
കൊച്ചി: ഛത്തീസ്ഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമ ങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സമുദായത്തിന്റെ സുരക്ഷയും മതസ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന്റെ ആധാരശിലകളെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരും ജനാധിപത്യത്തിന്റെ ആത്മാവിനു കളങ്കം ഏല്‍പ്പിക്കുന്നതുമാണ്. ബജ്‌റംഗ്ദള്‍ പോലുള്ള തീവ്ര ഹിന്ദുത്വ സംഘടനകളാണ് ക്രൂരതകള്‍ക്കു പിന്നിലെന്നും ആള്‍ക്കൂട്ട വിചാരണയും കാട്ടുനീതിയും തുടര്‍ക്കഥയാകുന്ന ഈ കാലഘട്ടത്തില്‍ അതിനെ തള്ളിപ്പറയുന്ന ശക്തമായ സന്ദേശമാണ് ഭരണാധികാരികള്‍

കൊച്ചി: ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണ ങ്ങളും വിദ്വേഷപ്രചാരണങ്ങളും ആശങ്കാജനകമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. ഛത്തീസ്ഗഡില്‍ രണ്ട് സന്യാസിനിമാര്‍ അതിക്രമങ്ങള്‍ക്കിരയായതിന് പിന്നാലെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒഡീഷയില്‍ വൈദികരും സന്യസ്തരും ഉള്‍പ്പെടുന്ന സംഘം ആള്‍ക്കൂട്ട അക്രമത്തിന് ഇരയായ സംഭവം ആശങ്കാജനകവും അപലപനീയവുമാണ്. ഇരുസംഭവങ്ങള്‍ക്കും പിന്നില്‍ സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ്ദള്‍ ആണെന്ന റിപ്പോര്‍ട്ട് നടുക്കമുളവാക്കുന്നതാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ക്രൈസ്തവ സമൂഹത്തിനെതിരെ തീവ്രനിലപാടുകളുള്ള ചില മതസംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായി നടന്നുവരുന്ന

സാന്റിയാഗോ/ചിലി: നമുക്ക് സമൂഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം ക്രിസ്തുവിനെ പ്രഖ്യാപിക്കുക എന്നതാണെന്ന് സാന്റിയാഗോ ആര്‍ച്ചുബിഷപ് ഫെര്‍ണാണ്ടോ ചൊമാലി. ക്രിസ്തുവിലൂടെയാണ് നമുക്ക് മനുഷ്യന്റെ അന്തസ് മനസിലാക്കാനും പ്രത്യാശയോടെ ജീവിക്കാനും കഴിയുന്നതെന്ന് സാമൂഹ്യജീവിതത്തില്‍ വിശ്വാസത്തിനുള്ള പങ്കിനെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ കര്‍ദിനാള്‍ പറഞ്ഞു. ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി രക്തസാക്ഷിയാകും അല്ലെങ്കില്‍ ക്രിസ്ത്യാനിയാകില്ല’ എന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. പയസ് പതിനൊന്നാമന്‍ മാര്‍പ്പാപ്പയുടെ ചാക്രികലേഖനമായ ‘ക്വാസ് പ്രൈമാസി’-ന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണ് ‘ആന്‍ഡ് ഇന്‍ ഓള്‍ ചാരിറ്റി’ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.

മുംബൈ: മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫാ. സ്റ്റാന്‍ സ്വാമി സ്മാരക പ്രഭാഷണം ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (എബിവിപി) എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കി. ഈ തീരുമാനം ജസ്യൂട്ട് സഭാ അംഗങ്ങള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. ഫാ. സ്റ്റാന്‍ സ്വാമിയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ആദരിക്കുന്നതിനായിരുന്നു പ്രോഗ്രാം പ്ലാന്‍ചെയ്തത്. സെന്റ് സേവ്യേഴ്‌സ് കോളേജിലെ മതാന്തര പഠന വകുപ്പ് സംഘടിപ്പിച്ച പ്രഭാഷണം ഓഗസ്റ്റ് 9 ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. പരിപാടിയെ എതിര്‍ത്തും ഫാ. സ്റ്റാന്‍

