
പാരീസ്: പാരീസിലെ മോംപാനാസെയിലെ പ്രശസ്ത കത്തോലിക്കാ ദൈവാലയമായ നോട്രെ ഡാം ഡെ ഷാംപ് ദൈവാലയത്തില്‍ 48 മണിക്കൂറിനിടെ രണ്ട് തവണ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് ദൈവാലയം അടച്ചു. ദൈവാലയത്തിന്റെ സൗണ്ട് സിസ്റ്റവും ഒര്ഗനും കത്തി നശിച്ച ആദ്യ തീപിടുത്തം ഇലക്ട്രിക്കല്‍ സര്‍ക്ക്യൂട്ടിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണെന്നാണ് കരുതുന്നത്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയ രണ്ടാമത്തെ തീപുടത്തമുണ്ടായി. അക്രമികള്‍ ബോധപൂര്‍വം തടികൊണ്ട് നിര്‍മിച്ച പാനലിന് തീ കൊടുത്തതാണ് രണ്ടാമത്തെ തീപിടുത്തത്തിന്റെ കാരണമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ

കൊച്ചി: മതപരിവര്‍ത്തന നിയമത്തിന്റെ മറവില്‍ മനുഷ്യ ക്കടത്ത് ആരോപിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ മിഷനറിമാര്‍ക്കെതിരെ നടത്തുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഛത്തീസ്ഘട്ടിലെ ദുര്‍ഗ് സ്റ്റേഷനില്‍ മിഷനറിമാരായ കന്യാസ്ത്രീകള്‍ക്കുനേരെ നടന്ന വളഞ്ഞാക്രമണം മതേതരത്വം ഉയര്‍ത്തിക്കാട്ടുന്ന ഇന്ത്യയ്ക്ക് അപമാനകരമാണ്. സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനുമായി ഇന്ത്യയിലുട നീളം നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ അക്രമിക്കുന്ന തീവ്രവാദസംഘങ്ങളെ നിയന്ത്രിക്കുന്നതിലും അടിച്ചമര്ത്തു ന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തീഡ്രലിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനാഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ട് മുതല്‍ 10-വരെ നടക്കും. കഴിഞ്ഞ ഒരു വര്‍ഷം ഇടവകയില്‍ നടത്തിയ വിവിധങ്ങളായ പരിപാടികളുടെ സമാപനമായിട്ടാണ് ആഘോഷ പരിപാടികള്‍ നടത്തുന്നത്. സമാപന ആഘോഷങ്ങളില്‍ സാംസ്കാരിക സമ്മേളനം, വിശാല കത്തീഡ്രല്‍ ഇടവകയുടെ ഭാഗമായിരുന്ന അഞ്ച് ഇടവകകളുടെ സംഗമം, കുടുംബ സംഗമം, കൂട്ടായ്മകളുടെ സംഗമം, കാരുണ്യ ഭവനങ്ങളുടെ സംഗമം, പ്രാര്‍ത്ഥനാദിനം, വൈദിക-സന്യസ്ത സംഗമം എന്നിവയാണ് ക്രമീകരിച്ചിരി ക്കുന്നത്. ഓഗസ്റ്റ് രണ്ട് ശനി വൈകുന്നേരം

21 ആഴ്ച മാത്രം പ്രായമുള്ളപ്പോള്‍, മാസം തികയുന്നതിനും 133 ദിവസം മുമ്പ് ജനിച്ച നാഷിന്റെ ഒന്നാം ജന്മദിനം ജീവന്റെ ആഘോഷമായി മാറി. ഒന്നാം ജന്മദിനം ആഘോഷിക്കുന്ന മാസം തികയാതെ ജനിച്ച ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്കുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് കൂടെ കരസ്ഥമാക്കിക്കൊണ്ടാണ് നാഷ് ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ഏകദേശം എട്ടിഞ്ച് നീളവും 300 ഗ്രാം മാത്രം തൂക്കവുമായി അയോവ യൂണിവേഴ്സിറ്റി ഹെല്‍ത്ത് കെയര്‍ സ്റ്റെഡ് ഫാമിലി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ 2024 ജൂലൈ 5 നാണ് നാഷ്

