Follow Us On

01

January

2026

Thursday

Latest News

  • ന്യൂനപക്ഷങ്ങള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഭീഷണി: സിബിസിഐ

    ന്യൂനപക്ഷങ്ങള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഭീഷണി: സിബിസിഐ0

    ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കു നേരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ എല്ലാ സമുദായങ്ങളുടെയും സുരക്ഷയ്ക്കും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും ഭീഷണിയാണെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). ഒഡീഷയിലെ ജലേശ്വറില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മതബോധന അധ്യാപകനും നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തെ സിബിസിഐ അപലപിച്ചു. ഒഡീഷയിലേത് ഒറ്റപ്പെട്ട സംഭവമല്ല. ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമാണ്. ദേശവിരുദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി. എല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും

  • 35 വര്‍ഷത്തെ സംഘര്‍ഷത്തിന് വിരാമം; അര്‍മേനിയയും അസര്‍ബൈജാനും ചരിത്രപരമായ സമാധാന കരാറില്‍ ഒപ്പുവച്ചു

    35 വര്‍ഷത്തെ സംഘര്‍ഷത്തിന് വിരാമം; അര്‍മേനിയയും അസര്‍ബൈജാനും ചരിത്രപരമായ സമാധാന കരാറില്‍ ഒപ്പുവച്ചു0

    വാഷിംഗ്ടണ്‍ ഡിസി: 35 വര്‍ഷത്തെ സംഘര്‍ഷത്തിന് വിരാമം കുറിച്ചുകൊണ്ട്, വൈറ്റ് ഹൗസില്‍ യുഎസിന്റെ മധ്യസ്ഥതയില്‍ ചരിത്രപരമായ സമാധാന കരാറില്‍ അര്‍മേനിയയും അസര്‍ബൈജാനും ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷിന്യാനും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവുമാണ് ചരിത്രപരമായ സമാധാന ഉടമ്പടിയില്‍ ഒപ്പവച്ചത്.  പുതിയ സമാധാന ഉടമ്പടി പ്രകാരം, ഇരു രാജ്യങ്ങളുടെയും ഇടയിലുണ്ടായിരുന്ന തര്‍ക്കപ്രദേശമായ നാഗോര്‍ണോ-കറാബഖ് മേഖല  അസര്‍ബൈജാന്റെ നിയന്ത്രണത്തിലുള്ള പ്രദേശമായി തുടരും. 2023 ലെ അസര്‍ബൈജാനി ആക്രമണത്തെ തുടര്‍ന്ന് അര്‍മേനിയന്‍ വംശജരായ

  • കന്യാസ്ത്രീകള്‍ക്കെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണം

    കന്യാസ്ത്രീകള്‍ക്കെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണം0

    തൃശൂര്‍: ഛത്തീസ്ഗഡില്‍  കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ച സംഭവത്തില്‍ ജാമ്യം ലഭിച്ചെങ്കിലും അവരുടെ പേരിലെടുത്ത കള്ളക്കേസുകള്‍ നിലനില്ക്കുകയാണെന്നും അവ പിന്‍വലിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചെന്ന കാര്യം വലുതാക്കി കാണിക്കുമ്പോള്‍ ഇവരുടെ പേരിലുള്ള കള്ളകേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ മാതൃകയാകണമെന്ന് തൃശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ നടന്ന  പ്രതിഷേധ സദസ് ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ കോ-ഓര്‍ ഡിനേറ്റര്‍ ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍

  • മലയാളികളുടെ നീതിബോധത്തിന് എന്തു സംഭവിച്ചു?   മുനമ്പത്തെ അനിശ്ചിതകാല നിരാഹാര സമരം 300 ദിനം പിന്നിടുമ്പോള്‍ കേരളീയ സമൂഹത്തിന് എന്തു മറുപടിയാണ് അവരോടു പറയാനുള്ളത്?

