Follow Us On

21

December

2025

Sunday

Latest News

  • കാലിയായ തൈലത്തിന്റെ പാത്രം അത്ഭുതകരമായി നിറഞ്ഞു; വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന അത്ഭുതം

    കാലിയായ തൈലത്തിന്റെ പാത്രം അത്ഭുതകരമായി നിറഞ്ഞു; വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന അത്ഭുതം0

    നേപ്പിള്‍സ്: ‘ഞാന്‍ കാണുന്നത് എനിക്ക് വിശ്വസിക്കാനായില്ല,’ നേപ്പിള്‍സിലെ സാന്‍ ഫെര്‍ണാണ്ടോ ദൈവാലയത്തില്‍ വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന അത്ഭുതം വിശദീകരിച്ച ദൈവാലയത്തിന്റെ റെക്ടര്‍ മോണ്‍. പാസ്‌കല്‍ സില്‍വസ്ത്രിയുടെ വാക്കുകളാണിത്. 500 ഓളം വിശ്വാസികളുടെ തലയില്‍ അഭിഷേകം ചെയ്ത് കാലിയായ പാത്രം അത്ഭുതകരമായി തൈലം കൊണ്ട് നിറയുകയായിരുന്നു. വിശുദ്ധ ചാര്‍ബലിന്റെ ജന്മനാടായ ലബനോനിലെ  ദേവദാരു മരങ്ങളുടെ ഗന്ധമാണ് ഈ തൈലത്തിനുള്ളത്. ജൂലൈ 24 ന്, വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ സാന്‍ ഫെര്‍ണാണ്ടോ ദൈവാലയത്തില്‍ നടന്ന ഈ അത്ഭുതം ലെബനീസ്

  • പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും ഫലംകണ്ടു; ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

    പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും ഫലംകണ്ടു; ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം0

    റായ്പൂര്‍: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലായിരുന്ന മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിനും സിസ്റ്റര്‍ പ്രീതി മേരിക്കും ഒടുവില്‍ ജാമ്യം. ഛത്തീസ്ഗഡിലെ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒമ്പതു ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് അവര്‍ പുറത്തിറങ്ങുന്നത്. തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കള്ളക്കേസില്‍ കുടുക്കി രണ്ട് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. അറസ്റ്റിനെതിരെ കെസിബിസിയും സിബിസിഐയും ശക്തമായി രംഗത്തുവന്നിരുന്നു. കേരളത്തിലെ നഗരഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും അവരുടെ മോചനത്തിനുവേണ്ടിയുള്ള പ്രതിഷേധങ്ങളും പ്രാര്‍ത്ഥനകളും ഉയര്‍ന്നിരുന്നു.  

  • കന്യാസ്ത്രീമാരെ എത്രയും വേഗം ജയില്‍ മോചിതരാക്കണം: മാര്‍ താഴത്ത്

    കന്യാസ്ത്രീമാരെ എത്രയും വേഗം ജയില്‍ മോചിതരാക്കണം: മാര്‍ താഴത്ത്0

    തൃശൂര്‍: ഛത്തീസ്ഗഡിലെ ജയിലില്‍ അടക്കപ്പെട്ടിരിക്കുന്ന കന്യാസ്ത്രീകളെ എത്രയും വേഗം ജയില്‍ മോചിതരാക്കണമെന്ന് സിബിസിഐ അധ്യക്ഷനും തൃശൂര്‍ അതിരൂപത ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ബിഷപ്‌സ് ഹൗസിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോടാണ് മാര്‍ താഴത്ത് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജീവ് ചന്ദ്രശേഖറുമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചര്‍ച്ച നടത്തി. സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലും ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് മാര്‍ താഴത്തും രാജീവ് ചന്ദ്രശേഖറും സംയുക്തമായി മാധ്യമങ്ങളോട് സ്ഥിതിഗതികള്‍ വിശദീകരിച്ചു. ന്യൂനപക്ഷങ്ങള്‍ക്കു  ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ ജീവിക്കാന്‍

  • അനുതാപക്കണ്ണീരില്‍ കുതിര്‍ന്ന് സര്‍ക്കസ് മാക്‌സിമസ്; കൂമ്പസാരത്തിനായി അണഞ്ഞ് ആയിരക്കണക്കിന് യുവജനങ്ങള്‍

