
കോഴിക്കോട്: മലബാര്‍ കുടിയേറ്റത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി താമരശേരി രൂപതയുടെ നേതൃത്വത്തില്‍ നവംബര്‍ 22ന് കോഴിക്കോട് ടൗണ്‍ഹാളില്‍ സിബോ സിയവും പൊതുസമ്മേളനവും നടത്തുന്നു. താമരശേരി രൂപത റൂബിജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സിമ്പോസിയം നടത്തുന്നത്. രാവിലെ 10ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ചേരുന്ന പൊതുസമ്മേളനത്തില്‍ കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, എം.കെ രാഘവന്‍ എം.പി, തോട്ടത്തില്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാനായിരുന്ന മാര്‍ മാത്യു വട്ടക്കുഴിയുടെ ഒമ്പതാം ചരമവാര്‍ഷിക ദിനമായ നവംബര്‍ 22ന് രൂപതയിലെ എല്ലാ ദേവാലയങ്ങളിലും മാര്‍ മാത്യു വട്ടക്കുഴി അനുസ്മരണാര്‍ത്ഥം പരിശുദ്ധ കുര്‍ബാനയും ഒപ്പീസും നടത്തും. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ പരിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ കാര്‍മികത്വത്തില്‍ ഒപ്പീസും നടക്കും. കാഞ്ഞിരപ്പള്ളി രൂപതയുടെ വളര്‍ച്ചയുടെ രണ്ടാംഘട്ടത്തില്‍ വിശ്വാസ അടിത്തറ ഉറപ്പിക്കുന്നതില്‍ മാര്‍ മാത്യു വട്ടക്കുഴി നിസ്തുല

ഡബ്ലിന്: യൂറോപ്പില്‍ ഏറ്റവും അധികം കത്തോലിക്കാ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍, 500 വര്‍ഷത്തിന് ശേഷം കത്തോലിക്കാ കത്തീഡ്രലിന് ഔദ്യോഗിക അംഗീകാരം. ഇതുവരെ ഒരു പ്രോ-കത്തീഡ്രല്‍ ആയിരുന്ന സെന്റ് മേരീസ് ദൈവാലയമാണ് ഡബ്ലിന്‍ അതിരൂപതയുടെ ഔദ്യോഗിക കത്തീഡ്രലായി ലിയോ 14-ാമന്‍ മാര്‍പാപ്പ അംഗീകരിച്ചത്. ബ്രിട്ടീഷ് അധിനിവേശകാലത്ത് പ്രൊട്ടസ്റ്റന്റ് നേതൃത്വത്തില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഡബ്ലിന് കത്തീഡ്രല്‍ ഇല്ലാത്ത സാഹചര്യമുണ്ടായത്. സെന്റ് പാട്രിക്‌സ്, ക്രൈസ്റ്റ് ചര്‍ച്ച് പോലുള്ള ദൈവാലയങ്ങള്‍ പ്രൊട്ടസ്റ്റന്റുകാരുടെ കൈകളിലായതിനെ തുടര്‍ന്ന് അഞ്ച് നൂറ്റാണ്ടുകളായി ഡബ്ലിനില്‍

വത്തിക്കാന്‍ സിറ്റി: 2026 സെപ്റ്റംബര്‍ 25-27 വരെ വത്തിക്കാനില്‍ സഭയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ലോക ശിശുദിനാചരണം നടക്കും ബുധനാഴ്ചത്തെ പൊതുദര്‍ശനസമ്മേളനത്തില്‍ ലിയോ 14 -ാമന്‍ പാപ്പ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അല്മായര്‍ക്കും കുടുംബത്തിനും ജീവിതത്തിനുമുള്ള ഡിക്കാസ്റ്ററിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പൊതുസമ്മേളനത്തിന്റെ അവസാനം, ഗാസയില്‍ നിന്നുള്ള 7 വയസുകാരന്‍ മജ്ദ് ബെര്‍ണാഡും ഫാ. എന്‍സോ ഫോര്‍ച്യൂണാറ്റോയും ചേര്‍ന്ന് വരാനിരിക്കുന്ന ശിശുദിനത്തിന്റെ ഔദ്യോഗിക ലോഗോ പതിച്ച പതാക മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. അഞ്ച് വയസിന് താഴെയുള്ള ഏകദേശം 13,000-ത്തോളം കുട്ടികള്‍ക്ക്

