Follow Us On

16

December

2025

Tuesday

Latest News

  • മെല്‍ബണിലെ പള്ളോട്ടൈന്‍ കോളജ് സീറോമലബാര്‍ രൂപത ഏറ്റെടുത്തു; സാന്തോം ഗ്രോവിന്റെ വെഞ്ചിരിപ്പ് ജൂലൈ 11 ന്

    മെല്‍ബണിലെ പള്ളോട്ടൈന്‍ കോളജ് സീറോമലബാര്‍ രൂപത ഏറ്റെടുത്തു; സാന്തോം ഗ്രോവിന്റെ വെഞ്ചിരിപ്പ് ജൂലൈ 11 ന്0

    മെല്‍ബണ്‍:  മെല്‍ബണ്‍ സിറ്റിയില്‍നിന്ന് 65 കിലോമീറ്റര്‍ അകലെയായി, ഇരുനൂറ് ഏക്കറില്‍ അധികം  വിസ്തൃതിയുള്ള പള്ളോട്ടൈന്‍ സന്യാസസമൂഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്ഥാപനവും അനുബന്ധ സംവിധാനങ്ങളും മെല്‍ബണ്‍ സീറോമലബാര്‍ രൂപത ഏറ്റെടുത്തു. സാന്തോം ഗ്രോവ് എന്നു നാമകരണം ചെയ്യുന്ന കേന്ദ്രം സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ജൂലൈ 11 -ന് വെഞ്ചരിക്കും. മലമുകളില്‍ സ്ഥാപിതമായിരിക്കുന്ന കുരിശടി, മുന്നൂറോളം ആളുകള്‍ക്ക് ഒരേ സമയം വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാനുള്ള ചാപ്പല്‍, എഴുപതില്‍ പരം വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാവുന്ന ക്യാമ്പ് സൈറ്റ്,

  • ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ്  ചക്കാലക്കല്‍ ലിയോ 14 ാമന്‍ പാപ്പയില്‍ നിന്ന് പാലിയം സ്വീകരിച്ചു

    ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ലിയോ 14 ാമന്‍ പാപ്പയില്‍ നിന്ന് പാലിയം സ്വീകരിച്ചു0

    വത്തിക്കാന്‍ സിറ്റി: കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ ഡോ.വര്‍ഗീസ് ചക്കാലക്കല്‍  ലിയോ പതിനാലാമന്‍ മാര്‍പാപ്പയില്‍ നിന്ന് പാലിയം സ്വീകരിച്ചു. വിശുദ്ധരായ പത്രോസ്, പൗലോസ് ശ്ലീഹാന്മാരുടെ തിരുനാള്‍ദിനത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മങ്ങളില്‍  54 മെട്രോപ്പപ്പോളിറ്റന്‍ ആര്‍ച്ചുബിഷപ്പുമാര്‍ പാലിയം സ്വീകരിച്ചു. കോഴിക്കോട് അതിരൂപത ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കലിന് പുറമെ മുംബൈ അതിരൂപത ആര്‍ച്ചുബിഷപ് ജോണ്‍ റൊഡ്രിഗസ്, വിശാഖപട്ടണം അതിരൂപത ആര്‍ച്ചുബിഷപ് ഉടുമല ബാല ഷോറെഡി എന്നിവരാണ് ഇന്ത്യയില്‍ നിന്നു പാലിയം സ്വീകരിച്ചത്. പാപ്പായുമായുള്ള ഐക്യത്തിന്റെയും അതിരൂപതയിലെ

  • കത്തോലിക്ക സഭയും ഓര്‍ത്തഡോക്‌സ് സഭയുമായുള്ള പൂര്‍ണമായ ഐക്യത്തിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ലിയോ 14 ാമന്‍ പാപ്പാ

    കത്തോലിക്ക സഭയും ഓര്‍ത്തഡോക്‌സ് സഭയുമായുള്ള പൂര്‍ണമായ ഐക്യത്തിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ലിയോ 14 ാമന്‍ പാപ്പാ0

    വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയും ഓര്‍ത്തഡോക്‌സ് സഭയുമായുള്ള പൂര്‍ണമായ കൂട്ടായ്മ പുനഃസ്ഥാപിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള  സംഭാഷണത്തിനും സഹകരണത്തിനുമുള്ള തന്റെ പ്രതിബദ്ധത ആവര്‍ത്തിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിനോടനുബന്ധിച്ച് കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. കത്തോലിക്ക സഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മില്‍ ഇതിനോടകം നിലനില്‍ക്കുന്ന ആഴമായ കൂട്ടായ്മയെക്കുറിച്ച് പാപ്പ കൂടിക്കാഴ്ചയില്‍ വിചിന്തനം ചെയ്തു. അപ്പസ്‌തോലന്മാരായ പത്രോസിന്റെയും അന്ത്രയോസിന്റെയും തിരുനാളുകളില്‍ ഇരുസഭകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പരസ്പരം സന്ദര്‍ശിക്കുന്നത് അപ്പസ്‌തോലന്മാരായ പത്രോസിനെയും

  • എല്‍ജിബിടി പാഠ്യപദ്ധതിയില്‍ നിന്ന് മക്കളെ ഒഴിവാക്കാം; രക്ഷിതാക്കള്‍ക്ക് അനുകൂലമായി യുഎസ് സുപ്രീംകോടതി വിധി

    എല്‍ജിബിടി പാഠ്യപദ്ധതിയില്‍ നിന്ന് മക്കളെ ഒഴിവാക്കാം; രക്ഷിതാക്കള്‍ക്ക് അനുകൂലമായി യുഎസ് സുപ്രീംകോടതി വിധി0

    വാഷിംഗ്ടണ്‍ ഡിസി: എല്‍ജിബിടി പാഠങ്ങള്‍ പഠിക്കുന്നതില്‍ നിന്ന് കുട്ടികളെ ഒഴിവാക്കാന്‍ അനുവദിക്കാത്തതിനെതിരെ  കേസ് ഫയല്‍ ചെയ്ത രക്ഷിതാക്കള്‍ക്ക് അനുകൂലമായി യുഎസ് സുപ്രീം കോടതി വിധി. വിവാദപരമായ പാഠങ്ങള്‍ പഠിക്കുന്നതില്‍ നിന്ന് ഒഴിവ് നല്‍കാനുള്ള താല്‍ക്കാലിക വിധി പുറപ്പെടുവിച്ച കോടതി, തുടര്‍നടപടികള്‍ക്കായി കേസ് കീഴ്‌ക്കോടതിക്ക് കൈമാറി. സ്വവര്‍ഗ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വായനാ സാമഗ്രികള്‍ ചില മൂല്യങ്ങളെയും വിശ്വാസങ്ങളെയും ആഘോഷിക്കേണ്ട കാര്യങ്ങളായും ചില വിപരീത മൂല്യങ്ങളെയും വിശ്വാസങ്ങളെയും നിരസിക്കേണ്ട കാര്യങ്ങളായും അവതരിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഈ

  • പൊതുവിദ്യാലയങ്ങളില്‍ ക്രൈസ്തവ പ്രാര്‍ത്ഥനക്ക് യുഎസിലെ 50 ശതമാനത്തിലധികം മുതിര്‍ന്നവരുടെ പിന്തുണ

    പൊതുവിദ്യാലയങ്ങളില്‍ ക്രൈസ്തവ പ്രാര്‍ത്ഥനക്ക് യുഎസിലെ 50 ശതമാനത്തിലധികം മുതിര്‍ന്നവരുടെ പിന്തുണ0

