Follow Us On

23

January

2026

Friday

Latest News

  • എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഒരുമിച്ച് യാത്ര തുടരണം: മാര്‍പാപ്പ

    എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഒരുമിച്ച് യാത്ര തുടരണം: മാര്‍പാപ്പ0

    ഇസ്‌നിക് (തുര്‍ക്കി): ദൈവവചനത്തിന്റെ ആഴം ഉള്‍ക്കൊണ്ട് എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഒരുമിച്ച് യാത്ര തുടരണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തുര്‍ക്കിയിലെ ഇസ്‌നിക്കില്‍ (പഴയ നിഖ്യ) നടന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനക്കുശേഷം സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും പാതകള്‍ പിന്തുടരാന്‍ എല്ലാ ക്രൈസ്തവരെയും പാപ്പ ആഹ്വാനം ചെയ്തു. സാഹോദര്യത്തിനാണ് ഈശോ തന്റെ ജീവിതത്തിലുടനീളം പ്രാധാന്യം നല്‍കിയത്. അതിനാല്‍ ജാതി,മത, നിറ,ഭാഷാ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും ബഹുമാനിക്കാനും അവകാശങ്ങളെ അംഗീകരിക്കാനും നമുക്കാകണമെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ലോകത്തിന്റെ വിവിധ

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണം

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണം0

    കൊച്ചി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടുകയും ഉടന്‍ നടപ്പിലാക്കുകയും ചെയ്യണമെന്ന് പിഒസി കമ്മീഷന്റെ ജനറല്‍ ബോഡി യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2023 മെയ് 17 ന് കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടും ഇതുവരെയും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക പോലും ചെയ്യാത്ത നിലപാട് ക്രൈസ്തവ സമൂഹത്തോടുള്ള അവഗണനയാണെന്ന്  പാലാരിവട്ടം പിഒസിയില്‍ നടന്ന സമ്മേളനം വിലയിരുത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സമ്മതിദാനാവകാശം വിവേകപൂര്‍വ്വം വിനിയോഗിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി

  • ഇതെങ്ങനെ സുരക്ഷ പരിശോധന കടന്ന് വിമാനത്തില്‍ എത്തി… വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകനോട് പാപ്പായുടെ ചോദ്യം

    ഇതെങ്ങനെ സുരക്ഷ പരിശോധന കടന്ന് വിമാനത്തില്‍ എത്തി… വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകനോട് പാപ്പായുടെ ചോദ്യം0

    വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ലിയോ 14 – ാമന്‍ പാപ്പായുടെ ആദ്യത്തെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ആരംഭത്തില്‍ വിമാനത്തില്‍ വച്ച്  മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച  ശ്രദ്ധേയമായി.  കൂടിക്കാഴ്ചയ്ക്കിടെ, പാപ്പയുടെ ജന്മനാടായ അമേരിക്കയില്‍ നിന്നുള്ള രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മത്തങ്ങകൊണ്ട് നിര്‍മച്ച ഒരു പലഹാരമാണ് നല്‍കിയത്. തുടര്‍ന്നു വിമാനത്തിലുണ്ടായിരുന്ന മറ്റു മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പലഹാരങ്ങള്‍ പാപ്പാ എല്ലാവരുമായി പങ്കുവച്ചു. എന്നാല്‍ പാപ്പായ്ക്ക് ലഭിച്ച മറ്റൊരും സമ്മാനം ഇതില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്ഥമായിരുന്നു. ബേസ്ബോള്‍ ഫാനായുന്ന പാപ്പായ്ക്ക് ഒരു ബേസ്ബോള്‍ ബാറ്റായിരുന്നു

