കാഞ്ഞിരപ്പള്ളി: അണക്കര ഫൊറോന പള്ളി അങ്കണത്തില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ 48-ാം രൂപതാ ദിനം സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ആഘോഷമായി. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട പരിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ ദൈവജനത്തെ പ്രതിനിധീകരിച്ചെത്തിയ വൈദികരും സന്യസ്ത രുമുള്പ്പെടുന്ന വിശ്വാസിഗണം പങ്കുചേര്‍ന്നു. മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സീറോമലങ്കര സഭയുടെ പത്തനംതിട്ട രൂപതാ ധ്യക്ഷന് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ മേലധ്യക്ഷന് മാര്‍ മാത്യു അറയ്ക്കല്‍
പാലക്കാട്: സ്നേഹവും സാഹോദര്യവുമാണ് ക്രിസ്തീയ സംസ്കാരമെന്നും അതില്‍ നിന്നും വ്യതിചലിക്കുന്നത് സംസ്കാരവിരുദ്ധമാണെന്നും പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍. മണ്ണാര്‍ക്കാട് ഹോളി സ്പിരിറ്റ് ഫൊറോന പള്ളി സുവര്‍ണ്ണ ജൂബിലി സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഇടവക വികാരി ഫാ. രാജു പുളിക്ക ത്താഴെ അധ്യക്ഷത വഹിച്ചു. വി.കെ ശ്രീകണ്ഠന് എംപി സുവനീര്‍ പ്രകാശനം ചെയ്തു. മണ്ണാര്‍ക്കാട് നഗരസഭ ചെയര്മാന് മുഹമ്മദ് ബഷീര്‍ ഡയറക്ടറി പ്രകാശനം ചെയ്തു. ജനറല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ടെസി, നഗരസഭ
ഇടുക്കി: ഇടുക്കി രൂപതാ ദിനാചരണത്തോടനുബന്ധിച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആതുര ശുശ്രൂഷ മേഖലയിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. സിസ്റ്റര്‍ സുഗുണ എഫ്സിസി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മികച്ച പ്രവര്‍ത്തനത്തിന് ജോജി കുറ്റിക്കല്‍, മാതൃകാ ദൈവാലയ ശുശ്രൂഷി ഒ.വി. പൗലോസ് ഒറ്റപ്ലാക്കല്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്കി ആദരിക്കും. കഴിഞ്ഞ നാളുകളില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുകയും വലിയ സംഭാവനകള്‍ ചെയ്യുകയും ചെയ്ത മോണ്‍. ജോസ് പ്ലാച്ചിക്കല്‍, ഡോ. സിസ്റ്റര്‍ ജീന്‍ റോസ് എസ്ഡി, ജോസഫ് മാത്യു, ജോര്‍ജ് കോയിക്കല്‍, കുഞ്ഞമ്മ തോമസ്, ഇസബെല്ല
ഇടുക്കി: ഇടുക്കി രൂപതാ ദിനം നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ ഇന്ന് (മെയ് 13) നടക്കും. വിവിധ കര്‍മ്മപരിപാടികളോടെ ഏപ്രില്‍ 20ന് ആരംഭിച്ച രൂപതാ ദിനാഘോഷങ്ങള്‍ക്ക് ഇന്ന് പരിസമാപ്തിയാകും. രൂപതാ ദിനാചരണത്തിന്റെ ഭാഗമായി മൂന്ന് ജൂബിലി തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച പ്രയാണങ്ങള്‍ ഇന്നലെ (തിങ്കള്‍) സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നു. വാഴത്തോപ്പില്‍ നിന്നും ആരംഭിച്ച ഛായാചിത്ര പ്രയാണവും അടിമാലി സെന്റ് ജൂഡ് ടൗണ്‍ പള്ളിയില്‍ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണവും രാജകുമാരി
