Follow Us On

01

June

2025

Sunday

Latest News

  • ലിയോ 14 ാമന്‍ മാര്‍പാപ്പയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു

    ലിയോ 14 ാമന്‍ മാര്‍പാപ്പയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു0

    ‘ഞങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ കാരണം ഞാന്‍ നിങ്ങളോട് പറയാന്‍ പോകുന്നില്ല, പക്ഷേ പരസ്പരം സമ്മതിച്ചപ്രകാരം കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോയുമായുള്ള എന്റെ എല്ലാ കൂടിക്കാഴ്ചകളും എല്ലായ്‌പ്പോഴും അഭിപ്രായ ഐക്യത്തിലല്ല സമാപിച്ചത്. ‘ ബിഷപ്് പ്രെവോസ്റ്റ് ഒരു പുഞ്ചിരിയോടെ, ഫ്രാന്‍സിസ് മാര്‍പാപ്പയുമായി തനിക്ക് എന്ത് അഭിപ്രായവ്യത്യാസങ്ങളാണുള്ളതെന്ന് വ്യക്തമാക്കാതെ പറഞ്ഞ വാക്കുകളാണിത്. 2023 മാര്‍ച്ച് 14-ന്, ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് സ്ഥാനം ഏറ്റെടുക്കാന്‍ റോമിലേക്ക് പോകുന്നതിന് മുന്നോടിയായി പെറുവിലെ ബിഷപ്പുമാരോട് നടത്തിയ പ്രസംഗത്തിലാണ് ബിഷപ് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് – നിലവിലെ പോപ്പ്

  • ജാര്‍ഖണ്ഡിലെ  ആദിവാസി കുട്ടികള്‍ക്കായുള്ള  ഹോസ്റ്റലിന്റെ ശിലാസ്ഥാപനം  ബിഷപ്പ് നിര്‍വഹിച്ചു

    ജാര്‍ഖണ്ഡിലെ ആദിവാസി കുട്ടികള്‍ക്കായുള്ള ഹോസ്റ്റലിന്റെ ശിലാസ്ഥാപനം ബിഷപ്പ് നിര്‍വഹിച്ചു0

    റാഞ്ചി: ജാര്‍ഖണ്ഡിലെ ഡല്‍ട്ടണ്‍ഗഞ്ചിലെ കാടിനുള്ളിലെ ഡൗന ഗ്രാമത്തില്‍, ബിര്‍ജിയ ഗോത്ര സമൂഹത്തിലെ സാമൂഹികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന പുതിയ ഹോസ്റ്റലിന്റെ ശിലാസ്ഥാപനം ഡല്‍ട്ടണ്‍ഗഞ്ച് രൂപതയുടെ ബിഷപ്പായ തയഡോര്‍ മസ്‌കരെനാസ് എസ്.എഫ്.എക്‌സ്. നിര്‍വഹിച്ചു. ഹോളി ചൈല്‍ഡ് ഏജന്‍സിയുടെ സാമ്പത്തിക സഹായം ഈ പദ്ധതിക്ക് കൈവരുത്തിയതില്‍ അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. കുട്ടികളുടെ ഭാവിയും ക്ഷേമവും ലക്ഷ്യമാക്കി സമൂഹം ഒന്നായി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചടങ്ങില്‍ രൂപതയുടെ വികാരി ജനറാള്‍ ഫാ. സഞ്ജയ് ഗിദ്, ഡൗന സെക്രഡ്

