
നൈജീരിയയിലെ ബെനു സ്റ്റേറ്റിലെ യെല്‍വാറ്റയിലുള്ള കത്തോലിക്കകേന്ദ്രത്തില്‍ അഭയം തേടിയ 200 ലധികം കുടിയേറ്റക്കാര്‍ ക്രൂരമായി കൊല്ലപ്പെട്ടു. ഇസ്ലാം ഭീകരര്‍ ജൂണ്‍ 13, 14 തിയതികളിലായി നടത്തിയ കൂട്ടക്കൊലയില്‍ ജീവന് നഷ്ടമായത് കൂടുതലും ബെനുവിലെ ഗ്രാമീണ ക്രൈസ്തവവര്‍ക്ക്. നിരവധി കുടുംബങ്ങളെ അവരുടെ കിടപ്പുമുറികള്‍ക്കുള്ളില്‍ പൂട്ടിയിട്ട് അഗ്നിയ്ക്കിരയാക്കുകയായിരിന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി വെളിപ്പെടുത്തുന്നു. ആക്രമണത്തെ തുടര്‍ന്നു നിരവധി പേരെ കാണാതായി. അനേകം ആളുകള്‍ക്ക് പരിക്കേറ്റു. ബെനു ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ്. സംസ്ഥാനത്തു ദിവസവും നടക്കുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി

കൊച്ചി: ലഹരി വിപത്തിനെതിരെ കൈകോര്‍ക്കണമെന്ന ആഹ്വാനവുമായി കേരളത്തിലെ കത്തോലിക്ക മെത്രാന് സമിതി (കെസിബിസി). ജൂണ്‍ 26ന് നടക്കുന്ന അന്തര്‍ദ്ദേശീയ മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സെക്രട്ടറി ജനറല്‍ ബിഷ പ് ഡോ. അലക്സ് വടക്കുംതല എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരള നിയമസഭയില്‍ ഈ വര്‍ഷം അവതരിപ്പിക്കപ്പെട്ട കണക്കുകള്‍ പ്രകാരം 18 വയസില്‍ താഴെയുള്ള 2,888

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഴക്കുട എന്ന പേരില്‍ മഴക്കാല രോഗ ബോധവല്‍ക്കരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ കാമ്പയിനോടനുബന്ധിച്ച് മഴക്കാല രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍

കൊച്ചി: മദ്യത്തിനും ലഹരിക്കുമെതിരെ നിലപാട് സ്വീകരിക്കുന്ന മുന്നണിക്ക് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് നല്‍കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. കേരളം അതിരൂക്ഷമായ മദ്യ-ലഹരി ഉപയോഗത്തിന്റെ ദുരന്തങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ലഹരി പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് ശക്തമായ താക്കീതായി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് മാറണമെന്ന് മദ്യവിരുദ്ധ സമിതി വ്യക്തമാക്കി. മദ്യ-ലഹരിയെ അനൂകൂലിക്കാത്ത മുന്നണിക്കും സ്ഥാനാര്‍ത്ഥിക്കും വോട്ട് നല്‍കണമെന്നും അതുവഴി കേരളത്തെ നന്മയുടെ പാതയിലേക്ക് നയിക്കുന്നതിന് അവസരമൊരു ക്കണമെന്നും കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന മധ്യമേഖല നേതൃയോഗം വിലയിരുത്തി. 2016 മാര്‍ച്ച് 31 ന് 29 ബാറുകളാണ്

കൊച്ചി: കെടാവിളക്ക് സ്കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കുമെന്ന ഉറപ്പ് പാലിക്കാത്തിനെതിരെ പ്രതിഷേധവുമായി കെഎല്‍സിഎ. പിന്നാക്ക വിഭാഗ വികസന വകുപ്പ് കെടാവിളക്ക് എന്ന പേരില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച സ്കോളര്‍ഷിപ്പ് പദ്ധതിയില്‍നിന്ന് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയതിനെതിരെ നല്കിയ പരാതികളില്‍ സ്കോളര്‍ഷിപ്പ് നഷ്ടാമാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷവും അത് പുനഃസ്ഥാപിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വാക്കു പാലിക്കണമെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ) സംസ്ഥാന സമിതി

