
കീവ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സമാധാനം സംജാതമാകുന്നതിനായി തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭാ തലവന്‍. ലിവിവിലെ സെന്റ് ക്ലെമന്റ് ഷെപ്റ്റിറ്റ്സ്‌കി ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ശേഷമാണ്, ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവന്‍ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്, സമാധാനത്തിനായുള്ള തീവ്രമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും വിശ്വാസികളെ ആഹ്വാനം ചെയ്തത്. ക്രിസ്മസിനൊരുക്കമായുള്ള നോമ്പിനോട് അനുബന്ധിച്ച് രൂപതാടിസ്ഥാനത്തില്‍ ഉപവാസവും പ്രാര്‍ത്ഥനയും നടത്തുവാന്‍ പ്രാര്‍സര്‍വാനിറ്റ്സിയയില്‍ സമാപിച്ച ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ സിനഡില്‍ തീരുമാനിച്ചിരുന്നു.

സെക്കുലര്‍ വാര്‍ത്തകളുടെ കുത്തൊഴുക്കിന് നടുവിലും കത്തോലിക്ക സഭയെയും സഭയുടെ തലവനെയും ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കി 2025-ലെ സേര്‍ച്ചിംഗ് ട്രെന്‍ഡുകള്‍. ഗൂഗിളിലും ഡിജിറ്റല്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയയിലും ഏറ്റവും കൂടുതല്‍ ആളുകള്‍ സേര്‍ച്ച് ചെയ്യുകയും കാണുകയും ചെയ്ത പേരുകളുടെ പട്ടികയില്‍ ലിയോ 14 -ാമന്‍ പാപ്പ ഇടംപിടിച്ചു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സ്വീകരിച്ച ലിയോ 14 -ാമന്‍ എന്ന പേരിനൊപ്പം റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്ന പാപ്പയുടെ യഥാര്‍ത്ഥ പേരും 2025-ല്‍ ലോകമെമ്പാടും ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍

ഷൈമോന്‍ തോട്ടുങ്കല്‍ ബിര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ കമ്മീഷന്‍ ഫോര്‍ ക്വയറിന്റെ ആഭിമുഖ്യത്തില്‍ രൂപതയിലെ ഗായകസംഘങ്ങള്‍ക്കായി നടത്തുന്ന കരോള്‍ ഗാന മത്സരം (ക്വന്തിശ് 2025 ) ഡിസംബര്‍ 6ന് ലെസ്റ്ററില്‍ നടക്കും. രൂപതയിലെ വിവിധ ഇടവകകള്‍, മിഷന്‍ പ്രൊപ്പോസഡ് മിഷമുകളിലെ ഗായക സംഘങ്ങള്‍ പങ്കെടുക്കുന്ന മത്സരം ലെസ്റ്ററിലെ സെഡാര്‍സ് അക്കാദമി ഹാളിലാണ് നടക്കുന്നത്. സമ്മേളനം ഫാ. ഹാന്‍സ് പുതിയാകുളങ്ങര ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമ്മേളനത്തില്‍ രൂപതാ ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഇടുക്കി: കായിക വിനോദങ്ങളെ ഇഷ്ടപ്പെടുകയും പ്രോത്സാഹി പ്പിക്കുകയും ചെയ്തിരുന്ന ഇടുക്കി രൂപതയുടെ പ്രഥമമെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സ്മരണാര്‍ത്ഥം മുരിക്കാശേരി പാവനാത്മ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശോജ്വലമായ പരിസമാപ്തി. ഇടുക്കി രൂപതയിലെ ഇടവകകള്‍ക്കായി സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ നിരവധി ടീമുകള്‍ പങ്കെടുത്തു. ഇടുക്കി രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ രാജമുടി ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. നെല്ലിപ്പാറ ഇടവക രണ്ടാം സ്ഥാനവും കരിക്കുംതോളം

കോട്ടയം: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (കെ എസ്എസ്എസ്) നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം നടത്തി. സാമൂഹിക പുരോഗതിയ്ക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ കെട്ടിപ്പെടുക്കുക എന്ന ആപ്തവാക്യവുമായി സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം അതിരൂപത വികാരി ജനറാളും കെഎസ്എസ്എസ് പ്രസിഡന്റുമായ ഫാ. തോമസ് ആനിമൂട്ടില്‍ നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷൈല തോമസ്, സ്പെഷ്യല്‍

