Follow Us On

22

January

2026

Thursday

Latest News

  • വരാപ്പുഴ അതിരൂപതയിലെ വിധവകളുടെയും ഏകസ്ഥരുടെയും വിഭാര്യരുടെയും സംഗമം

    വരാപ്പുഴ അതിരൂപതയിലെ വിധവകളുടെയും ഏകസ്ഥരുടെയും വിഭാര്യരുടെയും സംഗമം0

    കൊച്ചി: വരാപ്പുഴ അതിരൂപതയിലെ 103 ഇടവകകളില്‍ നിന്നുള്ള വിധവകളുടെയും ഏകസ്ഥരുടെയും വിഭ്യാര്യരുടെയും സംഗമം എറണാകുളം പാപ്പാളി ഹാളില്‍ നടത്തി. വരാപ്പുഴ അതിരൂപത ബിസിസി സംഘടിപ്പിച്ച ‘സിംഫോണിയ 2025’ കുടുംബ സംഗമം വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ദൈവവചനത്തില്‍ ആഴമായി വിശ്വാസമര്‍പ്പിച്ച് ദൈവിക പദ്ധതികള്‍ക്കായി ജീവിതം സമര്‍പ്പിച്ച്, ജീവിതത്തിന്റെ ഏക പ്രത്യാശയായ ക്രിസ്തുവില്‍ നന്മ നിറഞ്ഞതും മെച്ചപ്പെട്ടതുമായ ജീവിതത്തിനായി  ഒരുങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി അധ്യക്ഷത വഹിച്ചു. വരാപ്പുഴ

  • എം.വി ഗോവിന്ദന്റെ പ്രസ്താവന അപലപനീയം: തലശേരി അതിരൂപത

    എം.വി ഗോവിന്ദന്റെ പ്രസ്താവന അപലപനീയം: തലശേരി അതിരൂപത0

    തലശേരി: തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ തരംതാഴ്ന്ന പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാടും ഫാസിസ്റ്റ് ശക്തികളുടെതിന് സമാനമാണെന്ന് അതിരൂപത പ്രതികരിച്ചു. എകെജി സെന്ററില്‍നിന്നും തീട്ടൂരം വാങ്ങിയതിനു ശേഷം മാത്രമേ കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ പ്രസ്താവന നടത്തുവാന്‍ പാടുള്ളൂ എന്ന സമീപനം ഉള്ളില്‍ ഒളിപ്പിച്ചുവെച്ച ഫാസിസത്തിന്റെ മറ്റൊരു മുഖമാണ്.  ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും ഭരണഘടനാ വിരുദ്ധമായ നിലപാടുകളെ ശക്തിയുക്തം എതിര്‍ത്ത മാര്‍ ജോസഫ് പാംപ്ലാനി നിലപാടുകളില്‍ മാറ്റം വരുത്തി

  • ഓരോ ജീവനും അമൂല്യമാണ്; ജീവന്റെ സന്ദേശമുയര്‍ത്തിയ നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് ശ്രദ്ധേയമായി

    ഓരോ ജീവനും അമൂല്യമാണ്; ജീവന്റെ സന്ദേശമുയര്‍ത്തിയ നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് ശ്രദ്ധേയമായി0

    ബംഗളൂരു: ഓരോ ജീവനും ദൈവത്തിന്റെ സമ്മാനവും അമൂല്യവും കൃത്യമായ ലക്ഷ്യത്തോടെ ഉള്ളതുമാണെന്ന സന്ദേശമുയര്‍ത്തി ബംഗളൂരുവിലെ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് കത്തീഡ്രലില്‍ നടന്ന ആയിരങ്ങള്‍ അണിനിരന്ന നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫ് ശ്രദ്ധേയമായി.  കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ), കാത്തലിക് നാഷണല്‍ സര്‍വീസ് ഓഫ് കമ്മ്യൂണിയന്‍ (സിഎന്‍എസ്സി) എന്നിവയുമായി സഹകരിച്ച് ഫാമിലി വെല്‍ഫെയര്‍ സെന്ററും കാരിസ് ഇന്ത്യയും ചേര്‍ന്നാണ് ഇന്ത്യയിലെ നാലാമത് നാഷണല്‍ മാര്‍ച്ച് ഫോര്‍ ലൈഫിന് നേതൃത്വം നല്‍കിയത്. ജീവന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്  മദ്രാസ്-മൈലാപ്പൂര്‍

