പെരുവണ്ണാമൂഴി: സുവിശേഷത്തിന്റെ സത്തയും സാക്ഷ്യവുമമാണ് ലോകം ശ്രദ്ധിക്കുന്നതെന്ന് കെസിബിസി പ്രസിഡന്റും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും ശാലോം ശുശ്രൂഷകളുടെ മുഖ്യരക്ഷാധികാരിയുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. പെരുവണ്ണാമൂഴി ശാലോം ഓഡിറ്റോറിയത്തില്‍ നടന്ന 2023-ലെ മോണ്‍. സി.ജെ വര്‍ക്കി മെമ്മോറിയല്‍ ശാലോം മീഡിയ അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദിവംഗതനായ മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ശാലോം മീഡിയ അവാര്‍ഡ് ഷെയ്ക്കെന ടിവിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും
അബുജ/നൈജീരിയ: നൈജീരിയയില്‍ അഞ്ച് മക്കളുടെ അമ്മയായ ക്രൈസ്തവ വനിതക്ക് രണ്ടര വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നീതി. നൈജീരിയയിലെ വടക്കുകിഴക്കന്‍ ബൗച്ചി സ്റ്റേറ്റിലെ ഒരു ജഡ്ജിയാണ് അപരിഷ്കൃതമായ മതനിന്ദ നിയമപ്രകാരം കുറ്റാരോപിതയായ റോഡാ ജതാവു എന്ന ക്രൈസ്തവ വനിതയെ കുറ്റവിമുക്തയാക്കിയത്. റോഡാ ജതാവുവിന്റെ നിയമപോരാട്ടത്തിന് എഡിഎഫ് ഇന്റര്‍നാഷണലിലെ നിയമസംഘം നേതൃത്വം നല്കി. ബൗച്ചി സംസ്ഥാനത്ത് ശരിയത്ത് നിയമത്തിന്റെ ഒരു രൂപമാണ് നിലവിലുള്ളത്. റോഡാ ജതാവു കുറ്റവിമുക്തയായതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ റോഡയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും എഡിഎഫിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
വാഷിംഗ്ടണ്‍ ഡിസി: കാത്തലിക് വോട്ട് എന്ന കത്തോലിക്ക ലോബിയുടെ പ്രസിഡന്റും സഹസ്ഥാപകനുമായ ബ്രയാന്‍ ബര്ച്ചിനെ വത്തിക്കാനിലെ യുഎസ് അംബാസഡറായി തിരഞ്ഞെടുത്തതായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചു. ‘ബ്രയാന്‍ ഭക്തനായ കത്തോലിക്കനാണ്, ഒമ്പത് കുട്ടികളുടെ പിതാവും കാത്തലിക് വോട്ടിന്റെ പ്രസിഡന്റുമാണ്,’ ട്രൂത്തിലെ പോസ്റ്റില്‍ ട്രംപ് എഴുതി. കാത്തലിക് വോട്ട് ജനുവരിയില്‍ ട്രംപിന്റെ പ്രചാരണ വേളയില്‍ അദ്ദേഹത്തെ പിന്തുണച്ച് പരസ്യങ്ങള്‍ നല്കിയ ഒരു രാഷ്ട്രീയ അഭിഭാഷക ഗ്രൂപ്പാണ്. വാഷിംഗ്ടണ്‍ പോസ്റ്റ് എക്സിറ്റ് പോള്‍ പ്രകാരം,
ബാഗ്ദാദ്: 2021 മാര്‍ച്ചില്‍ ഇറാഖ് സന്ദര്‍ശനത്തിനിടെ മൊസൂള്‍ നഗരത്തില്‍ വെച്ച് വധശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായുളള വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പുസ്തകം. 2025 ജനുവരി 14-ന് പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘പ്രത്യാശ’ എന്ന തലക്കെട്ടുള്ള പുതിയ പുസ്തകത്തിലാണ് ഇറാഖ് യാത്രയ്ക്കിടെ ജീവന് ഭീഷണി നേരിട്ടതിന്റെ വിശദാംശങ്ങള്‍ പാപ്പ വെളുപ്പെടുത്തിയത്. ഒരു യുവതി ചാവേറായി മൊസൂളിലേക്ക് പോയിട്ടുണ്ടെന്നും കൂടാതെ അതേ ലക്ഷ്യത്തോടെ ഒരു ട്രക്ക് പുറപ്പെട്ടിട്ടുണ്ടെന്നും പാപ്പ ബാഗ്ദാദില്‍ ഇറങ്ങിയ ഉടന്‍ തന്നെ ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സി വത്തിക്കാന്‍
