Follow Us On

12

March

2025

Wednesday

Latest News

  • മുനമ്പം; സര്‍ക്കാരിന്റെ തീരുമാനം സമരസമിതി തള്ളി

    മുനമ്പം; സര്‍ക്കാരിന്റെ തീരുമാനം സമരസമിതി തള്ളി0

    മുനമ്പം: മുനമ്പത്തെ ഭൂപ്രശ്‌നത്തില്‍ ജൂഡീഷ്യല്‍ കമീഷന്‍ അന്വേഷണം നടത്തണമെന്ന സര്‍ക്കാരിന്റെ തീരുമാനം സമര സമിതി തള്ളി. 2008 ല്‍ നിയോഗിച്ച നിസാര്‍ കമ്മീഷന്‍ ഒരു ജൂഡീഷ്യല്‍ കമ്മിഷന്‍ ആയിരുന്നു. അതേ തുടര്‍ന്ന്  2022 ല്‍ ഇവിടുത്തെ ജനങ്ങള്‍ അറിയാതെയാണ് ഭൂമി വഖഫ് ബോര്‍ഡി േലക്ക് എഴുതിയെടുത്തത്. തീരപ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുന്നതിനു വേണ്ടിയാണ് വീണ്ടുമൊരു കമ്മീഷനെ വയ്ക്കുന്നതെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. 33 വര്‍ഷം റവന്യൂ അവകാശങ്ങള്‍ ഉണ്ടായിരുന്നത് കമ്മീഷനെ വച്ച് വീണ്ടും പരിശോധിക്കുകയെന്നാല്‍ ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങള്‍

  • വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെ 2025 ഏപ്രില്‍  27-ന് വിശുദ്ധനായി പ്രഖ്യാപിക്കും

    വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെ 2025 ഏപ്രില്‍ 27-ന് വിശുദ്ധനായി പ്രഖ്യാപിക്കും0

    വത്തിക്കാന്‍ സിറ്റി: ഊര്‍ജസ്വലമായ വിശ്വാസജീവിതത്തിലൂടെയും വിശുദ്ധമായ സാക്ഷ്യത്തിലൂടെയും യുവജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെയും പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെയും വിശുദ്ധപദവി പ്രഖ്യാപനം 2025 ലെ ജൂബിലി വര്‍ഷത്തില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകശിശുദനത്തില്‍ പൊതുദര്‍ശനപരിപാടിയുടെ സമാപനത്തിലായിരുന്നു പാപ്പയുടെ അപ്രതീക്ഷിതമായ പ്രഖ്യാപനം. 2025 ജൂബിലവര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന കൗമാരക്കാരുടെ ജൂബിയാഘോഷത്തിന്റെ ഭാഗമായി കാര്‍ലോ അക്യുട്ടിസിന്റെ വിശുദ്ധപദവി പ്രഖ്യാപനം ഏപ്രില്‍ 27-നും ഫ്രാസാത്തിയുടെ വിശുദ്ധപദിവപ്രഖ്യാപനം ജൂലൈ 28-നും നടക്കുമെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പിന്നീട് സ്ഥിരീകരിച്ചു. 1991-ല്‍

  • തുരുത്തിപ്പള്ളിയിലെ സ്‌നേഗസംഗമം ശ്രദ്ധേയമായി

    തുരുത്തിപ്പള്ളിയിലെ സ്‌നേഗസംഗമം ശ്രദ്ധേയമായി0

    കടുത്തുരുത്തി: പാലാ രൂപതയിലെ സെന്റ്‌ജോണ്‍ ദി ബാപ്റ്റിസ്റ്റ്  തുരുത്തിപ്പളളിയിലെ തിരുനാളിന് കൊടിയേറുന്നതിന് മുന്നോടിയായി വൃദ്ധരും രോഗികളുമായവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സ്‌നേഹസംഗമം ശ്രദ്ധേയമായി. കുമ്പസാരവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രായമായവര്‍ പാട്ടുകള്‍ പാടിയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. പ്രായമായവരെ അവരുടെ പള്ളിയുമായി ബന്ധപ്പട്ട ഓര്‍മകളിലേക്ക് എത്തിക്കുന്നതിനും ജീവിതപങ്കാളിയെയും മക്കളെയും തന്നതിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നതിനും സമപ്രായക്കാരെ കണ്ടുമുട്ടുന്നതിനും സംസാരിക്കുന്നതിനും ഉള്ള അവസരമാണ് ഈ ഒത്തുചേരലെന്ന് തുരത്തിപ്പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ പറഞ്ഞു. വിശുദ്ധ

  • മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കൂദാശ 23ന്; ഗാനങ്ങളാലപിക്കുന്നത് 40 പേരുടെ ഗായകസംഘം

    മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കൂദാശ 23ന്; ഗാനങ്ങളാലപിക്കുന്നത് 40 പേരുടെ ഗായകസംഘം0

    മെല്‍ബണ്‍: നവംബര്‍ 23, ശനിയാഴ്ച നടക്കുന്ന മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രലിന്റെ കൂദാശ കര്‍മ്മം ശാലോം മീഡിയ ഓസ്‌ട്രേലിയ തത്സമയ സംപ്രേഷണം ചെയ്യുന്നു. മെല്‍ബണ്‍ സമയം രാവിലെ 9 ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് കത്തീഡ്രല്‍ ഗേറ്റില്‍ സ്വീകരണം നല്‍കുന്നത് മുതല്‍ സംപ്രേഷണം ആരംഭിക്കും. ശാലോം മീഡിയ യൂട്യൂബ് ചാനലിലും ശാലോം മീഡിയ ഓസ്‌ട്രേലിയ ഫേസ്ബുക്ക് പേജിലും മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ഫേസ്ബുക്ക് പേജിലും സെന്റ്

  • സ്വര്‍ഗസ്ഥനായ പിതാവേ സംസ്‌കൃത സംഗീത ആല്‍ബം മാര്‍പാപ്പ പ്രകാശനം ചെയ്തു

    സ്വര്‍ഗസ്ഥനായ പിതാവേ സംസ്‌കൃത സംഗീത ആല്‍ബം മാര്‍പാപ്പ പ്രകാശനം ചെയ്തു0

    വത്തിക്കാന്‍ സിറ്റി: സ്വര്‍ഗസ്ഥനായ പിതാവേ എന്ന വിശ്വവിഖ്യാത പ്രാര്‍ത്ഥനയെ പുരാതന ഭാരതീയ ഭാഷയായ സംസ്‌കൃതത്തിന്റെയും കര്‍ണാട്ടിക് സംഗീതത്തിന്റെയും അകമ്പടിയോടെയുള്ള സംഗീത ആല്‍ബം ‘സര്‍വ്വേശ’ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു. പത്മവിഭൂഷണ്‍ ഡോ. കെ. ജെ. യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ ആലപിച്ചതാണ് ഈ അന്തര്‍ദേശീയ സംഗീത ആല്‍ബം. പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ സംഗീത സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന സംഗീത ആല്‍ബമാണ് ‘സര്‍വ്വേശ.’ ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജും ചേര്‍ന്നു

  • 10 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് വണക്കം നവംബര്‍ 21 മുതല്‍

    10 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് വണക്കം നവംബര്‍ 21 മുതല്‍0

    പനാജി: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കം നവംബര്‍ 21 മുതല്‍ ഓള്‍ഡ് ഗോവയിലെ സേ കത്തീഡ്രലില്‍ നടക്കും. 2025 ജനുവരി അഞ്ചിന് പരസ്യവണക്കം സമാപിക്കും. പത്തുവര്‍ഷത്തില്‍ ഒരിക്കലാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി വയ്ക്കുന്നത്. രണ്ടുവര്‍ഷത്തെ ആത്മീയ ഒരുക്കങ്ങള്‍ക്കുശേഷമാണ് പരസ്യവണക്കം ആരംഭിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ ആറുവരെയായിരിക്കും പരസ്യവണക്കം. നാളെമുതല്‍ ജനുവരി നാലുവരെ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെ പരസ്യവണക്കം ഉണ്ടായിരിക്കും. വിശുദ്ധന്റെ ഭൗതികദേഹം വണങ്ങുന്നതിനായി ഇതിനോടകംതന്നെ ഗോവയില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ എത്തിയിട്ടുണ്ട്. ലോകമെങ്ങുംനിന്നുള്ള തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍

  • മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം 24 ന്

    മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം 24 ന്0

    കോട്ടയം: നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം നവംബര്‍ 24 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും. തിരുക്കര്‍മങ്ങളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് ദ സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ എന്നിവര്‍ സഹകാര്‍മികരാകും. ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനമധ്യേ

  • മുഖ്യമന്ത്രിയുടെ വാക്കുകള്‍ കണ്ണീരൊപ്പുന്നതാകണം: ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം

    മുഖ്യമന്ത്രിയുടെ വാക്കുകള്‍ കണ്ണീരൊപ്പുന്നതാകണം: ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം0

    മുനമ്പം: മുനമ്പം പ്രശ്‌നവുമായി ബന്ധപ്പെട്ട് നവംബര്‍ 22 ലെ ചര്‍ച്ചകള്‍ക്കു ശേഷമുള്ള പരിഹാര മാര്‍ഗവും മുഖ്യമന്ത്രിയുടെ വാക്കുകളും മുനമ്പം ജനതയുടെ കണ്ണീരൊപ്പുന്നതായിരിക്കണമെന്ന് കെസിബിസി എസ്‌സി/എസ്ടി, ഡിസിഎംഎസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ഗീവര്‍ഗീസ് അപ്രേം. മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുനമ്പത്തെ ഭൂമി  വഖഫ് ഭൂമിയല്ല എന്ന്  ചിലരൊക്കെ പറയാന്‍ തുടങ്ങിയിട്ടുണ്ട്. അതൊരു ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സമരത്തിന് കമ്മീഷന്റെ എല്ലാ പിന്‍തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. കമ്മീഷന്‍ സെക്രട്ടറി ഫാ.ജോസുകുട്ടി,

  • ഗര്‍ഭധാരണത്തെ ഭയപ്പെടുന്ന കാഴ്ചപ്പാട് മാറണം; പ്രോ ലൈഫ് നിലപാടുമായി ഇലോണ്‍ മസ്‌ക്

    ഗര്‍ഭധാരണത്തെ ഭയപ്പെടുന്ന കാഴ്ചപ്പാട് മാറണം; പ്രോ ലൈഫ് നിലപാടുമായി ഇലോണ്‍ മസ്‌ക്0

    വാഷിംഗ്ടണ്‍ ഡിസി: കുടുംബത്തില്‍ കൂടുതല്‍ കുട്ടികളുണ്ടാകേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ച്  ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്. ഗര്‍ഭധാരണത്തെ ഭയപ്പെടാന്‍ പഠിപ്പിക്കുന്നതിന് പകരം കുട്ടികളില്ലാത്ത അവസ്ഥയെ ഭയപ്പെടാന്‍ പഠിപ്പിക്കണമെന്ന് മസ്‌ക് എക്‌സില്‍ കുറിച്ചു.  സ്വീഡനിലെയും ബ്രിട്ടനിലെ ജനനനിരക്ക്  രേഖപ്പെടുത്താന്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ് ഇപ്പോഴുള്ളതെന്ന ഞെട്ടിക്കുന്ന വാര്‍ത്തക്ക് മറുപടിയായാണ് മസ്‌ക് എക്‌സില്‍ ഇപ്രകാരം കുറിച്ചത്. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി   പിറ്റ്‌സ്ബര്‍ഗില്‍ ഇലക്ഷന്‍ കാമ്പെയ്ന്‍ നടത്തിയപ്പോഴും സമാനമായ ആശയം മസ്‌ക് പങ്കുവച്ചിരുന്നു. കുട്ടികളുണ്ടാകുന്നതിനെക്കാള്‍ വലിയ സന്തോഷം

National


Vatican

  • 1300 കത്തോലിക്കർ മാത്രമുള്ള രാജ്യത്തേക്ക് ഫ്രാൻസിസ് പാപ്പ ആഗതനാകുന്നു; സന്തോഷം വിവരിക്കാനാവാതെ മംഗോളിയയിലെ സഭ

