കൊച്ചി: കേരളത്തിലെ പ്രഫഷണല്‍ നാടകമേഖലയെ വളര്‍ത്തുന്നതില്‍ 35 വര്‍ഷമായി തുടരുന്ന കെസിബിസി അഖിലകേരള നാടകമേളകള്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതെന്നു മന്ത്രി റോഷി അഗസ്റ്റിന്‍. പാലാരിവട്ടം പിഒസിയില്‍ ആരംഭിച്ച 35-ാമത് കെസിബിസി അഖിലകേരള പ്രഫഷണല്‍ നാടകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരാപ്പുഴ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിച്ചു. നല്ല നാടകങ്ങള്‍ക്കും നാടക പ്രവര്‍ത്തകര്‍ക്കും പൊതു മണ്ഡലങ്ങളില്‍ അര്‍ഹമായ അംഗീകാരം ഇനിയും ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍,
കോഴിക്കോട്: ജനവാസമേഖലകളെ പരിസ്ഥിതിലോല മേഖലയില്‍ നിന്നൊഴിവാക്കിക്കൊണ്ടുള്ള മാപ്പ് പ്രസിദ്ധീകരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് താമരശേരി രൂപതാസംഗമം ആവശ്യപ്പെട്ടു. കേരള ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ഇത് പ്രസിദ്ധീകരിക്കണം. തുടര്‍ന്ന് ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ 60 ദിവസം അനുവദിക്കണം. താമരശേരി രൂപതയിലെ കത്തോലിക്കാ കോണ്‍ഗ്രസ് ഇടവകഭാരവാഹികള്‍, മേഖലാ ഭാരവാഹികള്‍, രൂപതാ ഭാരവാഹികള്‍, ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്ത നേതൃസംഗമമാണ് ആവശ്യം ഉന്നയിച്ചത്. ഇതോടൊപ്പം പുതിയ ഗ്ലോബല്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി. പരിസ്ഥിതിലോല പ്രദേശങ്ങള്‍ റവന്യു വില്ലേജുകളുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്നതിനുപകരം കേന്ദ്രം
ചാലക്കുടി: സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും എന്തു സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് യേശു പഠിപ്പിച്ചതാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ഡിവൈന്‍ ധ്യാനകേന്ദ്രം നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇംഗ്ലീഷ് വിഭാഗം ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്റെ പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. പൗരോഹിത്യ സുവര്‍ണജൂബിലിയാഘോഷിക്കുന്ന റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ഡിവൈന്‍ ധ്യാനകേന്ദ്രം 50 നിര്‍ധന കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും കൈമാറുന്നതിന്റെ രേഖാസമര്‍പ്പണവും 1500 നിര്‍ധന കുടുംബങ്ങളെ
ബാബു പുല്‍പ്പള്ളി നീലഗിരിയിലെ മലയാളി കര്‍ഷക കുടുംബങ്ങളുടെ കുടിയിറക്കിനെതിരെയുള്ള പോരാട്ടകഥ അഭിഭാഷകനായ എം.ജെ ചെറിയാന്റെ കൂടെ കഥയാണ്. 1950കളില്‍ ഇവിടേക്ക് കുടിയേറിയ മലയാളികളുടെ ഭൂമിക്കും അവകാശങ്ങള്‍ക്കും വേണ്ടി നിസ്വാര്‍ത്ഥമായി പോരാടിയ വ്യക്തിയാണ് അഡ്വ. എം.ജെ ചെറിയാന്‍. ഗൂഡല്ലൂര്‍ കര്‍ഷക സമരത്തിനുവേണ്ടി തന്റെ ജീവിതവും സമയവും ത്യജിച്ച അദ്ദേഹം പണപ്പിരിവില്ലാതെ പൊതുജനസേവനം നടത്താമെന്നു തെളിയിച്ച മനുഷ്യസ്‌നേഹികൂടിയാണ്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ രാജ്യാന്തരതലത്തില്‍ പോലും ശ്രദ്ധ നേടി. പഠന വിഷയമായി മാറിയ പോരാട്ടവീര്യം അഴിമതിക്കെതിരെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായും
താമരശേരി: ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച വിലങ്ങാടിന്റെ പുനരുദ്ധാരണത്തിനായി താമരശേരി രൂപതയിലെ കെസിവൈഎം- എസ്എംവൈഎം പ്രവര്‍ത്തകര്‍ സമാഹരിച്ച 6,42,210 രൂപ കൈമാറി. കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളില്‍ കെസിവൈഎം- എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന താമരശേരി രൂപതയുടെ യുവജന കലോത്സവം ‘യുവ 2024’ ന്റെ വേദിയില്‍ രൂപതാ പ്രൊക്കുറേറ്റര്‍ ഫാ. കുര്യാക്കോസ് മുകാലയിലിന് ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, രൂപതാ പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി. കൂടത്തായി സെന്റ് മേരീസ് സ്‌കൂള്‍ മാനേജര്‍ ഫാ.