  • ഇനി യുദ്ധം അരുത്; ഇന്ത്യ- പാക്ക് വെടിനിര്‍ത്തല്‍ സ്വാഗതം ചെയത് മാര്‍പാപ്പ

    ഇനി യുദ്ധം അരുത്; ഇന്ത്യ- പാക്ക് വെടിനിര്‍ത്തല്‍ സ്വാഗതം ചെയത് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ലിയോ 14 ാമന്‍ മാര്‍പാപ്പ.  ചര്‍ച്ചകളിലൂടെ, ഇരുരാജ്യങ്ങളും ശാശ്വതമായ ഒരു കരാറിലെത്തുമെന്ന് താന്‍  പ്രതീക്ഷിക്കുന്നതായി  സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നയിച്ച ആദ്യത്രികാലജപ പ്രാര്‍ത്ഥനയ്ക്കുശേഷമുള്ള പ്രസംത്തില്‍ പാപ്പ പറഞ്ഞു. എല്ലാ യുദ്ധങ്ങളും എത്രയും വേഗം അവസാനിപ്പിക്കണമെന്നും, പീഡിതര്‍ക്ക് സഹായം ലഭിക്കണമെന്നും, തടവുകാര്‍ മോചിക്കപ്പെടണമെന്നും  ലോകമസമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് പാപ്പ പറഞ്ഞു. മൂന്നാം ലോകമഹായുദ്ധം ഇന്ന് പല ഭാഗങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ് ഇനി ഒരിക്കലും യുദ്ധം അരുതെന്ന് ലോകനേതാക്കളോട്്

  • സിഎംഐ സഭാ ദ്വിശതാബ്ദി; വിദ്യാഭ്യാസ വര്‍ഷത്തിന് ഉജ്വല തുടക്കം

    സിഎംഐ സഭാ ദ്വിശതാബ്ദി; വിദ്യാഭ്യാസ വര്‍ഷത്തിന് ഉജ്വല തുടക്കം0

    മാന്നാനം: സിഎംഐ സഭ ദ്വിശതാബ്ദി ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട വിദ്യാഭ്യാസ വര്‍ഷത്തിന്റെയും സിഎംഐ സഭയുടെ 194-ാമത് സ്ഥാപന ദിനാചരണത്തിന്റെയും ഉദ്ഘാടനം  മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ചാവറയച്ചന്‍ കൊളുത്തിയ അക്ഷരദീപം ജ്വാലയായി ഭാരതത്തിലാകമാനം പടര്‍ത്തിയ സിഎംഐ സഭ രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ വലുതാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച നവോത്ഥാന നായകനാണ് വിശുദ്ധ ചാവറയച്ചനെന്ന് മന്ത്രി വി.എന്‍. വാസവന്‍ കൂട്ടിച്ചേര്‍ത്തു. ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. ജാതിമത ഭേദമെന്യേ

  • ആറാം വയസിലെ പ്രവചനം യാഥാര്‍ത്ഥ്യമായി! റോബര്‍ട്ട്  ഇന്ന് ആഗോളസഭയുടെ തലപ്പത്ത്

    ആറാം വയസിലെ പ്രവചനം യാഥാര്‍ത്ഥ്യമായി! റോബര്‍ട്ട് ഇന്ന് ആഗോളസഭയുടെ തലപ്പത്ത്0

    ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് കേവലം ആറ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ പാപ്പയുടെ അടുത്ത വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീ നടത്തിയ ഒരു പ്രവചനത്തിന്റെ പൂര്‍ത്തീകരണത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ വത്തിക്കാന്‍ നഗരം സാക്ഷ്യം വഹിച്ചത്. വലുതാകുമ്പോള്‍ നീ യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാകും എന്ന് ആ സ്ത്രീ പറഞ്ഞതായി ലിയോ പതിനാലാമന്‍ പാപ്പയുടെ സഹോദരന്‍ ജോണ്‍ പ്രെവോസ്റ്റാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. യുഎസിലെ ഇല്ലിനോയിസിലെ ഡോള്‍ട്ടണില്‍ രണ്ടു സഹോദരന്മാര്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം  റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് വളര്‍ന്നുവന്നത്. ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളുടെ

  • മദ്ധ്യപ്രദേശില്‍ കത്തോലിക്ക സ്‌കൂള്‍ സ്റ്റാഫിനെ തടഞ്ഞുവെച്ച സംഭവത്തെ ബിഷപ് അപലപിച്ചു

    മദ്ധ്യപ്രദേശില്‍ കത്തോലിക്ക സ്‌കൂള്‍ സ്റ്റാഫിനെ തടഞ്ഞുവെച്ച സംഭവത്തെ ബിഷപ് അപലപിച്ചു0

