സ്വന്തം ലേഖകന്‍ ”മാതാപിതാക്കളുടെ സ്‌നേഹപ്രകടനം നിങ്ങളില്‍ എപ്പോഴെങ്കിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടോ?” കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സെമിനാറിലായിരുന്നു അങ്ങനയൊരു ചോദ്യം ഉയര്‍ന്നത്. സെമിനാര്‍ നയിച്ച പ്രശസ്ത സാഹിത്യകാരന്റേതായിരുന്നു ആ ചോദ്യം. ആരും മറുപടി പറഞ്ഞില്ല. അല്പസമയം നിശബ്ദത പാലിച്ചിട്ട് അദ്ദേഹം പറഞ്ഞു, എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. അതു കേട്ടപ്പോള്‍ പലരുടെയും മുഖങ്ങളില്‍ വിരിഞ്ഞ ചെറുചിരികള്‍ സൂചിപ്പിച്ചത് തന്റെ ചോദ്യത്തിനുള്ള ഉത്തരമാണെന്ന് അദ്ദേഹത്തിന് മനസിലായി. എന്നിട്ട് അദ്ദേഹം സ്വന്തം അനുഭവം പങ്കുവച്ചു. ”എന്റെ പിതാവ് മത്സ്യത്തൊഴിലാളിയായിരുന്നു. ഞാന്‍ എട്ടാം ക്ലാസില്‍
ഹൈദരാബാദ്: സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ സമാപിച്ച ആഘോഷമായ ഘോഷയാത്രയോടെ ഹൈദരാബാദ് അതിരൂപത ജൂബിലി ആഘോഷിച്ചു. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിന്റെ തെരുവുകളിലൂടെ പ്രത്യാശയുടെ പ്രതീകമായ ജൂബിലി കുരിശ് വഹിച്ചുകൊണ്ട് ആയിരക്കണക്കിന് വിശ്വാസികള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. ഹൈദരാബാദ് അതിരൂപതാ അധ്യക്ഷന്‍ കര്‍ദിനാള്‍ ആന്റണി പൂള അധ്യക്ഷത വഹിച്ചു. ഈ പ്രദേശത്തേക്ക് വിശ്വാസം കൊണ്ടുവന്ന മിഷനറിമാര്‍ക്ക് കര്‍ദിനാള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. 1869 മുതല്‍ ചാദര്‍ഘട്ട് പ്രദേശത്തെ ഇപ്പോഴത്തെ വലിയ കത്തോലിക്കാ പള്ളി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത് മൂന്ന് PIME മിഷനറിമാരാണ്. ഈ
വാഷിംഗ്ടണ്‍ ഡിസി: നിസാര കാര്യങ്ങള്‍ക്ക് പോലും അസഹിഷ്ണുതയും നീരസവും പ്രകടിപ്പിക്കുന്ന ആധുനികലോകത്തിന് അതിജീവനത്തിന്റെയും പ്രത്യാശയുടെയും സഹിഷ്ണുതയുടെയും പുതിയ പാഠങ്ങളുമായി 286 ദിവസത്തെ ബഹിരാകാശവാസത്തിന് ശേഷം ഇന്ത്യന്‍ വംശജയായ സുനിത വില്യംസും ബുച്ച് വില്‍മറുമടങ്ങുന്ന സംഘം ഭൂമിയില്‍ സുരക്ഷിതമായി മടങ്ങിയെത്തി. ഇരുവരുമടങ്ങുന്ന നാല്‍വര്‍ സംഘവുമായി തിരിച്ച ഡ്രാഗണ്‍ ഫ്രീഡം പേടകം 17 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ളോറിഡ തീരത്തോട് ചേര്‍ന്ന് ലാന്‍ഡ് ചെയ്യുകയായിരുന്നു. കേവലം എട്ട് ദിവസത്തെ ദൗത്യത്തിനായി 2024 ജൂണ്‍ 5 ന് അന്താരാഷ്ട്ര