റോം: മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെ തലേന്ന്, ഓഗസ്റ്റ് 14- ാം തീയതി ഉപവാസത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെയും ദിനമായി ആചരിക്കാന്‍ സന്യാസിനി സഭകളുടെ സുപ്പീരിയര്‍മാരുടെ കൂട്ടായ്മയായ ‘ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയേഴ്സ് ജനറല്‍’ ആഹ്വാനം ചെയ്തു. ഗാസ മുതല്‍ സുഡാന്‍ വരെയും, ഉക്രെയ്ന്‍ മുതല്‍ മ്യാന്‍മര്‍ വരെയും, ഹെയ്തി മുത കോംഗോ വരെയും ലോകമെമ്പാടുമുള്ള നിരവധി ജനങ്ങളെ യുദ്ധം ബാധിച്ച പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 14 ന് ലോകമെമ്പാടും ഉപവാസത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെയും ദിനമായി ആചരിക്കുവാന്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍

കെയ്‌റോ/ ഈജിപ്ത്: ഈജിപ്ഷ്യന്‍ ഖനിയില്‍ കണ്ടെത്തിയ 3,800 വര്‍ഷം പഴക്കമുള്ള ലിഖിതത്തില്‍ ബൈബിളിന് പുറത്ത് കണ്ടെത്തിയ മോശയെക്കുറിച്ചുള്ള ഏറ്റവും പുരാതന പരാമര്‍ശം കണ്ടെത്തിയതായി സ്വതന്ത്ര ഗവേഷകനായ മൈക്കല്‍ എസ് ബോര്‍ റോണ്‍. ‘ഹൈ റെസല്യൂഷന്‍ ഇമേജറി’-യും ഹാര്‍വാഡിലെ സെമിറ്റിക് മ്യൂസിയം നല്‍കിയ 3ഡി സ്‌കാനുകളും ഉപയോഗിച്ച് ഒരു ദശാബ്ദക്കാലം നീണ്ടു നിന്ന പഠനത്തിന് ശേഷമാണ് മോശയെക്കുറിച്ചുള്ള രണ്ട് പരാമര്‍ശങ്ങള്‍ ലിഖിതത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തില്‍ ബാര്‍-റോണ്‍ എത്തിയത്. 1900 കളുടെ തുടക്കത്തില്‍ പ്രശസ്ത പുരാവസ്തു ഗവേഷകനായ സര്‍ വില്യം

വൈദിക പരിശീലനത്തിനായി സെമിനാരിയില്‍ ചേരുമ്പോള്‍ വളരെ കാര്യമായി കാത്തുസൂക്ഷിച്ചു കൊണ്ടുവരുന്ന ഒന്നാണ് ഒരു വിശുദ്ധ ബൈബിള്‍. സെമിനാരിയില്‍ ചേര്‍ന്ന് ആദ്യനാളുകളില്‍ തന്നെ അത് മനോഹരമായി പൊതിഞ്ഞു സൂക്ഷിക്കാനും ആദ്യ താളുകളില്‍ പേരെഴുതുവാനും ഓരോരുത്ത രുടെയും ഹൃദയത്തിനും താല്പര്യങ്ങള്‍ക്കും ചേര്‍ന്ന കുഞ്ഞു കുറിപ്പുകള്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്ന ഒരു നല്ല പതിവുണ്ട്. അപ്രകാരം ഫാ. സുരേഷ് പട്ടേട്ട് എംസിബിഎസ് തന്റെ ബൈബിളിന്റെ ആദ്യ പേജില്‍ എഴുതി വച്ചിരിക്കുന്നത് ഇപ്രകാരമാണ്. തുടക്കത്തില്‍ കുഞ്ഞുനാളിലെ എല്ലാവരുടെയും മനസില്‍ പതിഞ്ഞിരിക്കുന്ന ഇരടികള്‍. ‘കുഞ്ഞു

