Follow Us On

28

October

2025

Tuesday

Latest News

  • കെനിയയെ ദൈവമാതാവായ മറിയത്തിന് പ്രതിഷ്ഠിച്ചു

    കെനിയയെ ദൈവമാതാവായ മറിയത്തിന് പ്രതിഷ്ഠിച്ചു0

    നെയ്‌റോബി: ദേശീയ പ്രാര്‍ത്ഥനാ ദിനത്തിനായി കെനിയയിലെ നകുരുവിലുള്ള സുബുകിയ ദേശീയ മരിയന്‍ ദൈവാലയത്തില്‍ ഒത്തുചേര്‍ന്ന ആയിരക്കണക്കിന്  വിശ്വാസികളെ  സാക്ഷിയാക്കി കെനിയയെ സഭയുടെ അമ്മയായ മറിയത്തിന്റെ സംരക്ഷണത്തിനായി പ്രതിഷ്ഠിച്ചു. ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍: നമ്മുടെ രാഷ്ട്രത്തെ നവീകരിക്കുന്നു’ എന്നതായിരുന്നു ഈ വര്‍ഷത്തെ ദേശീയ പ്രാര്‍ത്ഥനാ ദിനത്തിന്റെ പ്രമേയം. ആര്‍ച്ചുബിഷപ് ആന്റണി മുഹെരിയ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.കെനിയയിലെ കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ചെയര്‍പേഴ്സന്‍ ആര്‍ച്ചുബിഷപ്  മൗറീസ് മുഹാതിയ, ദൈവമാതാവിന്റെ സംരക്ഷണത്തിനും മാതൃപരിചരണത്തിനും മധ്യസ്ഥതയ്ക്കും കീഴില്‍ രാജ്യത്തെ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

  • അധ്യാപകരുടെ നിലവിളികള്‍ സര്‍ക്കാര്‍ കേള്‍ക്കണം

    അധ്യാപകരുടെ നിലവിളികള്‍ സര്‍ക്കാര്‍ കേള്‍ക്കണം0

    ഇടുക്കി: ഭിന്നശേഷി വിഷയംമൂലം നിയമനം പാസാകാത്ത അധ്യാപകരുടെ നിലവിളികള്‍ സര്‍ക്കാര്‍ കേള്‍ക്കണമെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്  ഇടുക്കി രൂപതാ സമിതി. സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ 1996 മുതലുള്ള അധ്യാപക തസ്തികകള്‍ പരിഗണിച്ച് ഭിന്ന ശേഷികാര്‍ക്ക് നിയമനം കൊടുക്കാന്‍ തസ്തികകള്‍ ഒഴിച്ചിട്ടിരിക്കുകയാണ് ക്രൈസ്തവ മാനേജ്‌മെന്റുകള്‍. യോഗ്യരായ ഭിന്നശേഷിക്കാരെ നിയമിക്കുകയും ചെയ്തു. ഇനിയുള്ള തസ്തികകളില്‍ യോഗ്യരായ ഭിന്നശേഷിക്കാര്‍  അപേക്ഷിക്കുകയോ സര്‍ക്കാര്‍ കണ്ടെത്തി നിയമനം നടത്തുകയോ ആണ് ചെയ്യേണ്ടത്. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ 67 സ്‌കൂളുകളിലായി 32 ഒഴിവുകള്‍

  • വേളാങ്കണ്ണിയില്‍ 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനം ഒരുക്കി;  നേതൃത്വം നല്‍കിയത് കാര്‍ലോ അക്യൂറ്റസ് ഫൗണ്ടേഷന്‍

    വേളാങ്കണ്ണിയില്‍ 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനം ഒരുക്കി; നേതൃത്വം നല്‍കിയത് കാര്‍ലോ അക്യൂറ്റസ് ഫൗണ്ടേഷന്‍0

    വേളാങ്കണ്ണി: വേളാങ്കണ്ണി അന്താരാഷ്ട്ര മരിയന്‍ ബസിലിക്കയില്‍ 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനം നടത്തി. ജൂബിലി വര്‍ഷാചരണങ്ങളുടെ ഭാഗമായി തഞ്ചാവൂര്‍ അതിരൂപതാധ്യക്ഷന്‍ ഡോ. ടി. സത്യരാജിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു തിരുശേഷിപ്പ് പ്രദര്‍ശനം ഒരുക്കിയത്. ബസിലിക്കാ റെക്ടര്‍ ഫാ. ഇരുദയരാജ് തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍നിന്ന് പ്രേദിക്ഷണമായി മോര്‍ണിംഗ് സ്റ്റാര്‍ ദൈവാലയത്തില്‍ പ്രതിഷ്ഠിച്ച് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ബസിലിക്കാ വൈസ് റെക്ടര്‍ ഫാ. അര്‍പ്പിത രാജ് പ്രദര്‍ശനത്തിനു നേതൃത്വം നല്‍കി. പ്രദര്‍ശനത്തിന് ഒരുക്കിയത് ഫാ. എഫ്രേം കുന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള കാര്‍ലോ അക്യൂറ്റസ് ഫൗണ്ടേഷനാണ്. ഫാ.

