ബെത്ലഹേം: സംഘര്‍ഷത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന എല്ലാ കുട്ടികളെയും ഓര്‍ക്കണമെന്നും അവര്‍ക്ക് സാധ്യമായ ഭാവി സൃഷ്ടിക്കാന്‍ പരിശ്രമിക്കണമെന്നും ബൊലോഗ്നയിലെ ആര്‍ച്ച് ബിഷപ്പും ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ പ്രസിഡന്റുമായ കര്‍ദിനാള്‍ മാറ്റിയോ സുപ്പി. രൂപതയില്‍ നിന്നുള്ള 160 തീര്‍ത്ഥാടകരുമായി നടത്തിയ വിശുദ്ധനാട് സന്ദര്‍ശനത്തിന്റെ ഭാഗമായി ബെത്ലഹേമിലെ കാരിത്താസ് ബേബി ആശുപത്രിയി എത്തിയതായിരുന്നു കര്‍ദിനാള്‍. സംഘര്‍ഷത്തില്‍ പരിക്കേറ്റ കുട്ടികളെയും രോഗബാധിതരായകുട്ടികളെ ചികിത്സയ്ക്കായി കൊണ്ടുവരാന്‍ പോലും സാധിക്കുന്നില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ കര്‍ദിനാളിനോട് പറഞ്ഞു. വരുമാനം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് വൈദ്യസഹായം താങ്ങാനാവുന്നില്ല. ഈ
വാഷിംഗ്ടണ്‍ ഡിസി: ബൈബിള്‍ സംഭവങ്ങളെ ആസ്പദമാക്കി ‘ജീസസ് റെവല്യൂഷന്’ ഒരുക്കിയ ടീമിന്റെ പുതിയ ബൈബിള്‍ പരമ്പര അണിയറയില്‍ പുരോഗമിക്കുന്നു. ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ പറയുന്ന ‘ഹൗസ് ഓഫ് ഡേവിഡ്’ എന്ന ബൈബിള്‍ പരമ്പരയുടെ അഭിനേതാക്കളെ തിരഞ്ഞെടുത്തു കഴിഞ്ഞതായി ഡയറക്ടര്‍ ജോണ്‍ എര്വിന് പറഞ്ഞു. ജോണ്‍ എര്‍വിനും മുന്‍ നെറ്റ്ഫ്ലിക്സ് എക്സിക്യൂട്ടീവായ കെല്ലി മെറിമാന്‍ ഹൂഗ്സ്ട്രാറ്റനും ചേര്‍ന്ന് സ്ഥാപിച്ച വിശ്വാസാധിഷ്ഠിത മൂല്യങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന സിനിമാ സ്റ്റുഡിയോയായ ദി വണ്ടര്‍ പ്രോജക്റ്റില്‍ നിന്ന് പിറവിയെടുക്കുന്ന ആദ്യ സംരംഭമാണ് ഈ പരമ്പര.
കിന്‍ഷാസാ/കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എണ്‍പതിലധികം ക്രിസ്ത്യാനികള്‍ക്ക് ജീവന് നഷ്ടപ്പെടാന്‍ ഇടയാക്കിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐസിസ് തീവ്രവാദ സംഘടന ഏറ്റെടുത്തു. കിഴക്കന്‍ കോംഗോയില്‍ നടത്തിയ ആക്രമണത്തില്‍ കോംഗോ സൈനിക ഉദ്യോഗസ്ഥന് ഉള്‍പ്പെടെ 60 ലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായി ഇസ്ലാമിക് തീവ്രവാദ സംഘം ടെലിഗ്രാം പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. ജൂണ്‍ ആദ്യവാരം മുതല്‍ ഏകദേശം 150 പേരെ സംഘം കൊലപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ ഏഴിനു മാത്രം 41 പേര് കൊല്ലപ്പെട്ടു. സംഭവങ്ങളെ തുടര്‍ന്ന് രാജ്യത്തെ നിരവധി ദൈവാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഡിആര്‍സിയില്‍
