
മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഗാര്‍ലാന്റ്: ചിക്കാഗോ രൂപതയിലെ ഗാര്‍ലാന്റ് സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദൈവാലയത്തില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സൈ്ഥര്യലേപന ശുശ്രൂഷയും നടന്നു. ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികനായി. വികാരി ഫാ. ജെയിംസ് നിരപ്പേല്‍, ഫാ. ജോര്‍ജ് വാണിയപ്പുരക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. പതിനെട്ടു കുട്ടികളാണ് ഇത്തവണ ആദ്യകുര്‍ബാന സ്വീകരിച്ചത്. സണ്‍ഡേ സ്‌കൂള്‍ അധ്യാപകരായ സിസ്റ്റര്‍ സ്‌നേഹ റോസ് കുന്നേല്‍ എസ്എബിഎസ്, ബ്ലെസി ലാല്‍സണ്‍, ആഷ്ലി മൈക്കിള്‍, ജോമോള്‍ ജോര്‍ജ്, ജോയല്‍ കുഴിപ്പിള്ളില്‍, ബ്രെറ്റി

എറണാകുളം: ജീവിത ശോഷണത്തിന്റെ കാലഘട്ടത്തില്‍ അല്മായര്‍ക്കായുള്ള സിനഡല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രസക്തമെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കത്തോലിക്ക കോണ്‍ഗ്രസ്, ഫാമിലി അപ്പോസ്‌തോലേറ്റ്, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രൊ-ലൈഫ്, അല്മായ ഫോറങ്ങള്‍ എന്നീ സബ് കമ്മീഷനുകളെ ഏകോപിപ്പിക്കുന്ന സിനഡല്‍ കമ്മീഷന്റെ മീറ്റിംഗ് ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് നടത്തി മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. എപ്പി സ്‌കോപ്പല്‍ അംഗങ്ങളായ ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

വാഷിങ്ടണ്‍: ബൈഡന്‍ നടപ്പാക്കിയ Emergency Medical Treatment and Labor Act (EMTALA) യുടെ ഗര്‍ഭഛിദ്ര നിര്‍ബന്ധന മാര്‍ഗ്ഗനിര്‍ദ്ദേശം ട്രംപ് ഭരണകൂടം ഔദ്യോഗികമായി റദ്ദാക്കി. ഈ നീക്കം പ്രോലൈഫ് പ്രവര്‍ത്തകരും കത്തോലിക്കാ ആരോഗ്യസംരക്ഷണ സംഘടനകളും ആശ്വാസത്തോടെ സ്വീകരിച്ചിരിക്കുന്നു. അടിയന്തിര ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് ആശുപത്രികള്‍ സാമ്പത്തിക സാഹചര്യങ്ങള്‍ നോക്കാതെ മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിന് 1986ല്‍ സംവിധാനം ചെയ്ത ഫെഡറല്‍ നിയമമാണ്. EMTALA. എന്നാല്‍, 2022ല്‍ റോയ് v. വേഡ് കേസ് റദ്ദാക്കിയതിനെത്തുടര്‍ന്ന്, EMTALAയെ ഗര്‍ഭഛിദ്രത്തിനുള്ള സംരക്ഷണമായി

സാധാരണ കുട്ടികള്‍ മാതാപിതാക്കളുടെ കൈപിടിച്ചു നടക്കുന്ന ചെറുപ്രായത്തില്‍ പൊതുപ്രവര്‍ത്തനമാരംഭിച്ച്, സംസ്ഥാനത്തു നിറഞ്ഞുനില്‍ക്കുന്ന സാമൂഹ്യപ്രവര്‍ത്തകനും സീറോ മലബാര്‍ സഭയുടെ പല പരമോന്നത സമിതികളില്‍വരെ അംഗവുമായി സ്തുത്യര്‍ഹമായ ശുശ്രൂഷകള്‍ ചെയ്ത മാത്യു എം. കണ്ടത്തില്‍ 90 വയസ് പിന്നിട്ടിരിക്കുന്നു. കേരളത്തില്‍ മദ്യനിരോധനസമിതി, ചെറുപുഷ്പ മിഷന്‍ലീഗ്, കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അധ്യാപക ജോലിയില്‍നിന്ന് വിരമിച്ചശേഷം പൂര്‍ണസമയ പൊതുപ്രവര്‍ത്തകനായിരുന്നു. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മാര്‍ വള്ളോപ്പിള്ളിയുടെ സ്മരണ