    മലയാളികളുടെ നീതിബോധത്തിന് എന്തു സംഭവിച്ചു? മുനമ്പത്തെ അനിശ്ചിതകാല നിരാഹാര സമരം 300 ദിനം പിന്നിടുമ്പോള്‍ കേരളീയ സമൂഹത്തിന് എന്തു മറുപടിയാണ് അവരോടു പറയാനുള്ളത്?0

    ജോസഫ് മൈക്കിള്‍ സ്വന്തം കിടപ്പാടം സംരക്ഷിക്കാന്‍ മുനമ്പം, കടപ്പുറം നിവാ സികള്‍ ബീച്ച് വേളാങ്കണ്ണി മാതാ ദൈവാലയാങ്കണത്തില്‍ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം  തുടങ്ങിയിട്ട് ഓഗസ്റ്റ് എട്ടിന് 300 ദിവസം തികഞ്ഞു. കേരളീയ പൊതുസമൂഹവും മാധ്യമങ്ങളുമൊക്കെ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മുനമ്പത്തെ മറന്നോ എന്നൊരു ആശങ്ക ബാക്കിയാകുകയാണ്. മുനമ്പം, കടപ്പുറം വേളാങ്കണ്ണിമാതാ ദൈവാലയവും വൈദിക മന്ദിരവും സെമിത്തേരിയും കോണ്‍വെന്റും ഉള്‍പ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുകയാണ്. മുനമ്പം ഭൂമി

  • ഒഡീഷയില്‍ മര്‍ദ്ദനത്തിനിരയായ ഫാ. ലിജോ നിരപ്പേലിന്റെ ഭവനത്തില്‍ സാന്ത്വനവുമായി കത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധികള്‍

    ഒഡീഷയില്‍ മര്‍ദ്ദനത്തിനിരയായ ഫാ. ലിജോ നിരപ്പേലിന്റെ ഭവനത്തില്‍ സാന്ത്വനവുമായി കത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധികള്‍0

    പാലാ: ഒഡീഷയിലെ ജലേശ്വറില്‍ വൈദികരെയും കന്യാ സ്ത്രീകളെയും ആക്രമിച്ചതില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആക്രമിക്കപ്പെട്ട മലയാളി വൈദികന്‍ ഫാ. ലിജോ നിരപ്പേലിന്റെ ഭവനത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവേല്‍ നിധീരി, ഡയറക്ടര്‍ റവ. ഡോ.  ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകാന്‍ കാരണം കുറ്റക്കാര്‍ക്കെതിരെ അധികാരികളുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകാത്തതുകൊണ്ടാണെന്ന് സമിതി വിലയിരുത്തി.

  • ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കത്തോലിക്ക കോണ്‍ഗ്രസ്

    ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കത്തോലിക്ക കോണ്‍ഗ്രസ്0

    കൊച്ചി: ഛത്തീസ്ഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമ ങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സമുദായത്തിന്റെ സുരക്ഷയും മതസ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന്റെ ആധാരശിലകളെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരും ജനാധിപത്യത്തിന്റെ ആത്മാവിനു കളങ്കം ഏല്‍പ്പിക്കുന്നതുമാണ്. ബജ്‌റംഗ്ദള്‍ പോലുള്ള തീവ്ര ഹിന്ദുത്വ സംഘടനകളാണ് ക്രൂരതകള്‍ക്കു പിന്നിലെന്നും ആള്‍ക്കൂട്ട വിചാരണയും കാട്ടുനീതിയും തുടര്‍ക്കഥയാകുന്ന ഈ കാലഘട്ടത്തില്‍ അതിനെ തള്ളിപ്പറയുന്ന ശക്തമായ സന്ദേശമാണ് ഭരണാധികാരികള്‍

  • ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളും വിദ്വേഷപ്രചാരണങ്ങളും ആശങ്കാജനകമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍

    ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളും വിദ്വേഷപ്രചാരണങ്ങളും ആശങ്കാജനകമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍0

