Follow Us On

12

March

2025

Wednesday

Latest News

  • കുടിയേറ്റ മേഖലയുടെ വളര്‍ച്ചക്ക് സിഒഡിയുടെ സംഭാവനകള്‍ നിസ്തുലം

    കുടിയേറ്റ മേഖലയുടെ വളര്‍ച്ചക്ക് സിഒഡിയുടെ സംഭാവനകള്‍ നിസ്തുലം0

    തിരുവമ്പാടി: കുടിയേറ്റ മേഖലയുടെ വളര്‍ച്ചയ്ക്ക് താമരശേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സിഒഡി നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള. സിഒഡിയുടെ 35-ാമത് വാര്‍ഷികാഘോഷം തിരുവമ്പാടി പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാനാജാതി മതസ്ഥരുടെ സമഗ്രവികസനത്തിനായി സിഒഡി നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ക്രിസ്തു പകര്‍ന്നു നല്‍കിയ കരുണയുടെ സന്ദേശം പ്രവൃത്തികളിലൂടെ അനേകരില്‍ എത്തിക്കുകയാണ് സിഒഡിയെന്നും പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. താമരശേരി രൂപതാധ്യക്ഷനും സിഒഡിയുടെ രക്ഷാധികാരിയുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത

  • മാനസിക ആരോഗ്യ  വിദഗ്ധനെ കാണാന്‍  എന്തിന് മടിക്കണം?

    മാനസിക ആരോഗ്യ വിദഗ്ധനെ കാണാന്‍ എന്തിന് മടിക്കണം?0

     സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര ദൈനംദിന ജീവിതത്തില്‍ നേരിടുന്ന സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവും, വ്യക്തിബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും പെരുമാറ്റരീതികളും മാനസിക ആരോഗ്യത്തില്‍ പ്രധാന ഘടകമാണ്. മാനസിക ആരോഗ്യമെന്നാല്‍ ഒരു വ്യക്തിക്ക് തന്റെ വൈകാരിക, ബൗദ്ധിക, സാമൂഹിക, ആധ്യാത്മിക തലത്തിലുള്ള ആരോഗ്യമാണ്. ഒരു വ്യക്തിയുടെ ചിന്ത, വികാരം, പെരുമാറ്റവുമാണ് മാനസിക ആരോഗ്യക്ഷേമത്തെ നിര്‍ണയിക്കുന്നത്. മാസികാരോഗ്യം പ്രധാനപ്പെട്ടത് ഓരോ വ്യക്തിയും ശാരീരിക ആരോഗ്യത്തിന് എത്രമാത്രം പ്രാധാന്യം നല്‍കുന്നുവോ അത്രമാത്രം പ്രാധാന്യം മാനസിക ആരോഗ്യസംരക്ഷണത്തിനും നല്‍കേണ്ടതുണ്ട്. എന്നാല്‍ വളരെ വേദനാജനകമായ ഒന്നാണ്

  • വഖഫ് നിയമങ്ങളും വെല്ലുവിളികളും; ചര്‍ച്ചാ വേദിയുമായി കത്തോലിക്ക കോണ്‍ഗ്രസ്

    വഖഫ് നിയമങ്ങളും വെല്ലുവിളികളും; ചര്‍ച്ചാ വേദിയുമായി കത്തോലിക്ക കോണ്‍ഗ്രസ്0

    തൃശൂര്‍: വഖഫ് നിയമങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍  കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ ചര്‍ച്ചാ വേദി നടത്തി. സമ്മേളനം തൃശൂര്‍ അതിരൂപത ആര്‍ച്ചുബിഷപ്പും സിബിസിഐ പ്രസിഡ ന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. വഖഫ് നിയമം മൂലം കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായി നിയമ നിര്‍മ്മാണത്തിലൂടെ സര്‍ക്കാരുകള്‍ പരിഹാരം കാണാന്‍ തയാറാകണമെന്ന് മാര്‍ താഴത്ത് ആവശ്യപ്പെട്ടു. അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ‘വഖഫ് നിയമങ്ങളും

