Follow Us On

08

November

2025

Saturday

Latest News

  • 2025-ല്‍ ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയില്‍ 370-ലധികം അക്രമങ്ങള്‍  നടന്നതായി റിപ്പോര്‍ട്ട്

    2025-ല്‍ ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയില്‍ 370-ലധികം അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്0

    ന്യൂഡല്‍ഹി:  2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള  6 മാസ ങ്ങളില്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കുനേരെ 370-ലധികം അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) ഹെല്‍പ്പ് ലൈനിന്റെ ഡേറ്റ പ്രകാരമാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമസംഭവങ്ങളുടെ കണക്കുകള്‍ മാത്രമാണിത്. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന് അക്രമങ്ങള്‍ക്ക് ഇരകളാകുന്നവര്‍ പലപ്പോഴും പരാതി നല്‍കാന്‍പോലും തയാറാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി ദിവസവും  രണ്ടിലധികം അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നതായി ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  രാജ്യത്ത് ക്രൈസ്തവര്‍ക്ക്

  • ക്രൈസ്തവ പീഡനത്തെ  അപലപിച്ച് യുഎസ്  കോണ്‍ഗ്രസില്‍ പ്രമേയം

    ക്രൈസ്തവ പീഡനത്തെ അപലപിച്ച് യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം0

    വാഷിംഗ്ടണ്‍ ഡിസി: വിദേശരാജ്യങ്ങളില്‍, പ്രത്യേകിച്ചും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനത്തെ അപലപിച്ച് ജനപ്രതിനിധി റിലി മൂറും സെനറ്റര്‍ ജോഷ് ഹാവ്ലിയും യുഎസ് കോണ്‍ഗ്രസില്‍ സംയുക്ത പ്രമേയം അവതരിപ്പിച്ചു. മതസ്വാതന്ത്ര്യത്തിനായി വാദിക്കുന്നതിന് വ്യാപാര, സുരക്ഷാ മേഖലകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളുള്‍പ്പടെയുള്ള  നയതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ ട്രംപ് ഭരണകൂടത്തോട് ഈ പ്രമേയം ആവശ്യപ്പെടുന്നു. ലോകമെമ്പാടുമുള്ള 38 കോടി ക്രൈസ്തവര്‍ ക്രൈസ്തവര്‍ ഈജിപ്ത്, നൈജീരിയ, ഇറാന്‍, പാകിസ്ഥാന്‍, സിറിയ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ സാരമായ പീഡനങ്ങളും വിവേചനവും നേരിടുന്നുണ്ടെന്ന്

  • വി.എസ് അച്യുതാനന്ദന്റെ മരണം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടം: കെസിബിസി

    വി.എസ് അച്യുതാനന്ദന്റെ മരണം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടം: കെസിബിസി0

    കൊച്ചി: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് കെസിബിസി പ്രസിഡന്റ്കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വി.എസ് അച്യുതാനന്ദന്‍ സമൂഹത്തില്‍ വരുത്തിയ സ്വാധീനം നിസ്തുലമാണ്. ദീര്‍ഘകാലം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന അസാധാരണ വ്യക്തിത്വമാ യിരുന്നു അദ്ദേഹം. സാധാരണ ജനങ്ങളുടെ അവകാശങ്ങള്‍

  • സമുദായ നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുത്: കാത്തലിക് ഫെഡറേഷന്‍

    സമുദായ നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുത്: കാത്തലിക് ഫെഡറേഷന്‍0