ഷാര്‍ജ: എംസിവൈഎം സെന്‍ട്രല്‍ സമിതിയുടെ നേതൃത്വത്തില്‍ യുഎഇ-യില്‍ കരോള്‍ഗാന മത്സരം നടത്തി. ജിസിസി കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ തുണ്ടിയത്ത് കോറെപ്പിസ്‌കോപ്പ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിന്നി ജോസഫ് അധ്യക്ഷത വഹിച്ചു. 140 ഗായകര്‍ അണിനിരന്ന മത്സരത്തില്‍ സമ്മാനര്‍ഹര്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും നല്‍കി. സീനിയര്‍ വിഭാഗത്തില്‍ ഷാര്‍ജ, ദുബായ്, മുസ്സഫ, റാസ അല്‍ ഖൈമാ എന്നീ ടീമുകള്‍ ആദ്യ നാല് സ്ഥാനങ്ങളും, ജൂനിയര്‍ വിഭാഗത്തില്‍ ദുബായ്, അബുദാബി, ഷാര്‍ജ ആദ്യ മൂന്നു സ്ഥാനങ്ങളും കരസ്ഥമാക്കി. ഫാ. ജോണ്‍സന്‍

ഇടുക്കി: നിഖ്യാ സൂനഹദോസിന്റെ 1700-ാം വാര്‍ഷിക ത്തോടനുബന്ധിച്ച് ഇടുക്കി രൂപതയുടെ ആഭിമുഖ്യത്തില്‍ ദൈവശാസ്ത്ര സിമ്പോസിയം നടത്തി. ‘വിശ്വാസവും കൂട്ടായ്മയും: നിഖ്യാ കൗണ്‍സില്‍ മുതല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വരെ’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സിമ്പോസിയം നടന്നത്. ഇടുക്കി രൂപത സോഷ്യോ എഡ്യൂക്കേഷന്‍ സെന്ററില്‍ നടന്ന സിമ്പോസിയം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സഭയുടെ രണ്ടായിരം വര്‍ഷത്തെ യാത്രയില്‍ ചില നാഴികക്കല്ലുകള്‍ വിശ്വാസത്തിന്റെ ദിശയെയും ക്രൈസ്തവരുടെ കൂട്ടായ്മയെയും ഗൗരവമായി സ്വാധീനിച്ചിട്ടുണ്ട്. അതിലൊന്നാണ് നിഖ്യാ

അബുജ/നൈജീരിയ: നൈജീരിയയില്‍ ഭീകരരുടെ തടങ്കലില്‍ കഴിയുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ബിഷപ് റോബര്‍ട്ട് ബാരണ്‍. തടങ്കലില്‍ രണ്ടാം ആഴ്ചയിലേക്ക് കടക്കുന്ന കുട്ടികള്‍ക്കായി പ്രാര്‍ത്ഥിക്കാനും അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനും ബിഷപ് ബാരണ്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് അഭ്യര്‍ത്ഥിച്ചത്. നൈജീരിയയിലെ പാപ്പിരിയിലെ സെന്റ് മേരീസ് സ്‌കൂളില്‍ നിന്നുള്ള 303 പേര്‍ ഉള്‍പ്പെടെ, സമീപ ആഴ്ചകളില്‍ 350-ലധികം നൈജീരിയന്‍ സ്‌കൂള്‍ കുട്ടികളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. റോമിലെ സിനഡിനിടെ കണ്ടുമുട്ടിയ സിസ്റ്റര്‍ മേരി ബാരണ്‍, ഒഎല്‍എയില്‍ നിന്ന് പ്രാര്‍ത്ഥനാഹസായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു ഇമെയില്‍

യാവുണ്ട/കാമറൂണ്‍: നവംബര്‍ 15 ന് കാമറൂണിലെ ബമെന്‍ഡ അതിരൂപതയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് കത്തോലിക്കാ വൈദികരില്‍ അവസാന വൈദികാനായ ഫാ. ജോണ്‍ ബെരിന്‍യുയ് ടാറ്റാഹ് മോചിതനായി. സായുധ വിഘടനവാദി പോരാളികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ബെരിന്‍യുയിയുടെ മോചനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അദ്ദേഹം മോചിതനായതിന് തൊട്ടുപിന്നാലെ ഫേസ്ബുക്കില്‍ പ്രചരിച്ച ഒരു വീഡിയോയില്‍, ഫാ. ജോണ്‍ ആംഗ്ലോഫോണ്‍ പ്രദേശങ്ങളില്‍ സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചു. തെക്കന്‍ കാമറൂണിയന്‍ ജനതയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സംഭാഷണങ്ങള്‍ ഉണ്ടാകണമെന്നും, നീതിയും സമാധാനവും ഉണ്ടാകണമെന്നും, തങ്ങളുടെ

വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവ ആക്ടിവിസ്റ്റായ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് ശേഷം, സാധാരണ ദൈവാലയത്തില്‍ പോകാത്ത കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി യുവജനങ്ങള്‍ യുഎസിലുടനീളമുള്ള ദൈവാലയങ്ങളിലെത്തി പ്രാര്‍ത്ഥിക്കുന്നതായി കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂമാന്‍ മിനിസ്ട്രി. മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത തിരക്കാണ് ദിവ്യബലികളില്‍ അനുഭവപ്പെടുന്നതെന്ന് കോളജ് മിനിസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന അനേക നേതാക്കള്‍ പറഞ്ഞതായി രാജ്യവ്യാപകമായി 250 ഓളം കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂമാന്‍ മിനിസ്ട്രിയുടെ സഹസ്ഥാപകനായ മാറ്റ് സെറൂസെന്‍, പറഞ്ഞു. ചാര്‍ളി കിര്‍ക്കിന്റെ മരണത്തെ തുടര്‍ന്ന് നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ ആത്മീയ മാര്‍ഗോപദേശം

വത്തിക്കാന്‍ സിറ്റി: രക്തസാക്ഷിത്വം വഴിയുള്ള മരണം, രക്തം ചിന്തി മരണമടഞ്ഞ ക്രിസ്തുവുമായി സാധ്യമായ ഏറ്റവും ആഴമായ കൂട്ടായ്മയാണെന്ന് ലിയോ 14 ാമന്‍ പാപ്പ. 21-ാം നൂറ്റാണ്ടിലെ രക്തസാക്ഷികളെയും വിശ്വാസ സാക്ഷികളെയും അനുസ്മരിക്കുന്നതിനായി, സെന്റ് പോള്‍ പേപ്പല്‍ ബസിലിക്കയില്‍ നടത്തിയ എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പ്രസംഗിക്കുകയായിരുന്നു പാപ്പ. ലിയോ പാപ്പ നേതൃത്വം നല്‍കിയ ചടങ്ങില്‍ വിവിധ സഭകളിലെയും സമൂഹങ്ങളിലെയും അംഗങ്ങളും പ്രതിനിധികളും പ്രാര്‍ത്ഥനകള്‍ നടത്തി. സെപ്റ്റംബര്‍ 14 ന് ആഘോഷിച്ച വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പശ്ചാത്തലത്തില്‍ പീഡനത്തിന്റെ

വത്തിക്കാന്‍ സിറ്റി: ബിഷപ്പുമാരുടേത് ശുശ്രൂഷയ്ക്കുള്ള അധികാരമാണെന്നും എല്ലാറ്റിനുമുപരി അജഗണങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും പുതിയതായി നിയമിതരായ ബിഷപ്പുമാരോട് ലിയോ 14 ാമന്‍ പാപ്പ. പുതിയ ബിഷപ്പുമാരുടെ രൂപീകരണ കോഴ്സില്‍ പങ്കെടുത്ത ലോകമെമ്പാടുമുള്ള 200 ഓളം ബിഷപ്പുമാരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. ‘അനേകരുടെ ദാസന്‍’ എന്നതാണ് ബിഷപ്പിന്റെ അടിസ്ഥാന സ്വത്വമെന്ന് വിശുദ്ധ അഗസ്റ്റിനെ ഉദ്ധരിച്ച് ലിയോ പാപ്പ പറഞ്ഞു. എപ്പിസ്‌കോപ്പേറ്റിന്റെ ‘ദാനം’ വ്യക്തിപരമായ ബഹുമാനത്തിനോ അധികാരത്തിനോ വേണ്ടിയല്ല, മറിച്ച് ‘സുവിശേഷത്തിന്റെ ലക്ഷ്യത്തെ സേവിക്കുന്നതിനാണ്’ നല്‍കപ്പെട്ടിരിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ബിഷപ്പുമാര്‍