കാര്‍ത്തൗം/സുഡാന്: ഒരുവര്‍ഷത്തോളമായി ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍ അജപാലന ശുശ്രൂഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നില്ലെന്ന് സുഡാനില്‍ നിന്നുള്ള ബിഷപ് ടോംബെ ട്രില്ലെ. വിശുദ്ധ കുര്‍ബാനകള്‍, കൂദാശകള്‍ എന്നിവയ്ക്കുപോലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. നേരത്തെ രണ്ടു മണിക്കൂര്‍ കൊണ്ട് എത്തുമായിരുന്ന സ്ഥലങ്ങളിലേക്ക് ഇപ്പോള്‍ രണ്ടാഴ്ചയെങ്കിലും എടുത്ത് യാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളത്. മിക്ക ഇടവകകളും ശൂന്യമാണ്. ഇടവകാപരമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് പറഞ്ഞ ബിഷപ്, പരസ്പരം ആശ്വസിപ്പിക്കാനും പ്രാര്‍ത്ഥനയില്‍ സ്ഥിരത പുലര്‍ത്താനും വിശ്വാസികളോട് ആവശ്യപ്പെട്ടു. സുഡാന് ഗവണ്മെന്റിന്റെ സായുധ സേനയായ റാപ്പിഡ് സപ്പോര്‍ട്ട്
കെനിയ/നെയ്റോബി: കെനിയന്‍ തീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന ഒരു ദീര്‍ഘദൂര ഡ്രൈവറായിരുന്നു കൈംഗു. ഒരു തൊഴിലാളി എന്ന നിലയില്‍ വിശ്വസ്തതയോടെയും അര്‍പ്പണ ബോധത്തോടെയും ജോലി ചെയ്യാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ലാമുവിലേക്ക് വാഹനവുമായി പോവുകയായിരുന്ന കൈംഗുവിനെ അല്‍ഷബാബ് തീവ്രവാദികള്‍ പതിയിരുന്ന് ആക്രമിച്ചു. വിശദമായ പരിശോധനയില്‍ കൈംഗു ക്രിസ്ത്യാനിയാണെന്ന് കണ്ടെത്തിയതോടെ മതം മാറാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. എന്നാല്‍ ജീവന് നഷ്ടപ്പെട്ടാലും ക്രിസ്തുവിനെ തള്ളിപ്പറയാന്‍ തയാറാകാതിരുന്ന കൈംഗുവിനെ ഭികരര്‍ അവിടെവച്ചുതന്നെ കൊലപ്പെടുത്തി. കുടുംബത്തിന്റെ അത്താണിയായിരുന്ന ഭര്‍ത്താവിന്റെ
കാഞ്ഞിരപ്പള്ളി: ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ്ദാന ചടങ്ങ് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ മക്കളെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ ഈ നാടിനോടും മണ്ണിനോടും പ്രതിബദ്ധത ഉള്ളവരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ സംരംഭകരും തൊഴില്‍ ദാതാക്കളും ആകണമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധികള്‍ക്കിടയിലും തിളക്കമാര്‍ന്ന വിജയം നേടിയ കുട്ടികള്‍ കാലഭേദമെന്യേ വിലമതിക്കപ്പെടുന്ന രത്നങ്ങളാണെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ബ്യൂണസ് അയേഴ്സ്/അര്‍ജന്റീന: വിശുദ്ധ കുര്‍ബാനയ്ക്കിടെ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ വിളിച്ചതിനെതിരെ പ്രതികരണവുമായി ബ്യൂണസ് അയേഴ്സ് ആര്‍ച്ചുബിഷപ് ജോര്‍ജ് ഇഗ്നാസിയോ ഗാര്‍സിയ കുര്‍വ. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെയോ കാര്‍മികത്വം വഹിക്കുന്ന വൈദികന്റെയോ രാഷ്ട്രീയപരമായ താല്പര്യങ്ങള് പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുന്നത് അഭിലഷണീയമല്ലെന്നും നമ്മെ ഒന്നിപ്പിക്കുന്ന വിശുദ്ധ കുര്‍ബാന അസമാധാനത്തിന്റെ വേദിയാക്കരുതെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.വിശുദ്ധ കുര്‍ബാന പവിത്രമാണെന്നും അത് വിശ്വാസത്തിന്റെ കാതലാണെന്നും ആര്‍ച്ചുബിഷപ് വ്യക്തമാക്കി. അര്‍ജന്റീനിയന്‍ തലസ്ഥാനത്തെ ഹോളി ക്രോസ് ഇടവകയിലാണ് വിവാദമായ സംഭവങ്ങള്‍ ഉണ്ടായത്. പ്രസിഡന്റ് ഹാവിയര്‍ മിലേയുടെ സര്‍ക്കാരിനെതിരെയുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്ന,
