Follow Us On

07

September

2025

Sunday

Latest News

  • കത്തോലിക്കാ വിരുദ്ധ പ്രതിഷേധം; ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കണം

    കത്തോലിക്കാ വിരുദ്ധ പ്രതിഷേധം; ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കണം0

    വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ നടക്കുന്ന 36 ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍. തീര്‍ത്ഥാടനം നടക്കുന്ന വിവിധ സ്ഥലങ്ങളില്‍ കത്തോലിക്ക വിരുദ്ധ പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ദിനമായ ജൂണ്‍ 22-ന് തീര്‍ത്ഥാടനം സമാപിക്കും. ആദ്യ ആഴ്ച മുതല്‍ തിര്‍ത്ഥാടനത്തില്‍ കത്തോലിക്കാ വിരുദ്ധ പ്രതിഷേധക്കാരുടെ സാന്നിധ്യമുണ്ട്. ഈ സാഹചര്യത്തില്‍ ‘വിശ്വാസികള്‍ അവിടെ ഉണ്ടായിരിക്കണം. യേശുവിനു വേണ്ടി നമ്മള്‍ പ്രത്യക്ഷപ്പെടണം,’

  • ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുള്ളവരാകുക; പൊന്തിഫിക്കല്‍ നയതന്ത്രപ്രതിനിധികളോട് ലിയോ    14 ാമന്‍  പാപ്പ

    ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുള്ളവരാകുക; പൊന്തിഫിക്കല്‍ നയതന്ത്രപ്രതിനിധികളോട് ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പായുടെ പ്രതിനിധികളായി വിവിധ നാടുകളില്‍ സേവനമനുഷ്ഠിക്കുന്ന അപ്പസ്‌തോലിക് നുണ്‍ഷ്യോമാരുമായും മറ്റ് നയതന്ത്രപ്രതിനിധികളുമായും ലിയോ 14 ാമന്‍ പാപ്പ കൂടിക്കാഴ്ച നടത്തി. പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രജ്ഞര്‍ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മാതൃക ലോകത്തിന് നല്‍കുന്നുവെന്ന് പാപ്പ പറഞ്ഞു. പാപ്പായുടെ പ്രതിനിധി  ഏറ്റവും ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ പോലും ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുള്ളവരാകണമെന്ന് പാപ്പ പറഞ്ഞു.  നിങ്ങളുടെ മുന്നിലുള്ളവരുടെ കണ്ണിലേക്ക് നോക്കാന്‍ കഴിയണം. അവരുമായി യഥാര്‍ത്ഥ ബന്ധങ്ങള്‍ സൃഷ്ടിക്കണം. ഒരു നേതാവ് എന്നതിലുപരി സേവകനാകാന്‍ തയാറാകണം. അങ്ങനെ ചെയ്യാന്‍ കഴിയണമെങ്കില്‍, പത്രോസിനുണ്ടായിരുന്ന

  • വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ലൈബ്രറി നവീകരിക്കുന്നു: 80,000-ത്തിലധികം കൈയെഴുത്തുപ്രതികള്‍ ഡിജിറ്റലാക്കും

    വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ലൈബ്രറി നവീകരിക്കുന്നു: 80,000-ത്തിലധികം കൈയെഴുത്തുപ്രതികള്‍ ഡിജിറ്റലാക്കും0

    വത്തിക്കാന്‍ സിറ്റി: മനുഷ്യരാശിയുടെ പുസ്തകശേഖരത്തില്‍ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന വത്തിക്കാന്‍ അപ്പസ്‌തോലിക് ലൈബ്രറിയുടെ 80,000-ത്തിലധികം കൈയെഴുത്തുപ്രതികള്‍ പുനഃസ്ഥാപിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കുന്ന പദ്ധതിക്ക് രൂപം നല്‍കി. കോള്‍നാഗി ഫൗണ്ടേഷനാണ് ഇതുമായി ബന്ധപ്പെട്ട കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതുല്യമായ രേഖകള്‍ സംരക്ഷിക്കാനും ഈ  പുസ്തകശേഖരം ഗവേഷകര്‍ക്ക്   ഡിജിറ്റലായി ലഭ്യമാക്കാനും  ഈ സംരംഭത്തിലൂടെ സാധിക്കും.  82,000-ത്തിലധികം കൈയെഴുത്തുപ്രതികളടക്കം 16 ലക്ഷം അച്ചടിച്ച പുസ്തകങ്ങളും  വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ലൈബ്രറിയുടെ പുസ്തകശേഖരത്തില്‍ അടങ്ങിയിരിക്കുന്നു. ബോട്ടിസെല്ലിയുടെ ഡിവൈന്‍ കോമഡി ചിത്രീകരണങ്ങളുള്ള ഒരു രേഖയും സിസറോയുടെ റിപ്പബ്ലിക്കിന്റെ

