Follow Us On

03

July

2025

Thursday

Latest News

  • സണ്‍ഡേ ശാലോമിന്റെ പുണ്യ ദിനങ്ങള്‍

    സണ്‍ഡേ ശാലോമിന്റെ പുണ്യ ദിനങ്ങള്‍0

    ടി. ദേവപ്രസാദ് (മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ദീപിക) 1998 അവസാനമോ 1999 ആദ്യമോ ആണ് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശാലോം ധ്യാനം നടക്കുന്നത്. ഫാ. ജോസഫ് വയലില്‍, ഷെവ. ബെന്നി പുന്നത്തറ, കെ.ജെ മാത്യു തുടങ്ങിയവരെല്ലാമാണ് ധ്യാനം നയിക്കുന്നത്. അവരെ കൂട്ടിക്കൊണ്ടു വരാനുള്ള ചുമതല സംഘാടകര്‍ എന്നെ ഏല്‍പ്പിച്ചു. അക്കാലത്ത് ദീപികയുടെ തലസ്ഥാനത്തെ റസിഡന്റ് എഡിറ്ററായിരുന്നു ഞാന്‍. ഒരു മാരുതി 800 ഉണ്ട്. അതിലാണ് ധ്യാന ടീമിനെ കൊണ്ടുവന്നിരുന്നത്. ശാലോം പ്രവര്‍ത്തകരുമായി അതിനുമുമ്പ് വലിയ ബന്ധമൊന്നും

  • ലാന്‍ഡ് ഫോണിലൂടെ പറഞ്ഞു കൊടുത്ത വാര്‍ത്ത

    ലാന്‍ഡ് ഫോണിലൂടെ പറഞ്ഞു കൊടുത്ത വാര്‍ത്ത0

    വിന്‍സെന്റ് വിതയത്തില്‍ 2000-ാമാണ്ട് അവസാനിക്കാന്‍ ഒരു മാസം മാത്രമുള്ള സമയം. നവംബറില്‍ അയല്‍ വീട്ടില്‍ നിന്നെടുത്ത സണ്‍ഡേ ശാലോം പത്രത്തിലെ ഒരു അറിയിപ്പ് ശ്രദ്ധയില്‍പെട്ടു. മൂവാറ്റുപുഴയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് സണ്‍ഡേ ശാലോം റിപ്പോര്‍ട്ടര്‍മാരെ തേടുന്നു എന്ന അറിയിപ്പായിരുന്നു അത്. ഷെവ. ബെന്നി പുന്നത്തറയ്ക്ക് അന്ന് ബയോഡാറ്റ അയച്ചുകൊടുത്തു. അതില്‍ വലിയ സംഭവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. കുറച്ച് വാര്‍ത്തകള്‍ ശേഖരിച്ച് പത്രങ്ങളില്‍ കൊടുത്തിരുന്ന ഒരു കാര്യം പ്രത്യേകം ഞാന്‍ പരാമര്‍ശിച്ചിരുന്നു. 1990-ല്‍ കരിസ്മാറ്റിക് നവീകരണത്തില്‍ വന്നതിനുശേഷം പ്രത്യേക ശുശ്രൂഷകള്‍ ഒന്നുംതന്നെ