    കൊച്ചി: സമുദായ നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) സംസ്ഥാന സമിതി. സ്വന്തം സമുദായത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനു പകരം സമൂഹങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സമാധാനപരമായ സഹവര്‍ത്തിത്വം ഇല്ലാതാക്കാനാണു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നതെന്ന് കെസിഎഫ് സംസ്ഥാന സമിതി കുറ്റപ്പെടുത്തി. സമചിത്തതയോടെയും സഹിഷ്ണുതയോടെയും സംസാരി ക്കേണ്ട സമുദായ നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങളിലൂടെ കളംനിറയുന്നതിനു  പിന്നില്‍  രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. ക്രൈസ്തവ സഭകള്‍ അനര്‍ഹമായി നേടിയത് എന്തെന്നു വിശദീകരിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തയാറാകണമെന്നും ഇതര സമുദായങ്ങളെ

  • വന്യമൃഗ ശല്യം; അടിയന്തര ഇടപെടല്‍ ഉണ്ടാകണം: താമരശേരി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

    വന്യമൃഗ ശല്യം; അടിയന്തര ഇടപെടല്‍ ഉണ്ടാകണം: താമരശേരി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍0

     താമരശേരി:  മലയോര മേഖലയില്‍ രൂക്ഷമായിരിക്കുന്ന വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരം കാണുവാന്‍ സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണമെന്ന് താമരശേരി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒട്ടേറെ ആളുകള്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരുക്കു പറ്റുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്ത സംഭവത്തെ നിസ്സാരവല്‍ക്കരിക്കുന്ന അധികൃതരുടെ നടപടിയില്‍ യോഗം ഉത്ക്കണ്ഠയും  പ്രതിഷേ ധവും പ്രകടിപ്പിച്ചു.  വന്യമൃഗ ശല്യം കാരണം മലയോര മേഖലയില്‍ കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും സാധിക്കാത്ത അവസ്ഥ നിലവിലുണ്ട്.

  • വി.എസ് അച്യുതാനന്ദന്‍ സാധാരണക്കാരുടെ നേതാവ്: മാര്‍ റാഫേല്‍ തട്ടില്‍

    വി.എസ് അച്യുതാനന്ദന്‍ സാധാരണക്കാരുടെ നേതാവ്: മാര്‍ റാഫേല്‍ തട്ടില്‍0

    കൊച്ചി: കേരള രാഷ്ട്രീയത്തിലെ ജനകീയരായ മുഖ്യമന്ത്രിമാരില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന മുഖമായിരിക്കും അന്തരിച്ച വി. എസ് അച്യുതാന്ദന്‍ എന്ന് മേജര്‍ ആര്‍ച്ചുബിഷപ്  മാര്‍ റാഫേല്‍ തട്ടില്‍. എട്ടു പതിറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം നിലകൊണ്ടിട്ടുള്ള നേതാവായിരുന്നു അദ്ദേഹം. പാരിസ്ഥിതിക വിഷയങ്ങളെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുന്നതില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ വലിയ സ്ഥാനം വഹിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം ആരംഭിച്ച  വി.എസ്. അച്യുതാനന്ദന്‍, സര്‍ സി.പി രാമസ്വാമി അയ്യരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി നടന്ന

  • മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ വാര്‍ഷികത്തില്‍  വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററി സന്ദര്‍ശിച്ച് ലിയോ പാപ്പ

    മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ വാര്‍ഷികത്തില്‍ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററി സന്ദര്‍ശിച്ച് ലിയോ പാപ്പ0

    റോം: മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ 56-ാം വാര്‍ഷികദിനത്തില്‍, റോമിന് തെക്കുകിഴക്കായി കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ‘സ്‌പെക്കോള വത്തിക്കാന’ എന്നറിയപ്പെടുന്ന വത്തിക്കാന്‍ ജ്യോതിശാസ്ത്ര നിരീക്ഷണാലയം ലിയോ 14 ാമന്‍ പാപ്പ സന്ദര്‍ശിച്ചു. പര്യടനത്തിന്റെ ഭാഗമായി, ‘ആസ്‌ട്രോഫിസിക്‌സ് വകുപ്പിലെ’ദൂരദര്‍ശിനികളുടെയും ശാസ്ത്രീയ ഉപകരണങ്ങളുടെയും’  പ്രവര്‍ത്തനങ്ങള്‍ പാപ്പക്ക് പരിചയപ്പെടുത്തി. 1969 ജൂലൈ 20 നാണ് അമേരിക്കന്‍ ബഹിരാകാശയാത്രികരായ നീല്‍ ആംസ്‌ട്രോങ്ങും ബസ് ആല്‍ഡ്രിനും ആദ്യമായി ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയത്. ആ ചരിത്ര നിമിഷത്തിന്റെ പ്രക്ഷേപണം ലോകമെമ്പാടുമുള്ള 650 ദശലക്ഷത്തിലധികം ആളുകള്‍