ഫാ. മാത്യു ആശാരിപറമ്പില്‍ കഴിഞ്ഞ ദിവസം കേട്ട ഒരു സംഭവം എന്നെ കുറെ ദിവസങ്ങളില്‍ അസ്വസ്ഥനാക്കി. ഒരു മധ്യവയസ്‌കന്‍ സമീപവീടുകളിലൊക്കെ തന്റെ മകളുടെ വിവാഹത്തിന്റെ ക്ഷണപത്രവുമായി കയറിയിറങ്ങുന്നു. അയാളെ കാണുമ്പോള്‍ ആളുകള്‍ സഹതാപത്തോടെ പിറുപിറുക്കുന്നു. ‘മകളുടെ കല്യാണം അടുത്ത ദിവസമാണ് നിങ്ങള്‍ സകുടുംബം വരണമെന്നു പറഞ്ഞ് ക്ഷണിച്ചിട്ട് ഇയാള്‍ പടിയിറങ്ങുമ്പോള്‍, ആ വീട്ടിലെ കൊച്ചുമകന്‍ പിതാവിനോട് ചോദിച്ചു, രണ്ടാഴ്ച മുമ്പും ഇയാള്‍ വന്നിരുന്നല്ലോ, വിവാഹം ഇതുവരെ നടന്നില്ലേ’ എന്ന്! ആ പിതാവ് പറഞ്ഞ മറുപടി എല്ലാവരും ഒത്തിരി
തൃശൂര്‍: ഇഎസ്എ. റിപ്പോര്‍ട്ടും ഇഎസ്എ ജിയോ കോര്‍ഡിനേറ്റ്‌സ് മാപ്പും ബയോ ഡൈവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും പശ്ചിമഘട്ട ജന സംരക്ഷണ സമിതി രക്ഷാധികാരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി മലയോര ജനതയുടെ ആശങ്കകള്‍ പങ്കുവെച്ചു. വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തൃശൂര്‍ രാമനിലയിത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ജോസ് കെ. മാണി എം.പി, വി. ഫാം ചെയര്‍മാന്‍
ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കുന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്, ചികിത്സാ രംഗത്ത് ഇടുക്കി ജില്ലക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ഇടുക്കി മെഡിക്കല്‍ കോളജിന്റെ പരിതാപകരമായ അവസ്ഥയും ചൂണ്ടിക്കാട്ടിയുള്ള വൈദികന്റെ കത്ത് ചര്‍ച്ചയാകുന്നു. ഇടുക്കി രൂപതാ മീഡിയാ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ടാണ് കത്ത് തയാറാക്കിയിരിക്കുന്നത്. കത്തിന്റെ പൂര്‍ണരൂപം. ബഹു. ആരോഗ്യ വകുപ്പ് മന്ത്രിയോട്… ”കേരളത്തിന്റെ ബഹുമാന്യയായ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ് ഇടുക്കി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. തിരുവനന്തപുരത്തുനിന്ന് ഇടുക്കിയിലെത്തുന്ന
കോഴിക്കോട്: ജനവാസമേഖലകള്‍ ഒഴിവാക്കിയ ഇഎസ്‌ഐ മാപ്പ് ഉടന്‍ ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് കാതോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇഎസ്എ സംബന്ധമായി കേന്ദ്രത്തിന് സമര്‍പ്പിക്കുവാന്‍ സംസ്ഥാനം തയ്യാറാക്കിയിരിക്കുന്ന ജിയോ കോഡിനേറ്റ് ഉള്ള മാപ്പില്‍ ജനവാസ മേഖലകള്‍ ഉള്‍പ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്ന മാപ്പ് ജനങ്ങള്‍ക്ക് പരിശോധിക്കുവാനും കരട് വിജ്ഞാപനത്തിനെതിരെ പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുവാനും അടിയന്തരമായി ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണം.