    വാഷിംഗ്ടണ്‍ ഡിസി:  യുഎസിലെ ഭൂരിഭാഗം മുതിര്‍ന്നവരും പൊതുവിദ്യാലയങ്ങളില്‍ ക്രൈസ്തവ പ്രാര്‍ത്ഥന അനുവദിക്കുന്നതിനെ പിന്തുണയ്ക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍ 52% മുതിര്‍ന്നവരും പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ അവരുടെ ക്ലാസുകളില്‍ ക്രൈസ്തവ പ്രാര്‍ത്ഥന നടത്തുന്നതിനെ പിന്തുണച്ചു. ഇതില്‍ 27% പേര്‍ അതിനെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും 26% പേര്‍ അതിനെ അനുകൂലിക്കുന്നുവെന്നും പറയുന്നു. ‘പൊതുവിദ്യാലയങ്ങളില്‍ മതത്തിന്റെ സ്ഥാനത്തെക്കുറിച്ച് – പ്രത്യേകിച്ച് ക്രിസ്തുമതത്തെക്കുറിച്ച് – അമേരിക്കയിലുടനീളം സംവാദങ്ങള്‍ നടക്കുന്നുണ്ട്,’ നിയമപരമായ സംവാദങ്ങള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. 2025-2026 അധ്യയന

  • ആന്റോ അഭിഷേക് ഉള്‍പ്പടെ 32 ഡീക്കന്‍മാര്‍ ലിയോ പാപ്പയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു; മലയാളികള്‍ക്കിത് അഭിമാന ദിവസം

    ആന്റോ അഭിഷേക് ഉള്‍പ്പടെ 32 ഡീക്കന്‍മാര്‍ ലിയോ പാപ്പയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു; മലയാളികള്‍ക്കിത് അഭിമാന ദിവസം0

    വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ലിയോ പതിനാമന്‍ പാപ്പയുടെ കൈവെപ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ച ആദ്യ മലയാളി വൈദികനായ സൂല്‍ത്താന്‍പേട്ട് രൂപതാംഗമായ ആന്റോ അഭിഷേകിനും രൂപതയ്ക്കും മലയാളികള്‍ക്കും ഇത് അഭിമാനനിമിഷം. ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ ലിയോ പതിനാലാമന്‍ പാപ്പ ആന്റോയ്ക്ക് ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ഡീക്കന്‍മാര്‍ക്ക് തിരുപ്പട്ടം നല്‍കി. മലയാളിയായ ആന്റോ അഭിഷേകിന് പുറമെ തമിഴ്‌നാട്ടില്‍നിന്നുള്ള അജിത്തും ഇന്ത്യയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. സുല്‍ത്താന്‍പേട്ട രൂപതയിലെ സായത്തറ സെന്റ്

  • ഗ്രഹാം സ്റ്റെയിന്‍സിന്റെ  കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട ചെങ്കു ഹന്‍സ്ദ ക്രൈസ്തവവിശ്വാസം സ്വീകരിച്ചു

    ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട ചെങ്കു ഹന്‍സ്ദ ക്രൈസ്തവവിശ്വാസം സ്വീകരിച്ചു0

    ഭുവനേശ്വര്‍/ഒഡീഷ: 1999-ല്‍ ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട  ജുവനൈല്‍ കുറ്റവാളിയായിരുന്ന ചെങ്കു ഹന്‍സ്ദ ക്രൈസ്തവ വിശ്വാസംസ്വീകരിച്ചു. ക്രൈസ്തവ വിശ്വാസം തനിക്ക് ആന്തരിക സമാധാനവും സൗഖ്യവും നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഒഡീഷയില്‍വച്ച് പത്രപ്രവര്‍ത്തകനായ ദയാശങ്കര്‍ മിശ്രയുമായി നടത്തിയ വീഡിയോ അഭിമുഖത്തിലാണ് ചെങ്കു താന്‍ ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്ന വിവരം പരസ്യമായി പ്രഖ്യാപിച്ചത്. ശിക്ഷിക്കപ്പെട്ട സമയത്ത് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒമ്പത് വര്‍ഷം ജയിലില്‍ കഴിഞ്ഞ ചെങ്കു, ക്രിസ്തുമതത്തിലേക്ക് കടന്നുവരാനുള്ള തന്റെ തീരുമാനം ആരുടെയും സമ്മര്‍ദ്ദത്തിന്റെയോ

