Follow Us On

19

September

2024

Thursday

Latest News

  • പെണ്‍കുട്ടികളുടെ പേരു പറഞ്ഞ് വര്‍ഗീയ വിഷം വിതയ്ക്കരുത്: മാര്‍ ജോസഫ് പാംപ്ലാനി.

    പെണ്‍കുട്ടികളുടെ പേരു പറഞ്ഞ് വര്‍ഗീയ വിഷം വിതയ്ക്കരുത്: മാര്‍ ജോസഫ് പാംപ്ലാനി.0

    കണ്ണൂര്‍: പെണ്‍കുട്ടികളുടെ പേരു പറഞ്ഞ് വര്‍ഗീയ വിഷം വിതയ്ക്കാന്‍ ആരും പരിശ്രമിക്കേണ്ടതില്ലെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി.  തലശേരി അതിരൂപത കെസിവൈഎം-എസ്എംവൈഎം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചെമ്പേരിയില്‍ സംഘടിപ്പിച്ച നസ്രാണി യുവജന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നതയുടെയും വര്‍ഗീയതയുടെയും വിത്ത് വിതയ്ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പലരും ശ്രമിക്കുന്നുണ്ടെന്നു തിരിച്ചറിയണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. സമുദായത്തിലെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വില പറയാന്‍ ആരേയും അനുവദിക്കരുത്. യുവജനങ്ങള്‍ വി വേകവും കരുത്തുമുള്ളവരാകണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. നമ്മുടെ

  • ക്ഷമയുടെ പര്യായമായി ബിഷപ് മാരി ഇമ്മാനുവേല്‍

    ക്ഷമയുടെ പര്യായമായി ബിഷപ് മാരി ഇമ്മാനുവേല്‍0

    സിഡ്‌നി: തന്നെ വധിക്കാന്‍ ശ്രമിച്ച ഭീകരനോട് നിരുപാധികം ക്ഷമിച്ച ബിഷപ് മാര്‍ മാരി ഇമ്മാനുവേലിന്റെ വാക്കുകളാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ പ്രഭാഷണങ്ങളിലൂടെ പ്രശസ്തനായ ബിഷപ് ഇമ്മാനുവേല്‍ താന്‍ പ്രസംഗിച്ച വാക്കുകള്‍ ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുകയായിരുന്നു. അള്‍ത്താരയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന ബിഷപ് മാരി ഇമ്മാനുവേലിന് നേരെ അക്രമി നടന്നുവരുന്നതും കത്തികൊണ്ട് പലപ്രാവശ്യം കുത്തുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ ക്രൂരകൃത്യത്തിന്റെ ഭീകരതെയ നിഷ്പ്രഭമാക്കുന്ന ക്ഷമയുടെ വാക്കുകളാണ് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇപ്പോള്‍ പിടിച്ചുകുലുക്കുന്നത്. തിരിച്ചടി വേണ്ട, പ്രാര്‍ത്ഥനമതി

  • പ്രതിഷേധ മാര്‍ച്ചുകള്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗം: കര്‍ദിനാള്‍ ലൂയിസ് ജോസ് റുയേഡ

    പ്രതിഷേധ മാര്‍ച്ചുകള്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗം: കര്‍ദിനാള്‍ ലൂയിസ് ജോസ് റുയേഡ0

    കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധമാര്‍ച്ചുകള്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും ജനങ്ങളുടെ സ്വരം ശ്രവിക്കാന്‍ ഗവണ്‍മെന്റ് തയാറാകണമെന്നും കര്‍ദിനാള്‍ ലൂയിസ്  ജോസ് റുയേഡ. കൊളംബിയന്‍ ഗവണ്‍മെന്റ് ആരോഗ്യരംഗത്ത് നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങള്‍ക്കെതിരായ രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധ റാലികള്‍ അരങ്ങേറിയ സാഹചര്യത്തിലാണ് കൊളംബിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് തലവനായ കര്‍ദിനാള്‍ ലൂയിസ് ജോസ് റുയേഡയുടെ പ്രസ്താവന. മഴയെ അവഗണിച്ചുപോലും തലസ്ഥാനനഗരിയായ ബൊഗോതയില്‍ പ്രതിഷേധത്തിനായി അണിനിരന്ന ആയിരങ്ങള്‍ക്ക് പുറമെ കുകുത, ബുക്കാരമാംഗ, മെഡല്ലിന്‍, ഇബാഗ്വ, കാര്‍ത്തജേന,