കൊല്ലം: പ്രോ-ലൈഫ് കൊല്ലം രൂപതാ സമിതി ജീവന്റെ മേഖലയിലെ പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന അവാര് ഡുകള് പ്രഖ്യാപിച്ചു. മാര്‍ പോള്‍ ചിറ്റിലപ്പള്ളി മെമ്മോറിയല്‍ സെന്റ് ജോണ്‍ പോള്‍ അവാര്‍ഡ് കൊല്ലം രൂപത വികാരി ജനറലും മോറല്‍ തിയോളജിയനും കൊല്ലം രൂപത പ്രോ-ലൈഫ് മുന്‍ ഡയറക്ടറുമായ റവ. ഡോ. ബൈജു ജൂലിയാനും, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മെമ്മോറിയല്‍ സെന്റ് ജോസഫ് അവാര്‍ഡ് കെസിബിസി ഫാമിലി കമ്മീഷന് സെക്രട്ടറി ഫാ. ക്ളീറ്റസ് കതിര്‍പറമ്പിലിനും (വിജയപുരം രൂപത) ലഭിച്ചു. ഫാ. ജോസഫ്
വിലങ്ങാട്: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിനും വിലങ്ങാടിനും കേന്ദ്രസഹായം ലഭിക്കാത്തത് സങ്കടകരമാണെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ. കെസിബിസി നടപ്പിലാക്കുന്ന താമരശേരി രൂപതയുടെ വിലങ്ങാട് പുനരധിവാസ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസ പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നതിനായി കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് കൃത്യമായ പാക്കേജ് തയാറാക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ ജനങ്ങള്‍ക്ക് താമസം വരാതെ വാസയോഗ്യമായ ഭവനത്തില്‍ താമസിക്കേണ്ടതാണ്. അതുകൊണ്ടാണ് ലഭ്യമായ സ്ഥലത്തിന്റെ സ്ഥിതിക്കനുസരിച്ച് ഭവനനിര്‍മാണം
മാനന്തവാടി : വന നിയമ ഭേദഗതി കരട് ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി ദ്വാരകയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വനപാലകര്‍ക്ക് കര്‍ഷകരെയും വനാതിര്‍ത്തിയില്‍ ജീവിക്കുന്ന വരെയും ദ്രോഹിക്കാന്‍ അധികാരം നല്‍കുന്നതാണ് പ്രസ്തുത ബില്ല്. ജനങ്ങളെ വന്യജീവികളില്‍ നിന്നു രക്ഷിക്കേണ്ടതിനു പകരം വന്യജീവികള്‍ക്ക് നാട്ടില്‍ സ്വതന്ത്രമായി വിഹരിക്കാനും ജനങ്ങളെ ദ്രോഹിക്കാനും മാത്രമേ ബില്ലുകൊണ്ട് പ്രയോജന മുള്ളൂ. വന്യജീവികളെ വനത്തില്‍ സംരക്ഷിക്കാനുള്ള നിയമമാണ് വേണ്ടത്. വന നിയമ ഭേദഗതി പ്രകാരം വാറന്റില്ലാതെ ആരെയും അറസ്റ്റ്
കാക്കനാട്: ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരമാണ് ക്രിസ്മസെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹസംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അച്ചടി-ദൃശ്യ മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്നവരാണ് ഈ സംഗമത്തില്‍ പങ്കുചേര്‍ന്നത്. തിരുപ്പിറവിയുടെ സന്തോഷവും സ്നേഹവും പങ്കുവച്ചുകൊണ്ട് മാര്‍ റാഫേല്‍ തട്ടില്‍ ക്രിസ്മസ് ആശംസകള്‍ നേരുകയും സ്നേഹോപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. സ്നേഹം പഠിപ്പിക്കുക മാത്രമല്ല ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഈശോ സ്നേഹിതര്‍ക്കുവേണ്ടി ജീവന് ബലിയര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് സ്വന്തം
