Follow Us On

05

January

2026

Monday

Latest News

  • കെസിബിസി ശൈത്യകാല സമ്മേളനവും പ്രത്യാശയുടെ  ജൂബിലി ആഘോഷവും

    കെസിബിസി ശൈത്യകാല സമ്മേളനവും പ്രത്യാശയുടെ ജൂബിലി ആഘോഷവും0

    കൊച്ചി: കെസിബിസിയുടെ ശൈത്യകാലസമ്മേളനം ഡിസംബര്‍ 11, 12 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. 9-ാം തീയതി മുതല്‍ നടക്കേണ്ടിയിരുന്ന സമ്മേളനം ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പു പ്രമാണിച്ച് ചുരുക്കുകയായിരുന്നു. 2026-28 കാലഘട്ടത്തിലേക്കുള്ള കെസിബിസി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇത്തവണ നടക്കും. ആഗോളസഭയില്‍ ആചരിച്ചുവരുന്ന പ്രത്യാശയുടെ ജൂബിലിയുടെ കേരളതലത്തിലുള്ള ആഘോഷം 12-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് എല്ലാ മെത്രാന്മാരും ചേര്‍ന്നുള്ള സമൂഹ ദിവ്യബലിയോടുകൂടി പിഒസിയില്‍ നടക്കും.

  • നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ 100-ഓളം സ്‌കൂള്‍ കുട്ടികള്‍ മോചിതരായി

    നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ 100-ഓളം സ്‌കൂള്‍ കുട്ടികള്‍ മോചിതരായി0

    അബുജ/നൈജീരിയ: മധ്യ നൈജീരിയയിലെ പാപ്പിരിയിലുള്ള സെന്റ് മേരീസ്  കാത്തലിക് സ്‌കൂളില്‍ നിന്ന് കഴിഞ്ഞ മാസം തട്ടിക്കൊണ്ടുപോയ  300ഓളം കുട്ടികളിലെ 100 ഓളം കുട്ടികള്‍ മോചിതരായി. മോചിതരായ കുട്ടികള്‍ നൈജര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മിന്നയില്‍ എത്തി. ഗവര്‍ണര്‍ ഉമര്‍ ബാഗോയുടെ നേതൃത്വത്തില്‍ കുട്ടികളെ സ്വീകരിച്ചു. ചര്‍ച്ചകളിലൂടെയാണോ സൈനിക നടപടിയിലൂടെയാണോ, മോചനദ്രവ്യം നല്‍കിയാണോ മോചനം സാധ്യമായത് എന്നത് വ്യക്തമല്ല. പാപ്പിരിയിലെ സെന്റ് മേരീസ് കാത്തലിക് സ്‌കൂളില്‍ നിന്ന് 250 ലധികം വിദ്യാര്‍ത്ഥികളെയും 12 സ്റ്റാഫ് അംഗങ്ങളെയുമാണ് നവംബര്‍ 21 -ന്

  • അംഗങ്ങളില്ല; പ്രവര്‍ത്തനം നിലച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

    അംഗങ്ങളില്ല; പ്രവര്‍ത്തനം നിലച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍0

    ന്യൂ ഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനം നിലച്ചതിന് സമാനമായ അവസ്ഥയില്‍. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവരടക്കം ഏഴ് അംഗങ്ങളാണ് ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ഉള്ളത്. അംഗങ്ങളുടെ കാലാവധി കഴിയുകയും, ചെയര്‍പേഴ്സണ്‍ ഇക്ബാല്‍ സിംഗ് ലാല്‍പുര ഇക്കഴിഞ്ഞ ഏപ്രിലില്‍ രാജി വയ്ക്കുകയും ചെയ്തതോടെ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ രേഖകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി രേഖകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരാണ് ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്. ക്രിസ്ത്യന്‍, മുസ്ലീം,

  • കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ വിസ്മയരാവ് 22ന്

    കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ വിസ്മയരാവ് 22ന്0

    കൊച്ചി: കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ  വിസ്മയരാവ് ഡിസംബര്‍ 22 ന് നടക്കും. എറണാകുളം, വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള ഒന്‍പതു ക്രൈസ്തവ ഇടവകകളിലെ വിശ്വാസികള്‍ അണിയിച്ചൊരുക്കുന്നതാണ് ഈ സ്‌നേഹസംഗമം. ആയിരക്കണക്കിന് പാപ്പാഞ്ഞിമാരും മാലാഖമാരും അണിനിരക്കുന്ന റാലി എളംകുളം ഫാത്തിമ മാതാ ദേവാലയത്തില്‍നിന്നും ആരംഭിച്ച് സമ്മേളന വേദിയായ ലിറ്റില്‍ ഫ്‌ലവര്‍ ദേവാലയത്തില്‍ എത്തിച്ചേരും. വൈറ്റില സെന്റ് പാട്രിക്, എളംകുളം സെന്റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ, സെന്റ്ഗ്രിഗോറിയോസ്, ജറുസലേം മാര്‍ത്തോമ്മ, സിഎസ്‌ഐ ക്രൈസ്റ്റ്,  ലിറ്റില്‍ ഫ്‌ലവര്‍, കടവന്ത്ര

  • ‘ഉക്രെയ്‌നിനായി ഒരു പരിത്യാഗം ചെയ്യുക’:  തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ

    ‘ഉക്രെയ്‌നിനായി ഒരു പരിത്യാഗം ചെയ്യുക’: തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ0

    കീവ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സമാധാനം സംജാതമാകുന്നതിനായി തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭാ തലവന്‍. ലിവിവിലെ സെന്റ് ക്ലെമന്റ് ഷെപ്റ്റിറ്റ്സ്‌കി ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ശേഷമാണ്, ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവന്‍ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്, സമാധാനത്തിനായുള്ള തീവ്രമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും വിശ്വാസികളെ ആഹ്വാനം ചെയ്തത്. ക്രിസ്മസിനൊരുക്കമായുള്ള നോമ്പിനോട് അനുബന്ധിച്ച്  രൂപതാടിസ്ഥാനത്തില്‍  ഉപവാസവും പ്രാര്‍ത്ഥനയും നടത്തുവാന്‍ പ്രാര്‍സര്‍വാനിറ്റ്സിയയില്‍ സമാപിച്ച ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ സിനഡില്‍ തീരുമാനിച്ചിരുന്നു.

  • വിക്കിപീഡിയയിലും ഗൂഗിളിലും 2025 -ല്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെട്ട പേരുകളുടെ പട്ടികയില്‍ ലിയോ 14-ാമന്‍ പാപ്പയും

    വിക്കിപീഡിയയിലും ഗൂഗിളിലും 2025 -ല്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെട്ട പേരുകളുടെ പട്ടികയില്‍ ലിയോ 14-ാമന്‍ പാപ്പയും0

    സെക്കുലര്‍ വാര്‍ത്തകളുടെ കുത്തൊഴുക്കിന് നടുവിലും കത്തോലിക്ക സഭയെയും സഭയുടെ തലവനെയും ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കി 2025-ലെ സേര്‍ച്ചിംഗ് ട്രെന്‍ഡുകള്‍. ഗൂഗിളിലും ഡിജിറ്റല്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയയിലും ഏറ്റവും കൂടുതല്‍ ആളുകള്‍ സേര്‍ച്ച് ചെയ്യുകയും കാണുകയും ചെയ്ത പേരുകളുടെ പട്ടികയില്‍ ലിയോ 14 -ാമന്‍ പാപ്പ ഇടംപിടിച്ചു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സ്വീകരിച്ച ലിയോ 14 -ാമന്‍  എന്ന പേരിനൊപ്പം റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്ന പാപ്പയുടെ യഥാര്‍ത്ഥ പേരും 2025-ല്‍ ലോകമെമ്പാടും ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ക്രിസ്മസ് കരോള്‍ഗാന മത്സരം 6ന്

    ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ക്രിസ്മസ് കരോള്‍ഗാന മത്സരം 6ന്0