ടി. ദേവപ്രസാദ് (മുന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍, ദീപിക) 1998 അവസാനമോ 1999 ആദ്യമോ ആണ് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശാലോം ധ്യാനം നടക്കുന്നത്. ഫാ. ജോസഫ് വയലില്‍, ഷെവ. ബെന്നി പുന്നത്തറ, കെ.ജെ മാത്യു തുടങ്ങിയവരെല്ലാമാണ് ധ്യാനം നയിക്കുന്നത്. അവരെ കൂട്ടിക്കൊണ്ടു വരാനുള്ള ചുമതല സംഘാടകര്‍ എന്നെ ഏല്‍പ്പിച്ചു. അക്കാലത്ത് ദീപികയുടെ തലസ്ഥാനത്തെ റസിഡന്റ് എഡിറ്ററായിരുന്നു ഞാന്‍. ഒരു മാരുതി 800 ഉണ്ട്. അതിലാണ് ധ്യാന ടീമിനെ കൊണ്ടുവന്നിരുന്നത്. ശാലോം പ്രവര്‍ത്തകരുമായി അതിനുമുമ്പ് വലിയ ബന്ധമൊന്നും

വിന്‍സെന്റ് വിതയത്തില്‍ 2000-ാമാണ്ട് അവസാനിക്കാന്‍ ഒരു മാസം മാത്രമുള്ള സമയം. നവംബറില്‍ അയല്‍ വീട്ടില്‍ നിന്നെടുത്ത സണ്‍ഡേ ശാലോം പത്രത്തിലെ ഒരു അറിയിപ്പ് ശ്രദ്ധയില്‍പെട്ടു. മൂവാറ്റുപുഴയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് സണ്‍ഡേ ശാലോം റിപ്പോര്‍ട്ടര്‍മാരെ തേടുന്നു എന്ന അറിയിപ്പായിരുന്നു അത്. ഷെവ. ബെന്നി പുന്നത്തറയ്ക്ക് അന്ന് ബയോഡാറ്റ അയച്ചുകൊടുത്തു. അതില്‍ വലിയ സംഭവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. കുറച്ച് വാര്‍ത്തകള്‍ ശേഖരിച്ച് പത്രങ്ങളില്‍ കൊടുത്തിരുന്ന ഒരു കാര്യം പ്രത്യേകം ഞാന്‍ പരാമര്‍ശിച്ചിരുന്നു. 1990-ല്‍ കരിസ്മാറ്റിക് നവീകരണത്തില്‍ വന്നതിനുശേഷം പ്രത്യേക ശുശ്രൂഷകള്‍ ഒന്നുംതന്നെ

ഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) 1999 മെയ് ഒമ്പതിനാണ് സണ്‍ഡേ ശാലോം ആദ്യപതിപ്പ് ഇറങ്ങിയത്. 2025 ജൂണ്‍ 15 ലക്കത്തോടുകൂടി സണ്‍ഡേശാലോം അച്ചടി അവസാനിപ്പിക്കുകയാണ്. 27 വര്‍ഷങ്ങളോളം സഭാസേവനം ചെയ്യുവാന്‍ സണ്‍ഡേ ശാലോമിന് കഴിഞ്ഞു. 2025-നും 1999-നും ഇടയില്‍ ലോകത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. അച്ചടിമാധ്യമങ്ങളുടെ പ്രാധാന്യം കുറഞ്ഞു. പത്രമാസികകള്‍ വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു. മഹാഭൂരിപക്ഷംപേരും പ്രത്യേകിച്ച് യുവജനങ്ങള്‍, വാര്‍ത്തകള്‍ അറിയാന്‍ ആശ്രയിക്കുന്നത് ഇലക്ട്രോണിക് മാധ്യമങ്ങളെയാണ്. കേരളത്തില്‍ വലിയ പ്രചാരത്തില്‍ ഇരുന്ന നിരവധി