മാനന്തവാടി: തിരുഹൃദയ സന്യാസിനി സഭയുടെ മാനന്തവാടി നിര്‍മല പ്രൊവിന്‍സിന്റെ സുപ്പീരിയറായി സിസ്റ്റര്‍ മേഴ്സി മാനുവല്‍ എസ്എച്ചിനെ തിരഞ്ഞെടുത്തു. നിര്‍മല പ്രൊവിന്‍സിന്റെ ഭരണത്തിനായുള്ള മറ്റ് ഭാരവാഹികളായി താഴപ്പറയുന്നവരെയും തിരഞ്ഞെടുത്തു. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍മാര്‍: 1. സുവിശേഷവല്ക്കരണം :സിസ്റ്റര്‍ എല്‍സിലിറ്റ് മാത്യു എസ്.എച്ച് 2. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വികാര്‍ പ്രൊവിന്‍ഷ്യലും : സിസ്റ്റര്‍ റോസ് വര്‍ഗീസ് എസ്.എച്ച്. 3. വിദ്യാഭ്യാസം: സിസ്റ്റര്‍ ജെസി ജോസ് എസ്എച്ച് 4. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍: സിസ്റ്റര്‍ അനിലിറ്റ് സ്കറിയ എസ്എച്ച് 5. പ്രൊവിന്‍ഷ്യല്‍ ഓഡിറ്റര്‍: സിസ്റ്റര്‍
വത്തിക്കാൻ സിറ്റി: ഓരോ ക്രിസ്ത്യാനിയും ക്രിസ്തുനാഥൻ പകർന്നുതന്ന സുവിശേഷത്തിന്റെ സന്തോഷം സകലരിലേക്കും നൽകാൻ വിളിക്കപ്പെട്ടവരാണെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സ്വഭാവത്താലേ പ്രേഷിതയായ സഭയിൽ അംഗങ്ങളായ എല്ലാവർക്കും സുവിശേഷ ദൗത്യം മുമ്പോട്ടു കൊണ്ടുപോകാനുള്ള കടമയുണ്ടെന്നും പാപ്പ പറഞ്ഞു. പൊന്തിഫിക്കൻ മിഷൻ സൊസൈറ്റി അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യവേയാണ്, മാമ്മോദീസ സ്വീകരിച്ച ഓരോ ക്രിസ്ത്യാനിയുടെയും അടിസ്ഥാന ദൗത്യത്തെ കുറിച്ച് പാപ്പ വ്യക്തമാക്കിയത്. പരിശുദ്ധാത്മ ദാനങ്ങൾ സ്വീകരിച്ച് യേശുവിന്റെ പ്രവർത്തനങ്ങൾ തുടരാൻ ലോകത്തിലേക്ക് അയക്കപ്പെടുന്നവരാണ് ഓരോ ക്രിസ്ത്യാനിയും. നമ്മെ തന്നെ
വത്തിക്കാൻ സിറ്റി: ഒഡിഷയിലെ ബാലസോറിൽ മുന്നൂറോളം പേരുടെ മരണത്തിനിന് ഇടയാക്കിയ ട്രെയിൻ അപകടത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയും പ്രാർത്ഥന അറിയിച്ചും ഫ്രാൻസിസ് പാപ്പ. ദുരന്ത വാർത്ത അറിഞ്ഞ് ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ലിയോപോൾഡോ ജിറെല്ലിക്ക് പാപ്പ ടെലഗ്രാം സന്ദേശം അയക്കുകയായിരുന്നു. സന്ദേശത്തിൽ, മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു പാപ്പ. പരിക്കേറ്റവർക്കുവേണ്ടിയും പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിലപിക്കുന്നവർക്കായും അദ്ദേഹം പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. അതുപോലെ, രക്ഷാപ്രവർത്തനം നടത്തുന്നവരെയും പാപ്പ ദൈവസമക്ഷം സമർപ്പിച്ചു. ‘മരിച്ചവരുടെ ആത്മാക്കളെ സർവശക്തന്റെ സ്നേഹനിർഭരമായ കാരുണ്യത്തിന്
വത്തിക്കാൻ സിറ്റി: കത്തോലിക്കാ സംഘടനയായ ‘ഓപ്പുസ് ദേയി’ൽനിന്ന് ഇത്തവണ തിരുപ്പട്ടം സ്വീകരിച്ചത് 25 നവവൈദീകർ. ഇവരെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണെന്നതു മാത്രമല്ല, എൻജിനീയറിംഗും ടീച്ചിംഗും ഉൾപ്പെടെ വിവിധ രംഗങ്ങളിൽ വ്യാപരിച്ചിരുന്നവരാണെന്നതും ശ്രദ്ധേയം. റോമിലെ സെന്റ് യൂജിൻസ് ബസിലിക്കയിൽ നടന്ന തിരുപ്പട്ട സ്വീകരണ ശുശ്രൂഷയിൽ സഭാശുശ്രൂഷകർക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ കർദിനാൾ ലാസറസ് യു ഹ്യൂങ് സിക്കായിരുന്നു മുഖ്യകാർമികൻ. പന്ത്രണ്ട് രാജ്യങ്ങളിൽനിന്നുള്ളവരാണ് നവവൈദീകർ. സ്പെയിനിൽ നിന്നുള്ളവരാണ് ഭൂരിപക്ഷവും. കൂടാതെ ലാറ്റിൻ അമേരിക്കയിൽനിന്നുള്ളവർ മുതൽ ക്രൈസ്തവ വിരുദ്ധ പീഡനം ശക്തമായ