കൊച്ചി: മുതലപ്പൊഴിയില്‍ അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം മൂലം എഴുപത്തിയാറില്‍പരം അപകട മരണങ്ങള് നടന്നിട്ടും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ (കെഎല്‍സിഎ) നേതൃത്വത്തില്‍ ജൂണ്‍ ഇരുപതിന് നിയമസഭ മാര്‍ച്ച് നടത്തും. കഴിഞ്ഞ ജൂലൈ 30ന് ഗവണ്മെന്റ് പ്രഖ്യാപിച്ച ഏഴു ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നുള്ള കെഎല്‍സിഎ നേതാക്കള്‍ നിയമസഭ മാര്‍ച്ചില്‍ പങ്കെടുക്കും. അവരോടൊപ്പം തിരുവനന്തപുരം അതിരൂപതയില്‍ നിന്നുള്ള പ്രവര്‍ത്തകരും അണിനിരക്കും. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.
വത്തിക്കാന്‍ സിറ്റി: സിനഡല്‍ സഭയുടെ വിത്തുകള്‍ മുളച്ചു തുടങ്ങിയതായി ഒക്ടോബറില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റപ്പോര്‍ച്ചര്‍ കര്‍ദിനാള്‍ ജീന്‍ ക്ലോഡി ഹൊള്ളിറിച്ച് എസ്ജെ. ഒക്ടോബറില്‍ നടക്കുന്ന സിനഡിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി സിനഡിന്റെ ജനറല്‍ സെക്രട്ടറിയേറ്റിലെത്തിയ വിവിധ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് പ്രവര്‍ത്തനരേഖ തയാറാക്കുന്നതിന്റെ ആദ്യ ഘട്ട നടപടികള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തിലായിരുന്നു കര്‍ദിനാളിന്റെ പ്രസ്താവന. സിനഡല്‍ പ്രക്രിയ പ്രാദേശിക ക്രൈസ്തവ സമൂഹങ്ങള്‍ക്ക് നല്കിയ നവജീവന്റെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ളവയായിരുന്നു കൂടുതല്‍ റിപ്പോര്‍ട്ടുകളെന്ന് കര്‍ദിനാള്‍ പറഞ്ഞു. പ്രവര്‍ത്തനരേഖ തയാറാക്കുന്നതിനായി
ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ് വേനലവധിയോട് വിടപറഞ്ഞ് വിദ്യാലയങ്ങളുടെ വാതിലുകള്‍ വീണ്ടും തുറന്നു. അക്ഷരക്ഷേത്രങ്ങളുടെ അങ്കണങ്ങളിലേക്ക് കന്നിച്ചുവടുവയ്ക്കുന്ന കുരുന്നുകളും പുതിയ ക്ലാസിനെക്കുറിച്ചുള്ള കിനാവുകളുടെ കളര്‍ബാഗുകളുമേന്തി പോകുന്ന പഴയ പഠിപ്പുകാരുമൊക്കെയായി അനേകായിരം വിദ്യാന്വേഷികള്‍ തങ്ങളുടെ പ്രയാണം ആരംഭിച്ചുകഴിഞ്ഞു. കുട്ടികളെ കലാലയങ്ങളിലേക്ക് അയക്കാനുള്ള തത്രപ്പാടുകള്‍കൊണ്ട് കുടുംബാന്തരീക്ഷങ്ങളും നിറയുകയാണ്. ഈ തിരക്കുകള്‍ക്കിടയില്‍ ചില ചിന്തകള്‍ മനസില്‍ കുറിച്ചിടണം. വിശ്വാസവും വിജ്ഞാനവും അറിവ് അഴകാണ്, അലങ്കാരമാണ്, അമൂല്യമായ ആഭരണമാണ്. അന്തസുറ്റതും അര്‍ത്ഥപൂര്‍ണവുമായ ജീവിതത്തിന് അത് അത്യന്താപേക്ഷിതംതന്നെ. അറിവുള്ളവര്‍ക്കേ ആദരവും അംഗീകാരവുമുള്ളൂ. വിദ്യാസമ്പന്നരുടെ വാക്കുകള്‍ക്കാണ്