    ഷൈമോന്‍ തോട്ടുങ്കല്‍ ബിര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ കമ്മീഷന്‍ ഫോര്‍  ക്വയറിന്റെ  ആഭിമുഖ്യത്തില്‍  രൂപതയിലെ ഗായകസംഘങ്ങള്‍ക്കായി നടത്തുന്ന കരോള്‍ ഗാന മത്സരം (ക്വന്തിശ്  2025 ) ഡിസംബര്‍ 6ന് ലെസ്റ്ററില്‍ നടക്കും. രൂപതയിലെ വിവിധ ഇടവകകള്‍, മിഷന്‍ പ്രൊപ്പോസഡ് മിഷമുകളിലെ ഗായക സംഘങ്ങള്‍ പങ്കെടുക്കുന്ന മത്സരം ലെസ്റ്ററിലെ  സെഡാര്‍സ്  അക്കാദമി ഹാളിലാണ് നടക്കുന്നത്. സമ്മേളനം ഫാ. ഹാന്‍സ് പുതിയാകുളങ്ങര ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമ്മേളനത്തില്‍ രൂപതാ ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍

  • മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മെമ്മോറിയല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

    മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മെമ്മോറിയല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്0

    ഇടുക്കി: കായിക വിനോദങ്ങളെ ഇഷ്ടപ്പെടുകയും പ്രോത്സാഹി പ്പിക്കുകയും ചെയ്തിരുന്ന ഇടുക്കി രൂപതയുടെ പ്രഥമമെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സ്മരണാര്‍ത്ഥം മുരിക്കാശേരി പാവനാത്മ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശോജ്വലമായ പരിസമാപ്തി. ഇടുക്കി രൂപതയിലെ ഇടവകകള്‍ക്കായി സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ നിരവധി ടീമുകള്‍ പങ്കെടുത്തു. ഇടുക്കി രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ രാജമുടി ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. നെല്ലിപ്പാറ ഇടവക രണ്ടാം സ്ഥാനവും കരിക്കുംതോളം

  • ഭിന്നശേഷി ദിനാചരണം നടത്തി

    ഭിന്നശേഷി ദിനാചരണം നടത്തി0

    കോട്ടയം: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (കെ എസ്എസ്എസ്) നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം നടത്തി. സാമൂഹിക പുരോഗതിയ്ക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ കെട്ടിപ്പെടുക്കുക എന്ന ആപ്തവാക്യവുമായി സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം അതിരൂപത വികാരി ജനറാളും കെഎസ്എസ്എസ് പ്രസിഡന്റുമായ ഫാ. തോമസ് ആനിമൂട്ടില്‍ നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  കെഎസ്എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷൈല തോമസ്, സ്പെഷ്യല്‍

National


Vatican

  • ഷാങ്ഹായ് കൗൺസിൽ ചൈനീസ് സഭയുടെ  ചരിത്രത്തിലെ  നാഴികക്കല്ല്:   ലിയോ പതിനാലാമൻ പാപ്പ

    റോം:  101 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1924 മെയ് മാസത്തില്‍ ഷാങ്ഹായില്‍  നടന്ന ചൈനീസ് സഭയുടെ ആദ്യ കൗണ്‍സില്‍ ‘ചൈനയിലെ സഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു’ എന്ന് ലിയോ 14 -ാമന്‍ പാപ്പ.  പൊന്തിഫിക്കല്‍ ഉര്‍ബാനിയാന സര്‍വകലാശാലയുടെ ഗ്രാന്‍ഡ് ചാന്‍സലര്‍ കര്‍ദിനാള്‍ ലൂയിജി അന്റോണിയോ ടാഗ്ലെയ്ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പുതിയ അധ്യയന വര്‍ഷത്തിന്റെ ഉദ്ഘാടന വേളയില്‍, എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെക്കൊണ്ട് തിങ്ങിനിറഞ്ഞ സദസ്സില്‍ പാപ്പയുടെ വാക്കുകള്‍ വായിച്ചു. 1924-ലെ ചൈനീസ് കൗണ്‍സിലിന്റെ ശതാബ്ദി

