
വത്തിക്കാന്‍ സിറ്റി: പ്രഥമ എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഇന്‍ യൂണിറ്റേറ്റ് ഫിഡെയ്’ (വിശ്വാസത്തിന്റെ ഐക്യത്തില്‍) എന്ന അപ്പസ്തോലിക ലേഖനം ലിയോ 14-ാമന്‍ പാപ്പ പ്രസിദ്ധീകരിച്ചു. തുര്‍ക്കിയിലേക്കുള്ള അപ്പസ്തോലിക സന്ദര്‍ശനത്തിന് മുന്നോടിയായി, ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിനത്തിലാണ് പന്ത്രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്. നിഖ്യാ നഗരത്തില്‍ എ.ഡി. 325-ല്‍ കോണ്സ്റ്റന്റൈന് ഒന്നാമന് ചക്രവര്‍ത്തിയാണ് ഒന്നാം നിഖ്യാ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്. കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് പാപ്പ തുര്‍ക്കിയിലേക്ക് നടത്തുന്ന യാത്രയില്‍ അങ്കാറ,

കൊല്ലം: അനേകര്‍ ആഹാരം പാഴാക്കുമ്പോള്‍ അര്‍ഹത പ്പെട്ടവരെത്തേടി അവരുടെ അടുക്കലെത്തി ആഹാരം പങ്കുവെക്കുക എന്നതാണ് പൊതിച്ചോര്‍ നല്‍കുന്നതിന്റെ കാതലായവശമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി. ജീവന് സംരക്ഷണസമിതി ആരംഭിച്ച വി കെയര്‍ പാലിയേറ്റീ വിന്റെയും ഹാന്‍ഡ് 4 ലൈഫ് പ്രോ-ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പൊതിച്ചോര്‍ വിതരണത്തിന്റെ 16-ാം വാര്‍ഷികം തങ്കശേരി ബിഷപ്സ് ഹൗസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി കെയര്‍ പാലിയേറ്റീവ് ചെയര്‍മാനും ജീവന് സംരക്ഷണ സമിതി കോ-ഓര്‍ഡിനേറ്ററുമായ ജോര്‍ജ് എഫ്.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാനായിരുന്ന മാര്‍ മാത്യു വട്ടക്കുഴിയുടെ ഒമ്പതാം ചരമവാര്‍ഷിക ദിനത്തില്‍ കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ ജീവിത പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ മാത്യു വട്ടക്കുഴി മെമ്മോറിയല്‍ സിമ്പോസിയം നടത്തി. പാസ്റ്ററല്‍ സെന്ററില്‍ നടന്ന സിമ്പോസിയം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. മാര്‍ മാത്യു വട്ടക്കുഴി കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് നല്കിയ വിലപ്പെട്ട സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. വിശ്വാസ ജീവിത പരിശീലന കേന്ദ്ര ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല് സ്വാഗതം ആശംസിച്ചു. ‘നിത്യജീവനിലുള്ള

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. മാത്യു ചെറുതാനിക്കല്‍ (85) നിര്യാതനായി. വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മൃതസംസ്കാര ശുശ്രൂഷകള്‍ നവംബര്‍ 24ന് ഉച്ചകഴിഞ്ഞ് 1.30 ന് ഇരട്ടയാറിലുള്ള സഹോദരപുത്രന് സുനില്‍ ജോസഫിന്റെ ഭവനത്തിലാരംഭിക്കുന്നതും തുടര്‍ന്നുള്ള ശുശ്രൂഷകള്‍ 2.15 ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടക്കുകയും ചെയ്യും. ചെറുതാനിക്കല്‍ പരേതരായ അഗസ്തി-മറിയാമ്മ ദമ്പതി കളുടെ മകനായ ഫാ. മാത്യു ചെറുതാനിക്കല്‍ ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ വൈദികപരി ശീലനം പൂര്‍ത്തിയാക്കി 1969 ഡിസംബര്‍

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂവാറ്റുപുഴ രൂപതാംഗമായ ഷിബു തോമസ് ലോഗോസ് പ്രതിഭയായി. സ്വര്‍ണമെഡലും 1,01,000 രൂപയുടെ കാഷ് അവാര്‍ഡും ട്രോഫിയും കെസിബിസി ബൈബിള്‍ കമ്മീഷന്റെയും കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെയും മുന്‍ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ സമ്മാനിച്ചു. മലങ്കര കത്തോലിക്കാ സഭയില്‍നിന്നുള്ള ആദ്യ ലോഗോസ് പ്രതിഭയാണ് ഷിബു. തൃശൂര്‍ കൊണ്ടഴി സ്വദേശിയായ ഷിബു അമേസിംഗ് ലാറ്റെക്സ് എന്ന കമ്പനിയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്.

