
ഇംഫാല്‍: മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനമൊരുക്കി ഇംഫാല്‍ അതിരൂപത. ഇംഫാല്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സ്പാനിഷ് സന്നദ്ധസംഘടനയായ മനോസ് യൂണിദാസിന്റെ സഹകരണത്തോടെ കൈത്തറി നെയ്ത്തു പരിശീലന പരിപാടി സംഘടിപ്പിച്ചു. സിംഗ്ഘട്ടിലെ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഹാളില്‍ നടന്ന പരിശീലനത്തില്‍ വിദഗ്ധരായ പ്രാദേശിക നെയ്ത്തുകാരും മുതിര്‍ന്ന വനിതാ കരകൗശല വിദഗ്ധരും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. പങ്കെടുത്തവര്‍ക്ക് സ്വന്തമായി നെയ്ത്ത് ആരംഭിക്കാന്‍ കഴിയുന്നവിധത്തിലായിരുന്നു പരിശീലനം ഒരുക്കിയിരുന്നത്. എല്ലാവര്‍ക്കും ഒരു നെയ്ത്ത് കിറ്റും നെയ്ത്ത് നൂലുകളും

കൊച്ചി: സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചെറായി-മുനമ്പം നിവാസികള്‍ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബീച്ച് വേളാങ്കണ്ണി മാതാ പള്ളിയങ്കണത്തില്‍ നടത്തിവരുന്ന അനിശ്ചിത കാല റിലേ നിരാഹാര സമരം നാളെ (ഓഗസ്റ്റ് 8) 300-ാം ദിവസത്തിലേക്ക്. മുനമ്പം, ചെറായി മേഖലകളിലെ 600 ഓളം കുടുംബങ്ങളാണ് തങ്ങളുടെ ഭൂമിയില്‍ വഖഫ് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് കുടിയിറക്കു ഭീഷണി നേരിടുന്നത്.10 മാസത്തോളമായി ഒരു പ്രദേശത്തെ ജനങ്ങള്‍ സമരമുഖത്ത് തുടരുമ്പോഴും അവരുടെ പ്രശ്‌നപരിഹാരം നീണ്ടുപോകുന്നതില്‍ പ്രതിഷേധം ശക്തമാണ്. വിഷയം പഠിക്കാന്‍

റോം: റോമില്‍ നടന്ന യുവജനജൂബിലിയാഘോഷത്തില്‍ പങ്കെടുത്ത പത്ത് ലക്ഷത്തോളം യുവജനങ്ങളെ സാക്ഷിയാക്കി ദക്ഷിണ കൊറിയയിലെ സോളില്‍ നടക്കുന്ന അടുത്ത ലോക യുവജന ദിനത്തിന്റെ തീയതികള്‍ ലിയോ 14 ാമന്‍ പാപ്പ പ്രഖ്യാപിച്ചു. 2027 ഓഗസ്റ്റ് 3 -8 വരെയുള്ള തീയതികളിലാകും അടുത്ത ലോകയുവജനസമ്മേളനം നടക്കുക. ഈ ജൂബിലിക്ക് ശേഷവും, യുവാക്കളുടെ ‘പ്രത്യാശയുടെ തീര്‍ത്ഥാടനം’ തുടരുമെന്നും അത് ഏഷ്യയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുമെന്ന് ടോര്‍ വെര്‍ഗറ്റ സര്‍വകലാശാല ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ യുവജനങ്ങളോട് ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി പാപ്പ പറഞ്ഞു. രണ്ട്

കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രമാതീതമായ വര്‍ധിച്ചുവരുന്ന ക്രൈസ്തവ ന്യൂനപക്ഷ പീഡനങ്ങളില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമ്മേളിച്ച കെസിബിസി യോഗം അതിയായ ആശങ്ക പ്രകടിപ്പിച്ചു. ചത്തീസ്ഗഡില്‍ അന്യായമായി തുറങ്കലിലടക്കപ്പെട്ട സന്യാസിനിമാരോടും, സഹോദരങ്ങളോടും കെസിബിസി ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. ജാമ്യം ലഭിച്ചുവെങ്കിലും അന്യായമായി അവരുടെ പേരില്‍ എടുത്ത കേസ് നിലനില്ക്കുന്നത് ഭീതിദമാണ്. ആ കേസ് പിന്‍വലിച്ച് അവര്‍ക്ക് ഭരണഘടനാദത്തമായ എല്ലാ അവകാശങ്ങളും പൂര്‍ണമായും പുനഃസ്ഥാപിച്ചു നല്‍കണം. ഈ പ്രതിസന്ധിയില്‍ കേരളസഭയുടെയും, ക്രൈസ്തവസ മൂഹത്തിന്റെയും, സന്മനസുള്ള സകലമനുഷ്യരുടെയും വലിയകൂട്ടായ്മ പ്രകടമായിരുന്നു.

വിജയവാഡ (ആന്ധ്രാപ്രദേശ്): വിജയവാഡയില്‍ ക്രൈസ്തവര്‍ സമാധാനപരമായി നടത്തിയ മെഴുകുതിരി റാലിക്കുനേരെ പോലീസ് അതിക്രമം. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കു നേര്‍ക്കുണ്ടായ കടുത്ത നീതിനിഷേധത്തിനെതിരെയായിരുന്നു റാലി. വൈദികര്‍, കന്യാസ്ത്രീകള്‍, ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത റാലി പോലീസ് ഇടക്കുവച്ച് തടയുകയും മൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അനുവാദം വാങ്ങാതെയാണ് റാലി നടത്തിയതെന്നാരോപിച്ചായിരുന്നു പോലീസ് നടപടി. അനുവാദം ലഭിച്ച കാര്യം സംഘാടകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മെഴുകുതിരി റാലിക്ക് അനുവാദം ഇല്ലെന്നായി പോലീസ്. അതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മൈക്ക് ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് വീണ്ടും

ക്രൈസ്തവ സിനികമകളുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ’ രണ്ടാം ഭാഗമായ ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റിന്റെ’ ഔദ്യോഗിക റിലീസ് തീയതികള്‍ പ്രഖ്യാപിച്ചു. മെല്‍ ഗിബ്സന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതികള്‍ വിതരണക്കാരായ ലയണ്‍സ്‌ഗേറ്റാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ടാകുമെന്നും ആദ്യ ഭാഗം 2027 മാര്‍ച്ച് 26, ദുഃഖവെള്ളിയാഴ്ചയും രണ്ടാം ഭാഗം 2027 മെയ് 6 വ്യാഴാഴ്ച, കര്‍ത്താവിന്റെ സ്വര്‍ഗാരോഹണതിരുനാള്‍ ദിനത്തിലും

പോര്‍ട്ട്-ഔ-പ്രിന്‍സ്/ഹെയ്തി: ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഔ-പ്രിന്‍സിന് സമീപമുള്ള ഒരു അനാഥാലയത്തില്‍ നിന്ന് ഒരു ഐറിഷ് മിഷനറിയും മൂന്ന് വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടെ ഒമ്പത് പേരെ തട്ടിക്കൊണ്ടുപോയി. കെന്‍സ്‌കോഫിലെ സെയ്ന്റ്- ഹെലേന അനാഥാലയത്തിന്റെ ഡയറക്ടറായ ഐറിഷ് മിഷനറി ജെന ഹെറാറ്റിയും തട്ടിക്കൊണ്ടുപോയവരില്‍ ഉള്‍പ്പെടുന്നതായി മേയര്‍ മാസില്ലണ്‍ ജീന്‍ പറഞ്ഞു. ജെനയെക്കൂടാതെ ഏഴ് ജീവനക്കാരെയും ഒരു കുട്ടിയെയുമാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. 240-ലധികം കുട്ടികളെ പരിചരിക്കുന്ന അനാഥാലയത്തില്‍ ആസുത്രിതമായി അതിക്രമിച്ചു കയറിയ അക്രമിസംഘമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് ജീന്‍ പറഞ്ഞു. ഹെറാറ്റിയുടെയുടെയും കൂടെയുള്ളവരുടെയും