  • ഏറ്റവും വലിയ തിരുഹൃദയ പതാക മുതല്‍…  മാതാവിന്റെ പതാക വരെ; എല്ലാ മാസവും  ‘കത്തോലിക്ക’പതാകകളുയര്‍ത്തി ഒരു സ്ഥാപനം

    ഏറ്റവും വലിയ തിരുഹൃദയ പതാക മുതല്‍… മാതാവിന്റെ പതാക വരെ; എല്ലാ മാസവും ‘കത്തോലിക്ക’പതാകകളുയര്‍ത്തി ഒരു സ്ഥാപനം0

    കഴിഞ്ഞ ജൂണില്‍ ലോകത്തിലെ ഏറ്റവും വലിയ തിരുഹൃദയ പതാക ഉയര്‍ത്തിയ ബവേറിയന്‍ കമ്പനി കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും വ്യത്യസ്ത കത്തോലിക്കാ പതാകകള്‍ സ്ഥാപിച്ചുകൊണ്ട് തരംഗം സൃഷ്ടിക്കുകയാണ്. 2024 ജൂണില്‍, കെന്റക്കി ആസ്ഥാനമായുള്ള ബവേറിയന്‍ വേസ്റ്റ് കമ്പനിയാണ്  തിരുഹൃദയത്തിന്റെ അച്ചടിച്ച 30 അടി ഉയരവും 50 അടി വീതിയുമുള്ള പതാക പറത്തി  വാര്‍ത്തകളില്‍ ഇടം നേടിയത്. പതാക നിര്‍മിച്ചത് ഠൃമറഎഹമഴ.െരീാ ആണ്. ഒരു കത്തോലിക്ക വിശ്വാസിയായ ജെയിംസ് ‘ജിം’ ബ്രൂഗെമാന്‍ ആണ് ബവേറിയന്‍  കമ്പനിയുടെ ഉടമ.

  • കലാപത്തിന് നടുവില്‍ പ്രാര്‍ത്ഥനയുടെ പ്രതിരോധം തീര്‍ക്കാന്‍ ലോസ് ആഞ്ചല്‍സ്

    കലാപത്തിന് നടുവില്‍ പ്രാര്‍ത്ഥനയുടെ പ്രതിരോധം തീര്‍ക്കാന്‍ ലോസ് ആഞ്ചല്‍സ്0

    ലോസ് ആഞ്ചലസ്: യുഎസ് പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശപ്രകാരം നടക്കുന്ന കുടിയേറ്റ റെയ്ഡുകളില്‍ പ്രതിഷേധിച്ച്  ലോസ് ആഞ്ചലസില്‍ കലാപം തുടരുന്നതിനിടെ ലോസ് ആഞ്ചല്‍സിലെ ദൈവാലയങ്ങളില്‍ സമാധാനത്തിനായി പ്രാര്‍ത്ഥനകള്‍ നടത്തി. അക്രമം അവസാനിപ്പിക്കണമെന്ന്  ആഹ്വാനം ചെയ്തുകൊണ്ട് ലോസ് ആഞ്ചല്‍സ് അതിരൂപത നേതൃത്വം നല്‍കിയ സര്‍വമത ജാഗരണ പ്രാര്‍ത്ഥനാ സമ്മേളനം കുടിയേറ്റ അയല്‍ക്കാരോട് ഐകദാര്‍ഢ്യം പ്രകടിപ്പിച്ചു. അതേസമയം കലാപം തുടരുന്ന സാഹചര്യത്തില്‍  കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിന്റെ വിയോജിപ്പ് മറികടന്നുകൊണ്ട്  വൈറ്റ് ഹൗസ് 2,000-ത്തിലധികം നാഷണല്‍ ഗാര്‍ഡ് സൈനികരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.