വാഷിംഗ്ടൺ ഡി.സി: 60 ദിനങ്ങൾ, 6500ൽപ്പരം മൈൽ ദൈർഘ്യം, ഒരു ലക്ഷത്തിൽപ്പരം പേരുടെ പങ്കാളിത്തം. അതിവിശേഷം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തയാറെടുക്കുകയാണ് യു.എസിലെ കത്തോലിക്കാ സഭ. വിശ്വാസീസമൂഹത്തിന്റെ ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കാൻ സഭ നടപ്പാക്കുന്ന നാഷണൽ യൂക്കരിസ്റ്റിക് റിവൈവലിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് ഒരുപക്ഷേ, ലോകംതന്നെ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിക്കപ്പെടുന്നത്. 2024 മേയ് 17 മുതൽ ജൂലൈ 16വരെയുള്ള രണ്ടു മാസം നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം പ്രമുഖ കാത്തലിക് മിനിസ്ട്രിയായ മോഡേൺ കാത്തലിക്
വത്തിക്കാൻ സിറ്റി: ജീവനെ സ്വാഗതം ചെയ്യുന്ന കുടുംബ സൗഹൃദ നയങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഈ വർഷത്തെ അന്താരാഷ്ട്ര കുടുംബ ദിനത്തെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ സന്ദേശം നല്‍കുകയായിരുന്നു പാപ്പ. നിലവിൽ അഭിമുഖീകരിക്കുന്ന ജനസംഖ്യാകുറവിനുള്ള മറുമരുന്ന് കുടുംബങ്ങൾ വിപുലീകരിക്കുകയെന്നതുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളിലെയും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ നയങ്ങൾ കുടുംബജീവിതത്തോടുള്ള സൗഹൃദത്തോടും സ്വീകാര്യതയോടും കൂടെ പ്രോത്സാഹിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. ജനസംഖ്യാപരമായ ശൈത്യകാലം
വത്തിക്കാൻ സിറ്റി: ജനന നിരക്ക് ഒരോ രാജ്യത്തിന്റെയും ഭാവിപ്രതീക്ഷകൾ അളക്കാനുള്ള സൂചകമാണെന്ന് വ്യക്തമാക്കി ഫ്രാൻസിസ് പാപ്പ. സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും ഭാവി ശോഭനമാകാൻ മാതാപിതാക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മമേകുന്ന സാഹചര്യം സംജാതമാകേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, ജനന നിരക്ക് ഉയർത്താൻ മാതാപിതാക്കൾക്ക് വിശിഷ്യാ, സ്ത്രീകൾക്ക് കൂടുതൽ പിന്തുണ നൽകണമെന്നും വ്യക്തമാക്കി. രാജ്യത്തെ ജനന നിരക്ക് ഗുരുതരമാംവിധം കുറയുന്ന സാഹചര്യത്തിൽ ഇറ്റാലിയൻ സർക്കാരിന്റെ സഹകരണത്തോടെ ‘ഫൗണ്ടേഷൻ ഫോർ ബെർത്ത്സ് ആൻഡ് ഫാമിലി അസോസിയേഷൻ’ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട
മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ
ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ
രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍
മാത്യു സൈമണ്‍ വിശ്വാസികള്‍ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ തിരുവമ്പാടി അല്‍ഫോന്‍സ കോളേജിന്റെ പ്രിന്‍സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള്‍ അദ്ദേഹം നല്കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സില്‍ ജോയിന്റ്സെക്രട്ടറി, താമരശേരി രൂപത
ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്
