Follow Us On

01

July

2025

Tuesday

Latest News

  • കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കുമെന്ന ഉറപ്പു പാലിക്കാത്തതിനെതിരെ പ്രതിഷേധവുമായി കെഎല്‍സിഎ

    കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കുമെന്ന ഉറപ്പു പാലിക്കാത്തതിനെതിരെ പ്രതിഷേധവുമായി കെഎല്‍സിഎ0

    കൊച്ചി: കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കുമെന്ന ഉറപ്പ്  പാലിക്കാത്തിനെതിരെ പ്രതിഷേധവുമായി  കെഎല്‍സിഎ. പിന്നാക്ക വിഭാഗ വികസന വകുപ്പ്  കെടാവിളക്ക് എന്ന പേരില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി  ആരംഭിച്ച സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍നിന്ന് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയതിനെതിരെ നല്‍കിയ പരാതികളില്‍ സ്‌കോളര്‍ഷിപ്പ് നഷ്ടാമാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷവും അത് പുനഃസ്ഥാപിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വാക്കു പാലിക്കണമെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന സമിതി

  • സണ്‍ഡേ ശാലോമിന്റെ പുണ്യ ദിനങ്ങള്‍

    സണ്‍ഡേ ശാലോമിന്റെ പുണ്യ ദിനങ്ങള്‍0

    ടി. ദേവപ്രസാദ് (മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ദീപിക) 1998 അവസാനമോ 1999 ആദ്യമോ ആണ് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശാലോം ധ്യാനം നടക്കുന്നത്. ഫാ. ജോസഫ് വയലില്‍, ഷെവ. ബെന്നി പുന്നത്തറ, കെ.ജെ മാത്യു തുടങ്ങിയവരെല്ലാമാണ് ധ്യാനം നയിക്കുന്നത്. അവരെ കൂട്ടിക്കൊണ്ടു വരാനുള്ള ചുമതല സംഘാടകര്‍ എന്നെ ഏല്‍പ്പിച്ചു. അക്കാലത്ത് ദീപികയുടെ തലസ്ഥാനത്തെ റസിഡന്റ് എഡിറ്ററായിരുന്നു ഞാന്‍. ഒരു മാരുതി 800 ഉണ്ട്. അതിലാണ് ധ്യാന ടീമിനെ കൊണ്ടുവന്നിരുന്നത്. ശാലോം പ്രവര്‍ത്തകരുമായി അതിനുമുമ്പ് വലിയ ബന്ധമൊന്നും

  • ലാന്‍ഡ് ഫോണിലൂടെ പറഞ്ഞു കൊടുത്ത വാര്‍ത്ത

    ലാന്‍ഡ് ഫോണിലൂടെ പറഞ്ഞു കൊടുത്ത വാര്‍ത്ത0

    വിന്‍സെന്റ് വിതയത്തില്‍ 2000-ാമാണ്ട് അവസാനിക്കാന്‍ ഒരു മാസം മാത്രമുള്ള സമയം. നവംബറില്‍ അയല്‍ വീട്ടില്‍ നിന്നെടുത്ത സണ്‍ഡേ ശാലോം പത്രത്തിലെ ഒരു അറിയിപ്പ് ശ്രദ്ധയില്‍പെട്ടു. മൂവാറ്റുപുഴയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് സണ്‍ഡേ ശാലോം റിപ്പോര്‍ട്ടര്‍മാരെ തേടുന്നു എന്ന അറിയിപ്പായിരുന്നു അത്. ഷെവ. ബെന്നി പുന്നത്തറയ്ക്ക് അന്ന് ബയോഡാറ്റ അയച്ചുകൊടുത്തു. അതില്‍ വലിയ സംഭവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. കുറച്ച് വാര്‍ത്തകള്‍ ശേഖരിച്ച് പത്രങ്ങളില്‍ കൊടുത്തിരുന്ന ഒരു കാര്യം പ്രത്യേകം ഞാന്‍ പരാമര്‍ശിച്ചിരുന്നു. 1990-ല്‍ കരിസ്മാറ്റിക് നവീകരണത്തില്‍ വന്നതിനുശേഷം പ്രത്യേക ശുശ്രൂഷകള്‍ ഒന്നുംതന്നെ