    അനുതാപക്കണ്ണീരില്‍ കുതിര്‍ന്ന് സര്‍ക്കസ് മാക്‌സിമസ്; കൂമ്പസാരത്തിനായി അണഞ്ഞ് ആയിരക്കണക്കിന് യുവജനങ്ങള്‍0

    റോം: ഒരിക്കല്‍~വിശ്വാസധീരന്‍മാരുടെ ചുടുനീണം വീണ് കുതിര്‍ന്ന മണ്ണില്‍ അനുതാപക്കണ്ണീരൊഴുക്കി യുവജനജൂബിലക്കായി റോമിലെത്തിയ യുവജനങ്ങള്‍. റോമില്‍ നടന്നുകൊണ്ടിരിക്കുന്ന യുവജനജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സര്‍ക്കസ് മാക്‌സിമസ് സ്റ്റേഡിയത്തിലൊരുക്കിയ  കുമ്പസാരവേദിയിലാണ് ആയിരങ്ങള്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് പാപക്ഷമ സ്വീകരിച്ചത്. യുവജന ജൂബിലിക്കായി റോമിലെത്തിയ ഓസ്ട്രേലിയയില്‍ നിന്നുള്ള ലൂയിസ് ഷു പറയുന്നതുപോലെ, ‘റോമിലെ കടുത്ത ചൂടിനെ അവഗണിച്ച് കുമ്പസാരത്തിനായി കാത്ത് നില്‍ക്കുന്ന യുവജനങ്ങളുടെ  ക്യൂ ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ജനങ്ങള്‍ ജീവിതത്തിന്റെ അര്‍ത്ഥം തേടുന്നു. ജനങ്ങള്‍ ദൈവത്തെ തേടുന്നു. യേശുവിനായി ദാഹിക്കുന്നു എന്നതിന്റെ സൂചനയാണിത്.

  • കാലം മാപ്പു നല്‍കാത്ത കിരാതത്വമാണ് ഭരണകൂടം ചെയ്യുന്നത്

    കാലം മാപ്പു നല്‍കാത്ത കിരാതത്വമാണ് ഭരണകൂടം ചെയ്യുന്നത്0

    കണ്ണൂര്‍: കാലം മാപ്പു നല്‍കാത്ത കിരാതത്വമാണ് ഭരണകൂടം ചെയ്യുന്നതെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. ഛത്തീസ്ഗഡില്‍ രണ്ട് കന്യാസ്ത്രീകളെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് തലശേരി, കണ്ണൂര്‍, കോട്ടയം രൂപതകളുടെയും മറ്റ് ക്രൈസ്തവ സഭകളുടെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശംപോലും കാറ്റില്‍ പറത്തിയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്തത്. ഇത് ദുഃഖകരമാണ്. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി

  • വെല്ലുവിളികളെ ഭയപ്പെടുന്നില്ല

    വെല്ലുവിളികളെ ഭയപ്പെടുന്നില്ല0

    ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്‌സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ (കെസിഎംഎസ്)  പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്‌ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

  • കന്യാസ്ത്രീമാര്‍ക്ക് എതിരെയുള്ള അന്യായമായ കുറ്റപത്രവും പിന്‍വലിക്കണം: മാര്‍ മഠത്തിക്കണ്ടത്തില്‍

    കന്യാസ്ത്രീമാര്‍ക്ക് എതിരെയുള്ള അന്യായമായ കുറ്റപത്രവും പിന്‍വലിക്കണം: മാര്‍ മഠത്തിക്കണ്ടത്തില്‍0

    തൊടുപുഴ: ഛത്തീസ്ഗഡില്‍ അന്യായമായി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച കന്യാസ്ത്രീമാര്‍ക്കു ജാമ്യം നല്‍കിയാല്‍മാത്രം പോരെന്നും കുറ്റപത്രം പിന്‍വലിക്കണമെന്നും കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍.  ഛത്തീസ്ഗഡില്‍ രണ്ടു മലയാളി കന്യാസ്ത്രീമാരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിനെതിരെ കോതമംഗലം രൂപത തൊടുപുഴയില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപരിവര്‍ത്തനമാണ് സഭ ചെയ്തിരുന്നതെങ്കില്‍ രാജ്യം മുഴുവന്‍ കത്തോലിക്കരായി മാറുമായിരുന്നെന്നും മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു.  തൊടുപുഴ മുന്‍സിപ്പല്‍ മൈതാനിയില്‍നിന്ന് ആരംഭിച്ച ജപമാലറാലി ടൗണ്‍ പള്ളിയങ്കണത്തില്‍ സമാപിച്ചു.  പ്രാര്‍ത്ഥനാറാലിയിലും പ്രതിഷേധ സംഗമത്തിലും

