Follow Us On

08

December

2025

Monday

Latest News

  • ആയിരം വര്‍ഷത്തിലധികം പഴക്കമുള്ള പരിശുദ്ധ ദൈവമാതാവിന്റെ ദൈവാലയം മോസ്‌ക് ആക്കാനൊരുങ്ങി തുര്‍ക്കി

    ആയിരം വര്‍ഷത്തിലധികം പഴക്കമുള്ള പരിശുദ്ധ ദൈവമാതാവിന്റെ ദൈവാലയം മോസ്‌ക് ആക്കാനൊരുങ്ങി തുര്‍ക്കി0

    ഇസ്താംബുള്‍/തുര്‍ക്കി: 10 ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആനിയിലുള്ള അര്‍മേനിയന്‍  കത്തീഡ്രല്‍  മോസ്‌കായി മാറ്റാനൊരുങ്ങി തുര്‍ക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനറ്റോളു വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പുരാതനമായ ക്രൈസ്തവ ദൈവാലയത്തിന്റെ ക്രൈസ്തവ വേരുകളെക്കുറിച്ച് പരാമര്‍ശിക്കുകപോലും ചെയ്യാത്ത റിപ്പോര്‍ട്ട്,  നേരത്തെ മോസ്‌കാക്കി മാറ്റിയ പുരാതനമായ ഹാഗിയ സോഫിയ, ചോര ബസിലിക്കകളുടെ അതേ വിധിയാണ് ആനിയിലെ കത്തീഡ്രലിനെയും കാത്തിരിക്കുന്നതെന്ന സൂചന നല്‍കുന്നു. ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ക്രൈസ്തവ ദൈവാലയം മധ്യകാല അര്‍മേനിയന്‍ വാസ്തുവിദ്യയുടെ പ്രമാദമായ ഉദാഹരണമാണ്. യുനെസ്‌കോയുടെ

  • ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് സാംസ്‌കാരിക നേതാവ്

    ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് സാംസ്‌കാരിക നേതാവ്0

    തിരുവല്ല: സമൂഹത്തില്‍ വ്യത്യസ്തമായ കാഴ്ച്ചപ്പാട് കൊണ്ടുവന്ന ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് കേരളത്തിന്റെ സാംസ്‌ക്കാരിക നേതാവായിരുന്നുവെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്റെ കീഴില്‍, ബഥനി സന്യാസസമൂഹത്തിന്റെ ചുമതലയില്‍, മാര്‍ ഗ്രിഗോറിയോസിന്റെ ജന്മനാടായ കല്ലൂപ്പാറ കോട്ടൂരില്‍  പ്രവര്‍ത്തിച്ചിരുന്ന മാര്‍ ഗ്രിഗോറിയോസ് ബഥനി ദിവ്യകാരു ണ്യാലയം, ചങ്ങനാശേരി അതിരൂപതയില്‍ ആരംഭിച്ച മിഷണറീസ് ഓഫ് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ  ചുമതലയിലേക്കു മാറുന്നതിന്റെ ഉദ്ഘാടനം നിര്‍വഹി ക്കുകയായിരുന്നു മാര്‍ തോമസ് തറയില്‍.

  • ‘നീതിയും സമാധാവും ആശ്ലേഷിക്കട്ടെ’;  വികാരനിര്‍ഭര ആഹ്വാനവുമായി ദക്ഷിണ സുഡാനിലെ ബിഷപ്പുമാര്‍

    ‘നീതിയും സമാധാവും ആശ്ലേഷിക്കട്ടെ’; വികാരനിര്‍ഭര ആഹ്വാനവുമായി ദക്ഷിണ സുഡാനിലെ ബിഷപ്പുമാര്‍0