റവ. ഡോ. റോയ് പാലാട്ടി CMI സെമിനാരി പഠനകാലത്താണ് സണ്‍ഡേ ശാലോമിന്റെ റിപ്പോര്‍ട്ടറാകുന്നത്. ആദ്യമായി ശാലോം ഓഫീസില്‍ എത്തുന്നതും റിപ്പോര്‍ട്ടര്‍മാരുടെ സമ്മേളനത്തിനാണ്. ബ്രദര്‍ ആയതുകൊണ്ടാകാം, ഉള്ളതില്‍ നല്ല മുറിയാണ് ബാംഗ്ലൂരില്‍നിന്നും എത്തിയ എനിക്ക് കിട്ടിയത്. നീണ്ട യാത്രയ്ക്കുശേഷം എത്തിയതിനാല്‍ കിടന്നപടി ഉറങ്ങി. വെളുപ്പിന് നാലുമണിയോടെ നോക്കുമ്പോള്‍ എന്റെ കട്ടിലിന്റെ ഇടത്തും വലത്തും രണ്ടുപേര്‍ കിടന്നുറങ്ങുന്നുണ്ട്. പാതിരാത്രിയിലെത്തിയ റിപ്പോര്‍ട്ടര്‍മാര്‍ വിശ്രമത്തിന് ചേര്‍ന്നതാണ്. കിടപ്പറയില്‍ തുടങ്ങി ഞങ്ങളുടെ കൂട്ടായ്മ.. പിന്നീടത് പ്രാര്‍ത്ഥനയിലും പങ്കുവയ്ക്കലിലും ഊട്ടുമേശയിലുമെല്ലാം തുടര്‍ന്നു. പരസ്പരം കൂട്ടുചേര്‍ന്നാല്‍ ദൈവകൃപയില്‍

ഡബ്ലിന്‍: അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ നോക്ക് തീര്‍ത്ഥാടനം മെയ് 11ന് നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനില്കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും സീറോ മലബാര്‍ വിശ്വാസികള്‍ ഒത്തുചേരും. അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ 37 വിശുദ്ധ കുര്‍ബാന സെന്ററുകളിലും മരിയന്‍ തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും മാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ച് വിശ്വാസികള്‍

ദിവ്യബലിക്കിടെ കുഴഞ്ഞുവീണ ബോത്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ രൂപതയുടെ ബിഷപ് ആന്റണി പാസ്കല്‍ റെബല്ലോ കാലം ചെയ്തു. കെനിയയില്‍ ജനിച്ച എസ്വിഡി സഭാംഗമായ ബിഷപ് ആന്റണി റെബെല്ലോ ഇന്ത്യന്‍ വംശജനാണ്. 20 കിലോമീറ്റര്‍ കാല്‍നടയായി ജപമാല പ്രദക്ഷിണത്തില്‍ പങ്കെടുത്ത ശേഷം ടൊണോറ്റയിലുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ദിവ്യബലി അര്‍പ്പിക്കവേയാണ് ബിഷപ് കുഴഞ്ഞുവീണത്. സമീപത്തുള്ള ക്ലിനിക്കില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായില്ല. പൂനയിലെ ഡിവൈന്‍ വേഡ് സെമിനാരിയില്‍ പഠനം പൂര്‍ത്തീകരിച്ച ശേഷം 1977 മെയ് 10-ന് ഗോവയില്‍ വച്ചാണ് ബിഷപ് റെബല്ലോ വൈദികനായി

ലോകമെമ്പാടുനിന്നുമായുള്ള 32 ആംഗ്ലിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം റോമില്‍ നടന്നു. ചരിത്രത്തിലാദ്യമായാണ് ആംഗ്ലിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം റോമില്‍ നടന്നത്. സമ്മേളനത്തിനായി റോമിലെത്തിയ കാന്റബറി ആര്‍ച്ചുബിഷപ്പും ആംഗ്ലിക്കന്‍ സഭാ തലവനുമായ ആര്‍ച്ചുബിഷപ് ജസ്റ്റിന് വെല്‍ബിയുടെ നേതൃത്വത്തിലുള്ള സംഘം ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും നഗരമായ റോമാ നഗരം സമ്മേളനത്തിനായി തിരഞ്ഞെടുത്തതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ്പുമാര്‍ക്ക് നന്ദി പറഞ്ഞു. ഐക്യത്തിന്റെ നിര്മാതാക്കളാകുവാനാണ് കര്‍ത്താവ് നമ്മെ വിളിച്ചരിക്കുന്നത്. ഇതുവരെ നാം ഒന്നായി തീര്‍ന്നിട്ടില്ലെങ്കിലും നമ്മുടെ അപൂര്‍ണമായ കൂട്ടായ്മ ഒരുമിച്ച്