  • ‘സണ്‍ഡേ ശാലോം’ അച്ചടി നിര്‍ത്തുമ്പോള്‍…

    ‘സണ്‍ഡേ ശാലോം’ അച്ചടി നിര്‍ത്തുമ്പോള്‍…0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 1999 മെയ് ഒമ്പതിനാണ് സണ്‍ഡേ ശാലോം ആദ്യപതിപ്പ് ഇറങ്ങിയത്. 2025 ജൂണ്‍ 15 ലക്കത്തോടുകൂടി സണ്‍ഡേശാലോം അച്ചടി അവസാനിപ്പിക്കുകയാണ്. 27 വര്‍ഷങ്ങളോളം സഭാസേവനം ചെയ്യുവാന്‍ സണ്‍ഡേ ശാലോമിന് കഴിഞ്ഞു. 2025-നും 1999-നും ഇടയില്‍ ലോകത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. അച്ചടിമാധ്യമങ്ങളുടെ പ്രാധാന്യം കുറഞ്ഞു. പത്രമാസികകള്‍ വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു. മഹാഭൂരിപക്ഷംപേരും പ്രത്യേകിച്ച് യുവജനങ്ങള്‍, വാര്‍ത്തകള്‍ അറിയാന്‍ ആശ്രയിക്കുന്നത് ഇലക്‌ട്രോണിക് മാധ്യമങ്ങളെയാണ്. കേരളത്തില്‍ വലിയ പ്രചാരത്തില്‍ ഇരുന്ന നിരവധി

  • കൂട്ടായ്മയുടെ  ഉത്സവം

    കൂട്ടായ്മയുടെ ഉത്സവം0

    റവ. ഡോ. റോയ് പാലാട്ടി CMI സെമിനാരി പഠനകാലത്താണ് സണ്‍ഡേ ശാലോമിന്റെ റിപ്പോര്‍ട്ടറാകുന്നത്. ആദ്യമായി ശാലോം ഓഫീസില്‍ എത്തുന്നതും റിപ്പോര്‍ട്ടര്‍മാരുടെ സമ്മേളനത്തിനാണ്. ബ്രദര്‍ ആയതുകൊണ്ടാകാം, ഉള്ളതില്‍ നല്ല മുറിയാണ് ബാംഗ്ലൂരില്‍നിന്നും എത്തിയ എനിക്ക് കിട്ടിയത്. നീണ്ട യാത്രയ്ക്കുശേഷം എത്തിയതിനാല്‍ കിടന്നപടി ഉറങ്ങി. വെളുപ്പിന് നാലുമണിയോടെ നോക്കുമ്പോള്‍ എന്റെ കട്ടിലിന്റെ ഇടത്തും വലത്തും രണ്ടുപേര്‍ കിടന്നുറങ്ങുന്നുണ്ട്. പാതിരാത്രിയിലെത്തിയ റിപ്പോര്‍ട്ടര്‍മാര്‍ വിശ്രമത്തിന് ചേര്‍ന്നതാണ്. കിടപ്പറയില്‍ തുടങ്ങി ഞങ്ങളുടെ കൂട്ടായ്മ.. പിന്നീടത് പ്രാര്‍ത്ഥനയിലും പങ്കുവയ്ക്കലിലും ഊട്ടുമേശയിലുമെല്ലാം തുടര്‍ന്നു. പരസ്പരം കൂട്ടുചേര്‍ന്നാല്‍ ദൈവകൃപയില്‍

  • ഉറുമ്പിന്റെ സുവിശേഷം

    ഉറുമ്പിന്റെ സുവിശേഷം0

    ഫാ. മാത്യു ആശാരിപറമ്പില്‍ സാധാരണ ജീവികള്‍ കാണാത്ത മധുരം കാണുകയും തലയിലേറ്റി തീര്‍ത്ഥയാത്ര നടത്തുകയും ചെയ്യുന്ന ഉറുമ്പുകളുടെ മനസിന്റെ മര്‍മ്മരങ്ങളാണ് ഉറുമ്പിന്റെ സുവിശേഷം എന്ന പേരില്‍ സണ്‍ഡേ ശാലോമില്‍ എഴുതിത്തുടങ്ങിയത്. ജെയ്‌മോന്‍ കുമരകത്തിന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധങ്ങള്‍ എന്നെ ഉണര്‍ത്തി, ചിന്തകളായും അക്ഷരങ്ങളായും ഉറുമ്പിന്റെ സുവിശേഷത്തിന് ജന്മം നല്‍കി. വലിയ കാതലുള്ള, ഗൗരവമായ പഠനക്കുറിപ്പുകളോ അവലോകനങ്ങളോ അല്ല, മറിച്ച് ചെറുചിരിയോടെ വായിച്ച് പോകാവുന്ന കുസൃതിക്കുറിപ്പുകളായിരുന്നു അതിലൂടെ പിറവിയെടുത്തത്! ആയിരക്കണക്കിന് ആളുകളുടെ പ്രോത്സാഹനജനകമായ ഫോണ്‍വിളികളും കുറിപ്പുകളും തുടര്‍ച്ചയായി എഴുതുവാന്‍ എന്നെ