അബുജ/നൈജീരിയ: നൈജീരിയയിലെ ഓഷി രൂപതയിലെ ഒരു ദൈവാലയത്തില്‍ നിന്ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ഫിലിപ്പ് എക്വേലിയെ മോചിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തോടൊപ്പം അക്രമികള്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാര്‍ത്ഥിയായ ആന്‍ഡ്രൂ പീറ്ററിനെ അക്രമികള്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയതായി ഓഷി രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. പീറ്റര്‍ എഗിലേവ സ്ഥിരീകരിച്ചു. പത്ത് ദിവസത്തോളം തടവില്‍ കഴിഞ്ഞ ഫാ. ഫിലിപ്പ് എക്വേലിക്ക് വൈദ്യസഹായം നല്‍കിവരുകയാണെന്ന് ഫാ. പീറ്റര്‍ പറഞ്ഞു. ‘നിര്‍ഭാഗ്യവശാല്‍, ഫാ. എക്വേലിയ്ക്കൊപ്പം തട്ടിക്കൊണ്ടുപോയ സെമിനാരിക്കാരനായ ആന്‍ഡ്രൂ പീറ്ററിനെ ബന്ദികളാക്കിയവര്‍ ക്രൂരമായി കൊലപ്പെടുത്തി,’.പീറ്ററിന്റെ കുടുംബത്തോട്
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിലുണ്ടായ കലാപത്തില്‍ എല്ലാവരോടും സമാധാനത്തിനായി അഭ്യര്‍ത്ഥന നടത്തി നാഗ്പൂര്‍ ആര്‍ച്ചുബിഷപ്പ് ഏലിയാസ് ഗോണ്‍സാല്‍വസ്. കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് നഗരത്തിലെ ചില പ്രദേശങ്ങളില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതുവരെ നിരവധി വീടുകളും വാഹനങ്ങളും ഒരു ക്ലിനിക്കും നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പോലീസ് ഇടപെട്ട് കൂടുതല്‍ ഭൗതിക നാശനഷ്ടങ്ങളോ മരണങ്ങളോ ഒഴിവാക്കി. ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം നഗരത്തില്‍ എര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണളില്‍ താന്‍ വളരെ ദുഃഖിതനാണെന്ന് പറഞ്ഞു. തീവ്ര ഹിന്ദുത്വ സംഘടനകള്‍ പതിനേഴാം
ന്യൂഡല്‍ഹി: കാരിത്താസ് ഇന്ത്യയും നാഷണല്‍ ബിഷപ്‌സ് ഫോറവും സംയുക്തമായി, ഡല്‍ഹി അതിരൂപതയും കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യയുമായി സഹഹരിച്ചുകൊണ്ട് ഇന്ത്യയിലുടനീളം 10,000 ത്തോളം വികലാംഗര്‍ക്ക് സഹായഹസ്തമേകുന്ന നോമ്പുകാല കാമ്പെയ്ന്‍ ആരംഭിച്ചു. ഡല്‍ഹി ആര്‍ച്ചുബിഷപ് അനില്‍ കുട്ടോ കാമ്പെയ്‌ന് തുടക്കം കുറിച്ചു. അതിരൂപതയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗമായ ചേതനാലയ ആയിരിക്കും കാമ്പെയ്ന്‍ നടപ്പാക്കുന്നത്. സമൂഹം ഉപേക്ഷിച്ചവരിലേക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേക്കും മുഖം തിരിക്കുന്നതിന് ഈ കാമ്പെയ്ന്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ച്ചുബിഷപ് അനില്‍ കുട്ടോ പറഞ്ഞു. വികലാംഗര്‍ക്ക് പരിചരണവും പിന്തുണയും സഹായത്തിനുള്ള ഉപകരണങ്ങളും
ബംഗളൂരു: ഫാ. പോള്‍ പ്രകാശ് സഗിനാലയെ കുടപ്പ രൂപതയുടെ നിയുക്ത മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. 2025 മാര്‍ച്ച് 8 നാണ് പ്രഖ്യാപിച്ചത്. ഹൈദ്രാബാദിലെ സെന്റ് ജോണ്‍സ് റീജിയണല്‍ സെമിനാരിയിലെ സേക്രഡ് സ്‌ക്രിപ്ചര്‍ പ്രഫസറായിരുന്നു അദ്ദേഹം. 1960 ല്‍ കുടപ്പ രൂപതയിലെ ബാഡ്വെലില്‍ ആയിരുന്നു ജനനം. 1987 ല്‍ കുടപ്പ രൂപതയ്ക്കായി പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബേനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അദ്ദേഹം ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. റോമിലെ കോളജിയോ സാന്‍ പൗലോയിലെ വൈസ് റെക്ടര്‍