  • ഈ പുഞ്ചിരി മാഞ്ഞു, അല്ല മായ്ച്ചു

    ഈ പുഞ്ചിരി മാഞ്ഞു, അല്ല മായ്ച്ചു0

    അനാ എസ്ട്രാഡാ എന്ന 47 കാരി ഇനി ഇല്ല. ദയാവധമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ദയാരഹിതമായ കൊലപാതകത്തിന്റെ പെറുവിലെ ആദ്യത്തെ ഇരയായി അന്ന യാത്രയായി. ദയാവധത്തിന് പെറുവിലെ ഭറണഘടന അനുമതി നല്‍കുന്നില്ലെങ്കിലും അനാ എസ്ട്രാഡയുടെ പ്രത്യേക കേസ് പെറുവിലെ സുപ്രീം കോടതി ദയാവധത്തിനായി അംഗീകരിക്കുകയായിരുന്നു. മസിലുകളുടെ പ്രവര്‍ത്തനം ക്രമാനുഗതമായി ദുര്‍ബലമാകുന്ന പോളിമൈസ്റ്റോസിസ് എന്ന ഭേദപ്പെടുത്താനാവാത്ത രോഗബാധിതയായതിനെ തുടര്‍ന്ന് ദയാവധം തിരഞ്ഞെടുത്ത അന്നയുടെ ആത്മാവിന് വേണ്ടി നമുക്ക് ഇനി ചെയ്യാവുന്നത് പ്രാര്‍ത്ഥികുക എന്നത് മാത്രം. മനുഷ്യന്റെ ജീവനെ അപഹരിക്കുന്നത് ഒരു

  • ഈജിപ്തില്‍ ക്രൈസ്തവരുടെ വീടുകള്‍ അഗ്‌നിക്കിരയാക്കി

    ഈജിപ്തില്‍ ക്രൈസ്തവരുടെ വീടുകള്‍ അഗ്‌നിക്കിരയാക്കി0

    മിന്‍യാ/ഈജിപ്ത്: ഈജിപ്തിലെ മിന്‍യാ പ്രൊവിന്‍സിലുള്ള ഒരു ഗ്രാമത്തില്‍ ദൈവാലയം നിര്‍മിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന്  ക്രൈസ്തവവിശ്വാസികളുടെ ഭവനങ്ങള്‍ ഇസ്ലാമിക തീവ്രവാദികള്‍ അഗ്നിക്കിരയാക്കി. മിന്‍യാ പ്രൊവിന്‍സിലെ അല്‍ഫാക്വര്‍ ഗ്രാമത്തില്‍ കത്തുന്ന വീടുകളുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.  ഈജിപ്ഷ്യന്‍ സുരക്ഷാ സേന സാഹചര്യം നിയന്ത്രണത്തിലാക്കിയതായും ഏതാനും പേരെ അറസ്റ്റു ചെയ്തതായും കോപ്റ്റിക് ഓര്‍ത്തഡോക്സ് ബിഷപ് അന്‍ബാ മക്കറിയസ് ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ഈജിപ്തിലെ 111 ദശലക്ഷം വരുന്ന ജനസംഖ്യയുടെ,  10 ശതമാനം മാത്രമാണ് ക്രൈസ്തവവിശ്വാസികള്‍. രാജ്യത്തെ ഏറ്റവും

  • സഹൃദയ എഞ്ചിനീയറിങ്ങ് കോളജിന് ഓട്ടോണമസ് പദവി

    സഹൃദയ എഞ്ചിനീയറിങ്ങ് കോളജിന് ഓട്ടോണമസ് പദവി0

    തൃശൂര്‍: ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയ എഞ്ചിനീയറിങ്ങ് കോളജിന് യുജിസിയുടെ സ്വയംഭരണ (ഓട്ടോണമസ്) പദവി. 2024 മുതല്‍ 2034 വരെ പത്തുവര്‍ഷത്തേക്കാണ് ഓട്ടോണമസ് കാലാവധി. അക്കാദമിക മികവ്, ഉയര്‍ന്ന പ്ലെയ്‌സ്‌മെന്റ്, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, യോഗ്യതയുള്ള അധ്യാപകര്‍, ഉയര്‍ന്ന അധ്യാപക വിദ്യാര്‍ത്ഥി അനുപാതം തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് സ്വയംഭരണപദവി ലഭിച്ചത്. അധ്യാപകര്‍, സ്റ്റാഫ്, വിദ്യാര്‍ത്ഥികള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ തുടങ്ങി കോളജുമായി ബന്ധപ്പെട്ട എല്ലാവരുടെയും പരിശ്രമങ്ങളാണ് ഈ അംഗീകാരം നേടിയെടുക്കാന്‍ സഹായിച്ചതെന്ന് കോളജ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റവ.

