Follow Us On

16

January

2026

Friday

Latest News

  • ‘ഉക്രെയ്‌നിനായി ഒരു പരിത്യാഗം ചെയ്യുക’:  തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ

    ‘ഉക്രെയ്‌നിനായി ഒരു പരിത്യാഗം ചെയ്യുക’: തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ0

    കീവ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സമാധാനം സംജാതമാകുന്നതിനായി തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭാ തലവന്‍. ലിവിവിലെ സെന്റ് ക്ലെമന്റ് ഷെപ്റ്റിറ്റ്സ്‌കി ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ശേഷമാണ്, ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവന്‍ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്, സമാധാനത്തിനായുള്ള തീവ്രമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും വിശ്വാസികളെ ആഹ്വാനം ചെയ്തത്. ക്രിസ്മസിനൊരുക്കമായുള്ള നോമ്പിനോട് അനുബന്ധിച്ച്  രൂപതാടിസ്ഥാനത്തില്‍  ഉപവാസവും പ്രാര്‍ത്ഥനയും നടത്തുവാന്‍ പ്രാര്‍സര്‍വാനിറ്റ്സിയയില്‍ സമാപിച്ച ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ സിനഡില്‍ തീരുമാനിച്ചിരുന്നു.

  • വിക്കിപീഡിയയിലും ഗൂഗിളിലും 2025 -ല്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെട്ട പേരുകളുടെ പട്ടികയില്‍ ലിയോ 14-ാമന്‍ പാപ്പയും

    വിക്കിപീഡിയയിലും ഗൂഗിളിലും 2025 -ല്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെട്ട പേരുകളുടെ പട്ടികയില്‍ ലിയോ 14-ാമന്‍ പാപ്പയും0

    സെക്കുലര്‍ വാര്‍ത്തകളുടെ കുത്തൊഴുക്കിന് നടുവിലും കത്തോലിക്ക സഭയെയും സഭയുടെ തലവനെയും ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കി 2025-ലെ സേര്‍ച്ചിംഗ് ട്രെന്‍ഡുകള്‍. ഗൂഗിളിലും ഡിജിറ്റല്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയയിലും ഏറ്റവും കൂടുതല്‍ ആളുകള്‍ സേര്‍ച്ച് ചെയ്യുകയും കാണുകയും ചെയ്ത പേരുകളുടെ പട്ടികയില്‍ ലിയോ 14 -ാമന്‍ പാപ്പ ഇടംപിടിച്ചു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സ്വീകരിച്ച ലിയോ 14 -ാമന്‍  എന്ന പേരിനൊപ്പം റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്ന പാപ്പയുടെ യഥാര്‍ത്ഥ പേരും 2025-ല്‍ ലോകമെമ്പാടും ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ക്രിസ്മസ് കരോള്‍ഗാന മത്സരം 6ന്

    ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ക്രിസ്മസ് കരോള്‍ഗാന മത്സരം 6ന്0

    ഷൈമോന്‍ തോട്ടുങ്കല്‍ ബിര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ കമ്മീഷന്‍ ഫോര്‍  ക്വയറിന്റെ  ആഭിമുഖ്യത്തില്‍  രൂപതയിലെ ഗായകസംഘങ്ങള്‍ക്കായി നടത്തുന്ന കരോള്‍ ഗാന മത്സരം (ക്വന്തിശ്  2025 ) ഡിസംബര്‍ 6ന് ലെസ്റ്ററില്‍ നടക്കും. രൂപതയിലെ വിവിധ ഇടവകകള്‍, മിഷന്‍ പ്രൊപ്പോസഡ് മിഷമുകളിലെ ഗായക സംഘങ്ങള്‍ പങ്കെടുക്കുന്ന മത്സരം ലെസ്റ്ററിലെ  സെഡാര്‍സ്  അക്കാദമി ഹാളിലാണ് നടക്കുന്നത്. സമ്മേളനം ഫാ. ഹാന്‍സ് പുതിയാകുളങ്ങര ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമ്മേളനത്തില്‍ രൂപതാ ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍

  • മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മെമ്മോറിയല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

    മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മെമ്മോറിയല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്0