    വത്തിക്കാൻ സിറ്റി: കേവലം 1300 കത്തോലിക്കരും ആറ് ദൈവാലയങ്ങളും മാത്രമുള്ള ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്ക് അപ്പസ്‌തോലിക സന്ദർശനം നടത്താനൊരുങ്ങി ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ശനിയാഴ്ചയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ലൂണി പ്രസ്താവന പുറപ്പെടുവിച്ചത്. ‘മംഗോളിയൻ പ്രസിഡന്റിന്റെയും രാജ്യത്തെ സഭാ അധികാരികളുടെയും ക്ഷണം സ്വീകരിച്ച് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ പാപ്പ മംഗോളിയയിൽ അപ്പസ്‌തോലിക പര്യടനം നടത്തും.’ അപ്പോസ്‌തോലിക പര്യടനത്തിന്റെ മറ്റ് വിശദാംശങ്ങൾ വരും ആഴ്ചകളിൽ വത്തിക്കാൻ പ്രസ് പുറത്തുവിടും. ഹംഗേറിയൻ

  • സുവിശേഷത്തിന്റെ സന്തോഷം സകലജനത്തിനും നൽകാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ: ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: ഓരോ ക്രിസ്ത്യാനിയും ക്രിസ്തുനാഥൻ പകർന്നുതന്ന സുവിശേഷത്തിന്റെ സന്തോഷം സകലരിലേക്കും നൽകാൻ വിളിക്കപ്പെട്ടവരാണെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സ്വഭാവത്താലേ പ്രേഷിതയായ സഭയിൽ അംഗങ്ങളായ എല്ലാവർക്കും സുവിശേഷ ദൗത്യം മുമ്പോട്ടു കൊണ്ടുപോകാനുള്ള കടമയുണ്ടെന്നും പാപ്പ പറഞ്ഞു. പൊന്തിഫിക്കൻ മിഷൻ സൊസൈറ്റി അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യവേയാണ്, മാമ്മോദീസ സ്വീകരിച്ച ഓരോ ക്രിസ്ത്യാനിയുടെയും അടിസ്ഥാന ദൗത്യത്തെ കുറിച്ച് പാപ്പ വ്യക്തമാക്കിയത്. പരിശുദ്ധാത്മ ദാനങ്ങൾ സ്വീകരിച്ച് യേശുവിന്റെ പ്രവർത്തനങ്ങൾ തുടരാൻ ലോകത്തിലേക്ക് അയക്കപ്പെടുന്നവരാണ് ഓരോ ക്രിസ്ത്യാനിയും. നമ്മെ തന്നെ

  • ഒഡിഷയിലെ ട്രെയിൻ അപകടം: അഗാധ ദുഃഖം രേഖപ്പെടുത്തിയും  പ്രാർത്ഥന നേർന്നും ഫ്രാൻസിസ് പാപ്പയുടെ ടെലഗ്രാം സന്ദേശം

    വത്തിക്കാൻ സിറ്റി: ഒഡിഷയിലെ ബാലസോറിൽ മുന്നൂറോളം പേരുടെ മരണത്തിനിന് ഇടയാക്കിയ ട്രെയിൻ അപകടത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയും പ്രാർത്ഥന അറിയിച്ചും ഫ്രാൻസിസ് പാപ്പ. ദുരന്ത വാർത്ത അറിഞ്ഞ് ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ലിയോപോൾഡോ ജിറെല്ലിക്ക് പാപ്പ ടെലഗ്രാം സന്ദേശം അയക്കുകയായിരുന്നു. സന്ദേശത്തിൽ, മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു പാപ്പ. പരിക്കേറ്റവർക്കുവേണ്ടിയും പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിലപിക്കുന്നവർക്കായും അദ്ദേഹം പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. അതുപോലെ, രക്ഷാപ്രവർത്തനം നടത്തുന്നവരെയും പാപ്പ ദൈവസമക്ഷം സമർപ്പിച്ചു. ‘മരിച്ചവരുടെ ആത്മാക്കളെ സർവശക്തന്റെ സ്‌നേഹനിർഭരമായ കാരുണ്യത്തിന്

  • ‘ഓപ്പുസ് ദേയി’ക്ക് ദൈവീക സമ്മാനം, എൻജിനീയറും ടീച്ചറും ഉൾപ്പെടെ ഇത്തവണ 25  നവവൈദീകർ!