കോട്ടയം: പരിസ്ഥിതി സംരക്ഷണ അവബോധത്തോടൊപ്പം ഫലവൃക്ഷ വ്യാപന പദ്ധതിയിലൂടെ ഭക്ഷ്യ സമൃദ്ധിയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷ വ്യാപന പദ്ധതി കേന്ദ്രതല ഉദ്ഘാടനവും നടത്തി. കെഎസ്എസ്എസ്എസ് പുരുഷ കര്‍ഷക സ്വാശ്രയസംഘ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെയും ഫലവൃക്ഷ വ്യാപന പദ്ധതിയുടെയും ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍

കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വരാപ്പുഴ അതിമത്രാസന മന്ദിരത്തില്‍ ഡോ. ജോസഫ് കളത്തിപറമ്പില്‍ മെത്രാപ്പോലീത്ത കൊച്ചി മേയര്‍ അഡ്വ. എം.അനില്‍കുമാറിന് വൃക്ഷത്തൈ നല്‍കിക്കൊണ്ട് ലോക പരിസ്ഥിതിദിന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. എറണാകുളത്തെ ബ്രഹ്‌മപുരം മേഖലയില്‍ നടുവാനുള്ള വൃക്ഷത്തൈയാണ് ഡോ. കളത്തിപറമ്പില്‍ മേയര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് ഈ വര്‍ഷം വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളില്‍ നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെയും അതിരൂപതല ഉദ്ഘാടനം കൊച്ചി മേയര്‍ നിര്‍വഹിച്ചു. വരാപ്പുഴ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, വികാരി ജനറല്‍മാരായ

കൊച്ചി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനനിരതരായിരിക്കുന്ന മിഷനറിമാര്‍ നേരിടുന്ന ഭീഷണികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവമായെടുക്കുകയും പരിഹാരം കണ്ടെത്തുകയും വേണമെന്ന് കെസിബിസി. കേരള കത്തോലിക്കാ സഭാ കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി വര്‍ഷകാലസമ്മേളനമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കാലംചെയ്ത ഫ്രാന്‍സിസ് പാപ്പായ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും പുതുതായി ചുമതലയേറ്റ ലിയോ പതിനാലാമന്‍ പാപ്പായോട് വിധേയത്വം പ്രഖ്യാപിച്ചും ആരംഭിച്ച സമ്മേളനത്തില്‍ സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. 2025 ലെ മഹാജൂബിലി ആഘോഷവും കേരളകത്തോലിക്കാ സഭ പ്രഖ്യാപിച്ച സഭാനവീകരണവും നിഖ്യാ സൂനഹദോസിന്റെ

ടെക്‌സസ്: സംസ്ഥാനത്തെ എല്ലാ പബ്ലിക് സ്‌കൂള്‍ ക്ലാസ് മുറികളിലും പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിന്റെ അന്തിമ പതിപ്പ് ടെക്‌സസ് ഹൗസ് പാസാക്കി,ഇത് ഗവര്‍ണറുടെ ഒപ്പിനായി സമര്‍പ്പിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് വിശ്വാസം തിരികെ കൊണ്ടുവരാനുള്ള ടെക്‌സസിന്റെ സമീപ വര്‍ഷങ്ങളിലെ നീക്കത്തിന്റെ പ്രതിഫലനമാണ് പുതിയ നിയമനിര്‍മ്മാണം. സെനറ്റര്‍ ഫില്‍ കിംഗ് (ആര്‍വെതര്‍ഫോര്‍ഡ്) ആണ് ബില്‍ സ്‌പോണ്‍സര്‍ ചെയ്തത്. ബില്ലില്‍ പത്ത് കല്‍പ്പനകളുടെ 16 ബൈ 20 ഇഞ്ച് വലുപ്പമുള്ള ഒരു പോസ്റ്റര്‍ എല്ലാ ക്ലാസ് മുറികളിലും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.