  • സെന്റ് പീറ്റേഴ്സ് ബസിലിക്ക അശുദ്ധമാക്കിയ സംഭവം; പരിഹാര ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ മൗറോ ഗാംബെറ്റി കാര്‍മികത്വം വഹിച്ചു

    വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അള്‍ത്താര മലിനമാക്കിയതിനെ തുടര്‍ന്ന് നടത്തിയ പശ്ചാത്താപ പരിഹാര കര്‍മങ്ങള്‍ക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്റ്റും വത്തിക്കാന്റെ വികാരി ജനറലുമായ കര്‍ദിനാള്‍ മൗറോ ഗാംബെറ്റി നേതൃത്വം നല്‍കി.  പരിഹാരപ്രദക്ഷിണത്തോടെ ആരംഭിച്ച ചടങ്ങുകളുടെ ഭാഗമായി കര്‍ദിനാള്‍ ഗാംബെറ്റി ബലിപീഠത്തില്‍ വിശുദ്ധജലം തളിക്കുകയും ധൂപിക്കുകയും ചെയ്തു. ഒക്ടോബര്‍ 10 വെള്ളിയാഴ്ചയാണ് ഒരു വ്യക്തി കുമ്പസാരത്തിന്റെ അള്‍ത്താരയില്‍ കയറി മൂത്രമൊഴിച്ച് മലിനമാക്കിയ സംഭവം അരങ്ങേറിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക

  • മരിയന്‍ ആത്മീയത വിശുദ്ധ ഗ്രന്ഥത്തിലും സഭാപാരമ്പര്യത്തിലും നങ്കൂരമിട്ടത്: ലിയോ 14-ാമന്‍ മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: വിശുദ്ധഗ്രന്ഥത്തിലും സഭാ പാരമ്പര്യത്തിലും നങ്കൂരമിട്ടിരിക്കുന്ന മരിയന്‍ ആത്മീയത, ഓരോ വ്യക്തിയോടുമുള്ള ദൈവത്തിന്റെ വ്യക്തിപരമായ സ്‌നേഹത്തിന്റെ അഗാധമായ സൗന്ദര്യം വെളിപ്പെടുത്തുന്നുവെന്ന് ലിയോ 14 -ാമന്‍ പാപ്പ. മരിയന്‍ ആത്മീയതയുടെ ജൂബിലിയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ചത്വരത്തിലര്‍പ്പിച്ച ദിവ്യബലിമധ്യേയാണ് പാപ്പ  ഇക്കാര്യം പറഞ്ഞത്. മരിയന്‍ ആത്മീയതയുടെ ജൂബിലിക്കായി 30,000 ത്തോളം തീര്‍ത്ഥാടകര്‍ റോമില്‍ എത്തിയിരുന്നു. പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിച്ചിരിക്കുന്ന പ്രസ്ഥാനങ്ങള്‍, സാഹോദര്യ സംഘടനകള്‍, പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍, ദൈവാലയങ്ങള്‍ എന്നിവയുടെ പ്രതിനിധകള്‍ ജൂബിലിക്കായി റോമിലേക്ക് വന്നതിന് പരിശുദ്ധ പിതാവ് നന്ദി

  • 10 കോടി ക്രൈസ്തവര്‍ ഇപ്പോഴും ബൈബിളിനായി കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട്

    എമലോ/നെതര്‍ലാന്‍ഡ്‌സ്: 10 കോടി ക്രൈസ്തവര്‍ ഇപ്പോഴും ബൈബിളിനായി കാത്തിരിക്കുന്നതായി ബൈബിള്‍ ആക്സസ് ലിസ്റ്റിന്റെ റിപ്പോര്‍ട്ട്.  ഒരു ക്ലിക്ക് അകലെ ഏത് വിവരവും വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഈ കാലഘട്ടത്തിലും  അപ്രതീക്ഷിതമായ ഒരു ക്ഷാമം നിലനില്‍ക്കുന്നതായി ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു – അത് ഭക്ഷണവുമായി ബന്ധപ്പെട്ട ക്ഷാമമല്ല, മറിച്ച് വചനത്തിന്റെ ക്ഷാമമാണ്. ക്രൈസ്തവ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോര്‍സും ഡിജിറ്റല്‍ ബൈബിള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് രൂപം കൊടുത്ത ബൈബിള്‍ ആക്‌സിസ് ലിസ്റ്റ് ഇനിയും ബൈബിള്‍ ആവശ്യമായ പ്രദേശങ്ങള്‍

