
വത്തിക്കാന്‍ സിറ്റി: ഈശോ ജനിച്ച സ്ഥലത്ത് സ്ഥാപിതമായ തിരുപ്പിറവി ഗ്രോട്ടോയുടെ പുനരുദ്ധാരണത്തിന് സഹായം പ്രഖ്യാപിച്ച് പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. ലിയോ 14 -ാമന്‍ മാര്‍പാപ്പ, ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ല, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയോ മെലോനി തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് നൂറ്റാണ്ടുകളായി പരിപാലിക്കപ്പെടാത കിടന്നിരുന്ന തിരുപ്പിറവി ഗ്രോട്ടോയുടെ പുനരുദ്ധാരണ പദ്ധതി പാലസ്തീന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചത്. 2020-ല്‍ സഭയുടെ നേതൃത്വത്തില്‍ പുര്‍ത്തീകരിച്ച തിരുപ്പിറവി ബസിലിക്കയുടെ പുനരുദ്ധാരണത്തിന്റെ രണ്ടാം ഘട്ടമാണ് തിരുപ്പിറവി ഗ്രോട്ടോയുടെ പുനരുദ്ധാരണം. ഗ്രോട്ടോ പുനഃസ്ഥാപിക്കാനുള്ള

വത്തിക്കാന്‍ സിറ്റി: സഭയിലും സമൂഹത്തിലും സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വാ പ്രചോദനമാണെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ. 19-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സന്യാസിനിയായ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വ ദരിദ്രരായ പെണ്‍കുട്ടികളുടെ വിമോചനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ പൊതുസദസ്സിനോടനുബന്ധിച്ച് നടത്തിയ അഭിസംബോധനയില്‍ പാപ്പ ശ്ലാഘിച്ചു. നവംബര്‍ എട്ടിന് വല്ലാര്‍പാടം ബസിലിക്കയുടെ മുന്നിലുള്ള ചത്വരത്തില്‍ നടന്ന ചടങ്ങിലാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടപ്പവളായി പ്രഖ്യാപിച്ചത്. മാര്‍പാപ്പ പ്രത്യേക പ്രതിനിധിയായി ചടങ്ങില്‍ സംബന്ധിച്ച മലേഷ്യയില്‍ നിന്നുള്ള കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസാണ്

തൃശൂര്‍: സംവരണരഹിത സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കുള്ള ഇഡബ്ല്യുഎസ് സാക്ഷ്യപത്രം ലഭ്യമാക്കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഗുരുതരമായ കൃത്യവിലോപം വരുത്തുന്ന സാഹചര്യങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാന മുന്നാക്ക കമ്മിഷന് സാധിക്കണമെന്ന് സിറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. മുന്നാക്ക കമ്മീഷന്‍ അംഗമായി നിയമിതനായ സെബാസ്റ്റ്യന്‍ ചൂണ്ടല്‍-നെ അഭിനന്ദിക്കുന്നതിനായി പബ്ലിക് അഫയേഴ്‌സ് കമ്മിഷന്‍ തൃശൂര്‍ അതിരൂപതാ ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആറു വര്‍ഷമായി

ഒല്ലൂര്‍: തൈക്കാട്ടുശേരി സെന്റ് പോള്‍സ് ദൈവാലയ സുവര്‍ണജൂബിലിയാഘോഷം സമാപിച്ചു. മന്ത്രി കെ. രാജന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മുഖ്യാതിഥിയായി. കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍, റിക്രിയേഷന്‍ സെന്റര്‍, കിഡ്സ് സെന്റര്‍ എന്നിവ യഥാക്രമം ഇ.ടി. നീലകണ്ഠന്‍ മൂസ്, സി.പി. പോളി, ഡോ. ഫ്‌ളര്‍ജിന്‍ തയ്യാലക്കല്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസ് പുന്നോലിപ്പറമ്പില്‍, കൈക്കാരന്‍മാരായ നിക്‌സന്‍ കോലഞ്ചേരി, വര്‍ഗീസ് ചീനപ്പിള്ളി, ശരത്ത് മടത്തുംപടി, കണ്‍വീനര്‍