    ഇടുക്കി: കായിക വിനോദങ്ങളെ ഇഷ്ടപ്പെടുകയും പ്രോത്സാഹി പ്പിക്കുകയും ചെയ്തിരുന്ന ഇടുക്കി രൂപതയുടെ പ്രഥമമെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സ്മരണാര്‍ത്ഥം മുരിക്കാശേരി പാവനാത്മ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശോജ്വലമായ പരിസമാപ്തി. ഇടുക്കി രൂപതയിലെ ഇടവകകള്‍ക്കായി സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ നിരവധി ടീമുകള്‍ പങ്കെടുത്തു. ഇടുക്കി രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ രാജമുടി ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. നെല്ലിപ്പാറ ഇടവക രണ്ടാം സ്ഥാനവും കരിക്കുംതോളം

  • ഭിന്നശേഷി ദിനാചരണം നടത്തി

    ഭിന്നശേഷി ദിനാചരണം നടത്തി0

    കോട്ടയം: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (കെ എസ്എസ്എസ്) നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം നടത്തി. സാമൂഹിക പുരോഗതിയ്ക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ കെട്ടിപ്പെടുക്കുക എന്ന ആപ്തവാക്യവുമായി സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം അതിരൂപത വികാരി ജനറാളും കെഎസ്എസ്എസ് പ്രസിഡന്റുമായ ഫാ. തോമസ് ആനിമൂട്ടില്‍ നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  കെഎസ്എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷൈല തോമസ്, സ്പെഷ്യല്‍

  • യുഎഇയില്‍ എംസിവൈഎമ്മിന്റെ നേതൃത്വത്തില്‍ കരോള്‍ഗാന മത്സരം

    യുഎഇയില്‍ എംസിവൈഎമ്മിന്റെ നേതൃത്വത്തില്‍ കരോള്‍ഗാന മത്സരം0

    ഷാര്‍ജ: എംസിവൈഎം സെന്‍ട്രല്‍ സമിതിയുടെ നേതൃത്വത്തില്‍ യുഎഇ-യില്‍ കരോള്‍ഗാന മത്സരം നടത്തി. ജിസിസി കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ തുണ്ടിയത്ത് കോറെപ്പിസ്‌കോപ്പ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിന്നി ജോസഫ് അധ്യക്ഷത വഹിച്ചു. 140 ഗായകര്‍ അണിനിരന്ന മത്സരത്തില്‍ സമ്മാനര്‍ഹര്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും നല്‍കി. സീനിയര്‍ വിഭാഗത്തില്‍ ഷാര്‍ജ, ദുബായ്, മുസ്സഫ, റാസ അല്‍ ഖൈമാ എന്നീ ടീമുകള്‍ ആദ്യ നാല് സ്ഥാനങ്ങളും, ജൂനിയര്‍ വിഭാഗത്തില്‍ ദുബായ്, അബുദാബി, ഷാര്‍ജ ആദ്യ മൂന്നു സ്ഥാനങ്ങളും കരസ്ഥമാക്കി. ഫാ. ജോണ്‍സന്‍

  • നിഖ്യാ സൂനഹദോസിന്റെ 1700-ാം വാര്‍ഷികം; ദൈവശാസ്ത്ര സിമ്പോസിയവുമായി ഇടുക്കി രൂപത

    നിഖ്യാ സൂനഹദോസിന്റെ 1700-ാം വാര്‍ഷികം; ദൈവശാസ്ത്ര സിമ്പോസിയവുമായി ഇടുക്കി രൂപത0

    ഇടുക്കി: നിഖ്യാ സൂനഹദോസിന്റെ 1700-ാം വാര്‍ഷിക ത്തോടനുബന്ധിച്ച് ഇടുക്കി രൂപതയുടെ ആഭിമുഖ്യത്തില്‍ ദൈവശാസ്ത്ര സിമ്പോസിയം നടത്തി. ‘വിശ്വാസവും കൂട്ടായ്മയും: നിഖ്യാ കൗണ്‍സില്‍ മുതല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വരെ’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സിമ്പോസിയം നടന്നത്. ഇടുക്കി രൂപത സോഷ്യോ എഡ്യൂക്കേഷന്‍ സെന്ററില്‍ നടന്ന സിമ്പോസിയം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സഭയുടെ രണ്ടായിരം വര്‍ഷത്തെ യാത്രയില്‍ ചില നാഴികക്കല്ലുകള്‍ വിശ്വാസത്തിന്റെ ദിശയെയും ക്രൈസ്തവരുടെ കൂട്ടായ്മയെയും ഗൗരവമായി സ്വാധീനിച്ചിട്ടുണ്ട്. അതിലൊന്നാണ് നിഖ്യാ