വത്തിക്കാന്‍ സിറ്റി: നമ്മുടെ കരച്ചില്‍ എപ്പോഴും ബലഹീനതയുടെ അടയാളമാകണമെന്നില്ലെന്നും വാക്കുകള്‍ അവശേഷിക്കാത്തപ്പോഴുള്ള പ്രാര്‍ത്ഥനയുടെ തീവ്രമായ രൂപമാകാമെന്നും ലിയോ 14 ാമന്‍ പാപ്പ. കരയുന്നത് അടിച്ചമര്‍ത്തപ്പെടേണ്ട ക്രമരഹിതമായ ഒന്നായി നാം കരുതുന്നുണ്ടെങ്കിലും, സുവിശേഷം നമ്മുടെ നിലവിളിക്ക് ഒരു മൂല്യം നല്‍കുന്നുണ്ടെന്നും അത് പ്രാര്‍ത്ഥനയുടെയോ പ്രതിഷേധത്തിന്റെയോ ആഗ്രഹത്തിന്റെയോ സമര്‍പ്പണത്തിന്റെയോ രൂപമാകാമെന്നും ബുധനാഴ്ച പൊതുകൂടിക്കാഴ്ചയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പാപ്പ വ്യക്തമാക്കി. യേശുവിന്റെ കുരിശിലെ അവസാന നിമിഷങ്ങളിലെ വേദനയുടെ നിലവിളി പോലെ പ്രാര്‍ത്ഥന ബലഹീനതയുടെ അടയാളത്തിനുപകരം ആഗ്രഹം, സമര്‍പ്പണം, പ്രാര്‍ത്ഥന എന്നിവയുടെ അടയാളങ്ങളാകാമെന്ന്

റോം: സൈനിക നടപടികളുടെ ഭാഗമായി മുഴുവന്‍ ഗാസ സിറ്റി നിവാസികളോടും ഒഴിഞ്ഞുപോകുവാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ട ശേഷം ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദൈവാലയത്തിലെ ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും, സാധിച്ചില്ലെന്ന് ലിയോ 14 ാമന്‍ പാപ്പ. ‘ഞാന്‍ ഇപ്പോള്‍ ഇടവക വികാരിയെ വിളിക്കാന്‍ ശ്രമിച്ചു. എനിക്ക് ഒരു വിവരവും ലഭിച്ചില്ല. മുമ്പ് അവര്‍ക്ക് കുഴപ്പമില്ലായിരുന്നു, പക്ഷേ ഈ പുതിയ ഉത്തരവിന് ശേഷം, എനിക്ക് ഉറപ്പില്ല,’ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ നിന്ന് വത്തിക്കാനിലേക്ക്

കിന്‍ഷാസ/ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ: കോംഗോയിലെ ഒരു ഗ്രാമത്തില്‍ മൃസംസ്‌കാരശുശ്രൂഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരെ ഐഎസ് അനുഭാവ തീവ്രവാദ സംഘടന നടത്തിയ ഭീകരാക്രമണത്തില്‍ 50 ലധികം പേര്‍ കൊല്ലപ്പെട്ടു. ഡിആര്‍സിയും ഉഗാണ്ടയും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐഎസ് ബന്ധമുള്ള എഡിഎഫ് തീവ്രവാദസംഘടനയാണ് നിഷ്ഠൂരമായ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. നോര്‍ത്ത് കിവു പ്രവിശ്യയിലെ ഗ്രാമത്തില്‍ എഡിഎഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇസ്ലാമിക്ക് സംഘടന നടത്തിയ രാത്രികാല ആക്രമണത്തില്‍ ഇരകളെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 1990-കളില്‍ ഉഗാണ്ടയില്‍ രൂപീകൃതമായ എഡിഎഫ് ഇപ്പോള്‍ അതിര്‍ത്തി കടന്ന് കോംഗോയിലും













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന്‍ രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

അഗര്‍ത്തല (ത്രിപുര): ത്രിപുരയിലെ കത്തോലിക്കാ സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആവശ്യത്തിനെതിരെ പ്രതിഷേധം ഉയരുന്നു. നോര്‍ത്ത് ത്രിപുരയിലെ ധര്‍മ്മനഗറിലെ സഖായ്ബാരി ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂളിലാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സരസ്വതി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്. സ്‌കൂള്‍ കാമ്പസില്‍ ഒരു വിഭാഗത്തിന്റെയും മതപരമായ ആചാരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന ഹോളി ക്രോസ് വിദ്യാഭ്യാസ ഏജന്‍സിയുടെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ ആ ആവശ്യം നിരസിച്ചു. സ്ഥാപനം ആരംഭിച്ചതു മുതല്‍ ഈ നിയമം

കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ വോട്ട് ഫിക്സഡ് ബാങ്ക് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ലെന്ന് തലശേരി ആര്‍ച്ചുബിഷപ്പും ഇന്‍ഫാം തലശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസഫ് പാംപ്ലാനി. ഇന്‍ഫാം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂവായിരത്തോളം കര്‍ഷക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന ലീഡേഴ്സ് മീറ്റ്- ‘കനവും നിനവും’ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ കൂടെ നില്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാണ്. ജയിലില്‍ 650 രൂപ കൂലിയുണ്ട്. അതിന്റെ പകുതി പോലും ഉപജീവനത്തിനായി ലഭിക്കാത്ത കര്‍ഷകര്‍

വത്തിക്കാന്‍ സിറ്റി:ഗ്വാട്ടിമാലയില്‍ രക്തസാക്ഷിത്വം വരിച്ച ഫ്രാന്‍സിസ്കന്‍ വൈദികന് ഫാ. അഗസ്റ്റോ റാഫേല്‍ റാമിറസ് മോണാസ്റ്റീരിയോയെയും ഇറ്റാലിയന്‍ സന്യാസിനിയായ സിസ്റ്റര്‍ മരിയ ഇഗ്നാസിയ ഇസാച്ചിയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍സെല്ലോ സെമരാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലിയോ 14 -ാമന്‍ പാപ്പ ഈ സുപ്രധാന നടപടികള്‍ക്ക് അംഗീകാരം നല്‍കിയത്. രണ്ട് പേരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനുള്ള നാമകരണനടപടികള്‍ അംഗീകരിച്ചതിന് പുറമെ മറ്റ് നാല് പേരെ ധന്യരായും്അംഗീകരിച്ചു. 1983-ല്‍ ഗ്വാട്ടിമാലയിലെ ആഭ്യന്തര യുദ്ധകാലത്ത് ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി നിലകൊണ്ട

അഗര്‍ത്തല (ത്രിപുര): ത്രിപുരയിലെ കത്തോലിക്കാ സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആവശ്യത്തിനെതിരെ പ്രതിഷേധം ഉയരുന്നു. നോര്‍ത്ത് ത്രിപുരയിലെ ധര്‍മ്മനഗറിലെ സഖായ്ബാരി ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂളിലാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സരസ്വതി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്. സ്‌കൂള്‍ കാമ്പസില്‍ ഒരു വിഭാഗത്തിന്റെയും മതപരമായ ആചാരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന ഹോളി ക്രോസ് വിദ്യാഭ്യാസ ഏജന്‍സിയുടെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ ആ ആവശ്യം നിരസിച്ചു. സ്ഥാപനം ആരംഭിച്ചതു മുതല്‍ ഈ നിയമം

കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ വോട്ട് ഫിക്സഡ് ബാങ്ക് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ലെന്ന് തലശേരി ആര്‍ച്ചുബിഷപ്പും ഇന്‍ഫാം തലശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസഫ് പാംപ്ലാനി. ഇന്‍ഫാം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂവായിരത്തോളം കര്‍ഷക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന ലീഡേഴ്സ് മീറ്റ്- ‘കനവും നിനവും’ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ കൂടെ നില്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാണ്. ജയിലില്‍ 650 രൂപ കൂലിയുണ്ട്. അതിന്റെ പകുതി പോലും ഉപജീവനത്തിനായി ലഭിക്കാത്ത കര്‍ഷകര്‍

വത്തിക്കാന്‍ സിറ്റി:ഗ്വാട്ടിമാലയില്‍ രക്തസാക്ഷിത്വം വരിച്ച ഫ്രാന്‍സിസ്കന്‍ വൈദികന് ഫാ. അഗസ്റ്റോ റാഫേല്‍ റാമിറസ് മോണാസ്റ്റീരിയോയെയും ഇറ്റാലിയന്‍ സന്യാസിനിയായ സിസ്റ്റര്‍ മരിയ ഇഗ്നാസിയ ഇസാച്ചിയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍സെല്ലോ സെമരാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലിയോ 14 -ാമന്‍ പാപ്പ ഈ സുപ്രധാന നടപടികള്‍ക്ക് അംഗീകാരം നല്‍കിയത്. രണ്ട് പേരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനുള്ള നാമകരണനടപടികള്‍ അംഗീകരിച്ചതിന് പുറമെ മറ്റ് നാല് പേരെ ധന്യരായും്അംഗീകരിച്ചു. 1983-ല്‍ ഗ്വാട്ടിമാലയിലെ ആഭ്യന്തര യുദ്ധകാലത്ത് ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി നിലകൊണ്ട

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?