  • സാന്തോ ഏബിള്‍ ഫെസ്റ്റിന് അമല മെഡിക്കല്‍ കോളേജില്‍ തുടക്കമായി

    സാന്തോ ഏബിള്‍ ഫെസ്റ്റിന് അമല മെഡിക്കല്‍ കോളേജില്‍ തുടക്കമായി0

    തൃശൂര്‍: ഇയാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഇയാന്‍ റീഹാബ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തില്‍ അമല മെഡിക്കല്‍ കോളേജുമായി സഹകരിച്ചു ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു അമല മെഡിക്കല്‍ കോളേജില്‍ ഭിന്നശേഷി കുട്ടികളുടെ ഉത്പന്നങ്ങളും ക്രിസ്മസുമായി ബന്ധപ്പെട്ട മറ്റു ഉത്പന്നങ്ങളുടെയും  മെഗാ വിപണന ഫെസ്റ്റ്-സാന്തോ ഏബിള്‍ ഫെസ്റ്റ് 2024ന് തുടക്കമായി. അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരക്കല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ ഡോ. അഭിലാഷ് ജോസഫ്, ഫാ. ജിതിന്‍ അനികുടിയില്‍ ഒഎഫ്എം ക്യാപ്,

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഫാമിലി ദൈവശാസ്ത്ര ക്വിസ്  ശ്രദ്ധേയമായി

    ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഫാമിലി ദൈവശാസ്ത്ര ക്വിസ് ശ്രദ്ധേയമായി0

    ഷൈമോന്‍ തോട്ടുങ്കല്‍ ബിര്‍മിംഗ്ഹാം: പൗരസ്ത്യ ദൈവശാസ്ത്രത്തിന്റെ സൗന്ദര്യം പരിചയപ്പെടുത്തിയ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഫാമിലി ദൈവശാസ്ത്ര ക്വിസ്  ശ്രദ്ധേയമായി. ഗ്രേറ്റ് ബ്രിട്ടന്‍  സീറോ മലബാര്‍  രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച   ദൈവശാസ്ത്ര  വര്‍ഷത്തോടനുബന്ധിച്ച് രൂപതയിലെ മുഴുവന്‍ കുടുംബങ്ങളെയും സീറോ മലബാര്‍ സഭയുടെ ദൈവശാസ്ത്രം   കൂടുതല്‍ ആഴത്തില്‍ പഠിപ്പിക്കുവാനും സഭയുടെ ദൈവശാസ്ത്രത്തെ പ്പറ്റിയുള്ള ധാരണകള്‍   കൂടുതല്‍ ബലപ്പെടുത്തുവാനും വേണ്ടിയായിരുന്നു  ദൈവശാസ്ത്ര  ക്വിസ് – ‘ഉര്‍ഹാ  2024’ സംഘടിപ്പിച്ചത്. മത്സരത്തില്‍  ഒന്നാം

  • ഫെലിക്‌സ് നതാലിസ് ലോഗോ പ്രകാശനം ചെയ്തു

    ഫെലിക്‌സ് നതാലിസ് ലോഗോ പ്രകാശനം ചെയ്തു0

    കോഴിക്കോട്: ജനുവരി നാലിന് നടക്കുന്ന മെഗാ ക്രിസ്മസ് ഇവന്റായ ഫെലിക്‌സ് നതാലിസിന്റെ ലോഗോ കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രകാശനം ചെയ്തു. കോഴിക്കോട് ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ സ്വാഗതം പറഞ്ഞു. കോഴിക്കോട് രൂപത പാക്‌സ് മീഡിയ ഡയറക്ട്ടര്‍ ഫാ. സൈമണ്‍ പീറ്റര്‍ ലോഗോയുടെ പ്രതീകാത്മക അര്‍ത്ഥം വിശദീകരിച്ചു. ജനുവരി നാലിന് വൈകുന്നേരം നാലിന് ക്രിസ്മസ് സന്ദേശമായി നടത്തുന്ന മെഗാ ഘോഷയാത്രയാണ് ഫെലിക്‌സ് നതാലിസ്. ഇതിന്റെ