  • ആയിരം വര്‍ഷത്തിലധികം പഴക്കമുള്ള പരിശുദ്ധ ദൈവമാതാവിന്റെ ദൈവാലയം മോസ്‌ക് ആക്കാനൊരുങ്ങി തുര്‍ക്കി

    ആയിരം വര്‍ഷത്തിലധികം പഴക്കമുള്ള പരിശുദ്ധ ദൈവമാതാവിന്റെ ദൈവാലയം മോസ്‌ക് ആക്കാനൊരുങ്ങി തുര്‍ക്കി0

    ഇസ്താംബുള്‍/തുര്‍ക്കി: 10 ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആനിയിലുള്ള അര്‍മേനിയന്‍  കത്തീഡ്രല്‍  മോസ്‌കായി മാറ്റാനൊരുങ്ങി തുര്‍ക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനറ്റോളു വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പുരാതനമായ ക്രൈസ്തവ ദൈവാലയത്തിന്റെ ക്രൈസ്തവ വേരുകളെക്കുറിച്ച് പരാമര്‍ശിക്കുകപോലും ചെയ്യാത്ത റിപ്പോര്‍ട്ട്,  നേരത്തെ മോസ്‌കാക്കി മാറ്റിയ പുരാതനമായ ഹാഗിയ സോഫിയ, ചോര ബസിലിക്കകളുടെ അതേ വിധിയാണ് ആനിയിലെ കത്തീഡ്രലിനെയും കാത്തിരിക്കുന്നതെന്ന സൂചന നല്‍കുന്നു. ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ക്രൈസ്തവ ദൈവാലയം മധ്യകാല അര്‍മേനിയന്‍ വാസ്തുവിദ്യയുടെ പ്രമാദമായ ഉദാഹരണമാണ്. യുനെസ്‌കോയുടെ

  • ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് സാംസ്‌കാരിക നേതാവ്

    ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് സാംസ്‌കാരിക നേതാവ്0

    തിരുവല്ല: സമൂഹത്തില്‍ വ്യത്യസ്തമായ കാഴ്ച്ചപ്പാട് കൊണ്ടുവന്ന ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് കേരളത്തിന്റെ സാംസ്‌ക്കാരിക നേതാവായിരുന്നുവെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്റെ കീഴില്‍, ബഥനി സന്യാസസമൂഹത്തിന്റെ ചുമതലയില്‍, മാര്‍ ഗ്രിഗോറിയോസിന്റെ ജന്മനാടായ കല്ലൂപ്പാറ കോട്ടൂരില്‍  പ്രവര്‍ത്തിച്ചിരുന്ന മാര്‍ ഗ്രിഗോറിയോസ് ബഥനി ദിവ്യകാരു ണ്യാലയം, ചങ്ങനാശേരി അതിരൂപതയില്‍ ആരംഭിച്ച മിഷണറീസ് ഓഫ് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ  ചുമതലയിലേക്കു മാറുന്നതിന്റെ ഉദ്ഘാടനം നിര്‍വഹി ക്കുകയായിരുന്നു മാര്‍ തോമസ് തറയില്‍.

