Follow Us On

20

November

2025

Thursday

Latest News

  • മതപരിവര്‍ത്തനം; വൈസ് ചാന്‍സലര്‍ക്കെതിരെയുള്ള വ്യാജ കേസ് റദ്ദുചെയ്ത് സുപ്രീംകോടതി

    മതപരിവര്‍ത്തനം; വൈസ് ചാന്‍സലര്‍ക്കെതിരെയുള്ള വ്യാജ കേസ് റദ്ദുചെയ്ത് സുപ്രീംകോടതി0

    ന്യൂഡല്‍ഹി: മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ ദുരുപയോഗിച്ച് ഉത്തര്‍പ്രദേശ് പോലീസ് ഷുവാട്‌സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കും ഡയറക്ടര്‍ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കുമെതിരെ എടുത്ത കേസ് സുപ്രീംകോടതി റദ്ദാക്കി. യുപിയിലെ പ്രയാഗ് രാജില്‍ ക്രൈസ്തവ മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാം ഹിഗിന്‍ബോട്ടം യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ടെക്‌നോളജി ആന്റ് സയന്‍സ് (ഷുവാട്‌സ്) വൈസ് ചാന്‍സര്‍ ഡോ. രാജേന്ദ്ര ബിഹാരി ലാല്‍, ഡയറക്ടര്‍ വിനോദ് ബിഹാരി ലാല്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ് എടുത്തിരുന്നത്. ക്രൈസ്തവ മതത്തിലേക്ക് ആളുകളെ മതംമാറ്റി എന്നാരോപിച്ചായിരുന്നു

  • 2024-ല്‍ 67 കോടി ജനങ്ങള്‍, പട്ടിണിയിലൂടെ കടന്നുപോയി

    2024-ല്‍ 67 കോടി ജനങ്ങള്‍, പട്ടിണിയിലൂടെ കടന്നുപോയി0

    വത്തിക്കാന്‍ സിറ്റി: 2024-ല്‍ ആഗോള ജനസംഖ്യയുടെ  8.2 ശതമാനം ജനങ്ങള്‍,  ഏകദേശം 67 കോടി ജനങ്ങള്‍ പട്ടിണി അനുഭവിച്ചതായി ഐക്യരാഷ്ട്രസഭ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.  സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രീഷന്‍ ഇന്‍ ദി വേള്‍ഡ് (SOFI 2025) റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ പട്ടിണി അനുഭവിക്കുന്നവരുടെ സംഖ്യ കുറഞ്ഞുവരികയാണെങ്കിലും ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവയുള്‍പ്പെടെ ചില പ്രദേശങ്ങളില്‍ പട്ടിണി അനുഭവിക്കുന്നവര്‍  വര്‍ധിച്ചതായി വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ അഞ്ച് പ്രത്യേക ഏജന്‍സികളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് (SOFI 2025) റിപ്പോര്‍ട്ട് തയാറാക്കിയത് –

  • ഉത്ഥിതനായ ഈശോ പൂര്‍ണതയ്ക്ക് വേണ്ടിയുളള നമ്മുടെ ദാഹത്തെ ശമിപ്പിക്കുന്ന ഉറവ: ലിയോ 14 ാമന്‍ പാപ്പ

    ഉത്ഥിതനായ ഈശോ പൂര്‍ണതയ്ക്ക് വേണ്ടിയുളള നമ്മുടെ ദാഹത്തെ ശമിപ്പിക്കുന്ന ഉറവ: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഉത്ഥിതനായ ക്രിസ്തുവാണ് നമ്മുടെ ഉറപ്പും പ്രത്യാശയുമെന്നും അവിടുന്നാണ് പൂര്‍ണതയ്ക്ക് വേണ്ടിയുള്ള നമ്മുടെ ദാഹത്തെ ശമിപ്പിക്കുന്ന ഉറവയെന്നും ലിയോ 14-ാമന്‍ പാപ്പ. ബുധനാഴ്ചയിലെ പൊതുസദസ്സില്‍ ‘യേശുക്രിസ്തു, നമ്മുടെ പ്രത്യാശ’ എന്ന തലക്കെട്ടിലുള്ള മതബോധന പരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നമ്മുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന പരസ്പരവിരുദ്ധമായ വികാരങ്ങളെയും പരിമിതികളെയുംകുറിച്ച് പരിശുദ്ധ പിതാവ് വിചിന്തനം ചെയ്തു -‘ചിലപ്പോള്‍, നമുക്ക് സന്തോഷം തോന്നുന്നു; മറ്റു ചിലപ്പോള്‍, ദുഃഖം തോന്നുന്നു. നമുക്ക് സംതൃപ്തിയോ സമ്മര്‍ദ്ദമോ, നിരാശയോ തോന്നിയേക്കാം. മറ്റു ചിലപ്പോള്‍, ഒരിക്കലും