    ജുബ/ദക്ഷിണ സുഡാന്‍: ദക്ഷിണ സുഡാനിലെ അക്രമം അവസാനിപ്പിക്കാനും രാജ്യത്ത് ഒരു ‘പുതിയ പ്രഭാതം സൃഷ്ടിക്കാനും’ ആഹ്വാനം ചെയ്ത് ദക്ഷിണ സുഡാന്‍ മെത്രാന്‍മാര്‍. ദക്ഷിണ സുഡാനിലെ ഗവണ്‍മെന്റിനെയും പൗരന്മാരെയും അഭിസംബോധന ചെയ്യുന്ന വികാരഭരിതമായ കത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമവും നശീകരണവും അവസാനിപ്പിക്കണമെന്ന് കത്തോലിക്കാ ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. ജൂലൈ 7 മുതല്‍ 11 വരെ നടന്ന ബിഷപ്പുമാരുടെ വാര്‍ഷികസമ്മേളനത്തിന് ശേഷമാണ് ‘നീതിയും സമാധാനവും ആശ്ലേഷിക്കട്ടെ’ എന്ന തലക്കെട്ടിലുള്ള കത്ത്  പ്രസിദ്ധീകരിച്ചത്. ‘വ്യോമാക്രമണങ്ങളുടെയും ഷെല്ലാക്രമണങ്ങളുടെയും റിപ്പോര്‍ട്ടുകള്‍, റോഡുകളിലും നദികളിലും ഹൈവേകളിലും നടക്കുന്ന

  • ജര്‍മ്മന്‍ ഭാഷാ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി

    ജര്‍മ്മന്‍ ഭാഷാ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി0

    കോട്ടപ്പുറം: കിഡ്‌സ് നാഷണല്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജര്‍മന്‍ ഭാഷാ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടി ഫിക്കറ്റ് വിതരണവും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പകളെ കുറിച്ചുള്ള ബോധവല്‍ക്കരണ സെമിനാറും നടത്തി. കിഡ്‌സ് കാമ്പസില്‍ നടന്ന സമ്മേളനം പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് ഉദ്ഘാടനം ചെയ്തു. കിഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എറണാകുളം ഡെപ്യൂട്ടി മാനേജര്‍ റിജാസ്

  • ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര കമ്മിറ്റിയിലേക്ക് ഒരു മലയാളി വൈദികന്‍

    ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര കമ്മിറ്റിയിലേക്ക് ഒരു മലയാളി വൈദികന്‍0

    ന്യൂഡല്‍ഹി: ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കായി വത്തിക്കാന്റെ ജോസഫ് റാറ്റ്‌സിംഗര്‍ ബനഡിക്ട് പതിനാറാമന്‍ ഫൗണ്ടേഷന്‍ (ഫോണ്ടാസിയോണ്‍ വത്തിക്കാന ജോസഫ് റാറ്റ്‌സിംഗര്‍ബെനഡെറ്റോ 16) സ്ഥാപിച്ച അന്താരാഷ്ട്ര കമ്മിറ്റിയിലേക്ക് മലയാളി വൈദികന്‍ റവ. ഡോ. തോമസ് വടക്കേല്‍ നിയമിതനായി.  2027 ഏപ്രില്‍ 16 ന് നടക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഈ അന്താരാഷ്ട്ര കമ്മിറ്റിയാണ്. ഇതില്‍ അക്കാദമിക് സമ്മേളനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ഗവേഷണ പദ്ധതികള്‍, ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ചിന്തകളെയും ദൈവശാസ്ത്ര സംഭാവനകളെയും ഉയര്‍ത്തിക്കാട്ടുന്ന മറ്റ് അനുസ്മരണ

  • യേശു മര്‍ത്തായെ ശാസിച്ചത് യഥാര്‍ത്ഥ ആനന്ദം നഷ്ടപ്പെടുത്തിയതുകൊണ്ട്: ലിയോ 14 ാമന്‍ പാപ്പ

    യേശു മര്‍ത്തായെ ശാസിച്ചത് യഥാര്‍ത്ഥ ആനന്ദം നഷ്ടപ്പെടുത്തിയതുകൊണ്ട്: ലിയോ 14 ാമന്‍ പാപ്പ0

    റോം:  യേശുവിനെ സ്വാഗതം ചെയ്യുന്നതിനായി നടത്തുന്ന തയാറെടുപ്പുകളുടെ തിരക്കില്‍, യേശുവുമായുള്ള കൂടിക്കാഴ്ചയുടെ ആനന്ദം മര്‍ത്താ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് മര്‍ത്തായെ യേശു ശാസിച്ചതെന്ന് ലിയോ 14 ാമന്‍ പാപ്പ. മര്‍ത്തായെപ്പോലെ മികച്ച ഭാഗം തിരഞ്ഞെടുക്കുന്നതില്‍ ചിലപ്പോള്‍ നമ്മളും പരാജയപ്പെട്ടേക്കാമെന്നും മറ്റുള്ളവരെ എങ്ങനെയാണ് സ്വാഗതം ചെയ്യേണ്ടതെന്നും എങ്ങനെ  മറ്റുള്ളവരുടെ സ്വാഗതം സ്വീകരിക്കാമെന്നും ഉള്‍പ്പെടുന്ന ആതിഥ്യമര്യാദയുടെ കല നാം അഭ്യസിക്കണമെന്നും കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ അപ്പസ്‌തോലിക് കൊട്ടാരത്തിന് മുന്നിലുള്ള പിയാസ ഡെല്ല ലിബര്‍ട്ടയില്‍ നടത്തിയ ആഞ്ചലൂസ് പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. മര്‍ത്തായുടെയും മേരിയുടെയും