  • സിഎംഐ സഭയക്ക് കെനിയയില്‍നിന്ന് നാല് നവവൈദികര്‍

    സിഎംഐ സഭയക്ക് കെനിയയില്‍നിന്ന് നാല് നവവൈദികര്‍0

    നെയ്‌റോബി (കെനിയ):  സിഎംഐ സന്യാസ സമൂഹത്തിന് ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നാല് വൈദികര്‍ അഭിഷിക്തരായി. സിഎംഐ തൃശൂര്‍ ദേവമാത പ്രോവിന്‍സിനു കീഴിലെ ഈസ്റ്റ് ആഫ്രിക്ക സെന്റ് തോമസ് റീജിയനുവേണ്ടി ഡീക്കന്മാരായ ജോയല്‍ മതേക്ക, മാര്‍ട്ടിന്‍ കിസ്വിലി, സൈമണ്‍ മുട്ടുവ, ഫിദേലിസ് ചേലേ എന്നിവരാണ് പൗരോഹിത്യം സ്വീകരിച്ചത്. കെനിയയുടെ തലസ്ഥാന നഗരമായ നെയ്‌റോബിക്കടുത്തുള്ള സ്യോകിമൗ സെന്റ് വെറോനിക്ക ദേവാലയത്തില്‍ നടന്ന പൗരോഹിത്യ സ്വീകരണ ചടങ്ങുകള്‍ക്ക് എത്യോപ്യയിലെ സോഡോ രൂപതയുടെ അപ്പസ്‌തോലിക് വികാര്‍ ബിഷപ് ഡോ. റോഡ്രിഗോ മെജിയ എസ്.ജെ

  • അഞ്ച് ഗ്രാമങ്ങളില്‍ 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പദ്ധതികളുമായി അമല മെഡിക്കല്‍ കോളജ്

    അഞ്ച് ഗ്രാമങ്ങളില്‍ 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പദ്ധതികളുമായി അമല മെഡിക്കല്‍ കോളജ്0

    തൃശൂര്‍: അമല ഗ്രാമപദ്ധതികളുടെ രണ്ടാം വാര്‍ഷിക  പ്രമാണിച്ച് അടാട്ട്, കൈപ്പറമ്പ്, വേലൂര്‍, തോളൂര്‍, എരുമപ്പെട്ടി എന്നീ പഞ്ചായത്തുകളില്‍ 2025-26 വര്‍ഷത്തില്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളജ് നടപ്പിലാക്കുന്ന 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പദ്ധതി രേഖകളുടെ  കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം  സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു.  അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, പഞ്ചായത്ത്

  • കാരുണ്യപ്രവൃത്തികള്‍ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപം: ലിയോ 14 ാമന്‍ പാപ്പ

    കാരുണ്യപ്രവൃത്തികള്‍ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: കാരുണ്യപ്രവൃത്തികളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപമെന്ന് ലിയോ 14 ാമന്‍ പാപ്പ. ദരിദ്രയായ വിധവയെപ്പോലെ രണ്ട് നാണയം നിക്ഷേപിക്കുന്നവര്‍ക്ക് പോലും ലോകത്തിലെ ഏറ്റവും സമ്പന്നനായി മാറാമെന്നും ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ ആഞ്ചലൂസ് സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ദൈവത്തില്‍ നിന്ന് ലഭിച്ച ദാനങ്ങളെല്ലാം നമുക്കായി സൂക്ഷിക്കരുതെന്നും, മറ്റുള്ളവരുടെ, പ്രത്യേകിച്ച് നമ്മുടെ സഹായം ഏറ്റവും ആവശ്യമുള്ളവരുടെ നന്മയ്ക്കായി ഉദാരമായി ഉപയോഗിക്കണമെന്നും പാപ്പ പറഞ്ഞു. ഭൗതിക വസ്തുക്കള്‍ മാത്രമല്ല,   കഴിവുകള്‍, സമയം, സ്‌നേഹം, സാന്നിധ്യം,

  • മതങ്ങളുടെ വേലിക്കെട്ടിനപ്പുറം മാനവികതയുടെ സാക്ഷ്യം നല്‍കാന്‍ സഭയ്ക്ക് കഴിഞ്ഞു: മാര്‍ തറയില്‍