ബംഗളൂരു: ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയിലുടെനീളം വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ണാടകയിലെ വിജയപുരയില്‍ പ്രതിഷേധ റാലി നടത്തി. ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ടു കന്യാസ്ത്രീകള്‍ നേരിടേണ്ടിവന്ന കടുത്ത അനീതിക്കെതിരെയും റാലിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. അംബേദ്കര്‍ ചൗക്കില്‍ ആരംഭിച്ച പ്രകടനം ഗാന്ധി ചൗക്കിലൂടെ നീങ്ങി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുമ്പില്‍ അവസാനിച്ചു. വൈദികര്‍, കന്യാസ്ത്രീകള്‍, പ്രാദേശിക നേതാക്കള്‍, വിശ്വാസികള്‍ എന്നിവര്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി റാലിയില്‍ അണിനിരന്നു. ക്രൈസ്തവരുടെ മൗലികാവകാശങ്ങള്‍, മതസ്വാതന്ത്ര്യം എന്നിവയെ ദുര്‍ബലപ്പെടുത്തുന്നതില്‍ തുടര്‍ന്നു നടന്ന സമ്മേളനം ആശങ്ക രേഖപ്പെടുത്തി. മിഷന്‍

റോം: ഈ ലോകത്തിന് നമ്മുടെ ദാഹം ശമിപ്പിക്കാനാവില്ലെന്ന് ഓര്‍മിപ്പിച്ചും നമ്മുടെ പ്രത്യാശയായ യേശുവുമായി സൗഹൃദം സ്ഥാപിക്കുവാന്‍ യുവജനങ്ങളെ ക്ഷണിച്ചും ലിയോ 14 ാമന്‍ പാപ്പ. റോമില്‍ നടന്ന യുവജനജൂബിലിയുടെ സമാപനദിവ്യബലിയില്‍ പങ്കെടുത്ത പത്ത് ലക്ഷം യുവജനങ്ങളോടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. എല്ലാകാര്യങ്ങളും എപ്പോഴും സുഖമമായി മുമ്പോട്ട് പോകുന്ന ഒരു ജീവിതത്തിനായല്ല, മറിച്ച് സ്‌നേഹത്തിനായി സ്വയം ദാനം ചെയ്തുകൊണ്ട് നിരന്തരം നവീകരിക്കപ്പെടുന്ന ഒരു അസ്തിത്വത്തിനുവേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് റോമിലെ തോര്‍ വര്‍ഗാറ്റ് സര്‍വകലാശാല ഗ്രൗണ്ടില്‍ ദിവ്യബലിക്കായി തടിച്ചുകൂടിയ ലക്ഷക്കണക്കിന്

”ഞാന്‍ ഫ്രാന്‍സിസ് പാപ്പയുടെ മുറിയിലേക്ക് പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു. അദ്ദേഹത്തിന് ശ്വാസപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തി. എന്നിട്ട് അദ്ദേഹത്തെ പേരുചൊല്ലി വിളിച്ചു, പക്ഷേ അദ്ദേഹം പ്രതികരിച്ചില്ല. ഞാന്‍ അദ്ദേഹത്തിന് ചില ഉദ്ദീപനങ്ങള്‍ നല്കിനോക്കി, പക്ഷേ വേദനാജനകമായ ഉദ്ദീപനങ്ങളോടുപോലും പ്രതികരിച്ചില്ല. അദ്ദേഹം അബോധാവസ്ഥയിലേക്ക് വീണിരുന്നു. ഇപ്പോള്‍ അദ്ദേഹം മൃതപേടകത്തില്‍ കിടക്കുകയാണ്, ശനിയാഴ്ച നടക്കുന്ന സംസ്‌കാരകര്‍മ്മങ്ങള്‍ക്കുമുമ്പ് ആ ശരീരം ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ വരിനില്ക്കുന്നു.” ഡോ. അല്‍ഫിയേരിയുടെ വാക്കുകളാണിത്. ”ചിലര്‍ പാപ്പയെ ആശുപത്രിയിലെത്തിക്കാമെന്ന് അഭിപ്രായപ്പെട്ടു. പക്ഷേ അദ്ദേഹം വഴിയില്‍വച്ച്