  • 300 -ലധികം കുട്ടികള്‍ നൈജീരിയയില്‍ ഭീകരരുടെ പിടിയിലായിട്ട് ഒരാഴ്ച; പ്രാര്‍ത്ഥനയും സഹായവും അഭ്യര്‍ത്ഥിച്ച് ബിഷപ് റോബര്‍ട്ട് ബാരണ്‍

    300 -ലധികം കുട്ടികള്‍ നൈജീരിയയില്‍ ഭീകരരുടെ പിടിയിലായിട്ട് ഒരാഴ്ച; പ്രാര്‍ത്ഥനയും സഹായവും അഭ്യര്‍ത്ഥിച്ച് ബിഷപ് റോബര്‍ട്ട് ബാരണ്‍0

    അബുജ/നൈജീരിയ: നൈജീരിയയില്‍ ഭീകരരുടെ തടങ്കലില്‍  കഴിയുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ബിഷപ് റോബര്‍ട്ട് ബാരണ്‍. തടങ്കലില്‍ രണ്ടാം ആഴ്ചയിലേക്ക് കടക്കുന്ന കുട്ടികള്‍ക്കായി പ്രാര്‍ത്ഥിക്കാനും അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനും ബിഷപ് ബാരണ്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് അഭ്യര്‍ത്ഥിച്ചത്.  നൈജീരിയയിലെ പാപ്പിരിയിലെ സെന്റ് മേരീസ് സ്‌കൂളില്‍ നിന്നുള്ള 303 പേര്‍ ഉള്‍പ്പെടെ, സമീപ ആഴ്ചകളില്‍ 350-ലധികം  നൈജീരിയന്‍ സ്‌കൂള്‍ കുട്ടികളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. റോമിലെ സിനഡിനിടെ കണ്ടുമുട്ടിയ സിസ്റ്റര്‍ മേരി ബാരണ്‍, ഒഎല്‍എയില്‍ നിന്ന് പ്രാര്‍ത്ഥനാഹസായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു ഇമെയില്‍

  • കാമറൂണില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് കത്തോലിക്കാ വൈദികരില്‍ അവസാന വൈദികനും മോചിതനായി

    കാമറൂണില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് കത്തോലിക്കാ വൈദികരില്‍ അവസാന വൈദികനും മോചിതനായി0

    യാവുണ്ട/കാമറൂണ്‍: നവംബര്‍ 15 ന് കാമറൂണിലെ ബമെന്‍ഡ അതിരൂപതയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് കത്തോലിക്കാ വൈദികരില്‍ അവസാന വൈദികാനായ  ഫാ. ജോണ്‍ ബെരിന്‍യുയ് ടാറ്റാഹ് മോചിതനായി. സായുധ വിഘടനവാദി പോരാളികള്‍  തട്ടിക്കൊണ്ടുപോയ ഫാ. ബെരിന്‍യുയിയുടെ  മോചനവുമായി ബന്ധപ്പെട്ട  കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അദ്ദേഹം മോചിതനായതിന് തൊട്ടുപിന്നാലെ ഫേസ്ബുക്കില്‍ പ്രചരിച്ച ഒരു വീഡിയോയില്‍, ഫാ. ജോണ്‍ ആംഗ്ലോഫോണ്‍ പ്രദേശങ്ങളില്‍ സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചു. തെക്കന്‍ കാമറൂണിയന്‍ ജനതയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സംഭാഷണങ്ങള്‍ ഉണ്ടാകണമെന്നും, നീതിയും സമാധാനവും ഉണ്ടാകണമെന്നും, തങ്ങളുടെ

National


Vatican

  • ഫാ. മാര്‍ക്കോ ബില്ലേരി, ലിയോ 14 ാമന്‍ മാര്‍പാപ്പയുടെ പുതിയ പേഴ്‌സണല്‍ സെക്രട്ടറി