    ഭോപ്പാല്‍: നോര്‍ത്ത് ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ പതിവാകുന്നു. ഏറ്റവുമൊടുവിലായി മദ്ധ്യപ്രദേശില്‍ വിനോദയാത്രയ്‌ക്കെത്തിയ ജാബുവ രൂപതയുടെ കീഴിലുള്ള ന്യൂ കാത്തലിക് മിഷന്‍ സ്‌കൂളിലെ അദ്ധ്യാപകരെയും വൈദികരെയും കന്യാസ്ത്രീമാരെയും തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ കൈയേറ്റം ചെയ്ത സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊന്ത ധരിച്ചിട്ടുള്ള കന്യാസ്ത്രിമാരെയും സ്റ്റാഫിനെയും കണ്ടപ്പോള്‍ തീവ്രഹിന്ദുഗ്രൂപ്പിലെ അംഗങ്ങള്‍ അവരെ മതപരിവര്‍ത്തനമാരോപിച്ച് ചോദ്യം ചെയ്യുകയും തടഞ്ഞുവെക്കുകയും ചെയ്തുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. സോനു വന്‍സുനിയ വെളിപ്പെടുത്തി. അവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തത് തീവ്രഹിന്ദുത്വ സംഘടനയിലെ

  • മാതൃദിനാചരണം നടത്തി

    മാതൃദിനാചരണം നടത്തി0

    കോട്ടയം: ലോക മാതൃദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃ ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് ലീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബെസി ജോസ്, മേഴ്‌സി സ്റ്റീഫന്‍, കിടങ്ങൂര്‍ മേഖല കോ-ഓര്‍ഡിനേറ്റര്‍ ബിജി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സെമിനാറും സംഘശാ ക്തീകരണ ബോധവല്‍ക്കരണ പരിപാടിയും നടത്തി.

  • മൂന്നു മണിക്കൂര്‍കൊണ്ട് സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തി എഴുതി; അപൂര്‍വ നേട്ടവുമായി ഹോളിമാഗി ഇടവക

    മൂന്നു മണിക്കൂര്‍കൊണ്ട് സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തി എഴുതി; അപൂര്‍വ നേട്ടവുമായി ഹോളിമാഗി ഇടവക0

    കാഞ്ഞിരപ്പള്ളി: മണിമല ഹോളിമാഗി  ഫൊറാന ദൈവാലയത്തിന്റെ ദ്വിശതാബ്ദി ജൂബിലി സ്മരണയ്ക്കായി ഇടവകയിലെ 200 അമ്മമാര്‍ മൂന്നു മണിക്കൂര്‍ കൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തി എഴുതിയതും, 200 പിതാക്കന്മാര്‍ ഫൊറോനാ പളളിയ്ക്ക് ചുറ്റും ഇരുന്നുകൊണ്ട് 2 മണിക്കൂര്‍ കൊണ്ട് ഒരേസമയം സമ്പൂര്‍ണ്ണ ബൈബിള്‍ വായിച്ച് പൂര്‍ത്തിയാക്കിയതും ശ്രദ്ധേയമായി. ഇടവകാംഗങ്ങള്‍  എഴുതിയ സമ്പൂര്‍ണ്ണ ബൈബിളി ന്റെ കൈയ്യെഴുത്തുപ്രതി ഷംഷാബാദ് രൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത് പ്രകാശനം ചെയ്തു.

  • ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ

    ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള ആദ്യ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മാര്‍പാപ്പ സമാധാനശ്രമങ്ങളെ സ്വാഗതം ചെയ്തത്. സമാധാനത്തിന്റെ വിസ്മയം ലോകത്തിന് പ്രദാനം ചെയ്യാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. യുക്രെയ്‌നും ഗാസയും ഉള്‍പ്പെടെയുള്ള സംഘര്‍ഷമേഖലകളില്‍ സമാധാനം പുലര്‍ട്ടെയെന്നും മാര്‍പാപ്പ പറഞ്ഞു.