  • ദൈവം ഹൃദയത്തിലൊളിപ്പിച്ച സ്വപ്നം

    ദൈവം ഹൃദയത്തിലൊളിപ്പിച്ച സ്വപ്നം0

    റോയി അഗസ്റ്റിന്‍ (മുന്‍ ഡപ്യൂട്ടി എഡിറ്റര്‍, സണ്‍ഡേ ശാലോം) ഒരു നിയോഗം പൂര്‍ത്തിയാകുന്നു. ദൈവം തന്റെ ഹൃദയത്തിലൊളിപ്പിച്ച സ്വപ്‌നത്തിന്റെ ഓരംചേര്‍ന്ന് നടക്കാന്‍ ഒരുപറ്റം മനുഷ്യര്‍ തയാറായപ്പോള്‍, ആ ദൈവനിയോഗത്തിനൊരു പേരുണ്ടായി ‘സണ്‍ഡേ ശാലോം.’ തന്റെ മൗതികശരീരമാകുന്ന സഭയെ ഐക്യമെന്ന ഒറ്റച്ചരടില്‍ കോര്‍ത്തിടാന്‍ ദൈവംകണ്ട സ്വപ്‌നമായിരുന്നു സണ്‍ഡേ ശാലോമിലൂടെ അവിടുന്ന് നിവര്‍ത്തിയാക്കിയത്. എന്തൊരു ആവേശമായിരുന്നു ആ നാളുകളില്‍. സഭാ-റീത്ത് വ്യത്യാസമില്ലാതെ സണ്‍ഡേ ശാലോമെന്ന ഞായറാഴ്ച പത്രത്തിന്റെ തണലില്‍ എല്ലാവരും ഒരു കുടക്കീഴിലെന്നതുപോലെ അണിനിരന്നപ്പോഴത് സഭൈക്യഗീതത്തിന്റെ മനോഹരമായൊരു സങ്കീര്‍ത്തനമായി മാറി.

  • ‘ദരിദ്രരേ… നിങ്ങള്‍ പ്രത്യാശയുടെ നായകര്‍’: ലിയോ പതിനാലാമന്‍ മാര്‍പാപ്പ

    ‘ദരിദ്രരേ… നിങ്ങള്‍ പ്രത്യാശയുടെ നായകര്‍’: ലിയോ പതിനാലാമന്‍ മാര്‍പാപ്പ0

    ദരിദ്രര്‍ പ്രത്യാശയുടെ നായകന്മാരാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. 2025 നവംബര്‍ 16 ഞായറാഴ്ച ഒമ്പതാം ലോക ദരിദ്ര ദിനം ആചരിക്കാന്‍ സഭ തയ്യാറെടുക്കുക്കുകയാണ്. ‘നിങ്ങളാണ് എന്റെ പ്രത്യാശ’ എന്നതാണ്  ലോക ദരിദ്ര ദിനത്തോടനുബന്ധിച്ചുള്ള ലിയോ പതിനാലാമന്‍ പാപ്പയുടെ സന്ദേശത്തിന്റെ പ്രമേയം. പുരാതനനും പുതിയതുമായ ദാരിദ്ര്യ രൂപങ്ങളെ ചെറുക്കുന്നതിനും നിര്‍മാര്‍ജനം ചെയ്യുന്നതിനും വികസനത്തിനും പുരോഗതിക്കും ഉള്ള കര്‍മപദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിനും ഈ വിശുദ്ധ ജൂബിലി വര്‍ഷം സാക്ഷ്യം വഹിക്കുമെന്നും മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ദരിദ്രര്‍ പ്രത്യാശയുടെ നായകരാണ് എന്ന്