ഫാ. ബോബിറ്റ് പൈമ്പിള്ളിക്കുന്നേല്‍ എംഐ ഹൈദരാബാദില്‍നിന്നും ഏകദേശം 35 കിലോമീറ്റര്‍ അകലെ മെഡ്ച്ചല്‍ ജില്ലയിലെ യെല്ലംപേട്ട് എന്ന ഗ്രാമത്തിലാണ് ‘ദൈവാലയം’ എന്ന് കൊച്ചുമാലാഖമാരുടെ ഭവനം സ്ഥിതിചെയ്യുന്നത്. കമില്ലസ് സന്യാസസഭയുടെ പുതിയൊരു ശുശ്രൂഷാശൃംഖലയാണ് മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങള്‍ക്കായുള്ള ഈ ഭവനം. 2017-ല്‍ പത്തുകുട്ടികളുമായി ആരംഭിച്ച ഈ ഭവനത്തില്‍ ഇപ്പോള്‍ മുപ്പതോളം കുട്ടികളുണ്ട്. കൂടാതെ മറ്റ് മുപ്പത് കുട്ടികളെ ശുശ്രൂഷിക്കാവുന്ന മറ്റൊരു ഭവനത്തിന്റെ നിര്‍മാണവും വെഞ്ചരിപ്പും ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. രോഗികളെ ദൈവത്തിന്റെ പ്രതിരൂപങ്ങളായി കാണുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന
സമീപകാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയ ഏതാണ്ട് എല്ലാ ചലച്ചിത്രങ്ങളും മദ്യപാനത്തിനും പുകവലിക്കും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പഠനത്തിന് അന്യസം സ്ഥാനങ്ങളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നു എന്ന ആരോപണത്തെ ശരിവയ്ക്കുന്ന തരത്തിലുള്ള സീനുകള്‍ പല സിനിമകളിലും കാണാം. റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ cmi 2012 ഓഗസ്റ്റ് രണ്ടിന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരമാണ് മദ്യപാനം, പുകവലി തുടങ്ങിയവയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന സന്ദേശം സിനിമയില്‍ ഉള്‍പ്പെടെ പരസ്യപ്പെടുത്തി തുടങ്ങിയത്. മദ്യപാനവും
സൈജോ ചാലിശേരി സ്വവര്‍ഗ വിവാഹത്തെ ശക്തമായി എതിര്‍ത്തതുമൂലം ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്ന ഇടയനാണ് ഓസ്ട്രേലിയയിലെ ഹോബര്‍ട്ട് അതിരൂപതാധ്യക്ഷന്‍ ജൂലിയന്‍ പോര്‍ട്ടിയാസ്. കത്തോലിക്കാ സഭയുടെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ കേസുകള്‍ നേരിടേണ്ടിവരുകയും പിന്നീട് പരാതിക്കാര്‍തന്നെ അതു പിന്‍വലിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയപ്പോള്‍ സമൂഹത്തില്‍ ഉണ്ടായ മാറ്റങ്ങളും ഭവിഷ്യത്തുകളും നമ്മള് കണ്ടതാണ്. സ്വവര്‍ഗവിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവരെ ബോധവല്‍ക്കരിക്കുകയെന്നതിനെക്കാള്‍ മനുഷ്യജീവിതത്തിന്റെ യഥാര്‍ത്ഥ അസ്തിത്വത്തിനാണ് ഊന്നല്‍ കൊടുത്തതെന്ന് ആര്‍ച്ചുബിഷപ് ജൂലിയന്‍ പോര്‍ട്ടിയാസ് പറയുന്നു. ഓസ്ട്രേലിയയിലേക്കുള്ള മലയാളികളുടെ കുടിയേറ്റം, ആ രാജ്യത്തെ വിശ്വാസികളുടെ
ജെറാള്‍ഡ് ബി. മിറാന്‍ഡ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്റുചെയ്യാന്‍ തുടങ്ങുമ്പോള്‍ നന്നായി മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. കനത്ത മഞ്ഞില്‍ പൈലറ്റിന് റണ്‍വേ വേണ്ട രീതിയില്‍ കാണാന്‍ കഴിഞ്ഞില്ല. ആന്റീനകള്‍ തകര്‍ന്നു. അപകടം മുന്നില്‍ക്കണ്ട പൈലറ്റ് വിമാനം ഉയര്‍ത്തി. അരമണിക്കൂറോളം വിമാനത്താവളത്തിന് മുകളില്‍ വിമാനം വട്ടമിട്ടു പറന്നു. യാത്രക്കാര്‍ ഭയചകിതരായി. ഭീതിയും ഉത്ക്കണ്ഠയും നിറഞ്ഞ നിമിഷങ്ങള്‍. റവ. ഡോ. മത്തായി കടവില്‍ ഒഐസിക്കൊപ്പം (ബിഷപ് ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ്) തിരുവനന്തപുരം അതിരൂപതയിലെ ഡോ. മോണ്‍. നിക്കോളാസ് താര്‍സൂസ്