പൗരോഹിത്യത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേക്കുമുള്ള ദൈവവിളികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും, എല്ലാവരും പരസ്പരം സേവനം ചെയ്തു ജീവിക്കാനുമുള്ള ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് മുമ്പ്, വത്തിക്കാന്‍ ചത്വരത്തില്‍ ഒത്തുകൂടിയ ജൂബിലി തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ആശംസകളറിയിച്ചുകൊണ്ട് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മെയ് 11 ഞായറാഴ്ച തിരുസഭ നല്ല ഇടയന്റെ തിരുനാളായി ആഘോഷിച്ച ദിവസമാണ്. അന്ന് ദൈവവിളിക്കായുള്ള പ്രാര്‍ത്ഥനാ ദിനവും റോമിലെ ബാന്‍ഡുകളുടെയും ജനപ്രിയ വിനോദങ്ങളുടെയും ജൂബിലിയുടെ സമാപനദിനവുമായിരുന്നു. മാര്‍പാപ്പ എന്ന നിലയിലുള്ള തന്റെ
റാഞ്ചി: ജാര്‍ഖണ്ഡില്‍ ക്രൈസ്തവര്‍ക്കുനേരെ ചില രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെ സാമൂഹികവിരുദ്ധ ഗ്രൂപ്പുകള്‍ നടത്തുന്ന നിരന്തരമായ അക്രമങ്ങളെ ബിഷപ് തിയോഡോര്‍ മാസ്ഹരന്‍കാസ് അപലപിച്ചു. ജാര്‍ഖണ്ഡിലെ ട്രൈബല്‍ ജനതയുടെ ഉന്നമനത്തിനായി ക്രൈസ്തവ മിഷണറിമാര്‍ ചെയ്യുന്ന സേവനങ്ങള്‍ക്കെതിരെ വലിയ കാമ്പെയ്ന് നടന്നുകൊണ്ടിരിക്കുകയാണ് അദ്ദേഹം സൂചിപ്പിച്ചു. ചില ഗ്രൂപ്പുകള്‍ യാതൊരു അടിസ്ഥാനവുമില്ലാതെ മതപരിവര്‍ത്തനം ആരോപിച്ച് അക്രമം അഴിച്ചുവിടുന്നു, സംസ്ഥാനത്ത് സമാധാനം പുലരുന്നത് അവര്‍ ആഗ്രഹിക്കുന്നില്ല, അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെയോ, വലിയ ശക്തികളുടെയോ പിന്തുണയില്ലാതെ അവര്‍ക്കെങ്ങനെയാണ് നിയമം കൈയിലെടുക്കാന്‍ കഴിയുക ബിഷപ് ചോദിച്ചു. ജാര്‍ഖണ്ഡില്‍
‘ഞങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ കാരണം ഞാന്‍ നിങ്ങളോട് പറയാന്‍ പോകുന്നില്ല, പക്ഷേ പരസ്പരം സമ്മതിച്ചപ്രകാരം കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോയുമായുള്ള എന്റെ എല്ലാ കൂടിക്കാഴ്ചകളും എല്ലായ്പ്പോഴും അഭിപ്രായ ഐക്യത്തിലല്ല സമാപിച്ചത്. ‘ ബിഷപ്് പ്രെവോസ്റ്റ് ഒരു പുഞ്ചിരിയോടെ, ഫ്രാന്‍സിസ് മാര്‍പാപ്പയുമായി തനിക്ക് എന്ത് അഭിപ്രായവ്യത്യാസങ്ങളാണുള്ളതെന്ന് വ്യക്തമാക്കാതെ പറഞ്ഞ വാക്കുകളാണിത്. 2023 മാര്‍ച്ച് 14-ന്, ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് സ്ഥാനം ഏറ്റെടുക്കാന്‍ റോമിലേക്ക് പോകുന്നതിന് മുന്നോടിയായി പെറുവിലെ ബിഷപ്പുമാരോട് നടത്തിയ പ്രസംഗത്തിലാണ് ബിഷപ് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് – നിലവിലെ പോപ്പ്