    വത്തിക്കാന്‍ സിറ്റി: ലിയോ 14 ാമന്‍ പാപ്പയുടെ രണ്ടാമത്തെ പേഴ്‌സണല്‍ സെക്രട്ടറിയായി ഇറ്റാലിയന്‍ വൈദികനായ ഫാ. മാര്‍ക്കോ ബില്ലേരിയെ നിയമിച്ചു. പാപ്പയുടെ ആദ്യ പേഴ്സണല്‍ സെക്രട്ടറിയായ പെറൂവിയന്‍ വൈദികന്‍ ഫാ. എഡ്ഗാര്‍ഡ് ഇവാന്‍ റിമായ്കുന ഇംഗയ്ക്കൊപ്പം ഫാ. ബില്ലേരി പ്രവര്‍ത്തിക്കും. ഇറ്റലിയിലെ സാന്‍ മിനിയാറ്റോ രൂപതാംഗമാണ് ഫാ. മാര്‍ക്കോ ബില്ലേരി. 2016 ല്‍ വൈദികനായി അഭിഷിക്തനായ ഫാ. ബില്ലേരി കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം ടസ്‌കാനിയിലെ എക്ലെസിയാസ്റ്റിക്കല്‍ ട്രൈബ്യൂണലില്‍ ജഡ്ജിയായും, സാന്‍ മിനിയാറ്റോ, വോള്‍ട്ടെറ രൂപത

  • നവംബര്‍ 1 – ന് വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ വേദപാരംഗതനായി പ്രഖ്യാപിക്കും

    വത്തിക്കാന്‍ സിറ്റി: സകല വിശുദ്ധരുടെയും തിരുനാള്‍ ദിനമായ നവംബര്‍ 1 ന് വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ വേദപാരംഗതനായി പ്രഖ്യാപിക്കും. വത്തിക്കാന്‍ ചത്വരത്തില്‍  മതബോധകരുടെ ജൂബിലയോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷം ലിയോ 14 ാമന്‍ പാപ്പ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദൈവശാസ്ത്രത്തിന്റെ നവീകരണത്തിലും ക്രൈസ്തവ സിദ്ധാന്തത്തിന്റെ  വികാസം മനസിലാക്കുന്നതിലും വിശുദ്ധ ന്യൂമാന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്, വിദ്യാഭ്യാസ ജൂബിലിയോടനുനബന്ധിച്ച് അദ്ദേഹത്തെ വേദപാരംഗതന്‍ (ഡോക്ടര്‍ ഓഫ് ദി ചര്‍ച്ച്) ആയി പ്രഖ്യാപിക്കുമെന്ന് ലിയോ 14 ാമന്‍ പാപ്പ പറഞ്ഞു.

  • ഈ വര്‍ഷം ക്രിസ്മസിന് വത്തിക്കാന്റെ ചരിത്രത്തിലാദ്യമായി പ്രോ-ലൈഫ് പുല്‍ക്കൂടൊരുക്കും

    വത്തിക്കാന്‍ സിറ്റി: ഈ ക്രിസ്മസിന് പോള്‍ ആറാമന്‍ ഹാളില്‍ ഒരു പ്രോ-ലൈഫ് പുല്‍ക്കൂട്  സ്ഥാപിക്കാന്‍ തയാറെടുത്ത് വത്തിക്കാന്‍.  വത്തിക്കാന്റെ ചരിത്രത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന പ്രോ-ലൈഫ് പുല്‍ക്കൂട്ടില്‍ ഉദരത്തില്‍ ഉണ്ണിയേശുവിനെ വഹിക്കുന്ന കന്യകാമറിയത്തെയാവും ചിത്രീകരിക്കുന്നത്.  ഇതോടൊപ്പം പ്രാര്‍ത്ഥനകളിലൂടെയും പ്രോ-ലൈഫ് ശ്രമങ്ങളിലൂടെയും ഗര്‍ഭച്ഛിദ്രത്തില്‍ നിന്ന് രക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ പ്രതിനിധീകരിക്കുന്ന 28,000 റിബണുകളും ചിത്രീകരിക്കും. ‘ഗൗഡിയം’ (ആനന്ദം) എന്ന് പേരിട്ടിരിക്കുന്ന രംഗം കോസ്റ്റാറിക്കന്‍ കലാകാരിയായ പോള സാന്‍സാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അഞ്ച് മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ ആഴവും രണ്ടര മീറ്റര്‍