വത്തിക്കാന്‍: നാസി കൂട്ടക്കൊലക്കിടെ ഒട്ടേറെ ജൂതന്മാരുടെ ജീവന്‍ രക്ഷിച്ച ഗ്രീസ്‌കത്തോലിക്കാ കര്‍ദിനാള്‍ വാഴ്ത്തപ്പെട്ട യൂലിയു ഹൊസ്സുവിന്റെ രക്ത സാക്ഷിത്വത്തെയും, ധീരതയെയും അനുസ്മരിച്ചുകൊണ്ട് ജൂണ്‍ 2 നു സിസ്‌റ്റൈന്‍ ചാപ്പലില്‍ അനുസ്മരണ ചടങ്ങ് നടത്തി. 1940-1944 കാലഘട്ടത്തില്‍ നാസികള്‍ തടങ്കല്‍പ്പാളയങ്ങളിലേക്ക് ജൂതന്മാരെ നാടുകടത്തിയപ്പോള്‍ ട്രാന്‍സില്‍വാനിയയില്‍ നിന്ന് ജൂതന്മാരെ പിന്തുണയ്ക്കുന്നതിനും രക്ഷിക്കുന്നതിനും വാഴ്ത്തപ്പെട്ട യൂലിയു ധീരമായി നേതൃത്വം നല്കി. ഗ്രീക്ക് കത്തോലിക്കരെ നിര്‍ബന്ധമായി റൊമാനിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലേക്ക് മാറ്റുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനോടുള്ള എതിര്‍പ്പിനൊടുവില്‍ 1948ല്‍ അദ്ദേഹത്തെ

വത്തിക്കാന്‍ സിറ്റി: ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്യരുടെ ബന്ധുക്കളെ ഫ്രാന്‍സിസ് പാപ്പാ ഏപ്രില്‍ എട്ടിന് വത്തിക്കാനില്‍ സ്വീകരിച്ചു കൂടിക്കാഴ്ച്ച നടത്തി. ഒരു മണിക്കൂറോളം നീണ്ട കൂടുക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയോട് ഹമാസ്ബന്ദികളുടെ ബന്ധുക്കള്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവച്ചു, സങ്കടങ്ങളും ദുഃഖങ്ങളും അറിയിച്ചു. ബന്ദികളാക്കപ്പെട്ട പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ അവര്‍ കൈകളില്‍ വഹിച്ചിരുന്നു. എട്ടു പേരാണ് ഫ്രാന്‍സിസ് പാപ്പയെ കാണാന്‍ എത്തിയത്. അവരില്‍ നാലു വയസും, ഒന്‍പതു മാസവും മാത്രമുള്ള കുട്ടികളോടൊപ്പം തട്ടിക്കൊണ്ടുപോയ ഷിരി ബിബാസ് എന്ന യുവതിയുടെ ബന്ധുവും ഉള്‍പ്പെട്ടിരുന്നു.

നാല് കുട്ടികളുടെ അമ്മയും പ്രോ ലൈഫ് വക്താവും ഗര്‍ഭസ്ഥശിശുവിന് വേണ്ടി കാന്‍സര്‍ ചികിത്സ വേണ്ടെന്ന് വച്ച അമ്മയുമായ ജസീക്ക ഹന്ന ദൈവപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി. ”എന്റെ സുന്ദരിയായ മണവാട്ടി ജെസിക്ക സമാധാനത്തോടെ നിത്യസമ്മാനത്തിനായി യാത്രയായി. വ്യാഴാഴ്ച അവള്‍ രോഗീലേപനം സ്വീകരിച്ചു. ശനിയാഴ്ച ശാന്തമായി പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ജസീക്കയുടെ ആത്മാവ് യാത്രയായി. സന്തോഷത്തോടെ അവള്‍ വേദനകള്‍ സഹിച്ചു. ഭയം കൂടാതെയാണ് അവള്‍ അവസാനദിനങ്ങള്‍ ചിലവഴിച്ചത്, ”തനിക്ക് നാലാം സ്റ്റേജ് കാന്‍സാറാണെന്ന് അറിഞ്ഞപ്പോള്‍ ജസീക്ക ആരംഭിച്ച @blessed_by_cancer എന്ന ഇന്‍സ്റ്റഗ്രാം