കണ്ണൂര്‍: ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ക്രൈസ്തവ സ്നേഹം വാചകം മാത്രമെന്ന് കെസിവൈഎം സംസ്ഥാന സെക്രട്ടറി വിപിന്‍ ജോസഫ്. ചത്തീസ്ഗഡില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കും അറസ്റ്റിനും വിധേയരായ കന്യാസ്ത്രീകളുടെ വിഷയത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷനും കേന്ദ്ര സര്‍ക്കാരും ഇടപെടല്‍ നടത്താന്‍ തയ്യാറാകുന്നില്ലെന്ന് വിപിന്‍ ജോസഫ് കുറ്റപ്പെടുത്തി. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ വോട്ട് ബാങ്കായി മാത്രം കണക്കാക്കുകയും മതസ്വാതന്ത്ര വര്‍ഗീയതയായി ചിത്രീകരി ക്കുകയും ചെയ്യുന്നത് ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്രം നിഷേധിക്കുന്ന

കോട്ടപ്പുറം: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച മലയാളികളായ കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമം അപലപനീയവും ഭരണഘടനയ്ക്ക് നിരക്കാത്തതുമാണെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനത്തിലും രോഗിപരിചരണത്തിലും വലിയ സംഭാവനകള്‍ നല്കിയ സന്യാസ സമൂഹമാണ് ഈ സിസ്റ്റേഴ്സ് അംഗങ്ങളായിരിക്കുന്ന ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്റ്റേഴ്സ്. നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ ഉന്നതിക്കും സാമൂഹിക പുനര്‍നിര്‍മ്മിതിക്കും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വരാണ് ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയരായത്. നിയമവാഴ്ച തകര്‍ന്നതിന്റെയും നിയമ സംവിധാനങ്ങള്‍ പക്ഷപാതപരമായി മാറുന്നതിന്റെയും

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ കേസില്‍ എഫ്ഐആരില്‍ തിരിമറി നടന്നതായി ആരോപണം ഉയരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ 143 വകുപ്പുപ്രകാരമുള്ള കേസായിരുന്നു കന്യാസ്ത്രീകള്‍ക്കുനേരെ പോലീസ് ആദ്യം ചുമത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് പോലീസ് കൈപ്പടയില്‍ എഴുതിയ ആദ്യ എഫ്ഐആറിലായിരുന്നു ഇത്. എന്നാല്‍ അന്നു വൈകുന്നേരം 5.22 ന് പുതിയ ഒരു എഫ്ഐആര്‍ കൂടിയിട്ട് അതില്‍ ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാം വകുപ്പും കൂട്ടിച്ചേര്‍ത്തു. മതപരിവര്‍ത്തനത്തിനായി കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ജാമ്യം കിട്ടാത്ത

ന്യൂഡല്‍ഹി: ദേശവിരുദ്ധ സംഘടനകളെ നിരോധിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന് സമിതി (സിബിസിഐ). മതപരിവര്‍ത്തനം നടത്താന്‍ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ച് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരോട് പകയോടുകൂടിയ സമീപനം സ്വീകരിച്ചത് ബജ്റംഗ്ദള്‍ ആണ്. ഇത്തരത്തിലുള്ള സംഘടനകളെ നിരോധിക്കണമെന്ന് സിബിസിഐ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രണ്ടു മലയാളി കന്യാസ്ത്രീകല്‍ക്കുനേരെ ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിലും വൈദികര്‍ക്കുനേരെ മഹാരാഷ്ട്ര എംഎല്‍എ നടത്തിയ പ്രകോപനപരമായ പരാമര്‍ശത്തിലും സിബിസിഐ ആശങ്ക പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണത്തില്‍ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ചുമതലപ്പെട്ടവര്‍ മൗനം

കൊച്ചി: അന്യായമായ കുറ്റങ്ങള്‍ ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റുചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീമാര്‍ക്കൊപ്പമാണ് സഭയും സമൂഹവുമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. അറസ്റ്റിലായ സിസ്റ്റര്‍ പ്രീതിയുടെ അങ്കമാലി എളവൂരിലെ വീട്ടിലെത്തി മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിമത ഭേദമെന്യേയാണ് മിഷനറിമാര്‍ ജനങ്ങള്‍ക്കിടയില്‍ സേവനം ചെയ്യുന്നത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ദൈവത്തെപ്രതിയും സമൂഹത്തിനായുമാണ് അവരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍. തെറ്റായ വാദങ്ങളും ആരോപണങ്ങലും നിരത്തി ഭാരതത്തിലെ മഹത്തായ മിഷന് ചൈതന്യത്തെ തളര്‍ത്താനാവില്ല. വര്‍ഗീയതയുടെ അഴിഞ്ഞാട്ടത്തിന് സര്‍ക്കാരുകളും അധികാരികളും

