തൃശൂര്‍: കത്തോലിക്ക അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്തുവിന്റെ സന്ദേശവാഹകരാകണമെന്ന് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപത ടീച്ചേഴ്‌സ് ഗില്‍ഡ് പ്രവര്‍ത്തനവര്‍ഷവും മെറിറ്റ് ഡേയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭ പ്രതിസന്ധി നേരിടുമ്പോള്‍ അതിനെ തരണം ചെയ്യാന്‍ ഒറ്റക്കെട്ടായി മുന്നില്‍ നില്‍ക്കേണ്ടവരാണ് ടീച്ചേഴ്‌സ് ഗില്‍ഡ് അംഗങ്ങളെന്ന് മാര്‍ താഴത്ത് പറഞ്ഞു. അതിരൂപതാ ഡയറക്ടര്‍ ഫാ. ജോയ് അടമ്പുകുളം അധ്യക്ഷത വഹിച്ചു. മോണ്‍. ജോസ് കോനിക്കര പ്രവര്‍ത്തന മാര്‍ഗരേഖ പ്രകാശനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പി.ആന്റണി,
ഓസ്റ്റിന്‍/യുഎസ്എ: സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ മറ്റൊരു ‘ജെന്‍ഡറിലേക്ക്’ മാറുവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ അത് മാതാപിതാക്കളെ അറിയിക്കേണ്ടതില്ലെന്ന വിചിത്ര നിയമം അടക്കം കുടുംബ മൂല്യങ്ങള്‍ക്ക് ചേരാത്ത നിരവധി നിയമങ്ങള്‍ നിര്‍മിക്കുന്ന യുഎസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ നിന്നും തന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ മാറ്റുമെന്ന് വ്യക്തമാക്കി ശതകോടിശ്വാരന്‍ ഇലോണ്‍ മസ്‌ക്. 13,000 പേര്‍ ജോലി ചെയ്യുന്ന സ്‌പേസ് എക്‌സിന്റെയും ആയിരത്തോളം പേര്‍ ജോലി ചെയ്യുന്ന എക്‌സിന്റെയും ഓഫീസുകളാണ് കാലിഫോര്‍ണിയ സംസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് മസ്‌ക് എക്‌സിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നിയമനിര്‍മാണങ്ങള്‍ തുടര്‍ന്നാല്‍
ബേബി ജോണ്‍ കലയന്താനി വത്തിക്കാനില്‍വച്ച് 2014 നവംബര്‍ 23ന് ചാവറ പിതാവിന്റെയും എവുപ്രാസ്യയമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ കൃതജ്ഞതാ ബലിയര്‍പ്പണ വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ ബലിവേദിയിലേക്ക് വരുമ്പോള്‍-‘വാനില്‍ വാരോളിയില്‍….വെണ്‍മേഘ ചിറകില്‍…..ഈശോ മിശിഹാ ആഗതനാകുന്നു’ എന്ന സ്വാഗത ഗാനമായിരുന്നു ആലപിച്ചത്. ആ ഗാനം ചിട്ടപ്പെടുത്തിയത് ജെയിന്‍ വാഴക്കുളം എന്ന ജെയ്‌മോനായിരുന്നു. ക്രിസ്തീയ ഭക്തിഗാന രംഗത്ത് ശ്രദ്ധേയനായ സംഗീത സംവിധായകനും ഗാനശുശ്രൂഷകനും ആയിരുന്ന ജെയിന്‍ വാഴക്കുളം കഴിഞ്ഞ ദിവസം തന്റെ 53-മത്തെ വയസില്‍ ദൈവസന്നിധിയിലേക്ക്
മാപുതോ/മൊസാംബിക്ക്: 56 ശതമാനം ജനങ്ങളും ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന മൊസാംബിക്കില്‍ ഇസ്ലാമിക്ക് തീവ്രവാദികള്‍ ഈ വര്‍ഷം തകര്‍ത്തത് 18 ക്രൈസ്തവ ദൈവാലയങ്ങള്‍. മൊസാംബിക്കിലെ പെമ്പ രൂപത ബിഷപ് അന്റോണിയോ ജൂലിയാസെ ഫെരേര സാന്ദ്രാമോ വത്തിക്കാന്‍ ദിനപത്രമായ ഒസര്‍വത്താരോ റൊമാനോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ തീവ്രവാദികള്‍ 18ഓളം ഗ്രാമങ്ങളും ആക്രമിച്ചതായി ബിഷപ് വെളിപ്പെടുത്തി. 2017 മുതല്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 4000 പേര്‍ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളായി മാറുകയും ചെയ്തിട്ടുണ്ട്. ഇതേ കാലയളവില്‍ തന്നെ