വത്തിക്കാന്‍ സിറ്റി: ഗര്‍ഭസ്ഥശിശു മുതല്‍ കിടപ്പുരോഗികള്‍വരെയുള്ളവരുടെ അനന്യമായ ശ്രേഷ്ഠതയെ ഉയര്‍ത്തിക്കാണിച്ചും വാടകഗര്‍ഭധാരണം, യുദ്ധം, ലിംഗമാറ്റം, ജെന്‍ഡര്‍ തിയറി, യുദ്ധം പോലുള്ള തിന്മകള്‍ മനുഷ്യന്റെ പരമമായ അന്തസ്സിന് മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിക്കൊണ്ടും വത്തിക്കാന്റെ വിശ്വാസത്തിനായുള്ള ഡിക്കാസ്റ്ററി പുതിയ രേഖ പ്രസിദ്ധീകരിച്ചു. മനുഷ്യാന്തസ്സിന് മേലുള്ള ചില കടന്നുകയറ്റങ്ങള്‍ മറ്റ് ചില കടന്നുകയറ്റങ്ങളെക്കാള്‍ ഗൗരവമില്ലാത്തതായി കാണാനാവില്ലെന്ന് ‘ഇന്‍ഫിനിറ്റ് ഡിഗ്നിറ്റാസസ്( അനന്തമായ ശ്രേഷ്ഠത) എന്ന തലക്കെട്ടില്‍ പുറപ്പെടുവിച്ച രേഖയില്‍ വ്യക്തമാക്കുന്നു . ദുര്‍ബലരായവരുടെ മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങളും ജന്മനാലുള്ള ലൈംഗിക സ്വത്വത്തെ നിരാകരിക്കുന്ന

വത്തിക്കാന്‍ സിറ്റി: ക്ലേശങ്ങളുടെയും അനീതിയുടെയും കഴിഞ്ഞകാല പാപങ്ങളുടെയും ‘പഞ്ചക്ഷതങ്ങള്‍’ പേറുന്നവരെ ആശ്വസിപ്പിക്കുകയും പരിചരിക്കുകയും ചെയ്യേണ്ടത് ഒരോ ക്രൈസ്തവവിശ്വാസിയുടെയും കടമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് അസീസിക്ക് പഞ്ചക്ഷതങ്ങള്‍ ലഭിച്ചതിന്റെ 800 ാം വാര്‍ഷികത്തോടനുബന്ധിച്ച് തന്നെ സന്ദര്‍ശിച്ച ഇറ്റലിയിലെ ലാ വര്‍ണായിലെയും ടക്‌സന്‍ പ്രൊവിന്‍സിലെയും ഫ്രാന്‍സിസ്‌കന്‍ വൈദികരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ രക്തത്തിന്റെ തിരുശേഷിപ്പ് വൈദികര്‍ പാപ്പക്ക് നല്‍കി. വിശുദ്ധന്റെ സഹനത്തിന്റെയും മരണത്തിന്റെമേലുള്ള വിജയത്തിന്റെയും അടയാളമായിരുന്ന പഞ്ചക്ഷതങ്ങളെന്ന് പാപ്പ പറഞ്ഞു.സഭയെ ‘റിപ്പയര്‍’ ചെയ്യാനുള്ള ദൗത്യത്തിന്റെ

വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ വികാര്‍ ജനറല്‍ കര്‍ദിനാള്‍ ആഞ്ചലോ ഡി ഡൊണാറ്റിസിനെ കരുണയുടെ കോടതിയെന്ന് വിശേഷിപ്പിക്കുന്ന അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറിയുടെ തലവനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഗുരുതരമായ തെറ്റുകള്‍ ചെയ്യുന്നവരെ സഭയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പടെ പാപക്ഷമയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന വത്തിക്കാന്റെ കോടതിയാണ് അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറി. പാപ്പായുടെ വികാരി എന്ന നിലയില്‍ 2017 മുതല്‍ റോമ രൂപതയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചുവരികയായിരുന്നു കര്‍ദിനാള്‍ ഡൊണാറ്റിസ്. 2013 മുതല്‍ അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറിയുടെ തലവനായി സേവനം ചെയ്യുകയായിരുന്ന കര്‍ദിനാള്‍

