Follow Us On

19

October

2025

Sunday

Latest News

  • മാര്‍ത്തോമ്മാ ആശ്രമഭൂമിയിലെ കയ്യേറ്റം അപലപനീയം

    മാര്‍ത്തോമ്മാ ആശ്രമഭൂമിയിലെ കയ്യേറ്റം അപലപനീയം0

    കൊച്ചി: കളമശേരി മാര്‍ത്തോമ്മാ ആശ്രമത്തിന്റെ ഭൂമിയില്‍ ചിലര്‍ അതിക്രമച്ചു കയറിയത് അപലപനീയമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍. കുറ്റവാളികള്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. അതേസമയം ഈ അതിക്രമത്തെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്കായി ചിലര്‍ ദുരുപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത് തിരിച്ചറിയണമെന്നും ജാഗ്രതാ കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. പ്രശ്‌നത്തില്‍ ആശ്രമത്തിന്റെ നിലപാടുകള്‍ക്കും നടപടികള്‍ക്കും ജാഗ്രതാ കമ്മീഷന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സംഭവം ഉണ്ടായതു മുതല്‍ ഇതൊരു വര്‍ഗീയ സംഘര്‍ഷമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ചിലരുടെ പ്രചാരണം. വര്‍ഷങ്ങളായി

  • മാര്‍ ജേക്കബ് തൂങ്കുഴി ഇനി ദീപ്തസ്മരണ

    മാര്‍ ജേക്കബ് തൂങ്കുഴി ഇനി ദീപ്തസ്മരണ0

    കോഴിക്കോട്: ആര്‍ച്ചുബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി ഇനി ജനഹൃദയങ്ങളിലെ ദീപ്തസ്മരണ. കോഴിക്കോട് ചേവരമ്പലത്തെ സൊസൈറ്റി ഓഫ് ക്രിസ്തുദാസി (എസ്‌കെഡി) സഭയുടെ ജനറലേറ്റിലെ ചാപ്പലില്‍ പ്രത്യേകം തയാറാക്കിയ കബറിടത്തിലായിരുന്നു സംസ്‌കാരം നടന്നത്. മാര്‍ ജേക്കബ് തൂങ്കുഴി സ്ഥാപിച്ച സന്യാസിനി സമൂഹമാണ് എസ്‌കെഡി. സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരക്കണക്കിന് ആളുകള്‍ പ്രാര്‍ത്ഥനകളോടെ അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തി. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ചായിരുന്നു ചാപ്പലില്‍ മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പിലായി അന്ത്യവിശ്രമത്തിനുള്ള സ്ഥലം നിശ്ചയിച്ചത്. തന്റെ സംസ്‌കാരം ലളിതമായ രീതിയില്‍ നടത്തണമെന്നും അദ്ദേഹം വില്‍പത്രത്തില്‍ എഴുതിയിരുന്നു.

  • കര്‍ദിനാള്‍ വാന്‍ തുവാന്റെ നാമകരണനടപടികള്‍   പുനരുജ്ജീവിപ്പിക്കുന്നു

    കര്‍ദിനാള്‍ വാന്‍ തുവാന്റെ നാമകരണനടപടികള്‍ പുനരുജ്ജീവിപ്പിക്കുന്നു0

    വത്തിക്കാന്‍ സിറ്റി: വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കീഴില്‍  13 വര്‍ഷക്കാലം തടവില്‍ കഴിഞ്ഞ കര്‍ദിനാള്‍ ഫ്രാന്‍സിസ്-സേവ്യര്‍ നുയെന്‍ വാന്‍ തുവാന്റെ നാമകരണനടപടികള്‍ പുനരുജ്ജീവിപ്പിക്കുന്നു. വാന്‍ തുവാന്റെ ഇളയ സഹോദരിയും ജീവിച്ചിരിക്കുന്ന സഹോദരങ്ങളില്‍ അവസാന വ്യക്തിയുമായ എലിസബത്ത് നുയെന്‍ തി തു ഹോങ് വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.  വിയറ്റ്‌നാമീസ് കര്‍ദിനാളിന്റെ നാമകരണനടപടികളുമായി ബന്ധപ്പെട്ട് ഒരു പുതിയ വെബ് പേജ്  വത്തിക്കാന്റെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററി ആരംഭിച്ചിട്ടുണ്ട്. 13 വര്‍ഷം വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തടവുകാരനായിരുന്നു, അതില്‍ ഒമ്പത് വര്‍ഷവും