റാഞ്ചി: ജാര്‍ഖണ്ഡിലെ ഡല്ട്ടണ്ഗഞ്ചിലെ കാടിനുള്ളിലെ ഡൗന ഗ്രാമത്തില്‍, ബിര്‍ജിയ ഗോത്ര സമൂഹത്തിലെ സാമൂഹികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന പുതിയ ഹോസ്റ്റലിന്റെ ശിലാസ്ഥാപനം ഡല്ട്ടണ്ഗഞ്ച് രൂപതയുടെ ബിഷപ്പായ തയഡോര് മസ്കരെനാസ് എസ്.എഫ്.എക്സ്. നിര്‍വഹിച്ചു. ഹോളി ചൈല്‍ഡ് ഏജന്‍സിയുടെ സാമ്പത്തിക സഹായം ഈ പദ്ധതിക്ക് കൈവരുത്തിയതില്‍ അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. കുട്ടികളുടെ ഭാവിയും ക്ഷേമവും ലക്ഷ്യമാക്കി സമൂഹം ഒന്നായി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചടങ്ങില്‍ രൂപതയുടെ വികാരി ജനറാള്‍ ഫാ. സഞ്ജയ് ഗിദ്, ഡൗന സെക്രഡ്
വത്തിക്കാന്‍ സിറ്റി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ലിയോ 14 ാമന്‍ മാര്‍പാപ്പ. ചര്‍ച്ചകളിലൂടെ, ഇരുരാജ്യങ്ങളും ശാശ്വതമായ ഒരു കരാറിലെത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നയിച്ച ആദ്യത്രികാലജപ പ്രാര്‍ത്ഥനയ്ക്കുശേഷമുള്ള പ്രസംത്തില്‍ പാപ്പ പറഞ്ഞു. എല്ലാ യുദ്ധങ്ങളും എത്രയും വേഗം അവസാനിപ്പിക്കണമെന്നും, പീഡിതര്‍ക്ക് സഹായം ലഭിക്കണമെന്നും, തടവുകാര്‍ മോചിക്കപ്പെടണമെന്നും ലോകമസമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് പാപ്പ പറഞ്ഞു. മൂന്നാം ലോകമഹായുദ്ധം ഇന്ന് പല ഭാഗങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ് ഇനി ഒരിക്കലും യുദ്ധം അരുതെന്ന് ലോകനേതാക്കളോട്്
ഞാന്‍ കത്തോലിക്കര്‍ ചൊല്ലുന്ന ജപമാല പ്രാര്‍ത്ഥന ചൊല്ലാറുണ്ട്. അപാര ശക്തിയാണ് പരിശുദ്ധ മറിയത്തിന്റെ ജപമാലയ്ക്ക്. തുറന്നടിക്കുന്നത് ബാപ്റ്റിസ്റ്റ് പ്രൊട്ടസ്റ്റന്റ് എഴുത്തുകാരനായ മൈക് ബെവലി. ‘എന്റെ ക്ലയന്റ് ഒരു കത്തോലിക്ക വിശ്വാസിയാണ്. ഞാന്‍ അവരോടൊപ്പം ജപമാല ചൊല്ലുക പതിവാണ്. ജപമാലക്ക് ഒരുപാട് ശക്തിയുണ്ടെന്ന് എനിക്ക് മനസ്സിലായി. ഇഡബ്ല്യുടിഎന്‍ ചാനലില്‍ ഇതെങ്ങനെയാണെന്ന് പഠിപ്പിക്കുന്നുണ്ട്’ എന്നാണ് മൈക് ബെവല്‍ പറയുന്നത്. ഇഡബ്ല്യുടിഎന്‍ ഗ്ലോബല്‍ കാത്തലിക് നെറ്റ്വര്‍ക്കിന്റെ സ്ഥാപകയായ മദര്‍ ആഞ്ചലിക്കായുടെ ജപമാല എപ്രകാരം ചൊല്ലണമെന്ന യുട്യൂബ് വീഡിയോ കാണുവാനും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്.