  • സോഷ്യല്‍ മീഡിയയിലെ അമിതമായ വിവരങ്ങള്‍ നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ

    സോഷ്യല്‍ മീഡിയയിലെ അമിതമായ വിവരങ്ങള്‍ നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: സോഷ്യല്‍ മീഡിയയിലൂടെ നമ്മുടെ മുമ്പിലേക്കെത്തുന്ന അമിതമായ വിവരങ്ങള്‍ നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ഒരുതരം വൈകാരിക ‘ബുളിമിയ’ സൃഷ്ടിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പുമായി ലിയോ 14 ാമന്‍ പാപ്പ. നമ്മുടെ സമൂഹം ഹൈപ്പര്‍ കണക്റ്റിവിറ്റി മൂലം രോഗാതുരമായിരിക്കുകയാണെന്ന്  ബുധനാഴ്ചത്തെ പൊതുസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ നിരീക്ഷിച്ചു. ചിത്രങ്ങള്‍, ചിലപ്പോള്‍ തെറ്റായതോ വികലമായതോ നമ്മുടെ മുമ്പിലേക്ക് തുടര്‍ച്ചയായി എത്തിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍  ഇന്നത്തെ ആശയവിനിമയ മാര്‍ഗങ്ങള്‍ ഉത്കണ്ഠയുടെ ഉറവിടങ്ങളായി മാറാതെ സൗഖ്യത്തിന്റെ  ഉപകരണങ്ങളായി മാറുമെന്ന് പാപ്പ പ്രത്യാശ

  • ഇന്ത്യന്‍ വൈദികന്‍ ഫാ. റിച്ചാര്‍ഡ് ഡിസൂസ എസ്.ജെ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയുടെ പുതിയ ഡയറക്ടര്‍

    ഇന്ത്യന്‍ വൈദികന്‍ ഫാ. റിച്ചാര്‍ഡ് ഡിസൂസ എസ്.ജെ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയുടെ പുതിയ ഡയറക്ടര്‍0

    വത്തിക്കാന്‍ സിറ്റി: ഗോവന്‍ സ്വദേശിയായ ഫാ. റിച്ചാര്‍ഡ് ആന്റണി ഡിസൂസ എസ്.ജെ യെ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയുടെ പുതിയ ഡയറക്ടറായി ലിയോ 14 ാമന്‍ മാര്‍പാപ്പ നിയമിച്ചു. 2025 സെപ്റ്റംബര്‍ 19-ന് 10 വര്‍ഷത്തെ കാലാവധി അവസാനിക്കുന്ന ബ്രദര്‍ ഗൈ കണ്‍സോള്‍മാഗ്‌നോ, എസ്.ജെ.യുടെ പിന്‍ഗാമിയായാണ് ഫാ. റിച്ചാര്‍ഡിന്റെ നിയമനം. ജ്യോതിശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രഗത്ഭ ജ്യോതിശാസ്ത്രജ്ഞനായ ഡിസൂസ 2016 മുതല്‍ ഒബ്‌സര്‍വേറ്ററിയിലെ സ്റ്റാഫാണ്. ബഹിരാകാശ ദൂരദര്‍ശിനികളിലും നൂതന കമ്പ്യൂട്ടേഷണല്‍ സാങ്കേതിക വിദ്യകളിലുമുള്ള ഫാ. റിച്ചാര്‍ഡിന്റെ പരിചയസമ്പത്ത് കണക്കിലെടുക്കുമ്പോള്‍, ഒബ്‌സര്‍വേറ്ററി