വത്തിക്കാന്‍ സിറ്റി: സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ കണ്ടെത്തലുകള്‍ സഭാ ജീവിതത്തിലേക്ക് സമന്വയിപ്പിക്കുന്നതിന് മൂന്ന് വര്‍ഷത്തെ നടപ്പാക്കല്‍ ഘട്ടത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്‍കി. 2028-ല്‍ വത്തിക്കാനില്‍ നടക്കുന്ന സമ്മേളനത്തിനുമുമ്പ്, സഭയുടെ എല്ലാ തലങ്ങളിലും രൂപതകളിലും, ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ തലത്തിലും സന്യാസസമൂഹങ്ങളിലും സിനഡാലിറ്റിയെ സമന്വയിപ്പിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സിനഡ് സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മരിയോ ഗ്രെച്ച് വ്യക്തമാക്കി. ഒരു പുതിയ സിനഡ് വിളിക്കുകയില്ലെന്നും പകരം, ഇതുവരെ സ്വീകരിച്ച നടപടികള്‍ ക്രോഡീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എല്ലാ ബിഷപ്പുമാര്‍ക്കും ദേശീയ, പ്രാദേശിക
ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവും കാമില രാജ്ഞിയും ഏപ്രില്‍ 8-ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും. മുന്‍ നിശ്ചയിച്ചപ്രകാരം ഏപ്രില്‍ 7-10 വരെ ബ്രിട്ടീഷ് രാജകുടുംബം ഇറ്റലി സന്ദര്‍ശിക്കും. അതേസമയം ഒരു മാസത്തിലധികമായി ആശുപത്രിയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയും ചാള്‍സ് മൂന്നാമന്‍ രാജവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വത്തിക്കാന്‍ പ്രതികരിച്ചിട്ടില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമേ, രാജാവും രാജ്ഞിയും സിസ്‌റ്റൈന്‍ ചാപ്പലില്‍ ‘സൃഷ്ടിയുടെ പരിചരണം’ എന്ന വിഷയത്തില്‍ നടക്കുന്ന എക്യുമെനിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ കുറിപ്പില്‍ പറയുന്നു.
വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷംമുതല്‍ നവംബര്‍ ഒന്‍പത് പ്രാദേശിക വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും ധന്യരുടെയും ദൈവദാസരുടെയും ഓര്‍മദിനമായി ആചരിക്കും. ഇതുസംബന്ധിച്ച് ഇറ്റാലിയന്‍ ഭാഷയിലുള്ള മാര്‍പാപ്പയുടെ ആഹ്വാനം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ജോണ്‍ ലോറ്ററന്‍ ബസിലിക്കയുടെ സമര്‍പ്പണദിനമായ നവംബര്‍ ഒന്‍പതിനാണ് പാപ്പ രേഖയില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇത് വിശുദ്ധരുടെ കലണ്ടറിലെ പുതിയ ഒരു കൂട്ടിച്ചേര്‍ക്കല്‍ അല്ല എന്നും പ്രാദേശിക രൂപതകള്‍ക്ക് അവരവരുടെ പ്രദേശത്ത് വിശുദ്ധ മാതൃക നല്‍കി കടന്നുപോയവരെ അനുസ്മരിക്കാനുള്ള അവസരമാണെന്നും പാപ്പ വ്യക്തമാക്കി.