ജറുസലേം: വിശുദ്ധ നാട്ടിലെ ക്രൈസ്തവ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തില്‍ ഈശോ കുരിശും വഹിച്ചു കടന്നുപോയ ‘വിയ ക്രൂസിസ്’ പാതയിലൂടെ കുരിശിന്റെ വഴി നടത്തി. ഇസ്രായേല്‍- പാലസ്തീന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാക്കുക എന്ന നിയോഗത്തോടെയാണ് കുട്ടികള്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ അണിചേര്‍ന്നത്. വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്, ഇസ്രായേലിലെ അപ്പസ്തോലിക്ക് ന്യൂണ്‍ഷ്യോയും ജറുസലേമിലെ അപ്പസ്തോലിക്ക് ഡെലിഗേറ്റുമായ ആര്‍ച്ചുബിഷപ് അഡോള്‍ഫോ തിതോ യിലാനാ തുടങ്ങിയവര്‍ കുട്ടികളും അധ്യാപകരും പങ്കെടുത്ത കുരിശിന്റെ
നെയ്റോബി/കെനിയ: ക്രിസ്തുവിന്റെ അനുയായികളുടെ ഇടയിലെ അനൈക്യം സുവിശേഷത്തിന്റെ സന്ദേശത്തിന് എതിര് സാക്ഷ്യമായി മാറുമെന്ന ഓര്‍മപ്പെടുത്തലുമായി കര്‍ദിനാള്‍ റോബര്‍ട്ട് സാറ. കെനിയയിലെ താന്‍ഗാസാ സര്‍വകലാശയുടെ കീഴിലുള്ള സ്കൂള്‍ ഓഫ് തിയോളജി ഓഫ് കെനിയ സംഘടിപ്പിച്ച തിയോളജിക്കല്‍ സിമ്പോസിയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍. നാം വിഭജിക്കപ്പെട്ടവരായി തുടരുകയാണെങ്കില്‍ നമ്മുടെ സാക്ഷ്യവും വിഭജിക്കപ്പെട്ടതായിരിക്കുമെന്നും ആ സാക്ഷ്യം ലോകം വിശ്വസിക്കുകയില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു. മറ്റെല്ലാ കാര്യങ്ങളെക്കാളുമുപരിയായി ക്രിസ്ത്യാനി എന്ന വിശേഷണത്തിന് പ്രധാന സ്ഥാനം നല്കുന്ന വിധം ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസജീവിതം നയിക്കുവാന്‍
ടെന്നസി (യുഎസ്): വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അഭ്രപാളികളില്‍ എത്തിച്ച ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസിന് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം. 2023-ലെ ഏറ്റവും മികച്ച ക്രിസ്ത്യന്‍ സിനിമക്കുള്ള ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ വിഷ്വല്‍ മീഡിയ (ഐസിവിഎം) ഗോള്‍ഡന്‍ ക്രൗണ്‍ അവാര്‍ഡ് ‘ദ ഫേസ് ഓഫ് ദ ഫേസ് ലെസിന്’ ലഭിച്ചു. അമേരിക്കയിലെ ടെന്നസില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ സംവിധായകന് ഡോ. ഷൈസന്‍ പി. ഔസേഫ്, നിര്‍മ്മാതാവ് സാന്ദ്രാ ഡിസൂസ റാണ എന്നിവര്‍
ഉക്രെയ്ന് യുദ്ധം രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടത് 10,582 സിവിലിയന്മാരാണ്. എന്നാല്‍ ഈ യുദ്ധം ഉക്രെയ്നില് വിതച്ച നാശത്തിന്റെ വ്യാപ്തി മനസിലാക്കണമെങ്കില്‍ ഉക്രെയ്ന് ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് സ്വാസ്ലേവ് ഷെവ്ചുക്ക് നിരത്തുന്ന ചില കണക്കുകള്‍ കൂടെ കൂട്ടിവായിക്കണം. കഴിഞ്ഞ ഒരു വര്‍ഷം 1, 20,000 ഡിവോഴ്സുകളാണ് ഉക്രെയ്നില് നടന്നത്. യുദ്ധത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും പുരുഷന്മാര് യുദ്ധമുഖത്ത് തുടരുകയും ചെയ്യുന്ന സാഹചര്യം
പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ദിവ്യബലിക്കിടെ നടന്ന ഭീകരാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. ഡോറി രൂപത ബിഷപ് ലോറന്റ് ബിഫൂറെ ഡാബിറാണ് ഇസാകാനെ ദൈവാലയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടതായി പുറം ലോകത്തെ അറിയിച്ചത്. 12 പേര് സംഭവസ്ഥലത്ത് വച്ചും മൂന്നു പേര് പിന്നീടുമാണ് മരണമടഞ്ഞത്. പരിക്കേറ്റ രണ്ട് പേര് ചികിത്സയിലാണ്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും മുറിവേറ്റവരുടെ സൗഖത്തിനും മരണവും നാശവും വിതയ്ക്കുന്നവരുടെ മാനസാന്തരത്തിനുമായി പ്രാര്‍ത്ഥിക്കുവാന്‍ ബിഷപ് ആഹ്വാനം ചെയ്തു.