  • എട്ട് ഡീക്കന്‍മാരുടെ നിയമനം ഗവണ്‍മെന്റും സഭയും തമ്മില്‍ മഞ്ഞുരുകന്നതിന്റെ സൂചന; ‘പോപ്പ് ലിയോ’ ഇഫെക്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് നിക്കരാഗ്വന്‍ സഭ

    എട്ട് ഡീക്കന്‍മാരുടെ നിയമനം ഗവണ്‍മെന്റും സഭയും തമ്മില്‍ മഞ്ഞുരുകന്നതിന്റെ സൂചന; ‘പോപ്പ് ലിയോ’ ഇഫെക്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് നിക്കരാഗ്വന്‍ സഭ0

    മനാഗ്വ/നിക്കരാഗ്വ:  നിക്കരാഗ്വന്‍ ഗവണ്‍മെന്റ് രാജ്യത്തെ കത്തോലിക്ക സഭയോട് പുലര്‍ത്തുന്ന ശത്രുതാമനോഭാവത്തില്‍ അയവുവരുന്നതിന്റെ സൂചന നല്‍കി തലസ്ഥാനമായ മനാഗ്വയില്‍ ഗവണ്‍മെന്റ് അനുമതിയോടെ എട്ട് സെമിനാരി വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു. 2024 വേനല്‍ക്കാലം മുതല്‍, നിക്കരാഗ്വന്‍ സര്‍ക്കാര്‍ രാജ്യത്ത് വൈദിക പട്ടം നല്‍കുന്നത് ഏകദേശം പൂര്‍ണമായി വിലക്കിയിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജൂണ്‍ 7 പന്തക്കുസ്താ തിരുനാള്‍ദിനത്തില്‍  മനാഗ്വയിലെ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ ലിയോപോള്‍ഡോ ബ്രെന്‍സ്, എട്ട് സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് ഡീക്കന്‍ പട്ടം നല്‍കിയ ചടങ്ങ് വഴിത്തിരിവായി നിരീക്ഷകര്‍ വിലയിരുത്തന്നത്. പത്രോസിന്റെ

  • കെനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ 16 മരണം; സമാധാനത്തിനുള്ള ആഹ്വാനവുമായി ബിഷപ്പുമാര്‍

    കെനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ 16 മരണം; സമാധാനത്തിനുള്ള ആഹ്വാനവുമായി ബിഷപ്പുമാര്‍0

    നെയ്‌റോബി/കെനിയ: യുവജനങ്ങളുടെ നേതൃത്വത്തില്‍ കെനിയയില്‍ അരങ്ങേറുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ 16 പേര്‍ കൊല്ലപ്പെട്ടതായി ആംനെസ്റ്റി കെനിയ റിപ്പോര്‍ട്ട് ചെയ്തു. കെനിയയിലുടനീളം സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൗരന്മാരോട്, പ്രത്യേകിച്ച് യുവാക്കളോട്  സമാധാനം പുലര്‍ത്തുന്നതിനായി കെനിയന്‍ ബിപ്പുമാര്‍ ആഹ്വാനം ചെയ്തു.  തുടര്‍ച്ചയായ അക്രമങ്ങളിലും സമീപകാലത്തെ ജീവഹാനികളിലും ബിഷപ്പുമാര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പോലീസ് കസ്റ്റഡിയില്‍ ബ്ലോഗര്‍ ആല്‍ബര്‍ട്ട് ഒജ്വാങ്ങ് കൊല്ലപ്പെട്ടതിനെ  തുടര്‍ന്നാണ് അടുത്തിടെ പ്രക്ഷോഭങ്ങള്‍ പോട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ബോണിഫേസ് കരിയുക്കിയുടെ മരണം പ്രതിഷേധം ആളിക്കത്തിച്ചു.