ജോസഫ് മൈക്കിള്‍ അമ്മയുടെ പ്രാര്‍ത്ഥനയ്ക്ക് ദൈവം നല്കിയ ഉത്തരമായിട്ടാണ് നിയുക്ത കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ തന്റെ ദൈവവിളിയെ കാണുന്നത്. വിശുദ്ധ കുര്‍ബാനയെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച അമ്മയ്ക്ക് വിശുദ്ധ കുര്‍ബാനമധ്യേ ദൈവസന്നിധിയിലേക്ക് യാത്രയാകാനുള്ള ഭാഗ്യവും ദൈവം നല്കി. 2004 സെപ്റ്റംബര്‍ 10-ന് ഇടവകദൈവാലയത്തില്‍ മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പില്‍നിന്ന് വിശുദ്ധബലിയില്‍ പങ്കുചേരുന്നതിനിടയിലായിരുന്നു അമ്മയുടെ മരണം. ദൈവാലയത്തില്‍ ഒരു ദിവസം വിശുദ്ധ കുര്‍ബാന ഇല്ലെങ്കില്‍ അമ്മയ്ക്ക് ആ ദിവസം വലിയ കുറവുള്ളതുപോലെയായിരുന്നു അനുഭവപ്പെട്ടിരുന്നതെന്ന് അംബ്രോസ് പിതാവ് ഓര്‍ക്കുന്നു.
വത്തിക്കാന്‍ സിറ്റി: മെഡ്ജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട ഭക്തിക്ക് അനുമതിയും നിഹില്‍ ഒബ്സ്റ്റാറ്റും നല്കി വത്തിക്കാന്റെ വിശ്വാസകാര്യാലം(ഡിക്കാസ്ട്രി ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ഫെയ്ത്ത്). മെഡ്ജുഗോറിയയുമായി ബന്ധപ്പെട്ട ഭക്തിനിരവധി ക്രിയാത്മകമായ ഫലങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ദൈവജനത്തെ വിപരീതമായ രീതിയില്‍ ബാധിച്ചിട്ടില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ച ‘ സമാധാനത്തിന്റെ രാജ്ഞി’ എന്ന രേഖയില്‍ വ്യക്തമാക്കുന്നു. നാല് ദശാബ്ദങ്ങളിലധികം നീണ്ട വിശദമായ പഠനങ്ങള്‍ക്ക് വിരാമം കുറിക്കാന്‍ സമയമായെന്ന്് മെഡ്ജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെട്ട രേഖയില്‍ വത്തിക്കാന്റെ വിശ്വാസകാര്യാലയം വ്യക്തമാക്കി. മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ
തിരുവല്ല: ധന്യന്‍ ആര്‍ച്ചുബിഷപ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മലങ്കര സഭയില്‍ ആരംഭിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ (സിസ്റ്റേഴ്സ് ഓഫ് ദി ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് – എസ്.ഐ.സി) ശതാബ്ദി ആഘോഷങ്ങള്‍ക്ക് തിരുവല്ലയില്‍ പ്രൗഢഗംഭീരമായ തുടക്കം. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായുടെയും ബിഷപ്പുമാരുടെയും കാര്‍മികത്വത്തില്‍ തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ സമൂഹബലിയോടെയായിരുന്നു ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബാന മധ്യേ നിയുക്ത ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ വചനസന്ദേശം നല്കി. ശതാബ്ദി
ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത ആസ്ഥാന മന്ദിരം മാര്‍ യൗസേഫ് പാസ്റ്ററല്‍ സെന്ററിന്റെ ആശിര്‍വാദവും ഉദ്ഘാടനവും ബിര്‍മിംഗ്ഹാമിലെ ഓസ്കോട്ട് ഹില്ലില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ എല്ലാ മിഷനുകളില്‍ നിന്നും ഇടവകകളില്‍ നിന്നുമായി മുന്നൂറോളം പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗ്രേറ്റ് ബ്രിട്ടന് രൂപത രൂപീകൃതമായി എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച സന്ദര്‍ഭത്തിലാണ് രൂപതയുടെ പാസ്റ്ററല്‍ സെന്ററിന്റെ
