Follow Us On

09

June

2025

Monday

Latest News

  • കമ്മ്യുണിസ്റ്റാധിപത്യകാലത്ത് ക്രൂരമര്‍ദനമേറ്റ ദൈവദാസന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

    കമ്മ്യുണിസ്റ്റാധിപത്യകാലത്ത് ക്രൂരമര്‍ദനമേറ്റ ദൈവദാസന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്0

    സ്ലൊവാക്യയില്‍ കമ്മ്യുണിസ്റ്റാധിപത്യകാലത്ത് കാരഗൃഹവാസം അനുഭവിച്ച് രോഗഗ്രസ്തനായി മുപ്പത്തിയേഴാം വയസ്സില്‍ മരണമടഞ്ഞ ദൈവദാസന്‍ യാന്‍ ഹാവ്‌ലിക്ക് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടു. കമ്മ്യുണിസ്റ്റാധിപത്യകാലത്ത് വിശ്വാസത്തെ പ്രതി കാരാഗൃഹത്തിലടയ്ക്കപ്പെടുകയും പീഢനങ്ങളേല്‍ക്കുകയും പിന്നീട്  വര്‍ഷങ്ങള്‍ നീണ്ട ശിക്ഷപൂര്‍ത്തിയാക്കി പുറത്തുവരുകയും ചെയ്ത ദൈവദാസന്‍ യാന്‍ ഹാവ്‌ലിക്കിന്റെ ആരോഗ്യസ്ഥതി വഷളാകുകയും അകാലമരണമടയുകയുമായിരുന്നു. സ്ലൊവാക്യയിലെ വ്വോച്‌കൊവനീയില്‍ 1928 ഫെബ്രുവരി 12നാണ് ദൈവദാസന്‍ യാന്‍ ഹാവ്‌ലിക്കിന്റെ ജനനം. 1943ല്‍ അദ്ദേഹം വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ പ്രേഷിത സമൂഹത്തില്‍ ചേര്‍ന്നു. എന്നാല്‍  കമ്മ്യൂണിസ്റ്റ്കാര്‍ പീഢനം അഴിച്ചുവിട്ടതോടെ

  • ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശ സന്ദര്‍ശനം: ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി.

    ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശ സന്ദര്‍ശനം: ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി.0

    ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിനുള്ള ആദരവുമായി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി. ഇന്നലെ സെപ്റ്റംബര്‍ 2ന് കമ്മ്യൂണിക്കേഷന്‍ & ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പി ടി പോസ് ഇന്തോനേഷ്യയും ചേര്‍ന്നാണ് ജക്കാര്‍ത്തയില്‍വെച്ച് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനായി സ്റ്റാമ്പുകള്‍ പുറത്തിറക്കിയത് ഇന്തോനേഷ്യയിലെ കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന വലിയ ബഹുമതിയാണെന്ന് ജക്കാര്‍ത്ത ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഇഗ്‌നേഷ്യസ് സുഹാരിയോ പറഞ്ഞു. രാജ്യത്തുടനീളം വിതരണം ചെയ്യുന്ന പ്രത്യേക സ്റ്റാമ്പുകള്‍ വഴി മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ സന്ദേശം

  • അഭയാര്‍ത്ഥികളെയും അനാഥരെയും ചേര്‍ത്തുപിടിച്ച് പാപ്പായുടെ ഇന്തോനേഷ്യന്‍ പര്യടനത്തിന് തുടക്കം

    അഭയാര്‍ത്ഥികളെയും അനാഥരെയും ചേര്‍ത്തുപിടിച്ച് പാപ്പായുടെ ഇന്തോനേഷ്യന്‍ പര്യടനത്തിന് തുടക്കം0