  • സാക്ഷ്യമാകുന്ന  ജീവിതങ്ങള്‍

    സാക്ഷ്യമാകുന്ന ജീവിതങ്ങള്‍0

    ജയ്‌മോന്‍ കുമരകം യുവാന്‍ഫ എന്ന ഖനിത്തൊഴിലാളി ഷു യുവായ് എന്ന യുവതിയെ വിവാഹം കഴിക്കുമ്പോള്‍ മനം നിറയെ വലിയ പ്രതീക്ഷകളായിരുന്നു. എന്നാല്‍ ഏതാനും മാസം കഴിഞ്ഞപ്പോള്‍ ഗുരുതര രോഗം വന്ന് അവള്‍ കിടപ്പിലായി. അന്നവള്‍ക്ക് 21 വയസ്. രോഗവിവരമറിഞ്ഞ് ഓടി വീട്ടിലെത്തിയ യുവാന്‍ഫ ഭാര്യയുടെ അവസ്ഥ കണ്ട് കരഞ്ഞുപോയി. തളര്‍ന്നുകിടക്കുന്ന ഭാര്യയുടെ മുഖത്ത് കണ്ണീര്‍ച്ചാലുകള്‍. എന്തു ചെയ്യണമെന്നറിയാതെ യുവാന്‍ഫ അമ്പരന്നു. അവസാനം അയാളൊരു തീരുമാനമെടുത്തു. അവളെ പരിചരിക്കുവാന്‍ ഖനിജോലി ഉപേക്ഷിക്കുക. വീടിനടുത്ത് ചെറിയ കൂലിപ്പണയൊക്കെ ചെയ്ത് ജീവിക്കുക.

  • കഥയിലെ ഉത്തരം

    കഥയിലെ ഉത്തരം0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത തിരുപ്പിറവിയുമായി ബന്ധപ്പെട്ടുള്ള വളരെ പ്രശസ്തമായ റഷ്യന്‍ നാടോടി കഥയാണ് The story of babushka. ബാബുഷ്‌ക്കാ എന്നാല്‍ വയോധിക എന്നാണ് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. ഒരു ഗ്രാമത്തില്‍ താമസിക്കുന്ന സ്ത്രീയാണ് അവര്‍. സദാനേരം എന്തെങ്കിലും ജോലികളില്‍ ഏര്‍പ്പെട്ടിരിക്കും, അടിച്ചുവാരല്‍, തുടച്ച് വൃത്തിയാക്കല്‍, പാചകം, ഉദ്യാനപാലനം എന്നിങ്ങനെ ഓരോന്നായി മാറി മാറി ചെയ്തുകൊണ്ടിരിക്കും. ആ ഗ്രാമത്തിലെ ഏറ്റവും വെടിപ്പും സൗന്ദര്യവുമുള്ള ചെറുവീടാണത്രേ അവരുടേത്. അങ്ങനെയിരിക്കെ ഒരുനാള്‍ ആ ഗ്രാമത്തിന്റെ ആകാശത്തില്‍ ഒരു അപൂര്‍വ്വനക്ഷത്രം തെളിഞ്ഞു.

  • ഇസ്രായേല്‍-ലബനന്‍ വെടിനിര്‍ത്തലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാഗതം ചെയ്തു

    ഇസ്രായേല്‍-ലബനന്‍ വെടിനിര്‍ത്തലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാഗതം ചെയ്തു0

    വത്തിക്കാന്‍ സിറ്റി: ഇസ്രായേലും ലബനനും തമ്മില്‍ സാധ്യമായ വെടിനിര്‍ത്തലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാഗതം ചെയ്തു. എല്ലാവരും ഈ വെടിനിര്‍ത്തലിനെ അംഗീകരിക്കണമെന്നും സംഘര്‍ഷത്തെ തുടര്‍ന്ന് ഭവനത്തില്‍ നിന്ന് മാറിപ്പോകേണ്ടി വന്നവര്‍ക്ക്  എത്രയും പെട്ടന്ന് ഭവനങ്ങളിലേക്ക് മടങ്ങിപ്പോകുവാന്‍ അവസരം ഒരുക്കണമെന്നും ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ അഭ്യര്‍ത്ഥിച്ചു. ലബനനും ഇസ്രായേലും തമ്മില്‍ സാധ്യമായ നയതന്ത്ര വിജയം മറ്റ് യുദ്ധങ്ങളിലും പ്രത്യേകിച്ച് ഗാസയിലും  കൈവരിക്കാന്‍ സാധിക്കുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.  വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ട സിറിയയെും അവിടുത്തെ സഭയെയും പാപ്പ പ്രസംഗത്തില്‍