National


Vatican

  • ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രിയമകന്റെ അതുല്യ സമ്മാനം

    വത്തിക്കാനു സമീപത്തെ തെരുവില്‍ അന്തിയുറങ്ങുന്ന, റൊമാനിയകാരനായ ഉല്‍മര്‍, തെരുവിലെ  ഭിത്തിയില്‍ പാപ്പായുടെ  അനുസ്മരണ ചിത്രമൊരുക്കിയത് മാധ്യമ ശ്രദ്ധനേടിയിരിക്കുന്നു. പൂക്കളും മെഴുകുതിരികളും കൊണ്ട് ചുറ്റപ്പെട്ട യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും ചിത്രങ്ങള്‍ക്കൊപ്പം കാലംചെയ്്ത പ്രിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഫോട്ടോ ഒട്ടിച്ച്, താഴെ സജ്ജീകരിച്ച കൊച്ചു മേശയില്‍ തനിക്കാവും വിധം മെഴുകുതിരികള്‍ ഉല്‍മര്‍ തെളിച്ചുവച്ചു. താന്‍ പലതവണ ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരിട്ട് കണ്ടതായി മാധ്യമപ്രവര്‍ത്തകനായ ഏലിയാസ് ടര്‍ക്കിനോട് ഉല്‍മര്‍ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പാപ്പയുടെ സംസ്‌കാര ശുശ്രൂഷയിലും ഉല്‍മര്‍ പങ്കെടുത്തു.

  • സാധാരണക്കാര്‍ക്കും വിശുദ്ധരാകാം; ഫ്രാന്‍സിസ് പാപ്പ കാണിച്ച വഴി

    ഒരാള്‍ക്ക്  ക്രിസ്ത്യാനി ആയിരിക്കാനും ദുഃഖിച്ചിരിക്കാനും കഴിയുകയില്ല എന്നാണ് ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരുന്നത്. ആനന്ദം വിശുദ്ധിയുടെ ലക്ഷണമാണ്, നമുക്ക് തമാശകള്‍ പറയാനും ചിരിക്കാനും കഴിയണം എന്ന് അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചു. തന്റെ സന്തോഷവും എളിമയും നിറഞ്ഞ ജീവിതത്തിലൂടെ ഒരു ക്രിസ്ത്യാനി എങ്ങനെയാകണം എന്നു നമുക്ക് മാതൃക നല്‍കി. പണവും അധികാരവും നേടാനായി വലിയ യുദ്ധങ്ങള്‍ പോലും നടക്കുമ്പോഴാണ് കത്തോലിക്ക സഭയുടെ ആഗോള അധ്യക്ഷന്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചു കാണിച്ചത്. ദൈവം തന്റെ ഹൃദയവുമായി ലോകത്തിലേക്കയച്ച മാലാഖയെ പോലെ ഫ്രാന്‍സിസ് പാപ്പ

  • അമ്മയുടെ മടിത്തട്ടില്‍ അന്ത്യവിശ്രമം

    വത്തിക്കാന്‍ സിറ്റി: ഓരോ അപ്പസ്‌തോലികയാത്രയ്ക്ക് മുമ്പും ശേഷവും പരിശുദ്ധ മറിയത്തിന്റെ സവിധത്തിലെത്തി പ്രാര്‍ത്ഥിച്ചിരുന്ന സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അന്ത്യവിശ്രമം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണപത്രത്തില്‍ പറഞ്ഞിരിക്കുന്നതുപോലെയാണ് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ പാപ്പയ്ക്കായി മൃതകുടീരം ഒരുക്കിയത്. മാര്‍പാപ്പ ആകുന്നതിന് മുമ്പ് തന്നെ സെന്റ്‌മേരി മേജറിനോട് പ്രത്യേകമായ ഭക്തി ഉണ്ടായിരുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ ‘ദി സക്‌സസര്‍’ എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു. റോമിലെ അഞ്ച് മഹത്തായ പുരാതന ബസിലിക്കകളില്‍ ഒന്നായ സെന്റ് മേരി മേജറിന്റെ ചരിത്രം മറിയത്തിന്റെ