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്ന്(13-03-2025) 12 വര്‍ഷം പൂര്‍ത്തിയാകുന്നു. 2013 മാര്‍ച്ച് 12-നാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയറിസ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1282 വര്‍ഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാര്‍പാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയില്‍നിന്ന് ആദ്യമായി മാര്‍പാപ്പയാകുന്ന വ്യക്തി, ഈശോസഭയില്‍നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അന്നു ആഗോള കത്തോലിക്കസഭയുടെ തലപ്പത്തേക്ക് എത്തിയത്. നിലവില്‍ റോമിലെ

മാര്‍ച്ചുമാസം ഒന്‍പതാംതീയതി മുതല്‍ ആരംഭിച്ച റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനത്തില്‍, ഫ്രാന്‍സിസ് പാപ്പായും ഓണ്‍ലൈനായി സംബന്ധിക്കുന്നു വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ വച്ച് മാര്‍ച്ചുമാസം ഒന്‍പതാം തീയതി ഉച്ചകഴിഞ്ഞു ആരംഭിച്ച റോമന്‍ കൂരിയയ്ക്കുള്ള നോമ്പുകാലധ്യാനത്തില്‍, പൊന്തിഫിക്കല്‍ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകന്‍ ഫാ. റൊബെര്‍ത്തോ പസോളിനി തന്റെ ആദ്യസന്ദേശം നല്കി. ധ്യാനത്തില്‍, ഫ്രാന്‍സിസ് പപ്പായയും ഓണ്‍ലൈനായി സംബന്ധിക്കുന്നുണ്ട്. അതേസമയം മാര്‍ച്ചു ഒന്‍പതാം തീയതി, ഞായറാഴ്ച്ച രാവിലെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്, മോണ്‍സിഞ്ഞോര്‍ എഡ്ഗാര്‍ പേഞ്ഞ

നോമ്പ്, ശുദ്ധീകരണത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സമയമാകട്ടെയെന്ന് , പാപ്പാ ഫ്രാന്‍സീസ് ത്രികാലജപ സന്ദേശത്തില്‍ പറഞ്ഞു. റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഇക്കഴിഞ്ഞ നാലു ഞായറാഴ്ചകള്‍ തുടര്‍ച്ചയായി പാപ്പായ്ക്ക് ഞായറാഴ്ചകളില്‍ പതിവുള്ള മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിക്കാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും മദ്ധ്യാഹ്നപ്രാര്‍ത്ഥനാ സന്ദേശം പാപ്പാ വരമൊഴിയായി നല്കിപ്പോരുന്നു. പ്രിയ സഹോദരീ സഹോദരന്മാരേ, കഴിഞ്ഞ ബുധനാഴ്ച, ചാരംപൂശല്‍ കര്‍മ്മത്തോടെ, നാം നോമ്പുകാലം ആരംഭിച്ചു, ഹൃദയ പരിവര്‍ത്തനത്തിന് നമ്മെ ക്ഷണിക്കുകയും ഉത്ഥാനനാനന്ദത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്ന നാല്പത് ദിവസത്തെ അനുതാപ യാത്രയാണിത്.

റോം: തങ്ങളുടെ പരിചരണം ആവശ്യമുള്ളവരോട് കാണിക്കുന്ന അടുപ്പത്തിനും ആര്‍ദ്രതയ്ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ പ്രസിദ്ധീകരിച്ച പാപ്പയുടെ ത്രികാലജപ സന്ദേശത്തിലാണ് വോളണ്ടിയര്‍മാരുടെ ലോക ജൂബിലിയില്‍ പങ്കെടുക്കാനെത്തിയ 25,000ഓളം വരുന്ന സ്ത്രീപുരുഷന്മാര്ക്ക് പാപ്പ നന്ദി പ്രകടിപ്പിച്ചത്. റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാപ്പയുടെ നില ക്രമേണ മെച്ചപ്പെട്ട് വരുകയാണ്. മറ്റുള്ളവരെ സേവിച്ചുകൊണ്ട് യേശുവിനെ അനുഗമിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മാര്‍പ്പാപ്പ നന്ദി പറഞ്ഞു. തെരുവുകളിലും വീടുകളിലും കഴിയുന്ന, രോഗികള്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും തടവിലാക്കപ്പെട്ടവര്‍ക്കും ഔദാര്യത്തോടെയും പ്രതിബദ്ധതയോടും സന്നദ്ധപ്രവര്‍ത്തകര്‍ ചെയ്യുന്ന സഹായം