  • ‘സണ്‍ഡേ ശാലോം’ അച്ചടി നിര്‍ത്തുമ്പോള്‍…

    ‘സണ്‍ഡേ ശാലോം’ അച്ചടി നിര്‍ത്തുമ്പോള്‍…0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 1999 മെയ് ഒമ്പതിനാണ് സണ്‍ഡേ ശാലോം ആദ്യപതിപ്പ് ഇറങ്ങിയത്. 2025 ജൂണ്‍ 15 ലക്കത്തോടുകൂടി സണ്‍ഡേശാലോം അച്ചടി അവസാനിപ്പിക്കുകയാണ്. 27 വര്‍ഷങ്ങളോളം സഭാസേവനം ചെയ്യുവാന്‍ സണ്‍ഡേ ശാലോമിന് കഴിഞ്ഞു. 2025-നും 1999-നും ഇടയില്‍ ലോകത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. അച്ചടിമാധ്യമങ്ങളുടെ പ്രാധാന്യം കുറഞ്ഞു. പത്രമാസികകള്‍ വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു. മഹാഭൂരിപക്ഷംപേരും പ്രത്യേകിച്ച് യുവജനങ്ങള്‍, വാര്‍ത്തകള്‍ അറിയാന്‍ ആശ്രയിക്കുന്നത് ഇലക്‌ട്രോണിക് മാധ്യമങ്ങളെയാണ്. കേരളത്തില്‍ വലിയ പ്രചാരത്തില്‍ ഇരുന്ന നിരവധി

  • കൂട്ടായ്മയുടെ  ഉത്സവം

    കൂട്ടായ്മയുടെ ഉത്സവം0

    റവ. ഡോ. റോയ് പാലാട്ടി CMI സെമിനാരി പഠനകാലത്താണ് സണ്‍ഡേ ശാലോമിന്റെ റിപ്പോര്‍ട്ടറാകുന്നത്. ആദ്യമായി ശാലോം ഓഫീസില്‍ എത്തുന്നതും റിപ്പോര്‍ട്ടര്‍മാരുടെ സമ്മേളനത്തിനാണ്. ബ്രദര്‍ ആയതുകൊണ്ടാകാം, ഉള്ളതില്‍ നല്ല മുറിയാണ് ബാംഗ്ലൂരില്‍നിന്നും എത്തിയ എനിക്ക് കിട്ടിയത്. നീണ്ട യാത്രയ്ക്കുശേഷം എത്തിയതിനാല്‍ കിടന്നപടി ഉറങ്ങി. വെളുപ്പിന് നാലുമണിയോടെ നോക്കുമ്പോള്‍ എന്റെ കട്ടിലിന്റെ ഇടത്തും വലത്തും രണ്ടുപേര്‍ കിടന്നുറങ്ങുന്നുണ്ട്. പാതിരാത്രിയിലെത്തിയ റിപ്പോര്‍ട്ടര്‍മാര്‍ വിശ്രമത്തിന് ചേര്‍ന്നതാണ്. കിടപ്പറയില്‍ തുടങ്ങി ഞങ്ങളുടെ കൂട്ടായ്മ.. പിന്നീടത് പ്രാര്‍ത്ഥനയിലും പങ്കുവയ്ക്കലിലും ഊട്ടുമേശയിലുമെല്ലാം തുടര്‍ന്നു. പരസ്പരം കൂട്ടുചേര്‍ന്നാല്‍ ദൈവകൃപയില്‍