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട
മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ
ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ
ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ
രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍
മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍
രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍
ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്
ഇടുക്കി: വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ദിവസങ്ങളില്‍ മത്സരങ്ങള്‍ നടത്താനുള്ള നീക്കം പിന്‍വലിക്കണമെന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു ക്രൈസ്ത സമൂഹം വിശുദ്ധ ദിനമായി കരുതുന്ന ഞായറാഴ്ചകള്‍, ആരാധനയ്ക്കും മതപഠനത്തിനുമായി മാറ്റി വച്ചിരിക്കുന്ന ദിനങ്ങളാണ്. ഈ ദിവസങ്ങളില്‍ മത്സരം നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പിടിവാശി ദുരുദേശ പരമാണ്. മുന്‍പും ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്താന്‍ ശ്രമം നടന്നിട്ടുള്ളത് സംശയത്തിന്റെ ആക്കം വര്‍ധിപ്പിക്കുന്നു. ഒക്ടോബര്‍ 11, 12 തിയതികളില്‍ സയന്‍സ് ക്ലബിന്റെ നേതൃത്വ ത്തില്‍ നടത്തുന്ന സി.വി
വത്തിക്കാന്‍ സിറ്റി: ‘വിശുദ്ധിക്കായി വിശക്കുന്നവരാകാന്‍’ സമര്‍പ്പിതരെ ക്ഷണിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ. സമര്‍പ്പിത ജീവിതത്തിന്റെ ജൂബിലിയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ചത്വരത്തിലര്‍പ്പിച്ച ദിവ്യബലി മധ്യേയായിരുന്നു പാപ്പയുടെ ആഹ്വാനം. ലോകമെമ്പാടുമുള്ള സമര്‍പ്പിത സമൂഹങ്ങളിലെ അംഗങ്ങള്‍ ജൂബിലിയില്‍ പങ്കെടുത്തു. നമ്മുടെ എല്ലാ ആവശ്യങ്ങളിലും ആത്മവിശ്വാസത്തോടെ പിതാവിലേക്ക് തിരിയാന്‍ യേശു നമ്മെ ക്ഷണിക്കുന്നതായി പാപ്പ പറഞ്ഞു. പ്രത്യേകിച്ച് സമര്‍പ്പിത വ്രതങ്ങള്‍ ജീവിക്കുക എന്നാല്‍ പിതാവിന്റെ കരങ്ങളില്‍ കുട്ടികളെപ്പോലെ സ്വയം സമര്‍പ്പിക്കുക എന്നാണര്‍ത്ഥം. ദൈവം നമ്മുടെ ജീവിതത്തിന്റെ പൂര്‍ണതയും അര്‍ത്ഥവുമാണെന്ന് പാപ്പ പറഞ്ഞു. കര്‍ത്താവ്
കൊല്‍ക്കത്ത: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സേവനത്തിന്റെയും കാരുണ്യത്തിന്റെയും 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. 75-ാമത് സ്ഥാപക ദിനം കൊല്‍ക്കത്തയിലെ മദര്‍ ഹൗസില്‍ ആഘോഷിച്ചു. വിശുദ്ധ മദര്‍ തെരേസയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന ചാപ്പലില്‍ കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് ഏലിയാസ് ഫ്രാങ്കിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അതിരൂപത ചാന്‍സലര്‍ ഫാ. ഡൊമിനിക് ഗോമസ്, എംസി ഫാദേഴ്സ് സുപ്പീരിയര്‍ ഫാ. ബെഞ്ചമിന്‍ എംസി തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. സിസ്റ്റേഴ്സ്, സന്നദ്ധപ്രവര്‍ത്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സാന്നിധ്യംകൊണ്ട് ചാപ്പല്‍ നിറഞ്ഞു