    മതങ്ങളുടെ വേലിക്കെട്ടിനപ്പുറം മാനവികതയുടെ സാക്ഷ്യം നല്‍കാന്‍ സഭയ്ക്ക് കഴിഞ്ഞു: മാര്‍ തറയില്‍0

    കാഞ്ഞിരപ്പള്ളി: പൂര്‍വികര്‍ പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂ ടങ്ങളും ആതുരാലയങ്ങളും കാരുണ്യ ഭവനങ്ങളും പടുത്തു യര്‍ത്തിയതുകൊണ്ട് മതങ്ങളുടെ വേലിക്കെട്ടിനപ്പുറം മാനവി കതയുടെ സാക്ഷ്യം നല്‍കുവാന്‍ സഭയ്ക്ക് കഴിഞ്ഞെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.   പൊതുസമൂഹത്തെ കുറിച്ചും  വരും തലമുറയെപ്പറ്റിയും നാം ചിന്തിക്കണം. 50 വര്‍ഷ ങ്ങള്‍ കഴിഞ്ഞാല്‍ എത്ര പേര്‍ ദേവാലയങ്ങളില്‍

  • ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനും വെനേര്‍നി സുപ്പീരിയര്‍ ജനറലിനും ജനറല്‍ കൗണ്‍സിലറിനും ചെറുവണ്ണൂരിന്റെ സ്‌നേഹാദരം

    ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനും വെനേര്‍നി സുപ്പീരിയര്‍ ജനറലിനും ജനറല്‍ കൗണ്‍സിലറിനും ചെറുവണ്ണൂരിന്റെ സ്‌നേഹാദരം0

    കോഴിക്കോട്: കോഴിക്കോട് അതിരൂപതാധ്യക്ഷനായി ഉയര്‍ത്തപ്പെട്ടതിനുശേഷം ആദ്യമായി ചെറുവണ്ണൂരിലെത്തിയ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മെത്രാപ്പോലീത്തക്കും വെനേറിനി സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരിയും മലയാളിയുമായ സിസ്റ്റര്‍ സിസി മുരിങ്ങമ്യാലിനും, ജനറല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ ബ്രിജിത് വടക്കേപുരക്കലിനും ചെറുവണ്ണൂരില്‍ സ്വീകരണം നല്‍കി. ചെറുവണ്ണൂര്‍ ജംഗ്ഷനില്‍ നടന്ന സ്വീകരണത്തിനുശേഷം, മുത്തുകുടകളും മഞ്ഞ-വെള്ള നിറത്തിലുള്ള ബലൂണുകളും മാലാഖ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി വര്‍ണ്ണപ്പകിട്ടാര്‍ന്ന റാലിയില്‍ തുറന്ന ജീപ്പില്‍ വിശിഷ്ടാതിഥികളെ സ്‌കൂള്‍ പരിസരത്തേക്ക് ആനയിച്ചു. അവിടെ നടന്ന കൃതജ്ഞതാ

  • സീറോമലബാര്‍ വിശ്വാസികള്‍ പൈതൃകം നഷ്ടപ്പെടുത്തരുത്: മാര്‍ റാഫേല്‍ തട്ടില്‍

    സീറോമലബാര്‍ വിശ്വാസികള്‍ പൈതൃകം നഷ്ടപ്പെടുത്തരുത്: മാര്‍ റാഫേല്‍ തട്ടില്‍0

    കാഞ്ഞിരപ്പള്ളി: അനുദിന പ്രാര്‍ത്ഥനയും അനുദിന ബലിയര്‍പ്പണവുമെന്ന പൈതൃകം സീറോമലബാര്‍ സഭാവിശ്വാസികള്‍ നഷ്ടപ്പെടുത്തരുതെന്ന്  സീറോമലബാര്‍ സഭമേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ ദേവാലയ ദ്വിശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാര്‍ത്തോമാ ശ്ലീഹായുടെ പൈതൃകം ലഭിച്ച നമുക്ക് ്യുപരിശുദ്ധ അമ്മയോട് ചേര്‍ന്ന് മാര്‍ത്തോമായുടെ മാര്‍ഗത്തില്‍ നടന്ന് കര്‍ത്താവിനെ ധീരതയോടെ പ്രഘോഷിക്കുവാന്‍ കഴിയണം. വിശ്വാസം ജീവിതത്തിന്റെ താളക്രമം ആണെന്നും വിശ്വാസ മാര്‍ഗത്തില്‍ ചലിക്കുന്നവരാണ് ക്രൈസ്തവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറിവ് വര്‍ധിച്ചപ്പോള്‍ തിരിച്ചറിവ്

