Follow Us On

17

September

2025

Wednesday

Latest News

  • കെആര്‍എല്‍സിസി സംഘടിപ്പിക്കുന്ന ‘പാപ്പാസ്മൃതി’ 26ന്

    കെആര്‍എല്‍സിസി സംഘടിപ്പിക്കുന്ന ‘പാപ്പാസ്മൃതി’ 26ന്0

    എറണാകുളം : വിശ്വമാനവികതയുടെ നേതാവും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ  ഫ്രാന്‍സിസ് പാപ്പായുടെ വേര്‍പാടിന്റെ അനുസ്മരണ സമ്മേളനം കെആര്‍എല്‍ സിസി യുടെ ആഭിമുഖ്യത്തില്‍ ‘പാപ്പാസ്മൃതി’ എന്ന പേരില്‍ ഇന്ന് (ഏപ്രില്‍ 26) വൈകുന്നേരം അഞ്ചിന് നടക്കും. എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി  ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വിവിധ മത സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും. കെ ആര്‍ എല്‍ സി സി വൈസ് പ്രസിഡന്റ്  ജോസഫ് ജൂഡ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം പ്രൊഫ. എം.കെ.സാനു ഉദ്ഘാടനം ചെയ്യും.

  • അമ്മമടിത്തട്ടില്‍ അന്ത്യനിദ്ര…  അന്ത്യനിദ്രക്കായി സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്ക്…  എന്തുകൊണ്ട് സെന്റ് മേരി മേജര്‍ ബസിലിക്ക?   ”നിന്റെ കബറിടം ഒരുക്കുക”

    അമ്മമടിത്തട്ടില്‍ അന്ത്യനിദ്ര… അന്ത്യനിദ്രക്കായി സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്ക്… എന്തുകൊണ്ട് സെന്റ് മേരി മേജര്‍ ബസിലിക്ക? ”നിന്റെ കബറിടം ഒരുക്കുക”0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ തയാറാക്കിയ മരണപത്രത്തില്‍ പറഞ്ഞത്പ്രകാരമാണ് പരമ്പരാഗത രീതിയില്‍ നിന്ന് വഴിമാറി ഫ്രാന്‍സിസ് പാപ്പക്ക് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ മൃതകുടീരം ഒരുക്കിയത്. അതിനുള്ള കാരണവും വളരെ വ്യക്തമായി ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മരണപത്രത്തില്‍  എഴുതിയിട്ടുണ്ട്. ഒരോ അപ്പസ്‌തോലിക യാത്രയ്ക്ക് മുമ്പും ശേഷവും സെന്റ് മേജര്‍ ബസിലിക്കയില്‍ പരിശുദ്ധ മറിയത്തിന്റെ സവിധത്തിലെത്തി പാപ്പ പ്രാര്‍ത്ഥിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കര്‍ദിനാള്‍ മാക്കറിക്കാസ് പറഞ്ഞതനുസരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ 126 പ്രാവശ്യം ഈ ദൈവാലയം സന്ദര്‍ശിച്ചിട്ടുണ്ട്.

  • ഏഷ്യയെ ഏറെ സ്‌നേഹിച്ച ഫ്രാന്‍സിസ് പാപ്പ

    ഏഷ്യയെ ഏറെ സ്‌നേഹിച്ച ഫ്രാന്‍സിസ് പാപ്പ0

    ‘ഫ്രാന്‍സിസ് പാപ്പയ്ക്ക്—ഏഷ്യയിലെ ജനങ്ങളോട് അഗാധമായ ആദരവുണ്ടായിരുന്നുവെന്ന് മ്യാന്മാറിലെ കാര്‍ദ്ദിനാള്‍ ബോ. ”സ്‌നേഹവും സഹാനുഭൂതിയുള്ള ഇടയന്‍; മ്യാന്മാറിലെ കര്‍ദിനാള്‍ ചാള്‍സ് മൗങ് ബോ പാപ്പയെ അനുസ്മരിക്കുന്നത് ഇപ്രകാരമാണ്. അദ്ദേഹത്തിന്റെ ശബ്ദം ഞങ്ങളിലൂടെ പ്രതിധ്വനിച്ചു. ഞങ്ങളുടെ നൊമ്പരങ്ങളെല്ലാം അദ്ദേഹത്തിന്റെ ഹൃദയം ശ്രവിച്ചിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ സൗഖ്യം നല്‍കുന്നതായിരുന്നു.’ ”ലോകം മാറ്റി നിര്‍ത്തിയവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഇടമുണ്ടായിരുന്നു. അതുകൊണ്ട് ഇന്ന് ലോകം മുഴുവനോടുമൊപ്പം നമ്മളും തേങ്ങുകയാണ്. ആ വലിയ സ്‌നേഹത്തിന്റെ ഓര്‍മ്മയില്‍… മ്യാന്‍മറിലെ ആദ്യത്തെ കര്‍ദ്ദിനാളായി ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കര്‍ദ്ദിനാള്‍