    വത്തിക്കാൻ സിറ്റി: കത്തോലിക്കാ സംഘടനയായ ‘ഓപ്പുസ് ദേയി’ൽനിന്ന് ഇത്തവണ തിരുപ്പട്ടം സ്വീകരിച്ചത് 25 നവവൈദീകർ. ഇവരെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണെന്നതു മാത്രമല്ല, എൻജിനീയറിംഗും ടീച്ചിംഗും ഉൾപ്പെടെ വിവിധ രംഗങ്ങളിൽ വ്യാപരിച്ചിരുന്നവരാണെന്നതും ശ്രദ്ധേയം. റോമിലെ സെന്റ് യൂജിൻസ് ബസിലിക്കയിൽ നടന്ന തിരുപ്പട്ട സ്വീകരണ ശുശ്രൂഷയിൽ സഭാശുശ്രൂഷകർക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ കർദിനാൾ ലാസറസ് യു ഹ്യൂങ് സിക്കായിരുന്നു മുഖ്യകാർമികൻ. പന്ത്രണ്ട് രാജ്യങ്ങളിൽനിന്നുള്ളവരാണ് നവവൈദീകർ. സ്‌പെയിനിൽ നിന്നുള്ളവരാണ് ഭൂരിപക്ഷവും. കൂടാതെ ലാറ്റിൻ അമേരിക്കയിൽനിന്നുള്ളവർ മുതൽ ക്രൈസ്തവ വിരുദ്ധ പീഡനം ശക്തമായ

  • 60 ദിനങ്ങൾ, 6500 മൈൽ ദൈർഘ്യം, ഒരു ലക്ഷം പേരുടെ പങ്കാളിത്തം; ലോകം ഇതുവരെ ദർശിക്കാത്ത ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തയാറെടുത്ത് അമേരിക്ക

    വാഷിംഗ്ടൺ ഡി.സി: 60 ദിനങ്ങൾ, 6500ൽപ്പരം മൈൽ ദൈർഘ്യം, ഒരു ലക്ഷത്തിൽപ്പരം പേരുടെ പങ്കാളിത്തം. അതിവിശേഷം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തയാറെടുക്കുകയാണ് യു.എസിലെ കത്തോലിക്കാ സഭ. വിശ്വാസീസമൂഹത്തിന്റെ ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കാൻ സഭ നടപ്പാക്കുന്ന നാഷണൽ യൂക്കരിസ്റ്റിക് റിവൈവലിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് ഒരുപക്ഷേ, ലോകംതന്നെ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിക്കപ്പെടുന്നത്. 2024 മേയ് 17 മുതൽ ജൂലൈ 16വരെയുള്ള രണ്ടു മാസം നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം പ്രമുഖ കാത്തലിക് മിനിസ്ട്രിയായ മോഡേൺ കാത്തലിക്

  • ജനന നിരക്ക് പ്രോത്സാഹിപ്പിക്കുന്ന കുടുംബ സൗഹൃദ നയങ്ങൾ ആവിഷ്‌ക്കരിക്കാൻ ലോക രാജ്യങ്ങൾക്ക് പാപ്പയുടെ ആഹ്വാനം

    വത്തിക്കാൻ സിറ്റി: ജീവനെ സ്വാഗതം ചെയ്യുന്ന കുടുംബ സൗഹൃദ നയങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലോക രാജ്യങ്ങളോട്‌ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഈ വർഷത്തെ അന്താരാഷ്ട്ര കുടുംബ ദിനത്തെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ സന്ദേശം നല്കുകയായിരുന്നു പാപ്പ. നിലവിൽ അഭിമുഖീകരിക്കുന്ന ജനസംഖ്യാകുറവിനുള്ള മറുമരുന്ന് കുടുംബങ്ങൾ വിപുലീകരിക്കുകയെന്നതുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളിലെയും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ നയങ്ങൾ കുടുംബജീവിതത്തോടുള്ള സൗഹൃദത്തോടും സ്വീകാര്യതയോടും കൂടെ പ്രോത്സാഹിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. ജനസംഖ്യാപരമായ ശൈത്യകാലം