2022-ലെ കണക്കുകള്‍പ്രകാരം ലോകമെമ്പാടുമായി കത്തോലിക്ക വിശ്വാസികളുടെ സംഖ്യ ഒരു ശതമാനം വര്‍ധിച്ച് 139 കോടിയായി. കഴിഞ്ഞ ദിവസം വത്തിക്കാന്‍ പ്രസിദ്ധീകരിച്ച 2022-ലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഈയര്‍ ബുക്കിലും 2024 പൊന്തിഫിക്കല്‍ ഈയര്‍ ബുക്കിലുമായാണ് സഭയുടെ വളര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ആഫ്രിക്കയിലാണ് വിശ്വാസികളുടെ സംഖ്യയിലുള്ള ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത് – മൂന്ന് ശതമാനം. .9 ശതമാനം വളര്‍ച്ചയുമായി അമേരിക്കയും .6 ശതമാനം വളര്‍ച്ചയുമായി ഏഷ്യയുമാണ് തൊട്ട് പുറകിലുള്ളത്. ആഫ്രിക്കയില്‍ വൈദികരുടെ എണ്ണത്തില്‍ 3.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഏഷ്യയില്‍













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

സിഡ്‌നി: 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഓസ്ട്രേലിയ. ഡിസംബര്‍ 9 അര്‍ധരാത്രി പ്രാബല്യത്തില്‍ വന്ന ഈ നിയമം, പ്രായപൂര്‍ത്തിയാകാത്തവരുടെ മാനസികവും സാമൂഹികവുമായ ക്ഷേമം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന്റെ സര്‍ക്കാര്‍ നടത്തിയ സുപ്രധാന ചുവടുവയ്പ്പാണ്. കുട്ടികളെക്കാള്‍ ഉപരി പ്‌ളാറ്റ്‌ഫോമുകളിലാണ് നിയമം നടപ്പാക്കാനുള്ള ബാധ്യത നിക്ഷിപ്തമായിരിക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡുകള്‍, യൂട്യൂബ്, ടിക് ടോക്ക്, സ്നാപ്ചാറ്റ്, എക്സ്, റെഡ്ഡിറ്റ്, ട്വിച്ച്, കിക്ക് എന്നിവയുള്‍പ്പെടെ കുറഞ്ഞത് പത്ത് പ്രധാന

കൊച്ചി: കേരള കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ (കെസിബിസി) നേതൃത്വത്തില്‍ സംഘടിപ്പിച്ച കെസിബിസി മീഡിയ അവാര്‍ഡ് വിതരണ സമ്മേളനം പിഒസിയില്‍ നടന്നു. നിയമ-വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എംഎല്‍എ ആശംസകള്‍ അര്‍പ്പിച്ചു. മാധ്യമം, സാഹിത്യം, ദാര്‍ശനിക ചിന്ത, യുവപ്രതിഭ, ഗുരുസേവനം എന്നീ മേഖലകളില്‍ മികവ് പുലര്‍ത്തിയ വര്‍ക്കാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ സമ്മാനിച്ചത്. ടോം ജേക്കബ് (മീഡിയ അവാര്‍ഡ്), വി.