റോം: മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും യൂറോപ്യന്‍ യൂണിയന്റെ സ്ഥാപകനേതാക്കളില്‍ ഒരാളും ദൈവദാസനുമായ അല്‍സീഡ ഡി ഗാസ്പെരിയുടെ ജീവിതത്തെയും വീരോചിത പുണ്യങ്ങളെയും കുറിച്ചുള്ള രൂപത തല അന്വേഷണം സമാപിച്ചു. ഇറ്റാലിയന്‍, യൂറോപ്യന്‍ രാഷ്ട്രീയത്തിന് മാതൃകയാണ് മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ അല്‍സീഡ ഡി ഗാസ്പെരിയെന്ന് വികാരിയേറ്റ് കൊട്ടാരത്തിലെ പാപ്പമാരുടെ ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ റോം രൂപത വികാരി കര്‍ദിനാള്‍ ബാല്‍ദസാരെ പറഞ്ഞു. പയസ് പന്ത്രണ്ടാമന്, ജോണ്‍ 23-ാമന്‍ എന്നീ മാര്‍പാപ്പമാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗാസ്പെരി മുസോളിനിയുടെ ഏകാധിപത്യ

റോം: മാര്‍പാപ്പയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും, റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനം നടക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. ‘നിത്യജീവന്റെ പ്രത്യാശ’ എന്ന പ്രമേയത്തെ ആസ്പദമാക്കി മാര്‍ച്ച് 9-14 തിയതികളിലാണ് റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പേപ്പല്‍ വസതിയുടെ പ്രബോധകനായി നിയമിതനായ കപ്പൂച്ചിന്‍ വൈദികന് ഫാ.റോബര്‍ട്ടോ പസോളിനി നോമ്പുകാല വിചിന്തനങ്ങള്‍ നല്‍കും. പതിറ്റാണ്ടുകളോളം പേപ്പല്‍ വസതിയുടെ പ്രബോധകനായി ശുശ്രൂഷ ചെയ്ത കര്‍ദിനാള്‍ റെനേരിയോ കാന്റലമെസയില്‍ നിന്ന് ചുമതലയേറ്റെടുത്ത ശേഷം ഫാ. പസോളിനി നയിക്കുന്ന ആദ്യ













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

പനാജി: ക്രിസ്മസ് കാലത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ ആശങ്കപ്രകടിപ്പിച്ച് ഗോവ-ദാമന്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ രാജ്യ ത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന അരക്ഷിതാവസ്ഥയുടെ വേദനാജനകമായ സാക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 2026ലെ പുതുവത്സര സന്ദേശത്തിലാണ് കര്‍ദിനാള്‍ ഫെറാവോ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സമാധാനത്തെ സ്നേഹിക്കുകയും വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളെയും മതങ്ങളെയും പാരമ്പര്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത നമ്മുടെ രാജ്യ ത്തി ന്റെ ധാര്‍മ്മികതയെ ഇത്തരം പ്രവൃത്തികള്‍ ദുര്‍ബലപ്പെടുത്തും.