  • ‘നമ്മുടെ ജീവിതമാണ് കാലത്തെ  നിർണയിക്കുന്നത്.നമ്മൾ നല്ലവരാണെങ്കിൽ  കാലവും നല്ലതായിരിക്കും. ഇതിന് കർത്താവായ യേശുവിൽ പ്രത്യാശ അർപ്പിക്കണം.’   21 വയസുള്ള വേറോനിക്കയോട്  ലിയോ 14 ാമൻ പാപ്പ പറഞ്ഞത്

    വത്തിക്കാന്‍ സിറ്റി: ‘എന്ത് ഭാവിയാണ് നമ്മെ കാത്തിരിക്കുന്നത് ?  ഇത്രയധികം അനീതികളും ദുരന്തങ്ങളും യുദ്ധങ്ങളും നടക്കുമ്പോള്‍, മെച്ചപ്പെട്ട ഒരു ലോകം പ്രത്യാശിക്കാന്‍ യുവാക്കള്‍ക്ക് എന്തുചെയ്യാന്‍ കഴിയും?’  21 വയസുള്ള വേറോനിക്കയുടെ ചോദ്യത്തിന് പിയാസ സാന്‍ പിയട്രോ മാസികയുടെ സെപ്റ്റംബര്‍ പതിപ്പില്‍ ലിയോ 14 ാമന്‍ പാപ്പ നല്‍കിയ ഹൃദയസ്പര്‍ശിയായ മറുപടി ഇപ്പോള്‍ തരംഗമാവുകയാണ്. ‘നമ്മള്‍ ദുഷ്‌കരമായ സമയങ്ങളിലാണ് ജീവിക്കുന്നത് എന്നത് സത്യമാണ്. തിന്മ നമ്മുടെ ജീവിതത്തെ കീഴടക്കുന്നതായി അനുഭവപ്പെടുന്നു, യുദ്ധങ്ങള്‍ കൂടുതല്‍ നിരപരാധികളായ ഇരകളെ അപഹരിക്കുന്നു. എന്നാല്‍

  • ഇറ്റാലിയന്‍ ആര്‍ച്ചുബിഷപ് ഫിലിപ്പോ ഇയാനോണ്‍ ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റ്

    വത്തിക്കാന്‍ സിറ്റി: ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി ഇറ്റാലിയന്‍ ആര്‍ച്ചുബിഷപ് ഫിലിപ്പോ ഇയാനോണിനെ ലിയോ 14 ാമന്‍ പാപ്പ നിയമിച്ചു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് വഹിച്ചിരുന്ന പദവിയാണിത്. ലിയോ 14 ാമന്‍ പാപ്പ ഒരു പ്രധാന വത്തിക്കാന്‍ ഓഫീസിന്റെ തലപ്പത്ത് നടത്തുന്ന ആദ്യ നിയമനമെന്ന പ്രത്യേകതയുമുണ്ട്. 67 കാരനായ ഇയാനോണ്‍ ഒക്ടോബര്‍ 15 ന് ഔദ്യോഗികമായി തന്റെ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും. ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനെന്ന നിലയില്‍ ആര്‍ച്ചുബിഷപ് ഫിലിപ്പോ, രൂപത ബിഷപ്പുമാരുടെ

  • ഭൂതോച്ചാടനം ഏറെ പ്രധാനപ്പെട്ട ശുശ്രൂഷ: ലിയോ 14 ാമന്‍ പാപ്പ

    റോം: ഭൂതോച്ചാടനം ഏറെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതും, എന്നാല്‍ ഏറെ ആവശ്യമുള്ളതുമായ ഒരു ശുശ്രൂഷയാണെന്ന് ലിയോ 14 ാമന്‍ പാപ്പ. ഇറ്റലിയിലെ സാക്രൊഫാനോയില്‍ സെപ്റ്റംബര്‍ 15 മുതല്‍ 20 വരെ നടന്ന ‘ഭൂതോച്ചാടകരായ വൈദികരുടെ അന്താരാഷ്ട്ര അസോസിയേഷന്റെ’ സമ്മേളനത്തിന് നല്‍കിയ ആശംസാ സന്ദേശത്തിലാണ് പാപ്പ  ഇക്കാര്യം പറഞ്ഞത്. ആളുകള്‍ക്ക് വിടുതലും ആശ്വാസവും പകരുന്ന ഈ ശുശ്രൂഷ ശ്രദ്ധയോടെ തുടരാന്‍ പാപ്പ ആഹ്വാനം ചെയ്തു. തിന്മയുടെ അടിമകളായി ബുദ്ധിമുട്ടനുഭവിക്കുന്ന മനുഷ്യര്‍ക്ക് വിടുതലും ആശ്വാസവും നല്‍കുന്ന ഇത്തരമൊരു ശുശ്രൂഷ ഏറെ