തിരുവനന്തപുരം: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ദരിദ്രരോടുള്ള സ്നേഹത്തെക്കുറിച്ചുള്ള അപ്പസ്തോലിക പ്രബോധത്തിന്റെ മലയാള പരിഭാഷ ‘ഞാന്‍ നിന്നെ സ്നേഹിച്ചു’ പ്രകാശനം ചെയ്തു. പിഎംജി ലൂര്‍ദ് മീഡിയ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസിന് പരിഭാഷ നല്‍കിക്കൊണ്ട് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ പ്രകാശനം നിര്‍വഹിച്ചു. കത്തോലിക്ക സഭയുടെ മുഖപത്രമായ ഒസര്‍വത്തോരെ റൊമാനോയുടെ പ്രസാധകരായ കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിംഗ് ഹൗസ് ആണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. ലൂര്‍ദ് ഫൊറോന വികാരിയും ചങ്ങനാശേരി

ബാള്‍ട്ടിമോര്‍: ഒക്കലഹോമ സിറ്റി അതിരൂപത ആര്‍ച്ചുബിഷപ് പോള്‍ എസ് കോക്ലിയെ യുഎസ് മെത്രാന്‍സമിതിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ബ്രൗണ്‍സ്വില്ലെ രൂപതയിലെ ബിഷപ് ഡാനിയേല്‍ ഫ്‌ലോറസാണ് വൈസ് പ്രസിഡന്റ്. ആര്‍ച്ചുബിഷപ് തിമോത്തി ബ്രോഗ്ലിയോയുടെ പിന്‍ഗാമിയായി മൂന്ന് വര്‍ഷത്തേക്കാണ് ആര്‍ച്ചുബിഷപ് പോള്‍ കോക്ലിയെ തിരഞ്ഞെടുത്തത്. ബാള്‍ട്ടിമോറില്‍ നടന്ന ഫാള്‍ പ്ലീനറി അസംബ്ലിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മെയ് മാസത്തില്‍ 70 വയസ് തികഞ്ഞ ആര്‍ച്ചുബിഷപ് കോക്ലി 2004-ല്‍ ബിഷപ്പായി. 2011 മുതല്‍ ഒക്കലഹോമ സിറ്റി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി സേവനമനുഷ്ഠിച്ചുവരികയാണ്. ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റ്

ചെന്നൈ: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ‘ദി ഫെയ്‌സ് ഓഫ് ദി ഫെ യ്‌ലെസ്’ സിനിമയുടെ തമിഴ് പതിപ്പ് നവംബര്‍ 21, 22, 23 തീയതികളില്‍ തമിഴ്നാട്ടിലെ 60 തിയേറ്ററുകളിലായി റിലീസ് ചെയ്യും. അന്നുതന്നെ, തെലുങ്ക് പതിപ്പ് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും റിലീസ് ചെയ്യും. 2023-ല്‍ ഹിന്ദിയില്‍ നിര്‍മ്മിച്ച ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ് പിന്നീട് മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുകയായിരുന്നു. ഏറെ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രം ഇപ്പോള്‍ ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലേക്ക് മൊഴിമാറ്റം

വാഷിംഗ്ടണ്‍ ഡിസി: രാജ്യം സ്ഥാപിതമായതിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2026-ല്‍ യുഎസ് മെത്രാന്‍സമിതി (യുഎസ്‌സിസിബി) അമേരിക്കയെ യേശുവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കും. ബാള്‍ട്ടിമോറില്‍ നടന്ന യുഎസ്‌സിസിബി ഫാള്‍ പ്ലീനറി അസംബ്ലിയിലാണ് യുഎസ് മെത്രാന്‍മാര്‍ രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന്റെ സ്‌നേഹത്തിനും കരുതലിനും ഭരമേല്‍പ്പിക്കാന്‍ തീരുമാനിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മതസ്വാതന്ത്ര്യ കമ്മീഷന്റെ ഉപദേശക സമിതിയില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യാനയിലെ ഫോര്‍ട്ട് വെയ്ന്‍-സൗത്ത് ബെന്‍ഡിലെ ബിഷപ് കെവിന്‍ റോഡ്സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കത്തോലിക്ക വിശ്വാസികളെ സമര്‍പ്പണത്തിനായി തയാറെടുക്കാന്‍ സഹായിക്കുന്നതിന്, ബിഷപ്പുമാര്‍ നൊവേന ഉള്‍പ്പെടെയുള്ള