National


Vatican

  • കിഴക്കന്‍ തിമൂര്‍ അതിനമോഹരമാണ്; കാരണം വെളിപ്പെടുത്തി പാപ്പാ ഫ്രാന്‍സിസ്

    ഫ്രാന്‍സീസ് പാപ്പാ, പൂര്‍വ്വ തീമോറില്‍ താചി തൊളുവിലെ മൈതാനില്‍ ദിവ്യബലിമദ്ധ്യേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ ഒമ്പതാം അദ്ധ്യായം ആറാം വാക്യം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ആരംഭിച്ചത്. ജറുസലേം നിവാസികളുടെ സമൃദ്ധിയുടെയും അതോടൊപ്പം, ദൗര്‍ഭാഗ്യവശാല്‍, ധാര്‍മ്മികച്യുതിയുടെയും ഒരു കാലഘട്ടത്തിലാണ് പ്രവാചകന്‍ ഈ വാക്കുകള്‍ ഉരുവിടുന്നതെന്ന് പാപ്പാ പറഞ്ഞു. സമ്പത്തേറുകയും ക്ഷേമം ശക്തരെ അന്ധരാക്കുകയും ചെയ്യുന്നുവെന്നും തങ്ങള്‍ സ്വയം പര്യാപ്തരാണെന്നും കര്‍ത്താവിനെ ആവശ്യമില്ലെന്നുമുള്ള ധാര്‍ഷ്ട്യം അവരെ സ്വാര്‍ത്ഥരും അന്യായക്കാരുക്കുന്നുവെന്നും അനുസ്മരിച്ച പാപ്പാ അതുകൊണ്ടു തന്നെ, വിഭവസമൃദ്ധമെങ്കിലും,

  • ഫ്രാന്‍സിസ് മാര്‍പാപ്പ സിംഗപ്പൂരില്‍

    വത്തിക്കാന്‍ സിറ്റി:  സിംഗപ്പൂരിന്റെ 38 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. 1986-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടത്തിയ  അഞ്ച് മണിക്കൂര്‍ മാത്രം നീണ്ട സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് 38 വര്‍ഷം ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ സിംഗപ്പൂരിന്റെ മണ്ണില്‍.  ഓഷ്യാന-ഏഷ്യ മേഖലയില്‍ പാപ്പ നടത്തിവരുന്ന സന്ദര്‍ശനത്തിലെ അവസാന രാജ്യമാണ് സിംഗപ്പൂര്‍. സിംഗപ്പൂരിലെ ചാംഗൈ എയര്‍പ്പോര്‍ട്ടിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ സിംഗപ്പൂരിലെ സാംസ്‌കാരിക മന്ത്രി  എഡ്വിന്‍ റ്റോംഗും സിംഗപ്പൂരിന്റെ നോണ്‍-റസിഡന്റ് വത്തിക്കാന്‍ അംബാസിഡറായ ജാനറ്റ് ആംഗും ചേര്‍ന്ന് സ്വീകരിച്ചു. സിംഗപ്പൂര്‍ ആര്‍ച്ചുബിഷപ്

  • ‘വിവ ഇല്‍ പാപ്പ’-  98 ശതമാനം കത്തോലിക്കരുള്ള ഈസ്റ്റ് ടിമോറില്‍ പാപ്പക്ക് ഉജ്വല വരവേല്‍പ്പ്