World


Magazine

Feature

Movies

  • യേശുവിലൂടെ  ദൈവവുമായുള്ള മനുഷ്യന്റെ ബന്ധം സൗഹൃത്തിന്റേതായിമാറി: ലിയോ 14-ാമന്‍ പാപ്പ

    യേശുവിലൂടെ ദൈവവുമായുള്ള മനുഷ്യന്റെ ബന്ധം സൗഹൃത്തിന്റേതായിമാറി: ലിയോ 14-ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിലൂടെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം യജമാനന്‍-ദാസന്‍ ബന്ധത്തില്‍ നിന്ന് സൗഹൃദത്തിന്റെ തലത്തിലേക്ക് ഉയര്‍ന്നുവെന്ന് ലിയോ 14 -ാമന്‍ പാപ്പ. പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് , രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ  ‘ഡെയി വേര്‍ബം’ പ്രമാണരേഖയെ ആസ്പദമാക്കി നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇനി ഞാന്‍ നിങ്ങളെ ദാസന്മാരെന്നു വിളിക്കില്ല… ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു’ (യോഹ 15:15) എന്ന വാക്യം ഉദ്ധരിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്റെ സന്ദേശം പങ്കുവച്ചത്. സൃഷ്ടാവായ ദൈവവും സൃഷ്ടിയായ മനുഷ്യനും തമ്മില്‍

  • സണ്‍ഡേ സ്‌കൂള്‍ അധ്യാപക ക്ഷേമനിധി; നിലപാട് വ്യക്തമാക്കി കെസിബിസി

    സണ്‍ഡേ സ്‌കൂള്‍ അധ്യാപക ക്ഷേമനിധി; നിലപാട് വ്യക്തമാക്കി കെസിബിസി0

    കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്ത സണ്‍ഡേസ്‌കൂള്‍ അധ്യാപക ക്ഷേമനിധിയെ സംബന്ധിച്ച് കേരള കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കി. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യ ക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, ജെ.ബി കോശി കമ്മീഷന്റെ ശിപാര്‍ശയുടെ നടപ്പാക്കല്‍ എന്ന നിലയില്‍ സണ്‍ഡേസ്‌കൂള്‍ ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചിരുന്നു. അതിവേഗത്തില്‍ നടപ്പിലാക്കേണ്ട നിര്‍ദ്ദേശമോ നടപടിയോ അല്ല ഇത്. അവധാനതയോടെ, ആവശ്യമായ കൂടിയാലോചനകളിലൂടെ നടപ്പിലാക്കേണ്ട നിര്‍ദ്ദേശമാണെന്ന് കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ പുറപ്പെടുവിച്ച

  • മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ നവീന ഇടുക്കിയുടെ ശില്പി

    മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ നവീന ഇടുക്കിയുടെ ശില്പി0

    ഇടുക്കി: കുടിയേറ്റ കാലത്തിനു ശേഷമുള്ള നവീന ഇടുക്കിയുടെ ശില്പിയാണ് കോതമംഗലം രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. മാര്‍ പുന്നക്കോട്ടിലിന്റെ നവതി ആഘോ ഷങ്ങളുടെ ഭാഗമായി ഇടുക്കി രൂപതാ കുടുംബം അദ്ദേഹത്തിന് മുരിക്കാശേരിയില്‍ സ്‌നേഹാദരവുകള്‍ അര്‍പ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും റോഡുകളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമെല്ലാം ഉണ്ടാകാന്‍ ധീരമായ നേതൃത്വം ആണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. അവിഭക്ത കോതമംഗലം രൂപതയുടെ മെത്രാനായി ശുശ്രൂഷ ചെയ്യുമ്പോള്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?