‘ദൈവം എന്നെ സ്നേഹിക്കുന്നുണ്ടെന്നും സഹനങ്ങള്‍ക്ക് അര്‍ത്ഥമുണ്ടെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു,’ ഗ്ലിയോ ബ്ലാസ്റ്റോമ എന്ന ബ്രെയിന്‍ ട്യൂമറിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന ഏഴ് മക്കളുടെ അമ്മയായ ജെന്‍ ഡെല്ലാ ക്രോസിന്റെ വാക്കുകളാണിത്. തന്നെ സ്നേഹിക്കുന്ന ദൈവം തനിക്ക് ദോഷകരമായത് ഒന്നും ചെയ്യുകയില്ലെന്ന അടിയുറച്ച വിശ്വാസത്തില്‍ പ്രാര്‍ത്ഥനയില്‍ ആശ്രയിച്ചുകൊണ്ട് ഈ രോഗത്തെ അതിജീവിക്കുന്ന ജീവിതസാക്ഷ്യം ‘ദി കാത്തലിക്ക് ടോക്ക് ഷോ’ എന്ന പരിപാടിയില്‍ ജെന്‍ ഡെല്ലാക്രോസ് പങ്കുവച്ചു. എല്ലാ ദിവസവും ജെറമിയ 29:11 വചനം ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഡെല്ലാക്രോസ് പ്രത്യാശ

മരിയന്‍ പ്രത്യക്ഷീകരണങ്ങളെയും മറ്റ് പ്രകൃത്യാതീതമായ അത്ഭുതങ്ങളെയും വിവേചിച്ച് അറിയുന്നതിനുള്ള മാര്‍ഗരേഖ വത്തിക്കാന്‍ പ്രസിദ്ധീകരിക്കും. വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി തലവന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനവുല്‍ ഫെര്‍ണാണ്ടസ് മെയ് 17ന് രേഖ അനാവരണം ചെയ്യുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് വ്യക്തമാക്കി. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പ്രകൃത്യാതീത അത്ഭുതങ്ങളുടെ വിവേചനവുമായി ബന്ധപ്പെട്ട മാര്‍ഗരേഖ കത്തോലിക്ക സഭ പ്രസിദ്ധീകരിക്കുന്നത്. പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെട്ട് പൊതുവണക്കം അനുവദിക്കുന്നതിന് മുമ്പ് സഭ അവയെക്കുറിച്ച് പഠിക്കണമെന്ന് 1978-ല്‍ പ്രസിദ്ധീകരിച്ച രേഖയില്‍ വ്യക്തമാക്കിയിരുന്നു. സഭ അംഗീകരിച്ച സ്വകാര്യ വെളിപാടുകള്‍ ക്രിസ്തുവില്‍

കത്തോലിക്ക സഭയുടെ പ്രബോധനങ്ങളില്‍ ഇഷ്ടമുള്ളവയെ സ്വീകരിക്കുകയും ഇഷ്ടമില്ലാത്തവയെ നിരാകരിക്കുകയും ചെയ്യുന്ന കഫെറ്റീരിയ കത്തോലിക്ക വിശ്വാസികളുടെ സംഖ്യ യുഎസില്‍ വര്‍ധിക്കുന്നതായി സൂചന. കത്തോലിക്ക വിശ്വാസിയെന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും ഒന്‍പത് മാസം വരെ ഗര്‍ഭഛിദ്രം അനുവദിക്കുന്ന നിയമനിര്‍മാണത്തിന് ശ്രമിക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനെ വിശേഷിപ്പിക്കാന്‍ വാഷിംഗ്ടണ്‍ ഡിസി കര്‍ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗറി ഈ പദം ഉപയോഗിച്ചിരുന്നു. ഗര്‍ഭഛിദ്രം, യൂത്തനേഷ്യ (ദയാവധം), വധശിക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് പല കത്തോലിക്കരും കത്തോലിക്ക സഭയുടെ പ്രബോധനങ്ങളെക്കാളുപരിയായി വ്യക്തിപരമായ ബോധ്യങ്ങളും താല്‍പ്പര്യങ്ങളും പിന്തുടരുന്നത്. കത്തോലിക്ക