  • ഫാ. തോമസ് മണ്ണൂര്‍ ഓര്‍മ്മയായി

    ഫാ. തോമസ് മണ്ണൂര്‍ ഓര്‍മ്മയായി0

    മാനന്തവാടി: മാനന്തവാടി രൂപതാ വൈദികന്‍ ഫാ. തോമസ് മണ്ണൂര്‍ (88) ഓര്‍മ്മയായി.ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയില്‍നിന്ന് 1966 മാര്‍ച്ച് 10ന് വൈദികപട്ടം സ്വീകരിച്ച അദ്ദേഹം കര്‍ണാടകയിലെ ഷിമോഗ സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷകള്‍ ആരംഭിച്ചു. ഷിമോഗയില്‍ നിന്നും കുടിയിറക്കപ്പെട്ടവരെ തലശേരി അതിരൂപതയിലെ ചന്ദനക്കാംപാറയില്‍ പുനരധിവസിപ്പിക്കാന്‍ ജോസഫ് കുന്നേല്‍ അച്ചനോടൊപ്പം അസിസ്റ്റന്റ് വികാരിയാ യിരിക്കേ നേതൃത്വം നല്‍കിയത് മണ്ണൂരച്ചനായിരുന്നു. 1967-ല്‍ നെല്ലിക്കുറ്റി ഇടവകയിലെ വികാരിയായി അച്ചന്‍ രണ്ടുവര്‍ഷം സേവനം ചെയ്തു. 1969-ല്‍ അന്ന് തലശേരി രൂപതയുടെ

  • ‘ചാരിറ്റിക്ക് അവധിയില്ല’; ഉക്രെയ്‌നിലെ ജനങ്ങള്‍ക്ക്  ‘ലിയോ പാപ്പയുടെ സമ്മാനം’

    ‘ചാരിറ്റിക്ക് അവധിയില്ല’; ഉക്രെയ്‌നിലെ ജനങ്ങള്‍ക്ക് ‘ലിയോ പാപ്പയുടെ സമ്മാനം’0

    വത്തിക്കാന്‍ സിറ്റി: റഷ്യന്‍ ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണപ്പൊതികളും മറ്റ് ആവശ്യവസ്തുക്കളും അയച്ചുകൊണ്ട് ഉക്രെയ്‌നിലെ ജനങ്ങളോടുള്ള തന്റെ സാമീപ്യം പ്രകടിപ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ. റഷ്യന്‍ ബോംബാക്രമണത്തിന് ഇരയായ സ്റ്റാരി സാള്‍ട്ടിവ് ഗ്രാമത്തിലേക്കും ഷെവ്‌ചെങ്കോവ് നഗരത്തിലേക്കുമാണ് സഹായമെത്തിച്ചത്. ജൂണില്‍ അയച്ച സഹായത്തിന് പുറമെയാണ് പാപ്പ വിശ്രമത്തിനായി കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലായിരുന്ന സമയത്ത്  ആവശ്യസാധനങ്ങള്‍ വീണ്ടും ഉക്രെയ്‌നിലേക്ക് അയച്ചത്. ‘ചാരിറ്റി അവധിയില്‍ പോകുന്നില്ല’ എന്നും പാപ്പ ‘കഴിയുന്നത്ര വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍’ ആവശ്യപ്പെട്ടുവെന്നും. പാപ്പയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പേപ്പല്‍