National


Vatican

  • ഫ്രാന്‍സിസ് മാര്‍പാപ്പ പിതാവിന്റെ സന്നിധിയിലേക്ക്  മടങ്ങി

    വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ(88) ദൈവപിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി. അപ്പോസ്‌തോലിക്ക് ചേംബറിന്റെ കാമര്‍ലെങ്കോ, കര്‍ദിനാള്‍ കെവിന്‍ ഫാരെലാണ് കാസ സാന്ത മാര്‍ത്തയില്‍ നിന്ന് പാപ്പയുടെ വിയോഗം ലോകത്തെ അറിയിച്ചത്. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ തോതിലുള്ള പുരോഗതി ഉണ്ടായതിനെതുടര്‍ന്ന് വിശുദ്ധവാരത്തിലെ വിവിധ പൊതുപരിപാടികളില്‍ പാപ്പ പങ്കുചേര്‍ന്നിരുന്നു. 2013 ഏപ്രില്‍ 13നാണ് ആഗോളസഭയുടെ 266-ാം മാര്‍പാപ്പയായി മാരിയോ ബെര്‍ഗോളിയോ തിരഞ്ഞെടുക്കപ്പെട്ടത്.  

  • ഇറാഖി കുര്‍ദിസ്ഥാനിലെ ക്രിസ്ത്യാനികള്‍ എക്യുമെനിക്കല്‍ ഓശാന ഘോഷയാത്ര നടത്തി

    അങ്കാവ: ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലെ എര്‍ബിലിന്റെ പ്രാന്തപ്രദേശമായ അങ്കാവയിലെ ക്രിസ്ത്യന്‍ വിശ്വാസികള്‍ ഓശാന ഘോഷയാത്രയില്‍ അവരുടെ വിശ്വാസത്തിനും എക്യുമെനിക്കല്‍ ഐക്യത്തിനും സാക്ഷ്യം വഹിക്കാന്‍ ഒത്തുകൂടി. എര്‍ബിലിലെ കല്‍ദായ കത്തോലിക്കാ അതിരൂപതയുടെ മതബോധന സമിതി സംഘടിപ്പിച്ച ഈ പരിപാടി, ‘അത്യുന്നതങ്ങളില്‍ ഹോസാന, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചത്. കിഴക്കന്‍ അസീറിയന്‍ സഭയുടെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പാത്രിയാര്‍ക്കല്‍ കത്തീഡ്രലില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര, കല്‍ദായ കത്തോലിക്കാ വിശ്വാസികളുടെ പുണ്യസ്ഥലമായ മാര്‍ ഏലിയയുടെ ചരിത്രപ്രസിദ്ധമായ

  • സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഓശാന ആശംസകളോടെ തീര്‍ത്ഥാടകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ

    വത്തിക്കാന്‍ സിറ്റി: ഓശാന ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഫ്രാന്‍സിസ് പാപ്പ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തി, കര്‍ത്താവിന്റെ പീഡാനുഭവത്തിനായുള്ള ദിവ്യബലിയുടെ സമാപനത്തില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരെ വ്യക്തിപരമായ ആശംസകളോടെ ആനന്ദിപ്പിച്ചു. പരിശുദ്ധ പിതാവിനെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ ലിയോനാര്‍ഡോ സാന്‍ഡ്രിയാണ് ദിവ്യബലിക്ക് നേതൃത്വം നല്‍കിയതെങ്കിലും, അന്തിമ അനുഗ്രഹത്തിന് തൊട്ടുപിന്നാലെ ഫ്രാന്‍സിസ് പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്ന് പുറത്തുവന്നു. വീല്‍ചെയറില്‍, അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും ‘ഹാപ്പി ഓശാനയും ഹാപ്പി ഹോളി വീക്കും’ എന്ന ഹൃദയംഗമമായ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

  • അത്ഭുതകരം, അസാധാരണം ഈ കൂടിക്കാഴ്ച!