  • മിഷന്‍ലീഗ് ചിക്കാഗോ രൂപതാതല സമ്മേളനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍

    മിഷന്‍ലീഗ് ചിക്കാഗോ രൂപതാതല സമ്മേളനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ ടെക്സാസ്: ചെറുപുഷ്പ മിഷന്‍ലീഗിന്റെ ചിക്കാഗോ രൂപതാതല സമ്മേളനം ഒക്ടോബര്‍ 4നു നടക്കും. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍  ഇടവകയാണ് ഇത്തവണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. അന്നേദിവസം ഇടവകയില്‍ നടക്കുന്ന വിപുലവുമായ പരിപാടിയില്‍ ടെക്സാസ് ഒക്ലഹോമ റീജണിലെ ഇടവകയിലെ  അറുനൂറോളം ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങള്‍ പങ്കെടുക്കും. ചിക്കാഗോ രൂപതാ മെത്രാന്‍  മാര്‍ ജോയ് ആലപ്പാട്ട്  സമ്മേളനം ഉദ്ഘാടനം ചെയ്യും. റീജണിലെ ഇടവക യൂണിറ്റുകളുടെ മാര്‍ച്ചുപാസ്റ്റും മറ്റു വിവിധങ്ങളായ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ഭാരതസഭയിലെ  ഏറ്റവും വലിയ

  • നിയമം കയ്യിലെടെത്ത് ബജ്‌റംഗ്ദള്‍; മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീയെയും ഒപ്പം ഉണ്ടായിരുന്ന കുട്ടികളെയും റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവച്ചു

    നിയമം കയ്യിലെടെത്ത് ബജ്‌റംഗ്ദള്‍; മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീയെയും ഒപ്പം ഉണ്ടായിരുന്ന കുട്ടികളെയും റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവച്ചു0

    റാഞ്ചി: തീവ്രഹിന്ദുത്വ വര്‍ഗീയ സംഘടനയായ ബജ്‌റംഗ്ദള്‍ വീണ്ടും നിയമം കയ്യിലെടുത്ത് കന്യാസ്ത്രീയെയും ഒരു കത്തോലിക്ക സന്നദ്ധസംഘടനയുടെ രണ്ട് സ്റ്റാഫ് അംഗങ്ങളെയും 19 കുട്ടികളെയും ജാര്‍ഖണ്ഡിലെ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവച്ചു. ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേസ്റ്റേഷനില്‍ കഴിഞ്ഞ ജൂലൈ 25ന് രണ്ട് മലയാളി കന്യാസ്ത്രീകളെ തടഞ്ഞുവച്ച് ജയിലില്‍ അടപ്പിച്ചതും ഈ സംഘടനയുടെ നേതൃത്വത്തിലായിരുന്നു. മതപരിവര്‍ത്തനത്തിനായി കുട്ടികളെ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ജംഷഡ്പൂര്‍ ടാറ്റാനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അവരെ തടഞ്ഞുവച്ചത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയകള്‍ വഴി സംഭവം

  • അനുസരണം,  സ്‌നേഹത്തിലധിഷ്ഠിതമായ  സ്വാതന്ത്ര്യത്തിന്റെ പാഠശാല:  ലിയോ 14-ാമൻ പാപ്പ

    അനുസരണം, സ്‌നേഹത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന്റെ പാഠശാല: ലിയോ 14-ാമൻ പാപ്പ0

    വത്തിക്കാന്‍ സിറ്റി: നൈമേഷികമായ വികാരങ്ങള്‍ക്കപ്പുറം, വിശ്വസ്തതയുടെ അടിസ്ഥാനം സ്ഥാപിക്കുന്ന,  സ്‌നേഹത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന്റെ പാഠശാലയാണ് അനുസരണമെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. വാര്‍ഷിക സമ്മേളനങ്ങളിലും ജനറല്‍ ചാപ്റ്ററുകളിലും പങ്കെടുക്കാനെത്തിയ വിവിധ സന്യാസ സമൂഹങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മിഷനറീസ് ഓഫ് ദി പ്രഷ്യസ് ബ്ലഡ്, സൊസൈറ്റി ഓഫ് മേരി (മാരിസ്റ്റുകള്‍), ഫ്രാന്‍സിസ്‌കന്‍ ഫ്രയേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍, ഉര്‍സുലൈന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്  തുടങ്ങിയ സന്യാസ സഭകളുടെ പ്രതിനിധികള്‍ പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