  • പട്ടുവം വില്ലേജ് ഓഫീസിന് സ്ഥലം ദാനം ചെയ്ത് കണ്ണൂര്‍ രൂപത

    പട്ടുവം വില്ലേജ് ഓഫീസിന് സ്ഥലം ദാനം ചെയ്ത് കണ്ണൂര്‍ രൂപത0

    കണ്ണൂര്‍: ഒട്ടേറെ പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്ന പട്ടുവം വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ആവശ്യമായ സ്ഥലം ദാനംചെയ്ത് കണ്ണൂര്‍ രൂപത. വില്ലേജ് ഓഫീസിനായി പത്ത് സെന്റ് സ്ഥലമാണ് കണ്ണൂര്‍ രൂപത ദാനമായി നല്‍കിയത്. ഒന്നരസെന്റ് സ്ഥലത്തെ പഴയ കെട്ടിടത്തിലാണ് നിലവിലുള്ള വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചുവന്നത്. അതിനാല്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൂക്ഷിക്കാന്‍പോലുമിടമില്ലാതെ ഞെരുങ്ങു കയായിരുന്നു ഇവിടുത്തെ ജീവനക്കാര്‍. ഈ പരിമിതികള്‍ വിവിധ ആവശ്യങ്ങളുമായി വരുന്ന ജനങ്ങളേയും ബുദ്ധിമുട്ടിച്ചിരുന്നു. വില്ലേജ് ഓഫീസിനാവശ്യമായ വേറെസ്ഥലം കണ്ടെത്താ നാകാത്ത അവസ്ഥ അന്നത്തെ വില്ലേജ് ഓഫീസര്‍ സി.

National


Vatican

  • ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നില്‍ റഷ്യയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍: ആര്‍ച്ചുബിഷപ് സ്വിയസ്ലേവ് ഷെവ്ചുക്ക്

    വാഷിംഗ്ടണ്‍ ഡിസി: ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നില്‍ റഷ്യയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളും  ക്രിമിനല്‍ ആശയസംഹിതയുമാണെന്ന് ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലക്ക സഭയുടെ തലവന്‍ ആര്‍ച്ചുബിഷപ് സ്വിയസ്ലേവ് ഷെവ്ചുക്ക്. അമേരിക്കന്‍ കാത്തലിക്ക് സര്‍വകലാശയിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്. സര്‍വകലാശാലയിലെ പൗരസ്ത്യ ക്രൈസ്തവകേന്ദ്രമാണ്  ചടങ്ങ് സംഘടിപ്പിച്ചത്.  സര്‍വകലാശാല പ്രസിഡന്റ് ഡോ. പീറ്റര്‍ കില്‍പാട്രിക് ആര്‍ച്ചുബിഷപ്പിനെ പരിചയപ്പെടുത്തി. ഉക്രെയ്‌നിലെ യുദ്ധത്തിന്റെ മൂലകാരണങ്ങളെക്കുറിച്ചും റഷ്യയുടെ ക്രിമിനല്‍ പ്രത്യയശാസ്ത്രത്തെക്കുറിച്ചും സമാധാനത്തിന്റെയും പ്രത്യാശയുടെയും ആശയങ്ങളെക്കുറിച്ചും ആര്‍ച്ചുബിഷപ് സംസാരിച്ചു. യുദ്ധത്തിന്റെ പ്രധാന കാരണം റഷ്യന്‍ നവ-സാമ്രാജ്യത്വ അഭിലാഷങ്ങളാണെന്ന്

  • മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു

    വത്തിക്കാന്‍ സിറ്റി: ‘പാപ്പ അപകടനില തരണം ചെയ്തിട്ടുണ്ടോ’ എന്നാണ് ചോദ്യമെങ്കില്‍, ഇല്ല എന്നാണ് ഉത്തരം. ഇപ്പോള്‍ പാപ്പയുടെ  ജീവന്‍ അപകടത്തിലാണോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും അതിന്റെയും ഉത്തരം.’  പാപ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്  മാധ്യമപ്രവര്‍ത്തകരോട്  വിശദീകരിച്ച  പാപ്പയെ ചികിത്സിക്കുന്ന ഡോ. സെര്‍ജിയോ അല്‍ഫിയേരിയുടെ വാക്കുകളാണിത്. ഒരുപക്ഷേ ഉത്തരങ്ങളെക്കാള്‍ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്ന ഈ വിശദീകരണം തന്നെ പാപ്പയുടെ ആരോഗ്യനില ഇപ്പോഴും തൃപ്തികരമല്ലെന്ന് വ്യക്തമാക്കുന്നു. പാപ്പ ഇപ്പോഴും ശ്വാസതടസം അനുഭവിക്കുന്നുണ്ടെന്നും നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ പാപ്പക്ക് സപ്ലിമെന്റല്‍