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പയുടെ ജീവിതം മനോഹരമായി ചിത്രീകരിച്ചരിക്കുന്ന ‘ലിയോ ഫ്രം ചിക്കാഗോ’ എന്ന പുതിയ ഡോക്യുമെന്ററി പുറത്തിറങ്ങി. ഡിക്കാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷനും ചിക്കാഗോ അതിരൂപതയും, സോവര്‍ ന്യൂ ഇവാഞ്ചലൈസേഷന്‍ അപ്പസ്‌തോലേറ്റും ചേര്‍ന്ന് നിര്‍മിച്ച ഈ 50 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യമെന്ററിയുടെ ആദ്യ പ്രദര്‍ശനം വത്തിക്കാന്‍ ഫിലിം ലൈബ്രറിയില്‍ നടത്തി. ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍ വത്തിക്കാന്‍ ന്യൂസ് യൂട്യൂബ് ചാനലുകളില്‍ ഈ ചിത്രം ലഭ്യമാണ്. ചിക്കാഗോയുടെ പ്രാന്തപ്രദേശമായ ഡോള്‍ട്ടണിലെ ബാല്യകാലം മുതല്‍ ലിയോ 14

റോം: മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെ തലേന്ന്, ഓഗസ്റ്റ് 14- ാം തീയതി ഉപവാസത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെയും ദിനമായി ആചരിക്കാന്‍ സന്യാസിനി സഭകളുടെ സുപ്പീരിയര്‍മാരുടെ കൂട്ടായ്മയായ ‘ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയേഴ്സ് ജനറല്‍’ ആഹ്വാനം ചെയ്തു. ഗാസ മുതല്‍ സുഡാന്‍ വരെയും, ഉക്രെയ്ന്‍ മുതല്‍ മ്യാന്‍മര്‍ വരെയും, ഹെയ്തി മുത കോംഗോ വരെയും ലോകമെമ്പാടുമുള്ള നിരവധി ജനങ്ങളെ യുദ്ധം ബാധിച്ച പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 14 ന് ലോകമെമ്പാടും ഉപവാസത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെയും ദിനമായി ആചരിക്കുവാന്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍

വത്തിക്കാന്‍ സിറ്റി: സ്‌നേഹം ആകസ്മികമായി സംഭവിക്കുന്നതല്ലെന്നും, മറിച്ച് ബോധപൂര്‍വമായ തിരഞ്ഞെടുപ്പിന്റെ ഫലവും ഒരുക്കം ആവശ്യമുള്ള തീരുമാനമാണെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് ക്രിസ്തുവിന്റെ പീഢാസഹനം, മരണം, പുനരുത്ഥാനം എന്നീ രഹസ്യങ്ങളെക്കുറിച്ച് ആരംഭിച്ച പുതിയ മതബോധപരമ്പരയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. യേശു പീഡാസഹനത്തെ ‘തന്റെ വിധിയായല്ല’, മറിച്ച് ‘സ്വാതന്ത്ര്യത്തോടും കരുതലോടും കൂടി തിരഞ്ഞെടുത്ത പാതയോടുള്ള വിശ്വസ്തതയില്‍ നിന്നാണ്’ സ്വീകരിച്ചതെന്നും പാപ്പ പറഞ്ഞു. ‘ഒരുങ്ങുക’ എന്ന വാക്കിന്റെ അര്‍ത്ഥത്തെക്കുറിച്ച് വചനത്തിന്റെ വെളിച്ചത്തില്‍ പാപ്പ വിചിന്തനം ചെയ്തു. അത്

റോം: വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ദിനത്തില്‍ റോമില്‍ നടന്ന സമ്മേളനത്തില്‍ പൗരോഹിത്യ ദൈവവിളി സ്വീകരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് അയ്യായിരത്തോളം ആണ്‍കുട്ടികളും സന്യാസ ദൈവവിളി സ്വീകരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് അയ്യായിരത്തോളം പെണ്‍കുട്ടികളും. ദൈവവിളി വിവേചിച്ചറിയാന്‍ സഹായിക്കുന്നതിനായി റോമില്‍ നടത്തിയ നിയോ കാറ്റിക്കുമെനല്‍ വേയുടെ സമ്മേളത്തില്‍ പങ്കെടുത്ത അയ്യാരിത്തോളം ആണ്‍കുട്ടികളും അയ്യായിരത്തോളം പെണ്‍കുട്ടികളുമാണ് പൗരോഹിത്യ – സന്യസ്ത ദൈവവിളി സ്വീകരിക്കുവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. റോം രൂപതയുടെ വികാരി കര്‍ദിനാള്‍ ബാല്‍ദസാരെ റെയ്‌ന അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ലോകമെമ്പാടുമുള്ള നൂറിലധികം