റോം: ഒരു വ്യക്തി ഒരേസമയം രാജ്യസ്‌നേഹിയായ ചൈനാക്കാരനും ക്രൈസ്തവവിശ്വാസിയുമാകുന്നതില്‍ വൈരുധ്യമില്ലെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചൈനയില്‍ മിഷനറിയായ സേവനം ചെയ്ത മാറ്റിയോ റിക്കിയെക്കുറിച്ചുള്ള കോണ്‍ഫ്രന്‍സില്‍ പ്രസംഗിച്ചപ്പോഴാണ് കര്‍ദിനാള്‍ പരോളിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘സിനിസൈസേഷന്‍’ എന്ന പേരില്‍ വിശ്വാസത്തെ ചൈനീസ്വത്കരിക്കണമെന്ന് ശഠിക്കുന്ന ചൈനീസ് ഗവണ്‍മെന്റുമായി വത്തിക്കാന്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വ്യക്തിയെന്ന നിലയില്‍ കര്‍ദിനാള്‍ പിയത്രോ പരോളിന്റെ ഈ പ്രസ്താവനക്ക് ഏറെ പ്രസക്തിയുണ്ട്. ഹോങ്കോംഗ് കര്‍ദിനാള്‍
വത്തിക്കാന്‍ സിറ്റി: ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിക്ക് മുന്നോടിയായി 13 രാജ്യങ്ങളിലെ ഭവനനിര്‍മാണപദ്ധതികള്‍ പ്രതിനിധീകരിക്കുന്ന 13 താക്കോലുകളുടെ പ്രതിരൂപങ്ങള്‍ പാപ്പ ആശിര്‍വദിച്ചു. വിശുദ്ധ വിന്‍സെന്റ്ഡിപോളില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാംവിന്‍ ഹോംലെസ് അലയന്‍സ് എന്ന സന്നദ്ധസംഘടനയാണ് 13 രാജ്യങ്ങളിലും ഭവനനിര്‍മാണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 2025 ജൂബിലിവര്‍ഷത്തില്‍ റോമിലെത്തി ഒരോ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്ന് താക്കോലുകള്‍ സ്വീകരിക്കും. സിറിയ, ഓസ്‌ട്രേലിയ, ബ്രസീല്‍, കംബോഡിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, ചിലി, കോസ്റ്റ
വത്തിക്കാന്‍ സിറ്റി: ഭീകരസംഘടനയായ ഹമാസിന്റെ പിടിയില്‍ നിന്ന് മോചിതരായ ഒരുസംഘമാളുകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ഇനിയും ഹമാസിന്റെ പിടില്‍ തുടരുന്നവരുടെ ബന്ധുക്കളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഹമാസ് തട്ടിക്കൊണ്ടുപോയ 240 പേരുടെ കുടുംബങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സംഘം പാപ്പയെ സന്ദര്‍ശിച്ചത്. ഇനിയും ഹമാസിന്റെ പിടിയിലുള്ളവരുടെ ഫോട്ടോകളുമായി സന്ദര്‍ശിക്കാനെത്തിയ കുടുംബാംഗങ്ങളുടെ കൈവശമുണ്ടായിരുന്ന ഫോട്ടോകള്‍ പാപ്പ ആശിര്‍വദിച്ചു. കൂടിക്കാഴ്ച ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നുവെന്നും ബന്ധികളോടും ബന്ധികളുടെ മോചനത്തിനുമുള്ള പാപ്പയുടെ താല്‍പ്പര്യമാണ് ഇത്
മെക്‌സിക്കോ സിറ്റി: രാജ്യത്ത് നടമാടുന്ന അക്രമത്തെക്കുറിച്ചും മനുഷ്യജീവന് എല്ലാ ഘട്ടത്തിലും നല്‍കേണ്ട സംരക്ഷണത്തെക്കുറിച്ചും മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി ചര്‍ച്ച ചെയ്ത് മെക്‌സിക്കന്‍ ബിഷപ്പുമാര്‍. കൗറ്റിറ്റ്‌ലാനിലെ കാസാ ലാഗോയില്‍ നടന്ന മെക്‌സിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ 117ാമത് പ്ലീനറി സമ്മേളനത്തോടനുബന്ധിച്ചാണ് മെക്‌സിക്കന്‍ ബിഷപ്പുമാര്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി ചര്‍ച്ച നടത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന ഘട്ടത്തില്‍ ഇപ്പോഴത്തെ പ്രസിഡന്റും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുമായി ബിഷപ്പുമാര്‍ വെവ്വേറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മൊറേന പാര്‍ട്ടിയുടെ സ്ഥാപകനായ ആന്ദ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ
വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയിലെ സിനഡ് അംഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. വത്തിക്കാനിലെത്തിയ സംഘത്തെ സ്വീകരിച്ച ഫ്രാന്‍സിസ് പാപ്പ മാര്‍ത്തോമ സഭയുടെ അധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയുടെ നല്ല ആരോഗ്യത്തിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും, അദ്ദേഹത്തിന് തന്റെ ആശംസകള്‍ കൈമാറണമെന്നും സിനഡ് അംഗങ്ങളോട് പറഞ്ഞു. മാര്‍ത്തോമ സഭാ പ്രതിനിധികള്‍ പങ്കെടുത്ത രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും 2022 മുതല്‍ കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന ചര്‍ച്ചകളുമടക്കം കത്തോലിക്കസഭയും മാര്‍ത്തോമ സഭയും തമ്മില്‍ പടിപടിയായി വളര്‍ന്നു വരുന്ന ബന്ധത്തിലെ പ്രധാന
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട
മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ
ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ
രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്‌ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍
മാത്യു സൈമണ്‍ വിശ്വാസികള്‍ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ തിരുവമ്പാടി അല്‍ഫോന്‍സ കോളേജിന്റെ പ്രിന്‍സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള്‍ അദ്ദേഹം നല്കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സില്‍ ജോയിന്റ്സെക്രട്ടറി, താമരശേരി രൂപത
ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്
ജോസഫ് മൈക്കിള്‍ കണ്ണുകള്‍ക്ക് മുമ്പില്‍ വിസ്മയം തീര്‍ക്കുന്ന മാജിക് എന്ന കലാരൂപത്തെ ലഹരിക്കെതിരെയുള്ള പടവാളാക്കിയിരിക്കുകയാണ് ജോയിസ് മുക്കുടം. ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയായി സീറോമലബാര്‍ സഭ പ്രോ-ലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. ജോയിസ് മുക്കുടത്തിന്റെ അസാധാരണമായ പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ. കുടുംബ നവീകരണ മാജിക്കല്‍ റിട്രീറ്റ് എന്ന പദം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ജോയിസ് മുക്കുടമാണ്. മൂന്നു മുതല്‍ നാലു ദിവസംവരെ നീളുന്ന ധ്യാനത്തിന്റെ പേരു കേട്ട് ആരും തെറ്റിദ്ധരിക്കരുത്. ഇതു തുടര്‍ച്ചയായ മാജിക്കല്ല. അതേസമയം തുടക്കം മുതല്‍ അവസാനംവരെ മാജിക്കും