  • മറിയത്തിന്റെ മാതൃത്വം സഭയുടെ വിശുദ്ധിയുടെയും ഫലപ്രാപ്തിയുടെയും അടിസ്ഥാനം: ലിയോ 14 ാമന്‍ പാപ്പ

    മറിയത്തിന്റെ മാതൃത്വം സഭയുടെ വിശുദ്ധിയുടെയും ഫലപ്രാപ്തിയുടെയും അടിസ്ഥാനം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: സഭയുടെ വിശുദ്ധിയും ഫലപ്രാപ്തിയും പരിശുദ്ധ അമ്മയുടെ മാതൃത്വത്തിലും, ക്രിസ്തുവിന്റെ തിരുഹൃദയത്തില്‍ നിന്നൊഴുകുന്ന കൃപയിലും അധിഷ്ഠിതമാണെന്ന് ലിയോ 14 -ാമന്‍ പാപ്പ. തിരുസഭയുടെ മാതാവായ മറിയത്തിന്റെ തിരുനാള്‍ദിനത്തില്‍ ആഘോഷിച്ച പരിശുദ്ധ സിംഹാസനത്തിന്റെ ജൂബിലിയോടനുബന്ധിച്ച്, റോമന്‍ കൂരിയയിലെ ഉദ്യോഗസ്ഥര്‍ക്കായി ദിവ്യബലി അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നു പാപ്പ. ‘മരിയന്‍’, ‘പെട്രൈന്‍’ എന്നീ ധ്രുവങ്ങളില്‍ കേന്ദ്രീകരിച്ചാണ് പരിശുദ്ധ സിംഹാസനം നിലകൊള്ളുന്നതെന്ന് പാപ്പ ചൂണ്ടിക്കാണിച്ചു. പന്തക്കുസ്താ തിരുനാളിന് ശേഷം തിരുസഭയുടെ മാതാവായ മറിയത്തിന്റെ തിരുനാള്‍ദിനത്തില്‍ പരിശുദ്ധ സിംഹാസനം ജൂബിലി ആഘോഷിക്കുന്നത് സഭയുടെ ആത്മീയ

  • കപ്പലപകടങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ എടുക്കണം; മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണം: കെഎല്‍സിഎ

    കപ്പലപകടങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ എടുക്കണം; മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണം: കെഎല്‍സിഎ0

    കൊച്ചി: തുടര്‍ച്ചയായി കേരളതീരത്തിനടുത്ത് ഉണ്ടാകുന്ന കപ്പലപകടങ്ങള്‍ തീരവാസികളില്‍ ആശങ്ക പരത്തുകയും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ തടസ്സപ്പെടുത്തുകയും ചെയ്യുകയാണെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി. അപകടങ്ങള്‍ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടണം. കേരളത്തിന്റെ അതിര്‍ത്തിക്കകത്തുള്ള തീരത്ത് ഉണ്ടാക്കിയിട്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തന്നെ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ ഉണ്ടാകണം. (Protection and Indemntiy insurance) പി & ഐ ഇന്‍ഷുറന്‍സ് വ്യവസ്ഥകളിലൂടെ ഇത്തരത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം വിലയിരുത്തി തീരവാസികള്‍ക്കും തൊഴിലാളികള്‍ക്കും

  • വത്തിക്കാന്‍ ‘വിദേശകാര്യ മന്ത്രി’ ക്യൂബ സന്ദര്‍ശിച്ചു

    വത്തിക്കാന്‍ ‘വിദേശകാര്യ മന്ത്രി’ ക്യൂബ സന്ദര്‍ശിച്ചു0

    ഹവാന/ക്യൂബ: വത്തിക്കാനും ക്യൂബയുമായുള്ള നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ ‘വിദേശകാര്യ’ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ ക്യൂബ സന്ദര്‍ശിച്ചു. ഹവാനയിലെ കത്തീഡ്രലില്‍ ആര്‍ച്ചുബിഷപ് ഗാലഗറിന്റെ മുഖ്യകാര്‍മിത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ‘സമാധാനം, നീതി, സത്യം എന്നിവയാണ് സഭയുടെ മിഷനറി പ്രവര്‍ത്തനത്തിന്റെയും വത്തിക്കാന്‍ നയതന്ത്രത്തിന്റെയും അടിസ്ഥാന തത്വങ്ങളെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. അപ്പസ്തോലിക് ന്യൂണ്‍ഷ്യോമാരുടെ പ്രവര്‍ത്തനത്തിലൂടെയും, ജോണ്‍ പോള്‍ രണ്ടാമന്‍, ബനഡിക്ഡ് പതിനാറാമന്‍, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവരുടെ സന്ദര്‍ശനങ്ങളിലൂടെയും പരിശുദ്ധ സിംഹാസനത്തിന് ക്യൂബന്‍ ജനതയുമായുള്ള