    കൊച്ചി: ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണ ങ്ങളും വിദ്വേഷപ്രചാരണങ്ങളും ആശങ്കാജനകമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. ഛത്തീസ്ഗഡില്‍ രണ്ട് സന്യാസിനിമാര്‍ അതിക്രമങ്ങള്‍ക്കിരയായതിന് പിന്നാലെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒഡീഷയില്‍ വൈദികരും സന്യസ്തരും ഉള്‍പ്പെടുന്ന സംഘം ആള്‍ക്കൂട്ട അക്രമത്തിന് ഇരയായ സംഭവം ആശങ്കാജനകവും അപലപനീയവുമാണ്. ഇരുസംഭവങ്ങള്‍ക്കും പിന്നില്‍ സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ്ദള്‍ ആണെന്ന റിപ്പോര്‍ട്ട് നടുക്കമുളവാക്കുന്നതാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ക്രൈസ്തവ സമൂഹത്തിനെതിരെ തീവ്രനിലപാടുകളുള്ള  ചില മതസംഘടനകളുടെ നേതൃത്വത്തില്‍  വ്യാപകമായി നടന്നുവരുന്ന

  • ക്രിസ്തുവിനെ പ്രഖ്യാപിക്കുക  എന്നത്, സമൂഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം:  കർദിനാൾ ഫെർണാണ്ടോ ചൊമാലി

    ക്രിസ്തുവിനെ പ്രഖ്യാപിക്കുക എന്നത്, സമൂഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം: കർദിനാൾ ഫെർണാണ്ടോ ചൊമാലി0

    സാന്റിയാഗോ/ചിലി: നമുക്ക് സമൂഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം ക്രിസ്തുവിനെ പ്രഖ്യാപിക്കുക എന്നതാണെന്ന് സാന്റിയാഗോ ആര്‍ച്ചുബിഷപ് ഫെര്‍ണാണ്ടോ ചൊമാലി. ക്രിസ്തുവിലൂടെയാണ് നമുക്ക് മനുഷ്യന്റെ അന്തസ് മനസിലാക്കാനും പ്രത്യാശയോടെ ജീവിക്കാനും കഴിയുന്നതെന്ന് സാമൂഹ്യജീവിതത്തില്‍ വിശ്വാസത്തിനുള്ള പങ്കിനെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ കര്‍ദിനാള്‍ പറഞ്ഞു. ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി രക്തസാക്ഷിയാകും അല്ലെങ്കില്‍ ക്രിസ്ത്യാനിയാകില്ല’ എന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. പയസ് പതിനൊന്നാമന്‍ മാര്‍പ്പാപ്പയുടെ ചാക്രികലേഖനമായ ‘ക്വാസ് പ്രൈമാസി’-ന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണ് ‘ആന്‍ഡ് ഇന്‍ ഓള്‍ ചാരിറ്റി’ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.

  • എബിവിപിയുടെ പ്രതിഷേധം; ഫാ. സ്റ്റാന്‍ സ്വാമി സ്മാരക പ്രഭാഷണം റദ്ദാക്കി

    എബിവിപിയുടെ പ്രതിഷേധം; ഫാ. സ്റ്റാന്‍ സ്വാമി സ്മാരക പ്രഭാഷണം റദ്ദാക്കി0

    മുംബൈ: മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫാ. സ്റ്റാന്‍ സ്വാമി സ്മാരക പ്രഭാഷണം ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (എബിവിപി) എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കി. ഈ തീരുമാനം ജസ്യൂട്ട് സഭാ അംഗങ്ങള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. ഫാ. സ്റ്റാന്‍ സ്വാമിയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ആദരിക്കുന്നതിനായിരുന്നു പ്രോഗ്രാം പ്ലാന്‍ചെയ്തത്. സെന്റ് സേവ്യേഴ്‌സ് കോളേജിലെ മതാന്തര പഠന വകുപ്പ് സംഘടിപ്പിച്ച പ്രഭാഷണം ഓഗസ്റ്റ് 9 ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. പരിപാടിയെ എതിര്‍ത്തും ഫാ. സ്റ്റാന്‍

