
തൃശൂര്‍: തൃശൂര്‍ ശക്തന്‍തമ്പുരാന്‍ മാര്‍ക്കറ്റിലെ മീറ്റ് ജീസസ് പ്രയര്‍ ടീം ഒരുക്കുന്ന 32-ാമത് ദൈവശബ്ദം ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 15 മുതല്‍ 19 വരെ നടക്കും. കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ഫാ. ബിജു പാണങ്ങാടന്‍ നിര്‍വഹിച്ചു. ഫാ. സിന്റോ പൊന്തെക്കാടന്‍ അധ്യക്ഷത വഹിച്ചു. ഫാ. സജു തളിയന്‍, ഫാ. തോബിയത്ത് ദോപ്പാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമാപന സന്ദേശം നല്‍കും.

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന പ്രതിനിധി സംഗമം നടത്തി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പ്രതിനിധി സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ജോയി പൂവപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് നടന്ന ബോധവല്‍ക്കരണ സെമിനാറിനും വയോജന സംവാദ പരിപാടിയ്ക്കും കെഎസ്എസ്എസ്

വത്തിക്കാന്‍ സിറ്റി: സഭയുടെ പൊതു പദ്ധതികളില്‍ കൂട്ടായ്മയെ അവഗണിച്ച് സ്വന്തം വഴിക്ക് പോകുന്നരെ തടയുവാന്‍ പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിച്ച് ലിയോ 14 ാമന്‍ പാപ്പ. സിനഡല്‍ ടീമുകള്‍ക്കും പങ്കാളിത്ത സ്ഥാപനങ്ങള്‍ക്കും വേണ്ടിയുള്ള ജൂബിലി കുര്‍ബാനയില്‍ നടത്തിയ പ്രസംഗത്തിലാണ് പാപ്പ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടിയത്. സഭയിലെ ബന്ധങ്ങള്‍ അധികാരത്തിന്റെ യുക്തിയുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും മറിച്ച് സ്‌നേഹത്തിലധിഷ്ഠിതമാണെന്നും ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെച്ചിന്റെ സാന്നിധ്യത്തില്‍, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കുമ്പസാരത്തിന്റെ അള്‍ത്താരയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ

തൃശൂര്‍: മൂന്നു ഭാഷകളിലായി വിശ്വാസികള്‍ പകര്‍ത്തിയെഴുതിയത് 90 ബൈബിളുകള്‍. കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷന്‍ ഫൊറോന ഇടവകാംഗങ്ങളാണ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായാണ് ബൈബിളുകള്‍ പകര്‍ത്തിയെഴുതിയത്. പഴയയനിയമവും പുതിയ നിയമവും പകര്‍ത്തിയെഴുതിയിട്ടുണ്ട്. തൃശൂര്‍ അതിരൂപത ബൈബിള്‍ പ്രേഷിതത്വം ഡയറക്ടര്‍ റവ. ഡോ. ദിജോ ഒലക്കേങ്കില്‍ അര്‍പ്പിച്ച ദിവ്യബലിക്കു മുമ്പ് കാഴ്ചയര്‍പ്പണമായാണ് ബൈബിളുകള്‍ ഓരോരുത്തരും അള്‍ത്താരയില്‍ സമര്‍പ്പിച്ചത്. ഫൊറോന വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട്, അസിന്റന്റ് വികാരി ഫാ. മിഥുന്‍ ചുങ്കത്ത്, സിസ്റ്റര്‍ റീജ തെരേസ, സിസ്റ്റര്‍

വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ പ്രത്യേക മധ്യസ്ഥനായി ലിയോ 14- ാമന്‍ പാപ്പ പ്രഖ്യാപിക്കും. നാളെ (ഒക്ടോബര്‍ 28 ന്) കത്തോലിക്കാ വിദ്യാഭ്യാസത്തെക്കുറിച്ച് ലിയോ 14-ാമന്‍ പാപ്പ പ്രസിദ്ധീകരിക്കുന്ന രേഖയിലാണ് വിശുദ്ധ തോമസ് അക്വിനാസിനൊപ്പം വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ പ്രത്യേക മധ്യസ്ഥനായി പ്രഖ്യാപിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ക്രൈസ്തവ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രഖ്യാപനമായ ‘ഗ്രാവിസിമം എഡ്യൂക്കേഷനിസി’ന്റെ 60-ാം വാര്‍ഷികത്തിലാണ് പുതിയ രേഖ പ്രസിദ്ധീകരിക്കുന്നതെന്ന് സാംസ്‌കാരിക