  • ഇറ്റാലിയന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചു;   പാപ്പയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന് പരിശുദ്ധ സിംഹാസനം  ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. ആശുപത്രിയില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പാപ്പയോടൊപ്പം 20 മിനിറ്റ് ചിലവഴിച്ചു. കൂടാതെ അടുത്ത സഹകാരികളായും പാപ്പ കൂടിക്കാഴ്ച നടത്തിയെന്ന് വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. രക്തപരിശോധനയില്‍ നേരിയ പുരോഗതി കാണിക്കുന്നുണ്ട്. ഇന്നലെ പ്രഭാതഭക്ഷണത്തിന് ശേഷം, പത്രങ്ങള്‍ വായിച്ച പാപ്പ ഉച്ചഭക്ഷണത്തിന് മുമ്പ് ദിവ്യകാരുണ്യം  സ്വീകരിച്ചു.

  • ശ്വാസകോശരോഗം തടസമായില്ല; ആശുപത്രിയില്‍ നിന്നും ഗാസയിലെ ഇടവകാംഗങ്ങളെ തേടി പാപ്പയുടെ ഫോണ്‍കോള്‍ എത്തി

    വത്തിക്കാന്‍ സിറ്റി:  വേദനിക്കുന്നവരെയും പാര്‍ശ്വവത്കരിക്കപ്പെടുകയും കരുതുകയും അവരെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നൊരു പാപ്പ – ഇതായിരുന്നു പേപ്പസിയുടെ ആദ്യദിനം മുതലുള്ള ‘ഫ്രാന്‍സിസ് സ്റ്റൈല്‍’. സങ്കീര്‍ണായ രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോഴും ആ സ്റ്റൈല്‍ മാറ്റമില്ലാതെ തുടുരുകയാണെന്ന് ജെമേലി ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന പാപ്പയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ആശുപത്രിയില്‍ അഡ്മിറ്റായ ആദ്യ രണ്ട് ദിനങ്ങളിലും ഗാസയിലെ കത്തോലിക്കാ ഇടവകയുമായി രാത്രിയില്‍ നടത്തുന്ന ഫോണ്‍ സംഭാഷണം  മുടക്കമില്ലാതെ തുടര്‍ന്നതായി ഗാസയിലെ ഹോളി ഫാമിലി ഇടവകയുടെ വികാരിയായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലിപറഞ്ഞു . ഹമാസും ഇസ്രായേലുമായുള്ള പോരാട്ടം

  • ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥിതി ‘സങ്കീര്‍ണം

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാപ്പയുടെ ആരോഗ്യസ്ഥിതി ‘സങ്കീര്‍ണ’മായി തുടരുന്നതായി വത്തിക്കാന്‍. ഇരട്ട ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പാപ്പക്ക് കൂടുതല്‍ ചികിത്സയും വിശ്രമവും ആവശ്യമായി വരും. ശ്വാസനാളത്തിനുണ്ടായ തടസത്തെ തുടര്‍ന്ന് റോമിലെ ജെമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പക്ക്  തുടര്‍പരിശോധനകളുടെ ഭാഗമായി എടുത്ത സിറ്റി സ്‌കാനിലാണ്  ഇരു ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയത്. അതേസമയം മാര്‍പാപ്പ വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനും വായനക്കും സമയം വിനിയോഗിക്കുകയും ചെയ്തതായി

  • പ്രവാസത്തിന്റെ നടുവിലും ജൂബിലി ആഘോഷം: പ്രതീക്ഷ നഷ്ടപ്പെടുത്താതെ ലോയിക്കാവിലെ കത്തോലിക്കര്‍