  • ഏഷ്യന്‍ മിഷനറി കോണ്‍ഗ്രസ്  ആരംഭിച്ചു

    ഏഷ്യന്‍ മിഷനറി കോണ്‍ഗ്രസ് ആരംഭിച്ചു0

    പെനാംഗ്/മലേഷ്യ: ‘പ്രത്യാശയുടെ മഹത്തായ തീര്‍ത്ഥാടനം’ എന്ന പ്രമേയത്തെ ആസ്പദമാക്കി മലേഷ്യയിലെ പെനാംഗില്‍ ഏഷ്യന്‍ മിഷനറി കോണ്‍ഗ്രസ് ആരംഭിച്ചു. ഏഷ്യയിലെ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുംടെ കൂട്ടായ്മ, വത്തിക്കാന്റെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി, പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് എന്നിവ ചേര്‍ന്നാണ് മിഷന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി പ്രോ-പ്രീഫെക്ട് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ സമ്മേളനം ഉദ്ഘാടനം ചെയ്തു. മിഷനുവേണ്ടി യുവാക്കളെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകത കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യും. പത്തു കര്‍ദിനാള്‍മാര്‍, 104 ആര്‍ച്ചുബിഷപ്പുമാരും ബിഷപ്പുമാരും, 155 വൈദികര്‍, 74 സന്യാസിനികള്‍, 500

  • അമല മെഡിക്കല്‍ കോളജില്‍ ദേശീയ കാന്‍സര്‍ സിമ്പോസിയം

    അമല മെഡിക്കല്‍ കോളജില്‍ ദേശീയ കാന്‍സര്‍ സിമ്പോസിയം0

    തൃശൂര്‍: അമല മെഡിക്കല്‍ കോളജിലെ കാന്‍സര്‍ റിസര്‍ച്ച് സെന്ററും ഓങ്കോളജി വിഭാഗവും സംയുക്തമായി ടേമിങ് കാന്‍സര്‍ എന്ന വിഷയത്തെ അധികരിച്ചു മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ദേശീയ സിമ്പോസിയം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വെല്ലൂര്‍ സിഎംസി ഡയറക്ടര്‍ ഡോ. വിക്രം മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പ്രഫസര്‍ ഡോ. കുമാരവേല്‍ സോമസുന്ദരം, അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സിഎംഐ, ജോയിന്റ് ഡയറക്ടര്‍

  • ലിയോ 14 -ാമന്‍ പാപ്പ ഇന്ന് നിഖ്യയുടെ ചരിത്രമുറങ്ങുന്ന മണ്ണില്‍

    ലിയോ 14 -ാമന്‍ പാപ്പ ഇന്ന് നിഖ്യയുടെ ചരിത്രമുറങ്ങുന്ന മണ്ണില്‍0

    അങ്കാറ/തുര്‍ക്കി: ലിയോ 14 -ാമന്‍ മാര്‍പാപ്പയുടെ പ്രഥമ അപ്പസ്‌തോലിക സന്ദര്‍ശത്തിലെ  പ്രധാന ആകര്‍ഷണങ്ങളിലൊന്നായ നിഖ്യയിലെ( ആധുനിക ഇസ്നിക്ക്) എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ ഇന്ന് ഉച്ചതിരിഞ്ഞ് നടക്കും. സഭാ ചരിത്രത്തിലെ ഒന്നാം എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന  ഈ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ ഓര്‍ത്തഡോക്‌സ് സഭാ നേതാവായ കോണ്‍സ്റ്റാനിനോപ്പിളിലെ പാത്രിയാര്‍ക്കീസ് ബര്‍ത്തലൊമേവ് പ്രഥമനും പാപ്പയോടൊപ്പം പങ്കുചേരും. പ്രഥമ അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി ഇന്നലെ തുര്‍ക്കിയിലെത്തിയ പാപ്പയ്ക്ക് ഇസ്ലാമിക്ക് രാജ്യം ഹൃദ്യമായ വരവേല്‍പ്പാണ് നല്‍കിയത്. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വിമാനമിറങ്ങിയ