വത്തിക്കാന്‍ സിറ്റി: മെഡ്ജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട ഭക്തിക്ക് അനുമതിയും നിഹില്‍ ഒബ്സ്റ്റാറ്റും നല്കി വത്തിക്കാന്റെ വിശ്വാസകാര്യാലം(ഡിക്കാസ്ട്രി ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ഫെയ്ത്ത്). മെഡ്ജുഗോറിയയുമായി ബന്ധപ്പെട്ട ഭക്തിനിരവധി ക്രിയാത്മകമായ ഫലങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ദൈവജനത്തെ വിപരീതമായ രീതിയില്‍ ബാധിച്ചിട്ടില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ച ‘ സമാധാനത്തിന്റെ രാജ്ഞി’ എന്ന രേഖയില്‍ വ്യക്തമാക്കുന്നു. നാല് ദശാബ്ദങ്ങളിലധികം നീണ്ട വിശദമായ പഠനങ്ങള്‍ക്ക് വിരാമം കുറിക്കാന്‍ സമയമായെന്ന്് മെഡ്ജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെട്ട രേഖയില്‍ വത്തിക്കാന്റെ വിശ്വാസകാര്യാലയം വ്യക്തമാക്കി. മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ
തിരുവല്ല: ധന്യന്‍ ആര്‍ച്ചുബിഷപ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മലങ്കര സഭയില്‍ ആരംഭിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ (സിസ്റ്റേഴ്സ് ഓഫ് ദി ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് – എസ്.ഐ.സി) ശതാബ്ദി ആഘോഷങ്ങള്‍ക്ക് തിരുവല്ലയില്‍ പ്രൗഢഗംഭീരമായ തുടക്കം. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായുടെയും ബിഷപ്പുമാരുടെയും കാര്‍മികത്വത്തില്‍ തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ സമൂഹബലിയോടെയായിരുന്നു ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബാന മധ്യേ നിയുക്ത ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ വചനസന്ദേശം നല്കി. ശതാബ്ദി
ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത ആസ്ഥാന മന്ദിരം മാര്‍ യൗസേഫ് പാസ്റ്ററല്‍ സെന്ററിന്റെ ആശിര്‍വാദവും ഉദ്ഘാടനവും ബിര്‍മിംഗ്ഹാമിലെ ഓസ്കോട്ട് ഹില്ലില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ എല്ലാ മിഷനുകളില്‍ നിന്നും ഇടവകകളില്‍ നിന്നുമായി മുന്നൂറോളം പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗ്രേറ്റ് ബ്രിട്ടന് രൂപത രൂപീകൃതമായി എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച സന്ദര്‍ഭത്തിലാണ് രൂപതയുടെ പാസ്റ്ററല്‍ സെന്ററിന്റെ
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.
കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്മാന് ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം
അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്ക്കന് പറഞ്ഞു.
Don’t want to skip an update or a post?