കച്ച് (ഗുജറാത്ത്): ഞായറാഴ്ച ഇടവകയില്‍ നടത്തിയ ഭക്ഷ്യമേളയില്‍ നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ നല്‍കിയതിനെതിരെ സംഘപരിവാര്‍ സംഘടനയായ വിഎച്ച്പി, എബിവിപി പ്രവര്‍ത്തകര്‍ കന്യാസ്ത്രീയായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തി മാപ്പുപറയിച്ചു. ഗുജറാത്തിലെ രാജ്‌കോട്ട് രൂപതയ്ക്ക് കീഴിലുള്ള കച്ച് ജില്ലയിലെ സെന്റ് തോമസ് കത്തോലിക്ക ഇടവകയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷ്യമേള നടത്തിയത്. ദേവാലയ കോമ്പൗണ്ടില്‍ സ്ഥലപരിമിതി ഉള്ളതിയില്‍ തൊട്ടടുത്തുള്ള മൗണ്ട് കാര്‍മല്‍ സ്‌കൂളിലായിരുന്നു മേള ഒരുക്കിയത്. ഇടവകാംഗങ്ങള്‍ വീടുകളില്‍ തയ്യാറാക്കിയ ചെമ്മീന്‍ ബിരിയാണി, ചിക്കന്‍ ബിരിയാണി, മട്ടണ്‍ ബിരിയാണി, ബ്രെഡ് ഓംലെറ്റ് തുടങ്ങിയ പാകം

കിവു: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ നോര്‍ത്ത് കിവു മേഖലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ കത്തോലിക്ക ആശുപത്രിയില്‍ പതിനഞ്ച് പേരും പരിസര പ്രദേശങ്ങളിലുണ്ടായിരുന്ന അഞ്ച് പേരുമാണ് കൊല്ലപ്പെട്ടത്. ഐഎസുമായി സഖ്യം ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ്) തീവ്രവാദികളാണ് ബ്യൂട്ടെംബോ-ബെനി രൂപതയിലെ ബയാംബ്വെ പട്ടണത്തില്‍ നടത്തിയ ആക്രമണത്തില്‍ സിസ്റ്റേഴ്സ് ഓഫ് ദി പ്രസന്റേഷന്‍ നടത്തുന്ന ആരോഗ്യ കേന്ദ്രം അഗ്നിക്കിരയാക്കിയത്. പ്രസവവാര്‍ഡിലെ സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. നിരപരാധികളായ ഇരകളെ

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എംഎസ്ഡബ്ലിയു വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠനശിബിരം നടത്തി. കോട്ടയം ബിസിഎം കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചുകൊണ്ട് ഒന്നാം വര്‍ഷ എംഎസ് ഡബ്ലിയു വിദ്യാര്‍ത്ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠനശിബിരത്തിന്റെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. പരിപാടിയുടെ ഭാഗമായി സാമൂഹിക അവബോധ ബോധവത്ക്കരണ ക്ലാസും കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികളെക്കുറിച്ചും ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ലാസുകള്‍ ഉണ്ടായിരുന്നു.

കാക്കനാട്: ഗള്‍ഫുനാടുകളിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കുവേണ്ടിയുള്ള അപ്പസ്‌തോലിക് വിസിറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. ജോളി വടക്കനെ പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച വത്തിക്കാനില്‍നിന്നുള്ള അറിയിപ്പ് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിനു ഭാരതത്തിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലിവഴി ലഭിച്ചു. ഗള്‍ഫുനാടുകളില്‍ സീറോമലബാര്‍ വിശ്വാസികള്‍ക്കു വേണ്ടിയുള്ള അജപാലനസംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതു മായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാനും കര്‍മപദ്ധതി തയ്യാറാക്കാനുമാണ് അപ്പസ്‌തോലിക് വിസിറ്ററായി നിയമിച്ചിരിക്കുന്നത്. അറേബ്യന്‍ ഉപദീപിലെ രണ്ട് അപ്പസ്‌തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള

ടൊറന്റൊ: കാനഡയിലെ കീവാറ്റിന്‍ ലെ പാസിന്റെ പുതിയ മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ്പായി ഇന്ത്യന്‍ വൈദികനായ ഫാ. സുസായ് ജെസുവിനെ ലിയോ 14-ാമന്‍ മാര്‍പാപ്പ നിയമിച്ചു. മിഷനറി ഒബ്ലേറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റില്‍ അംഗമായ അദ്ദേഹം പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറായും എഡ്മണ്ടണ്‍ മെട്രോപൊളിറ്റന്‍ അതിരൂപതയിലെ സേക്രഡ് ഹാര്‍ട്ട് ഓഫ് ദി ഫസ്റ്റ് പീപ്പിള്‍സ് ഇടവക വികാരിയായും സേവനമനുഷ്ഠിച്ച് വരികയായിരുന്നു. 1971 മെയ് 17 ന് തമിഴ്‌നാട്ടിലെപുഷ്പവനത്തില്‍ ജനിച്ച സുസായ് ജെസുവ ബാംഗ്ലൂരിലെ ധര്‍മ്മാരാം വിദ്യാ ക്ഷേത്രത്തില്‍ തത്ത്വചിന്തയും അഷ്ടയിലെ ക്രൈസ്റ്റ് പ്രേമാലയ