  • നവീകരിക്കപ്പെട്ടവരുടെ സാക്ഷ്യം ലോകത്തെ സ്വാധീനിക്കും

    നവീകരിക്കപ്പെട്ടവരുടെ സാക്ഷ്യം ലോകത്തെ സ്വാധീനിക്കും0

    കോഴിക്കോട്: ദൈവാത്മാവിനാല്‍ പ്രചോദിതമായി ജീവിതം സുവിശേഷത്തിനായി സമര്‍പ്പിക്കുന്നവരുടെ സാക്ഷ്യം ലോകത്തെ ശക്തമായി സ്വാധീനിക്കുമെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കോഴിക്കോട് സോണിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടന്ന കരിസ്മാറ്റിക് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിബി മാത്യു ക്ലാസെടുത്തു. സോണ്‍ ആനിമേറ്റര്‍ ഫാ. സായി പാറന്‍കുളങ്ങര, സെക്രട്ടറി ഡി.സി മത്തായിക്കുഞ്ഞ്, ഫാ. കുര്യന്‍ പുരമഠം, ഫാ. ഷിബു കളരിക്കല്‍, ഫാ. ബിനോയ് ചുനയന്‍മാക്കന്‍, സോളി സണ്ണി, ജോസ് വടക്കേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

  • അമലയില്‍ ആധുനിവല്‍ക്കരിച്ച ആയുര്‍വേദ കോട്ടേജുകളുടെ ഉദ്ഘാടനം നടത്തി

    അമലയില്‍ ആധുനിവല്‍ക്കരിച്ച ആയുര്‍വേദ കോട്ടേജുകളുടെ ഉദ്ഘാടനം നടത്തി0

    തൃശൂര്‍: അമലയില്‍ ആയുര്‍വേദ ആശുപത്രിയില്‍ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി  പുതുക്കി പണിത  ആയുര്‍വേദ  കോട്ടേജുകളുടെ ഉദ്ഘാടനം ദേവമാത  പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ജോസ് നന്ദിക്കര സിഎംഐ നിര്‍വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സിഎംഐ, ജോയിന്റ് ഡയറക്ടര്‍  ഫാ. ഷിബു പുത്തന്‍പുരക്കല്‍ സിഎംഐ  എന്നിവര്‍ പ്രസംഗിച്ചു. പുതിയ കോട്ടേജുകളില്‍ ആയുര്‍വേദ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്‍എബിഎച്ച് അംഗീകാരം ലഭിച്ച ആയുര്‍വേദ ആശുപത്രികളുടെ പട്ടികയില്‍ മുന്‍നിരയിലാണ് അമല ആയുര്‍വേദ ആശുപത്രി.

  • വലിയ പുഞ്ചിരിയോടെ സുവിശേഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക:  സെമിനാരി വിദ്യാര്‍ത്ഥികളോട് പാപ്പ

    വലിയ പുഞ്ചിരിയോടെ സുവിശേഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക: സെമിനാരി വിദ്യാര്‍ത്ഥികളോട് പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഹൃദയം ദൈവത്തിലര്‍പ്പിച്ചുകൊണ്ടും തുറന്ന കരങ്ങളോടെയും വലിയ പുഞ്ചിരിയോടെയും കണ്ടുമുട്ടുന്ന എല്ലാവരോടും സുവിശേഷത്തിന്റെ ആനന്ദം പങ്കുവയ്ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്‌പെയിനിലെ സെവില്ലയില്‍ നിന്നെത്തിയ സെമിനാരി വിദ്യാര്‍ത്ഥികളോടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ഹൃദയത്തോടെ ജനങ്ങളെ ആര്‍ദ്രതയോടെ പരിപാലിക്കുന്ന ഇടയന്‍മാരായി തീരുവാന്‍ പാപ്പ സെമിനാരി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ദൈവത്തിന്റെ പ്രത്യേക വിളി ലഭിച്ചവരാണ് സെമിനാരി വിദ്യാര്‍ത്ഥികള്‍. അധ്യാപകരുടെ സഹായത്തോടെ കര്‍ത്താവിന്റെ മാതൃക പിന്‍ചെല്ലുന്ന അജപാലകരായി നിങ്ങള്‍ മാറണം. ആത്മീയ ജീവിതം, പഠനം, കമ്മ്യൂണിറ്റി ലൈഫ്, അപ്പസ്‌തോലിക