National


Vatican

  • ആ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു…

    ”ഞാന്‍ ഫ്രാന്‍സിസ് പാപ്പയുടെ മുറിയിലേക്ക് പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു. അദ്ദേഹത്തിന് ശ്വാസപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തി. എന്നിട്ട് അദ്ദേഹത്തെ പേരുചൊല്ലി വിളിച്ചു, പക്ഷേ അദ്ദേഹം പ്രതികരിച്ചില്ല. ഞാന്‍ അദ്ദേഹത്തിന് ചില ഉദ്ദീപനങ്ങള്‍ നല്കിനോക്കി, പക്ഷേ വേദനാജനകമായ ഉദ്ദീപനങ്ങളോടുപോലും പ്രതികരിച്ചില്ല. അദ്ദേഹം അബോധാവസ്ഥയിലേക്ക് വീണിരുന്നു. ഇപ്പോള്‍ അദ്ദേഹം മൃതപേടകത്തില്‍ കിടക്കുകയാണ്, ശനിയാഴ്ച നടക്കുന്ന സംസ്‌കാരകര്‍മ്മങ്ങള്‍ക്കുമുമ്പ്‌ ആ ശരീരം ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ വരിനില്ക്കുന്നു.” ഡോ. അല്‍ഫിയേരിയുടെ വാക്കുകളാണിത്. ”ചിലര്‍ പാപ്പയെ ആശുപത്രിയിലെത്തിക്കാമെന്ന് അഭിപ്രായപ്പെട്ടു. പക്ഷേ അദ്ദേഹം വഴിയില്‍വച്ച്

  • ഫ്രാന്‍സിസ് പാപ്പയുടെ ആ ആശീര്‍വാദം നല്‍കിയത് സംസാരശേഷി

    സിസ്റ്റര്‍ സോണിയ തെരേസ് ഡി. എസ്. ജെ ക്യാര എന്റെ അനുജത്തി സോളിയുടെ മകളാണ്. കുട്ടികള്‍ സംസാരിച്ചു തുടങ്ങേണ്ട പ്രായമായിട്ടും അവള്‍ ഒരു വാക്കുപോലും പറയാന്‍ തുടങ്ങില്ല, കരയുകമാത്രമേയുള്ളൂ. ഇത് അവളുടെ അമ്മ സോളിയില്‍ ആശങ്ക സൃഷ്ടിച്ചു.. ഞങ്ങള്‍ രണ്ടു പേരും ഇറ്റലിയില്‍ ആണെങ്കിലും പരസ്പരം കാണുന്നത് വളരെ ചുരുക്കമായാണ്. കാരണം ഒരാള്‍ തെക്കന്‍ ഇറ്റലിയിലും മറ്റൊരാള്‍ വടക്കന്‍ ഇറ്റലിയിലുമായിരുന്നു.. ഒന്നര മണിക്കൂര്‍ ഫ്‌ളൈറ്റ് ദൂരം ഉണ്ട് ഞങ്ങള്‍ തമ്മില്‍. റോം കാണാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നതിനാല്‍

  • മാര്‍പാപ്പക്ക് ആദരാഞ്ജലികളുമായി ആയിരങ്ങള്‍

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികദേഹം ഒരുനോക്കു കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും  സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങള്‍. ഇന്നലെ രാവിലെ ഒമ്പതിന് കര്‍ദിനാള്‍മാരുടെയും ബിഷപ്പുമാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ സ്വിസ് ഗാര്‍ഡുകളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് മൃതദേഹപേടകം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കു കൊണ്ടുവന്നത്. ഈ സമയം ബസിലിക്കയിലെ മണികള്‍ മുഴങ്ങുകയും ലത്തീന്‍ ഭാഷയില്‍ സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. വിശുദ്ധ പത്രോസ് ശ്ലീഹായുടെ കബറിടത്തിന്റെ മുകളിലുള്ള അള്‍ത്താരയുടെ മുന്നില്‍ മാര്‍പാപ്പമാരുടെ ഭൗതികദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന അതേ സ്ഥലത്തുതന്നെയാണ്

  • നിത്യപിതാവിന്റെ ഭവനത്തില്‍ സൂര്യകാന്തിയോടെ: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്