  • ഫ്രാന്‍സിസ് പാപ്പ യുവജനങ്ങള്‍ക്ക് നല്കിയ അവസാന സന്ദേശം പുറത്തുവിട്ടു

    മറ്റൊരിടത്തും പ്രസിദ്ധീകരിക്കാത്ത ഈ സന്ദേശം പാപ്പയുടെ മൃതസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് ഇറ്റാലിയന്‍ വാരികയായ ‘ഓഗി’ പുറത്തുവിട്ടിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പാ ഇക്കഴിഞ്ഞ ജനുവരി 8ന്  ഇറ്റലിയിലെ ‘ലിസണിങ് വര്‍ക്ഷോപ്പില്‍’ പങ്കെടുത്ത യുവതീ യുവാക്കള്‍ക്കായി അയച്ച വീഡിയോ സന്ദേശമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. സാന്താ മാര്‍ത്ത വസതിയിലിരുന്നു റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍  പാപ്പാ പറഞ്ഞു ‘പ്രിയ യുവതീ യുവാക്കളെ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ഭംഗിയായി ശ്രവിക്കാന്‍ പഠിക്കുക എന്നത്. ഒരാള്‍ നമ്മളോട് സംസാരിക്കുമ്പോള്‍ അദ്ദേഹം പറയുന്നത് മുഴുവന്‍ കേള്‍ക്കാനുള്ള ക്ഷമ

  • അമ്മമടിത്തട്ടില്‍ അന്ത്യനിദ്ര…  അന്ത്യനിദ്രക്കായി സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്ക്…  എന്തുകൊണ്ട് സെന്റ് മേരി മേജര്‍ ബസിലിക്ക?   ”നിന്റെ കബറിടം ഒരുക്കുക”

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ തയാറാക്കിയ മരണപത്രത്തില്‍ പറഞ്ഞത്പ്രകാരമാണ് പരമ്പരാഗത രീതിയില്‍ നിന്ന് വഴിമാറി ഫ്രാന്‍സിസ് പാപ്പക്ക് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ മൃതകുടീരം ഒരുക്കിയത്. അതിനുള്ള കാരണവും വളരെ വ്യക്തമായി ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മരണപത്രത്തില്‍  എഴുതിയിട്ടുണ്ട്. ഒരോ അപ്പസ്‌തോലിക യാത്രയ്ക്ക് മുമ്പും ശേഷവും സെന്റ് മേജര്‍ ബസിലിക്കയില്‍ പരിശുദ്ധ മറിയത്തിന്റെ സവിധത്തിലെത്തി പാപ്പ പ്രാര്‍ത്ഥിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കര്‍ദിനാള്‍ മാക്കറിക്കാസ് പറഞ്ഞതനുസരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ 126 പ്രാവശ്യം ഈ ദൈവാലയം സന്ദര്‍ശിച്ചിട്ടുണ്ട്.

  • ഏഷ്യയെ ഏറെ സ്‌നേഹിച്ച ഫ്രാന്‍സിസ് പാപ്പ

    ‘ഫ്രാന്‍സിസ് പാപ്പയ്ക്ക്—ഏഷ്യയിലെ ജനങ്ങളോട് അഗാധമായ ആദരവുണ്ടായിരുന്നുവെന്ന് മ്യാന്മാറിലെ കാര്‍ദ്ദിനാള്‍ ബോ. ”സ്‌നേഹവും സഹാനുഭൂതിയുള്ള ഇടയന്‍; മ്യാന്മാറിലെ കര്‍ദിനാള്‍ ചാള്‍സ് മൗങ് ബോ പാപ്പയെ അനുസ്മരിക്കുന്നത് ഇപ്രകാരമാണ്. അദ്ദേഹത്തിന്റെ ശബ്ദം ഞങ്ങളിലൂടെ പ്രതിധ്വനിച്ചു. ഞങ്ങളുടെ നൊമ്പരങ്ങളെല്ലാം അദ്ദേഹത്തിന്റെ ഹൃദയം ശ്രവിച്ചിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ സൗഖ്യം നല്‍കുന്നതായിരുന്നു.’ ”ലോകം മാറ്റി നിര്‍ത്തിയവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഇടമുണ്ടായിരുന്നു. അതുകൊണ്ട് ഇന്ന് ലോകം മുഴുവനോടുമൊപ്പം നമ്മളും തേങ്ങുകയാണ്. ആ വലിയ സ്‌നേഹത്തിന്റെ ഓര്‍മ്മയില്‍… മ്യാന്‍മറിലെ ആദ്യത്തെ കര്‍ദ്ദിനാളായി ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കര്‍ദ്ദിനാള്‍