    ജക്കാര്‍ത്ത/ഇന്തോനേഷ്യ: അനാഥരും അഭയാര്‍ത്ഥികളും രോഗികളുമായവരുമായി നടത്തിയ ഹൃദയസ്പര്‍ശിയായ കൂടിക്കാഴ്ചയോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി. സെന്‍ട്രല്‍ ജക്കാര്‍ത്തയിലെ വത്തിക്കാന്‍ എംബസിയിലാണ് പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ 40ഓളം പേരുമായി പാപ്പ കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ മെര്‍ദെക്ക കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. നിയുക്ത പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഉള്‍പ്പടെയുള്ളവരെ പ്രസിഡന്റ് വിഡോഡോ മാര്‍പാപ്പക്ക് പരിചയപ്പെടുത്തി. ഇത് മൂന്നാം തവണയാണ് ഏതെങ്കിലും മാര്‍പാപ്പ ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നത്. 1970-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും 1989-ല്‍

  • ലോകമെങ്ങുമുള്ള കത്തോലിക്കാ സഭയുടെ ആഘോഷമാണ് പാപ്പായുടെ 45-ാം അപ്പസ്‌തോലിക സന്ദര്‍ശനം;കാരിത്താസ്

    ലോകമെങ്ങുമുള്ള കത്തോലിക്കാ സഭയുടെ ആഘോഷമാണ് പാപ്പായുടെ 45-ാം അപ്പസ്‌തോലിക സന്ദര്‍ശനം;കാരിത്താസ്0

    പരിശുദ്ധ ഫ്രാന്‍സിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്‌തോലിക  സന്ദര്‍ശനം ആഗോള സഭയ്ക്ക് മുഴുവനായി പ്രത്യാശയുടെ കിരണം പ്രദാനം ചെയ്യുന്നുവെന്ന് കാരിത്താസ് സംഘടന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അടിവരയിട്ടു പറയുന്നു. പാപ്പാ സന്ദര്‍ശിക്കുന്ന ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, തിമോര്‍ലെസ്റ്റെ എന്നീ രാജ്യങ്ങളില്‍ ആസ്‌ത്രേലിയന്‍ കാരിത്താസ് സംഘടന ചെയ്യുന്ന നിരവധി ഉപവിപ്രവര്‍ത്തനങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. ആരോഗ്യമേഖലയിലും, വിദ്യാഭ്യാസ മേഖലയിലും സംഘടന നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.  കാരിത്താസ് ഇന്റര്‍നാഷണല്‍  കോണ്‍ഫെഡറേഷന്റെ ഭാഗമാണ് കാരിത്താസ് ഓസ്‌ട്രേലിയ. ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതില്‍ കത്തോലിക്കാരായ

  • ജര്‍മനിയില്‍ വീണ്ടും കത്തിയാക്രമണം

    ജര്‍മനിയില്‍ വീണ്ടും കത്തിയാക്രമണം0

    ബെര്‍ലിന്‍: ജര്‍മനിയിലെ ലോവര്‍ സാക്‌സണി സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹാന്നോവറിന്റെ പ്രാന്തപ്രദേശത്ത് അഭയാര്‍ത്ഥിയായ ഇറാക്കുകാരന്റെ കുത്തേറ്റ് 61-കാരന്‍ മരിച്ചു. അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ ഉടമയാണ് കുത്തേറ്റുമരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരുസംഭവത്തില്‍ ഹെസ്റ്റെ സംസ്ഥാനത്തിലെ ദരംസ്റ്റാട്ടില്‍, അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഒരഭയാര്‍ത്ഥി റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് തന്റെ കാര്‍ ഇടിച്ചുകയറ്റി കാറുടമയെ പരിക്കേല്‍പിച്ചു. ട്രാഫിക് ലൈറ്റുകള്‍ അവഗണിച്ച് അതിവേഗത്തില്‍ കാറോടിച്ചുവന്നായിരുന്നു പരാക്രമം. ദൈവത്തിന്റെ കല്‍പനപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് അറസ്റ്റിലായ അക്രമി പറഞ്ഞതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