National


Vatican

  • സിനഡ് ഓൺ ഡാലിറ്റി: പങ്കെടുക്കുന്ന അഞ്ച് സന്യാസിനികളിൽ ഒരാൾ ഇന്ത്യയിൽ നിന്നുള്ള സിസ്റ്റർ മരിയ നിർമാലിനി

    വത്തിക്കാൻ സിറ്റി: ഒക്ടോബർ നാല് മുതൽ 29 വരെ വത്തിക്കാനിൽ നടക്കുന്ന സിനഡാലിറ്റിയെ കുറിച്ചുള്ള  സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനത്തിന്റെ ആദ്യ സെഷനിൽ ചരിത്രത്തിലാദ്യമായി അഞ്ചു സന്യാസിനിമാർ പങ്കെടുക്കും. സന്യാസിനീ സഭകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്രയൂണിയൻ പ്രസിഡന്റ് സിസ്റ്റർ മേരി ബറോൺ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ നിന്നുള്ള സിസ്റ്റർ മരിയ നിർമാലിനിയും അഞ്ചു പേരിൽ ഉൾപ്പെടുന്നു. അപ്പസ്തോലിക് കർമലീത്താ സമൂഹാംഗമാണ് സിസ്റ്റർ നിർമാലിനി. സന്യാസിനീ സഭകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്രയൂണിയനിൽ അംഗങ്ങളായുള്ള 2000 കോൺഗ്രിഗേഷനുകളിലെ ആറു

  • പ്രത്യയശാസ്ത്രങ്ങൾക്കപ്പുറം ഐക്യത്തിന്റെ സാക്ഷികളാവുക ; ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: ലാറ്റിൻ അമേരിക്കയ്ക്കായുള്ള വത്തിക്കാനിലെ പൊന്തിഫിക്കൽ കമ്മീഷന്റെയും ഷിക്കാഗോ ലയോള യൂണിവേഴ്സിറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ ‘ബിൽഡിംഗ് ബ്രിഡ്ജസ് ഇനിഷ്യേറ്റീ’വിന്റെ മൂന്നാം എഡിഷനിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളുമായി ഫ്രാൻസിസ് പാപ്പാ ഓൺലൈൻ സംവാദം നടത്തി.വൈവിധ്യങ്ങളിൽ ഐക്യം കണ്ടെത്തണമെന്നും ലോകത്തെ നയിക്കേണ്ടത്‌ അങ്ങിനെയാകണമെന്നും പാപ്പാ പറഞ്ഞു. രാജ്യങ്ങൾക്കിടയിൽ വിവിധ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇതിനിടയിലും സാഹോദര്യം കണ്ടെത്താൻ സാധിക്കുന്നതാണ് ഏറ്റവും വലിയ മനോഹാരിതയെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ കരുത്തോടെ നേരിടാനും ശക്തിയോടെ എഴുന്നേറ്റു നിൽക്കാനുമുള്ള

  • കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് സമൂഹത്തെയാകെ ബാധിക്കുന്നു; ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് സമൂഹത്തെയാകെ ബാധിക്കുന്നും സഭയെ ബാധിച്ച ലൈംഗീകദുരുപയോഗങ്ങൾ മനുഷ്യരാശി മുഴുവൻ ഉൾപ്പെടുന്നതും ആവശ്യമായ ശ്രദ്ധ നൽകാത്തതതും അതെ സമയം സങ്കടകരമായ യാഥാർത്ഥ്യത്തിന്റെ മങ്ങിയ പ്രതിഫലനമാണെന്നും ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായി പുരോഹിതരെയും സമർപ്പിതരെയും പരിശീലിപ്പിക്കുന്നത്തിലേർപ്പെട്ടിരിക്കുന്ന ലാറ്റിനമേരിക്കൻ കത്തോലിക്കാ ഇന്റർ ഡിസിപ്ലിനറി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീഡനത്തിനിരയായ കുട്ടികളുടെയും ദുർബലരായ വ്യക്തികളുടെയും കഷ്ടപ്പാടുകളെ ദുരിതമനുഭവിക്കുന്ന ക്രിസ്തുവുമായി ബന്ധപ്പെടുത്തിയ പരിശുദ്ധ പിതാവ് ഓരോ കുട്ടിയുടെയും, ദുർബലരായ ഓരോ വ്യക്തിയുടെയും കഷ്ടപ്പാടുകളിൽ, വെറോണിക്ക