ഷംഷാബാദ്: ഷംഷാബാദ് അതിരൂപതയുടെ പ്രഥമ ആര്‍ച്ചുബിഷപ്പായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ സ്ഥാനമേറ്റു. അതിരൂപതാ ആസ്ഥാനമായ ബാലാപൂരിലെ (ഹൈദരാബാദ്) ബിഷപ്‌സ് ഹൗസ് അങ്കണത്തില്‍ സജ്ജീകരിച്ച വേദിയിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, ഉജ്ജെയിന്‍ ആര്‍ച്ചുബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. നൂണ്‍ഷ്യോയുടെ പ്രതിനിധിയായി മോണ്‍. ആന്ദ്രെയാ ഫ്രാന്‍ജായും മുപ്പതിലധികം മെത്രാന്മാരും നൂറില്‍പരം വൈദികരും നൂറുകണക്കിന്

കൊച്ചി: മോണ്‍. ആന്റണി കാട്ടിപ്പറമ്പിലിനെ കൊച്ചി രൂപതയുടെ ബിഷപ്പായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. 55-കാരനായ മോണ്‍. കാട്ടിപ്പറമ്പില്‍ നിലവില്‍ കൊച്ചി രൂപതയുടെ ജുഡീഷ്യല്‍ വികാരിയാണ്. റോമിലെ ഉര്‍ബാനിയ സര്‍വകലാശാലയില്‍ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ മോണ്‍. കാട്ടിപ്പറമ്പില്‍ 1998 ഓഗസ്റ്റ് 15-ന് ബിഷപ് ഡോ. ജോസഫ് കുരീത്തറയില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ഉര്‍ബാനിയ സര്‍വകലാശാലയില്‍ നിന്ന് ദൈവ ശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും, അതേ സര്‍വകലാശാലയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റും നേടിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ സാന്താക്രൂസ് ബസിലിക്കയില്‍ അസിസ്റ്റന്റ് വികാരിയായട്ടായിരുന്നു

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്ക്കരണ സെമിനാര്‍ നടത്തി. കെഎസ്എസ്എസ് ഗ്രാമതല സന്നദ്ധ പ്രവര്‍ത്തക ര്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സെമിനാര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, ലീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബെസി ജോസ്, മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സജീവം ലഹരി വിരുദ്ധ കാമ്പയിന്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍

തിരുവനന്തപുരം: കത്തോലിക്ക കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ കത്തോലിക്കരുടേതോ ക്രിസ്ത്യാനികരുടേതോ മാത്രമല്ല പൊതുസമൂഹത്തിന്റെ മുഴുവനുമാണെന്ന് ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചു പറമ്പില്‍ നയിച്ച അവകാശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം സെക്രട്ടേറിയറ്റിന് മുമ്പില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ പതിനാറായിരത്തോളം അധ്യാപകര്‍ ശമ്പളമില്ലാതെ വിഷമിക്കുമ്പോള്‍ തളര്‍ന്നുപോകുന്നത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗമാണ്. ക്രൈസ്തവ സമൂഹത്തെ തിരഞ്ഞുപിടിച്ചുകൊണ്ട് പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള



ബൊഗോത/കൊളംബിയ: സഭയുടെ പിന്തുണയോടെ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് സര്‍ക്കാരിന് 13 ടണ്‍ ആയുധങ്ങള്‍ കൈമാറാന്‍ സമ്മതമറിയിച്ച് കൊളംബിയയിലെ സായുധ സംഘമായ സഎന്‍ഇബി. 2016-ല്‍ കൊളംബിയന്‍ സര്‍ക്കാര്‍ വിപ്ലവകാരികളായ എഫ്എആര്‍സിയുമായി രൂപീകരിച്ച കരാര്‍ അംഗീകരിക്കാത്ത സായുധ വിഭാഗമാണ് സിഎന്‍ഇബി. കത്തോലിക്കാ സഭയുടെ പിന്തുണയോടെ രൂപീകരിച്ച കരാറില്‍, കൊളംബിയന്‍ സര്‍ക്കാരിന് 13.5 ടണ്‍ ആയുധങ്ങള്‍ നശിപ്പിക്കുന്നതിനായി എത്തിക്കാമെന്നാണ് സിഎന്‍ഇബി( കോര്‍ഡിനഡോറ നാഷനല്‍ എജെര്‍സിറ്റോ ബൊളിവേറിയാനോ) വാക്ക് നല്‍കിയിരിക്കുന്നത്. ടുമാകോ മുനിസിപ്പാലിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ ഗുസ്താവോ പെട്രോയുടെ ഗവണ്‍മെന്റിന്റെയും സിഎന്‍ഇബിയുടെയും പ്രതിനിധികള്‍ക്ക്

അബുജ/നൈജീരിയ: ഇസ്ലാമിക്ക് ഭീകരസംഘടനയായ ബൊക്കോ ഹറാം ജൂണ്‍ 1 ന് തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ വൈദികന്‍ ഫാ. അല്‍ഫോണ്‍സസ് അഫീന മോചിതനായി. മുബി നഗരത്തില്‍ നിന്ന് മൈദുഗുരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഫാ.അഫീനയെ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിന്റെ വടക്കുകിഴക്കന്‍ പട്ടണമായ ഗ്വോസയ്ക്ക് സമീപത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയത്. ഒരു സൈനിക ചെക്ക്പോയിന്റില്‍, അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരം ആയുധധാരികളായ ആളുകള്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദ

വത്തിക്കാന്‍ സിറ്റി: കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ വേനല്‍ക്കാലവസതിയില്‍ 16 ദിവസം ചെലവഴിച്ചശേഷം ലിയോ 14 ാമന്‍ പാപ്പ മാര്‍പാപ്പ വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തിലേക്ക് തിരിച്ചെത്തി. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ താമസം വേറിട്ട അനുഭവമായിരുന്നുവെന്നും എന്നാല്‍ ഈ ദിനങ്ങളിലും താന്‍ ജോലികള്‍ തുടര്‍ന്നിരുന്നുവെന്നും വത്തിക്കാനിലേക്ക് തിരികെ പോകുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാപ്പ പറഞ്ഞു. ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ എല്ലാവരേയും പ്രേരിപ്പിക്കണമെന്നും എല്ലാ യുദ്ധത്തിനു പിന്നിലെയും സാമ്പത്തികനേട്ടങ്ങള്‍ ഉപേക്ഷിക്കാന്‍ മനസ് കാണിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു.പലപ്പോഴും ആയുധക്കച്ചവടത്തിന്റെ മറവില്‍ വ്യക്തികളെ ഉപകരണങ്ങളായി കാണുന്ന

ജറുസലേം: തടവുകാരെ മോചിപ്പിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും അങ്ങനെ ഗാസയിലും വിശുദ്ധ നാടു മുഴുവനിലും ജീവനും അന്തസ്സും പുനഃസ്ഥാപിക്കുന്ന സൗഖ്യ പ്രക്രിയയ്ക്ക് തുടക്കം കുറിക്കണമെന്നുമുള്ള സംയുക്ത അഭ്യര്‍ത്ഥനയുമായി ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, ലാറ്റിന്‍ പാത്രിയാര്‍ക്കീസുമാര്‍. ഗാസ സന്ദര്‍ശനത്തിന് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനാണ് ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ലയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമനും ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. യുദ്ധത്തില്‍ തകര്‍ന്ന പാലസ്തീന്‍ പ്രദേശത്തേക്ക്, രാഷ്ട്രീയക്കാരോ നയതന്ത്രജ്ഞരോ എന്ന നിലയിലല്ല, അജപാലകര്‍ എന്ന നിലയിലാണ് യാത്ര