  • ബിഷപ്ഹൗസില്‍ സഹായം ചോദിച്ചെത്തിയയാള്‍ വൈദികനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

    ബിഷപ്ഹൗസില്‍ സഹായം ചോദിച്ചെത്തിയയാള്‍ വൈദികനെ കുത്തിപ്പരിക്കേല്‍പ്പിച്ചു0

    കണ്ണൂര്‍: കണ്ണൂര്‍ ബിഷപ്‌സ് ഹൗസില്‍ സഹായം ചോദിച്ചെ ത്തിയാള്‍ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് പൈനാടത്തിനെ കുത്തിപരിക്കേല്‍പ്പിച്ചു. ഇന്നലെ (ജൂണ്‍ 13) രാവിലെ 11.15നാണ് സംഭവം. ബിഷപ്‌സ് ഹൗസില്‍ എത്തിയ ഭീമനടി സ്വദേശിയായ പ്രതി മുഹമ്മദ് മുസ്തഫ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതലയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രൊക്യുറേറ്ററുടെ ഓഫീസിലെത്തി സഹായം വാങ്ങി. എന്നാല്‍ തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് കറിക്കത്തികൊണ്ട് ഫാ. ജോര്‍ജ് പൈനാടത്തിനെ കുത്തുകയായിരുന്നു. വലതുകൈക്കും വയറിനും കുത്തേറ്റ ഫാ. പൈനാടത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  • മിഡില്‍ ഈസ്റ്റില്‍ സമാധാനം സംസ്ഥാപിക്കണം: ലെബനന്‍ പ്രസിഡന്റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

    മിഡില്‍ ഈസ്റ്റില്‍ സമാധാനം സംസ്ഥാപിക്കണം: ലെബനന്‍ പ്രസിഡന്റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു0

    വത്തിക്കാന്‍:  13-ന് വെള്ളിയാഴ്ച ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔന്‍ വത്തിക്കാനിലെത്തി ലിയോ 14-ാം മാര്‍പാപ്പയെ സന്ദര്‍ശിച്ചു. മാര്‍പാപ്പയുമായുള്ള സ്വകാര്യ സംഭാഷണത്തില്‍, മുഴുവന്‍ മിഡില്‍ ഈസ്റ്റ് മേഖലയിലും സമാധാനം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ചചെയ്തു. മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം വളര്‍ത്തിക്കൊണ്ട് രാജ്യത്ത്  സാമ്പത്തികരാഷ്ട്രീയ സ്ഥിരത കൈവരിക്കാനാകുമെന്ന പ്രതീക്ഷ ചര്‍ച്ചയില്‍ ഉരിത്തിരിഞ്ഞു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ലബനനുമായുള്ള വത്തിക്കാന്റെ സഹകരണത്തെക്കുറിച്ചും, ലെബനന്‍ സമൂഹത്തിലുള്ള കത്തോലിക്കാ സഭയുടെ പരമ്പരാഗതമായുള്ള പങ്കിനെക്കുറിച്ചും സ്റ്റേറ്റ്

National


Vatican

  • മ്യാന്‍മറില്‍ വെടിനിര്‍ത്തലിനും ചര്‍ച്ചയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യന്‍ നേതാക്കളുടെ ആഹ്വാനം