പാരീസ്: ഫ്രാന്‍സിലെ നാസി അധിനിവേശത്തിലും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലും രക്തസാക്ഷികളായ 174 പേരെ ഫ്രാന്‍സിലും സ്പെയിനിലും നടന്ന വ്യത്യസ്ത ചടങ്ങുകളില്‍ വാഴ്ത്തപ്പെട്ടരായി പ്രഖ്യാപിച്ചു. പാരീസിലെ നോട്ടര്‍ ഡാം കത്തീഡ്രലിലും സ്പെയിനിലെ ജാനിലുള്ള അസംപ്ഷന്‍ കത്തീഡ്രലിലും നടന്ന ചടങ്ങുകളില്‍ ലക്സംബര്‍ഗ് കര്‍ദിനാള്‍ ആര്‍ച്ചുബിഷപ് ജീന്‍-ക്ലോഡ് ഹോളറിച്ചും വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്ട്രി പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍സെല്ലോ സെമേരാരോയും യഥാക്രമം കാര്‍മികത്വം വഹിച്ചു. വിശുദ്ധ മാക്സിമില്യന് കോള്‍ബയെപ്പോലെ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആറുമക്കളുടെ പിതാവിന്റെ സ്ഥാനത്ത് പകരം മരണം വരിച്ച വൈദികന്, ദരിദ്രര്‍ക്കായി

സിഡ്‌നി: 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഓസ്ട്രേലിയ. ഡിസംബര്‍ 9 അര്‍ധരാത്രി പ്രാബല്യത്തില്‍ വന്ന ഈ നിയമം, പ്രായപൂര്‍ത്തിയാകാത്തവരുടെ മാനസികവും സാമൂഹികവുമായ ക്ഷേമം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന്റെ സര്‍ക്കാര്‍ നടത്തിയ സുപ്രധാന ചുവടുവയ്പ്പാണ്. കുട്ടികളെക്കാള്‍ ഉപരി പ്‌ളാറ്റ്‌ഫോമുകളിലാണ് നിയമം നടപ്പാക്കാനുള്ള ബാധ്യത നിക്ഷിപ്തമായിരിക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡുകള്‍, യൂട്യൂബ്, ടിക് ടോക്ക്, സ്നാപ്ചാറ്റ്, എക്സ്, റെഡ്ഡിറ്റ്, ട്വിച്ച്, കിക്ക് എന്നിവയുള്‍പ്പെടെ കുറഞ്ഞത് പത്ത് പ്രധാന

കൊച്ചി: കേരള കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ (കെസിബിസി) നേതൃത്വത്തില്‍ സംഘടിപ്പിച്ച കെസിബിസി മീഡിയ അവാര്‍ഡ് വിതരണ സമ്മേളനം പിഒസിയില്‍ നടന്നു. നിയമ-വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എംഎല്‍എ ആശംസകള്‍ അര്‍പ്പിച്ചു. മാധ്യമം, സാഹിത്യം, ദാര്‍ശനിക ചിന്ത, യുവപ്രതിഭ, ഗുരുസേവനം എന്നീ മേഖലകളില്‍ മികവ് പുലര്‍ത്തിയ വര്‍ക്കാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ സമ്മാനിച്ചത്. ടോം ജേക്കബ് (മീഡിയ അവാര്‍ഡ്), വി.

പാരീസ്: ഫ്രാന്‍സിലെ നാസി അധിനിവേശത്തിലും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലും രക്തസാക്ഷികളായ 174 പേരെ ഫ്രാന്‍സിലും സ്പെയിനിലും നടന്ന വ്യത്യസ്ത ചടങ്ങുകളില്‍ വാഴ്ത്തപ്പെട്ടരായി പ്രഖ്യാപിച്ചു. പാരീസിലെ നോട്ടര്‍ ഡാം കത്തീഡ്രലിലും സ്പെയിനിലെ ജാനിലുള്ള അസംപ്ഷന്‍ കത്തീഡ്രലിലും നടന്ന ചടങ്ങുകളില്‍ ലക്സംബര്‍ഗ് കര്‍ദിനാള്‍ ആര്‍ച്ചുബിഷപ് ജീന്‍-ക്ലോഡ് ഹോളറിച്ചും വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്ട്രി പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍സെല്ലോ സെമേരാരോയും യഥാക്രമം കാര്‍മികത്വം വഹിച്ചു. വിശുദ്ധ മാക്സിമില്യന് കോള്‍ബയെപ്പോലെ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആറുമക്കളുടെ പിതാവിന്റെ സ്ഥാനത്ത് പകരം മരണം വരിച്ച വൈദികന്, ദരിദ്രര്‍ക്കായി

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?