റോം: റോമില്‍ നടന്ന യുവജനജൂബിലിയാഘോഷത്തില്‍ പങ്കെടുത്ത പത്ത് ലക്ഷത്തോളം യുവജനങ്ങളെ സാക്ഷിയാക്കി ദക്ഷിണ കൊറിയയിലെ സോളില്‍ നടക്കുന്ന അടുത്ത ലോക യുവജന ദിനത്തിന്റെ തീയതികള്‍ ലിയോ 14 ാമന്‍ പാപ്പ പ്രഖ്യാപിച്ചു. 2027 ഓഗസ്റ്റ് 3 -8 വരെയുള്ള തീയതികളിലാകും അടുത്ത ലോകയുവജനസമ്മേളനം നടക്കുക. ഈ ജൂബിലിക്ക് ശേഷവും, യുവാക്കളുടെ ‘പ്രത്യാശയുടെ തീര്‍ത്ഥാടനം’ തുടരുമെന്നും അത് ഏഷ്യയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുമെന്ന് ടോര്‍ വെര്‍ഗറ്റ സര്‍വകലാശാല ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ യുവജനങ്ങളോട് ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി പാപ്പ പറഞ്ഞു. രണ്ട്

റോം: ഈ ലോകത്തിന് നമ്മുടെ ദാഹം ശമിപ്പിക്കാനാവില്ലെന്ന് ഓര്‍മിപ്പിച്ചും നമ്മുടെ പ്രത്യാശയായ യേശുവുമായി സൗഹൃദം സ്ഥാപിക്കുവാന്‍ യുവജനങ്ങളെ ക്ഷണിച്ചും ലിയോ 14 ാമന്‍ പാപ്പ. റോമില്‍ നടന്ന യുവജനജൂബിലിയുടെ സമാപനദിവ്യബലിയില്‍ പങ്കെടുത്ത പത്ത് ലക്ഷം യുവജനങ്ങളോടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. എല്ലാകാര്യങ്ങളും എപ്പോഴും സുഖമമായി മുമ്പോട്ട് പോകുന്ന ഒരു ജീവിതത്തിനായല്ല, മറിച്ച് സ്‌നേഹത്തിനായി സ്വയം ദാനം ചെയ്തുകൊണ്ട് നിരന്തരം നവീകരിക്കപ്പെടുന്ന ഒരു അസ്തിത്വത്തിനുവേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് റോമിലെ തോര്‍ വര്‍ഗാറ്റ് സര്‍വകലാശാല ഗ്രൗണ്ടില്‍ ദിവ്യബലിക്കായി തടിച്ചുകൂടിയ ലക്ഷക്കണക്കിന്

മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ്: ഡാളസ് കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് (കെഇസിഎഫ്) വാര്‍ഷിക കണ്‍വന്‍ഷന്‍ ആരംഭിച്ചു. ഓഗസ്റ്റ് മൂന്നിന് സമാപിക്കും. കരോള്‍ട്ടണിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യന്‍ കത്തീഡ്രലില്‍ വെച്ചാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ദിവസവും വൈകുന്നേരം 6 മുതല്‍ 9 വരെയാണ് ശുശ്രൂഷകള്‍. ഒക്ലഹോമ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ബൈജു മാത്യു മാവിനാല്‍ മുഖ്യപ്രഭാഷണം നടത്തും. ക്നാനായ ഭദ്രാസന റാന്നി മേഖല മെത്രാപ്പോലീത്ത മാര്‍ ഇവാനിയോസ് കുര്യാക്കോസ് കണ്‍വന്‍ഷനില്‍













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

വത്തിക്കാന്‍ സിറ്റി: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ 800-ാം മരണ വാര്‍ഷികത്തോടനുബന്ധിച്ച് ‘വിശുദ്ധ ഫ്രാന്‍സിസിന്റെ പ്രത്യേക വര്‍ഷം’ പ്രഖ്യാപിച്ച് വത്തിക്കാന്‍. പരിശുദ്ധ സിംഹാസനത്തിന്റെ അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറി ജനുവരി 10-ന് പുറപ്പെടുവിച്ച ഡിക്രിപ്രകാരം 2027 ജനുവരി 10 വരെ നീണ്ടുനില്‍ക്കുന്ന വര്‍ഷാചരണത്തിന്റെ ഭാഗമായി, വിശ്വാസികള്‍ക്ക് പൂര്‍ണ ദണ്ഡവിമോചനം നേടാനുള്ള അവസരമുണ്ട്. ഏതെങ്കിലും ഫ്രാന്‍സിസ്‌കന്‍ കണ്‍വെന്‍ച്വല്‍ ദൈവാലയത്തിലോ വിശുദ്ധ ഫ്രാന്‍സിസ് അസീസിക്ക് പ്രതിഷ്ഠിച്ചിരിക്കുന്ന ഏതെങ്കിലും ആരാധനാലയത്തിലോ തീര്‍ത്ഥാടനം നടത്തുകയും കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും, മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട്