  • സ്വന്തമായി ഭവനമെന്ന അനേകരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ പ്രൊജക്ട് ഷെല്‍ട്ടര്‍ രണ്ടാം വാര്‍ഷികം ആഘോഷിച്ചു

    സ്വന്തമായി ഭവനമെന്ന അനേകരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ പ്രൊജക്ട് ഷെല്‍ട്ടര്‍ രണ്ടാം വാര്‍ഷികം ആഘോഷിച്ചു0

    കല്പറ്റ: സ്വന്തമായി ഒരു ഭവനമെന്ന അനേകരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ പ്രൊജക്ട് ഷെല്‍ട്ടര്‍ രണ്ടാം വാര്‍ഷികം കല്പറ്റയില്‍ ആഘോഷിച്ചു. 31 വര്‍ഷംകൊണ്ട് 1500 വീടുകള്‍ നിര്‍മിച്ചു നല്‍കിയ ക്ലരീഷ്യന്‍ സഭാംഗമായ ഫാ. ജോര്‍ജ് കണ്ണന്താനം  2023 ഒക്‌ടോബര്‍ രണ്ടിനാണ് പ്രൊജക്ട് ഷെല്‍ട്ടര്‍ ഭവനപദ്ധതിക്ക് തുടക്കംകുറിച്ചത്. മാസത്തില്‍ ഒരു വീട് നിര്‍മിച്ചു നല്‍കുക എന്നതായിരുന്നു ആശയം. ആ പദ്ധതിയോടു സഹകരിക്കാന്‍ കരുതലിന്റെ കരങ്ങളുമായി നിരവധി മനുഷ്യസ്‌നേഹികള്‍ മുമ്പോട്ടുവന്നതിനെ  തുടര്‍ന്ന് 2024 ഒക്‌ടോബര്‍ മുതല്‍ മാസംതോറും രണ്ടുവീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. 10 ലക്ഷം

  • ഇസ്ലാമിക്ക് തീവ്രവാദത്തെ അപലപിച്ച സ്പാനിഷ് വൈദികന്‍ കുറ്റക്കാരനെന്ന് കോടതി;  സ്‌പെയിനിലെ മതസ്വാതന്ത്ര്യം തുലാസില്‍!

    ഇസ്ലാമിക്ക് തീവ്രവാദത്തെ അപലപിച്ച സ്പാനിഷ് വൈദികന്‍ കുറ്റക്കാരനെന്ന് കോടതി; സ്‌പെയിനിലെ മതസ്വാതന്ത്ര്യം തുലാസില്‍!0

    മാഡ്രിഡ്/സ്‌പെയിന്‍: സ്‌പെയിന്‍  പോലൊരു രാജ്യത്ത് നിലനില്‍ക്കുന്ന സംസാര സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും സംശയത്തിന്റെ നിഴലിലാക്കി ഇസ്ലാമിക്ക് തീവ്രവാദത്തെ അപലപിച്ച ഫാ. കസ്റ്റോഡിയോ ബാലെസ്റ്റര്‍ 3 വര്‍ഷത്തെ തടവു ശിക്ഷ യുടെ ഭീതിയില്‍.  അഭിമുഖത്തിലും എഴുത്തിലും ‘ഇസ്ലാമോഫോബിക് ‘പ്രസ്താവനകള്‍ നടത്തിയതിന്  വൈദികന്‍ കുറ്റക്കാരനാണെന്നാണ്  കോടതി വിചാരണയില്‍ കണ്ടെത്തിയത്.  മൂന്ന് വര്‍ഷത്തെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇന്നത്തെ സ്‌പെയിനില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നിലനില്‍പ്പ് ഈ കേസിലെ വിധിയെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ഫാ. ബാലെസ്റ്റര്‍ പറഞ്ഞു. ഈ കേസില്‍ ശിക്ഷ വിധിച്ചാല്‍