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

വത്തിക്കാന്‍ സിറ്റി: സഭയ്ക്കുള്ളിലെ ഐക്യം വിശ്വാസികളെ ആകര്‍ഷിക്കുമ്പോള്‍, വിഭാഗീയത അവരെ ചിതറിക്കുമെന്ന മുന്നറിയിപ്പുമായി ലിയോ 14-ാമന്‍ പാപ്പ. വത്തിക്കാനില്‍ നടക്കുന്ന അസാധാരണ കണ്‍സിസ്റ്ററിയില്‍ ലോകമെമ്പാടുമുള്ള കര്‍ദിനാള്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. സഭ വളരുന്നത് മതപരിവര്‍ത്തനത്തിലൂടെയല്ല, യേശുവിനോടുള്ള ആകര്‍ഷണത്തിലൂടെയാണെന്നും ബനഡിക്ഡ് 16 -ാമന്‍ പാപ്പയെ ഉദ്ധരിച്ചുകൊണ്ട് ജനുവരി 7, 8 തീയതികളിലായി നടക്കുന്ന സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. സഭയുടെ ആകര്‍ഷണം കത്തോലിക്കാ സഭയെന്ന സ്ഥാപനത്തിലല്ല, മറിച്ച് യേശുക്രിസ്തുവിലാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിവിധ സംസ്കാരങ്ങളില്‍ നിന്നും പശ്ചാത്തലങ്ങളില്‍

ആലപ്പുഴ: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാള്‍ ജനുവരി 10ന് കൊടിയേറി 27-ന് സമാപിക്കും. 10 ന് രാവിലെ പാലായില്‍നിന്ന് തിരുനാള്‍ പതാക അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിക്കും, 5.30ന് ബീച്ച് കുരിശടിയില്‍നിന്ന് പതാക പ്രയാണം, 6.30ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ കൊടിയേറ്റും. 18ന് രാവിലെ അഞ്ചിനു നടതുറക്കല്‍, തിരുസ്വരൂപ വന്ദനം. 11ന് മലങ്കര റീത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവല്ല ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം

കൊച്ചി: ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരി ക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കു ന്നില്ലെങ്കില് നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായം മറുപടി നല്‍കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി. ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പാക്കിയെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി യുടെയും സര്‍ക്കാരിന്റെയും നയം അവഹേളനാപരവും സമുദായത്തെ വഞ്ചിക്കുന്നതുമാണ്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കത്തോലിക്ക കോണ്‍ഗ്രസ് ഈ വിഷയം ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം മൂന്നു തവണ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍

വത്തിക്കാന്‍ സിറ്റി: സഭയ്ക്കുള്ളിലെ ഐക്യം വിശ്വാസികളെ ആകര്‍ഷിക്കുമ്പോള്‍, വിഭാഗീയത അവരെ ചിതറിക്കുമെന്ന മുന്നറിയിപ്പുമായി ലിയോ 14-ാമന്‍ പാപ്പ. വത്തിക്കാനില്‍ നടക്കുന്ന അസാധാരണ കണ്‍സിസ്റ്ററിയില്‍ ലോകമെമ്പാടുമുള്ള കര്‍ദിനാള്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. സഭ വളരുന്നത് മതപരിവര്‍ത്തനത്തിലൂടെയല്ല, യേശുവിനോടുള്ള ആകര്‍ഷണത്തിലൂടെയാണെന്നും ബനഡിക്ഡ് 16 -ാമന്‍ പാപ്പയെ ഉദ്ധരിച്ചുകൊണ്ട് ജനുവരി 7, 8 തീയതികളിലായി നടക്കുന്ന സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. സഭയുടെ ആകര്‍ഷണം കത്തോലിക്കാ സഭയെന്ന സ്ഥാപനത്തിലല്ല, മറിച്ച് യേശുക്രിസ്തുവിലാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിവിധ സംസ്കാരങ്ങളില്‍ നിന്നും പശ്ചാത്തലങ്ങളില്‍

ആലപ്പുഴ: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാള്‍ ജനുവരി 10ന് കൊടിയേറി 27-ന് സമാപിക്കും. 10 ന് രാവിലെ പാലായില്‍നിന്ന് തിരുനാള്‍ പതാക അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിക്കും, 5.30ന് ബീച്ച് കുരിശടിയില്‍നിന്ന് പതാക പ്രയാണം, 6.30ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ കൊടിയേറ്റും. 18ന് രാവിലെ അഞ്ചിനു നടതുറക്കല്‍, തിരുസ്വരൂപ വന്ദനം. 11ന് മലങ്കര റീത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവല്ല ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം

കൊച്ചി: ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരി ക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കു ന്നില്ലെങ്കില് നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായം മറുപടി നല്‍കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി. ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പാക്കിയെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി യുടെയും സര്‍ക്കാരിന്റെയും നയം അവഹേളനാപരവും സമുദായത്തെ വഞ്ചിക്കുന്നതുമാണ്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കത്തോലിക്ക കോണ്‍ഗ്രസ് ഈ വിഷയം ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം മൂന്നു തവണ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?