കോഴിക്കോട്: കൃഷിയുടെ വൈവിധ്യങ്ങള്‍ മലബാറിന് പരിചയപ്പെടുത്തിയത് കുടിയേറ്റക്കാരാണെന്ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്. മലബാര്‍ കുടിയേറ്റ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി, റൂബി ജൂബിലിയോടനുബന്ധിച്ച് താമരശേരി രൂപത കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി കാര്യക്ഷമമായി എങ്ങനെ ഉപയോഗിക്കാമെന്ന് കുടിയേറ്റ ജനത കാണിച്ചുതന്നു. ഉപയോഗിക്കപ്പെടാതെ കിടന്ന പ്രകൃതി വിഭവങ്ങള്‍ രാജ്യത്തിന് ഗുണകരമായ രീതിയില്‍ ഉപയോഗി ക്കാമെന്ന് പഠിപ്പിച്ചത് കുടിയേറ്റക്കാരാണ്. കപ്പയും മീനും കേരളത്തിലെ മുഖ്യ ആഹാരങ്ങളിലൊന്നായത് കുടിയേറ്റ ത്തിന്റെ ഫലമായാണെന്ന്

കാഞ്ഞിരപ്പള്ളി: കരിമ്പനക്കുളം തിരുഹൃദയ ദേവാലയത്തിന്റെ ശതാബ്ദി ആഘോഷ സമാപനവും ഇടവക ദിനാഘോഷവും നവംബര്‍ 23ന് നടക്കും. രാവിലെ 11.40ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ. ജയിംസ് കുന്നില്‍ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ ഫാ. ആന്റണി ഏത്തക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. മണിമല വലിയ പള്ളി ഇടവക വിഭജിച്ചാണ് കരിമ്പനക്കുളം തിരുഹൃദയ ഇടവക രൂപീകരിച്ചത്. കരിമ്പനക്കുളം ഇടവകയുടെ ശതാബ്തി ആഘോഷങ്ങള്‍ 2024 നവംബര്‍ 17 ന് ചങ്ങനാശേരി അതിരൂപത

കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കെസിബിസിയുടെയും താമരശ്ശേരി രൂപതയുടെയും സഹകരണത്തോടെ ഇരിങ്ങാലക്കുട രൂപത നിര്‍മിച്ചു നല്കുന്ന 10 സാന്ത്വന ഭവനങ്ങളില്‍ 6 എണ്ണത്തിന്റെ താക്കോല്‍ദാനം നടത്തി. ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും ചേര്‍ന്ന് ഭവനങ്ങള്‍ ആശീവദിച്ചു. നിരവധി വൈദികരും വിശ്വാസികളും ചടങ്ങില്‍ സംബന്ധിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളും സ്ഥാപനങ്ങളും കൈകോര്‍ത്തപ്പോള്‍ ലഭിച്ച ഒരു കോടി ഇരുപത്തിയഞ്ചുലക്ഷം രൂപയാണ് ഭവന നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തിയത്. കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ.

നിതിന്‍ ജെ. കുര്യന് ഇന്ത്യ-പാക് അതിര്‍ത്തിക്ക് തൊട്ടടുത്ത്, സംഘര്‍ഷങ്ങളുടെ നിഴല്‍ വീഴുന്ന സംബ എന്ന കൊച്ചു ഗ്രാമത്തില്‍, സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ദീപനാളമായി ജ്വലിച്ചുനില്‍ക്കുകയാണ് ജമ്മു-ശ്രീനഗര്‍ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍. ഇവിടെ, മൂന്ന് കത്തോലിക്കാ സന്യാസിനിമാര്‍ തങ്ങളുടെ ജീവിതം തന്നെ പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് ആന്‍ഡ് മേരി കോണ്ഗ്രിഗേഷന് അംഗങ്ങളായ മൂവരും ആശുപത്രിയിലെ നഴ്സുമാരായാണ് ശുഷ്രൂഷ ചെയ്യുന്നത്. സമര്‍പ്പണത്തിന്റെ മുഖങ്ങള്‍ ഈ ദൗത്യത്തിന് നേതൃത്വം നല്കുന്ന മലയാളി സന്യാസിനി