  • ഫ്രാന്‍സില്‍ വീണ്ടും ദൈവാലയത്തില്‍ തീപിടുത്തം; ഒരാള്‍ അറസ്റ്റില്‍

    ഫ്രാന്‍സില്‍ വീണ്ടും ദൈവാലയത്തില്‍ തീപിടുത്തം; ഒരാള്‍ അറസ്റ്റില്‍0

    പാരിസ്: ഫ്രാന്‍സില്‍ കത്തോലിക്കാ ദൈവാലയങ്ങള്‍ക്ക് തീ പിടിക്കുന്നത് തുടര്‍ക്കഥയാകുന്നു. വടക്കന്‍ ഫ്രാന്‍സിലെ സാന്ത്ഒമേപ്രര്‍ പട്ടണത്തിലെ അമലോത്ഭവ മാതാ ദൈവാലയമാണ് ഏറ്റവും ഒടുവില്‍ അഗ്നിക്കിരയായത്. നൂറോളം അഗ്നിശമന സേനാംഗങ്ങള്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും പള്ളിയുടെ നിയോഗോത്തിക് മണിമാളികയും മേല്‍ക്കൂരയും കത്തിയമര്‍ന്നു. അനേകലക്ഷം യൂറോയുടെ നഷ്ടമുണ്ടായതായും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങള്‍ നീളുമെന്നും വികാരി ഫാ. റൂസെല്‍ പറഞ്ഞു. 1859-ല്‍ നിര്‍മിച്ച ഈ ദൈവാലയം രണ്ടു ലോകമഹായുദ്ധങ്ങളെയും അതിജീവിച്ചതാണ്. 2018-ലെ നവീകരണത്തിനുശേഷം ഇപ്പോഴുണ്ടായ ഈ തീപിടുത്തം ഇടവകാംഗങ്ങളെ ദുഃഖത്തിലാഴ്ത്തിയെന്ന് ഫാ. റൂസെല്‍ പറഞ്ഞു.

  • ഭാരത ജനതയ്ക്ക് പാപ്പായുടെ പ്രാര്‍ത്ഥനയും ആശംസകളും

    ഭാരത ജനതയ്ക്ക് പാപ്പായുടെ പ്രാര്‍ത്ഥനയും ആശംസകളും0

    സര്‍വ്വശക്തനായ ദൈവം ഇന്ത്യയ്ക്ക് സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും അനുഗ്രഹങ്ങള്‍ സമൃദ്ധമായി നല്‍കട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്തു. ഇന്തൊനേഷ്യയിലേക്കുള്ള വിമാനയാത്രാവേളയില്‍ ഇന്ത്യയ്ക്കു മുകളിലൂടെ വിമാനം പറക്കവെ വ്യോമയാനത്തില്‍ നിന്ന് ഭാരതത്തിന്റെ രാഷ്ട്രപതി ശ്രീമതി ദൗപതി മുര്‍മുന് അയച്ച ടെലെഗ്രാം സന്ദേശത്തിലാണ് പാപ്പാ പ്രാര്‍ത്ഥനയും ആശംസകളും അറിയിച്ചത്. റോമില്‍ നിന്ന് ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്കുള്ള 13 മണിക്കൂറിലേറെ ദീര്‍ഘിച്ച യാത്രയില്‍ വ്യോമയാനം ഏതെല്ലാം രാഷ്ട്രങ്ങളുടെ മുകളിലൂടെ പറന്നുവോ അതതു രാജ്യങ്ങളുടെ തലവന്മാര്‍ക്ക് പാപ്പാ ടെലെഗ്രാം അയച്ചു. വിദേശ ഇടയസന്ദര്‍ശന വേളകളിലെല്ലാം