ലുബ്ലിയാന/സ്ലൊവേനിയ: പരസഹായത്തോടെ ആത്മഹത്യ ചെയ്യുവാന്‍ അനുവദിക്കുന്ന ബില്‍ യൂറോപ്യന്‍ രാജ്യമായ സ്ലോവേനിയയുടെ പാര്‍ലമെന്റില്‍ പാസായി. ഗുരുതതരമായ കഷ്ടപ്പാടുകള്‍ നേരിടുന്ന മാരകരോഗികളായ മുതിര്‍ന്നവര്‍ക്ക് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കുന്ന ബില്ലാണ് സ്ലൊവേനിയന്‍ പാര്‍ലമെന്റ് പാസാക്കിയത്. 34 നെതിരെ 50 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. മൂന്ന് പേര്‍ വിട്ടുനിന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്ന ഒരു ഹിതപരിശോധനയില്‍ 55 ശതമാനം ആളുകളും പരസഹയാത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കുന്നതിനെ അനുകൂലിക്കുന്നതായി കണ്ടെത്തിയിരുന്നു. അതേസമയം ഈ ബില്‍ ധാര്‍മികമായി വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന നിലപാടില്‍

അബുജ/നൈജീരിയ: പ്ലേറ്റോ സംസ്ഥാനത്തെ ജെബു എന്ന ക്രൈസ്തവഗ്രാമത്തില്‍ പുലര്‍ച്ചെ മുന്ന് മണിക്ക് ഫുലാനി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 32 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. പ്ലേറ്റോ സംസ്ഥാനത്തെ റിയോം കൗണ്ടിയിലുള്ള തഹോസ് ജില്ലയിലെ ക്രൈസ്തവ കര്‍ഷക ഗ്രാമമാണ് ആക്രമണത്തിനിരയായ ജെബു. പുലര്‍ച്ചെ 3 മണിയോടെ ആരംഭിച്ച ആക്രമണത്തില്‍ 3 മാസം പ്രായമുള്ള ഒരു കുഞ്ഞ് ഉള്‍പ്പടെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ഐസിസി) റിപ്പോര്‍ട്ടുകള്‍ പ്രകാരം, അക്രമികള്‍ പ്രദേശത്തെ ദൈവാലയം നശിപ്പിക്കുകയും ഡസന്‍ കണക്കിന് വീടുകള്‍













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

കൊച്ചി: ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥ സമീപനം സ്വീകരിക്കണമെന്ന് കെസിബിസി. കേര ളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാ വസ്ഥയെകുറിച്ച് പഠിച്ച് സമര്‍പ്പിച്ച ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി, സര്‍ക്കാര്‍ ക്രോഡീകരിച്ച ഉപശിപാര്‍ശകള്‍ ഉള്‍പ്പെടെയുള്ള 328 ശിപാര്‍ശകളില്‍ നിന്നും 220 ശിപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും കമ്മീഷന്‍ ശിപാര്‍ശകളില്‍മേലുള്ള നടപടികളില്‍ ക്രൈസ്തവ വിഭാഗങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുമായി ചര്‍ച്ച നടത്തി തീരുമാന മെടുക്കണം എന്നും

ബാഗ്ദാദ്: ക്രിസ്മസ് ദിനത്തില്‍ സമാധാനത്തിനായി നടത്തിയ ആഹ്വാനത്തിന്റെ പേരില്‍, മിഡില്‍ ഈസ്റ്റിലെ പ്രമുഖ ക്രൈസ്തവ നേതാവായ കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയ്ക്ക് വധഭീഷണി. കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസായ അദ്ദേഹത്തിനെതിരെ തീവ്രവാദ ഗ്രൂപ്പുകള്‍ വിചാരണയ്ക്കും വധശിക്ഷയ്ക്കും ആഹ്വാനം ചെയ്തതോടെ ഇറാഖിലെ ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിലാണ്. വര്‍ഷങ്ങളായുള്ള യുദ്ധങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും ഇറാഖ് സാധാരണ നിലയിലേക്ക് മടങ്ങിവരണമെന്നും ജനങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും ആഹ്വാനം ചെയ്യാന്‍ ‘നോര്‍മലൈസേഷന്‍’ (ചീൃാമഹശ്വമശേീി) എന്ന പദമാണ് അദ്ദേഹം ഉപയോഗിച്ചത്. എന്നാല്‍, ഇറാഖിലെ