ജോസഫ് മൈക്കിള്‍ ക്രൈസ്തവര്‍ക്ക് ജീവിക്കാനും അവരുടെ വിശ്വാസം പുലര്‍ത്താനും സ്വാതന്ത്ര്യമില്ലാത്ത രാജ്യമായി ഇന്ത്യ മാറുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. തീവ്ര ഇസ്ലാമിക സംഘടനകള്‍ നിയന്ത്രിക്കുന്ന സിറിയയും പാക്കിസ്ഥാനുംപോലെ ഇന്ത്യയിലെ ഭരണത്തിന്റെ നിയന്ത്രണവും ചില തീവ്രവര്‍ഗീയ സംഘടനകളുടെ കരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണോ? ഇന്ത്യയിലെ വര്‍ത്തമാനകാല സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ ഇങ്ങനെയൊരു സംശയം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഒഡീഷയിലെ അക്രമത്തിന്റെ പിന്നിലും ബജ്‌റംഗദള്‍ വിശ്വഹിന്ദുപരിഷിത്തിന്റെ യുവജനവിഭാഗമായ ബജ്റംഗദള്‍ എന്ന കൊടുംവര്‍ഗീയ വിഷം വമിപ്പിക്കുന്ന സംഘടന മദമിളകിയ കൊമ്പന്റെ കണക്ക് ക്രിസ്ത്യന്‍ മിഷനറിമാരെയും ക്രൈസ്തവ

ഭുവനേശ്വര്‍: ഒഡീഷയിലെ ജലേശ്വര്‍ ജില്ലയിലെ ഗംഗാധര്‍ ഗ്രാമത്തില്‍ മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അവരുടെ ഒപ്പം ഉണ്ടായിരുന്ന മതബോധന അധ്യാപകനും നേരെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു അതിക്രമം നടത്തിയത്. ബുധനാഴ്ച (ഓഗസ്റ്റ് 6) വൈകുന്നേരമാണ് സംഭവം നടന്നത്. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ. ലിജോ നിരപ്പേല്‍, ഫാ. വി. ജോജോ, സിസ്റ്റര്‍ എലേസ ചെറിയാന്‍, സിസ്റ്റര്‍ മോളി ലൂയിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാനാണ് ഗംഗാധര്‍ മിഷന്റെ കീഴിലുള്ള

‘അവിടുന്ന് നമ്മെ സ്‌നേഹിച്ചു’- ഫ്രാന്‍സിസ് പാപ്പാ രചിച്ച അവസാന ചാക്രികലേഖനം, ‘ദിലെക്‌സിത്ത് നോസി’ ഇന്ന് ലോകം മുഴുവന്‍ ഫ്രാന്‍സിസ് പാപ്പായെപ്പറ്റി ചര്‍ച്ചചെയ്യുമ്പോഴും, അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുമ്പോഴും അദ്ദേഹം നമുക്ക് ചൂണ്ടിക്കാണിച്ചു നല്‍കുന്നത്, ദൈവഹൃദയത്തിന്റെ സ്‌നേഹമസൃണമായ ആര്‍ദ്രതയാണ്. വെറുപ്പിന്റെയും, വൈരാഗ്യത്തിന്റെയും ചിന്തകള്‍. ലോകത്തിന്റെ വിവിധ കോണുകളില്‍ അലയടിച്ചപ്പോള്‍, തന്റെ വാക്കുകളും, പ്രവര്‍ത്തനങ്ങളും വഴിയായി സമാധാനത്തിന്റെ ആഹ്വാനം നല്‍കിയ ഫ്രാന്‍സിസ് പാപ്പാ കടന്നുപോകുമ്പോള്‍, യേശുവിന്റെ തിരുഹൃദയത്തിനു ലോകം മുഴുവനെയും സമര്‍പ്പിച്ചുകൊണ്ട്, ദൈവപിതാവിന്റെ അടുക്കല്‍ നമുക്കായി അദ്ദേഹം പ്രാര്‍ത്ഥിക്കുമെന്നതില്‍ തെല്ലും സംശയം