  • സമര്‍പ്പിതര്‍  ‘വിശുദ്ധിക്കായി വിശക്കുന്നവരാകുവാന്‍’ ആഹ്വാനം ചെയ്ത് ലിയോ 14-ാന്‍ പാപ്പ

    വത്തിക്കാന്‍ സിറ്റി: ‘വിശുദ്ധിക്കായി വിശക്കുന്നവരാകാന്‍’ സമര്‍പ്പിതരെ ക്ഷണിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ. സമര്‍പ്പിത ജീവിതത്തിന്റെ ജൂബിലിയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ചത്വരത്തിലര്‍പ്പിച്ച ദിവ്യബലി മധ്യേയായിരുന്നു പാപ്പയുടെ ആഹ്വാനം. ലോകമെമ്പാടുമുള്ള സമര്‍പ്പിത സമൂഹങ്ങളിലെ അംഗങ്ങള്‍ ജൂബിലിയില്‍ പങ്കെടുത്തു. നമ്മുടെ എല്ലാ ആവശ്യങ്ങളിലും ആത്മവിശ്വാസത്തോടെ പിതാവിലേക്ക് തിരിയാന്‍ യേശു നമ്മെ ക്ഷണിക്കുന്നതായി പാപ്പ പറഞ്ഞു. പ്രത്യേകിച്ച് സമര്‍പ്പിത വ്രതങ്ങള്‍ ജീവിക്കുക എന്നാല്‍ പിതാവിന്റെ കരങ്ങളില്‍ കുട്ടികളെപ്പോലെ സ്വയം സമര്‍പ്പിക്കുക എന്നാണര്‍ത്ഥം. ദൈവം നമ്മുടെ ജീവിതത്തിന്റെ പൂര്‍ണതയും അര്‍ത്ഥവുമാണെന്ന് പാപ്പ പറഞ്ഞു. കര്‍ത്താവ്

  • ഗവണ്‍മെന്റിനെ വിമര്‍ശിച്ച അര്‍മേനിയന്‍ ആര്‍ച്ചുബിഷപ്പിന് രണ്ട് വര്‍ഷം തടവ് ശിക്ഷ

    യെരെവന്‍/അര്‍മേനിയ: സര്‍ക്കാരിനെതിരെ അട്ടിമറിശ്രമം ആരോപിച്ച് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവ സമൂഹങ്ങളിലൊന്നായ അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭയിലെ ആര്‍ച്ചുബിഷപ്പിനെ രണ്ട് വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ആര്‍ച്ചുബിഷപ്പിനെ തടവു ശിക്കഷയ്ക്ക് വിധിച്ച നടപടി അധികാരികളുടെ സഭാ വിരുദ്ധ പ്രചാരണത്തിന്റെ വ്യക്തമായ പ്രകടനമാണെന്നും ഗുരുതരമായ അനീതിയാണെന്നും സഭാവൃത്തങ്ങള്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നിക്കോള്‍ പാഷിനിയാന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ആര്‍ച്ചുബിഷപ് മൈക്കല്‍ അജപഹ്യാനെ കോടിതി കുറ്റക്കാരനാണെന്ന് വിധിച്ചത്. 62 കാരനായ ആര്‍ച്ചുബിഷപ് അജപഹ്യാനെ ജൂണില്‍ അറസ്റ്റു

World


Magazine

Feature

Movies

  • വെനസ്വേല: രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കാന്‍ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പ

    വെനസ്വേല: രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കാന്‍ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പ0