  • കോണ്‍ക്ലേവിന് ഒരുക്കമായ ധ്യാനം കര്‍ദ്ദിനാള്‍ റനിയെരോ കാന്തലമെസ്സ  നയിക്കും

    കോണ്‍ക്ലേവിന് ഒരുക്കമായ ധ്യാനം കര്‍ദ്ദിനാള്‍ റനിയെരോ കാന്തലമെസ്സ നയിക്കും0

    ദിവംഗതനായ ഫ്രാന്‍സിസ് പാപ്പായുടെ പിന്ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഒരുക്കമായുള്ള ആദ്യദിനധ്യാനം നയിക്കാന്‍ കര്‍ദ്ദിനാള്‍ റനിയെരോ കാന്തലമെസ്സയെ ചുമതലപ്പെടുത്തി. 24-ന് വ്യാഴാഴ്ച രാവിലെ ചേര്‍ന്ന മൂന്നാമത്തെ കര്‍ദ്ദിനാള്‍ കോളേജ് യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. 1980 മുതല്‍ നീണ്ട 44 വര്‍ഷങ്ങള്‍ പേപ്പല്‍ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായി സേവനമനുഷ്ഠിച്ച കര്‍ദ്ദിനാള്‍ റനിയെരോ കാന്തലമെസ്സ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. അടുത്ത ആഴ്ചയുടെ ആരംഭത്തില്‍ ബിഷപ്പ്‌സ് ഡിക്കാസ്റ്ററി അംഗവും ആശ്രമാധിപനുമായ മോണ്‍. ഡൊണാറ്റോ ഒഗ്ലിയാരി ധ്യാനം നടത്തും. ‘സഭയെയും ലോകത്തെയും’

  • ദ്രൗപതി മുര്‍മു മുതല്‍ ഡൊണാള്‍ഡ് ട്രംപ് വരെ: മാര്‍പാപ്പയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുവാന്‍ ലോകനേതാക്കളുടെ നീണ്ട നിര

    ദ്രൗപതി മുര്‍മു മുതല്‍ ഡൊണാള്‍ഡ് ട്രംപ് വരെ: മാര്‍പാപ്പയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുവാന്‍ ലോകനേതാക്കളുടെ നീണ്ട നിര0

    ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ ഉള്‍പ്പടെ ലോകനേതാക്കളുടെയും വിവിധ മേഖലകളിലെ പ്രമുഖരുടെയും വലിയ നിര ഏപ്രില്‍ 26 ശനിയാഴ്ച വത്തിക്കാനില്‍ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും. പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പം എത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെള്ളിയാഴ്ച തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടക്കാനിരിക്കുന്ന പോപ്പ് ഫ്രാന്‍സിസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി രാഷ്ട്രത്തലവന്മാരും രാജകുടുംബാംഗങ്ങളും റോമില്‍ എത്തിത്തുടങ്ങി. 50

  • ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇതുവരെ എത്തിയത് 128,000-ലധികം ആളുകള്‍

    ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇതുവരെ എത്തിയത് 128,000-ലധികം ആളുകള്‍0

    128,000ത്തിലധികം ആളുകള്‍  ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്ക സന്ദര്‍ശിച്ചതായി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആരംഭിച്ച മാര്‍പാപ്പയുടെ ഭൗതികശരീരത്തിന്റെ പൊതുദര്‍ശനത്തില്‍ അഭൂതപൂര്‍വ്വമായ ജനത്തിരിക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പുലര്‍ച്ച ഏതാനും മണിക്കൂറുകള്‍  ബസിലിക്ക അടച്ചിട്ടപ്പോള്‍ ഒഴികെ രാത്രിയും പകലുമെന്ന ഭേദമില്ലാതെ വിലാപയാത്രക്കാരുടെ  പ്രവാഹം തുടരുകയാണ്. ‘ആടുകളുടെ മണമുള്ള’ ഇടയനായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട പാപ്പയെ അവസാനമായി ഒരുനോക്ക് കാണുന്നതിനായി നിരവധി