ചങ്ങനാശേരി: വത്തിക്കാനില്‍നിന്നും കൊണ്ടുവന്ന വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വേഴപ്രാ സെന്റ് പോള്‍സ് ദേവാലയത്തില്‍ സ്ഥാപിച്ചു. പുതുക്കിപ്പണിത ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ചാണ് വിശുദ്ധ കാര്‍ലോ അക്യൂട്ടീസിന്റെയും വിശുദ്ധ കൊച്ചുത്രേസ്യായുടെയും തിരുശേഷിപ്പുകള്‍ സ്ഥാപിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടാണ് തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിച്ചത്. ചങ്ങനാശേരി രൂപതാസ്ഥാനത്തുനിന്നും നിരവധി വിശ്വാസികളുടെ അകമ്പടിയോടെയാണ് തിരുശേഷിപ്പ് വേഴപ്രായില്‍ എത്തിച്ചത്. ഇടവക വികാരി ഫാ. ജിയോ അവന്നൂരിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ തിരുശേഷിപ്പുകള്‍ സ്വീകരിച്ചു. തുടര്‍ന്ന് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.

കൊച്ചി: ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥ സമീപനം സ്വീകരിക്കണമെന്ന് കെസിബിസി. കേര ളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാ വസ്ഥയെകുറിച്ച് പഠിച്ച് സമര്‍പ്പിച്ച ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി, സര്‍ക്കാര്‍ ക്രോഡീകരിച്ച ഉപശിപാര്‍ശകള്‍ ഉള്‍പ്പെടെയുള്ള 328 ശിപാര്‍ശകളില്‍ നിന്നും 220 ശിപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും കമ്മീഷന്‍ ശിപാര്‍ശകളില്‍മേലുള്ള നടപടികളില്‍ ക്രൈസ്തവ വിഭാഗങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുമായി ചര്‍ച്ച നടത്തി തീരുമാന മെടുക്കണം എന്നും

ബാഗ്ദാദ്: ക്രിസ്മസ് ദിനത്തില്‍ സമാധാനത്തിനായി നടത്തിയ ആഹ്വാനത്തിന്റെ പേരില്‍, മിഡില്‍ ഈസ്റ്റിലെ പ്രമുഖ ക്രൈസ്തവ നേതാവായ കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയ്ക്ക് വധഭീഷണി. കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസായ അദ്ദേഹത്തിനെതിരെ തീവ്രവാദ ഗ്രൂപ്പുകള്‍ വിചാരണയ്ക്കും വധശിക്ഷയ്ക്കും ആഹ്വാനം ചെയ്തതോടെ ഇറാഖിലെ ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിലാണ്. വര്‍ഷങ്ങളായുള്ള യുദ്ധങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും ഇറാഖ് സാധാരണ നിലയിലേക്ക് മടങ്ങിവരണമെന്നും ജനങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും ആഹ്വാനം ചെയ്യാന്‍ ‘നോര്‍മലൈസേഷന്‍’ (ചീൃാമഹശ്വമശേീി) എന്ന പദമാണ് അദ്ദേഹം ഉപയോഗിച്ചത്. എന്നാല്‍, ഇറാഖിലെ

ചങ്ങനാശേരി: വത്തിക്കാനില്‍നിന്നും കൊണ്ടുവന്ന വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വേഴപ്രാ സെന്റ് പോള്‍സ് ദേവാലയത്തില്‍ സ്ഥാപിച്ചു. പുതുക്കിപ്പണിത ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ചാണ് വിശുദ്ധ കാര്‍ലോ അക്യൂട്ടീസിന്റെയും വിശുദ്ധ കൊച്ചുത്രേസ്യായുടെയും തിരുശേഷിപ്പുകള്‍ സ്ഥാപിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടാണ് തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിച്ചത്. ചങ്ങനാശേരി രൂപതാസ്ഥാനത്തുനിന്നും നിരവധി വിശ്വാസികളുടെ അകമ്പടിയോടെയാണ് തിരുശേഷിപ്പ് വേഴപ്രായില്‍ എത്തിച്ചത്. ഇടവക വികാരി ഫാ. ജിയോ അവന്നൂരിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ തിരുശേഷിപ്പുകള്‍ സ്വീകരിച്ചു. തുടര്‍ന്ന് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?