  • ഫിലിപ്പിന്‍സിലെ ഭൂകമ്പബാധിതര്‍ക്ക് പ്രത്യാശയും കൈത്താങ്ങുമായി കത്തോലിക്ക സഭ; 7- ന് പ്രാര്‍ത്ഥനയുടെയും പൊതു അനുതാപത്തിന്റെയും ദിനമായി ആചരിക്കും

    ഫിലിപ്പിന്‍സിലെ ഭൂകമ്പബാധിതര്‍ക്ക് പ്രത്യാശയും കൈത്താങ്ങുമായി കത്തോലിക്ക സഭ; 7- ന് പ്രാര്‍ത്ഥനയുടെയും പൊതു അനുതാപത്തിന്റെയും ദിനമായി ആചരിക്കും0

    സെബു/ ഫിലിപ്പിന്‍സ്: സെപ്റ്റംബര്‍ 30-ന് ഫിലിപ്പിന്‍സിലെ സെബുവിലും സമീപ പ്രവിശ്യകളിലും നാശം വിതച്ച ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് സഹായഹസ്തവുമായി കത്തോലിക്ക സഭയുടെ കീഴിലുള്ള സന്നദ്ധ സംഘടനകളും രൂപതകളും രംഗത്ത്.  6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 68 പേര്‍ മരിക്കുകയും 80,000-ത്തിലധികം കുടുംബങ്ങളെ ബാധിക്കുകയും ചെയ്തിരുന്നു. കത്തോലിക്കാ ബിഷപ്പുമാരുടെ മേല്‍നോട്ടത്തിലുള്ള സന്നദ്ധ സംഘടനായ കാരിത്താസ് ഫിലിപ്പീന്‍സാണ് സന്നദ്ധപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ളത്.ശുദ്ധജലം, പാര്‍പ്പിട സാമഗ്രികള്‍ എന്നിവ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കാരിത്താസ് നേതൃത്വം നല്‍കുന്നു. ഭൂകമ്പത്തില്‍ ദൈവാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു.

  • ദൈവത്തെയും സമ്പത്തിനെയും ഒരുമിച്ച് സേവിക്കാന്‍ കഴിയില്ല; തന്റെ ആദ്യ അപ്പസ്‌തോലിക പ്രബോധനം ഒപ്പുവച്ച ദിനത്തില്‍ ലിയോ പാപ്പ പറഞ്ഞത്

    ദൈവത്തെയും സമ്പത്തിനെയും ഒരുമിച്ച് സേവിക്കാന്‍ കഴിയില്ല; തന്റെ ആദ്യ അപ്പസ്‌തോലിക പ്രബോധനം ഒപ്പുവച്ച ദിനത്തില്‍ ലിയോ പാപ്പ പറഞ്ഞത്0

    വത്തിക്കാന്‍ സിറ്റി: ~ഒക്‌ടോബര്‍ 9 -ന് പ്രകാശനം ചെയ്യുന്ന തന്റെ ആദ്യ അപ്പസ്‌തോലിക പ്രബോധനമായ  ‘ഡിലക്‌സി റ്റെ'(ഞാന്‍ നിന്നെ സ്‌നേഹിച്ചു) – യില്‍  വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ദിനമായ ഒക്‌ടോബര്‍ 4-ന് ലിയോ 14 ാമന്‍ പാപ്പ ഒപ്പുവച്ചു. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ആധ്യാത്മികതയെക്കുറിച്ചും, ‘ദരിദ്രരുടെ നിലവിളി’,  ‘ദൈവം ദരിദ്രരെ തിരഞ്ഞെടുക്കുന്നു’, ‘യേശു, ദരിദ്രനായ മിശിഹാ’, ‘ദരിദ്രരുടെ സഭ’, ‘സഭയുടെ യഥാര്‍ത്ഥ സമ്പത്ത്’ തുടങ്ങിയ വിഷയങ്ങള്‍ പ്രമേയമാക്കുന്ന പ്രബോധനത്തില്‍ ഒപ്പുവച്ച ദിനത്തില്‍ നടത്തിയ ജൂബിലി പ്രഭാഷണത്തില്‍ ദൈവത്തിനെയും

  • കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ 61-ാം വാര്‍ഷികം ആഘോഷിച്ചു

    കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ 61-ാം വാര്‍ഷികം ആഘോഷിച്ചു0

    കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 61-ാമത് വാര്‍ഷികാഘോഷവും ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചുകൊണ്ട് കെഎസ്എസ്എസ് 1500 കുടുംബങ്ങള്‍ ക്കായി നടപ്പിലാക്കുന്ന വരുമാന സംരംഭകത്വ ലോണ്‍ മേളയുടെ ഉദ്ഘാടനവും തെള്ളകം ചൈതന്യയില്‍ മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും സ്വയം തൊഴില്‍ പരിശീലനങ്ങള്‍ക്കും നൂതന തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും സ്വാശ്വയസംഘ പിന്‍ബലത്തോടൊപ്പം പരിശീലനവും സാമ്പത്തിക പിന്തുണയും ഉറപ്പുവരുത്തുന്ന കെഎസ്എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. കോട്ടയം അതിരൂപത സഹായ

  • കാന്‍സര്‍ രോഗികള്‍ക്ക് വിഗ്; കേശദാന ക്യാമ്പുമായി കത്തോലിക്ക കോണ്‍ഗ്രസ്

    കാന്‍സര്‍ രോഗികള്‍ക്ക് വിഗ്; കേശദാന ക്യാമ്പുമായി കത്തോലിക്ക കോണ്‍ഗ്രസ്0

    തൃശൂര്‍: കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിനായി പുത്തന്‍പീടിക സെന്റ് ആന്റണീസ് ഇടകയിലെ കത്തോലിക്ക കോണ്‍ഗ്രസും അമല ആശുപത്രിയും  സംയുക്തമായി  കേശദാന ക്യാമ്പ് നടത്തി.  കേശദാന ചടങ്ങ് ഇടവക വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ്  പ്രസിഡന്റ് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. അമല ആശുപത്രി ഇന്‍ ചാര്‍ജ് ഫാ. ജെയ്‌സന്‍ മുണ്ടന്‍മാണി മുഖ്യപ്രഭാഷണം നടത്തി. അസി. വികാരി ഫാ. ജോഫിന്‍ അക്കരപേട്ട്യേക്കല്‍, പാദുവ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഹേമ, കൈക്കാരന്‍ എ.സി. ജോസഫ്,

National


Vatican

  • ഇന്ത്യയിലെ പ്രളയബാധിതര്‍ക്ക്  വേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: നിരവധി ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുകയും നിരവധിയാളുകളെ കാണാതാവുകയും ചെയ്ത പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും വേദനയനുഭവിക്കുന്നവരോട് സാമീപ്യം പ്രകടിപ്പിച്ചും ലിയോ 14 -ാമന്‍ മാര്‍പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ ഫ്രീഡം സ്‌ക്വയറില്‍  നടത്തിയ ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്ക്  ശേഷമാണ്  പ്രളയബാധിതര്‍ക്ക് വേണ്ടി പാപ്പ പ്രത്യേകമായി പ്രാര്‍ത്ഥിച്ചത്. പ്രളയത്തില്‍ മരിച്ചവരെ അനുസ്മരിച്ച പാപ്പ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദുരന്തത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍

  • ‘കര്‍ത്താവേ അത് ഞാന്‍ അല്ലല്ലോ?’എന്ന ചോദ്യം, രക്ഷയിലേക്കുളള യാത്രയുടെ തുടക്കം: ലിയോ 14 ാമന്‍ പാപ്പ

    വത്തിക്കാന്‍ സിറ്റി: അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്‍മാരില്‍ ഒരാള്‍ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പറഞ്ഞപ്പോല്‍ ശിഷ്യന്‍മാര്‍ ചോദിച്ച ‘കര്‍ത്താവേ അത് ഞാന്‍ അല്ലല്ലോ?’എന്ന ചോദ്യം രക്ഷയിലേക്കുള്ള യാത്രയുടെ തുടക്കമാണെന്ന് ലിയോ 14 ാമന്‍ പാപ്പ. ബുധനാഴ്ചയിലെ പൊതുസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നടത്തിവരുന്ന ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ജൂബിലി മതബോധനപരമ്പരയുടെ ഭാഗമായി അന്ത്യ അത്താഴത്തെക്കുറിച്ച് നടത്തിയ വിചിന്തനത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ചിലപ്പോള്‍ ദൈവത്തോടുള്ള വിശ്വസ്തതയില്‍ വീഴ്ച വരുത്തുന്നത് നമ്മളായിരിക്കാം എന്ന അവബോധമാണ് ‘കര്‍ത്താവേ, അത് ഞാന്‍