”ഞാന്‍ ഫ്രാന്‍സിസ് പാപ്പയുടെ മുറിയിലേക്ക് പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു. അദ്ദേഹത്തിന് ശ്വാസപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തി. എന്നിട്ട് അദ്ദേഹത്തെ പേരുചൊല്ലി വിളിച്ചു, പക്ഷേ അദ്ദേഹം പ്രതികരിച്ചില്ല. ഞാന്‍ അദ്ദേഹത്തിന് ചില ഉദ്ദീപനങ്ങള്‍ നല്കിനോക്കി, പക്ഷേ വേദനാജനകമായ ഉദ്ദീപനങ്ങളോടുപോലും പ്രതികരിച്ചില്ല. അദ്ദേഹം അബോധാവസ്ഥയിലേക്ക് വീണിരുന്നു. ഇപ്പോള്‍ അദ്ദേഹം മൃതപേടകത്തില്‍ കിടക്കുകയാണ്, ശനിയാഴ്ച നടക്കുന്ന സംസ്‌കാരകര്‍മ്മങ്ങള്‍ക്കുമുമ്പ് ആ ശരീരം ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ വരിനില്ക്കുന്നു.” ഡോ. അല്‍ഫിയേരിയുടെ വാക്കുകളാണിത്. ”ചിലര്‍ പാപ്പയെ ആശുപത്രിയിലെത്തിക്കാമെന്ന് അഭിപ്രായപ്പെട്ടു. പക്ഷേ അദ്ദേഹം വഴിയില്‍വച്ച്

സിസ്റ്റര്‍ സോണിയ തെരേസ് ഡി. എസ്. ജെ ക്യാര എന്റെ അനുജത്തി സോളിയുടെ മകളാണ്. കുട്ടികള്‍ സംസാരിച്ചു തുടങ്ങേണ്ട പ്രായമായിട്ടും അവള്‍ ഒരു വാക്കുപോലും പറയാന്‍ തുടങ്ങില്ല, കരയുകമാത്രമേയുള്ളൂ. ഇത് അവളുടെ അമ്മ സോളിയില്‍ ആശങ്ക സൃഷ്ടിച്ചു.. ഞങ്ങള്‍ രണ്ടു പേരും ഇറ്റലിയില്‍ ആണെങ്കിലും പരസ്പരം കാണുന്നത് വളരെ ചുരുക്കമായാണ്. കാരണം ഒരാള്‍ തെക്കന്‍ ഇറ്റലിയിലും മറ്റൊരാള്‍ വടക്കന്‍ ഇറ്റലിയിലുമായിരുന്നു.. ഒന്നര മണിക്കൂര്‍ ഫ്‌ളൈറ്റ് ദൂരം ഉണ്ട് ഞങ്ങള്‍ തമ്മില്‍. റോം കാണാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നതിനാല്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികദേഹം ഒരുനോക്കു കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങള്‍. ഇന്നലെ രാവിലെ ഒമ്പതിന് കര്‍ദിനാള്‍മാരുടെയും ബിഷപ്പുമാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ സ്വിസ് ഗാര്‍ഡുകളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് മൃതദേഹപേടകം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കു കൊണ്ടുവന്നത്. ഈ സമയം ബസിലിക്കയിലെ മണികള്‍ മുഴങ്ങുകയും ലത്തീന്‍ ഭാഷയില്‍ സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. വിശുദ്ധ പത്രോസ് ശ്ലീഹായുടെ കബറിടത്തിന്റെ മുകളിലുള്ള അള്‍ത്താരയുടെ മുന്നില്‍ മാര്‍പാപ്പമാരുടെ ഭൗതികദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന അതേ സ്ഥലത്തുതന്നെയാണ്