    ലോയിക്കാവ്/മ്യാന്‍മര്‍: സൈന്യവും പ്രതിപക്ഷവും തമ്മിലുളള ഏറ്റുമുട്ടലിനെ തുടര്‍ന്ന് അഭയാര്‍ത്ഥികളായി  ക്യാമ്പുകളിലും വനങ്ങളിലെ താല്‍ക്കാലിക വാസസ്ഥലങ്ങളിലും കഴിയുന്ന ലോയിക്കാവ് രൂപതയിലെ വിശ്വാസികള്‍ പ്രതിസന്ധികളുടെ നടുവിലും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച  2025 ജൂബിലി ആഘോഷിക്കുന്നു. ദൈനംദിന ജീവിതം വെല്ലുവിളിയായി തുടരുമ്പോഴും കിഴക്കന്‍ മ്യാന്‍മാറിലെ കയായ സംസ്ഥാനത്തെ രൂപതയായ ലോയ്കാവിലെ കത്തോലിക്കാ വിശ്വാസികള്‍  ജൂബിലിയുടെ പ്രമേയമായ പ്രത്യാശ നഷ്ടപ്പെടുത്തുന്നില്ല എന്ന് രൂപത പ്രതിനിധി ഫാ. പോള്‍ പാ പറഞ്ഞു. 90,000-ത്തോളം അംഗങ്ങളുള്ള ലോയ്ക്കാവിലെ കത്തോലിക്കാ സമൂഹം, സൈന്യവും പ്രതിപക്ഷ സേനയും തമ്മിലുള്ള

World


Magazine

Feature

Movies

  • അംഗങ്ങളില്ല; പ്രവര്‍ത്തനം നിലച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

    അംഗങ്ങളില്ല; പ്രവര്‍ത്തനം നിലച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍0

    ന്യൂ ഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനം നിലച്ചതിന് സമാനമായ അവസ്ഥയില്‍. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവരടക്കം ഏഴ് അംഗങ്ങളാണ് ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ഉള്ളത്. അംഗങ്ങളുടെ കാലാവധി കഴിയുകയും, ചെയര്‍പേഴ്സണ്‍ ഇക്ബാല്‍ സിംഗ് ലാല്‍പുര ഇക്കഴിഞ്ഞ ഏപ്രിലില്‍ രാജി വയ്ക്കുകയും ചെയ്തതോടെ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ രേഖകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി രേഖകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരാണ് ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്. ക്രിസ്ത്യന്‍, മുസ്ലീം,

  • കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ വിസ്മയരാവ് 22ന്

    കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ വിസ്മയരാവ് 22ന്0

    കൊച്ചി: കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ  വിസ്മയരാവ് ഡിസംബര്‍ 22 ന് നടക്കും. എറണാകുളം, വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള ഒന്‍പതു ക്രൈസ്തവ ഇടവകകളിലെ വിശ്വാസികള്‍ അണിയിച്ചൊരുക്കുന്നതാണ് ഈ സ്‌നേഹസംഗമം. ആയിരക്കണക്കിന് പാപ്പാഞ്ഞിമാരും മാലാഖമാരും അണിനിരക്കുന്ന റാലി എളംകുളം ഫാത്തിമ മാതാ ദേവാലയത്തില്‍നിന്നും ആരംഭിച്ച് സമ്മേളന വേദിയായ ലിറ്റില്‍ ഫ്‌ലവര്‍ ദേവാലയത്തില്‍ എത്തിച്ചേരും. വൈറ്റില സെന്റ് പാട്രിക്, എളംകുളം സെന്റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ, സെന്റ്ഗ്രിഗോറിയോസ്, ജറുസലേം മാര്‍ത്തോമ്മ, സിഎസ്‌ഐ ക്രൈസ്റ്റ്,  ലിറ്റില്‍ ഫ്‌ലവര്‍, കടവന്ത്ര

  • ‘ഉക്രെയ്‌നിനായി ഒരു പരിത്യാഗം ചെയ്യുക’:  തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ

    ‘ഉക്രെയ്‌നിനായി ഒരു പരിത്യാഗം ചെയ്യുക’: തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ0

    കീവ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സമാധാനം സംജാതമാകുന്നതിനായി തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭാ തലവന്‍. ലിവിവിലെ സെന്റ് ക്ലെമന്റ് ഷെപ്റ്റിറ്റ്സ്‌കി ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ശേഷമാണ്, ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവന്‍ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്, സമാധാനത്തിനായുള്ള തീവ്രമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും വിശ്വാസികളെ ആഹ്വാനം ചെയ്തത്. ക്രിസ്മസിനൊരുക്കമായുള്ള നോമ്പിനോട് അനുബന്ധിച്ച്  രൂപതാടിസ്ഥാനത്തില്‍  ഉപവാസവും പ്രാര്‍ത്ഥനയും നടത്തുവാന്‍ പ്രാര്‍സര്‍വാനിറ്റ്സിയയില്‍ സമാപിച്ച ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ സിനഡില്‍ തീരുമാനിച്ചിരുന്നു.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?