  • ഉറുമ്പിന്റെ സുവിശേഷം

    ഉറുമ്പിന്റെ സുവിശേഷം0

    ഫാ. മാത്യു ആശാരിപറമ്പില്‍ സാധാരണ ജീവികള്‍ കാണാത്ത മധുരം കാണുകയും തലയിലേറ്റി തീര്‍ത്ഥയാത്ര നടത്തുകയും ചെയ്യുന്ന ഉറുമ്പുകളുടെ മനസിന്റെ മര്‍മ്മരങ്ങളാണ് ഉറുമ്പിന്റെ സുവിശേഷം എന്ന പേരില്‍ സണ്‍ഡേ ശാലോമില്‍ എഴുതിത്തുടങ്ങിയത്. ജെയ്‌മോന്‍ കുമരകത്തിന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധങ്ങള്‍ എന്നെ ഉണര്‍ത്തി, ചിന്തകളായും അക്ഷരങ്ങളായും ഉറുമ്പിന്റെ സുവിശേഷത്തിന് ജന്മം നല്‍കി. വലിയ കാതലുള്ള, ഗൗരവമായ പഠനക്കുറിപ്പുകളോ അവലോകനങ്ങളോ അല്ല, മറിച്ച് ചെറുചിരിയോടെ വായിച്ച് പോകാവുന്ന കുസൃതിക്കുറിപ്പുകളായിരുന്നു അതിലൂടെ പിറവിയെടുത്തത്! ആയിരക്കണക്കിന് ആളുകളുടെ പ്രോത്സാഹനജനകമായ ഫോണ്‍വിളികളും കുറിപ്പുകളും തുടര്‍ച്ചയായി എഴുതുവാന്‍ എന്നെ

  • ദൈവം ഹൃദയത്തിലൊളിപ്പിച്ച സ്വപ്നം

    ദൈവം ഹൃദയത്തിലൊളിപ്പിച്ച സ്വപ്നം0

    റോയി അഗസ്റ്റിന്‍ (മുന്‍ ഡപ്യൂട്ടി എഡിറ്റര്‍, സണ്‍ഡേ ശാലോം) ഒരു നിയോഗം പൂര്‍ത്തിയാകുന്നു. ദൈവം തന്റെ ഹൃദയത്തിലൊളിപ്പിച്ച സ്വപ്‌നത്തിന്റെ ഓരംചേര്‍ന്ന് നടക്കാന്‍ ഒരുപറ്റം മനുഷ്യര്‍ തയാറായപ്പോള്‍, ആ ദൈവനിയോഗത്തിനൊരു പേരുണ്ടായി ‘സണ്‍ഡേ ശാലോം.’ തന്റെ മൗതികശരീരമാകുന്ന സഭയെ ഐക്യമെന്ന ഒറ്റച്ചരടില്‍ കോര്‍ത്തിടാന്‍ ദൈവംകണ്ട സ്വപ്‌നമായിരുന്നു സണ്‍ഡേ ശാലോമിലൂടെ അവിടുന്ന് നിവര്‍ത്തിയാക്കിയത്. എന്തൊരു ആവേശമായിരുന്നു ആ നാളുകളില്‍. സഭാ-റീത്ത് വ്യത്യാസമില്ലാതെ സണ്‍ഡേ ശാലോമെന്ന ഞായറാഴ്ച പത്രത്തിന്റെ തണലില്‍ എല്ലാവരും ഒരു കുടക്കീഴിലെന്നതുപോലെ അണിനിരന്നപ്പോഴത് സഭൈക്യഗീതത്തിന്റെ മനോഹരമായൊരു സങ്കീര്‍ത്തനമായി മാറി.

  • ‘ദരിദ്രരേ… നിങ്ങള്‍ പ്രത്യാശയുടെ നായകര്‍’: ലിയോ പതിനാലാമന്‍ മാര്‍പാപ്പ

    ‘ദരിദ്രരേ… നിങ്ങള്‍ പ്രത്യാശയുടെ നായകര്‍’: ലിയോ പതിനാലാമന്‍ മാര്‍പാപ്പ0

    ദരിദ്രര്‍ പ്രത്യാശയുടെ നായകന്മാരാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. 2025 നവംബര്‍ 16 ഞായറാഴ്ച ഒമ്പതാം ലോക ദരിദ്ര ദിനം ആചരിക്കാന്‍ സഭ തയ്യാറെടുക്കുക്കുകയാണ്. ‘നിങ്ങളാണ് എന്റെ പ്രത്യാശ’ എന്നതാണ്  ലോക ദരിദ്ര ദിനത്തോടനുബന്ധിച്ചുള്ള ലിയോ പതിനാലാമന്‍ പാപ്പയുടെ സന്ദേശത്തിന്റെ പ്രമേയം. പുരാതനനും പുതിയതുമായ ദാരിദ്ര്യ രൂപങ്ങളെ ചെറുക്കുന്നതിനും നിര്‍മാര്‍ജനം ചെയ്യുന്നതിനും വികസനത്തിനും പുരോഗതിക്കും ഉള്ള കര്‍മപദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിനും ഈ വിശുദ്ധ ജൂബിലി വര്‍ഷം സാക്ഷ്യം വഹിക്കുമെന്നും മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ദരിദ്രര്‍ പ്രത്യാശയുടെ നായകരാണ് എന്ന്