കുളത്തുവയല്‍: ഫാ. ആര്‍മണ്ട് മാധവത്ത് മലബാറില്‍നിന്നുള്ള ആദ്യ ദൈവദാസനായി ഉയര്‍ത്തപ്പെടുമ്പോള്‍ കേരളത്തില്‍ കരിസ്മാറ്റിക് നവീകരണത്തിന് അടിസ്ഥാനമിട്ട മറ്റൊരു വൈദികന്‍ അദ്ദേഹത്തിന്റെ സഹോദരനായിരുന്നു എന്നത് അധികമാര്‍ക്കും അറിയാത്ത രഹസ്യം. ശാലോം ശുശ്രൂഷകളുടെ ആത്മീയ പിതാവും മലബാറിലെ പ്രഥമ സന്യാസിനി സമൂഹമായ എംഎസ്എംഐ സഭാ സ്ഥാപകനുമായ മോണ്‍. സി.ജെ വര്‍ക്കിയുടെ അമ്മയുടെ സഹോദരന്റെ മകനാണ് ഫാ. ആര്‍മണ്ട് മാധവത്ത്. പ്രായത്തില്‍ ജ്യേഷ്ഠന്‍ മോണ്‍. സി.ജെ വര്‍ക്കിയാണ്. ഇരുവരും കരിസ്മാറ്റിക് നവീകരണത്തിലേക്ക് വന്നത് ഒരുമിച്ചായിരുന്നു എന്നൊരു പ്രത്യേകതയുമുണ്ട്. 1976-ല്‍ കോഴിക്കോട് ക്രൈസ്റ്റ്
കൊച്ചി: ഖത്തറിലെ സീറോമലബാര്‍ ദൈവാലയത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി സംഗമം സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ ജൂലൈ 25ന് നടക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിക്കും. പൊതുസമ്മേളനം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. നോര്‍ത്തേണ്‍ അറേബ്യന്‍ വികാരിയേറ്റിന്റെ അപ്പസ്‌തോലിക് വികാര്‍ മാര്‍ ആല്‍ഡോ ബെറാര്‍ഡി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. ഫാ. ഫ്രാന്‍സിസ് ഇലവുത്തിങ്കല്‍, കത്തോലിക്ക കോണ്‍ഗ്രസ്
കണ്ണൂര്‍: മഹാജൂബിലി വര്‍ഷമായ രണ്ടായിരാമാണ്ടില്‍ ജൂബിലി സ്മാരകമായി തിരുഹ്യദയ സന്യാസിനി സമൂഹം ആരംഭിച്ച ഹൃദയാരാം രജത ജൂബിലി നിറവില്‍. മനഃശാസ്ത്രസഹായവും കൗണ്‍സലിംഗും തേടുന്നവര്‍ മാനസികരോഗികളാണെന്നു കരുതിയിരുന്ന കാലഘട്ടത്തില്‍ മനഃശാസ്ത്രത്തിന്റെ അപാര സാധ്യതകള്‍ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കാന്‍ ഡോ. സിസ്റ്റര്‍ ട്രീസാ പാലയ്ക്കലിന്റെ നേതൃത്വത്തില്‍ 2000 ജൂലൈ നാലിനാണ് കണ്ണൂരിന്റെ ഹൃദയഭാഗത്ത് ഹൃദയാരാം സൈക്കോളജിക്കല്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചത്. 25 വര്‍ഷം പിന്നിടുമ്പോള്‍ ഈശോയുടെ കരുണാര്‍ദ്ര സ്‌നേഹത്തിന്റെ പ്രകാശനമാണ് ഹൃദയാരാം എന്ന് കാലം തെളിയിച്ചിരിക്കുന്നു. ഒരു ലക്ഷത്തിലധികം മനസുകള്‍ക്ക്
താമരശേരി: താമരശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ 101 ദിവസം നീളുന്ന അഖണ്ഡജപമാല സമര്‍പ്പണം ആരംഭിച്ചു. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കി. പരിശുദ്ധ അമ്മയുടെ കരംപിടിച്ചാണ് ഓരോ കുടുംബവും വിശുദ്ധീകരിക്കപ്പെടുന്നതെന്നും അതുവഴിയാണ് ഭൂമിയില്‍ സമാധാനം പുലരുന്നതെന്നും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. താമരശേരി രൂപതാ വികാരി ജനറാള്‍ മോണ്‍. എബ്രാഹം വയലില്‍, പുല്ലൂരാംപാറ ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. 24