  • ‘ലിയോണ്‍ ഡി പെറു’ ; മാര്‍പാപ്പയുടെ മിഷന്‍ ജീവിതം ഡോക്യുമെന്ററിയാകുന്നു

    ‘ലിയോണ്‍ ഡി പെറു’ ; മാര്‍പാപ്പയുടെ മിഷന്‍ ജീവിതം ഡോക്യുമെന്ററിയാകുന്നു0

    ലിയോ പതിനാലാമന്‍ പാപ്പയുടെ മിഷനറി ജീവിതം ‘ലിയോണ്‍ ഡി പെറു’ എന്ന പേരില്‍ വത്തിക്കാന്‍ മീഡിയ ഡോക്യുമെന്ററിയാക്കുന്നു.  കര്‍ദിനാള്‍ പ്രെവോസ്റ്റിന്റെ  സ്‌നേഹവും സേവനവും നേരിട്ടനുഭവിച്ച മിഷന്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ അനുഭവ കഥയാണ് ഡോക്യുമെന്ററിയില്‍ പങ്കുവയ്ക്കുന്നത്. ‘പാദ്രെ റോബര്‍ട്ടോ’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ലിയോ പാപ്പയുടെ മിഷനറി ജീവിതത്തിനു പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ഈ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത്. മിഷനറി വൈദികന്‍, ഇടവക വികാരി, പ്രഫസര്‍, ബിഷപ് എന്നീ നിലകളില്‍ ലിയോ പാപ്പ പ്രവര്‍ത്തിച്ച ചുലുക്കാനാസ്, ട്രൂജില്ലോ, ലിമ, കാലാവോ, ചിക്ക്‌ലായോ

National


Vatican

  • വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കണം: ഫ്രാന്‍സിസ് പാപ്പ

    വത്തിക്കാന്‍ സിറ്റി: വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. പൊതുകൂടിക്കാഴ്ചാവേളയില്‍ സംബന്ധിച്ച ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച വേളയിലാണ്, പുല്‍ക്കൂടുകളുടെ പ്രാധാന്യം എടുത്തു പറഞ്ഞത്. എല്ലാവരുടെയും ഭവനങ്ങളില്‍ യേശുവിന്റെ ജനനം ചിത്രീകരിക്കുന്ന ഒരു രംഗം ഉണ്ടായിരിക്കുമല്ലോ എന്ന് പറഞ്ഞ പാപ്പാ, ക്രൈസ്തവീകതയുടെ ആത്മീയതയുടെയും സംസ്‌കാരത്തിന്റെയും ഒരു പ്രധാനഘടകമാണ് ഈ പുല്‍ക്കൂടുകള്‍ എന്നും കൂട്ടിച്ചേര്‍ത്തു. നമ്മുടെയിടയില്‍ വസിക്കുവാന്‍ ഇറങ്ങിവന്ന യേശുവിനെ ജീവിതത്തില്‍ സ്മരിക്കുന്നതിനുള്ള ഒരു വലിയ ഉത്തേജനമാര്‍ഗമാണ് ഈ പുല്‍ക്കൂടുകള്‍ എന്നതും പാപ്പാ