  • നന്മചെയ്യുന്നതുപോലെ പ്രധാനമാണ് നന്മകള്‍ കുറിച്ചുവയ്ക്കുന്നതും

    നന്മചെയ്യുന്നതുപോലെ പ്രധാനമാണ് നന്മകള്‍ കുറിച്ചുവയ്ക്കുന്നതും0

    കൊല്ലം: നന്മ ചെയ്യുന്നതുപോലെ  പ്രധാനമാണ് സഹജീ വികളുടെ നന്മകള്‍ കുറിച്ചുവയ്ക്കുന്നതും. ഈ രണ്ട് പ്രവൃത്തികളുടെയും സമന്വയമാണ്  ‘കാല്‍ത്തളിരുകള്‍ @1’ എന്ന പുസ്തകമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി.  വി.ടി കുരീപ്പുഴ രചിച്ച ‘കാല്‍ത്തളിരുകള്‍ @1’ എന്ന ജീവിത പഠന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചും യോഗം ഉദ്ഘാടനം ചെയ്തും സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം രൂപതയുടെ ചരിത്രത്തിന്റെ ഒരു ഏട് ഈ പുസ്തകത്തിലൂടെ പുതുതലമുറയിലെത്തുന്നു. ഇതില്‍ പരാമര്‍ശിക്കുന്ന 13 പേരുടെ ജീവിതരേഖകള്‍ വായിക്ക  പ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്

  • പ്രത്യാശയുടെ തീര്‍ത്ഥാടകരായി മാറണം: ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍

    പ്രത്യാശയുടെ തീര്‍ത്ഥാടകരായി മാറണം: ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍0

    കാഞ്ഞിരപ്പള്ളി: വചനാധിഷ്ടിത ജീവിതം നയിച്ച്  പ്രത്യാശ യുടെ തീര്‍ത്ഥാടകരായി വിശ്വാസികള്‍ മാറണമെന്ന് വിജയപുരം രൂപതാധ്യക്ഷന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തേച്ചേരില്‍. പൊടിമറ്റം സെന്റ് ജോസഫ്സ് മൗണ്ട് ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന 35-ാമത് പൊടിമറ്റം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഹോളിസ്പിരിറ്റ് മിനിസ്ട്രിയിലെ ഫാ.  അലോഷ്യസ് കുളങ്ങരയാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. സമാപന ദിവസമായ നവംബര്‍ 30ന് വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പള്ളി രൂപതാ മുന്‍അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സന്ദേശം നല്‍കും.

  • ദൈവത്തെയും കത്തോലിക്കാ വിശ്വാസത്തെയും വേദിയിലും ജീവിതത്തിലും ഏറ്റുപറഞ്ഞ് പുതിയ മിസ് യുണിവേഴ്‌സ്

    ദൈവത്തെയും കത്തോലിക്കാ വിശ്വാസത്തെയും വേദിയിലും ജീവിതത്തിലും ഏറ്റുപറഞ്ഞ് പുതിയ മിസ് യുണിവേഴ്‌സ്0

    ബാങ്കോക്ക്: പുതുതായി മിസ് യുണിവേഴ്‌സായി കിരീടമണിഞ്ഞ ഫാത്തിമ ബോഷ്,  നിറകണ്ണുകളോടെ ആദ്യം ചെയ്തത്  കുരിശടയാളം വരച്ച ശേഷം  മുകളിലേക്ക് വിരള്‍ ചൂണ്ടി തനിക്ക് വിജയം നല്‍കിയ ദൈവത്തെ ഏറ്റുപറയുകയായിരുന്നു. ഒരു പിങ്ക് ജപമാലയും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവും  പരിശുദ്ധ കന്യകാമറിയത്തിന്റെ ഫ്രെയിം ചെയ്ത മറ്റൊരു ചിത്രവുമായി  മിസ് യുണിവേഴ്‌സിന്റെ വേദിയായ തായ്‌ലെന്‍ഡിലെത്തിയ ബോഷ് വേദിയിലും ജീവിത്തിലും എന്നും യേശുവിന് സാക്ഷ്യം വഹിച്ച വ്യക്തിയാണ്. കിരീടധാരണത്തിനു ശേഷമുള്ള ഫാത്തിമ ബോഷിന്റെ ആദ്യ ഔദ്യോഗിക പ്രസ്താവനയും ദൈവവിശ്വാസത്തിന്റെ ശക്തമായ ഒരു