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനയുടെ ഭവനവും സ്നേഹത്തിന്റെ ആലയും വിശുദ്ധിയുടെ മാതൃകയുമാണ് നസ്രത്തിലെ തിരുക്കുടുംബമെന്ന് ലിയോ 14 ാമന്‍ പാപ്പ. നാല് സന്യാസിനിസഭകളുടെ ജനറല്‍ ചാപ്റ്ററുകളില്‍ പങ്കെടുക്കാനെത്തിയ സന്യാസിനിമാരെ അപ്പസ്തോലിക കൊട്ടാരത്തിലെ കണ്‍സിസ്റ്ററി ഹാളില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പാപ്പ. മിഷനറി ഡോട്ടേഴ്സ് ഓഫ് ഹോളി ഫാമിലി ഓഫ് നസ്രത്ത്, ഡോട്ടേഴ്സ് ഓഫ് നസ്രത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, അപ്പസ്തോല്‍സ് ഓഫ് ഹോളി ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ട്, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെയ്ന്റ് മേരി എന്നീ സന്യാസിനിസഭകളിലെ സന്യാസിനിമാരാണ് പാപ്പയെ സന്ദര്‍ശിച്ചത്. നസ്രത്തിലെ

വത്തിക്കാന്‍ സിറ്റി: മതവിശ്വാസം പിന്തുടരുന്നതുകൊണ്ട് രക്ഷ നേടാം എന്ന അമിത ആത്മവിശ്വാസം ഉള്ളവര്‍ക്കുള്ള മുന്നറിയിപ്പാണ് ഇടുങ്ങിയ വാതിലില്‍ കൂടെ പ്രവേശിക്കുവാനുള്ള ഈശോയുടെ ആഹ്വാനം എന്ന് ലിയോ 14 ാമന്‍ പാപ്പ. മതപരമായ പ്രവൃത്തികള്‍ കൊണ്ട് മാത്രം ഒരു വ്യക്തിയുടെ ഹൃദയം രൂപാന്തരപ്പെടുന്നില്ല. ജീവിതത്തില്‍ നിന്ന് വേര്‍പെട്ട് നില്ക്കുന്ന ആരാധനാ ജീവിതം നയിക്കുന്ന ആളുകളെ ദൈവം അന്വേഷിക്കുന്നില്ല. സഹോദരങ്ങളെ സ്നേഹിക്കുന്നതിലേക്കും നീതി പാലിക്കുന്നതിലേക്കും നമ്മെ നയിക്കുന്നില്ലെങ്കില്‍ നാം ത്യാഗങ്ങള്‍ ചെയ്യുവാനോ പ്രാര്‍ത്ഥനകള്‍ നടത്തുവാനോ ദൈവം ആഗ്രഹിക്കുന്നില്ലെന്നും ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക്

വത്തിക്കാന്‍ സിറ്റി: ഔര്‍ ലേഡി ഓഫ് അറേബ്യ എന്ന പേരില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും പ്രത്യേക മധ്യസ്ഥയായി പരിശുദ്ധ മറിയത്തെ വത്തിക്കാന്‍ അംഗീകരിച്ചു. കൂടാതെ യുഎഇ, ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന അപ്പസ്തോലിക്ക് വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യയുടെ പ്രത്യേക മധ്യസ്ഥരായി ശ്ലീഹന്‍മാരായെ പത്രോസിനെയും പൗലോസിനെയും അംഗീകരിച്ചിട്ടുണ്ട്. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററി, അപ്പസ്തോലിക്ക് വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യക്ക് വേണ്ടിയുള്ള പുതിയ ആരാധനക്രമ കലണ്ടറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇറ്റാലിയന്‍ സ്വദേശിയായ ബിഷപ് പൗലോ

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ മാതാവിന്റെ രാജ്ഞിത്വ തിരുനാള്‍ ആഘോഷിക്കുന്ന ഓഗസ്റ്റ് 22ന് ലോക സമാധാനത്തിനായി നടത്തുന്ന ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ലോകമെങ്ങുമുള്ള വിശ്വാസികളെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. പോള്‍ ആറാമന്‍ ഹാളില്‍ നടക്കുന്ന പ്രതിവാര പൊതുസന്ദര്‍ശനവേളയില്‍ വിശ്വാസികളെ അതിസംബോധന ചെയ്യുമ്പോഴാണ് സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേരാന്‍ മാര്‍പാപ്പ വിശ്വാസികളെ ക്ഷണിച്ചത്. യുക്രെയ്നും വിശുദ്ധനാടും ലോകത്തിന്റെ ഇതരഭാഗങ്ങളും യുദ്ധങ്ങളാല്‍ മുറിവേല്ക്കുമ്പോള് ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാം. സായുധ സംഘര്‍ഷങ്ങള്‍മൂലം കഷ്ടപ്പെടുന്നവരുടെ കണ്ണീര് തുടക്കാന്‍ പ്രാര്‍ത്ഥിക്കാം. സമാസമാധാന രാജ്ഞിയായ