ഭരണങ്ങാനം: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19 മുതല്‍ 28 വരെ ആഘോഷിക്കും. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും തദവസരത്തില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍മാരായ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരും വിവിധ രൂപതകളിലെ 11 ബിഷപ്പുമാരും തിരുനാള്‍ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 19 മുതല്‍ 27 വരെ എല്ലാ ദിവസവും വൈകുന്നേരം 6.15-ന്
ഭോപ്പാല്‍: മതപരിവര്‍ത്തനത്തിന് വധശിക്ഷ നല്‍കുന്നതിനെക്കുറിച്ച് പദ്ധതിയിടുകയാണെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ പ്രസ്താവന ക്രൈസ്തവരെ പരക്കെ ആശങ്കപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന ക്രൈസ്തവരുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുമെന്ന് ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു. സിസിബിഐ വൈസ് പ്രസിഡന്റും ബാംഗ്ലൂരിലെ ആര്‍ച്ചുബിഷപ്പുമായ പീറ്റര്‍ മച്ചാഡോ ഈ പരാമര്‍ശങ്ങളില്‍ നിരാശ പ്രകടിപ്പിച്ചു. ‘രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും ഇടയില്‍ ഇത് ഞെട്ടല്‍ സൃഷ്ടിക്കുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം അപലപിക്കപ്പെടേണ്ടതും നിയമപരമായ വ്യവസ്ഥകള്‍ക്കനുസൃതമായി ശിക്ഷിക്കപ്പെടേണ്ടതുമാണെങ്കിലും, നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനുള്ള വഴികളും മാര്‍ഗങ്ങളും കണ്ടെത്തുകയും
വത്തിക്കാന്‍ സിറ്റി: ഫെബ്രുവരി മാസം പതിനാലാം തീയതി, ന്യുമോണിയ ബാധ മൂലം റോമിലെ ജമല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യനിലയില്‍ പുരോഗതിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്നു വത്തിക്കാന്‍ വാര്‍ത്താകാര്യാലയം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. മാര്‍ച്ചുമാസം പതിനാറാം തീയതി ഞായറാഴ്ച്ച, ഇറ്റാലിയന്‍ സമയം വൈകുന്നേരമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. ഞായറാഴ്ച്ച രാവിലെ, ജമല്ലി ആശുപത്രിയില്‍ തന്റെ മുറിയുടെ സമീപമുള്ള ചാപ്പലില്‍, അര്‍പ്പിക്കപ്പെട്ട വിശുദ്ധ ബലിയില്‍ സഹകാര്‍മ്മികനായി ഫ്രാന്‍സിസ് പാപ്പായും സംബന്ധിച്ചുവെന്ന സന്തോഷകരമായ വാര്‍ത്തയും വത്തിക്കാന്‍
മധുര/ജാഫ്‌ന: പാക്ക് കടലിടുക്കിലെ ജനവാസമില്ലാത്ത ദ്വീപായ കച്ചത്തീവില്‍ പ്രാദേശിക മത്സ്യബന്ധന സമൂഹങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷിച്ചു. ശ്രീലങ്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള ഏകദേശം 10,000 ത്തോളം ഭക്തര്‍ മത്സ്യബന്ധന ബോട്ടുകളില്‍ തീരുനാളിനായി ദ്വീപില്‍ ഒത്തുകൂടുകയും കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്തു. ശ്രീലങ്കന്‍ നാവികസേനയുടെയും ജില്ലാ സെക്രട്ടേറിയറ്റിന്റെയും പിന്തുണയോടെ ജാഫ്‌ന രൂപതയാണ് വാര്‍ഷിക തിരുനാള്‍ സംഘടിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ ശിവഗംഗ രൂപതാ ബിഷപ്പ് ലൂര്‍ദു ആനന്ദവും ജാഫ്‌ന രൂപതയുടെ വികാരി ജനറല്‍ ഫാ. പി.ജെ. ജെബരത്‌നവും ശുശ്രൂഷയ്ക്ക് നേതൃത്വം
സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്
ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?