    94-ാം വയസില്‍ രോഗികളുടെ ജൂബിലി ആഘോഷത്തിനായി നേപ്പിള്‍സില്‍ നിന്ന് റോമിലേക്ക് യാത്ര ചെയ്യുമ്പോള്‍, സിസ്റ്റര്‍ ഫ്രാന്‍സെസ്‌കയ്ക്ക് ഒരേ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ- സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നുപോകണം, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം, അങ്ങനെ പൂര്‍ണദണ്ഡവിമോചനം പ്രാപിക്കണം. ഏതാണ്ട് അന്ധയായ, വീല്‍ചെയറില്‍, മാത്രം സഞ്ചരിക്കുന്ന സിസ്റ്റര്‍ ഫ്രാന്‍സെസ്‌കയുടെ അതേ ലക്ഷ്യത്തോടെ മറ്റൊരാളും അതേ സമയം തന്നെ അവിടെ എത്തിയിരുന്നു. വിശുദ്ധ പത്രോസിന്റെ മൃതകുടീരത്തിനു സമീപം സിസ്റ്റര്‍ നിശബ്ദമായി പ്രാര്‍ത്ഥിക്കുമ്പോള്‍,  ഒരു ചെറിയ കൂട്ടം ആളുകള്‍

  • രോഗികളുടെ ജൂബിലിയില്‍  സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പാപ്പയുടെ അപ്രതീക്ഷിത  സന്ദര്‍ശനം; ‘ദൈവത്തിന്റെ വിരല്‍സ്പര്‍ശം ഞാന്‍ അനുഭവിക്കുന്നു’

    വത്തിക്കാന്‍ സിറ്റി: രോഗികളുടെയും അവരെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും ജൂബിലിയോടനുബന്ധിച്ച്  ആര്‍ച്ചുബിഷപ് റിനോ ഫിസിചെല്ലാ അര്‍പ്പിച്ച ദിവ്യബലിമധ്യേ അപ്രതീക്ഷിതമായി സെന്റ് പീറ്റേഴ്‌സ് ചത്വരം സന്ദര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ദിവ്യബലി സമാപിച്ചശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത പാപ്പ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ദിവ്യബലിക്ക് ശേഷം വായിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഞ്ചലൂസ് സന്ദേശത്തില്‍ ആശുപത്രിവാസക്കാലത്തും തുടര്‍ന്നുള്ള വിശ്രമസമത്തും തനിക്ക് ദൈവത്തിന്റെ പരിപാലനയുടെ വിരല്‍സ്പര്‍ശം അനുഭവിക്കാന്‍ സാധിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. ദിവ്യബലിമധ്യേ വായിച്ച സന്ദേശത്തില്‍ രോഗികള്‍ക്കും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും രോഗക്കിടക്ക രക്ഷയുടെയും വീണ്ടെടുപ്പിന്റെയും

  • ഉത്ഥിതന്റെ ദാനമായ  പരിശുദ്ധാത്മാവ് കൂട്ടായ്മയും ഐക്യവും സൃഷ്ടിക്കുന്നു:  ഫ്രാന്‍സിസ് പാപ്പാ

    വത്തിക്കാന്‍: ഉത്ഥിതനായ കര്‍ത്താവിന്റെ ദാനമായ പരിശുദ്ധാത്മാവാണ് കൂട്ടായ്മയും ഐക്യവും സാഹോദര്യവും സൃഷ്ടിക്കുന്നതെന്നും, ഇങ്ങനെ അനുരഞ്ജനപ്പെട്ട ഒരു പുതിയ മാനവികതയുടെ കൂട്ടായ്മയാണ് സഭയെന്നും ഫ്രാന്‍സിസ് പാപ്പാ. കത്തോലിക്കാ കരിസ്മാറ്റ്ക് നവീകരണപ്രസ്ഥാനത്തിന്റെ അന്താരാഷ്ട്രസേവനവിഭാഗം ജൂബിലി വര്‍ഷത്തില്‍ റോമിലേക്ക് സംഘടിപ്പിച്ച തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പാ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് എഴുതിയത്. ആത്മാവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഉദ്‌ബോധനം കരിസ്മാറ്റിക് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി മാത്രമുള്ളതല്ലെന്ന് ഓര്‍മിപ്പിച്ച പാപ്പാ,, ഈയൊരനുഭവം, സമാധാനത്തിന്റെയും പ്രത്യാശയുടെയും ഉറവിടമെന്ന നിലയില്‍ ലോകത്തേക്കെത്തിക്കാന്‍ തീര്‍ത്ഥാടകരെ ആഹ്വാനം ചെയ്തു. മനുഷ്യഹൃദയത്തില്‍ സമാധാനം