National


Vatican

  • നസ്രത്തിലെ തിരുക്കുടുംബം , പ്രാര്‍ത്ഥനയുടെ ഭവനവും സ്‌നേഹത്തിന്റെ ആലയും വിശുദ്ധിയുടെ മാതൃകയും: ലിയോ 14 ാമന്‍ പാപ്പ

    വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനയുടെ ഭവനവും സ്‌നേഹത്തിന്റെ ആലയും വിശുദ്ധിയുടെ  മാതൃകയുമാണ്  നസ്രത്തിലെ തിരുക്കുടുംബമെന്ന് ലിയോ 14 ാമന്‍ പാപ്പ. നാല് സന്യാസിനിസഭകളുടെ ജനറല്‍ ചാപ്റ്ററുകളില്‍ പങ്കെടുക്കാനെത്തിയ സന്യാസിനിമാരെ അപ്പസ്‌തോലിക കൊട്ടാരത്തിലെ കണ്‍സിസ്റ്ററി ഹാളില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പാപ്പ. മിഷനറി ഡോട്ടേഴ്‌സ് ഓഫ് ഹോളി ഫാമിലി ഓഫ് നസ്രത്ത്, ഡോട്ടേഴ്‌സ് ഓഫ് നസ്രത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്,  അപ്പസ്‌തോല്‍സ് ഓഫ് ഹോളി ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ട്, സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെയ്ന്റ് മേരി എന്നീ സന്യാസിനിസഭകളിലെ സന്യാസിനിമാരാണ് പാപ്പയെ സന്ദര്‍ശിച്ചത്. നസ്രത്തിലെ

  • പിതാവ് കരുണയും സ്‌നേഹവും നിറഞ്ഞ ദൈവമാണെങ്കില്‍, രക്ഷയിലേക്കുള്ള പാത ഇടുങ്ങിയതാണെന്ന് ഈശോ പറയുന്നതെന്തുകൊണ്ട്?  ഇതാണ് ലിയോ പാപ്പയുടെ ഉത്തരം

    വത്തിക്കാന്‍ സിറ്റി: മതവിശ്വാസം പിന്തുടരുന്നതുകൊണ്ട്  രക്ഷ നേടാം എന്ന അമിത ആത്മവിശ്വാസം ഉള്ളവര്‍ക്കുള്ള  മുന്നറിയിപ്പാണ് ഇടുങ്ങിയ വാതിലില്‍ കൂടെ പ്രവേശിക്കുവാനുള്ള ഈശോയുടെ ആഹ്വാനം എന്ന് ലിയോ 14 ാമന്‍ പാപ്പ. മതപരമായ പ്രവൃത്തികള്‍ കൊണ്ട് മാത്രം ഒരു വ്യക്തിയുടെ ഹൃദയം രൂപാന്തരപ്പെടുന്നില്ല. ജീവിതത്തില്‍ നിന്ന് വേര്‍പെട്ട് നില്‍ക്കുന്ന ആരാധനാ ജീവിതം നയിക്കുന്ന ആളുകളെ ദൈവം അന്വേഷിക്കുന്നില്ല.  സഹോദരങ്ങളെ സ്‌നേഹിക്കുന്നതിലേക്കും നീതി പാലിക്കുന്നതിലേക്കും നമ്മെ നയിക്കുന്നില്ലെങ്കില്‍ നാം ത്യാഗങ്ങള്‍ ചെയ്യുവാനോ പ്രാര്‍ത്ഥനകള്‍ നടത്തുവാനോ  ദൈവം ആഗ്രഹിക്കുന്നില്ലെന്നും ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക്