    ദിലി/ഈസ്റ്റ് ടിമോര്‍:പേപ്പല്‍ കൊടിയുടെ നിറങ്ങളായ വെള്ളയും മഞ്ഞയും പുതച്ച് ഈസ്റ്റ് ടിമോര്‍.  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രയുടെ സമയം മുഴുവന്‍ റോഡിന്റെ ഇരു വശവും ‘വിവ ഇല്‍ പാപ്പ’ വിളികളാല്‍ മുഖരിതമായതോടെ വത്തിക്കാന് ശേഷം ഏറ്റവുമധികം കത്തോലിക്കരുള്ള രാജ്യമായ ഈസ്റ്റ് ടിമോര്‍ അക്ഷരാര്‍ത്ഥത്തില്‍ പാപ്പ തരംഗത്തില്‍ മുങ്ങി. ഇതിന് മുമ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈസ്റ്റ് ടിമോറിലേക്ക് നടത്തിയ സന്ദര്‍ശനവും ദിലിയില്‍ അര്‍പ്പിച്ച ദിവ്യബലിയുമാണ് ലോകത്തിന്റെ ശ്രദ്ധ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഈസ്റ്റ് ടിമോറിന്റെ പോരാട്ടത്തിലേക്ക്

  • ‘നിങ്ങള്‍ക്ക് പൊതുവായ ഒരു ഭാഷയുണ്ട്’ 800ലധികം ഭാഷകള്‍ സംസാരിക്കുന്ന പപ്പുവ ന്യു ഗനിയിലെ യുവജനങ്ങളോട് പാപ്പ പറഞ്ഞത്

    പോര്‍ട്ട് മോറസ്ബി/പപ്പുവ ന്യു ഗനി: ‘നിങ്ങള്‍ ഇവിടെ 800ലധികം ഭാഷകള്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് പൊതുവായ ഒരു ഭാഷയുണ്ട്. സ്‌നേഹത്തിന്റെയും ശുശ്രൂഷയുടെയും ഭാഷയാണത്,’പോര്‍ട്ട് മോറസ്ബിയിലെ സര്‍ ജോണ്‍ ഗുയിസ് സ്റ്റേഡിയത്തില്‍ തന്നെ ശ്രവിക്കാനെത്തിയ പപ്പുവ ന്യൂ ഗനിയിലെ പതിനായരത്തോളം വരുന്ന യുവജനങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ വാക്കുകളാണിത്. വനങ്ങളും സമുദ്രങ്ങളും മലനിരകളും നിറഞ്ഞ പപ്പുവ ന്യൂ ഗനി സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ പാപ്പ സന്തോഷം പ്രകടിപ്പിച്ചു. പ്രത്യാശയുടെ പുഞ്ചിരിയോടെ ഭാവിയെ എതിരേല്‍ക്കുവാനാണ്  യുവജനങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. സമുദ്രവും ആകാശവും സന്ധിക്കുന്ന,

  • ദിവ്യകാരുണ്യം സാഹോദര്യം എന്താണെന്ന് പഠിപ്പിക്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ദൈവവുമായുള്ള കൂട്ടായ്മയില്‍ നിന്ന് രൂപപ്പെടുന്ന യഥാര്‍ത്ഥ സാഹോദര്യം എന്താണെന്ന് ദിവ്യകാരുണ്യം നമ്മെ പഠിപ്പിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇക്വഡോറിലെ ക്വിറ്റോയില്‍ ആരംഭിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിനയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ശരീരമാകുന്നതിന് വേണ്ടി പൊടിയപ്പെടുന്ന ഗോതമ്പുമണിപോലെ മുറിയപ്പെടുന്നതിനായി സ്വയം വിട്ടുനല്‍കിക്കൊണ്ടാണ് വിശുദ്ധരുമായുള്ള കൂട്ടായ്മയില്‍ നാം ക്രിസ്തുവിന്റെ ശരീരമായി മാറേണ്ടതെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. അപ്പത്തിന്റെ പ്രതീകം കൂട്ടായ്മയ്ക്കുവേണ്ടിയുള്ള ആഗ്രഹം ദൈവജനത്തില്‍ ഉണര്‍ത്തുന്നു. ഒരു ധാന്യമണിയില്‍ നിന്ന് അപ്പം ഉണ്ടാക്കാന്‍ സാധിക്കാത്തതുപോലെ ഒരുമിച്ച് നടന്നുകൊണ്ട്