ഇടുക്കി: വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ദിവസങ്ങളില്‍ മത്സരങ്ങള്‍ നടത്താനുള്ള നീക്കം പിന്‍വലിക്കണമെന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു ക്രൈസ്ത സമൂഹം വിശുദ്ധ ദിനമായി കരുതുന്ന ഞായറാഴ്ചകള്‍, ആരാധനയ്ക്കും മതപഠനത്തിനുമായി മാറ്റി വച്ചിരിക്കുന്ന ദിനങ്ങളാണ്. ഈ ദിവസങ്ങളില്‍ മത്സരം നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പിടിവാശി ദുരുദേശ പരമാണ്. മുന്‍പും ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്താന്‍ ശ്രമം നടന്നിട്ടുള്ളത് സംശയത്തിന്റെ ആക്കം വര്‍ധിപ്പിക്കുന്നു. ഒക്ടോബര്‍ 11, 12 തിയതികളില്‍ സയന്‍സ് ക്ലബിന്റെ നേതൃത്വ ത്തില്‍ നടത്തുന്ന സി.വി
വത്തിക്കാന്‍ സിറ്റി: ‘വിശുദ്ധിക്കായി വിശക്കുന്നവരാകാന്‍’ സമര്‍പ്പിതരെ ക്ഷണിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ. സമര്‍പ്പിത ജീവിതത്തിന്റെ ജൂബിലിയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ചത്വരത്തിലര്‍പ്പിച്ച ദിവ്യബലി മധ്യേയായിരുന്നു പാപ്പയുടെ ആഹ്വാനം. ലോകമെമ്പാടുമുള്ള സമര്‍പ്പിത സമൂഹങ്ങളിലെ അംഗങ്ങള്‍ ജൂബിലിയില്‍ പങ്കെടുത്തു. നമ്മുടെ എല്ലാ ആവശ്യങ്ങളിലും ആത്മവിശ്വാസത്തോടെ പിതാവിലേക്ക് തിരിയാന്‍ യേശു നമ്മെ ക്ഷണിക്കുന്നതായി പാപ്പ പറഞ്ഞു. പ്രത്യേകിച്ച് സമര്‍പ്പിത വ്രതങ്ങള്‍ ജീവിക്കുക എന്നാല്‍ പിതാവിന്റെ കരങ്ങളില്‍ കുട്ടികളെപ്പോലെ സ്വയം സമര്‍പ്പിക്കുക എന്നാണര്‍ത്ഥം. ദൈവം നമ്മുടെ ജീവിതത്തിന്റെ പൂര്‍ണതയും അര്‍ത്ഥവുമാണെന്ന് പാപ്പ പറഞ്ഞു. കര്‍ത്താവ്
കൊല്‍ക്കത്ത: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സേവനത്തിന്റെയും കാരുണ്യത്തിന്റെയും 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. 75-ാമത് സ്ഥാപക ദിനം കൊല്‍ക്കത്തയിലെ മദര്‍ ഹൗസില്‍ ആഘോഷിച്ചു. വിശുദ്ധ മദര്‍ തെരേസയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന ചാപ്പലില്‍ കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് ഏലിയാസ് ഫ്രാങ്കിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അതിരൂപത ചാന്‍സലര്‍ ഫാ. ഡൊമിനിക് ഗോമസ്, എംസി ഫാദേഴ്സ് സുപ്പീരിയര്‍ ഫാ. ബെഞ്ചമിന്‍ എംസി തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. സിസ്റ്റേഴ്സ്, സന്നദ്ധപ്രവര്‍ത്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സാന്നിധ്യംകൊണ്ട് ചാപ്പല്‍ നിറഞ്ഞു
സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്
ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?