  • നാകപ്പുഴ ദൈവാലയത്തില്‍  എട്ടുനോമ്പാചരണവും   പിറവിത്തിരുനാളും

    നാകപ്പുഴ ദൈവാലയത്തില്‍ എട്ടുനോമ്പാചരണവും പിറവിത്തിരുനാളും0

    പാലാ: മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ നാകപ്പുഴ ദൈവാലയത്തില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും എട്ടിന് ആഘോഷിക്കും. ഇതിനോടനുബന്ധിച്ച് നാലുവരെ വിന്‍സെന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ മരിയന്‍ കണ്‍വന്‍ഷന്‍ നടക്കും. എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്കാണ് മരിയന്‍ കണ്‍വന്‍ഷന്‍ ആരംഭിക്കുക. ഏഴിന് രാവിലെ 5.30, 7.00, 8.30, 10.00, 11.30, 2.30, 3.30 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയുമുണ്ടായിരിക്കും. 4.15-ന് ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന, സന്ദേശം – മാര്‍ ആന്‍ഡ്രൂസ് താഴത്ത്. 6.30-ന് പ്രദക്ഷിണം. എട്ടിന് സമാപന ആശീര്‍വാദം. എട്ടിന്

  • മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ പള്ളി സുവര്‍ണ  ജൂബിലി നിറവില്‍

    മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ പള്ളി സുവര്‍ണ ജൂബിലി നിറവില്‍0

    മുണ്ടക്കയം: അര നൂറ്റാണ്ടിന്റെ വിശ്വാസ പാരമ്പര്യവുമായി മുണ്ടക്കയം വ്യാകുലമാത ഫൊറോന സുവര്‍ണ ജൂബിലി നിറവില്‍. 2025 ഫെബ്രുവരി 23 വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ജൂബിലിയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിയുയര്‍ത്തല്‍, തിരിതെളിക്കാല്‍, വിശുദ്ധ കുര്‍ബാന തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. വിശ്വാസത്തില്‍ വേരൂന്നി സേവനങ്ങളില്‍ ശാഖവിരിച്ച് രണ്ട് ഫൊറോനാകളായി തീര്‍ന്ന 25 ഇടവകകളും അവിടെ ശുശ്രൂഷ ചെയ്യുന്ന വൈദികരും കൃതജ്ഞതാ

National


Vatican

World


Magazine

Feature

Movies

  • പരിശുദ്ധാത്മാവ് നമ്മുടെ ചങ്ങലകള്‍ തകര്‍ക്കും,നമ്മെ പുതിയ മനുഷ്യരാക്കും; പാപ്പയുടെ പന്തക്കുസ്താ സന്ദേശം

    പരിശുദ്ധാത്മാവ് നമ്മുടെ ചങ്ങലകള്‍ തകര്‍ക്കും,നമ്മെ പുതിയ മനുഷ്യരാക്കും; പാപ്പയുടെ പന്തക്കുസ്താ സന്ദേശം0

    വത്തിക്കാന്‍ സിറ്റി:  സെഹിയോന്‍ മാളികയില്‍ പന്തക്കുസ്താ തിരുനാളില്‍ സംഭവിച്ച കാര്യങ്ങള്‍ ഇന്നും നമ്മുടെ ഇടയില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്ന് ലിയോ 14 മന്‍ മാര്‍പാപ്പ.  അപ്പസ്‌തോലന്‍മാരുടെ ജീവിതത്തിലേക്ക് അസാധാരണമായ വിധത്തില്‍ ആവസിച്ച പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന ആന്തരിക ചങ്ങലകളെയും ഭയങ്ങളെയും തകര്‍ക്കുന്നതിനും ശിലാഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനായി ഇന്നും നമ്മിലേക്ക് ആവസിക്കുന്നുണ്ടെന്ന് പന്തക്കുസ്താ തിരുനാള്‍ദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ പാപ്പ പറഞ്ഞു. അപ്പസ്‌തോലന്‍മാരുടെ മേല്‍ ഇറങ്ങിയ പരിശുദ്ധാത്മാവിന്റെ അഗ്‌നിയെ പ്രതിനിധീകരിക്കുന്ന ചുവന്ന കുര്‍ബാന വസ്ത്രം ധരിച്ചാണ് മാര്‍പാപ്പ ദിവ്യബലിയര്‍പ്പിച്ചത്. യേശുവിന്റെ ശിഷ്യന്മാരുടെ ജീവിതത്തില്‍ ‘അസാധാരണമായ