National


Vatican

  • പാപ്പയുടെ അടുത്തേക്ക് ഓടിയെത്തിയ കന്യാസ്ത്രീ

    ബുധനാഴ്ച രാവിലെ മുതല്‍, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ തുറന്ന പേടകത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ മൃതദേഹത്തിന്  സമീപം  ആയിരങ്ങള്‍ തങ്ങളുടെ   ആദരങ്ങള്‍ അര്‍പ്പിക്കാന്‍ ക്യൂ നിന്നിരുന്നു. എന്നാല്‍ സ്വിസ് ഗാര്‍ഡുകളുടെ ഇടയിലൂടെ ഒരു സിസ്റ്റര്‍ പാപ്പായുടെ അരികിലേക്ക് ഓടിയെത്തി. സിസ്റ്റര്‍ ജനെവീവ് ജീനിംഗ്രോസ്! പേടകത്തിനരികെ ചെന്ന് ദീര്‍ഘനേരം നിശബ്ദമായി കണ്ണീര്‍പൊഴിച്ച  ആ വൃദ്ധ സന്ന്യാസിനി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. 81 വയസ്സുള്ള ഈ സന്യാസിനി പോപ്പിന്റെ അടുത്ത സുഹൃത്തായി പ്രശസ്തയാണ്. അവരുടെ സൗഹൃദത്തെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമുണ്ടായിരുന്നുതാല്‍, ആരും

  • അനുവാദമില്ലാതെ ഫ്രാന്‍സിസ്  മാര്‍പാപ്പയുടെ ഫോട്ടോ എടുത്തയാളോട്  പറഞ്ഞത്

    തന്റെ ജീവിതത്തിലുടനീളം ഫ്രാന്‍സിസ് മാര്‍പാപ്പ വളരെയേറെ തമാശകള്‍ പറയുകയും ആളുകളെ ചിരിപ്പിക്കുകയും ചെയ്തിരുന്നു. 2022 ജനുവരി 11ന്, റോമില്‍ ഒരു ചെറിയ റെക്കോര്‍ഡ് സ്റ്റോര്‍ നടത്തുന്ന സുഹൃത്തുക്കളെ കാണാനായി  ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ  താമസസ്ഥലത്ത് നിന്നും പുറപ്പെട്ടെന്നു റോയിട്ടേഴ്‌സ് പത്രം റിപ്പോര്‍ട്ട്  ചെയ്തിരുന്നു. മാര്‍പാപ്പയായി  തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പാപ്പ പലതവണ സംഗീത റെക്കോര്‍ഡുകളും  സിഡികളും വില്‍ക്കുന്ന ഈ ചെറിയ ഷോപ്പ് സന്ദര്‍ശിച്ചിരുന്നു, ചിലപ്പോള്‍ ശാസ്ത്രീയ സംഗീത റെക്കോര്‍ഡുകളും അദ്ദേഹം  വാങ്ങിയിരുന്നു. മാര്‍പ്പാപ്പ എന്ന നിലയിലുള്ള 15 മിനിറ്റ്

  • ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രിയമകന്റെ അതുല്യ സമ്മാനം

    വത്തിക്കാനു സമീപത്തെ തെരുവില്‍ അന്തിയുറങ്ങുന്ന, റൊമാനിയകാരനായ ഉല്‍മര്‍, തെരുവിലെ  ഭിത്തിയില്‍ പാപ്പായുടെ  അനുസ്മരണ ചിത്രമൊരുക്കിയത് മാധ്യമ ശ്രദ്ധനേടിയിരിക്കുന്നു. പൂക്കളും മെഴുകുതിരികളും കൊണ്ട് ചുറ്റപ്പെട്ട യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും ചിത്രങ്ങള്‍ക്കൊപ്പം കാലംചെയ്്ത പ്രിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഫോട്ടോ ഒട്ടിച്ച്, താഴെ സജ്ജീകരിച്ച കൊച്ചു മേശയില്‍ തനിക്കാവും വിധം മെഴുകുതിരികള്‍ ഉല്‍മര്‍ തെളിച്ചുവച്ചു. താന്‍ പലതവണ ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരിട്ട് കണ്ടതായി മാധ്യമപ്രവര്‍ത്തകനായ ഏലിയാസ് ടര്‍ക്കിനോട് ഉല്‍മര്‍ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പാപ്പയുടെ സംസ്‌കാര ശുശ്രൂഷയിലും ഉല്‍മര്‍ പങ്കെടുത്തു.