  • പരിശുദ്ധ മറിയത്തെ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും പ്രത്യേക മധ്യസ്ഥയായി അംഗീകരിച്ച് വത്തിക്കാന്‍

    വത്തിക്കാന്‍ സിറ്റി: ഔര്‍ ലേഡി ഓഫ് അറേബ്യ എന്ന പേരില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും പ്രത്യേക മധ്യസ്ഥയായി പരിശുദ്ധ മറിയത്തെ വത്തിക്കാന്‍ അംഗീകരിച്ചു. കൂടാതെ യുഎഇ, ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന അപ്പസ്‌തോലിക്ക് വികാരിയേറ്റ് ഓഫ്  സതേണ്‍ അറേബ്യയുടെ പ്രത്യേക മധ്യസ്ഥരായി ശ്ലീഹന്‍മാരായെ പത്രോസിനെയും പൗലോസിനെയും അംഗീകരിച്ചിട്ടുണ്ട്. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററി, അപ്പസ്‌തോലിക്ക് വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യക്ക് വേണ്ടിയുള്ള പുതിയ ആരാധനക്രമ കലണ്ടറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇറ്റാലിയന്‍ സ്വദേശിയായ ബിഷപ് പൗലോ

  • പരിശുദ്ധ മാതാവിന്റെ രാജ്ഞിത്വ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 22ന് ഉപവാസ പ്രാര്‍ത്ഥനാദിനം

    വത്തിക്കാന്‍ സിറ്റി: പരിശുദ്ധ മാതാവിന്റെ രാജ്ഞിത്വ തിരുനാള്‍ ആഘോഷിക്കുന്ന ഓഗസ്റ്റ് 22ന് ലോക സമാധാനത്തിനായി നടത്തുന്ന ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ലോകമെങ്ങുമുള്ള വിശ്വാസികളെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. പോള്‍ ആറാമന്‍ ഹാളില്‍ നടക്കുന്ന പ്രതിവാര പൊതുസന്ദര്‍ശനവേളയില്‍  വിശ്വാസികളെ അതിസംബോധന ചെയ്യുമ്പോഴാണ് സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേരാന്‍ മാര്‍പാപ്പ വിശ്വാസികളെ ക്ഷണിച്ചത്. യുക്രെയ്‌നും വിശുദ്ധനാടും ലോകത്തിന്റെ ഇതരഭാഗങ്ങളും യുദ്ധങ്ങളാല്‍ മുറിവേല്ക്കുമ്പോള്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാം. സായുധ സംഘര്‍ഷങ്ങള്‍മൂലം കഷ്ടപ്പെടുന്നവരുടെ കണ്ണീര്‍ തുടക്കാന്‍ പ്രാര്‍ത്ഥിക്കാം. സമാസമാധാന രാജ്ഞിയായ

  • കുവൈറ്റിലെ ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഗള്‍ഫ് മേഖലയിലെ ആദ്യ ബസിലിക്ക

    കുവൈറ്റ് സിറ്റി: ഗള്‍ഫ് മേഖലയിലെ ആദ്യ ബസിലിക്കയായി ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഉയര്‍ത്തപ്പെട്ടു. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററിയാണ്  ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വടക്കന്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരി ബിഷപ് ആല്‍ഡോ ബെരാര്‍ഡി, ഒ.എസ്.എസ്.ടി വ്യക്തമാക്കി. കുവൈറ്റിലെ അഹ്‌മദിയില്‍ സ്ഥിതി ചെയ്യുന്ന ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഇപ്പോള്‍ അപ്പസ്‌തോലിക് വികാരിയേറ്റിന്റെ കീഴിലാണുള്ളത്. 1948-ല്‍ കാര്‍മലീത്ത സഭാംഗങ്ങള്‍ മുന്‍കൈയെടുത്തതിനെ തുടര്‍ന്ന് കുവൈറ്റ് ഓയില്‍ കമ്പനിയാണ് തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഈ

  • ഇത് ഫ്രാന്‍സിസ് പാപ്പയുടെ തുടര്‍ച്ച; ദരിദ്രരോടൊപ്പം ദിവ്യബലിയര്‍പ്പിച്ചും ഉച്ചഭക്ഷണത്തില്‍ പങ്കുചേര്‍ന്നും ലിയോ 14 -ാമന്‍ പാപ്പ

    കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ, ഇറ്റലി: അഭയാര്‍ത്ഥികളോടും, ഭവനരഹിതരായ വ്യക്തികളോടും, ദരിദ്രരോടും ഒപ്പം കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ ദിവ്യബലിയര്‍പ്പിച്ചും ഉച്ചഭക്ഷണത്തില്‍ പങ്കചേര്‍ന്നും ലിയോ 14 ാമന്‍ പാപ്പ. ദരിദ്രരോട് ഏറെ അടുപ്പം പ്രകടിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ തുടര്‍ച്ചയാകും തന്റെയും പ്രവര്‍ത്തനങ്ങള്‍ എന്ന വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളോടൊപ്പം ചിലവഴിച്ച ലിയോ പാപ്പയുടെ ഞായറാഴ്ച. പാപ്പയുടെ വേനല്‍ക്കാല വസതിക്ക് സമീപമുള്ള അല്‍ബാനോ ലാസിയേലയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ട ദൈവാലയത്തിലാണ് ലിയോ പാപ്പ ദരിദ്രര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ദിവ്യബലിയര്‍പ്പിച്ചത്. എല്ലാവരെയും

World


Magazine

Feature

Movies

  • മഞ്ഞനിക്കര പെരുന്നാള്‍ ഫെബ്രുവരി 8ന് തുടങ്ങും

    മഞ്ഞനിക്കര പെരുന്നാള്‍ ഫെബ്രുവരി 8ന് തുടങ്ങും0

    പത്തനംതിട്ട: മഞ്ഞനിക്കര മാര്‍ ഇഗ്നാത്തിയോസ് ദയറയില്‍  ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 94-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി എട്ട് മുതല്‍ 14 വരെ നടക്കും. എട്ടിനു രാവിലെഎട്ടിന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് എന്നീ മെത്രാപ്പോലീത്തമാരുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. തുടര്‍ന്ന് ദയറയിലും യാക്കോ ബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും. 13ന് രാവിലെ  7.30ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍

  • പാസ്റ്ററെ ചാണകം കഴിപ്പിച്ച സംഭവത്തെ അപലപിച്ച് കത്തോലിക്ക മെത്രാന്‍ സമിതി; പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണമെന്ന ആരോപണം ശക്തമാകുന്നു

    പാസ്റ്ററെ ചാണകം കഴിപ്പിച്ച സംഭവത്തെ അപലപിച്ച് കത്തോലിക്ക മെത്രാന്‍ സമിതി; പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണമെന്ന ആരോപണം ശക്തമാകുന്നു0

    ന്യൂഡല്‍ഹി: ഒഡീഷയില്‍ ക്രിസ്ത്യന്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ച് ബലമായി ചാണകം കഴിപ്പിച്ച സംഭവത്തെ അപലപിച്ച് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). മനുഷ്യാന്തസിനും മതസ്വാതന്ത്ര്യത്തിനും നേരെ നടന്ന ഗുരുതരമായ ആക്രമമാണിതെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും സിബിസിഐ വക്താവ് ഫാ. റോബിന്‍സന്‍ റൊഡ്രിഗസ് ആവശ്യപ്പെട്ടു. മതപരിവര്‍ത്തനം ആരോപിച്ച്  ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയിലെ പര്‍ജാങ് ഗ്രാമത്തില്‍ വച്ച് ജനുവരി 4നായിരുന്നു പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായിക്കിനെ ഒരു സംഘം ആളുകള്‍ പരസ്യമായി ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്തത്.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?