  • അവകാശ സംരക്ഷണ യാത്രക്ക് സ്വീകരണം നല്‍കി

    അവകാശ സംരക്ഷണ യാത്രക്ക് സ്വീകരണം നല്‍കി0

    തൃശൂര്‍: ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന  അവകാശ സംരക്ഷണ യാത്രയ്ക്ക് യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തൃശൂരില്‍ സ്വീകരണം നല്‍കി. യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ കോ-ഓഡിനേറ്റര്‍ ആന്റോ തൊറയന്‍, അതിരൂപത യൂത്ത് കൗണ്‍സില്‍ കോ-ഓര്‍ ഡിനേറ്റര്‍മാരായ സിന്റോ പുതുക്കാട്, റോണി അഗസ്റ്റിന്‍, വിജോ ഒളരി, കരോളിന്‍ ജോഷ്യാ, സെബാസ്റ്റ്യന്‍ നടക്കലാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

  • കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പാണ് സമൂഹത്തിന്റെ കരുത്ത്

    കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പാണ് സമൂഹത്തിന്റെ കരുത്ത്0

    ഇടുക്കി: കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പാണ് സമൂഹത്തിന്റെ കരുത്തെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപതയിലെ വിവാഹ, പൗരോഹിത്യ-സന്യാസ ജൂബിലി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മഹാജൂബിലി ആഘോ ഷത്തിന്റെ ഭാഗമായി ഇടുക്കി രൂപതയില്‍ 2025-ല്‍ പൗരോഹിത്യ, സന്യാസ, വൈവാഹിക ജീവിതാന്തസുകളുടെ ജൂബിലി ആഘോഷിക്കുന്നവരുടെ രൂപതാതല സംഗമമാണ് രാജകുമാരി ദൈവമാതാ ജൂബിലി തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്നത്. വിവാഹവും കുടുംബജീവിതവും അനിവാര്യതയല്ലെന്ന് ചിന്തിക്കുന്ന വര്‍ത്തമാനകാലത്ത് ഒരുമയോടെ ജീവിച്ചതിന്റെ സംതൃപ്തിയില്‍ ജൂബിലി ആഘോഷിക്കുന്ന ദമ്പതികള്‍ പുതുതലമുറയ്ക്ക്

  • ഷാങ്ഹായിലെ സഹായ മെത്രാനെ വത്തിക്കാന്‍ അംഗീകരിച്ചു

    ഷാങ്ഹായിലെ സഹായ മെത്രാനെ വത്തിക്കാന്‍ അംഗീകരിച്ചു0

    വത്തിക്കാന്‍ സിറ്റി:  ഫാ. ഇഗ്‌നേഷ്യസ് വു ജിയാന്‍ലിനെ ഷാങ്ഹായിലെ സഹായ മെത്രാനായി ലിയോ 14-ാമന്‍ മാര്‍പാപ്പ നിയമിച്ചു.  ഓഗസ്റ്റ് 11 ന് നടത്തിയ നിയമനം ഇക്കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പ്രഖ്യാപിച്ചത്. പരിശുദ്ധ സിംഹാസനവും  ചൈനയും തമ്മിലുള്ള  ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട താല്‍ക്കാലിക കരാറിന്റെ ചട്ടക്കൂടിന് കീഴില്‍ പുതിയ സഹായമെത്രാന്റെ എപ്പിസ്‌കോപ്പല്‍ സ്ഥാനാരോഹണം സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ നടന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തെത്തുടര്‍ന്നുള്ള ‘സെഡെ വെക്കന്റെ’ കാലയളവില്‍, ഏപ്രില്‍ 28 -നാണ് സഹായമെത്രാന്റെ ‘തിരഞ്ഞെടുപ്പ്’ ചൈനീസ് അധികാരികള്‍  പ്രഖ്യാപിച്ചത്.