  • നന്മയുടെ ഓര്‍മ്മകള്‍ ഹൃദയത്തില്‍ സൂക്ഷിച്ച ഇടയന്‍

    നന്മയുടെ ഓര്‍മ്മകള്‍ ഹൃദയത്തില്‍ സൂക്ഷിച്ച ഇടയന്‍0

    മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന്‍ രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ  ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

  • മാര്‍ ജേക്കബ് തൂങ്കുഴി ധീരതയോടെ ദൈവജനത്തെ നയിച്ച ഇടയന്‍

    മാര്‍ ജേക്കബ് തൂങ്കുഴി ധീരതയോടെ ദൈവജനത്തെ നയിച്ച ഇടയന്‍0

    കാഞ്ഞിരപ്പള്ളി: ദൈവജനത്തെ ധീരതയോടെ നയിച്ച ഇടയനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. സഭയുടെ പ്രേഷിത ദൗത്യത്തെ വിശാലമായ കാഴ്ച്ചപ്പാടിലൂടെ ദര്‍ശിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് അദ്ദേഹത്തിന് സാധിച്ചു. മാര്‍ ജേക്കബ് തൂങ്കുഴിയുടെ പ്രാര്‍ത്ഥനാജീവിതവും ലാളിത്യവും കാലഘട്ടത്തിന് ചേര്‍ന്ന അജപാലന ശൈലിയും മാതൃക നല്‍കുന്നതായിരുന്നു. സാമൂഹ്യ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സ്വയം പര്യാപ്തരാക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു. ഏല്പിക്കപ്പെട്ട ശുശ്രൂഷയെ സ്‌നേഹം കൊണ്ടും ലാളിത്യംകൊണ്ടും അന്വര്‍ഥമാക്കിയ മാര്‍ ജേക്കബ് തൂങ്കുഴി ആദരപൂര്‍വം സ്മരിക്കപ്പെടുമെന്നും

  • ആര്‍ച്ചുബിഷപ് മിറോസ്ലാവ് വച്ചോവസ്‌കി ഇറാഖിലെ പുതിയ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ

    ആര്‍ച്ചുബിഷപ് മിറോസ്ലാവ് വച്ചോവസ്‌കി ഇറാഖിലെ പുതിയ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ0

    വത്തിക്കാന്‍ സിറ്റി: ആര്‍ച്ചുബിഷപ് മിറോസ്ലാവ് വച്ചോവസ്‌കിയെ ഇറാഖിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആയി ലിയോ 14 ാമന്‍ മാര്‍പാപ്പ നിയമിച്ചു. 2019 മുതല്‍,  വത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ അണ്ടര്‍സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന വച്ചോവസ്‌കിയെ  ആര്‍ച്ചുബിഷപ് പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടാണ് ഇറാഖിലെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോയായി നിയമിച്ചിരിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ മൂന്ന് വിഭാഗങ്ങളുടെ സാന്നിധ്യത്തില്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗറാണ് നിയമന പ്രഖ്യാപനം നടത്തിയത്. 1970 മെയ് 8 ന് പിസ്സില്‍ (പോളണ്ട്) ജനിച്ച വച്ചോവസ്‌കി 1996

National


Vatican

  • സഭാപ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സര്‍ക്കാരിന് 13 ടണ്‍ ആയുധങ്ങള്‍ കൈമാറാന്‍ സമ്മതിച്ച് കൊളംബിയന്‍ സായുധ സംഘം