  • സീറോ മലബാര്‍ സഭയിലെ എല്ലാ ദൈവാലയങ്ങളിലും നാളെ  ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വേണ്ടി ദിവ്യബലിയും ഒപ്പീസും

    സീറോ മലബാര്‍ സഭയിലെ എല്ലാ ദൈവാലയങ്ങളിലും നാളെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വേണ്ടി ദിവ്യബലിയും ഒപ്പീസും0

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതസംസ്‌കാരം നടക്കുന്ന നാളെ ഏപ്രില്‍ 26-ാം തീയതി പാപ്പയെ അനുസ്മരിച്ച് സീറോ മലബാര്‍ സഭയുടെ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും പരിശുദ്ധ പിതാവിനുവേണ്ടി ദൈവകരുണ യാചിച്ചുകൊണ്ടു വിശുദ്ധ കുര്‍ബാനയും ചെറിയ ഒപ്പീസും നടത്തേണ്ടതാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. മാര്‍പാപ്പയോടുള്ള ആദരസൂചകമായി നാളെ സാധിക്കുന്നിടത്തോളം സഭയുടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി നല്‌കേണ്ടതാണെന്നും മേജര്‍ ആര്‍ച്ചുബിഷപ് നിര്‍ദേശിച്ചു. നാളെ ക്രമീകരിച്ചിട്ടുള്ള എല്ലാ ആഘോഷങ്ങളും സമ്മേളനങ്ങളും ഉപേക്ഷിക്കുകയോ മറ്റൊരുദിവസത്തേക്കു മാറ്റിവയ്ക്കുകയോ ചെയ്യേണ്ടതാണ്. 2025

  • ഫ്രാന്‍സിസ്   പാപ്പാ യേശുവിന്റെ തിരുഹൃദയത്തെ ജീവിതത്തില്‍ വെളിപ്പെടുത്തി

    ഫ്രാന്‍സിസ് പാപ്പാ യേശുവിന്റെ തിരുഹൃദയത്തെ ജീവിതത്തില്‍ വെളിപ്പെടുത്തി0

    ‘അവിടുന്ന് നമ്മെ സ്‌നേഹിച്ചു’- ഫ്രാന്‍സിസ്   പാപ്പാ രചിച്ച അവസാന ചാക്രികലേഖനം, ‘ദിലെക്‌സിത്ത് നോസി’ ഇന്ന് ലോകം മുഴുവന്‍ ഫ്രാന്‍സിസ് പാപ്പായെപ്പറ്റി ചര്‍ച്ചചെയ്യുമ്പോഴും, അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുമ്പോഴും അദ്ദേഹം നമുക്ക് ചൂണ്ടിക്കാണിച്ചു നല്‍കുന്നത്, ദൈവഹൃദയത്തിന്റെ സ്‌നേഹമസൃണമായ ആര്‍ദ്രതയാണ്. വെറുപ്പിന്റെയും, വൈരാഗ്യത്തിന്റെയും ചിന്തകള്‍. ലോകത്തിന്റെ വിവിധ കോണുകളില്‍ അലയടിച്ചപ്പോള്‍, തന്റെ വാക്കുകളും, പ്രവര്‍ത്തനങ്ങളും വഴിയായി സമാധാനത്തിന്റെ ആഹ്വാനം നല്‍കിയ ഫ്രാന്‍സിസ് പാപ്പാ കടന്നുപോകുമ്പോള്‍, യേശുവിന്റെ തിരുഹൃദയത്തിനു ലോകം മുഴുവനെയും സമര്‍പ്പിച്ചുകൊണ്ട്, ദൈവപിതാവിന്റെ അടുക്കല്‍ നമുക്കായി അദ്ദേഹം പ്രാര്‍ത്ഥിക്കുമെന്നതില്‍ തെല്ലും സംശയം