  • വത്തിക്കാനില്‍ പുതിയ തപാല്‍ ഓഫിസ് തുറക്കുന്നു

    വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ പ്രാദേശിക ഭരണ സിരാകേന്ദ്രത്തിന്റെയും, ഇറ്റാലിയന്‍ തപാല്‍ വിഭാഗത്തിന്റെയും സംയുക്തസേവനത്തില്‍, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജൂബിലിക്കായി എത്തുന്ന ആളുകള്‍ക്കായി, പുതിയ ഒരു തപാല്‍ ഓഫിസ് തുറക്കുന്നു. ഡിസംബര്‍ മാസം പത്തൊന്‍പതാം തീയതി ഇറ്റാലിയന്‍ സമയം രാവിലെ പത്തുമണിക്കാണ് ഉദ്ഘാടനം. വത്തിക്കാന്‍ രാജ്യത്തിന്റെ ഗവര്‍ണറേറ്റ് പ്രസിഡന്റ് കര്‍ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗാസ് അല്‍സാഗയും, ഇറ്റാലിയന്‍ തപാല്‍ വിഭാഗത്തിന്റെ മേധാവി ഡോ. ജൂസെപ്പെ ലാസ്‌കോയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ഇറ്റാലിയന്‍ തപാല്‍ വിഭാഗമാണ്

  • ‘സമാധാനം വാഴുന്ന  ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് സംഭാഷണവും സഹകരണവും അത്യന്താപേക്ഷിതം’

    വത്തിക്കാന്‍ സിറ്റി: സമാധാനം വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് സംഭാഷണവും സഹകരണവും അത്യന്താപേക്ഷിതമാണെന്ന് റഷ്യയിലെ ഓര്‍ത്തഡോക്‌സ് സഭയുടെ മോസ്‌കൊ പാത്രിയാര്‍ക്കേറ്റിന്റെ വിദേശ സഭാബന്ധങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ മേധാവിയായ മെത്രാപ്പോലീത്ത അന്തൊണിയ് യുര്‍വെവിച്ച് സെവ്രിയുക്ക്. ഉത്തര അറേബിയ കത്തോലിക്കാ വികാരിയാത്തിന്റെ അറേബിയ നാഥയുടെ നാമത്തിലുള്ള കത്തീഡ്രല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള റഷ്യന്‍ ഓര്‍ത്തഡോക്‌സ് പ്രതിനിധി സംഘം സന്ദര്‍ശിച്ച വേളയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ക്രൈസ്തവാന്തര മതാന്തര സംവാദങ്ങളും പരസ്പരധാരണയും പരിപോഷിപ്പിക്കുന്നതില്‍ ഒരു നാഴികക്കല്ലാണ് ഈ സന്ദര്‍ശനമെന്ന് മെത്രാപ്പോലിത്ത സെവ്‌റിയുക്ക് അഭിപ്രായപ്പെട്ടു. ബഹറിനിലെ

  • പ്രാര്‍ത്ഥന ഹൃദയത്തെ ശുദ്ധീകരിക്കുന്നു:  ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥന ഹൃദയത്തെ പവിത്രീകരിക്കുന്നു, അതോടൊപ്പം, മറ്റൊരു വീക്ഷണകോണില്‍ നിന്ന് യാഥാര്‍ത്ഥ്യത്തെ മനസിലാക്കാന്‍ നമ്മെ പ്രാപ്തരാക്കുംവിധം നമ്മുടെ നോട്ടത്തെ തെളിച്ചമുള്ളതാക്കുകയും ചെയ്യുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ . ജൂബിലി വത്സരത്തിനൊരുക്കമായി 2024 പ്രാര്‍ത്ഥനാവത്സരമായി ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ‘എക്‌സ്’ സാമൂഹ്യമാദ്ധ്യമത്തില്‍, ‘പ്രാര്‍ത്ഥനാവര്‍ഷം’ എന്ന ഹാഷ്ടാഗോടുകൂടിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്‌ബോധനമുള്ളത്. വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ‘എക്‌സ്’ അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്,

  • ധനകാര്യസ്ഥാപനങ്ങള്‍ സ്വാര്‍ത്ഥത വെടിയണം: ഫ്രാന്‍സിസ് പാപ്പാ

    വത്തിക്കാന്‍ സിറ്റി: ധനകാര്യസ്ഥാപനങ്ങള്‍ സ്വാര്‍ത്ഥത വെടിയണമെന്ന് ഇറ്റലിയിലെ വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ധനകാര്യസ്ഥാപനങ്ങളുടെ ഒരേയൊരു മാനദണ്ഡം ലാഭം മാത്രം ആയി ചുരുങ്ങുമ്പോള്‍ , യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ചും പാപ്പാ പറഞ്ഞു. ഒരു പ്രദേശത്തുനിന്നും നിക്ഷേപം സ്വീകരിച്ചുകൊണ്ട്, അത് മറ്റൊരു സ്ഥലത്തു വിനിയോഗിക്കുന്നത് ചൂഷണമാണെന്നും, ഇത് സ്വാര്‍ത്ഥപരമായ താത്പര്യഫലമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ധനകാര്യം, പലിശ മനോഭാവം, ഊഹക്കച്ചവടം, പരിസ്ഥിതിയെ നശിപ്പിക്കുകയും യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിക്ഷേപങ്ങളായി മാറുമ്പോള്‍, അത്