  • പഞ്ചാബിലെ ജലന്ധര്‍ രൂപതയ്ക്ക് മലയാളി മെത്രാന്‍

    പഞ്ചാബിലെ ജലന്ധര്‍ രൂപതയ്ക്ക് മലയാളി മെത്രാന്‍0

    ജലന്ധര്‍: മലയാളി വൈദികനായ ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിനെ പഞ്ചാബിലെ ജലന്ധര്‍ രൂപതയുടെ മെത്രാനായി ലിയോ പതിനാലാമന്‍ പാപ്പാ നിയമിച്ചു. ജലന്ധര്‍ രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാലാ രൂപതയിലെ  കാളഘട്ടിയാണ് നിയുക്ത മെത്രാന്‍ ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്റെ ജന്മദേശം. നാഗ്പൂരില്‍ വൈദികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1991 മെയ് 1-ന് ജലന്ധര്‍ രൂപതയ്ക്കുവേണ്ടി   പൗരോഹിത്യം സ്വീകരിച്ചു.  റോമിലെ ഉര്‍ബനിയാ ന പൊന്തിഫിക്കല്‍ സര്‍വകാലാശാലയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ബിരുദവും ലൈസന്‍ഷ്യേറ്റും നേടിയ അദ്ദേഹം ഇടവകവികാരിയായും, സെമിനാരി അധ്യാപകനായും, ജലന്ധര്‍

  • എല്ലാ ക്രൈസ്തവ സഭകള്‍ക്കും പൊതുവായ ഈസ്റ്റര്‍ തിയതി; കത്തോലിക്ക സഭയുടെ നിലപാട് വ്യക്തമാക്കി ലിയോ 14 ാമന്‍ മാര്‍പാപ്പ

    എല്ലാ ക്രൈസ്തവ സഭകള്‍ക്കും പൊതുവായ ഈസ്റ്റര്‍ തിയതി; കത്തോലിക്ക സഭയുടെ നിലപാട് വ്യക്തമാക്കി ലിയോ 14 ാമന്‍ മാര്‍പാപ്പ0

    റോം: എല്ലാ ക്രൈസ്തവ സഭകളും ഒരേദിനം ഈസ്റ്റര്‍ ആഘോഷിക്കുന്നതിന് പൊതുവായ തിയതി നിശ്ചയിക്കുന്നതിലുള്ള കത്തോലിക്ക സഭയുടെ താല്‍പ്പര്യം വ്യക്തമാക്കി ലിയോ 14 ാമന്‍ മാര്‍പാപ്പ. റോമിലെ സെന്റ് തോമസ് അക്വീനാസ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ‘നിഖ്യായും മൂന്നാം സഹസ്രാബ്ദത്തിലെ സഭയും: കത്തോലിക്കാ-ഓര്‍ത്തഡോക്‌സ് ഐക്യത്തിലേക്ക്’ എന്ന സിമ്പോസിയത്തില്‍ പ്രസംഗിച്ചപ്പോഴാണ് പാപ്പ ഈ വിഷയത്തിലുള്ള കത്തോലിക്ക സഭയുടെ നിലപാട് വ്യക്തമാക്കിയത്. 1,700 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന നിഖ്യാ കൗണ്‍സിലിന്റെ ലക്ഷ്യങ്ങളിലൊന്ന് പ്രതിധ്വനിപ്പിച്ചുകൊണ്ട്, എല്ലാ ക്രൈസ്തവ സഭകള്‍ക്കും ഇടയില്‍ ഒരു പൊതു ഈസ്റ്റര്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?