    ബൊഗോത/കൊളംബിയ: സഭയുടെ പിന്തുണയോടെ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് സര്‍ക്കാരിന് 13 ടണ്‍ ആയുധങ്ങള്‍  കൈമാറാന്‍ സമ്മതമറിയിച്ച് കൊളംബിയയിലെ സായുധ സംഘമായ സഎന്‍ഇബി. 2016-ല്‍ കൊളംബിയന്‍ സര്‍ക്കാര്‍ വിപ്ലവകാരികളായ എഫ്എആര്‍സിയുമായി രൂപീകരിച്ച കരാര്‍ അംഗീകരിക്കാത്ത സായുധ വിഭാഗമാണ് സിഎന്‍ഇബി. കത്തോലിക്കാ സഭയുടെ പിന്തുണയോടെ രൂപീകരിച്ച  കരാറില്‍, കൊളംബിയന്‍ സര്‍ക്കാരിന് 13.5 ടണ്‍ ആയുധങ്ങള്‍ നശിപ്പിക്കുന്നതിനായി എത്തിക്കാമെന്നാണ് സിഎന്‍ഇബി( കോര്‍ഡിനഡോറ നാഷനല്‍ എജെര്‍സിറ്റോ ബൊളിവേറിയാനോ) വാക്ക് നല്‍കിയിരിക്കുന്നത്. ടുമാകോ മുനിസിപ്പാലിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ ഗുസ്താവോ പെട്രോയുടെ ഗവണ്‍മെന്റിന്റെയും സിഎന്‍ഇബിയുടെയും പ്രതിനിധികള്‍ക്ക്

  • ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ വൈദികന്‍ മോചിതനായി

    അബുജ/നൈജീരിയ: ഇസ്ലാമിക്ക് ഭീകരസംഘടനയായ ബൊക്കോ ഹറാം ജൂണ്‍ 1 ന് തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ വൈദികന്‍ ഫാ. അല്‍ഫോണ്‍സസ് അഫീന മോചിതനായി.  മുബി നഗരത്തില്‍ നിന്ന് മൈദുഗുരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഫാ.അഫീനയെ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിന്റെ വടക്കുകിഴക്കന്‍ പട്ടണമായ ഗ്വോസയ്ക്ക് സമീപത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയത്. ഒരു സൈനിക ചെക്ക്പോയിന്റില്‍, അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരം ആയുധധാരികളായ ആളുകള്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദ

  • മാര്‍പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തി

    വത്തിക്കാന്‍ സിറ്റി: കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ വേനല്‍ക്കാലവസതിയില്‍  16 ദിവസം ചെലവഴിച്ചശേഷം ലിയോ 14 ാമന്‍ പാപ്പ  മാര്‍പാപ്പ വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തിലേക്ക് തിരിച്ചെത്തി. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ താമസം വേറിട്ട അനുഭവമായിരുന്നുവെന്നും എന്നാല്‍ ഈ ദിനങ്ങളിലും താന്‍ ജോലികള്‍ തുടര്‍ന്നിരുന്നുവെന്നും വത്തിക്കാനിലേക്ക് തിരികെ പോകുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാപ്പ പറഞ്ഞു. ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ എല്ലാവരേയും പ്രേരിപ്പിക്കണമെന്നും എല്ലാ യുദ്ധത്തിനു പിന്നിലെയും സാമ്പത്തികനേട്ടങ്ങള്‍ ഉപേക്ഷിക്കാന്‍ മനസ് കാണിക്കണമെന്നും  പാപ്പ ആവശ്യപ്പെട്ടു.പലപ്പോഴും ആയുധക്കച്ചവടത്തിന്റെ മറവില്‍ വ്യക്തികളെ ഉപകരണങ്ങളായി കാണുന്ന

  • ക്രിസ്തു ഗാസയില്‍ ഉണ്ട് – മുറിവേറ്റവരില്‍ ക്രൂശിക്കപ്പെട്ടവനായും, അവശിഷ്ടങ്ങള്‍ക്കടിയില്‍ കുഴിച്ചുമൂടപ്പെട്ടവനായും, ഒരോ കാരുണ്യ പ്രവൃത്തിയിലും, ക്ലേശമനുഭവിക്കുന്നവര്‍ക്കായി നീളുന്ന ഓരോ കരത്തിലും ക്രിസ്തു ഉണ്ട് – കര്‍ദിനാള്‍ പിസബെല്ല