  • ഒക്‌ടോബര്‍ 19, മിഷന്‍ ഞായറില്‍, ലിയോ 14-ാമന്‍ മാര്‍പാപ്പ ഏഴ് പേരെ വിശുദ്ധരായി പ്രഖ്യാപിക്കും

    ഒക്‌ടോബര്‍ 19, മിഷന്‍ ഞായറില്‍, ലിയോ 14-ാമന്‍ മാര്‍പാപ്പ ഏഴ് പേരെ വിശുദ്ധരായി പ്രഖ്യാപിക്കും0

    വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ 19-ന്, ലിയോ 14 ാമന്‍ മാര്‍പാപ്പ ഏഴ് വാഴ്ത്തപ്പെട്ടവരെ  വിശുദ്ധരായി പ്രഖ്യാപിക്കും. വെനസ്വേലയില്‍ നിന്ന് ആദ്യമായി വിശുദ്ധ പദവിയിലേക്ക് ഉയിര്‍ത്തപ്പെടുന്ന ഡോ. ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ്, സിസ്റ്റര്‍ മരിയ ഡെല്‍ മോണ്ടെ കാര്‍മെലോ റെന്‍ഡിലസ് മാര്‍ട്ടിനെസ്,  പപ്പുവ ന്യൂ ഗനിയില്‍ നിന്നുള്ള ആദ്യ വിശുദ്ധനും രക്തസാക്ഷിയുമായ പീറ്റര്‍ റ്റൊ റോട്ട്, സിസ്റ്റര്‍ മരിയ ട്രോന്‍കാറ്റി, സിസ്റ്റര്‍ വിസെന്‍സ മരിയ പൊളോണി, സാത്താന്റെ പുരോഹിതാനായി പ്രവര്‍ത്തിച്ചശേഷം മാനസാന്തരപ്പെട്ട് ഡൊമിനിക്കന്‍ മൂന്നാംസഭാംഗമായ ബാര്‍ട്ടോലോ ലോംഗോ, ആര്‍ച്ചുബിഷപ്

  • മിഷന്‍ മാസം; ഇടുക്കി രൂപതയില്‍ 18ന് മിഷന്‍ മണിക്കൂര്‍ ആചരിക്കുന്നു

    മിഷന്‍ മാസം; ഇടുക്കി രൂപതയില്‍ 18ന് മിഷന്‍ മണിക്കൂര്‍ ആചരിക്കുന്നു0

    ഇടുക്കി: കത്തോലിക്കാ സഭ ഒക്ടോബര്‍ മാസം ആഗോള മിഷന്‍ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി രൂപതയില്‍ ഒക്‌ടോബര്‍ 18 ശനിയാഴ്ച മിഷന്‍ മണിക്കൂര്‍ ആചരിക്കുന്നു.  ശനിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ 8 മണി വരെ രൂപതയിലെ എല്ലാ കുടുംബങ്ങളും മിഷന്‍ മണിക്കൂറില്‍ പങ്കെടുക്കും. വാഴത്തോപ്പ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കുന്ന മിഷന്‍ മണിക്കൂറിന് രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കും.  കത്തീഡ്രല്‍ പള്ളിയില്‍ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ വികാരി ഫാ. ലൂക്ക് ആനികുഴിക്കാട്ടില്‍ ആമുഖ

  • തുര്‍ക്കിയില്‍ നിന്ന് ക്രിസ്തുവിന്റെ ചിത്രം പതിച്ച 1,300 വര്‍ഷം പഴക്കമുള്ള ഓസ്തി കണ്ടെത്തി