National


Vatican

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വില്‍പ്പത്രം

    ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍. ആമേന്‍. ഭൗമിക ജീവിതത്തിന്റെ ആസന്നമായ സായാഹ്നത്തിലേക്ക് കടക്കുന്നതായി അനുഭവപ്പെടുന്ന ഈ അവസരത്തില്‍, നിത്യജീവിതത്തില്‍ ഉറച്ച പ്രതീക്ഷയോടെ, എന്റെ മൃതസംസ്‌കാര സ്ഥലവുമായി മാത്രം ബന്ധപ്പെട്ട അന്ത്യാഭിലാഷങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തിലുടനീളം, ഒരു പുരോഹിതനും ബിഷപ്പും എന്ന നിലയിലുള്ള എന്റെ ശുശ്രൂഷയ്ക്കിടയിലും, എപ്പോഴും നമ്മുടെ കര്‍ത്താവിന്റെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന് എന്നെത്തന്നെ ഭരമേല്പിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍, ഉയിര്‍പ്പിന്റെ നാളിനായി കാത്തിരിക്കുന്ന എന്റെ ഭൗതിക ശരീരം സെന്റ് മേരി മേജര്‍ പേപ്പല്‍ ബസിലിക്കയില്‍ അടക്കം ചെയ്യണമെന്ന്

  • ‘മരണം എല്ലാറ്റിന്റെയും അവസാനമല്ല’: വാര്‍ധക്യത്തെയും മരണത്തെയും കുറിച്ചുള്ള പാപ്പായുടെ ചിന്തകള്‍

    വത്തിക്കാന്‍ സിറ്റി: വാര്‍ധക്യത്തെയും മരണത്തെയും കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത വിചിന്തനങ്ങള്‍ പാപ്പയുടെ വേര്‍പാടിനെ തുടര്‍ന്ന് വത്തിക്കാന്‍ പുറത്തിറക്കി. ”വാര്‍ധക്യത്തെ നാം ഭയപ്പെടേണ്ടതില്ല; വാര്‍ധക്യത്തെ ആലിംഗനം ചെയ്യുന്നതിനെ നാം ഭയപ്പെടേണ്ടതില്ല, കാരണം ജീവിതമെന്ന യാഥാര്‍ത്ഥ്യത്തെ  ‘ഷുഗര്‍ കോട്ട്’ ചെയ്ത് അവതരിപ്പിക്കുന്നതിലൂടെ  സത്യത്തെ നാം വഞ്ചിക്കുന്നു.” ഇറ്റാലിയന്‍ ഭാഷയില്‍ കര്‍ദിനാള്‍ ആഞ്ചലോ സ്‌കോള രചിച്ച ‘പുതിയ തുടക്കത്തിനായി കാത്തിരിക്കുന്നു: വാര്‍ധക്യത്തെക്കുറിച്ചുള്ള വിചിന്തനങ്ങള്‍’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ കുറിച്ച വാക്കുകളാണിത്. കര്‍ദിനാള്‍ സ്‌കോളയുടെ പുസ്തകത്തിന് വേണ്ടി

  • ഫ്രാന്‍സിസ്  പാപ്പയുടെ അവസാന വാക്കുകള്‍ ഇങ്ങനെ….

    ‘താങ്ക് യൂ’ അല്ലെങ്കില്‍ ‘നന്ദി’ എന്നര്‍ത്ഥം വരുന്ന ‘ഗ്രേസി’ എന്നതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അവസാന വാക്കുകളില്‍ ഒന്നെന്ന് വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട്. 2022 മുതല്‍ ആരോഗ്യ കാര്യങ്ങളില്‍ പാപ്പയുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍ നഴ്സ് മാസിമിലിയാനോ സ്ട്രാപ്പെറ്റിയോടായിരുന്നു പാപ്പയുടെ അവസാന നന്ദിപ്രകടനം. ‘എന്നെ പിയാസയിലേക്ക് തിരികെ കൊണ്ടുവന്നതിന് നന്ദി,’ എന്ന് പാപ്പ പറഞ്ഞതായും വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അവസാന മണിക്കൂറുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വത്തിക്കാന്‍ മീഡിയ പുറത്തുവിട്ടു. 12