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭ ‘പ്രത്യാശയുടെ ജൂബിലി വര്‍ഷമായി’ ആചരിച്ച 2025-ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത് 17 മിഷനറിമാര്‍. ഫിദെസ് വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്പ്രകാരം 2000-മാണ്ട് മുതല്‍ ഇതുവരെ വിശ്വാസത്തിന്റെ പേരില്‍ ജീവന് ബലിയര്‍പ്പിക്കേണ്ടി വന്ന മിഷനറിമാരുടെയും അജപാലന പ്രവര്‍ത്തകരുടെയും സംഖ്യ 626 ആയി. വെല്ലുവിളികളുടെ നടുവിലും തങ്ങള്‍ ഏറ്റെടുത്ത ദൗത്യത്തില്‍ ഉറച്ചുനിന്ന വൈദികര്‍, കന്യാസ്ത്രീകള്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, അല്മായര് എന്നിവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. മിഷനറിമാര്‍ക്ക് ഏറ്റവും അപകടകരമായ മേഖലയായി ആഫ്രിക്ക തുടരുന്നു. ഈ വര്‍ഷം

ഇടുക്കി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള ഇടുക്കി രൂപതാതല ജൂബിലി ആചരണം ജനുവരി 2ന് സമാപിക്കും. ജൂബിലി സമാപനത്തിന് തുടക്കംകുറിച്ചുകൊണ്ട് നാളെ (ജനുവരി 1) ഉച്ചകഴിഞ്ഞ് 3.30ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയത്തില്‍നിന്നും ജൂബിലി കുരിശിന്റെ പ്രയാണം ആരംഭിക്കും. വൈകുന്നേരം 7.15 ന് നെടുങ്കണ്ടം കരുണ ആനിമേഷന്‍ സെന്ററില്‍ ജൂബിലി കുരിശിന് വിപുലമായ സ്വീകരണം നല്‍കും. തുടര്‍ന്ന് വിശ്വാസികളുടെയും വൈദിക വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ജപമാല പ്രദക്ഷിണത്തോടെ കുരിശ്

പനാജി: ക്രിസ്മസ് കാലത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ ആശങ്കപ്രകടിപ്പിച്ച് ഗോവ-ദാമന്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ രാജ്യ ത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന അരക്ഷിതാവസ്ഥയുടെ വേദനാജനകമായ സാക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 2026ലെ പുതുവത്സര സന്ദേശത്തിലാണ് കര്‍ദിനാള്‍ ഫെറാവോ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സമാധാനത്തെ സ്നേഹിക്കുകയും വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളെയും മതങ്ങളെയും പാരമ്പര്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത നമ്മുടെ രാജ്യ ത്തി ന്റെ ധാര്‍മ്മികതയെ ഇത്തരം പ്രവൃത്തികള്‍ ദുര്‍ബലപ്പെടുത്തും.

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭ ‘പ്രത്യാശയുടെ ജൂബിലി വര്‍ഷമായി’ ആചരിച്ച 2025-ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത് 17 മിഷനറിമാര്‍. ഫിദെസ് വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്പ്രകാരം 2000-മാണ്ട് മുതല്‍ ഇതുവരെ വിശ്വാസത്തിന്റെ പേരില്‍ ജീവന് ബലിയര്‍പ്പിക്കേണ്ടി വന്ന മിഷനറിമാരുടെയും അജപാലന പ്രവര്‍ത്തകരുടെയും സംഖ്യ 626 ആയി. വെല്ലുവിളികളുടെ നടുവിലും തങ്ങള്‍ ഏറ്റെടുത്ത ദൗത്യത്തില്‍ ഉറച്ചുനിന്ന വൈദികര്‍, കന്യാസ്ത്രീകള്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, അല്മായര് എന്നിവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. മിഷനറിമാര്‍ക്ക് ഏറ്റവും അപകടകരമായ മേഖലയായി ആഫ്രിക്ക തുടരുന്നു. ഈ വര്‍ഷം

ഇടുക്കി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള ഇടുക്കി രൂപതാതല ജൂബിലി ആചരണം ജനുവരി 2ന് സമാപിക്കും. ജൂബിലി സമാപനത്തിന് തുടക്കംകുറിച്ചുകൊണ്ട് നാളെ (ജനുവരി 1) ഉച്ചകഴിഞ്ഞ് 3.30ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയത്തില്‍നിന്നും ജൂബിലി കുരിശിന്റെ പ്രയാണം ആരംഭിക്കും. വൈകുന്നേരം 7.15 ന് നെടുങ്കണ്ടം കരുണ ആനിമേഷന്‍ സെന്ററില്‍ ജൂബിലി കുരിശിന് വിപുലമായ സ്വീകരണം നല്‍കും. തുടര്‍ന്ന് വിശ്വാസികളുടെയും വൈദിക വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ജപമാല പ്രദക്ഷിണത്തോടെ കുരിശ്

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?