    അനാരോഗ്യംമൂലം കുറച്ചുനാളുകളായി ക്ലേശമനുഭവിച്ചിരുന്ന പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ  സ്വര്‍ഗീയ പിതാവിന്റെ പക്കലേക്ക് യാത്രയായിരിക്കുന്നു. 88 വര്‍ഷം നീണ്ട ഇഹലോകതീര്‍ത്ഥാടനത്തിനു സമാപ്തി കുറിച്ച് പ്രത്യാശയുടെ തീര്‍ത്ഥാടകരാകാന്‍ ആഹ്വാനം ചെയ്ത് ജൂബിലി വര്‍ഷത്തില്‍ നാമോരോരുത്തരുടേയും സ്വര്‍ഗ്ഗപ്രാപ്തിക്ക് മുന്നോടിയായി അദ്ദേഹം കര്‍ത്താവില്‍ വിലയം പ്രാപിച്ചു. ഉയിര്‍പ്പുതിരുനാള്‍ ദിനത്തില്‍ പതിവുള്ള ലോകത്തിനും നഗരത്തിനും വേണ്ടിയുള്ള പ്രത്യേക ആശീര്‍വാദം അദ്ദേഹം നല്‍കുകയും, വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ചത്വരത്തില്‍ തടിച്ചുകൂടിയിരുന്ന വിശ്വാസഗണത്തിനുമുഴുവന്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. സ്വര്‍ഗയാത്രയുടെ തൊട്ടുതലേന്ന് തന്റെ അവസാന പൊതുദര്‍ശനത്തിലും അദ്ദേഹം

  • മാര്‍പാപ്പയുടെ ആലിംഗനം ഈ കലാകാരന് മറക്കാനാവില്ല

    കൊച്ചി:  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആലിംഗനം കൊച്ചിയിലെ ജെയിന്‍ ജോസഫ് കലാകാരന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. ആ സ്‌നേഹസ്പര്‍ശനം ഒരു ആശീര്‍വാദമായി ഇപ്പോഴും തനിക്കൊപ്പമുണ്ടെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ട്. ഒപ്പം മകന്‍ ലിനോയ്ക്ക് പാപ്പ തൊപ്പിവച്ചു നല്‍കിയതും പത്തു വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്നലെ സംഭവിച്ചതുപോലെ മനസില്‍ തങ്ങിനില്ക്കുന്ന ഓര്‍മയാണ്. അള്‍ത്താരകള്‍ രൂപകല്പന ചെയ്യുന്ന കൊച്ചി തേവര സ്വദേശിയായ ജെയിന്‍ മനസില്‍ സൂക്ഷിച്ച സ്വപ്നമായിരുന്നു,  തന്റെ കൈകളില്‍ പാപ്പയുടെ അനുഗ്രഹസ്പര്‍ശം. കേരളത്തിലും പുറത്തുമായി നൂറുകണക്കിന് അള്‍ത്താരകള്‍ ഒരുക്കിയ ജെയിന്റെ ആഗ്രഹമറിഞ്ഞു പിന്തുണച്ചത് കര്‍ദിനാള്‍

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വില്‍പ്പത്രം

    ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍. ആമേന്‍. ഭൗമിക ജീവിതത്തിന്റെ ആസന്നമായ സായാഹ്നത്തിലേക്ക് കടക്കുന്നതായി അനുഭവപ്പെടുന്ന ഈ അവസരത്തില്‍, നിത്യജീവിതത്തില്‍ ഉറച്ച പ്രതീക്ഷയോടെ, എന്റെ മൃതസംസ്‌കാര സ്ഥലവുമായി മാത്രം ബന്ധപ്പെട്ട അന്ത്യാഭിലാഷങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തിലുടനീളം, ഒരു പുരോഹിതനും ബിഷപ്പും എന്ന നിലയിലുള്ള എന്റെ ശുശ്രൂഷയ്ക്കിടയിലും, എപ്പോഴും നമ്മുടെ കര്‍ത്താവിന്റെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന് എന്നെത്തന്നെ ഭരമേല്പിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍, ഉയിര്‍പ്പിന്റെ നാളിനായി കാത്തിരിക്കുന്ന എന്റെ ഭൗതിക ശരീരം സെന്റ് മേരി മേജര്‍ പേപ്പല്‍ ബസിലിക്കയില്‍ അടക്കം ചെയ്യണമെന്ന്

Magazine

Feature

Movies

  • ഞങ്ങള്‍ പുനര്‍നിര്‍മിക്കും, വീടുകളും സ്‌കൂളുകളും ഞങ്ങളുടെ ജീവിതവും; ഗാസയിലെ ക്രൈസ്തവരെക്കുറിച്ച്  കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല

    ഞങ്ങള്‍ പുനര്‍നിര്‍മിക്കും, വീടുകളും സ്‌കൂളുകളും ഞങ്ങളുടെ ജീവിതവും; ഗാസയിലെ ക്രൈസ്തവരെക്കുറിച്ച് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല0

    ജറുസലേം: ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസായ കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസാബല്ല, ഗാസയിലെ ഏക കത്തോലിക്കാ ഇടവകയായ ഹോളി ഫാമിലി ഇടവകയില്‍ അജപാലന സന്ദര്‍ശനത്തിനായി എത്തി. ലാറ്റിന്‍ പാത്രിയാര്‍ക്കല്‍ വികാരിയായ ഓക്‌സിലറി ബിഷപ് വില്യം ഷോമാലി അടങ്ങുന്ന പ്രതിനിധി സംഘവും കര്‍ദിനാളിന് ഒപ്പമുണ്ട്. കഴിഞ്ഞ  രണ്ട് വര്‍ഷത്തിലേറെയായി ഗാസയില്‍ തുടരുന്ന സംഘര്‍ഷവും കഠിനമായ ബുദ്ധിമുട്ടുകളും അതിജീവിച്ച് മുമ്പോട്ട് പോകുന്ന  ചെറിയ കത്തോലിക്കാ സമൂഹത്തോടുള്ള ഐകദാര്‍ഢ്യത്തിന്റെ അടയാളം കൂടെയാണ് കര്‍ദിനാളിന്റെ അജപാലന സന്ദര്‍ശനം. മിന്നുന്ന വിളക്കുകളും ക്രിസ്മസ് ട്രീകളും പുല്‍ക്കൂടുകളും ഉള്‍പ്പടെയുള്ള

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സുവാറ ബൈബിള്‍ ക്വിസ്

    ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സുവാറ ബൈബിള്‍ ക്വിസ്0

    ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍  സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന  ആറാമത് സുവാറ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ നിയമാവലി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു. വലിയ നോമ്പില്‍ വചനം പഠിക്കാം എന്ന ആപ്തവാക്യമാണ് ഈ വര്‍ഷത്തെ സുവാറ മത്സരങ്ങള്‍ക്ക് സ്വീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷന്‍  ആരംഭിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി പേരുകള്‍ നല്‍കുന്ന തിനുള്ള അവസാന തീയതി ഫെബ്രുവരി ഒന്നാണ്. ബൈബിള്‍ കലോത്സവത്തിന് ശേഷം രൂപത

  • ആലപ്പുഴ ഐഎംഎസ് ധ്യാനഭവന്‍ ഡയറക്ടര്‍ ഫാ. പ്രശാന്ത് ഐഎംഎസ് അന്തരിച്ചു

    ആലപ്പുഴ ഐഎംഎസ് ധ്യാനഭവന്‍ ഡയറക്ടര്‍ ഫാ. പ്രശാന്ത് ഐഎംഎസ് അന്തരിച്ചു0

    ആലപ്പുഴ: പ്രശസ്ത വചനപ്രഘോഷകനും ആലപ്പുഴ ഐഎംഎസ് ധ്യാനഭവന്‍ ഡയറക്ടറുമായ ഫാ. പ്രശാന്ത് ഐഎംഎസ് (70) നിത്യസമ്മാനത്തിന് യാത്രയായി. ഇന്നു (ഡിസംബര്‍ 20) രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരിന്നു അന്ത്യം സംഭവിച്ചത്. 1989-ലാണ് ഫാ. പ്രശാന്ത് ഐഎംഎസ് ധ്യാനകേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ വിവിധങ്ങളായ ശുശ്രൂഷകളിലൂടെ ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. ധ്യാനശുശ്രൂഷകള്‍ക്കൊപ്പം നിരവധി ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്കും ഫാ. പ്രശാന്ത് നേതൃത്വം നല്‍കി. ‘ഡോട്ടേഴ്‌സ് ഓഫ് ഐഎംഎസ് അമ്മ’ എന്ന സമര്‍പ്പിത സമൂഹത്തിന്റെ സ്ഥാപകനാണ്. ഐഎംഎസ് ധ്യാനകേന്ദ്രത്തിന്റെ കീഴിലുള്ള മരിയ ഭവന്‍,

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?