World


Magazine

Feature

Movies

  • ഫാ. സുനില്‍ പെരുമാനൂരും അഡ്വ. സിസ്റ്റര്‍ ജ്യോതിസ് എസ്ടിയും ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍

    ഫാ. സുനില്‍ പെരുമാനൂരും അഡ്വ. സിസ്റ്റര്‍ ജ്യോതിസ് എസ്ടിയും ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍0

    കോട്ടയം: കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറും കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ ഫാ. സുനില്‍ പെരുമാനൂരും അഡ്വ. സിസ്റ്റര്‍ ജ്യോതിസ് എസ്ഡിയും സംസ്ഥാന സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് കോട്ടയം ജില്ലാ മെംബര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റേഴ്സ് ഓഫ് ഡസ്റ്റിറ്റിയൂട്ട് ചങ്ങനാശേരി സെന്റ് ജോസഫ് പ്രൊവിന്‍സംഗവും സോഷ്യല്‍ വിഭാഗം കൗണ്‍സിലറും കുടമാളൂര്‍ ആശാകേന്ദ്രം സോഷ്യല്‍ വെല്‍ഫെയര്‍ സെന്റര്‍ ഡയറക്ടറുമാണ് സിസ്റ്റര്‍ ജ്യോതിസ് എസ്ഡി. കുട്ടികളുടെ

  • സെമിനാരി പ്രവേശനത്തിന് രോഗം വിലങ്ങുതടിയായി; കരുണയുടെ കരങ്ങള്‍ നീട്ടിയത് വള്ളോപ്പിള്ളി പിതാവ്

    സെമിനാരി പ്രവേശനത്തിന് രോഗം വിലങ്ങുതടിയായി; കരുണയുടെ കരങ്ങള്‍ നീട്ടിയത് വള്ളോപ്പിള്ളി പിതാവ്0

    ചൈനീസ് അടക്കം 17 ഭാഷകളിലെ കുട്ടികള്‍ക്ക് ക്രിസ്തുവിനെ പരിചയപ്പെടുത്താന്‍ ദൈവം ഉപകരണമാക്കിയ വൈദികനായിരുന്നു നിത്യസമ്മാനത്തിനായി യാത്രയായ ഫാ. മൈക്കിള്‍ കാരിമറ്റം. ജോസഫ് മൈക്കിള്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ച് ഫാ. മൈക്കിള്‍ കാരിമറ്റം 2000-ല്‍ ഗുരുതരമായ അവസ്ഥയിലെത്തി. അടിയന്തിരമായി  ഓപ്പറേഷന്‍ ചെയ്തു. വിശ്രമം കഴിഞ്ഞ് ഒരു മാസത്തിനുശേഷം വാഹനത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ തല വണ്ടിയിലിടിച്ച് വീണ്ടും ബ്ലീഡിംഗ് ഉണ്ടായി. ജീവിതത്തിലേക്ക് ഇനി ഒരു മടങ്ങിവരവിന് സാധ്യത ഇല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ആ സമയം മരണതീരത്തുകൂടി കടന്നുപോകുന്ന അനുഭവം അച്ചന് വ്യക്തിപരമായി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?