വത്തിക്കാന്‍ സിറ്റി: സോഷ്യല്‍ മീഡിയയിലൂടെ നമ്മുടെ മുമ്പിലേക്കെത്തുന്ന അമിതമായ വിവരങ്ങള്‍ നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ഒരുതരം വൈകാരിക ‘ബുളിമിയ’ സൃഷ്ടിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പുമായി ലിയോ 14 ാമന്‍ പാപ്പ. നമ്മുടെ സമൂഹം ഹൈപ്പര്‍ കണക്റ്റിവിറ്റി മൂലം രോഗാതുരമായിരിക്കുകയാണെന്ന് ബുധനാഴ്ചത്തെ പൊതുസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ നിരീക്ഷിച്ചു. ചിത്രങ്ങള്‍, ചിലപ്പോള്‍ തെറ്റായതോ വികലമായതോ നമ്മുടെ മുമ്പിലേക്ക് തുടര്‍ച്ചയായി എത്തിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്നത്തെ ആശയവിനിമയ മാര്‍ഗങ്ങള്‍ ഉത്കണ്ഠയുടെ ഉറവിടങ്ങളായി മാറാതെ സൗഖ്യത്തിന്റെ ഉപകരണങ്ങളായി മാറുമെന്ന് പാപ്പ പ്രത്യാശ

വത്തിക്കാന്‍ സിറ്റി: ഗോവന്‍ സ്വദേശിയായ ഫാ. റിച്ചാര്‍ഡ് ആന്റണി ഡിസൂസ എസ്.ജെ യെ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയുടെ പുതിയ ഡയറക്ടറായി ലിയോ 14 ാമന്‍ മാര്‍പാപ്പ നിയമിച്ചു. 2025 സെപ്റ്റംബര്‍ 19-ന് 10 വര്‍ഷത്തെ കാലാവധി അവസാനിക്കുന്ന ബ്രദര്‍ ഗൈ കണ്‍സോള്‍മാഗ്‌നോ, എസ്.ജെ.യുടെ പിന്‍ഗാമിയായാണ് ഫാ. റിച്ചാര്‍ഡിന്റെ നിയമനം. ജ്യോതിശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രഗത്ഭ ജ്യോതിശാസ്ത്രജ്ഞനായ ഡിസൂസ 2016 മുതല്‍ ഒബ്‌സര്‍വേറ്ററിയിലെ സ്റ്റാഫാണ്. ബഹിരാകാശ ദൂരദര്‍ശിനികളിലും നൂതന കമ്പ്യൂട്ടേഷണല്‍ സാങ്കേതിക വിദ്യകളിലുമുള്ള ഫാ. റിച്ചാര്‍ഡിന്റെ പരിചയസമ്പത്ത് കണക്കിലെടുക്കുമ്പോള്‍, ഒബ്‌സര്‍വേറ്ററി

വത്തിക്കാന്‍ സിറ്റി: സാര്‍വത്രിക കത്തോലിക്ക സഭയുടെ 38-ാമത്തെ വേദപാരംഗതനായി വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ പ്രഖ്യാപിക്കാനുള്ള തീരുമാനം ലിയോ 14-ാമന്‍ മാര്‍പാപ്പ അംഗീകരിച്ചു തങ്ങളുടെ ഗവേഷണത്തിലൂടെയോ പഠനത്തിലൂടെയോ എഴുത്തിലൂടെയോ ദൈവശാസ്ത്രമേഖലയിലോ ആത്മീയ മേഖലയിലോ ഗണ്യമായ സംഭാവകള്‍ നല്‍കിയിട്ടുള്ള വിശുദ്ധര്‍ക്ക് നല്‍കുന്ന പ്രത്യേക പദവിയാണ് വേദപാരംഗ പദവി. ആംഗ്ലിക്കന്‍ സഭയിലെ പുരോഹിതനായിരുന്നതിന് ശേഷം കത്തോലിക്ക സഭയിലേക്ക് കടന്നുവന്ന് കര്‍ദിനാള്‍ പദവി വരെ അലങ്കരിച്ച ഹെന്റി ന്യൂമാന് വേദപാരംഗ പദവി നല്‍കാനുള്ള തീരുമാനം വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ്