അനാരോഗ്യംമൂലം കുറച്ചുനാളുകളായി ക്ലേശമനുഭവിച്ചിരുന്ന പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ സ്വര്‍ഗീയ പിതാവിന്റെ പക്കലേക്ക് യാത്രയായിരിക്കുന്നു. 88 വര്‍ഷം നീണ്ട ഇഹലോകതീര്‍ത്ഥാടനത്തിനു സമാപ്തി കുറിച്ച് പ്രത്യാശയുടെ തീര്‍ത്ഥാടകരാകാന്‍ ആഹ്വാനം ചെയ്ത് ജൂബിലി വര്‍ഷത്തില്‍ നാമോരോരുത്തരുടേയും സ്വര്‍ഗ്ഗപ്രാപ്തിക്ക് മുന്നോടിയായി അദ്ദേഹം കര്‍ത്താവില്‍ വിലയം പ്രാപിച്ചു. ഉയിര്‍പ്പുതിരുനാള്‍ ദിനത്തില്‍ പതിവുള്ള ലോകത്തിനും നഗരത്തിനും വേണ്ടിയുള്ള പ്രത്യേക ആശീര്‍വാദം അദ്ദേഹം നല്‍കുകയും, വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ചത്വരത്തില്‍ തടിച്ചുകൂടിയിരുന്ന വിശ്വാസഗണത്തിനുമുഴുവന്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. സ്വര്‍ഗയാത്രയുടെ തൊട്ടുതലേന്ന് തന്റെ അവസാന പൊതുദര്‍ശനത്തിലും അദ്ദേഹം

കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആലിംഗനം കൊച്ചിയിലെ ജെയിന്‍ ജോസഫ് കലാകാരന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. ആ സ്‌നേഹസ്പര്‍ശനം ഒരു ആശീര്‍വാദമായി ഇപ്പോഴും തനിക്കൊപ്പമുണ്ടെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ട്. ഒപ്പം മകന്‍ ലിനോയ്ക്ക് പാപ്പ തൊപ്പിവച്ചു നല്‍കിയതും പത്തു വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്നലെ സംഭവിച്ചതുപോലെ മനസില്‍ തങ്ങിനില്ക്കുന്ന ഓര്‍മയാണ്. അള്‍ത്താരകള്‍ രൂപകല്പന ചെയ്യുന്ന കൊച്ചി തേവര സ്വദേശിയായ ജെയിന്‍ മനസില്‍ സൂക്ഷിച്ച സ്വപ്നമായിരുന്നു, തന്റെ കൈകളില്‍ പാപ്പയുടെ അനുഗ്രഹസ്പര്‍ശം. കേരളത്തിലും പുറത്തുമായി നൂറുകണക്കിന് അള്‍ത്താരകള്‍ ഒരുക്കിയ ജെയിന്റെ ആഗ്രഹമറിഞ്ഞു പിന്തുണച്ചത് കര്‍ദിനാള്‍













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

വത്തിക്കാന്‍ സിറ്റി: സഭയ്ക്കുള്ളിലെ ഐക്യം വിശ്വാസികളെ ആകര്‍ഷിക്കുമ്പോള്‍, വിഭാഗീയത അവരെ ചിതറിക്കുമെന്ന മുന്നറിയിപ്പുമായി ലിയോ 14-ാമന്‍ പാപ്പ. വത്തിക്കാനില്‍ നടക്കുന്ന അസാധാരണ കണ്‍സിസ്റ്ററിയില്‍ ലോകമെമ്പാടുമുള്ള കര്‍ദിനാള്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. സഭ വളരുന്നത് മതപരിവര്‍ത്തനത്തിലൂടെയല്ല, യേശുവിനോടുള്ള ആകര്‍ഷണത്തിലൂടെയാണെന്നും ബനഡിക്ഡ് 16 -ാമന്‍ പാപ്പയെ ഉദ്ധരിച്ചുകൊണ്ട് ജനുവരി 7, 8 തീയതികളിലായി നടക്കുന്ന സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. സഭയുടെ ആകര്‍ഷണം കത്തോലിക്കാ സഭയെന്ന സ്ഥാപനത്തിലല്ല, മറിച്ച് യേശുക്രിസ്തുവിലാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിവിധ സംസ്‌കാരങ്ങളില്‍ നിന്നും പശ്ചാത്തലങ്ങളില്‍