  • ബിഷപ്ഹൗസില്‍ സഹായം ചോദിച്ചെത്തിയയാള്‍ വൈദികനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

    ബിഷപ്ഹൗസില്‍ സഹായം ചോദിച്ചെത്തിയയാള്‍ വൈദികനെ കുത്തിപ്പരിക്കേല്‍പ്പിച്ചു0

    കണ്ണൂര്‍: കണ്ണൂര്‍ ബിഷപ്‌സ് ഹൗസില്‍ സഹായം ചോദിച്ചെ ത്തിയാള്‍ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് പൈനാടത്തിനെ കുത്തിപരിക്കേല്‍പ്പിച്ചു. ഇന്നലെ (ജൂണ്‍ 13) രാവിലെ 11.15നാണ് സംഭവം. ബിഷപ്‌സ് ഹൗസില്‍ എത്തിയ ഭീമനടി സ്വദേശിയായ പ്രതി മുഹമ്മദ് മുസ്തഫ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതലയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രൊക്യുറേറ്ററുടെ ഓഫീസിലെത്തി സഹായം വാങ്ങി. എന്നാല്‍ തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് കറിക്കത്തികൊണ്ട് ഫാ. ജോര്‍ജ് പൈനാടത്തിനെ കുത്തുകയായിരുന്നു. വലതുകൈക്കും വയറിനും കുത്തേറ്റ ഫാ. പൈനാടത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

National


Vatican

  • മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്തമാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

    വത്തിക്കാന്‍ സിറ്റി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്തമാര്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. മലങ്കര സഭയുടെ ഉപഹാരമായി കേരളത്തനിമ വിളങ്ങുന്ന ആറന്‍മുള കണ്ണാടി മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് എന്നിവരാണ് പാപ്പയെ സന്ദര്‍ശിച്ചത്. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റാണ് വത്തിക്കാനില്‍ കൂടിക്കാഴ്ചയ്ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

  • വത്തിക്കാനില്‍ കുടുംബങ്ങളുടെ ജൂബിലയാഘോഷം; കുട്ടികള്‍ മുതല്‍ മുത്തശ്ശീമുത്തച്ഛന്‍മാര്‍ വരെ പങ്കെടുക്കും

    വത്തിക്കാന്‍ സിറ്റി: മെയ് 30 മുതല്‍ ജൂണ്‍ 1 വരെ വത്തിക്കാനില്‍ കുടുംബങ്ങള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍, മുത്തശ്ശീമുത്തച്ഛന്മാര്‍ എന്നിവരുടെ  ജൂബിലി ആഘോഷങ്ങള്‍ നടക്കും. ഈ ത്രിദിന ആഘോഷത്തിനായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും അറുപതിനായിരത്തിലധികം തീര്‍ത്ഥാടകരെയാണ് റോമില്‍ പ്രതീക്ഷിക്കുന്നത്. ജൂണ്‍ 1 ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ ബലിയാണ് ജൂബിലിആഘോഷങ്ങളിലെ ഏറ്റവും പ്രധാന ചടങ്ങ്. ഈ ദിവസങ്ങളില്‍ നാല് പേപ്പല്‍ ബസലിക്കകളിലെയും വിശുദ്ധവാതില്‍ കടക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. കുടുംബങ്ങളുടെ