ജോസഫ് മൈക്കിള്‍ ദൈവരാജ്യശുശ്രൂഷയ്ക്കിടയില്‍ അഞ്ചു ജീസസ് യൂത്ത് അംഗങ്ങള്‍ സ്വന്തം ജീവന്‍ ദഹനബലിയായി നല്‍കിയിട്ട് മാര്‍ച്ച് 11-ന് 25 വര്‍ഷം തികയുകയാണ്. അവരുടെ സ്മരണക്കായി ആറ് വീടുകള്‍ നിര്‍മിച്ചു നല്‍കുകയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ജീസസ് യൂത്ത് അംഗങ്ങള്‍. കോഴിക്കോട് ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് പൂക്കിപറമ്പില്‍ 2001 മാര്‍ച്ച് 11-ന് നടന്ന നാടിനെ നടുക്കിയ ബസ് അപകടത്തിലായിരുന്നു അഞ്ച് ജീസസ് യൂത്ത് അംഗങ്ങള്‍ മരിച്ചത്. അഞ്ചുപേരും ജീസസ് യൂത്തിന്റെ ഔട്ട്റീച്ച് ഫുള്‍ടൈമേഴ്സ് ആയിരുന്നു. ഇടുക്കി ജില്ലയിലെ രാജപുരത്ത് 10 ദിവസത്തെ
സഭയുടെ പരമ്പര്യങ്ങളില്‍നിന്ന് വ്യത്യസ്തമായി തന്റെ കല്ലറ മരിയ മജോരെ ദൈവാലയത്തില്‍ മതിയെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് പരിശുദ്ധ ദൈവമാതാവിലൂടെ അക്കാര്യം വെളിപ്പെടുത്തിക്കിട്ടിയതിനാലാണ്. റോമിലെ സെന്റ് മേരീസ് ബസിലിക്ക സഹാദ്ധ്യക്ഷനായ കര്‍ദിനാള്‍ റൊളണ്ടാസ് മക്രിക്കാസ് ആണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ”2022 ല്‍ സെന്റ് മേരി മേജര്‍ ദേവാലയത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാപ്പയുമായി ഞാന്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.’അദ്ദേഹത്തിന് ഈ ദൈവാലയത്തോട് വളരെ അടുപ്പമുണ്ടായിരുന്നു. ഈ ദേവാലയത്തില്‍ സ്ഥാപിതമായ മരിയന്‍ ഐക്കണില്‍ അദ്ദേഹത്തിന് വലിയ വിശ്വാസമായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം
നൈജീരിയയിലെ ക്രൈസ്തവപീഡനം ഇനി ഒരു നൈജീരിയന്‍ പ്രശ്‌നംമാത്രമല്ല, ലോകത്തിന് അവഗണിക്കാന്‍ കഴിയാത്ത ഒരു ധാര്‍മ്മിക പ്രതിസന്ധിയാണെന്ന് സോകോട്ടോയിലെ ബിഷപ്പ് മാത്യു ഹസന്‍ കുക്കയുടെ കടുത്ത മുന്നറിയിപ്പ്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം നൈജീരിയയിലെ സായുധ ആക്രമണങ്ങളില്‍ ഒരാഴ്ചയ്ക്കിടെ ഇരുന്നൂറോളം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. ജോസിനടുത്തുള്ള അഞ്ച് ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമങ്ങളില്‍ വളരെയേറെ പേര്‍ കൊല്ലപ്പെട്ടതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഓശാന ഞായറാഴ്ച സിക്കെ ഗ്രാമത്തില്‍ ആക്രമണം ഉണ്ടായത്. 56 ക്രിസ്ത്യാനികളെങ്കിലും സായുധരായ ഫുലാനി തീവ്രവാദികളാല്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണങ്ങളില്‍
ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ രാജ്യത്തെ പൂര്‍ണ്ണമായി ദൈവകരുണയ്ക്കു സമര്‍പ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായി ഫിലിപ്പീന്‍സ്. ദൈവ കരുണയുടെ ഞായറാഴ്ച രാജ്യത്തുടനീളമുള്ള എല്ലാ വിശുദ്ധ കുര്‍ബാനകളിലും ഈ സമര്‍പ്പണം നടന്നു, ദൈവകരുണയ്ക്കായുള്ള സമര്‍പ്പണ പ്രാര്‍ത്ഥന ചൊല്ലി. ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ മരിയന്‍സിലെ ഫാദര്‍ ജെയിംസ് സെര്‍വാന്റസ് ആണ് ഈ ആശയത്തിന് തുടക്കമിട്ടത്. ഫിലിപ്പീന്‍സിലെ കാത്തലിക് ഷപ്‌സ് കോണ്‍ഫറന്‍സ് (സിബിസിപി) ഔദ്യോഗിക അംഗീകാരം നല്‍കുകയും എല്ലാ രൂപതകളോടും പങ്കെടുക്കണമെന്ന് കര്‍ദ്ദിനാള്‍ പാബ്ലോ വിര്‍ജിലിയോ ഡേവിഡ് പ്രസ്താവന ഇറക്കുകയും ചെയ്തു. യുദ്ധഭീഷണി, അഴിമതി, സഭയോടുള്ള എതിര്‍പ്പുകള്‍