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട
മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ
ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ
രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍
മാത്യു സൈമണ്‍ വിശ്വാസികള്‍ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ തിരുവമ്പാടി അല്‍ഫോന്‍സ കോളേജിന്റെ പ്രിന്‍സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള്‍ അദ്ദേഹം നല്കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സില്‍ ജോയിന്റ്സെക്രട്ടറി, താമരശേരി രൂപത
രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍
ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്
ജോസഫ് മൈക്കിള്‍ കണ്ണുകള്‍ക്ക് മുമ്പില്‍ വിസ്മയം തീര്‍ക്കുന്ന മാജിക് എന്ന കലാരൂപത്തെ ലഹരിക്കെതിരെയുള്ള പടവാളാക്കിയിരിക്കുകയാണ് ജോയിസ് മുക്കുടം. ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയായി സീറോമലബാര്‍ സഭ പ്രോ-ലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. ജോയിസ് മുക്കുടത്തിന്റെ അസാധാരണമായ പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ. കുടുംബ നവീകരണ മാജിക്കല്‍ റിട്രീറ്റ് എന്ന പദം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ജോയിസ് മുക്കുടമാണ്. മൂന്നു മുതല്‍ നാലു ദിവസംവരെ നീളുന്ന ധ്യാനത്തിന്റെ പേരു കേട്ട് ആരും തെറ്റിദ്ധരിക്കരുത്. ഇതു തുടര്‍ച്ചയായ മാജിക്കല്ല. അതേസമയം തുടക്കം മുതല്‍ അവസാനംവരെ മാജിക്കും
ബുഡാപ്പെസ്റ്റ്/ഹംഗറി: ക്രിസ്തീയ വിശ്വാസം യൂറോപ്പിന്റെ മൗലിക അടിത്തറ ആകണമെന്നും, അത് നശിപ്പിക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍. 2025 CPAC (Conservativ–e Political Action Conference ) സമ്മേളനത്തില്‍ പ്രസംഗിക്കവേ, ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ശക്തമായി ഉന്നയിച്ചു. യൂറോപ്പിന്റെ ഭാവി നിശ്ചയിക്കുന്നത് യൂറോപ്പിലെ രണ്ട് ചിന്താഗതിക്കാര്‍ തമ്മിലുള്ള പോരാട്ടമാണെന്ന് ഓര്‍ബാന്‍ വാദിച്ചു. ആദ്യത്തേത്, മതേതര ‘ലിബറല്‍’ വിഭാഗമാണെന്നും, മറ്റൊന്ന് ‘ദേശസ്‌നേഹവാദികളുടേ’താണെന്നും അദ്ദേഹം പറഞ്ഞു. ഈ പോരാട്ടത്തില്‍ ആരാണോ ജയിക്കുന്നത്, അവരാകും യൂറോപ്പിന്റെ ഭാവി നിര്‍ണയിക്കുകയെന്നും
സ്വന്തം ലേഖകന്‍ ഗുജറാത്തിലെ ഒരു ഗ്രാമം ഫ്രാന്‍സിസ്‌കന്‍ മിഷനറി ബ്രദേഴ് സന്യാസ സമൂഹം ദത്തെടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് അതിന് നേതൃത്വം നല്‍കിയിരുന്ന ബ്രദര്‍ ജോസഫ് തുരുത്തിക്കുളങ്ങരയോട് ആഫ്രിക്കയിലേക്ക് പോകാന്‍ പറ്റുമോ എന്ന് ഫ്രാന്‍സിസ്‌കന്‍ മിഷനറി ബ്രദേഴ്‌സ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ ചോദിച്ചത്. കര്‍ത്താവിനുവേണ്ടി ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ ഒരുക്കമായിരുന്ന ബ്രദര്‍ തുരുത്തിക്കുളങ്ങര സമ്മതം അറിയിച്ചു. അധികാരികളിലൂടെ സംസാരിക്കുന്നത് ദൈവമാണെന്ന് അദ്ദേഹത്തിന് നിശ്ചയം ഉണ്ടായിരുന്നു. അങ്ങനെയാണ് 12 വര്‍ഷങ്ങള്‍ക്കുമുമ്പ് ബ്രദര്‍ ബോണിഫസ് എന്ന ബ്രദര്‍ ജോസഫ് തുരുത്തിക്കുളങ്ങര ഘാനയില്‍
കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യ-ധന്യന്‍ ജോസഫ് വിതയതതില്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാള്‍ നാളെ (ജൂണ്‍ എട്ടിന്) ആഘോഷിക്കും. നാളെ രാവിലെ ആറുമുതല്‍ തുടര്‍ച്ചയായി ദിവ്യബലി. രാവിലെ 8.30 ന് നേര്‍ച്ചഭക്ഷണം വെഞ്ചരിപ്പ്. രാത്രി എട്ടുവരെ നേര്‍ച്ചവിതരണം. നേര്‍ച്ചഭക്ഷണ വെഞ്ചരിപ്പ് പുത്തന്‍ചിറ സെന്റ് മേരീസ് ഫൊറോന ദൈവാലയ വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പില്‍ നിര്‍വഹിക്കും. 9.30 ന് തിരുനാള്‍ വിശുദ്ധ ബലിയില്‍ ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനുള്ള
ബുഡാപ്പെസ്റ്റ്/ഹംഗറി: ക്രിസ്തീയ വിശ്വാസം യൂറോപ്പിന്റെ മൗലിക അടിത്തറ ആകണമെന്നും, അത് നശിപ്പിക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍. 2025 CPAC (Conservativ–e Political Action Conference ) സമ്മേളനത്തില്‍ പ്രസംഗിക്കവേ, ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ശക്തമായി ഉന്നയിച്ചു. യൂറോപ്പിന്റെ ഭാവി നിശ്ചയിക്കുന്നത് യൂറോപ്പിലെ രണ്ട് ചിന്താഗതിക്കാര്‍ തമ്മിലുള്ള പോരാട്ടമാണെന്ന് ഓര്‍ബാന്‍ വാദിച്ചു. ആദ്യത്തേത്, മതേതര ‘ലിബറല്‍’ വിഭാഗമാണെന്നും, മറ്റൊന്ന് ‘ദേശസ്‌നേഹവാദികളുടേ’താണെന്നും അദ്ദേഹം പറഞ്ഞു. ഈ പോരാട്ടത്തില്‍ ആരാണോ ജയിക്കുന്നത്, അവരാകും യൂറോപ്പിന്റെ ഭാവി നിര്‍ണയിക്കുകയെന്നും
സ്വന്തം ലേഖകന്‍ ഗുജറാത്തിലെ ഒരു ഗ്രാമം ഫ്രാന്‍സിസ്‌കന്‍ മിഷനറി ബ്രദേഴ് സന്യാസ സമൂഹം ദത്തെടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് അതിന് നേതൃത്വം നല്‍കിയിരുന്ന ബ്രദര്‍ ജോസഫ് തുരുത്തിക്കുളങ്ങരയോട് ആഫ്രിക്കയിലേക്ക് പോകാന്‍ പറ്റുമോ എന്ന് ഫ്രാന്‍സിസ്‌കന്‍ മിഷനറി ബ്രദേഴ്‌സ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ ചോദിച്ചത്. കര്‍ത്താവിനുവേണ്ടി ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ ഒരുക്കമായിരുന്ന ബ്രദര്‍ തുരുത്തിക്കുളങ്ങര സമ്മതം അറിയിച്ചു. അധികാരികളിലൂടെ സംസാരിക്കുന്നത് ദൈവമാണെന്ന് അദ്ദേഹത്തിന് നിശ്ചയം ഉണ്ടായിരുന്നു. അങ്ങനെയാണ് 12 വര്‍ഷങ്ങള്‍ക്കുമുമ്പ് ബ്രദര്‍ ബോണിഫസ് എന്ന ബ്രദര്‍ ജോസഫ് തുരുത്തിക്കുളങ്ങര ഘാനയില്‍
കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യ-ധന്യന്‍ ജോസഫ് വിതയതതില്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാള്‍ നാളെ (ജൂണ്‍ എട്ടിന്) ആഘോഷിക്കും. നാളെ രാവിലെ ആറുമുതല്‍ തുടര്‍ച്ചയായി ദിവ്യബലി. രാവിലെ 8.30 ന് നേര്‍ച്ചഭക്ഷണം വെഞ്ചരിപ്പ്. രാത്രി എട്ടുവരെ നേര്‍ച്ചവിതരണം. നേര്‍ച്ചഭക്ഷണ വെഞ്ചരിപ്പ് പുത്തന്‍ചിറ സെന്റ് മേരീസ് ഫൊറോന ദൈവാലയ വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പില്‍ നിര്‍വഹിക്കും. 9.30 ന് തിരുനാള്‍ വിശുദ്ധ ബലിയില്‍ ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനുള്ള
സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്
ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?