പോള്‍ സെബാസ്റ്റ്യന്‍ മെല്‍ബണ്‍: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളോട് മോശമായി പെരുമാറുകയും അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്ത സംഭവത്തില്‍ സീറോ മലബാര്‍ സിനഡിനോടും കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയോടും ഒപ്പം ചേര്‍ന്നുകൊണ്ട് അപലപിക്കുന്നുവെന്ന് മെല്‍ബണ്‍ സീറോ മലബാര്‍ രൂപത. ആദിവാസി മേഖലകളിലും ചേരിപ്രദേശങ്ങളിലും കടന്നു ചെന്നു പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാ സവും ആശുപത്രി സേവനങ്ങളും പ്രദാനം ചെയ്യുന്ന കന്യാസ്ത്രീകളുടെ നേര്‍ക്കുള്ള അക്രമങ്ങള്‍ അപലപിക്കപ്പെ ടേണ്ടതാണെന്ന് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍

വാഷിംഗ്ടണ്‍ ഡിസി: യേശുക്രിസ്തുവിനെ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാക്കി നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ട്രിപ്പ്‌ലെറ്റ് സഹോദരങ്ങള്‍. പ്രാര്‍ത്ഥിക്കാനും യേശുവിനെക്കുറിച്ച് പങ്കുവയ്ക്കുവാനും ശ്രമിക്കുന്ന ഡെന്‍വറില്‍ നിന്നുള്ള ഹെംസ് സഹോദരന്മാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 355,000-ത്തിലധികം ഫോളോവേഴ്‌സുണ്ട്. ഏകദേശം ഒരു വര്‍ഷം മുമ്പ്, 18 വയസ് തികഞ്ഞതിനെ തുടര്‍ന്നാണ് അവരുടെ മാതാപിതാക്കള്‍ 18 വയസുള്ള ഗേജ്, ടില്‍, കേഡന്‍ സഹോദരന്‍മാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പ്രവേശിക്കാന്‍ പച്ചക്കൊടി കാണിച്ചത്. ‘ഞങ്ങള്‍ ആളുകളോട് നേരിട്ട് യേശുവിനെക്കുറിച്ച് സംസാരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രവേശിക്കാനുള്ള അനുവാദം ലഭിച്ചപ്പോള്‍ അത് ഒരു

വത്തിക്കാന്‍ സിറ്റി: നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്, ലോകത്തിന്റെ വെളിച്ചവും! ഇന്ന് നിങ്ങളുടെ ശബ്ദം നിങ്ങളുടെ ഉത്സാഹം, നിങ്ങളുടെ നിലവിളികള്‍ – എല്ലാം യേശുക്രിസ്തുവിനുവേണ്ടി – ഭൂമിയുടെ അതിര്‍ത്തികള്‍ വരെ കേള്‍ക്കും!. യുവജനങ്ങളുടെ ജൂബിലിക്കായി വത്തിക്കാനിലെത്തിയ യുവജനങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പരിശുദ്ധ പിതാവ് ലിയോ 14 ാമന്‍ പാപ്പ പറഞ്ഞ വാക്കുകളാണിത്. സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് ആര്‍ച്ചുബിഷപ് റിനോ ഫിസിചെല്ല ആഘോഷിച്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ സ്വാഗത കുര്‍ബാനയ്ക്ക് ശേഷം, ലിയോ പാപ്പ പോപ്പ് മൊബൈലില്‍ സെന്റ് പീറ്റേഴ്സ്













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

കോതമംഗലം: ആഗോള കത്തോലിക്കാ സഭയ്ക്ക് യേശുവിന്റെ കരുണാര്‍ദ്ര സ്‌നേഹം രോഗീ ശുശ്രൂഷയിലൂടെ നല്‍കിക്കൊണ്ട് സുവിശേഷവല്ക്കരണത്തിന്റെ നൂതനപാത വെട്ടിത്തുറന്ന ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ ഭാഗമായി കൃതജ്ഞതാ ബലിയും പൊതുസമ്മേളനവും 31 ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തിഡ്രലില്‍ നടക്കും. ഇതിന് മുന്നോടിയായി ധന്യന്റെ സന്ദേശം വിശ്വാസ സമൂഹ ത്തിലേക്ക് എത്തിക്കുന്നതിനായി പഞ്ഞിക്കാരനച്ചന്റെ ഛായാ ചിത്രം കോതമംഗലം രൂപതയുടെ എല്ലാ ഇടവകകളിലൂടെയും പ്രയാണം നടത്തി. രൂപതയിലെ 14 ഫൊറോനകളുടെ കീഴില്‍ അതാത് ഫൊറോന വികാരിമാരും