  • ബോയ്സ് ടൗൺ സ്ഥാപകൻ ഫാ. എഡ്‌വേഡ്‌ ജോസഫ് ഫ്ലനഗൻ ധന്യൻ പദവിയിലേക്ക്

    ഡബ്ലിന്‍/ നെബ്രാസ്ക: അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്തെ തെരുവ് കുഞ്ഞുങ്ങൾക്കായി ജീവിതം സമർപ്പിച്ച കത്തോലിക്ക വൈദികൻ ഫാ. എഡ്വേർഡ് ജോസഫ് ഫ്ലനഗൻ ധന്യ പദവിയിലേക്ക്. 1948ൽ മരണമടഞ്ഞ അയർലൻഡ് സ്വദേശിയായ വൈദികന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി ‘ഹേർട്ട് ഓഫ് എ സേർവന്റ്- ദ ഫാദർ ഫ്ലനഗൻ സ്റ്റോറി’ എന്ന ചിത്രത്തിന്റെ പ്രീമിയറിന് പിന്നാലെ എൽഫിൻ രൂപതാ മെത്രാൻ കെവിൻ ഡോറനാണ് ഫാ. ഫ്ലനഗൻ ധന്യ പദവിയിലേക്ക് ഉയർത്തപ്പെടുന്ന വിവരം അറിയിച്ചത്. വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുമായി ബന്ധപ്പെട്ട വിവിധ

  • ജീവനെ തൊട്ടുകളിക്കരുത്: ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: ഗർഭച്ഛിദ്രത്തെയും ദയാവധത്തെയും ശക്തമായ ഭാഷയിൽ അപലപിച്ച ഫ്രാൻസിസ് പാപ്പ ഏതവസ്ഥയിലാണെകിലും ജീവനെ തൊട്ടു കളിക്കരുതെന്ന മുന്നറിയിപ്പ് നൽകി. വേദന ഇല്ലാതാക്കാൻ സഹായിക്കുന്നു എന്ന പേരിൽ ലോകമെമ്പാടും വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരിൽ ആരുടെയും ജീവിതം ‘റദ്ദാക്ക’പ്പെടരുതെന്ന് മെഡിറ്ററേനിയൻ സമ്മേളനത്തിന് ശേഷം മാർസെയിൽ നിന്ന് റോമിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പപ്പാ പറഞ്ഞു. മർസെയിൽ വിശുദ്ധ ബലിമധ്യേ ഗർഭച്ഛിദ്രത്തെയും ദയാവധത്തെയും അപലപിച്ച പാപ്പ, ദയാവധവുമായി ബന്ധപ്പെട്ട് ഫ്രാൻസ് പരിഗണിക്കാൻ ഒരുങ്ങുന്ന വിവാദ

  • വിശുദ്ധ ആൻഡ്രൂ കിം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക്

    വത്തിക്കാൻ സിറ്റി: കൊറിയയിലെ ആദ്യ തദ്ദേശീയ വിശുദ്ധനും രാജ്യത്തിന്റെ മധ്യസ്ഥനുമായ വിശുദ്ധ ആൻഡ്രൂ കിം ടായ് ഗോണിന്റെ തിരു സ്വരൂപം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സ്ഥാപിക്കുന്നതിന് ഫ്രാൻസിസ് പാപ്പാ അനുവാദം നൽകി. വൈദികർക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷനും കൊറിയൻ മെത്രാനുമായ കർദിനാൾ ലസാരോ യൂ ഹേയുങ്ങ് സിക്കിന്റെ നിർദ്ദേശം പാപ്പാ അംഗീകരിക്കുകയായിരുന്നു. വിശുദ്ധന്റെ രക്തസാക്ഷിത്വ വർഷികമായ സെപ്തംബര് 16ന് നടക്കുന്ന പ്രത്യേക പ്രാർത്ഥനാമധ്യേ തിരുസ്വരൂപം ദേവാലയത്തിൽ സ്ഥാപിക്കും. കൊറിയയിൽ നിന്നുള്ള 300 അംഗ പ്രതിനിധി സംഘം ചടങ്ങുകളിൽ