    ജറുസലേം:  തടവുകാരെ മോചിപ്പിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും അങ്ങനെ ഗാസയിലും വിശുദ്ധ നാടു മുഴുവനിലും ജീവനും അന്തസ്സും പുനഃസ്ഥാപിക്കുന്ന സൗഖ്യ പ്രക്രിയയ്ക്ക് തുടക്കം കുറിക്കണമെന്നുമുള്ള സംയുക്ത അഭ്യര്‍ത്ഥനയുമായി ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, ലാറ്റിന്‍ പാത്രിയാര്‍ക്കീസുമാര്‍. ഗാസ  സന്ദര്‍ശനത്തിന് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനാണ് ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ലയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമനും ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. യുദ്ധത്തില്‍ തകര്‍ന്ന പാലസ്തീന്‍ പ്രദേശത്തേക്ക്,  രാഷ്ട്രീയക്കാരോ നയതന്ത്രജ്ഞരോ എന്ന നിലയിലല്ല, അജപാലകര്‍ എന്ന നിലയിലാണ് യാത്ര

  • ‘മരണം’ തിരഞ്ഞെടുത്ത് സ്ലൊവേനിയയും; പരസഹായത്തോടെ ആത്മഹത്യ ചെയ്യാന്‍ അനുവദിക്കുന്ന ബില്‍ പാസായത് 34 നെതിരെ 50 വോട്ടുകള്‍ക്ക്

    ലുബ്ലിയാന/സ്ലൊവേനിയ: പരസഹായത്തോടെ ആത്മഹത്യ ചെയ്യുവാന്‍ അനുവദിക്കുന്ന ബില്‍ യൂറോപ്യന്‍ രാജ്യമായ സ്ലോവേനിയയുടെ പാര്‍ലമെന്റില്‍ പാസായി. ഗുരുതതരമായ കഷ്ടപ്പാടുകള്‍ നേരിടുന്ന മാരകരോഗികളായ മുതിര്‍ന്നവര്‍ക്ക് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കുന്ന ബില്ലാണ് സ്ലൊവേനിയന്‍ പാര്‍ലമെന്റ് പാസാക്കിയത്. 34 നെതിരെ 50 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.  മൂന്ന് പേര്‍ വിട്ടുനിന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്ന ഒരു ഹിതപരിശോധനയില്‍ 55 ശതമാനം ആളുകളും പരസഹയാത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കുന്നതിനെ അനുകൂലിക്കുന്നതായി കണ്ടെത്തിയിരുന്നു. അതേസമയം ഈ ബില്‍ ധാര്‍മികമായി വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന നിലപാടില്‍

  • നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ  കൂട്ടക്കുരുതി; ഫുലാനി  തീവ്രവാദികള്‍ വധിച്ചത്  32 ക്രൈസ്തവരെ

    അബുജ/നൈജീരിയ: പ്ലേറ്റോ സംസ്ഥാനത്തെ ജെബു എന്ന ക്രൈസ്തവഗ്രാമത്തില്‍ പുലര്‍ച്ചെ മുന്ന് മണിക്ക് ഫുലാനി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 32 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. പ്ലേറ്റോ സംസ്ഥാനത്തെ റിയോം കൗണ്ടിയിലുള്ള തഹോസ് ജില്ലയിലെ ക്രൈസ്തവ കര്‍ഷക ഗ്രാമമാണ് ആക്രമണത്തിനിരയായ ജെബു. പുലര്‍ച്ചെ 3 മണിയോടെ ആരംഭിച്ച ആക്രമണത്തില്‍ 3 മാസം പ്രായമുള്ള ഒരു കുഞ്ഞ് ഉള്‍പ്പടെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ഐസിസി) റിപ്പോര്‍ട്ടുകള്‍ പ്രകാരം, അക്രമികള്‍ പ്രദേശത്തെ ദൈവാലയം നശിപ്പിക്കുകയും ഡസന്‍ കണക്കിന് വീടുകള്‍

World


Magazine

Feature

Movies

  • വിയന്ന അതിരൂപതക്ക് പുതിയ  ആര്‍ച്ചുബിഷപ്; കര്‍ദിനാള്‍ ഷോണ്‍ബോണിന്റെ പിന്‍ഗാമിയായി ജോസഫ് ഗ്രുന്‍വിഡിലിനെ ലിയോ 14-ാമന്‍ മാര്‍പാപ്പ നിയമിച്ചു

    വിയന്ന അതിരൂപതക്ക് പുതിയ ആര്‍ച്ചുബിഷപ്; കര്‍ദിനാള്‍ ഷോണ്‍ബോണിന്റെ പിന്‍ഗാമിയായി ജോസഫ് ഗ്രുന്‍വിഡിലിനെ ലിയോ 14-ാമന്‍ മാര്‍പാപ്പ നിയമിച്ചു0