Magazine

Feature

Movies

  • 36 ഭാഷകളുള്ള ബൈബിള്‍ ആപ്പ്‌ Bible On

    36 ഭാഷകളുള്ള ബൈബിള്‍ ആപ്പ്‌ Bible On0

    ബിജു ഡാനിയേല്‍ കാതോര്‍ത്താല്‍ മാതൃഭാഷയില്‍ കേള്‍ക്കാനാകുന്നതും, 24മണിക്കൂറും തുറന്നിരിക്കുന്നതുമായ ഒരു ബൈബിള്‍. അതില്‍ 36 ഭാഷകളില്‍ തിരുവചനങ്ങള്‍. നിലവില്‍ ഒരുലക്ഷത്തിപ്പന്തീരായിരം ഡൗണ്‍ലോഡുകള്‍. ഓരോ മണിക്കൂറിലും 800-1600 വായനക്കാര്‍. പ്രതിദിനം 8000-12000 ഉം ആഴ്ചയില്‍ 50000-70000ഉം പേര്‍ വചനം വായിക്കുന്ന ബൈബിള്‍ ആപ്പ്. ഇതൊരു സ്വപ്‌നമല്ല. സ്വപ്‌ന യാത്രയ്ക്കിടയിലെ ചില കണക്കുകള്‍ മാത്രം. 2025-ല്‍ 50 ഭാഷകളില്‍ തിരുവചനങ്ങളും 50 ലക്ഷം ഡൗണ്‍ലോഡുകളും – ഇതാണ് ബൈബിള്‍ ഓണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. സ്വപ്‌നം

  • നമ്മുടെ കുഞ്ഞുങ്ങളുടെ വേഗത

    നമ്മുടെ കുഞ്ഞുങ്ങളുടെ വേഗത0

    ജയ്‌മോന്‍ കുമരകം പത്തുനാല്പത് കൊല്ലം മുമ്പ് മുതിര്‍ന്ന ഒരാള്‍ വീട്ടിലേക്ക് കയറിവരുമ്പോള്‍ ആദരവോടെ എണീറ്റ് നില്‍ക്കുന്ന യുവതലമുറയെ കാണാമായിരുന്നു. ആതിഥ്യമര്യാദകളോടെ വീട്ടിലെ യുവാക്കള്‍ അവരോട് സംസാരിക്കും. നീയെന്തു പഠിക്കുന്നു എന്നൊക്കെയുള്ള ചോദ്യത്തിന് എത്രമാത്രം ഭവ്യതയാര്‍ന്ന മറുപടിയാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലം മാറിയപ്പോള്‍ കഥയും മാറി. ഇന്ന് യുവാക്കളെ ഭയപ്പാടോടെ കാണുന്ന പഴയതലമുറയെ ആണ് എവിടെയും കാണാന്‍ കഴിയുക. പഠിക്കുന്ന കാലം മുതല്‍ കുട്ടികളുടെ വാശിക്ക് മുന്നില്‍ തോറ്റുപോയതുകൊണ്ടാകാം അവര്‍ മുതിര്‍ന്ന് യുവാക്കളായപ്പോഴും പിടിവാശിക്കൊരു കുറവുമില്ല. അവര്‍

  • ഉണര്‍ന്നെണീക്കാന്‍

    ഉണര്‍ന്നെണീക്കാന്‍0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ദാനിയേലും മൂന്നുചെറുപ്പക്കാരും ബാബിലോണ്‍ പ്രവാസകാലത്ത് പിടിച്ചുകൊണ്ടുപോകപ്പെട്ടവരായിരുന്നു. അവരെ നാലുപേരെയും ബാബിലോണ്‍ കൊട്ടാരത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. അപ്പോള്‍ ഒരുദിവസം അവിടെ വലിയൊരു വിരുന്നു നടത്തിയിട്ട് അവരോട് പറയുന്നു, വന്നുകഴിക്കുവിന്‍. പക്ഷേ അവര്‍ അതിന് വിസമ്മതിക്കുന്നു. രാജാവ് കഴിക്കുന്ന ഭക്ഷണംകൊണ്ടും രാജാവ് കുടിക്കുന്നപാനീയംകൊണ്ടും തങ്ങള്‍ തങ്ങളെതന്നെ അശുദ്ധമാക്കുകയില്ല എന്ന് അവര്‍ ഹൃദയത്തില്‍ നിശ്ചയിച്ചുവെന്നാണ് അതേക്കുറിച്ച് ദാനിയേലിന്റെ പുസ്തകം ഒന്നാം അധ്യായത്തില്‍ പറയുന്നത്. വ്രതശുദ്ധിയുള്ള മനുഷ്യര്‍ സ്വയം സജ്ജരായിരിക്കും. സ്വയം വിട്ടുകൊടുക്കലാണ് നോഹ പഠിപ്പിക്കുന്നതെങ്കില്‍ ദാനിയേലും കൂട്ടരും

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?