Magazine

Feature

Movies

  • സിറിയയില്‍ കൊല്ലപ്പെട്ടവരില്‍ വൈദികനും നിരവധി ക്രൈസ്തവരും; അപലപിച്ച് ക്രൈസ്തവസഭകളുടെ സംയുക്ത പ്രസ്താവന

    സിറിയയില്‍ കൊല്ലപ്പെട്ടവരില്‍ വൈദികനും നിരവധി ക്രൈസ്തവരും; അപലപിച്ച് ക്രൈസ്തവസഭകളുടെ സംയുക്ത പ്രസ്താവന0

    ഡമാസ്‌കസ്/സിറിയ: ഒരു ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതന്‍, മുത്തശ്ശി, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവരടങ്ങുന്ന ഒരു കുടുംബം മുഴുവന്‍, ഇവാഞ്ചലിക്കല്‍ സഭാംഗമായ ഒരപ്പനും മകനും കൂടാതെ ഡസന്‍ കണക്കിന് പുരുഷന്മാരും മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും – സിറിയയില്‍ ഏറ്റവും പുതിയതായി പൊട്ടിപ്പുറപ്പെട്ട അക്രമപരമ്പരയില്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട ക്രൈസ്തവരുടെ കണക്കുകളാണിത്. സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിനോട് കൂറ് പുലര്‍ത്തുന്ന അലാവൈറ്റ് വിഭാഗവും ഡമാസ്‌കസിലെ പുതിയ ഭരണകൂടവും തമ്മില്‍ അടുത്തിടെ ആരംഭിച്ച ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് അരങ്ങേറിയ കൊലപാതകങ്ങളുടെ ഹൃദയഭേദകമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്.

  • റോമന്‍ കൂരിയയുടെ ധ്യാനത്തില്‍ ഓണ്‍ലൈനായി സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ

    റോമന്‍ കൂരിയയുടെ ധ്യാനത്തില്‍ ഓണ്‍ലൈനായി സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ0

    മാര്‍ച്ചുമാസം ഒന്‍പതാംതീയതി മുതല്‍ ആരംഭിച്ച റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനത്തില്‍, ഫ്രാന്‍സിസ് പാപ്പായും ഓണ്‍ലൈനായി സംബന്ധിക്കുന്നു വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ വച്ച് മാര്‍ച്ചുമാസം ഒന്‍പതാം തീയതി ഉച്ചകഴിഞ്ഞു ആരംഭിച്ച റോമന്‍ കൂരിയയ്ക്കുള്ള നോമ്പുകാലധ്യാനത്തില്‍, പൊന്തിഫിക്കല്‍ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകന്‍ ഫാ. റൊബെര്‍ത്തോ പസോളിനി തന്റെ ആദ്യസന്ദേശം നല്‍കി. ധ്യാനത്തില്‍, ഫ്രാന്‍സിസ് പപ്പായയും ഓണ്‍ലൈനായി സംബന്ധിക്കുന്നുണ്ട്. അതേസമയം മാര്‍ച്ചു ഒന്‍പതാം തീയതി, ഞായറാഴ്ച്ച രാവിലെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍,  മോണ്‍സിഞ്ഞോര്‍  എഡ്ഗാര്‍ പേഞ്ഞ

  • ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ മാതാവ് മറിയക്കുട്ടി വര്‍ഗീസ് നിര്യാതയായി

    ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ മാതാവ് മറിയക്കുട്ടി വര്‍ഗീസ് നിര്യാതയായി0

    പത്തനംതിട്ട: ഡല്‍ഹി-ഗുര്‍ഗാവ് രൂപതാ വികാരി ജനറലും കെസിബിസി മുന്‍ ഡപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായിരുന്ന ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ മാതാവ് വള്ളിക്കാട്ട് മറിയക്കുട്ടി വര്‍ഗീസ് (93) നിര്യാതയായി.   നാളെ (12.3.2025) ഉച്ചക്ക് 12ന് മൃതശരീരം ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. നാളെ വൈകുന്നേരം 6.30- ന് ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസിന്റെയും ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസിന്റെയും മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയും ഒന്നാമത്തെ ശുശ്രൂഷയും നടക്കും. വ്യാഴാഴ്ച (13.3.2025)രാവില 9-ന് രണ്ടാമത്തെ ശുശ്രൂഷയും 10-ന് ഭവനത്തിലെ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?