    വിയന്ന/ഓസ്ട്രിയ: ഓസ്ട്രിയയിലെ ഏറ്റവും ജനസംഖ്യയുള്ള അതിരൂപതയായ വിയന്ന അതിരൂപതയുടെ തലവനും കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിന്റെ പിന്‍ഗാമിയുമായി ഫാ. ജോസഫ് ഗ്രുന്‍വിഡിലിനെ ലിയോ 14-ാമന്‍ മാര്‍പാപ്പ നിയമിച്ചു. 80 വയസുള്ള കര്‍ദിനാള്‍ ഷോണ്‍ബോണിന്റെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചതിനെ തുടര്‍ന്ന് ജനുവരി മുതല്‍ അതിരൂപതയുടെ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ലോവര്‍ ഓസ്ട്രിയയില്‍ ജനിച്ച 62 കാരനായ ഗ്രുന്‍വിഡ്ല്‍, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെടുന്നതിന് മുമ്പ് വിയന്ന വൈദിക സമിതിയുടെ ചെയര്‍മാനും വിയന്ന അതിരൂപതയുടെ തെക്കന്‍ വികാരിയേറ്റിന്റെ എപ്പിസ്‌കോപ്പല്‍ വികാരിയുമായിരുന്നു.

  • മതപരിവര്‍ത്തനം; വൈസ് ചാന്‍സലര്‍ക്കെതിരെയുള്ള വ്യാജ കേസ് റദ്ദുചെയ്ത് സുപ്രീംകോടതി

    മതപരിവര്‍ത്തനം; വൈസ് ചാന്‍സലര്‍ക്കെതിരെയുള്ള വ്യാജ കേസ് റദ്ദുചെയ്ത് സുപ്രീംകോടതി0

    ന്യൂഡല്‍ഹി: മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ ദുരുപയോഗിച്ച് ഉത്തര്‍പ്രദേശ് പോലീസ് ഷുവാട്‌സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കും ഡയറക്ടര്‍ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കുമെതിരെ എടുത്ത കേസ് സുപ്രീംകോടതി റദ്ദാക്കി. യുപിയിലെ പ്രയാഗ് രാജില്‍ ക്രൈസ്തവ മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാം ഹിഗിന്‍ബോട്ടം യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ടെക്‌നോളജി ആന്റ് സയന്‍സ് (ഷുവാട്‌സ്) വൈസ് ചാന്‍സര്‍ ഡോ. രാജേന്ദ്ര ബിഹാരി ലാല്‍, ഡയറക്ടര്‍ വിനോദ് ബിഹാരി ലാല്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ് എടുത്തിരുന്നത്. ക്രൈസ്തവ മതത്തിലേക്ക് ആളുകളെ മതംമാറ്റി എന്നാരോപിച്ചായിരുന്നു

  • 2024-ല്‍ 67 കോടി ജനങ്ങള്‍, പട്ടിണിയിലൂടെ കടന്നുപോയി

    2024-ല്‍ 67 കോടി ജനങ്ങള്‍, പട്ടിണിയിലൂടെ കടന്നുപോയി0

    വത്തിക്കാന്‍ സിറ്റി: 2024-ല്‍ ആഗോള ജനസംഖ്യയുടെ  8.2 ശതമാനം ജനങ്ങള്‍,  ഏകദേശം 67 കോടി ജനങ്ങള്‍ പട്ടിണി അനുഭവിച്ചതായി ഐക്യരാഷ്ട്രസഭ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.  സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രീഷന്‍ ഇന്‍ ദി വേള്‍ഡ് (SOFI 2025) റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ പട്ടിണി അനുഭവിക്കുന്നവരുടെ സംഖ്യ കുറഞ്ഞുവരികയാണെങ്കിലും ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവയുള്‍പ്പെടെ ചില പ്രദേശങ്ങളില്‍ പട്ടിണി അനുഭവിക്കുന്നവര്‍  വര്‍ധിച്ചതായി വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ അഞ്ച് പ്രത്യേക ഏജന്‍സികളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് (SOFI 2025) റിപ്പോര്‍ട്ട് തയാറാക്കിയത് –

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?