    തുര്‍ക്കിയില്‍ നിന്ന് ക്രിസ്തുവിന്റെ ചിത്രം പതിച്ച 1,300 വര്‍ഷം പഴക്കമുള്ള ഓസ്തി കണ്ടെത്തി0

    ഇസ്താംബുള്‍/തുര്‍ക്കി: 1,300 വര്‍ഷത്തിലേറെ പഴക്കമുള്ള അഞ്ച് ഓസ്തികള്‍ പുരാവസ്തു ഗവേഷകരുടെ സംഘം തെക്കന്‍ തുര്‍ക്കിയില്‍ നിന്ന് കണ്ടെത്തി. അതിലൊന്നില്‍ യേശുക്രിസ്തുവിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. കരമാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന, ടോപ്രാക്‌റ്റെപ്പ് എന്നറിയപ്പെടുന്ന പുരാതന റോമന്‍ – ബൈസന്റൈന്‍  നഗരമായ ഐറിനോപോളിസില്‍ നടത്തിയ ഖനനത്തിലാണ്  ഈ അസാധാരണ കണ്ടെത്തല്‍. ‘സമാധാന നഗരം’ – എന്നാണ് ഐറിനോപോളീസ് എന്ന വാക്കിന്റെ അര്‍ത്ഥം. ആദ്യകാല ക്രൈസ്തവ ആരാധനാക്രമ ആഘോഷങ്ങളില്‍ ഉപയോഗിച്ചിരുന്ന കമ്മ്യൂണിയന്‍ അപ്പങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിരിയിക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. സിഇയു

National


Vatican

  • ലോകം നേരിടുന്ന വെല്ലുവിളികളില്‍ നിന്ന് യേശു മാത്രമേ നമ്മെ രക്ഷിക്കാന്‍ വരികയുള്ളൂ; കാരണം അവിടുത്തേക്ക് മാത്രമേ അതിനുള്ള ശക്തി ഉള്ളൂ: ലിയോ 14 ാമന്‍ പാപ്പ

    വത്തിക്കാന്‍ സിറ്റി: ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികളില്‍നിന്ന് രക്ഷിക്കാന്‍ യേശുവിന്  മാത്രമേ ശക്തിയുള്ളൂവെന്നും യേശു അല്ലാതെ മറ്റാരും നമ്മെ രക്ഷിക്കാന്‍ വരികയില്ലെന്നും ലിയോ 14 ാമന്‍ പാപ്പ. ഫ്രാന്‍സിലെ രാജാവായിരുന്ന വിശുദ്ധ ലൂയിസ് ഒമ്പതാമന്റെ തിരുനാള്‍ ദിനത്തില്‍ ഫ്രഞ്ച് അള്‍ത്താര ശുശ്രൂഷകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലിയോ 14 ാമന്‍ മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. മനുഷ്യരൂപം ധരിച്ച സര്‍വശക്തനായ ദൈവമാണ് യേശു. കുരിശില്‍ അവിടുന്ന് തന്റെ ജീവന്‍ നമുക്കുവേണ്ടി നല്‍കി എന്നതാണ് യേശുവിന്റെ സ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവ്.

  • നസ്രത്തിലെ തിരുക്കുടുംബം , പ്രാര്‍ത്ഥനയുടെ ഭവനവും സ്‌നേഹത്തിന്റെ ആലയും വിശുദ്ധിയുടെ മാതൃകയും: ലിയോ 14 ാമന്‍ പാപ്പ

    വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനയുടെ ഭവനവും സ്‌നേഹത്തിന്റെ ആലയും വിശുദ്ധിയുടെ  മാതൃകയുമാണ്  നസ്രത്തിലെ തിരുക്കുടുംബമെന്ന് ലിയോ 14 ാമന്‍ പാപ്പ. നാല് സന്യാസിനിസഭകളുടെ ജനറല്‍ ചാപ്റ്ററുകളില്‍ പങ്കെടുക്കാനെത്തിയ സന്യാസിനിമാരെ അപ്പസ്‌തോലിക കൊട്ടാരത്തിലെ കണ്‍സിസ്റ്ററി ഹാളില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പാപ്പ. മിഷനറി ഡോട്ടേഴ്‌സ് ഓഫ് ഹോളി ഫാമിലി ഓഫ് നസ്രത്ത്, ഡോട്ടേഴ്‌സ് ഓഫ് നസ്രത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്,  അപ്പസ്‌തോല്‍സ് ഓഫ് ഹോളി ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ട്, സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെയ്ന്റ് മേരി എന്നീ സന്യാസിനിസഭകളിലെ സന്യാസിനിമാരാണ് പാപ്പയെ സന്ദര്‍ശിച്ചത്. നസ്രത്തിലെ

  • പിതാവ് കരുണയും സ്‌നേഹവും നിറഞ്ഞ ദൈവമാണെങ്കില്‍, രക്ഷയിലേക്കുള്ള പാത ഇടുങ്ങിയതാണെന്ന് ഈശോ പറയുന്നതെന്തുകൊണ്ട്?  ഇതാണ് ലിയോ പാപ്പയുടെ ഉത്തരം

    വത്തിക്കാന്‍ സിറ്റി: മതവിശ്വാസം പിന്തുടരുന്നതുകൊണ്ട്  രക്ഷ നേടാം എന്ന അമിത ആത്മവിശ്വാസം ഉള്ളവര്‍ക്കുള്ള  മുന്നറിയിപ്പാണ് ഇടുങ്ങിയ വാതിലില്‍ കൂടെ പ്രവേശിക്കുവാനുള്ള ഈശോയുടെ ആഹ്വാനം എന്ന് ലിയോ 14 ാമന്‍ പാപ്പ. മതപരമായ പ്രവൃത്തികള്‍ കൊണ്ട് മാത്രം ഒരു വ്യക്തിയുടെ ഹൃദയം രൂപാന്തരപ്പെടുന്നില്ല. ജീവിതത്തില്‍ നിന്ന് വേര്‍പെട്ട് നില്‍ക്കുന്ന ആരാധനാ ജീവിതം നയിക്കുന്ന ആളുകളെ ദൈവം അന്വേഷിക്കുന്നില്ല.  സഹോദരങ്ങളെ സ്‌നേഹിക്കുന്നതിലേക്കും നീതി പാലിക്കുന്നതിലേക്കും നമ്മെ നയിക്കുന്നില്ലെങ്കില്‍ നാം ത്യാഗങ്ങള്‍ ചെയ്യുവാനോ പ്രാര്‍ത്ഥനകള്‍ നടത്തുവാനോ  ദൈവം ആഗ്രഹിക്കുന്നില്ലെന്നും ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക്

  • പരിശുദ്ധ മറിയത്തെ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും പ്രത്യേക മധ്യസ്ഥയായി അംഗീകരിച്ച് വത്തിക്കാന്‍

    വത്തിക്കാന്‍ സിറ്റി: ഔര്‍ ലേഡി ഓഫ് അറേബ്യ എന്ന പേരില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും പ്രത്യേക മധ്യസ്ഥയായി പരിശുദ്ധ മറിയത്തെ വത്തിക്കാന്‍ അംഗീകരിച്ചു. കൂടാതെ യുഎഇ, ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന അപ്പസ്‌തോലിക്ക് വികാരിയേറ്റ് ഓഫ്  സതേണ്‍ അറേബ്യയുടെ പ്രത്യേക മധ്യസ്ഥരായി ശ്ലീഹന്‍മാരായെ പത്രോസിനെയും പൗലോസിനെയും അംഗീകരിച്ചിട്ടുണ്ട്. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററി, അപ്പസ്‌തോലിക്ക് വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യക്ക് വേണ്ടിയുള്ള പുതിയ ആരാധനക്രമ കലണ്ടറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇറ്റാലിയന്‍ സ്വദേശിയായ ബിഷപ് പൗലോ

  • പരിശുദ്ധ മാതാവിന്റെ രാജ്ഞിത്വ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 22ന് ഉപവാസ പ്രാര്‍ത്ഥനാദിനം