    കാറക്കാസ്/വെനസ്വേല: വെനസ്വേലയിലെ സ്ഥിതിഗതികളില്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ.  പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പിടികൂടി അറസ്റ്റ് ചെയ്ത യുഎസ് നടപടിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ പരമാധികാരം പൂര്‍ണമായും ബഹുമാനിക്കപ്പെടണമെന്ന്  പാപ്പ ആഹ്വാനം ചെയ്തത്. വെനസ്വേലന്‍ ജനതയുടെ നന്മയ്ക്ക് മറ്റേത് കാര്യത്തെക്കാളും ഉപരിയായ പരിഗണന നല്‍കണമെന്നും ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി പാപ്പ പറഞ്ഞു.  നിയമവാഴ്ച ഉറപ്പാക്കേണ്ടതിന്റെയും ഓരോ വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും ബഹുമാനിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു. വെനസ്വേലയ്ക്കുവേണ്ടി പ്രാര്‍ത്ഥനയില്‍ ഒന്നിക്കുവാന്‍

  • ക്രിസ്മസിലെ അതിക്രമങ്ങള്‍;  ജയില്‍ മോചിതരായ പ്രതികള്‍ക്ക്  സ്വീകരണമൊരുക്കി ബജ്റംഗദള്‍

    ക്രിസ്മസിലെ അതിക്രമങ്ങള്‍; ജയില്‍ മോചിതരായ പ്രതികള്‍ക്ക് സ്വീകരണമൊരുക്കി ബജ്റംഗദള്‍0

    റായ്പൂര്‍ (ഛത്തീസ്ഗഡ്): ക്രിസ്മസ് കാലത്ത് റായ്പൂരിലെ മാഗ്‌നെറ്റോ മാളില്‍ അക്രമങ്ങള്‍ നടത്തി ജയിലിലായ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് സ്വീകരണമൊരുക്കി തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദള്‍. ജയില്‍ മോചിതരായ ആറ് പ്രവര്‍ത്തകരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ജയില്‍ കവാടത്തില്‍ മാലയിട്ടു സ്വീകരിച്ചത്. സ്വീകരണത്തിലും ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് എതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. മാഗ്‌നെറ്റോ മാളില്‍ അതിക്രമിച്ചു കയറി ക്രിസ്മസ് ട്രീകളും അലങ്കാരങ്ങളും നശിപ്പിക്കുകയും മാളില്‍ തടസം സൃഷ്ടിക്കുകയും ജീവനക്കാരെയും സാധനങ്ങള്‍ വാങ്ങാനെത്തിയവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വ്യാപകമായി

  • അഭിലാഷ് ഫ്രേസര്‍ക്ക് പനോരമ ഇന്റര്‍നാഷണല്‍ ബുക്ക് അവാര്‍ഡ്

    അഭിലാഷ് ഫ്രേസര്‍ക്ക് പനോരമ ഇന്റര്‍നാഷണല്‍ ബുക്ക് അവാര്‍ഡ്0

    കൊച്ചി: മലയാളി എഴുത്തുകാരന്‍ അഭിലാഷ് ഫ്രേസര്‍ക്ക് പനോരമ ഇന്റര്‍നാഷണല്‍ ബുക്ക് അവാര്‍ഡ്. ബാലഡ് ഓഫ് ദ യൂണിവേഴ്‌സ്‌ എന്ന ഇംഗ്ലീഷ് നോവലിനാണ് 2025-ലെ പനോരമ ഇന്റര്‍ നാഷണല്‍ ബുക്ക് അവാര്‍ഡ് ലഭിച്ചത്. ശാലോം വേള്‍ഡ് ടിവി  ടീമംഗമാണ് അഭിലാഷ് ഫ്രേസര്‍.  പ്രപഞ്ചസംഗീതവും സംഗീതജ്ഞന്റെ അസ്തിത്വ സംഘ ര്‍ഷങ്ങളും പ്രമേയമായി രചിക്കപ്പെട്ട ഈ നോവല്‍ 2025-ല്‍ ദേശീയ മാധ്യമമായ ദ ലിറ്ററേച്ചര്‍ ടൈംസിന്റെ ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്‌കാരവും നേടിയിരുന്നു.  ഗ്രീസ് ആസ്ഥാനമായി 87 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന, ഐക്യരാഷ്ട്രസഭാ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?