കുവൈറ്റ് സിറ്റി: ഗള്‍ഫ് മേഖലയിലെ ആദ്യ ബസിലിക്കയായി ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഉയര്‍ത്തപ്പെട്ടു. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വടക്കന്‍ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ് ആല്‍ഡോ ബെരാര്‍ഡി, ഒ.എസ്.എസ്.ടി വ്യക്തമാക്കി. കുവൈറ്റിലെ അഹ്മദിയില് സ്ഥിതി ചെയ്യുന്ന ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഇപ്പോള്‍ അപ്പസ്തോലിക് വികാരിയേറ്റിന്റെ കീഴിലാണുള്ളത്. 1948-ല്‍ കാര്‍മലീത്ത സഭാംഗങ്ങള്‍ മുന്‍കൈയെടുത്തതിനെ തുടര്‍ന്ന് കുവൈറ്റ് ഓയില്‍ കമ്പനിയാണ് തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഈ

കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ, ഇറ്റലി: അഭയാര്‍ത്ഥികളോടും, ഭവനരഹിതരായ വ്യക്തികളോടും, ദരിദ്രരോടും ഒപ്പം കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ ദിവ്യബലിയര്‍പ്പിച്ചും ഉച്ചഭക്ഷണത്തില്‍ പങ്കചേര്‍ന്നും ലിയോ 14 ാമന്‍ പാപ്പ. ദരിദ്രരോട് ഏറെ അടുപ്പം പ്രകടിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ തുടര്‍ച്ചയാകും തന്റെയും പ്രവര്‍ത്തനങ്ങള്‍ എന്ന വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളോടൊപ്പം ചിലവഴിച്ച ലിയോ പാപ്പയുടെ ഞായറാഴ്ച. പാപ്പയുടെ വേനല്‍ക്കാല വസതിക്ക് സമീപമുള്ള അല്‍ബാനോ ലാസിയേലയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ട ദൈവാലയത്തിലാണ് ലിയോ പാപ്പ ദരിദ്രര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ദിവ്യബലിയര്‍പ്പിച്ചത്. എല്ലാവരെയും













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

നാഗ്പൂര്‍ (മഹാരാഷ്ട്ര): നാഗ്പൂരിന് അടുത്തുള്ള ബുട്ടിബോറി സെന്റ് ക്ലാരറ്റ് സ്കൂള്‍ ചാപ്പലില്‍നിന്നും തിരുവോസ്തികളുള്ള സക്രാരി മോഷ്ടിച്ചു. തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നിന്ന് 30,000 രൂപ കവര്‍ന്ന മോഷ്ടാക്കള്‍ ലാപ്ടോപ്പോ മറ്റുപകരണങ്ങളോ എടുത്തില്ല. മോഷണമാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഇതിന്റെ പിന്നിലുണ്ടോ എന്ന് പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ടെന്ന് നാഗ്പൂര്‍ ആര്‍ച്ചുബിഷപ് ഏലിയാസ് ഗോണ്‍സാല്‍വസ് പറഞ്ഞു. തിരുവോസ്തികള്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ ജനുവരി 23ന് നാഗ്പൂര്‍ അതിരൂപതയില്‍ പ്രായശ്ചിത്ത ദിനമായി ആചരിക്കാന്‍ ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും

വത്തിക്കാന്‍ സിറ്റി: വിശുദ്ധ പാദ്രെ പിയോയുമായി അടുത്ത ബന്ധം പുലര്‍ത്തിയവരില്‍ ജീവിച്ചിരുന്ന അവസാന വ്യക്തികളിലൊരാളായിരുന്ന ഫാ. ജോണ്‍ ഔറിലിയ അന്തരിച്ചു.അമേരിക്കയിലെ ഡെലവെയറിലുള്ള വില്‍മിംഗ്ടണ്‍ സെന്റ് ഫ്രാന്‍സിസ് അസീസി ആശ്രമത്തില്‍ ജനുവരി 13-നായിരുന്നു അന്ത്യം. ആധുനിക സഭയിലെ ഏറ്റവും വലിയ മിസ്റ്റിക്കുകളില്‍ ഒരാളായ പാദ്രെ പിയോയുടെ സെക്രട്ടറിയായി പൗരോഹിത്യജീവിതത്തിന്റെ ആദ്യ നാളുകളില്‍ അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്നു. വിശുദ്ധ പാദ്രെ പിയോയുടെ ശരീരത്തിലെ പഞ്ചക്ഷതങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ അസാധാരണമായ എളിമയെക്കുറിച്ചും അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. 2024-ല്‍ പുറത്തിറങ്ങിയ ‘Dearest Soul: A Spiritual