സിസ്റ്റര്‍ സോണിയ തെരേസ് ഡി. എസ്. ജെ ക്യാര എന്റെ അനുജത്തി സോളിയുടെ മകളാണ്. കുട്ടികള്‍ സംസാരിച്ചു തുടങ്ങേണ്ട പ്രായമായിട്ടും അവള്‍ ഒരു വാക്കുപോലും പറയാന്‍ തുടങ്ങില്ല, കരയുകമാത്രമേയുള്ളൂ. ഇത് അവളുടെ അമ്മ സോളിയില്‍ ആശങ്ക സൃഷ്ടിച്ചു.. ഞങ്ങള്‍ രണ്ടു പേരും ഇറ്റലിയില്‍ ആണെങ്കിലും പരസ്പരം കാണുന്നത് വളരെ ചുരുക്കമായാണ്. കാരണം ഒരാള്‍ തെക്കന്‍ ഇറ്റലിയിലും മറ്റൊരാള്‍ വടക്കന്‍ ഇറ്റലിയിലുമായിരുന്നു.. ഒന്നര മണിക്കൂര്‍ ഫ്‌ളൈറ്റ് ദൂരം ഉണ്ട് ഞങ്ങള്‍ തമ്മില്‍. റോം കാണാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നതിനാല്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികദേഹം ഒരുനോക്കു കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങള്‍. ഇന്നലെ രാവിലെ ഒമ്പതിന് കര്‍ദിനാള്‍മാരുടെയും ബിഷപ്പുമാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ സ്വിസ് ഗാര്‍ഡുകളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് മൃതദേഹപേടകം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കു കൊണ്ടുവന്നത്. ഈ സമയം ബസിലിക്കയിലെ മണികള്‍ മുഴങ്ങുകയും ലത്തീന്‍ ഭാഷയില്‍ സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. വിശുദ്ധ പത്രോസ് ശ്ലീഹായുടെ കബറിടത്തിന്റെ മുകളിലുള്ള അള്‍ത്താരയുടെ മുന്നില്‍ മാര്‍പാപ്പമാരുടെ ഭൗതികദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന അതേ സ്ഥലത്തുതന്നെയാണ്

അനാരോഗ്യംമൂലം കുറച്ചുനാളുകളായി ക്ലേശമനുഭവിച്ചിരുന്ന പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ സ്വര്‍ഗീയ പിതാവിന്റെ പക്കലേക്ക് യാത്രയായിരിക്കുന്നു. 88 വര്‍ഷം നീണ്ട ഇഹലോകതീര്‍ത്ഥാടനത്തിനു സമാപ്തി കുറിച്ച് പ്രത്യാശയുടെ തീര്‍ത്ഥാടകരാകാന്‍ ആഹ്വാനം ചെയ്ത് ജൂബിലി വര്‍ഷത്തില്‍ നാമോരോരുത്തരുടേയും സ്വര്‍ഗ്ഗപ്രാപ്തിക്ക് മുന്നോടിയായി അദ്ദേഹം കര്‍ത്താവില്‍ വിലയം പ്രാപിച്ചു. ഉയിര്‍പ്പുതിരുനാള്‍ ദിനത്തില്‍ പതിവുള്ള ലോകത്തിനും നഗരത്തിനും വേണ്ടിയുള്ള പ്രത്യേക ആശീര്‍വാദം അദ്ദേഹം നല്‍കുകയും, വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ചത്വരത്തില്‍ തടിച്ചുകൂടിയിരുന്ന വിശ്വാസഗണത്തിനുമുഴുവന്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. സ്വര്‍ഗയാത്രയുടെ തൊട്ടുതലേന്ന് തന്റെ അവസാന പൊതുദര്‍ശനത്തിലും അദ്ദേഹം

കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആലിംഗനം കൊച്ചിയിലെ ജെയിന്‍ ജോസഫ് കലാകാരന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. ആ സ്‌നേഹസ്പര്‍ശനം ഒരു ആശീര്‍വാദമായി ഇപ്പോഴും തനിക്കൊപ്പമുണ്ടെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ട്. ഒപ്പം മകന്‍ ലിനോയ്ക്ക് പാപ്പ തൊപ്പിവച്ചു നല്‍കിയതും പത്തു വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്നലെ സംഭവിച്ചതുപോലെ മനസില്‍ തങ്ങിനില്ക്കുന്ന ഓര്‍മയാണ്. അള്‍ത്താരകള്‍ രൂപകല്പന ചെയ്യുന്ന കൊച്ചി തേവര സ്വദേശിയായ ജെയിന്‍ മനസില്‍ സൂക്ഷിച്ച സ്വപ്നമായിരുന്നു, തന്റെ കൈകളില്‍ പാപ്പയുടെ അനുഗ്രഹസ്പര്‍ശം. കേരളത്തിലും പുറത്തുമായി നൂറുകണക്കിന് അള്‍ത്താരകള്‍ ഒരുക്കിയ ജെയിന്റെ ആഗ്രഹമറിഞ്ഞു പിന്തുണച്ചത് കര്‍ദിനാള്‍

ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍. ആമേന്‍. ഭൗമിക ജീവിതത്തിന്റെ ആസന്നമായ സായാഹ്നത്തിലേക്ക് കടക്കുന്നതായി അനുഭവപ്പെടുന്ന ഈ അവസരത്തില്‍, നിത്യജീവിതത്തില്‍ ഉറച്ച പ്രതീക്ഷയോടെ, എന്റെ മൃതസംസ്‌കാര സ്ഥലവുമായി മാത്രം ബന്ധപ്പെട്ട അന്ത്യാഭിലാഷങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തിലുടനീളം, ഒരു പുരോഹിതനും ബിഷപ്പും എന്ന നിലയിലുള്ള എന്റെ ശുശ്രൂഷയ്ക്കിടയിലും, എപ്പോഴും നമ്മുടെ കര്‍ത്താവിന്റെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന് എന്നെത്തന്നെ ഭരമേല്പിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍, ഉയിര്‍പ്പിന്റെ നാളിനായി കാത്തിരിക്കുന്ന എന്റെ ഭൗതിക ശരീരം സെന്റ് മേരി മേജര്‍ പേപ്പല്‍ ബസിലിക്കയില്‍ അടക്കം ചെയ്യണമെന്ന്













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന്‍ രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

നാഗ്പുര്‍ (മഹാരാഷ്ട്ര): ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഷിംഗോഡി ഗ്രാമത്തില്‍ എത്തിയ സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക വൈദികന്‍ നെയ്യാറ്റിന്‍കര അമരവിള സ്വദേശി ഫാ. സുധീറും ഭാര്യ ജാസ്മിനും അറസ്റ്റില്‍. നാഗ്പുരില്‍നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള അമരാവതി ജില്ലയിലെ ഷിംഗോഡി ഗ്രാമത്തില്‍ വച്ചാണ് മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികള്‍ക്കൊപ്പം മതപരിവര്‍ത്തന കുറ്റം ചുമത്തി ഇവരെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് വിവരങ്ങള്‍ അന്വേഷിക്കാന്‍ അമരാവതി ബെനോഡ പോലീസ് സ്റ്റേഷനില്‍ എത്തിയ മൂന്നു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഞ്ചു വര്‍ഷമായി നാഗ്പുരില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍

ഷംഷാബാദ്: പ്രാര്‍ത്ഥന നടക്കുന്ന ദൈവാലയത്തില്‍ കയറി പാസ്റ്ററെ ഭീഷണിപ്പെടുത്തുന്ന സത്യനിഷ്ഠ ആര്യ എന്ന വ്യക്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ക്കൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് ശക്തമായ പ്രതികരണവുമായി ഷംഷാബാദ് ആര്‍ച്ചുബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍. അദ്ദേഹത്തിന്റെ ഇടപെടല്‍ നിയമവിരുദ്ധവും അസ്വീകാര്യവുമാണെന്ന് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ നടത്തിയ പ്രതികരണത്തില്‍ ആര്‍ച്ചുബിഷപ് വ്യക്തമാക്കി. ഇന്റര്‍നെറ്റില്‍ ലഭ്യമായ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍, സത്യനിഷ്ഠ ആര്യ ബംഗ്ലാദേശില്‍ നിന്നെത്തി, മുസ്ലീം മതവിഭാഗത്തില്‍ നിന്ന് ഹൈന്ദവ മതവിശ്വാസം സ്വീകരിച്ച വ്യക്തിയാണ്. ഈ സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങള്‍ ആര്‍ച്ചുബിഷപ്