ആലപ്പുഴ: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാള്‍ ജനുവരി 10ന് കൊടിയേറി 27-ന് സമാപിക്കും. 10 ന് രാവിലെ പാലായില്‍നിന്ന് തിരുനാള്‍ പതാക അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിക്കും, 5.30ന് ബീച്ച് കുരിശടിയില്‍നിന്ന് പതാക പ്രയാണം, 6.30ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ കൊടിയേറ്റും. 18ന് രാവിലെ അഞ്ചിനു നടതുറക്കല്‍, തിരുസ്വരൂപ വന്ദനം. 11ന് മലങ്കര റീത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവല്ല ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം

കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരി ക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കു ന്നില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായം മറുപടി നല്‍കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പാക്കിയെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി യുടെയും സര്‍ക്കാരിന്റെയും നയം അവഹേളനാപരവും സമുദായത്തെ വഞ്ചിക്കുന്നതുമാണ്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കത്തോലിക്ക കോണ്‍ഗ്രസ് ഈ വിഷയം ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം മൂന്നു തവണ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍

വത്തിക്കാന്‍ സിറ്റി: സഭയ്ക്കുള്ളിലെ ഐക്യം വിശ്വാസികളെ ആകര്‍ഷിക്കുമ്പോള്‍, വിഭാഗീയത അവരെ ചിതറിക്കുമെന്ന മുന്നറിയിപ്പുമായി ലിയോ 14-ാമന്‍ പാപ്പ. വത്തിക്കാനില്‍ നടക്കുന്ന അസാധാരണ കണ്‍സിസ്റ്ററിയില്‍ ലോകമെമ്പാടുമുള്ള കര്‍ദിനാള്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. സഭ വളരുന്നത് മതപരിവര്‍ത്തനത്തിലൂടെയല്ല, യേശുവിനോടുള്ള ആകര്‍ഷണത്തിലൂടെയാണെന്നും ബനഡിക്ഡ് 16 -ാമന്‍ പാപ്പയെ ഉദ്ധരിച്ചുകൊണ്ട് ജനുവരി 7, 8 തീയതികളിലായി നടക്കുന്ന സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. സഭയുടെ ആകര്‍ഷണം കത്തോലിക്കാ സഭയെന്ന സ്ഥാപനത്തിലല്ല, മറിച്ച് യേശുക്രിസ്തുവിലാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിവിധ സംസ്‌കാരങ്ങളില്‍ നിന്നും പശ്ചാത്തലങ്ങളില്‍

ആലപ്പുഴ: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാള്‍ ജനുവരി 10ന് കൊടിയേറി 27-ന് സമാപിക്കും. 10 ന് രാവിലെ പാലായില്‍നിന്ന് തിരുനാള്‍ പതാക അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിക്കും, 5.30ന് ബീച്ച് കുരിശടിയില്‍നിന്ന് പതാക പ്രയാണം, 6.30ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ കൊടിയേറ്റും. 18ന് രാവിലെ അഞ്ചിനു നടതുറക്കല്‍, തിരുസ്വരൂപ വന്ദനം. 11ന് മലങ്കര റീത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവല്ല ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം

കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരി ക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കു ന്നില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായം മറുപടി നല്‍കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പാക്കിയെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി യുടെയും സര്‍ക്കാരിന്റെയും നയം അവഹേളനാപരവും സമുദായത്തെ വഞ്ചിക്കുന്നതുമാണ്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കത്തോലിക്ക കോണ്‍ഗ്രസ് ഈ വിഷയം ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം മൂന്നു തവണ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?