ഇടുക്കി: ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ നാടിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇടുക്കി രൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് രൂപത നല്‍കിയ സ്വീക രണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാലഘട്ടത്തിലും ജനപ്രതിനിധികള്‍ക്ക് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇടുക്കിയിലുള്ളത്. ഇടുക്കിയിലെ വന്യമൃഗശല്യം, പട്ടയ പ്രശ്‌നങ്ങള്‍, നിര്‍മ്മാണ നിരോധനം തുടങ്ങിയ നിരവധിയായ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. നാടിന്റെ വളര്‍ച്ചയ്ക്കായി നടത്തുന്ന എല്ലാ ധാര്‍മിക മുന്നേറ്റങ്ങള്‍ക്കും രൂപതയുടെ പിന്തുണയുണ്ടാകുമെന്നും മാര്‍

അഗര്‍ത്തല (ത്രിപുര): ത്രിപുരയിലെ കത്തോലിക്കാ സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആവശ്യത്തിനെതിരെ പ്രതിഷേധം ഉയരുന്നു. നോര്‍ത്ത് ത്രിപുരയിലെ ധര്‍മ്മനഗറിലെ സഖായ്ബാരി ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂളിലാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സരസ്വതി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്. സ്‌കൂള്‍ കാമ്പസില്‍ ഒരു വിഭാഗത്തിന്റെയും മതപരമായ ആചാരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന ഹോളി ക്രോസ് വിദ്യാഭ്യാസ ഏജന്‍സിയുടെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ ആ ആവശ്യം നിരസിച്ചു. സ്ഥാപനം ആരംഭിച്ചതു മുതല്‍ ഈ നിയമം

കോതമംഗലം: ആഗോള കത്തോലിക്കാ സഭയ്ക്ക് യേശുവിന്റെ കരുണാര്‍ദ്ര സ്‌നേഹം രോഗീ ശുശ്രൂഷയിലൂടെ നല്‍കിക്കൊണ്ട് സുവിശേഷവല്ക്കരണത്തിന്റെ നൂതനപാത വെട്ടിത്തുറന്ന ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ ഭാഗമായി കൃതജ്ഞതാ ബലിയും പൊതുസമ്മേളനവും 31 ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തിഡ്രലില്‍ നടക്കും. ഇതിന് മുന്നോടിയായി ധന്യന്റെ സന്ദേശം വിശ്വാസ സമൂഹ ത്തിലേക്ക് എത്തിക്കുന്നതിനായി പഞ്ഞിക്കാരനച്ചന്റെ ഛായാ ചിത്രം കോതമംഗലം രൂപതയുടെ എല്ലാ ഇടവകകളിലൂടെയും പ്രയാണം നടത്തി. രൂപതയിലെ 14 ഫൊറോനകളുടെ കീഴില്‍ അതാത് ഫൊറോന വികാരിമാരും

ഇടുക്കി: ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ നാടിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇടുക്കി രൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് രൂപത നല്‍കിയ സ്വീക രണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാലഘട്ടത്തിലും ജനപ്രതിനിധികള്‍ക്ക് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇടുക്കിയിലുള്ളത്. ഇടുക്കിയിലെ വന്യമൃഗശല്യം, പട്ടയ പ്രശ്‌നങ്ങള്‍, നിര്‍മ്മാണ നിരോധനം തുടങ്ങിയ നിരവധിയായ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. നാടിന്റെ വളര്‍ച്ചയ്ക്കായി നടത്തുന്ന എല്ലാ ധാര്‍മിക മുന്നേറ്റങ്ങള്‍ക്കും രൂപതയുടെ പിന്തുണയുണ്ടാകുമെന്നും മാര്‍

അഗര്‍ത്തല (ത്രിപുര): ത്രിപുരയിലെ കത്തോലിക്കാ സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആവശ്യത്തിനെതിരെ പ്രതിഷേധം ഉയരുന്നു. നോര്‍ത്ത് ത്രിപുരയിലെ ധര്‍മ്മനഗറിലെ സഖായ്ബാരി ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂളിലാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സരസ്വതി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്. സ്‌കൂള്‍ കാമ്പസില്‍ ഒരു വിഭാഗത്തിന്റെയും മതപരമായ ആചാരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന ഹോളി ക്രോസ് വിദ്യാഭ്യാസ ഏജന്‍സിയുടെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ ആ ആവശ്യം നിരസിച്ചു. സ്ഥാപനം ആരംഭിച്ചതു മുതല്‍ ഈ നിയമം

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?