    ക്വലാലംപൂര്‍/മലേഷ്യ: തീവ്ര സംഘര്‍ഷം തുടരുന്ന മ്യാന്‍മറിലെ എല്ലാ കക്ഷികളോടും താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പിലാക്കാനും, എല്ലാവരെയും ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ തുടങ്ങാനും, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ നേതാക്കള്‍ ആസിയാന്‍ ഉച്ചകോടിയില്‍ അഭ്യര്‍ത്ഥിച്ചു. ക്വാലാലംപൂരില്‍ നടന്ന 46-ാമത് ആസിയാന്‍ ഉച്ചകോടിയില്‍ പ്രാദേശിക സാമ്പത്തിക സഹകരണം, മ്യാന്‍മറില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍, ആസിയാന്‍ രാജ്യങ്ങള്‍ക്കുമേലുള്ള യുഎസ് തീരുവകളുടെ ആഘാതം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. മ്യാന്‍മറിലെ പ്രതിസന്ധിക്ക് ശാശ്വതവും സമാധാനപരവുമായ പരിഹാരം കണ്ടെത്തുന്നതിനായി, ബന്ധപ്പെട്ട കക്ഷികളുമായി സമവായം രൂപീകരിക്കുവാനും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകള്‍

  • സാന്‍ ഡീയാഗോ രൂപതയുടെ പുതിയ ബിഷപ് എയറോനോട്ടിക്കല്‍ എഞ്ചിനീയര്‍!

    വാഷിംഗ്ടണ്‍ ഡിസി/യുഎസ്എ: ലിയോ പതിനാലാമന്‍ പാപ്പ യുഎസിലെ സാന്‍ ഡീയാഗോ രൂപതയുടെ ബിഷപ്പായി വിയറ്റ്‌നാം കാരനായ ബിഷപ് മൈക്കിള്‍ ഫാമിനെ നിയമിച്ചു.  58 വയസുള്ള ബിഷപ് മൈക്കിള്‍ വിയറ്റ്‌നാമില്‍ ജനിച്ച ആദ്യ അമേരിക്കന്‍ രൂപതാ ബിഷപ്പാണ്. അദ്ദേഹം ഒരു എയറോനോട്ടിക്കല്‍ എഞ്ചിനീയറാണെന്നുള്ള പ്രത്യേകതയും  ഉണ്ട്.  കൂടാതെ സൈക്കോളജിയിലും ദൈവശാസ്ത്രത്തിലും ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. 1999-ല്‍ പൗരോഹിത്യസ്വീകരണത്തിന് ശേഷം, അദ്ദേഹം സാന്‍ ഡീയാഗോ രൂപതയിലെ നിരവധി ഇടവകകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2023-ല്‍ ഇതേ രൂപതയുടെ സഹായ മെത്രാനായി  സ്ഥാനാരോഹിതനായ ഫാം,

  • പാപ്പയുടെ പ്രത്യേക  പ്രതിനിധിയായി കര്‍ദിനാള്‍ റോബര്‍ട്ട് സാറ

    പാരിസ്/ഫ്രാന്‍സ്: ബ്രെട്ടന്‍ കര്‍ഷകനായ യോവോണ്‍ നിക്കോളാസിക്കിന് വിശുദ്ധ ആനി പ്രത്യക്ഷപ്പെട്ടതിന്റെ 400-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂലൈയില്‍ ഫ്രാന്‍സിലെ സെയിന്റ്-ആന്‍-ഡി’ഔറേ ദൈവാലയത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കര്‍ദിനാള്‍ റോബര്‍ട്ട് സാറയെ നിയമിച്ചു. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് എമരിറ്റസ് ആയ കര്‍ദിനാള്‍ സാറ ജൂലൈ 25-26 തീയതികളില്‍ വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ വാന്‍സ് രൂപതയില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. ജൂലൈ 26 ന് നടക്കുന്ന പ്രദക്ഷിണത്തിനും പൊന്തിഫിക്കല്‍ കുര്‍ബാനക്കും കര്‍ദിനാള്‍