  • അവസാനം വരെ തുടര്‍ന്ന ബന്ധം; മരണത്തിന് രണ്ട് ദിവസം മുമ്പും പാപ്പ ഫോണ്‍ ചെയ്തു

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഏറ്റവും അവസാനമായി ഫോണിലൂടെ ക്ഷേമാന്വേഷണങ്ങള്‍ നടത്തിയത് ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ദുര്‍ബലമായ ഒരു ക്രൈസ്തവസമൂഹത്തോടായിരുന്നു. ഏതു നിമിഷവും തങ്ങള്‍ക്ക് മുകളില്‍ വന്ന് പതിച്ചേക്കാവുന്ന ഒരു ബോംബിലോ മിസൈല്‍ ആക്രമണത്തിലോ പൂര്‍ണമായി ഉന്മൂലനം ചെയ്യ പ്പെടാവുന്ന ഗാസയിലെ ഏക കത്തോലിക്ക് ഇടവകയിലേക്കായിരുന്നു മരണത്തിന് രണ്ട് ദിവസം മുമ്പ് പാപ്പയുടെ വിളി എത്തിയത്. ‘ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഞങ്ങളെ അനുഗ്രഹിക്കുന്നുതായും പറഞ്ഞ പാപ്പ, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയും പ്രകടിപ്പിച്ചു,’ ഗാസയിലെ ഹോളി ഫാമിലി ഇടവകയിലെ വികാരി

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമം പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയില്‍

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയില്‍. റോമിലുള്ള നാലു മേജര്‍ ബസിലിക്കകളില്‍ ഒന്നാണ് പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളി. വത്തിക്കാന്‍ പുറത്തുവിട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒസ്യത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമായി നിര്‍ദേശിക്കുന്നുണ്ട്. പള്ളിയില്‍ വണങ്ങപ്പെടുന്ന, വിശുദ്ധ ലൂക്കാ സുവിശേഷകന്‍ വരച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ‘റോമിന്റെ സംരക്ഷകയായ മറിയം’ എന്ന ചിത്രത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഗാധഭക്തി പുലര്‍ത്തിയിരുന്നു. 2013 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് 24 മണിക്കൂറിനകം അദ്ദേഹം പള്ളിയിലെത്തി മാതാവിന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥന

  • ലോകത്തിന്റെ മന:സാക്ഷി  യാത്രയായി : ആര്‍ച്ചുബിഷപ്  ഡോ. ജോസഫ്    കളത്തിപ്പറമ്പില്‍

    ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ (വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത) ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ വേര്‍പിരിയുമ്പോള്‍ ഓര്‍ക്കുന്നു, ലാളിത്യം ആയിരുന്നു പാപ്പയുടെ മുഖമുദ്ര. പെരുമാറ്റത്തിലും സംസാരത്തിലും സാധാരണക്കാരന്‍. എല്ലാവരോടും ഇടപഴകുന്ന, സംസാരിക്കുന്ന വ്യക്തി. 2013 മാര്‍ച്ച് മാസം 13നാണ് പുതിയ പാപ്പയുടെ പ്രഖ്യാപനം ഉണ്ടായത്. അന്ന് വത്തിക്കാന്‍ ചത്വരത്തില്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നവര്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു. ആഗോള കത്തോലിക്കാ സഭയുടെ തലവനും പത്രോസിന്റെ പിന്‍ഗാമിയുമായി അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലെ മെത്രാപ്പോലീത്തയായ ഹോര്‍ഹെ മരിയോ ബെര്‍ഗോളിയോയുടെ പേര്‍ പ്രഖ്യാപിച്ചു. ഈ സമയം അവിടെ

Magazine

Feature

Movies

  • ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെ രക്തസാക്ഷിത്വത്തിന് 27 വയസ്

    ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെ രക്തസാക്ഷിത്വത്തിന് 27 വയസ്0