Magazine

Feature

Movies

  • ഒഡീഷയില്‍ വൈദികരെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം: കെസിബിസി ജാഗ്രത കമ്മീഷന്‍

    ഒഡീഷയില്‍ വൈദികരെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം: കെസിബിസി ജാഗ്രത കമ്മീഷന്‍0

    കൊച്ചി: ഒഡീഷയില്‍ കത്തോലിക്കാ വൈദികരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടികള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന്  കെസിബിസി ജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയര്‍മാന്‍മാരായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. തൊണ്ണൂറുകാരനായ ഒരു വൃദ്ധ പുരോഹിതന്‍ ഉള്‍പ്പെടെ രണ്ടു മലയാളി വൈദികര്‍ ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയിലെ ചര്‍വാട്ടിയിലുള്ള ബോയ്‌സ് ഹോസ്റ്റലില്‍ വച്ച് ക്രൂരപീഡന ത്തിനിരയായ സംഭവം മനുഷ്യ മനഃസാക്ഷിയെ

  • ആദ്യം സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണം: ലിയോ 14 -ാമന്‍ പാപ്പ

    ആദ്യം സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണം: ലിയോ 14 -ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാനായി സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് ലിയോ 14 ാമന്‍ പാപ്പ. വെറോണയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ‘അരേന ഓഫ് പീസ്’ പരിപാടിയില്‍ പങ്കെടുത്ത 300-ല്‍ അധികം വരുന്ന സംഘടനാ പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.  രാഷ്ട്രീയ മേഖലയില്‍ മാത്രം അല്ല, വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹിക മേഖലകളിലും ഇത്തരം സ്ഥാപനങ്ങള്‍ ആവശ്യമാണെന്ന് പാപ്പ പറഞ്ഞു സഭയുടെ സാമൂഹിക പ്രബോധനത്തെ ആധാരമാക്കി നടത്തിയ പ്രസംഗത്തില്‍ സമാധാന സ്ഥാപനം ‘എല്ലാവര്‍ക്കും

  • ജോണ്‍ മാളിയേക്കല്‍ നിര്യാതനായി

    ജോണ്‍ മാളിയേക്കല്‍ നിര്യാതനായി0

    തൊടുപുഴ: മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥമെന്ന ഖ്യാതി നേടിയ പാറേമാക്കല്‍ തോമ്മാക്കത്തനാരുടെ ‘വര്‍ത്ത മാനപ്പുസ്തകം’ നവീന മലയാളത്തില്‍ പ്രസിദ്ധീകരിച്ചതിലൂടെ ശ്രദ്ധേയനായ ജോണ്‍ മാളിയേക്കല്‍ (84) നിര്യാതനായി.  പാറേമ്മാക്കല്‍ കുടുംബാംഗമാണ്.  മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ജൂണ്‍ ഒന്ന് ഉച്ചകഴിഞ്ഞ് 2.00ന് സ്വവസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് നീലൂര്‍ സെന്റ് സേവ്യേഴ്സ് ദൈവാലയ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. അഞ്ചര പതിറ്റാണ്ടോളം ഇടവകയില്‍ മതബോധന അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: അന്നമ്മ ജോണ്‍ അഞ്ചാനിക്കല്‍ അറക്കുളം കുടുംബാംഗമാണ്. മക്കള്‍: ടൈനി, മിനി, ഷാനി, സിനി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?