  • പുതിയ പാപ്പയുടെ ടെന്‍ഷന്‍ അകറ്റാന്‍ മിഠായി; കോണ്‍ക്ലേവിലെ ‘മധുര’നിമിഷം പങ്കുവച്ച് കര്‍ദിനാള്‍ ടാഗ്ലെ

    വത്തിക്കാന്‍ സിറ്റി: സിസ്റ്റൈന്‍ ചാപ്പലിലെ നിശബ്ദവും ഗൗരവം നിറഞ്ഞതുമായ അന്തരീക്ഷത്തില്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി നടന്ന കോണ്‍ക്ലേവിലെ ഒരു മധുര നിമിഷം പങ്കുവച്ച് കര്‍ദിനാള്‍ ടാഗ്ലെ. കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുമെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന്റെ മുഖത്ത്  ആശങ്ക നിറയുന്നത് തൊട്ടടുത്തിരുന്ന കര്‍ദിനാള്‍ ടാഗ്ലെ മനസിലാക്കി. ഈ  സമയം അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനുമായി തന്റെ പോക്കറ്റില്‍ നിന്ന് കര്‍ദിനാള്‍ പ്രെവോസ്റ്റിന് ഒരു മിഠായി എടുത്ത് നല്‍കി. ആ സംഭവത്തെക്കുറിച്ച് കര്‍ദിനാള്‍ ടാഗ്ലെയുടെ വാക്കുകള്‍ ഇങ്ങനെ. ‘എന്റെ കയ്യില്‍

  • ലിയോ മാര്‍പാപ്പയുടെ വ്യാജവീഡിയോ; ജാഗ്രത പുലര്‍ത്തണമെന്ന് വത്തിക്കാന്‍ ന്യൂസ്

    വത്തിക്കാന്‍ സിറ്റി: നിര്‍മിതബുദ്ധിയുടെ ദുരുപയോഗത്തിന് സാക്ഷ്യമായി ലിയോ പാപ്പായുടെ പേരില്‍ വ്യാജവീഡിയോ. ബുര്‍ക്കിന ഫാസോ  പ്രസിഡന്റ് ഇബ്രാഹിം ട്രഓറേയ്ക്ക് ലിയോ പതിനാലാമാന്‍ പാപ്പാ അയച്ചതെന്ന പേരിലുള്ള വ്യാജവീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പാപ്പയുടെ സന്ദേശമെന്ന രീതിയില്‍ ലോകമെങ്ങും പ്രചരിക്കപ്പെട്ടത്. സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്ത് തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ലിയോ പാപ്പായുടെ പ്രഭാഷണങ്ങള്‍, കൂടിക്കാഴ്ചകള്‍, വത്തിക്കാന്‍ രേഖകള്‍, പാപ്പായുടെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വാര്‍ത്തകളുടെ നിജസ്ഥിതി വത്തിക്കാന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുര്‍ക്കിന

  • ദൈവസ്വരം ശ്രവിക്കുന്നതിലൂടെ യഥാര്‍ത്ഥ ഐക്യം സാധ്യമാകും: ലിയോ 14 -ാമന്‍ മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ദൈവസ്വരത്തിന് കാതോര്‍ക്കുന്നതിലൂടെയാണ് യഥാര്‍ത്ഥ കൂട്ടായ്മ കെട്ടിപ്പടുക്കുവാന്‍ സാധിക്കുന്നതെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ. റോമിന്റെ ബിഷപ് എന്ന നിലയില്‍ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ നടത്തിയ ആദ്യ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ ഏക ആര്‍ച്ച്ബസിലിക്കയായ സെന്റ് ജോണ്‍ ലാറ്ററന്‍ ദൈവാലയമാണ് റോമിലെ ബിഷപ്പിന്റെ ആസ്ഥാനം. വിജാതീയ മതങ്ങളില്‍നിന്ന് ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്ന ക്രൈസ്തവര്‍ മോശയുടെ നിയമങ്ങള്‍ പിന്തുടരേണ്ടതുണ്ടോ എന്ന ആദിമസഭയിലെ തര്‍ക്കം പരിഹരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത ജറുസലേം കൗണ്‍സില്‍ സഭ ദൈവസ്വരത്തിന് കാതോര്‍ത്ത അവസരത്തിന് ഉദാഹരണമായി