  • ആ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു…

    ആ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു…0

    ”ഞാന്‍ ഫ്രാന്‍സിസ് പാപ്പയുടെ മുറിയിലേക്ക് പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു. അദ്ദേഹത്തിന് ശ്വാസപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തി. എന്നിട്ട് അദ്ദേഹത്തെ പേരുചൊല്ലി വിളിച്ചു, പക്ഷേ അദ്ദേഹം പ്രതികരിച്ചില്ല. ഞാന്‍ അദ്ദേഹത്തിന് ചില ഉദ്ദീപനങ്ങള്‍ നല്കിനോക്കി, പക്ഷേ വേദനാജനകമായ ഉദ്ദീപനങ്ങളോടുപോലും പ്രതികരിച്ചില്ല. അദ്ദേഹം അബോധാവസ്ഥയിലേക്ക് വീണിരുന്നു. ഇപ്പോള്‍ അദ്ദേഹം മൃതപേടകത്തില്‍ കിടക്കുകയാണ്, ശനിയാഴ്ച നടക്കുന്ന സംസ്‌കാരകര്‍മ്മങ്ങള്‍ക്കുമുമ്പ്‌ ആ ശരീരം ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ വരിനില്ക്കുന്നു.” ഡോ. അല്‍ഫിയേരിയുടെ വാക്കുകളാണിത്. ”ചിലര്‍ പാപ്പയെ ആശുപത്രിയിലെത്തിക്കാമെന്ന് അഭിപ്രായപ്പെട്ടു. പക്ഷേ അദ്ദേഹം വഴിയില്‍വച്ച്

National


Vatican

  • സ്‌പെയിനിലെ നൂറ് മിണ്ടാമഠങ്ങള്‍  നോമ്പുകാല പ്രാര്‍ത്ഥനയ്ക്കായി വാതിലുകള്‍ തുറക്കുന്നു

    മാഡ്രിഡ്/സ്‌പെയിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച പ്രാര്‍ത്ഥനാവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്‌പെയിനിലെ 100 മിണ്ടാമഠങ്ങളിലെ നോമ്പുകാല പ്രാര്‍ത്ഥനയില്‍ സാധാരണ വിശ്വാസികള്‍ക്കും പങ്കുചേരുന്നതിനായി അവസരം. നോമ്പിന്റെ മൂന്നാമത്തെ ആഴ്ചയില്‍ മാര്‍ച്ച് ഏഴിന് വൈകിട്ട് ഏഴുമണിക്കാണ് സ്‌പെയിനിലെ മിണ്ടാമഠങ്ങളുടെ വാതിലുകള്‍ സാധാരണ വിശ്വാസികള്‍ക്കായി തുറക്കുന്നത്. ‘വേഗത കുറയ്ക്കുക, നില്‍ക്കുക, പ്രാര്‍ത്ഥിക്കുക’ എന്ന പ്രമേയവുമായി ഡി ക്ലൊസൂറാ ഫൗണ്ടേഷന്‍ നടത്തുന്ന പ്രാര്‍ത്ഥനായജ്ഞത്തിന്റെ ഭാഗമായാണ് മിണ്ടാമഠങ്ങള്‍ അടക്കുമുള്ള സന്യാസഭവനങ്ങളിലും ദൈവാലയങ്ങളിലും സാധാരണ ജനങ്ങളുടെ പങ്കാളിത്വത്തോടെയുള്ള പ്രാര്‍ത്ഥനകള്‍ നടക്കുക. പുവര്‍ ക്ലെയേഴ്‌സ്, ഫ്രാന്‍സിസ്‌കന്‍ കണ്‍സെപ്ഷനിസ്റ്റ്‌സ്, കാര്‍മലൈറ്റ്‌സ് ഓഫ് ദി

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ധ്യാനചിന്തകള്‍ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചു

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ പണ്ട് നയിച്ച ധ്യാനങ്ങളുും ഇപ്പോള്‍ മാര്‍പാപ്പ എന്ന നിലയില്‍ നല്‍കിയ പ്രബോധനങ്ങളും ചേര്‍ത്തുള്ള ഇഗ്നേഷ്യന്‍ ധ്യാനചിന്തകളടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചു. ‘ ഫസ്റ്റ് ബിലോംഗ് റ്റു ഗോഡ്: എ റിട്രീറ്റ് വിത്ത് പോപ്പ് ഫ്രാന്‍സിസ്’ എന്ന പേരിലുള്ള പുസ്തകം, മാര്‍പാപ്പയെക്കുറിച്ച് നേരത്തെ രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള, ഓസ്റ്റന്‍ ഇവേറിയാണ് രചിച്ചിരിക്കുന്നത്. അയര്‍ലണ്ടില്‍ മെസഞ്ചര്‍ പബ്ലിക്കേഷന്‍സും യുഎസില്‍ ലയോള പ്രസും പ്രസാധകരായുള്ള പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാണ്.   നാം ദൈവത്തിന്റെയാണെന്നുള്ള ബോധ്യത്തിന്റെ