  • ശക്തമായ വാദങ്ങളെക്കാള്‍ സൗമ്യതയും ആദരവും ഫലപ്രദം: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനെയും അവന്റെ സഭയെയും കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താന്‍  ശക്തമായ വാദങ്ങള്‍ പര്യാപ്തമല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ‘ആത്മാവും വധുവും’ എന്ന പേരില്‍  പൊതുദര്‍ശനത്തിന്റെ ഭാഗമായി നല്‍കിവന്ന 17 ഭാഗങ്ങളുള്ള മതബോധന പരമ്പര ഉപസംഹരിച്ചുകൊണ്ട് ‘സുവിശേഷവല്‍ക്കരണത്തിന്റെ ആദ്യത്തേതും ഏറ്റവും ഫലപ്രദവുമായ രൂപം നമ്മള്‍ മറ്റുള്ളവരോട് കാണിക്കുന്ന സ്‌നേഹമാണെന്ന് ‘ പാപ്പ വ്യക്തമാക്കി. ”നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും  മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കു”വാന്‍ (1 പത്രോ. 3:15) അപ്പോസ്തലനായ പത്രോസ് ആദിമ ക്രിസ്ത്യാനികളെ ഉദ്‌ബോധിപ്പിച്ചിരുന്നതായി പാപ്പാ

Magazine

Feature

Movies

  • വാഴ്ത്തപ്പെട്ടവരായ  അക്യുട്ടിസിന്റെയും ഫ്രാസാറ്റിയുടെയും പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു; വിശുദ്ധപദവി പ്രഖ്യാപനംഞായറാഴ്ച

    വാഴ്ത്തപ്പെട്ടവരായ അക്യുട്ടിസിന്റെയും ഫ്രാസാറ്റിയുടെയും പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു; വിശുദ്ധപദവി പ്രഖ്യാപനംഞായറാഴ്ച0

    വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ടവരായ കാര്‍ലോ അക്യുട്ടിസിനെയും, പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന്റെ സ്മരണയ്ക്കായി വത്തിക്കാന്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു. സെപ്റ്റംബര്‍ 7 ഞായറാഴ്ച രാവിലെ വത്തിക്കാന്‍ ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെ കാര്‍മികത്വത്തിലാണ് വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങുകള്‍ നടക്കുക. സുവിശേഷത്തിന്റെ ഈ രണ്ട് യുവ സാക്ഷികള്‍ക്കും ആദരവ് അര്‍പ്പിക്കുച്ചുകൊണ്ട്, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിലെ പോസ്റ്റല്‍ ആന്‍ഡ് ഫിലാറ്റലിക് സര്‍വീസ്, ഇറ്റലിയിലെ തപാല്‍ വകുപ്പ്, സാന്‍ മറിനോ റിപ്പബ്ലിക്, മാള്‍ട്ടയിലെ സോവറിന്‍ മിലിട്ടറി ഓര്‍ഡര്‍

  • ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയില്‍ യുവജന സംഗമം

    ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയില്‍ യുവജന സംഗമം0

    ഷെഫീല്‍ഡ് (ഇംഗ്ലണ്ട്): ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ എപ്പാര്‍ക്കി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 6 ശനിയാഴ്ച്ച ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ മാഗ്‌നാ ഹാളില്‍വച്ച് ഹന്തൂസ (സന്തോഷം) എന്ന പേരില്‍ യുവജന സംഗമം നടത്തുന്നു.   രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍  ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ യുവജനങ്ങളെ അഭിസം ബോധന ചെയ്യുകയും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യും.  മ്യൂസിക് ബാന്‍ഡ്, ആരാധന, പ്രഭാഷണം, കലാപരിപാടികള്‍ നസ്രാണി ഹെറിടേജ് ഷോ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?