  • സാധാരണക്കാര്‍ക്കും വിശുദ്ധരാകാം; ഫ്രാന്‍സിസ് പാപ്പ കാണിച്ച വഴി

    ഒരാള്‍ക്ക്  ക്രിസ്ത്യാനി ആയിരിക്കാനും ദുഃഖിച്ചിരിക്കാനും കഴിയുകയില്ല എന്നാണ് ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരുന്നത്. ആനന്ദം വിശുദ്ധിയുടെ ലക്ഷണമാണ്, നമുക്ക് തമാശകള്‍ പറയാനും ചിരിക്കാനും കഴിയണം എന്ന് അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചു. തന്റെ സന്തോഷവും എളിമയും നിറഞ്ഞ ജീവിതത്തിലൂടെ ഒരു ക്രിസ്ത്യാനി എങ്ങനെയാകണം എന്നു നമുക്ക് മാതൃക നല്‍കി. പണവും അധികാരവും നേടാനായി വലിയ യുദ്ധങ്ങള്‍ പോലും നടക്കുമ്പോഴാണ് കത്തോലിക്ക സഭയുടെ ആഗോള അധ്യക്ഷന്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചു കാണിച്ചത്. ദൈവം തന്റെ ഹൃദയവുമായി ലോകത്തിലേക്കയച്ച മാലാഖയെ പോലെ ഫ്രാന്‍സിസ് പാപ്പ

  • അമ്മയുടെ മടിത്തട്ടില്‍ അന്ത്യവിശ്രമം

    വത്തിക്കാന്‍ സിറ്റി: ഓരോ അപ്പസ്‌തോലികയാത്രയ്ക്ക് മുമ്പും ശേഷവും പരിശുദ്ധ മറിയത്തിന്റെ സവിധത്തിലെത്തി പ്രാര്‍ത്ഥിച്ചിരുന്ന സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അന്ത്യവിശ്രമം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണപത്രത്തില്‍ പറഞ്ഞിരിക്കുന്നതുപോലെയാണ് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ പാപ്പയ്ക്കായി മൃതകുടീരം ഒരുക്കിയത്. മാര്‍പാപ്പ ആകുന്നതിന് മുമ്പ് തന്നെ സെന്റ്‌മേരി മേജറിനോട് പ്രത്യേകമായ ഭക്തി ഉണ്ടായിരുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ ‘ദി സക്‌സസര്‍’ എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു. റോമിലെ അഞ്ച് മഹത്തായ പുരാതന ബസിലിക്കകളില്‍ ഒന്നായ സെന്റ് മേരി മേജറിന്റെ ചരിത്രം മറിയത്തിന്റെ

  • ഫ്രാന്‍സിസ് പാപ്പ യുവജനങ്ങള്‍ക്ക് നല്കിയ അവസാന സന്ദേശം പുറത്തുവിട്ടു

    മറ്റൊരിടത്തും പ്രസിദ്ധീകരിക്കാത്ത ഈ സന്ദേശം പാപ്പയുടെ മൃതസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് ഇറ്റാലിയന്‍ വാരികയായ ‘ഓഗി’ പുറത്തുവിട്ടിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പാ ഇക്കഴിഞ്ഞ ജനുവരി 8ന്  ഇറ്റലിയിലെ ‘ലിസണിങ് വര്‍ക്ഷോപ്പില്‍’ പങ്കെടുത്ത യുവതീ യുവാക്കള്‍ക്കായി അയച്ച വീഡിയോ സന്ദേശമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. സാന്താ മാര്‍ത്ത വസതിയിലിരുന്നു റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍  പാപ്പാ പറഞ്ഞു ‘പ്രിയ യുവതീ യുവാക്കളെ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ഭംഗിയായി ശ്രവിക്കാന്‍ പഠിക്കുക എന്നത്. ഒരാള്‍ നമ്മളോട് സംസാരിക്കുമ്പോള്‍ അദ്ദേഹം പറയുന്നത് മുഴുവന്‍ കേള്‍ക്കാനുള്ള ക്ഷമ