  • അനാഥാലയം സന്ദര്‍ശിച്ചത് വഴിത്തിരിവായി; കുടുംബത്തിന് കൂടുതല്‍ സമയം നല്‍കാന്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സ്‌കോട്ട്‌ലാന്‍ഡ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ കേറ്റ് ഫോര്‍ബ്‌സ്

    എഡിന്‍ബര്‍ഗ്/ സ്‌കോട്ട്‌ലാന്‍ഡ്:  ചില സൗഭാഗ്യങ്ങള്‍  അങ്ങനെയാണ്. അവയുടെ മൂല്യം മനസിലാകണമെങ്കില്‍ ഒന്നുകില്‍ അവ നമുക്ക് നഷ്ടമാകണം അല്ലെങ്കില്‍ ആ സൗഭാഗ്യമില്ലാത്തവരുടെ വേദന നേരിട്ട് മനസിലാക്കണം. ഒരു അനാഥാലയം സന്ദര്‍ശിച്ച സ്‌കോട്ടിഷ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ കേറ്റ് ഫോര്‍ബ്‌സിന് സംഭവിച്ചത് ഇതില്‍ രണ്ടാമത്തെ കാര്യമാണ്. 3 വയസുള്ള മകള്‍ നവോമിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍  രാഷ്ട്രീയം തന്നെ വിടാനൊരുങ്ങുകയാണ് സ്‌കോട്ടിഷ് രാഷ്ട്രീയത്തില്‍ ഏറെ ഭാവി കല്‍പ്പിക്കപ്പെട്ട 35 കാരിയായ കേറ്റ്. ഒരു അനാഥാലയം സന്ദര്‍ശിച്ചപ്പോഴാണ് ഒരിക്കലും മാതാപിതാക്കളുടെ സ്‌നേഹവും

  • കാരുണ്യപ്രവൃത്തികള്‍ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപം: ലിയോ 14 ാമന്‍ പാപ്പ

    വത്തിക്കാന്‍ സിറ്റി: കാരുണ്യപ്രവൃത്തികളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപമെന്ന് ലിയോ 14 ാമന്‍ പാപ്പ. ദരിദ്രയായ വിധവയെപ്പോലെ രണ്ട് നാണയം നിക്ഷേപിക്കുന്നവര്‍ക്ക് പോലും ലോകത്തിലെ ഏറ്റവും സമ്പന്നനായി മാറാമെന്നും ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ ആഞ്ചലൂസ് സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ദൈവത്തില്‍ നിന്ന് ലഭിച്ച ദാനങ്ങളെല്ലാം നമുക്കായി സൂക്ഷിക്കരുതെന്നും, മറ്റുള്ളവരുടെ, പ്രത്യേകിച്ച് നമ്മുടെ സഹായം ഏറ്റവും ആവശ്യമുള്ളവരുടെ നന്മയ്ക്കായി ഉദാരമായി ഉപയോഗിക്കണമെന്നും പാപ്പ പറഞ്ഞു. ഭൗതിക വസ്തുക്കള്‍ മാത്രമല്ല,   കഴിവുകള്‍, സമയം, സ്‌നേഹം, സാന്നിധ്യം,

  • സ്വര്‍ഗാരോപണ തിരുനാളിന്റെ തലേന്ന് ഓഗസ്റ്റ് 14ന് ഉപവാസത്തിനും  പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം ചെയ്ത് സന്യാസിനി സഭകളുടെ സുപ്പീരിയര്‍മാരുടെ കൂട്ടായ്മ

    റോം: മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെ തലേന്ന്, ഓഗസ്റ്റ് 14- ാം തീയതി ഉപവാസത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെയും ദിനമായി ആചരിക്കാന്‍ സന്യാസിനി സഭകളുടെ സുപ്പീരിയര്‍മാരുടെ കൂട്ടായ്മയായ ‘ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയേഴ്സ് ജനറല്‍’ ആഹ്വാനം ചെയ്തു. ഗാസ മുതല്‍ സുഡാന്‍ വരെയും, ഉക്രെയ്ന്‍ മുതല്‍ മ്യാന്‍മര്‍ വരെയും, ഹെയ്തി മുത കോംഗോ  വരെയും ലോകമെമ്പാടുമുള്ള നിരവധി ജനങ്ങളെ യുദ്ധം ബാധിച്ച പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 14 ന് ലോകമെമ്പാടും ഉപവാസത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെയും ദിനമായി ആചരിക്കുവാന്‍   ഇന്റര്‍നാഷണല്‍ യൂണിയന്‍