National


Vatican

World


Magazine

Feature

Movies

  • 2027 സോള്‍ ലോകയുവജനസമ്മേളനത്തിന് പാപ്പയുടെ സന്ദേശം

    2027 സോള്‍ ലോകയുവജനസമ്മേളനത്തിന് പാപ്പയുടെ സന്ദേശം0

    വത്തിക്കാന്‍ സിറ്റി: ജീവിതത്തെ ഒരു തീര്‍ത്ഥാടനമായി കാണുവാനും ആ തീര്‍ത്ഥാടനമധ്യേ ഉണ്ടാകുന്ന വെല്ലുവിളികള്‍ ക്ഷമാപൂര്‍വം അതിജീവിക്കുവാനും 2027-ല്‍ സോളില്‍ നടക്കുന്ന ലോകയുവജനസമ്മേളനത്തിന് മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ”കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുന്നവര്‍ ഓടിയാലും തളരുകയില്ല” എന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകളെ കേന്ദ്രകരിച്ചായിരുന്നു പാപ്പയുടെ സന്ദേശം. പ്രത്യാശയെന്നത് കേവലം നിഷ്‌ക്രിയമായ വികാരമല്ല മറിച്ച് സജീവമായ ശക്തിയാണെന്നും പ്രത്യാശ ദൈവത്തിന്റെ സമ്മാനമാണെന്നും പാപ്പ പറഞ്ഞു. ജീവിതത്തിന്റെ വെല്ലുവിളികളില്‍ തളര്‍ച്ച അനുഭവപ്പെടുന്നത് സ്വഭാവികമാണ്. എന്നാല്‍ വിശ്രമത്തിലൂടെയല്ല മറിച്ച് പ്രത്യാശയുടെ

  • നിക്കാരാഗ്വന്‍ ഗവണ്‍മെന്റ് പുറത്താക്കിയ ബിഷപ് റോളണ്ടോ അല്‍വാരസിനെ സിനഡിലേക്ക് തിരഞ്ഞെടുത്തു

    നിക്കാരാഗ്വന്‍ ഗവണ്‍മെന്റ് പുറത്താക്കിയ ബിഷപ് റോളണ്ടോ അല്‍വാരസിനെ സിനഡിലേക്ക് തിരഞ്ഞെടുത്തു0

    വത്തിക്കാന്‍ സിറ്റി: ഒക്‌ടോബര്‍ രണ്ട് മുതല്‍ 27 വരെ വത്തിക്കാനില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിലേക്ക് നിക്കാരാഗ്വന്‍ ഗവണ്‍മെന്റ് പുറത്താക്കിയ ബിഷപ് റോളണ്ടോ അല്‍വാരസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ട് തിരഞ്ഞെടുത്ത സിനഡ് അംഗങ്ങളുടെ പട്ടികയിലാണ് ബിഷപ് റോളണ്ടോ അല്‍വാരസിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2011 -ല്‍ നിക്കാരാഗ്വയിലെ മാറ്റാഗല്‍പ്പാ രൂപതയുടെ ബിഷപ്പായി നിയമിതനായ റോളണ്ടോ അല്‍വാരസ് രാജ്യത്തെ ഏകാധിപത്യ ഭറണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. 2022-ല്‍ വീട്ടുതടങ്കലിലാക്കിയ

  • ഫ്രാന്‍സിസ് പാപ്പാ സിംഗപ്പൂരിലെ വിശുദ്ധ ബലിമദ്ധ്യേ നല്‍കിയ വചന സന്ദേശത്തിന്റെ സംക്ഷിപ്തരൂപം

    ഫ്രാന്‍സിസ് പാപ്പാ സിംഗപ്പൂരിലെ വിശുദ്ധ ബലിമദ്ധ്യേ നല്‍കിയ വചന സന്ദേശത്തിന്റെ സംക്ഷിപ്തരൂപം0

    വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയെ അഭിസംബോധന ചെയ്തു കൊണ്ട് എഴുതിയ ലേഖനത്തിലെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. സ്‌നേഹത്തില്‍ കൂട്ടായ്മ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് പാപ്പാ അടിവരയിട്ടു പറയുന്നത്. വിവിധ വിശ്വാസങ്ങളും, മതസംഹിതകളും ചേര്‍ന്ന് കൊണ്ട് ക്രിയാത്മകമായ സംഭാഷണത്തില്‍ കൂട്ടായ്മവളര്‍ത്തിയെടുക്കുന്ന അനുഗൃഹീത നാടാണ് സിംഗപ്പൂരെന്നു പാപ്പാ തന്റെ വചനസന്ദേശത്തില്‍ എടുത്തു പറഞ്ഞു. ഇതുതന്നെയാണ് ഈ നഗരത്തിന്റെ സൗന്ദര്യമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഈ നിര്‍മ്മാണപ്രക്രിയയില്‍ അടിസ്ഥാനമായി നിലകൊണ്ടത്, പണമോ, സാങ്കേതികവിദ്യകളോ, വൈദഗ്ധ്യങ്ങളോ അല്ല, മറിച്ച്

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?