World


Magazine

Feature

Movies

  • ക്രിസ്തുജയന്തി ജൂബിലി സമാപനം; ഇടുക്കി രൂപതയില്‍ വിപുലമായ ഒരുക്കങ്ങള്‍

    ക്രിസ്തുജയന്തി ജൂബിലി സമാപനം; ഇടുക്കി രൂപതയില്‍ വിപുലമായ ഒരുക്കങ്ങള്‍0

    ഇടുക്കി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള ഇടുക്കി രൂപതാതല ജൂബിലി ആചരണം ജനുവരി 2ന് സമാപിക്കും. ജൂബിലി സമാപനത്തിന് തുടക്കംകുറിച്ചുകൊണ്ട് നാളെ (ജനുവരി 1) ഉച്ചകഴിഞ്ഞ് 3.30ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയത്തില്‍നിന്നും ജൂബിലി കുരിശിന്റെ പ്രയാണം ആരംഭിക്കും.  വൈകുന്നേരം 7.15 ന് നെടുങ്കണ്ടം കരുണ ആനിമേഷന്‍ സെന്ററില്‍ ജൂബിലി കുരിശിന് വിപുലമായ സ്വീകരണം നല്‍കും. തുടര്‍ന്ന് വിശ്വാസികളുടെയും വൈദിക വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ജപമാല പ്രദക്ഷിണത്തോടെ കുരിശ്

  • വ്യാജ മതപരിവര്‍ത്തന ആരോപണം; മലയാളിയായ സി എസ്‌ഐ വൈദികനും ഭാര്യയും അറസ്റ്റില്‍

    വ്യാജ മതപരിവര്‍ത്തന ആരോപണം; മലയാളിയായ സി എസ്‌ഐ വൈദികനും ഭാര്യയും അറസ്റ്റില്‍0

    നാഗ്പുര്‍ (മഹാരാഷ്ട്ര): ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഷിംഗോഡി ഗ്രാമത്തില്‍ എത്തിയ സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക വൈദികന്‍ നെയ്യാറ്റിന്‍കര അമരവിള സ്വദേശി ഫാ. സുധീറും ഭാര്യ ജാസ്മിനും അറസ്റ്റില്‍. നാഗ്പുരില്‍നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള അമരാവതി ജില്ലയിലെ ഷിംഗോഡി ഗ്രാമത്തില്‍ വച്ചാണ് മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികള്‍ക്കൊപ്പം മതപരിവര്‍ത്തന കുറ്റം ചുമത്തി ഇവരെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് വിവരങ്ങള്‍ അന്വേഷിക്കാന്‍ അമരാവതി ബെനോഡ പോലീസ് സ്റ്റേഷനില്‍ എത്തിയ മൂന്നു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഞ്ചു വര്‍ഷമായി നാഗ്പുരില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍

  • പാസ്റ്ററെ ഭീഷണിപ്പെടുത്തിയ സത്യനിഷ്ഠ ആര്യയോട് മൂന്ന് ചോദ്യങ്ങളുമായി ആര്‍ച്ചുബിഷപ് പാണേങ്ങാടന്‍

    പാസ്റ്ററെ ഭീഷണിപ്പെടുത്തിയ സത്യനിഷ്ഠ ആര്യയോട് മൂന്ന് ചോദ്യങ്ങളുമായി ആര്‍ച്ചുബിഷപ് പാണേങ്ങാടന്‍0

    ഷംഷാബാദ്: പ്രാര്‍ത്ഥന നടക്കുന്ന ദൈവാലയത്തില്‍ കയറി പാസ്റ്ററെ ഭീഷണിപ്പെടുത്തുന്ന സത്യനിഷ്ഠ ആര്യ എന്ന വ്യക്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ക്കൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് ശക്തമായ പ്രതികരണവുമായി ഷംഷാബാദ് ആര്‍ച്ചുബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍. അദ്ദേഹത്തിന്റെ ഇടപെടല്‍ നിയമവിരുദ്ധവും അസ്വീകാര്യവുമാണെന്ന് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ നടത്തിയ പ്രതികരണത്തില്‍ ആര്‍ച്ചുബിഷപ് വ്യക്തമാക്കി. ഇന്റര്‍നെറ്റില്‍ ലഭ്യമായ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍, സത്യനിഷ്ഠ ആര്യ ബംഗ്ലാദേശില്‍ നിന്നെത്തി, മുസ്ലീം മതവിഭാഗത്തില്‍ നിന്ന് ഹൈന്ദവ മതവിശ്വാസം സ്വീകരിച്ച വ്യക്തിയാണ്. ഈ സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങള്‍ ആര്‍ച്ചുബിഷപ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?