സഭയുടെ പരമ്പര്യങ്ങളില്‍നിന്ന് വ്യത്യസ്തമായി തന്റെ കല്ലറ മരിയ മജോരെ ദൈവാലയത്തില്‍ മതിയെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് പരിശുദ്ധ ദൈവമാതാവിലൂടെ അക്കാര്യം വെളിപ്പെടുത്തിക്കിട്ടിയതിനാലാണ്. റോമിലെ സെന്റ് മേരീസ് ബസിലിക്ക സഹാദ്ധ്യക്ഷനായ കര്‍ദിനാള്‍ റൊളണ്ടാസ് മക്രിക്കാസ് ആണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ”2022 ല്‍ സെന്റ് മേരി മേജര്‍ ദേവാലയത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാപ്പയുമായി ഞാന്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.’അദ്ദേഹത്തിന് ഈ ദൈവാലയത്തോട് വളരെ അടുപ്പമുണ്ടായിരുന്നു. ഈ ദേവാലയത്തില്‍ സ്ഥാപിതമായ മരിയന്‍ ഐക്കണില്‍ അദ്ദേഹത്തിന് വലിയ വിശ്വാസമായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം
നൈജീരിയയിലെ ക്രൈസ്തവപീഡനം ഇനി ഒരു നൈജീരിയന്‍ പ്രശ്‌നംമാത്രമല്ല, ലോകത്തിന് അവഗണിക്കാന്‍ കഴിയാത്ത ഒരു ധാര്‍മ്മിക പ്രതിസന്ധിയാണെന്ന് സോകോട്ടോയിലെ ബിഷപ്പ് മാത്യു ഹസന്‍ കുക്കയുടെ കടുത്ത മുന്നറിയിപ്പ്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം നൈജീരിയയിലെ സായുധ ആക്രമണങ്ങളില്‍ ഒരാഴ്ചയ്ക്കിടെ ഇരുന്നൂറോളം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. ജോസിനടുത്തുള്ള അഞ്ച് ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമങ്ങളില്‍ വളരെയേറെ പേര്‍ കൊല്ലപ്പെട്ടതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഓശാന ഞായറാഴ്ച സിക്കെ ഗ്രാമത്തില്‍ ആക്രമണം ഉണ്ടായത്. 56 ക്രിസ്ത്യാനികളെങ്കിലും സായുധരായ ഫുലാനി തീവ്രവാദികളാല്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണങ്ങളില്‍
ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ രാജ്യത്തെ പൂര്‍ണ്ണമായി ദൈവകരുണയ്ക്കു സമര്‍പ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായി ഫിലിപ്പീന്‍സ്. ദൈവ കരുണയുടെ ഞായറാഴ്ച രാജ്യത്തുടനീളമുള്ള എല്ലാ വിശുദ്ധ കുര്‍ബാനകളിലും ഈ സമര്‍പ്പണം നടന്നു, ദൈവകരുണയ്ക്കായുള്ള സമര്‍പ്പണ പ്രാര്‍ത്ഥന ചൊല്ലി. ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ മരിയന്‍സിലെ ഫാദര്‍ ജെയിംസ് സെര്‍വാന്റസ് ആണ് ഈ ആശയത്തിന് തുടക്കമിട്ടത്. ഫിലിപ്പീന്‍സിലെ കാത്തലിക് ഷപ്‌സ് കോണ്‍ഫറന്‍സ് (സിബിസിപി) ഔദ്യോഗിക അംഗീകാരം നല്‍കുകയും എല്ലാ രൂപതകളോടും പങ്കെടുക്കണമെന്ന് കര്‍ദ്ദിനാള്‍ പാബ്ലോ വിര്‍ജിലിയോ ഡേവിഡ് പ്രസ്താവന ഇറക്കുകയും ചെയ്തു. യുദ്ധഭീഷണി, അഴിമതി, സഭയോടുള്ള എതിര്‍പ്പുകള്‍
സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്
ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?