കൊച്ചി: പുതിയതായി നിര്‍മ്മിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്‍കി നടത്തുന്ന മത്സരം നഗ്‌നമായ അബ്കാരി ചട്ടലംഘനമാണെന്നും പിന്‍വലിക്കണമെന്നും വകുപ്പ് മന്ത്രി മറുപടി പറയണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. ‘സരോഗേറ്റ് അഡ്വര്‍ടൈസ്മെന്റ്’ ആണിത്. മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ് ബെവ്കോയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുംവിധം പുതിയൊരു ബ്രാന്‍ഡിന് പേരും ലോഗോയും നിര്‍ദ്ദേശിക്കാനുള്ള അവസരം കുട്ടികള്‍ക്ക് പോലും തെറ്റായ സന്ദേശം നല്‍കും. കഴിഞ്ഞ 10 വര്‍ഷമായി

നാഗ്പുര്‍ (മഹാരാഷ്ട്ര): ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഷിംഗോഡി ഗ്രാമത്തില്‍ എത്തിയ സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക വൈദികന്‍ നെയ്യാറ്റിന്‍കര അമരവിള സ്വദേശി ഫാ. സുധീറും ഭാര്യ ജാസ്മിനും അറസ്റ്റില്‍. നാഗ്പുരില്‍നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള അമരാവതി ജില്ലയിലെ ഷിംഗോഡി ഗ്രാമത്തില്‍ വച്ചാണ് മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികള്‍ക്കൊപ്പം മതപരിവര്‍ത്തന കുറ്റം ചുമത്തി ഇവരെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് വിവരങ്ങള്‍ അന്വേഷിക്കാന്‍ അമരാവതി ബെനോഡ പോലീസ് സ്റ്റേഷനില്‍ എത്തിയ മൂന്നു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഞ്ചു വര്‍ഷമായി നാഗ്പുരില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍

ഷംഷാബാദ്: പ്രാര്‍ത്ഥന നടക്കുന്ന ദൈവാലയത്തില്‍ കയറി പാസ്റ്ററെ ഭീഷണിപ്പെടുത്തുന്ന സത്യനിഷ്ഠ ആര്യ എന്ന വ്യക്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ക്കൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് ശക്തമായ പ്രതികരണവുമായി ഷംഷാബാദ് ആര്‍ച്ചുബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍. അദ്ദേഹത്തിന്റെ ഇടപെടല്‍ നിയമവിരുദ്ധവും അസ്വീകാര്യവുമാണെന്ന് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ നടത്തിയ പ്രതികരണത്തില്‍ ആര്‍ച്ചുബിഷപ് വ്യക്തമാക്കി. ഇന്റര്‍നെറ്റില്‍ ലഭ്യമായ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍, സത്യനിഷ്ഠ ആര്യ ബംഗ്ലാദേശില്‍ നിന്നെത്തി, മുസ്ലീം മതവിഭാഗത്തില്‍ നിന്ന് ഹൈന്ദവ മതവിശ്വാസം സ്വീകരിച്ച വ്യക്തിയാണ്. ഈ സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങള്‍ ആര്‍ച്ചുബിഷപ്

കൊച്ചി: പുതിയതായി നിര്‍മ്മിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്‍കി നടത്തുന്ന മത്സരം നഗ്‌നമായ അബ്കാരി ചട്ടലംഘനമാണെന്നും പിന്‍വലിക്കണമെന്നും വകുപ്പ് മന്ത്രി മറുപടി പറയണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. ‘സരോഗേറ്റ് അഡ്വര്‍ടൈസ്മെന്റ്’ ആണിത്. മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ് ബെവ്കോയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുംവിധം പുതിയൊരു ബ്രാന്‍ഡിന് പേരും ലോഗോയും നിര്‍ദ്ദേശിക്കാനുള്ള അവസരം കുട്ടികള്‍ക്ക് പോലും തെറ്റായ സന്ദേശം നല്‍കും. കഴിഞ്ഞ 10 വര്‍ഷമായി

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?