    ഭുവനേശ്വര്‍ (ഒഡീഷ): ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സ്, മക്കളായ 10 വയസുകാരന്‍ ഫിലിപ്പ്, ആറു വയസുകാരന്‍ തിമോത്തി എന്നിവരുടെ രക്തസാക്ഷിത്വത്തിന് 27 വയസ്.  1999 ജനുവരി 22-ന് അര്‍ദ്ധരാത്രിയിലായിരുന്നു രാജ്യത്തെ നടുക്കിയ ആ കൊടുംക്രൂരത നടന്നത്. ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പുര്‍ ഗ്രാമത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിലും പ്രാര്‍ത്ഥനാ സമ്മേളനത്തിലും പങ്കെടുക്കാന്‍ എത്തിയതായിരുന്നു സ്റ്റെയിന്‍സ് മക്കള്‍ക്കൊപ്പം. ജീപ്പിനുള്ളില്‍ കിടന്നുറങ്ങിയിരുന്ന അവരെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ പ്രവര്‍ത്തകരായ ദാരാസിംഗിന്റെ നേതൃത്വലുള്ള 50 അംഗ സം ഘം പെട്രോളിച്ച്

  • നൈജീരിയയില്‍ പ്രാര്‍ത്ഥനയ്ക്കിടെ 160-ലധികം വിശ്വാസികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി

    നൈജീരിയയില്‍ പ്രാര്‍ത്ഥനയ്ക്കിടെ 160-ലധികം വിശ്വാസികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി0

    അബുജ: നൈജീരിയയിലെ കടുന സംസ്ഥാനത്ത് ഞായറാഴ്ച പ്രാര്‍ത്ഥന നടന്നു കൊണ്ടിരുന്ന പള്ളികള്‍ അക്രമിച്ച സായുധ സംഘം 160-ലധികം പേരെ തട്ടിക്കൊണ്ടുപോയി. കുര്‍മിന്‍ വാലി ഗ്രാമത്തിലെ ഇവാഞ്ചലിക്കല്‍ പള്ളികളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാവിലെ ആയുധങ്ങളുമായി എത്തിയ അക്രമികള്‍ പള്ളികള്‍ വളയുകയും വിശ്വാസികളെ കാട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോവുകയുമായിരുന്നു. കുട്ടികളും സ്ത്രീകളും പ്രായമായവരും തട്ടിക്കൊണ്ടുപോയവരില്‍ ഉള്‍പ്പെടുന്നു. ഫുലാനി തീവ്രവാദികളാണ് ഈ അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ആദ്യഘട്ടത്തില്‍ സംഭവം സ്ഥിരീകരിക്കാന്‍ തയാറാകാതിരുന്ന പോലീസ് സഭാനേതാക്കള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ്

  • വ്യാജ ക്രിമിനല്‍ പരാതികള്‍: നടപടി എടുക്കാന്‍ ഉത്തരവിട്ട് യു.പി ഹൈക്കോടതി; ക്രൈസ്തവര്‍ക്കെതിരെയുള്ള മതപരിവര്‍ത്തന കേസുകളില്‍ വിധി നിര്‍ണായകമെന്ന് വിലയിരുത്തല്‍

    വ്യാജ ക്രിമിനല്‍ പരാതികള്‍: നടപടി എടുക്കാന്‍ ഉത്തരവിട്ട് യു.പി ഹൈക്കോടതി; ക്രൈസ്തവര്‍ക്കെതിരെയുള്ള മതപരിവര്‍ത്തന കേസുകളില്‍ വിധി നിര്‍ണായകമെന്ന് വിലയിരുത്തല്‍0

    അലഹബാദ് (ഉത്തര്‍പ്രദേശ്): വ്യാജ ക്രിമിനല്‍ പരാതികള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് ഹൈക്കോടതി.  ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്ന പോലീസ്-ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും വിധിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതിയെ കുറ്റവിമുക്ത നാക്കുമ്പോള്‍, വ്യാജ പരാതി നല്‍കിയവര്‍ക്കും അതില്‍ പേരുള്ള സാക്ഷികള്‍ക്കുമെതിരെ പോലീസ് നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ പോലീസിനും ജുഡീഷ്യല്‍ അധികാരികള്‍ക്കും 60 ദിവസത്തെ സമയപരിധിയാണ് കോടതി നിശ്ചയിച്ചിരിക്കുന്നത്. 2021-ല്‍ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?