Magazine

Feature

Movies

  • ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളി ദാരാ സിങ്ങിനെ പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ന് സുവിശേഷ പ്രഘോഷകന്‍

    ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളി ദാരാ സിങ്ങിനെ പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ന് സുവിശേഷ പ്രഘോഷകന്‍0

    കുപ്രസിദ്ധ കുറ്റവാളിയായ ദാരാ സിങ്ങിനെ വേഷം മാറി പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ബലറാം സാഗര്‍, ഇന്ന് ഒരു സുവിശേഷപ്രഘോഷകനാണ്. മിഷനറിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുമക്കളുടെയും തമിഴിനാട്ടില്‍ നിന്നുള്ള ഫാ. അരുള്‍ദാസിന്റെയും ഉള്‍പ്പടെ നിരവധി കൊലപാതകങ്ങളില്‍ പ്രതിയായ ദാരാ സിങ്ങിനെ കുടുക്കാന്‍  ആയുധ വ്യാപാരിയായി വേഷമിട്ട് ബലറാം സാഗര്‍ നടത്തിയ ഓപ്പറേഷന്‍ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. രാത്രിയില്‍ ഒരു കുന്നിന്‍ മുകളില്‍ ഒറ്റയ്ക്ക്,  ആയുധവ്യാപാരിയായി വേഷം മാറിയെത്തിയാണ്  ദാരാ സിംഗിനെ, ബലറാം സാഗര്‍ കീഴടക്കിയത്.

  • രോഗിയെ സന്ദര്‍ശിക്കാന്‍ പോയ മെക്‌സിക്കന്‍ വൈദികന് നേരെ നാല് തവണ വെടി ഉതിര്‍ത്തു; ഫാ. ഹെക്ടറിന്റെ നില അതീവ ഗുരുതരം

    രോഗിയെ സന്ദര്‍ശിക്കാന്‍ പോയ മെക്‌സിക്കന്‍ വൈദികന് നേരെ നാല് തവണ വെടി ഉതിര്‍ത്തു; ഫാ. ഹെക്ടറിന്റെ നില അതീവ ഗുരുതരം0

    മെക്‌സിക്കോ സിറ്റി: രോഗിയെ സന്ദര്‍ശിക്കാന്‍  പോകുന്നതിനിടെ നാല് തവണ വെടിയേറ്റ മെക്‌സിക്കന്‍ വൈദികന്റെ നില ഗുരുതരമായി തുടരുന്നു.  മെക്‌സിക്കോയിലെ ടാബാസ്‌കോ രൂപത വൈദികനായ ഫാ. ഹെക്ടര്‍ അലജാന്‍ഡ്രോ പെരേസിനാണ് വെടിവയ്പ്പില്‍ മാരകമായി പരിക്കേറ്റത്. 90 ശതമാനത്തിലധികം ക്രൈസ്തവ വിശ്വാസികളുള്ള മെക്‌സിക്കോയില്‍ ക്രൈസ്തവ പുരോഹിതരുടെ  ജീവന് പോലും ഭീഷണി നേരിടുന്ന വിധത്തില്‍ മാഫിയ സംഘങ്ങള്‍  ഇപ്പോഴും സജീവമാണെന്ന് ഫാ. ഹോക്ടറിന് നേരെ നടന്ന ആക്രമണം വ്യക്തമാക്കുന്നു. തെക്കുകിഴക്കന്‍ നഗരമായ വില്ലഹെര്‍മോസയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ഇടവകയില്‍ പുലര്‍ച്ചെ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?