ചെന്നൈ: വരാന്‍പോകുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ജനാധിപത്യ പ്രക്രിയയില്‍ യുവജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനൊരുങ്ങി തമിഴ്നാട് കാത്തലിക് യൂത്ത് മൂവ്മെന്റ് (ടിസി വൈഎം). തമിഴ്നാട് ബിഷപ്സ് കൗണ്‍സിലിന്റെ യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടിസിവൈഎമ്മിന്റെ ജനറല്‍ ബോഡി യോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയങ്ങള്‍ പാസാക്കി. സമാന ചിന്താഗതിക്കാരായ ജനാധിപത്യ സംഘടനകളുമായി സഹകരിക്കാന്‍ യോഗം തീരുമാനിച്ചു. യുവജനങ്ങളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിന് താഴെത്തട്ടില്‍ വോട്ടര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് പ്രമേയത്തില്‍

നാഗ്പൂര്‍ (മഹാരാഷ്ട്ര): നാഗ്പൂരിന് അടുത്തുള്ള ബുട്ടിബോറി സെന്റ് ക്ലാരറ്റ് സ്കൂള്‍ ചാപ്പലില്‍നിന്നും തിരുവോസ്തികളുള്ള സക്രാരി മോഷ്ടിച്ചു. തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നിന്ന് 30,000 രൂപ കവര്‍ന്ന മോഷ്ടാക്കള്‍ ലാപ്ടോപ്പോ മറ്റുപകരണങ്ങളോ എടുത്തില്ല. മോഷണമാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഇതിന്റെ പിന്നിലുണ്ടോ എന്ന് പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ടെന്ന് നാഗ്പൂര്‍ ആര്‍ച്ചുബിഷപ് ഏലിയാസ് ഗോണ്‍സാല്‍വസ് പറഞ്ഞു. തിരുവോസ്തികള്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ ജനുവരി 23ന് നാഗ്പൂര്‍ അതിരൂപതയില്‍ പ്രായശ്ചിത്ത ദിനമായി ആചരിക്കാന്‍ ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും

വത്തിക്കാന്‍ സിറ്റി: വിശുദ്ധ പാദ്രെ പിയോയുമായി അടുത്ത ബന്ധം പുലര്‍ത്തിയവരില്‍ ജീവിച്ചിരുന്ന അവസാന വ്യക്തികളിലൊരാളായിരുന്ന ഫാ. ജോണ്‍ ഔറിലിയ അന്തരിച്ചു.അമേരിക്കയിലെ ഡെലവെയറിലുള്ള വില്‍മിംഗ്ടണ്‍ സെന്റ് ഫ്രാന്‍സിസ് അസീസി ആശ്രമത്തില്‍ ജനുവരി 13-നായിരുന്നു അന്ത്യം. ആധുനിക സഭയിലെ ഏറ്റവും വലിയ മിസ്റ്റിക്കുകളില്‍ ഒരാളായ പാദ്രെ പിയോയുടെ സെക്രട്ടറിയായി പൗരോഹിത്യജീവിതത്തിന്റെ ആദ്യ നാളുകളില്‍ അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്നു. വിശുദ്ധ പാദ്രെ പിയോയുടെ ശരീരത്തിലെ പഞ്ചക്ഷതങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ അസാധാരണമായ എളിമയെക്കുറിച്ചും അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. 2024-ല്‍ പുറത്തിറങ്ങിയ ‘Dearest Soul: A Spiritual

ചെന്നൈ: വരാന്‍പോകുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ജനാധിപത്യ പ്രക്രിയയില്‍ യുവജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനൊരുങ്ങി തമിഴ്നാട് കാത്തലിക് യൂത്ത് മൂവ്മെന്റ് (ടിസി വൈഎം). തമിഴ്നാട് ബിഷപ്സ് കൗണ്‍സിലിന്റെ യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടിസിവൈഎമ്മിന്റെ ജനറല്‍ ബോഡി യോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയങ്ങള്‍ പാസാക്കി. സമാന ചിന്താഗതിക്കാരായ ജനാധിപത്യ സംഘടനകളുമായി സഹകരിക്കാന്‍ യോഗം തീരുമാനിച്ചു. യുവജനങ്ങളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിന് താഴെത്തട്ടില്‍ വോട്ടര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് പ്രമേയത്തില്‍

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?