കൊല്ലം: കേരളത്തിലെ എപ്പിസ്‌കോപ്പല്‍ സഭകളുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ചെയര്‍മാനായി കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവയെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊല്ലം ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തയും ഡപ്യൂട്ടി സെക്രട്ടറിയായി ഫാ. സിറില്‍ തോമസ് തയ്യിലും തിരഞ്ഞെടുക്കപ്പെട്ടു. നിബു ജേക്കബ് വര്‍ക്കി, അഡ്വ. ആന്‍സല്‍ കൊമാറ്റ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. കൊല്ലം സിഎസ്‌ഐ ബിഷപ്‌സ് ഹൗസില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ഇടുക്കി: കോതമംഗലം രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 14ന് ഇടുക്കി രൂപതാ കുടുംബം അദ്ദേഹത്തിന് മുരിക്കാശേരിയില്‍ വച്ച് സ്‌നേഹാദരവുകള്‍ അര്‍പ്പിക്കുന്നു. പാരീഷ് ഹാളില്‍ നടക്കുന്ന അനുമോദന യോഗത്തില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ രൂപതയുടെ അനുമോദനങ്ങളും ആശംസകളും അര്‍പ്പിക്കും. രൂപതയിലെ വികാരിയെ ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍ രൂപതയിലെ സമര്‍പ്പിത സമൂഹത്തിന്റെ പ്രതിനിധിയായി തിരുഹൃദയ സന്യാസിനി സമൂഹം

വത്തിക്കാന്‍ സിറ്റി: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ 800-ാം മരണ വാര്‍ഷികത്തോടനുബന്ധിച്ച് ‘വിശുദ്ധ ഫ്രാന്‍സിസിന്റെ പ്രത്യേക വര്‍ഷം’ പ്രഖ്യാപിച്ച് വത്തിക്കാന്‍. പരിശുദ്ധ സിംഹാസനത്തിന്റെ അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറി ജനുവരി 10-ന് പുറപ്പെടുവിച്ച ഡിക്രിപ്രകാരം 2027 ജനുവരി 10 വരെ നീണ്ടുനില്‍ക്കുന്ന വര്‍ഷാചരണത്തിന്റെ ഭാഗമായി, വിശ്വാസികള്‍ക്ക് പൂര്‍ണ ദണ്ഡവിമോചനം നേടാനുള്ള അവസരമുണ്ട്. ഏതെങ്കിലും ഫ്രാന്‍സിസ്‌കന്‍ കണ്‍വെന്‍ച്വല്‍ ദൈവാലയത്തിലോ വിശുദ്ധ ഫ്രാന്‍സിസ് അസീസിക്ക് പ്രതിഷ്ഠിച്ചിരിക്കുന്ന ഏതെങ്കിലും ആരാധനാലയത്തിലോ തീര്‍ത്ഥാടനം നടത്തുകയും കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും, മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട്

കൊല്ലം: കേരളത്തിലെ എപ്പിസ്‌കോപ്പല്‍ സഭകളുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ചെയര്‍മാനായി കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവയെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊല്ലം ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തയും ഡപ്യൂട്ടി സെക്രട്ടറിയായി ഫാ. സിറില്‍ തോമസ് തയ്യിലും തിരഞ്ഞെടുക്കപ്പെട്ടു. നിബു ജേക്കബ് വര്‍ക്കി, അഡ്വ. ആന്‍സല്‍ കൊമാറ്റ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. കൊല്ലം സിഎസ്‌ഐ ബിഷപ്‌സ് ഹൗസില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ഇടുക്കി: കോതമംഗലം രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 14ന് ഇടുക്കി രൂപതാ കുടുംബം അദ്ദേഹത്തിന് മുരിക്കാശേരിയില്‍ വച്ച് സ്‌നേഹാദരവുകള്‍ അര്‍പ്പിക്കുന്നു. പാരീഷ് ഹാളില്‍ നടക്കുന്ന അനുമോദന യോഗത്തില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ രൂപതയുടെ അനുമോദനങ്ങളും ആശംസകളും അര്‍പ്പിക്കും. രൂപതയിലെ വികാരിയെ ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍ രൂപതയിലെ സമര്‍പ്പിത സമൂഹത്തിന്റെ പ്രതിനിധിയായി തിരുഹൃദയ സന്യാസിനി സമൂഹം

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?