  • സുല്‍ത്താന്‍ പേട്ട രൂപതയ്ക്ക് 10-ാം പിറന്നാള്‍

    പാലക്കാട്: സേവന പാതയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി സുല്‍ത്താന്‍പേട്ട രൂപത. 2014 ഫെബ്രുവരി 16-നായിരുന്നു സുല്‍ത്താന്‍പേട്ട രൂപതയുടെ ഉദ്ഘാടനവും, അധ്യക്ഷനായി നിയമിച്ച പീറ്റര്‍ അബീര്‍ അന്തോണി സ്വാമിയുടെ മെത്രാഭിഷേകവും നടന്നത്. കോയമ്പത്തൂര്‍, കോഴിക്കോട് രൂപതകളെ വിഭജിച്ചാണ് പാലക്കാട് കേന്ദ്രമാക്കി പുതിയ രൂപത വന്നത്. 30 ഓളം ഇടവകകളിലായി നാല്‍പ്പതിനായിരത്തിനടുത്ത് വിശ്വാസികളാണ് ലത്തീന്‍ കത്തോലിക്കാ രൂപതയിലുള്ളത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഒട്ടേറെ ദൈവാലയങ്ങളും മൂന്നു സ്‌കൂളുകളും രൂപതയില്‍ സ്ഥാപിച്ചു. 1650 കളിലാണ് തമിഴ്നാട്ടിലെ ടിണ്ടിഗല്‍, തിരുച്ചിറപ്പള്ളി,തഞ്ചാവൂര്‍ എന്നിവിടങ്ങളിലെ വിശ്വാസികള്‍

  • 21 കോപ്റ്റിക്ക് രക്തസാക്ഷികളുടെ  തിരുനാള്‍ ആചരിച്ചു

    വത്തിക്കാന്‍ സിറ്റി: ഐഎസ് തീവ്രവാദികള്‍ ലിബിയയില്‍ കൊലപ്പെടുത്തിയ 21 കോപ്റ്റിക്ക് രക്തസാക്ഷികളുടെ തിരുനാള്‍ ആചരിച്ചു. 21 രക്തസാക്ഷികളുടെയും തിരുശേഷിപ്പുകള്‍ വണങ്ങുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ സമ്മേളനം വത്തിക്കാനില്‍ നടന്നു. ക്രൈസ്തവ ഐക്യം വളര്‍ത്തുന്നതിനായുള്ള ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ കര്‍ട്ട് കൊച്ച് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. കോപ്റ്റിക്ക് ക്വയര്‍ സംഘം ഗാനങ്ങള്‍ ആലപിച്ചു. പ്രാര്‍ത്ഥനയ്ക്ക് ശേഷം കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭ രക്തസാക്ഷികളെക്കുറിച്ച് പുറത്തിറക്കിയ ”ദി 21 : ദി പവര്‍ ഓഫ് ഫെയ്ത്ത്” എന്ന ഡോക്കുമെന്ററി സിനിമയുടെ പ്രദര്‍ശനവും വത്തിക്കാന്‍

  • 28 വര്‍ഷം ജയിലില്‍ കഴിഞ്ഞ കര്‍ദിനാള്‍ ‘ജീവിക്കുന്ന  രക്തസാക്ഷി’യെന്ന് പാപ്പ

    വത്തിക്കാന്‍ സിറ്റി: അല്‍ബേനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കീഴില്‍ 28 വര്‍ഷം തടവില്‍ കഴിഞ്ഞ കര്‍ദിനാള്‍ ഏണസ്റ്റ് സിമോണി ജീവിക്കുന്ന രക്തസാക്ഷിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിക്കിടെയാണ് ചടങ്ങില്‍ സംബന്ധിക്കാനെത്തിയ കര്‍ദിനാളിനോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് കര്‍ദിനാളിനെ ജീവിക്കുന്ന രക്തസാക്ഷിയെന്ന് പാപ്പ വിശേഷിപ്പിച്ചത്. 95 ാം വയസിലും സഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കര്‍ദിനാള്‍ നല്‍കുന്ന സാക്ഷ്യത്തിന് പാപ്പ നന്ദി പ്രകടിപ്പിച്ചു. 1928-ല്‍ അല്‍ബേനിയയിലെ ത്രോഷാനി ഗ്രാമത്തില്‍ ജനിച്ച ഏണസ്റ്റ് സിമോണി പത്താമത്തെ വയസില്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസസഭയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ചു.