  • സ്‌നേഹം, ബോധപൂര്‍വം നടത്തുന്ന തിരഞ്ഞെടുപ്പിന്റെ ഫലവും, ഒരുക്കം ആവശ്യമുളള തീരുമാനവും: ലിയോ പതിനാലാമൻ പാപ്പ

    വത്തിക്കാന്‍ സിറ്റി: സ്‌നേഹം ആകസ്മികമായി സംഭവിക്കുന്നതല്ലെന്നും, മറിച്ച് ബോധപൂര്‍വമായ തിരഞ്ഞെടുപ്പിന്റെ ഫലവും ഒരുക്കം ആവശ്യമുള്ള തീരുമാനമാണെന്നും  ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് ക്രിസ്തുവിന്റെ  പീഢാസഹനം, മരണം, പുനരുത്ഥാനം എന്നീ രഹസ്യങ്ങളെക്കുറിച്ച് ആരംഭിച്ച പുതിയ മതബോധപരമ്പരയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. യേശു പീഡാസഹനത്തെ ‘തന്റെ വിധിയായല്ല’, മറിച്ച് ‘സ്വാതന്ത്ര്യത്തോടും കരുതലോടും കൂടി തിരഞ്ഞെടുത്ത  പാതയോടുള്ള വിശ്വസ്തതയില്‍ നിന്നാണ്’ സ്വീകരിച്ചതെന്നും പാപ്പ പറഞ്ഞു. ‘ഒരുങ്ങുക’ എന്ന വാക്കിന്റെ  അര്‍ത്ഥത്തെക്കുറിച്ച്  വചനത്തിന്റെ വെളിച്ചത്തില്‍ പാപ്പ വിചിന്തനം ചെയ്തു.  അത്

Magazine

Feature

Movies

  • ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ ലിയോ 14-ാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി

    ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ ലിയോ 14-ാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി0

    വത്തിക്കാന്‍ സിറ്റി:  ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി ലിയോ 14 ാമന്‍ പാപ്പ കൂടിക്കാഴ്ച നടത്തി.  അപ്പസ്‌തോലിക്ക് കൊട്ടാരത്തില്‍ പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം  പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍, വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ എന്നിവരുമായും ഹംഗേറിയന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ഓര്‍ബനുമായി പാപ്പ നടത്തിയ സ്വകാര്യ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പുറത്തു വിട്ടിട്ടില്ല. അതേസമയം സമാധാന ശ്രമങ്ങള്‍ക്ക് പാപ്പയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചതായി പ്രധാനമന്ത്രി

  • മാര്‍ ജേക്കബ് തൂങ്കുഴിയുടെ 41-ാം ചരമദിനാചരണം

    മാര്‍ ജേക്കബ് തൂങ്കുഴിയുടെ 41-ാം ചരമദിനാചരണം0

    കോഴിക്കോട്: ആര്‍ച്ചുബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ 41-ാം ചരമദിനം അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കംചെയ്ത കോഴിക്കോട് ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജനറേലറ്റില്‍ ഭക്തിനിര്‍ഭരമായി നടത്തി. മുന്‍ മെല്‍ബണ്‍ രൂപത മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര, താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. എബ്രാഹം വയലില്‍, മാനന്തവാടി രൂപത വികാരി ജനറാള്‍

  • ദൈവശബ്ദം ബൈബിള്‍ കണ്‍വന്‍ഷന്‍; പന്തല്‍ കാല്‍ നാട്ടുകര്‍മ്മം നടത്തി

    ദൈവശബ്ദം ബൈബിള്‍ കണ്‍വന്‍ഷന്‍; പന്തല്‍ കാല്‍ നാട്ടുകര്‍മ്മം നടത്തി0

    തൃശൂര്‍: തൃശൂര്‍ ശക്തന്‍തമ്പുരാന്‍ മാര്‍ക്കറ്റിലെ മീറ്റ് ജീസസ് പ്രയര്‍ ടീം ഒരുക്കുന്ന 32-ാമത് ദൈവശബ്ദം ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 15 മുതല്‍ 19 വരെ നടക്കും. കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ഫാ. ബിജു പാണങ്ങാടന്‍ നിര്‍വഹിച്ചു. ഫാ. സിന്റോ പൊന്തെക്കാടന്‍ അധ്യക്ഷത വഹിച്ചു. ഫാ. സജു തളിയന്‍, ഫാ. തോബിയത്ത് ദോപ്പാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമാപന സന്ദേശം നല്‍കും.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?