    വത്തിക്കാന്‍ സിറ്റി: പരിശുദ്ധ മാതാവിന്റെ രാജ്ഞിത്വ തിരുനാള്‍ ആഘോഷിക്കുന്ന ഓഗസ്റ്റ് 22ന് ലോക സമാധാനത്തിനായി നടത്തുന്ന ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ലോകമെങ്ങുമുള്ള വിശ്വാസികളെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. പോള്‍ ആറാമന്‍ ഹാളില്‍ നടക്കുന്ന പ്രതിവാര പൊതുസന്ദര്‍ശനവേളയില്‍  വിശ്വാസികളെ അതിസംബോധന ചെയ്യുമ്പോഴാണ് സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേരാന്‍ മാര്‍പാപ്പ വിശ്വാസികളെ ക്ഷണിച്ചത്. യുക്രെയ്‌നും വിശുദ്ധനാടും ലോകത്തിന്റെ ഇതരഭാഗങ്ങളും യുദ്ധങ്ങളാല്‍ മുറിവേല്ക്കുമ്പോള്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാം. സായുധ സംഘര്‍ഷങ്ങള്‍മൂലം കഷ്ടപ്പെടുന്നവരുടെ കണ്ണീര്‍ തുടക്കാന്‍ പ്രാര്‍ത്ഥിക്കാം. സമാസമാധാന രാജ്ഞിയായ

  • കുവൈറ്റിലെ ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഗള്‍ഫ് മേഖലയിലെ ആദ്യ ബസിലിക്ക

    കുവൈറ്റ് സിറ്റി: ഗള്‍ഫ് മേഖലയിലെ ആദ്യ ബസിലിക്കയായി ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഉയര്‍ത്തപ്പെട്ടു. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററിയാണ്  ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വടക്കന്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരി ബിഷപ് ആല്‍ഡോ ബെരാര്‍ഡി, ഒ.എസ്.എസ്.ടി വ്യക്തമാക്കി. കുവൈറ്റിലെ അഹ്‌മദിയില്‍ സ്ഥിതി ചെയ്യുന്ന ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഇപ്പോള്‍ അപ്പസ്‌തോലിക് വികാരിയേറ്റിന്റെ കീഴിലാണുള്ളത്. 1948-ല്‍ കാര്‍മലീത്ത സഭാംഗങ്ങള്‍ മുന്‍കൈയെടുത്തതിനെ തുടര്‍ന്ന് കുവൈറ്റ് ഓയില്‍ കമ്പനിയാണ് തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഈ

World


Magazine

Feature

Movies

  • 500 വര്‍ഷത്തിന്  ശേഷം ഡബ്ലിനില്‍  കത്തോലിക്കാ കത്തീഡ്രലിന് ഔദ്യോഗിക അംഗീകാരം

    500 വര്‍ഷത്തിന് ശേഷം ഡബ്ലിനില്‍ കത്തോലിക്കാ കത്തീഡ്രലിന് ഔദ്യോഗിക അംഗീകാരം0

    ഡബ്ലിന്‍: യൂറോപ്പില്‍ ഏറ്റവും അധികം കത്തോലിക്കാ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍, 500 വര്‍ഷത്തിന് ശേഷം  കത്തോലിക്കാ കത്തീഡ്രലിന് ഔദ്യോഗിക അംഗീകാരം. ഇതുവരെ ഒരു പ്രോ-കത്തീഡ്രല്‍ ആയിരുന്ന സെന്റ് മേരീസ് ദൈവാലയമാണ് ഡബ്ലിന്‍ അതിരൂപതയുടെ ഔദ്യോഗിക കത്തീഡ്രലായി ലിയോ 14-ാമന്‍ മാര്‍പാപ്പ അംഗീകരിച്ചത്. ബ്രിട്ടീഷ് അധിനിവേശകാലത്ത് പ്രൊട്ടസ്റ്റന്റ് നേതൃത്വത്തില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഡബ്ലിന് കത്തീഡ്രല്‍ ഇല്ലാത്ത സാഹചര്യമുണ്ടായത്. സെന്റ് പാട്രിക്‌സ്, ക്രൈസ്റ്റ് ചര്‍ച്ച് പോലുള്ള ദൈവാലയങ്ങള്‍ പ്രൊട്ടസ്റ്റന്റുകാരുടെ കൈകളിലായതിനെ തുടര്‍ന്ന് അഞ്ച് നൂറ്റാണ്ടുകളായി ഡബ്ലിനില്‍

  • സഭയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ‘ചില്‍ഡ്രന്‍സ് ഡേ’ 2026 സെപ്റ്റംബര്‍ 25 -27 വരെ

    സഭയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ‘ചില്‍ഡ്രന്‍സ് ഡേ’ 2026 സെപ്റ്റംബര്‍ 25 -27 വരെ0

    വത്തിക്കാന്‍ സിറ്റി: 2026 സെപ്റ്റംബര്‍ 25-27 വരെ വത്തിക്കാനില്‍ സഭയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ലോക ശിശുദിനാചരണം നടക്കും  ബുധനാഴ്ചത്തെ പൊതുദര്‍ശനസമ്മേളനത്തില്‍ ലിയോ 14 -ാമന്‍ പാപ്പ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അല്മായര്‍ക്കും കുടുംബത്തിനും ജീവിതത്തിനുമുള്ള ഡിക്കാസ്റ്ററിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പൊതുസമ്മേളനത്തിന്റെ അവസാനം, ഗാസയില്‍ നിന്നുള്ള 7 വയസുകാരന്‍  മജ്ദ് ബെര്‍ണാഡും ഫാ. എന്‍സോ ഫോര്‍ച്യൂണാറ്റോയും ചേര്‍ന്ന് വരാനിരിക്കുന്ന ശിശുദിനത്തിന്റെ ഔദ്യോഗിക ലോഗോ പതിച്ച പതാക മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. അഞ്ച് വയസിന് താഴെയുള്ള ഏകദേശം 13,000-ത്തോളം കുട്ടികള്‍ക്ക്

  • ഭക്ഷ്യമേളയില്‍ നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍; കന്യാസ്ത്രീയായ സ്‌കൂള്‍ പ്രിന്‍പ്പലിനെ ഭീഷണിപ്പെടുത്തി മാപ്പുപറയിച്ചു

    ഭക്ഷ്യമേളയില്‍ നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍; കന്യാസ്ത്രീയായ സ്‌കൂള്‍ പ്രിന്‍പ്പലിനെ ഭീഷണിപ്പെടുത്തി മാപ്പുപറയിച്ചു0

    കച്ച് (ഗുജറാത്ത്): ഞായറാഴ്ച ഇടവകയില്‍ നടത്തിയ ഭക്ഷ്യമേളയില്‍ നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ നല്‍കിയതിനെതിരെ സംഘപരിവാര്‍ സംഘടനയായ വിഎച്ച്പി, എബിവിപി പ്രവര്‍ത്തകര്‍ കന്യാസ്ത്രീയായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തി മാപ്പുപറയിച്ചു. ഗുജറാത്തിലെ രാജ്‌കോട്ട് രൂപതയ്ക്ക് കീഴിലുള്ള കച്ച് ജില്ലയിലെ സെന്റ് തോമസ് കത്തോലിക്ക ഇടവകയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷ്യമേള നടത്തിയത്. ദേവാലയ കോമ്പൗണ്ടില്‍ സ്ഥലപരിമിതി ഉള്ളതിയില്‍ തൊട്ടടുത്തുള്ള മൗണ്ട് കാര്‍മല്‍ സ്‌കൂളിലായിരുന്നു മേള ഒരുക്കിയത്. ഇടവകാംഗങ്ങള്‍ വീടുകളില്‍ തയ്യാറാക്കിയ ചെമ്മീന്‍ ബിരിയാണി, ചിക്കന്‍ ബിരിയാണി, മട്ടണ്‍ ബിരിയാണി, ബ്രെഡ് ഓംലെറ്റ് തുടങ്ങിയ പാകം

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?