  • കോവിഡ് കാലത്ത് ‘ജയിലില്‍;’ അന്താരാഷ്ട്ര പുരസ്‌കര നിറവില്‍ സിസ്റ്റര്‍ കോറിയ

    അബുദാബി: കോവിഡ് മഹാമാരിക്കാലത്ത് തടവുകാരെ ശുശ്രൂഷിക്കുന്നതിനായി ഒന്നര വര്‍ഷം ജയിലില്‍ കഴിയുകയും ജയില്‍ മോചിതരാകുന്ന സ്ത്രീകള്‍ക്കായി പുനരധിവാസകേന്ദ്രം ആരംഭിക്കുകയും ചെയ്ത സിസ്റ്റര്‍ നെല്ലി ലിയോണ്‍ കോറിയക്ക് മാനവ സാഹോദര്യത്തിനായുള്ള സായദ് പുരസ്‌കാരം. വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ ഐക്യവും നീതിയും ശുഭാപ്തി വിശ്വാസവും വളര്‍ത്തുന്നവര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് മാനവ സാഹോദര്യത്തിനായുള്ള സായദ് അവാര്‍ഡ്. 2019-ല്‍ മാനവ സാഹോദര്യ രേഖയില്‍ ഒപ്പുവയ്ക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസര്‍ ഗ്രാന്റ് ഇമാമും തമ്മില്‍ അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചയുടെ സ്മരണാര്‍ത്ഥമാണ് യുഎഇയുടെ ഫൗണ്ടറായ ഷെയ്ക്ക്

Magazine

Feature

Movies

  • മാര്‍ ജേക്കബ് തൂങ്കുഴിയുടെ യാഥാര്‍ത്ഥ്യമായ പ്രവചനം

    മാര്‍ ജേക്കബ് തൂങ്കുഴിയുടെ യാഥാര്‍ത്ഥ്യമായ പ്രവചനം0

    പെരുവണ്ണാമൂഴി: മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഷംഷാബാദ് ബിഷപ് ആയിരുന്നപ്പോള്‍ മാര്‍ ജേക്കബ് തൂങ്കുഴി അദ്ദേഹത്തെക്കുറിച്ചൊരു പ്രവചനം നടത്തിയിരുന്നു. തട്ടില്‍ പിതാവ് സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് തിരികെ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ‘ആകാശംപോലെ വിശാലം’ എന്ന സുവനീറില്‍ എഴുതിയ ലേഖനത്തിലാണ് ഇങ്ങനെയൊരു കാര്യം പ്രവചന സ്വരത്തില്‍ എഴുതിയത്. അതേക്കുറിച്ച് മാര്‍ ജേക്കബ് തൂങ്കുഴി പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ”ജസെ തന്റെ മിടുക്കന്മാരായ മക്കളെയെല്ലാം സാമുവല്‍ പ്രവാചകന്റെ അടുത്തുകൊണ്ടുവന്ന് നിര്‍ത്തി.

  • മനുഷ്യരിലെ നന്മമാത്രം കാണുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ഇടയന്‍ യാത്രയായി

    മനുഷ്യരിലെ നന്മമാത്രം കാണുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ഇടയന്‍ യാത്രയായി0

    പെരുവണ്ണാമൂഴി: മനുഷ്യരിലെ നന്മമാത്രം കാണുകയും അതു ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ആര്‍ച്ചുബിഷപ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി (94) നിത്യസമ്മാനത്തിനായി യാത്രയായി. കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന്‍ രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

  • ലിയോ 14 ാമന്‍ പാപ്പയെ അര്‍മേനിയ  സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് കാതോലിക്കോസ്  കരേക്കിന്‍ രണ്ടാമന്‍

    ലിയോ 14 ാമന്‍ പാപ്പയെ അര്‍മേനിയ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന്‍0

    റോം: ലിയോ 14 ാമന്‍ പാപ്പയെ അര്‍മേനിയ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന്‍. ഇറ്റലിയിലെ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ അല്‍ബാനോ തടാകത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന വില്ല ബാര്‍ബെറിനി എന്ന പേപ്പല്‍ വസതിയില്‍, പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭയുടെ പാത്രിയാര്‍ക്കീസ്, കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന്‍, ലിയോ പാപ്പയെ അര്‍മേനിയയിലേക്ക് ക്ഷണിച്ചത്. നീതിയില്‍ അധിഷ്ഠിതമായ സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. എഡി. 301-ല്‍ ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി സ്വീകരിച്ച ആദ്യ രാജ്യമാണ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?