  • പാപുവ ന്യൂഗിനിയില്‍ പാപ്പായെ സ്വീകരിക്കാന്‍ ലക്ഷങ്ങള്‍ എത്തിച്ചേര്‍ന്നു

    വിശ്വാസം, പ്രത്യാശ, സാഹോദര്യം, സഹാനഭൂതി, ഐക്യം എന്നിവയുടെ കാഹളനാദവുമായി ഫ്രാന്‍സീസ് പാപ്പാ തന്റെ നാല്പത്തിയഞ്ചാം വിദേശ അപ്പൊസ്‌തോലിക പര്യടനം തുടരുന്നു. ഇപ്പോള്‍ പാപ്പാ ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലാണ്. ലക്ഷങ്ങളാണ് രാജ്യ്തതിന്റെ വിവിധഭാഗങ്ങില്‍ നിന്നും പാപ്പായെ സന്ദര്‍ശിക്കാനെത്തിയത്. പലരും മൂന്ന് ആഴ്ചകളോളം നടന്നാണ് പാപ്പായെ കാണാന്‍ എത്തിയത്. 30 ശതമാനമാണ് ഇവിടെ കത്തോലിക്കരാണ്. വര്‍ഷത്തില്‍ 40,000 എന്നതോതില്‍ കത്തോലിക്കരുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്. അപ്പൊസ്‌തോലിക പര്യടനത്തിന്റെ അഞ്ചാമത്തെ ദിവസമാണ് പാപ്പാ രണ്ടാമത്തെ വേദിയായ പാപുവ ന്യൂഗിനിയില്‍ എത്തിയിരിക്കുന്നത്. മൂന്നാം

Magazine

Feature

Movies

  • മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനാ വിരുദ്ധം: സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍

    മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനാ വിരുദ്ധം: സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍0

    കൊച്ചി: ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന നിരോധനനിയമങ്ങളും അതിലെ വകുപ്പുകളുടെ ദുരുപയോഗങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കുന്ന കോടതി ഇടപെടലുകള്‍ ആശാവഹമാണെന്ന് പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലാപരിധിയില്‍  പോലീസ് ഏതാനും ക്രൈസ്തവവിശ്വാസികള്‍ക്കു നേരെ നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്, അവര്‍ ബൈബിള്‍ കൈവശം വച്ചുവെന്നും വിതരണം നടത്തിയെന്നും മറ്റും ആരോപിച്ചുകൊണ്ടായിരുന്നു.

  • വത്തിക്കാന്‍ ചത്വരത്തില്‍ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും അനാവണം ചെയ്തു

    വത്തിക്കാന്‍ ചത്വരത്തില്‍ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും അനാവണം ചെയ്തു0

    വത്തിക്കാന്‍ സിറ്റി:  വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റ് സിസ്റ്റര്‍ റാഫേല പെട്രിനി സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍  പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഔദ്യോഗികമായി പ്രകാശിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ലോകത്തെ മുഴുവന്‍ ആശ്ലേഷിക്കുന്ന ഈ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും വെറും ക്രിസ്മസ് അലങ്കാരങ്ങളല്ല, മറിച്ച് കൂട്ടായ്മയുടെ അടയാളങ്ങളും സമാധാനത്തിലേക്കും സൃഷ്ടിയുടെ പരിപാലനത്തിലേക്കുമുള്ള ആഹ്വാനവും സാര്‍വത്രിക സാഹോദര്യത്തിലേക്കുള്ള ക്ഷണവുമാണെന്ന് സിസ്റ്റര്‍ പെട്രിനി പറഞ്ഞു. പുല്‍ക്കൂടും ട്രീയും സംഭാവന ചെയ്ത രൂപതകളില്‍ നിന്നുള്ള ആത്മീയ സിവില്‍ പ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?