  • ഉക്രെയ്‌നിലും ഗാസയിലും യുദ്ധമവസാനിപ്പിക്കാന്‍ മാര്‍പാപ്പയുടെ ശക്തമായ ആഹ്വാനം

    വത്തിക്കാന്‍: ഉക്രെയ്‌നില്‍ സമാധാനത്തിനും, ഗാസയില്‍ വെടിനിര്‍ത്തലിനും ബുധനാഴ്ചത്തെ ജനറല്‍ ഓഡിയന്‍സില്‍ ലിയോ 14 ാമന്‍ പാപ്പ വീണ്ടും ആഹ്വാനം ചെയ്തു. ഇസ്രായേല്‍ സൈന്യം അടുത്തിടെ ഗാസയില്‍ വലിയ ആക്രമണം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍, ബന്ദികളുടെ മോചനം ഉറപ്പാക്കേണ്ടതിന്റെയും മാനുഷിക നിയമം പൂര്‍ണമായും പാലിക്കേണ്ടതിന്റെ ആവശ്യകതയും മാര്‍പാപ്പ ഉയര്‍ത്തിക്കാണിച്ചു. ഗാസ മുനമ്പില്‍ മരണപ്പെട്ട  തങ്ങളുടെ കുട്ടികളുടെ മൃതദേഹങ്ങള്‍  ചേര്‍ത്തുപിടിച്ച്, ഭക്ഷണത്തിനും വെള്ളത്തിനും സുരക്ഷിതമായ അഭയത്തിനായി നിലവിളിക്കുന്ന  അമ്മമാരുടെയും പിതാക്കന്മാരുടെയും കണ്ണുനീര്‍ പാപ്പ വേദനയോടെ അനുസ്മരിച്ചു. ഗാസയിലെ വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസഹായം

  • അള്‍ത്താര മാറ്റുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച പാഴ്‌സല്‍ തുറന്നപ്പോള്‍ കണ്ടത്…

    ഡബ്ലിന്‍/അയര്‍ലണ്ട്: സ്‌കൂളില്‍ നടന്ന  ബിരുദദാന ആഘോഷത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഗ്ലാസ്‌നെവിനിലെ സെന്റ് വിന്‍സെന്റ്‌സ് സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ഗ്രേഡ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന്റെ മുകളിലത്തെ മുറിയിലെ അള്‍ത്താര  ഒരു ഹാളിലേക്ക് മാറ്റിയത്. അള്‍ത്താര എടുത്ത് കൊണ്ടുപോകുന്നതിനിടെ അവര്‍ക്ക് അള്‍ത്താര ചരിക്കേണ്ടിവന്നു. ആ സമയം അള്‍ത്താരക്കുള്ളില്‍ നിന്ന് 1787 എന്ന തീയതിയോടെ മുകളില്‍ ലാറ്റിന്‍ ഭാഷയില്‍ കൈകൊണ്ട് എഴുതിയ ലേബലുള്ള കടലാസില്‍ പൊതിഞ്ഞ വലിയ പാഴ്‌സല്‍ താഴേക്ക് വീണു. ഉടന്‍ തന്നെ ഇത്തരമൊരു പാഴ്‌സല്‍ കണ്ടെത്തിയ വിവരം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ

  • ഭിന്നതകള്‍ പരിഹരിക്കുന്നതിന്  മതസമൂഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം:  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്

    പ്യോം പെന്‍/കംബോഡിയ: ഭിന്നതകള്‍ പരിഹരിക്കുന്നതിനായി മതസമൂഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മതാന്തര സംഭാഷണത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്. കംബോഡിയയില്‍ ആരംഭിച്ച ക്രൈസ്തവ  – ബുദ്ധ മതങ്ങളുടെ മതാന്തരകോണ്‍ഫ്രന്‍സിന്റെ ആദ്യദിനം പ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍. ഏഷ്യയില്‍ സമാധാനം ശക്തിപ്പെടുത്താനും, ബുദ്ധമത വിശ്വാസികളും ക്രിസ്ത്യാനികളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ നടത്തുന്ന എട്ടാമത് ബുദ്ധ-ക്രിസ്ത്യന്‍ കോണ്‍ഫ്രന്‍സാണിത്. ‘അനുരഞ്ജനത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും  സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സിന്റെ പ്രമേയം. ഇരു മതങ്ങളും പൊതുവായി പുലര്‍ത്തുന്ന സമാധാനത്തോടുള്ള പ്രതിബദ്ധതയുടെ

  • മോണ്‍. റെന്‍സോ പെഗോറാരോ പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ  പുതിയ പ്രസിഡന്റ്

    വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ  പ്രസിഡന്റായി വൈദ്യശാസ്ത്രത്തിലും ബയോ എത്തിക്ക്‌സിലും വിദഗ്ധനായ മോണ്‍. റെന്‍സോ പെഗോറാരോയെ  ലിയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. 2011 മുതല്‍ അക്കാദമിയുടെ ചാന്‍സലറായി സേവനം ചെയ്യകയായിരുന്ന മോണ്‍. റെന്‍സോ പെഗോറാരോ ആര്‍ച്ചുബിഷപ് വിന്‍സെന്‍സോ പാഗ്ലിയയുടെ പിന്‍ഗാമിയായി സ്ഥാനം ഏറ്റെടുത്തു. ഇറ്റലിയിലെ പാദുവയാണ് അദ്ദേഹത്തിന്റെ ജന്മദേശം. 1989 ജൂണ്‍ 11 ന് പുരോഹിതനായി അഭിഷിക്തനായി.  വൈദ്യശാസ്ത്രത്തിലും ശസ്ത്രക്രിയയിലും ബിരുദധാരിയായ മോണ്‍. റെന്‍സോ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍

Magazine

Feature

Movies

  • ക്രൊയേഷ്യയിലെ യുവജനങ്ങളെ മറിയത്തിന്റെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിച്ച് അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ

    ക്രൊയേഷ്യയിലെ യുവജനങ്ങളെ മറിയത്തിന്റെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിച്ച് അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ0

    സഗ്രെബ്/ക്രൊയേഷ്യ: ചരിത്രത്തിലാദ്യമായി ക്രൊയേഷ്യയിലെ യുവജനങ്ങളെ മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ച് ക്രൊയേഷ്യയുടെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ജോര്‍ജിയോ ലിംഗുവ. മാതാവിന്റെ വിമലഹൃദയതിരുനാള്‍ദിനത്തില്‍ ഉഡ്ബിനയിലെ ക്രൊയേഷ്യന്‍ രക്തസാക്ഷികളുടെ ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ചുബിഷപ് ലിംഗുവ കാര്‍മികത്വം വഹിച്ചു. നേരത്തെ 1900-ല്‍ നടന്ന അസാധാരണമായ തിരുഹൃദയപ്രതിഷ്ഠാ ചടങ്ങിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ക്രൊയേഷ്യന്‍ ബിഷപ്പുമാര്‍ തങ്ങളുടെ രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ചിരുന്നു.  തിരുഹൃദയത്തിരുനാള്‍ദിനത്തില്‍ ക്രൊയേഷ്യയിലുടനീളമുള്ള ദൈവാലയങ്ങളിലും ചാപ്പലുകളിലും  വൈകിട്ട് അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷം തിരുഹൃദയപ്രതിഷ്ഠ നടത്തി. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷമായ

  • ‘സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ആത്മഹത്യ’യെ പിന്തുണച്ച ബ്രിട്ടീഷ് എംപിമാരുടെ നടപടിയെ വിമര്‍ശിച്ച് യുഎസ്

    ‘സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ആത്മഹത്യ’യെ പിന്തുണച്ച ബ്രിട്ടീഷ് എംപിമാരുടെ നടപടിയെ വിമര്‍ശിച്ച് യുഎസ്0

    വാഷിംഗ്ടണ്‍ ഡിസി: മാരകരോഗബാധിതരെ സ്വയം മരിക്കാന്‍ സഹായിക്കുന്നതിന് ഡോക്ടര്‍മാരെ അനുവദിക്കുന്ന ബില്ലിനെ അനുകൂലിച്ചുകൊണ്ട് ‘സര്‍ക്കാര്‍ സബ്സിഡിയുള്ള ആത്മഹത്യ’യെ പിന്തുണച്ച ബ്രിട്ടീഷ് എംപിമാരുടെ നടപടിയെ വിമര്‍ശിച്ച് യുഎസ്. മാരക രോഗബാധിതരായ മുതിര്‍ന്നവരെ ആത്മഹത്യ ചെയ്യുവാന്‍ സഹായിക്കുന്നതിന് ഡോക്ടര്‍മാരെ അനുവദിക്കുന്ന ബില്ലില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന വോട്ടെടുപ്പ് ഇരു രാജ്യങ്ങളുടെയും പ്രഖ്യാപിത നയങ്ങളില്‍ നിന്നുള്ള  വ്യതിചലനമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബ്യൂറോ ഫോര്‍ ഡെമോക്രസി, ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ലേബര്‍ വ്യക്തമാക്കി. യുകെ പാര്‍ലമെന്റ് സ്റ്റേറ്റ് സബ്സിഡിയോട മാരകരോഗബാധിതരായ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?