ജോസഫ് മൈക്കിള്‍ കണ്ണുകള്‍ക്ക് മുമ്പില്‍ വിസ്മയം തീര്‍ക്കുന്ന മാജിക് എന്ന കലാരൂപത്തെ ലഹരിക്കെതിരെയുള്ള പടവാളാക്കിയിരിക്കുകയാണ് ജോയിസ് മുക്കുടം. ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയായി സീറോമലബാര്‍ സഭ പ്രോ-ലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. ജോയിസ് മുക്കുടത്തിന്റെ അസാധാരണമായ പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ. കുടുംബ നവീകരണ മാജിക്കല്‍ റിട്രീറ്റ് എന്ന പദം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ജോയിസ് മുക്കുടമാണ്. മൂന്നു മുതല്‍ നാലു ദിവസംവരെ നീളുന്ന ധ്യാനത്തിന്റെ പേരു കേട്ട് ആരും തെറ്റിദ്ധരിക്കരുത്. ഇതു തുടര്‍ച്ചയായ മാജിക്കല്ല. അതേസമയം തുടക്കം മുതല്‍ അവസാനംവരെ മാജിക്കും
ജോസഫ് മൈക്കിള്‍ ദൈവരാജ്യശുശ്രൂഷയ്ക്കിടയില്‍ അഞ്ചു ജീസസ് യൂത്ത് അംഗങ്ങള്‍ സ്വന്തം ജീവന് ദഹനബലിയായി നല്‍കിയിട്ട് മാര്‍ച്ച് 11-ന് 25 വര്‍ഷം തികയുകയാണ്. അവരുടെ സ്മരണക്കായി ആറ് വീടുകള്‍ നിര്‍മിച്ചു നല്‍കുകയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ജീസസ് യൂത്ത് അംഗങ്ങള്‍. കോഴിക്കോട് ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് പൂക്കിപറമ്പില്‍ 2001 മാര്‍ച്ച് 11-ന് നടന്ന നാടിനെ നടുക്കിയ ബസ് അപകടത്തിലായിരുന്നു അഞ്ച് ജീസസ് യൂത്ത് അംഗങ്ങള്‍ മരിച്ചത്. അഞ്ചുപേരും ജീസസ് യൂത്തിന്റെ ഔട്ട്റീച്ച് ഫുള്‍ടൈമേഴ്സ് ആയിരുന്നു. ഇടുക്കി ജില്ലയിലെ രാജപുരത്ത് 10 ദിവസത്തെ
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക കോണ്‍ക്ലേവിന് ഇന്നു (മെയ് ഏഴ്) തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരും പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാന നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പ്രാര്‍ത്ഥനയോടെ കോണ്‍ക്ലേവ് ഔദ്യോഗികമായി തുടങ്ങും. തുടര്‍ന്ന് 71 രാജ്യങ്ങളില്‍നിന്നുള്ള 133 കര്‍ദിനാള്‍മാര്‍ പ്രദക്ഷിണമായി സിസ്റ്റൈന്‍ ചാപ്പലിലേക്ക് പ്രവേശിക്കും. ആദ്യ
ഇടുക്കി: ക്രിസ്തുജയന്തി ജൂബിലി വര്‍ഷാചരണത്തോടനുബന്ധിച്ച് കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണം ഇരട്ടയാര്‍ സബ്സോണിന്റെ നേതൃത്വത്തില്‍ മെയ് ഏഴു മുതല്‍ 10 വരെ കാമാക്ഷി സെന്റ് ആന്റണീസ് ദൈവാലയ അങ്കണത്തില്‍ ക്രിസ്തുജയന്തി ജൂബിലി ബൈബിള്‍ കണ്വന്ഷന് നടക്കും. ഫാ. അഗസ്റ്റ്യന്‍ മുണ്ടക്കാട്ട് വി.സി, ഫാ. ജോസഫ് കോയിക്കല്‍, ഫാ. ജെയിംസ് മാക്കിയില്‍, റവ. ഡോ. ജോസ് മാറാട്ടില്‍, ഷാജി വൈക്കത്തുപറമ്പില്‍, തോമസ് കുമളി, സെബാസ്റ്റ്യന്‍ താന്നിക്കല്‍ ചെങ്ങളം, ജോജി ചോക്കാട്ട്, സുനില്‍ രാമപുരം തുടങ്ങിയവര്‍ ശുശ്രൂഷകള്‍ നയിക്കും. എല്ലാ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് മതാധ്യാപക സംഗമം പ്രസ്റ്റണ്‍ റീജിയണിന്റെ ആതിഥേ യത്വത്തില്‍ ചോര്‍ലിയില്‍ നടന്നു. ആയിരത്തോളം അധ്യാപകര്‍ പങ്കെടുത്ത വിശ്വാസ പരിശീലക സംഗമം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. രൂപത കാറ്റകിസം കമ്മീഷന് ചെയര്മാന് റവ. ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പ്രോട്ടോസിഞ്ചെലൂസ് റവ. ഡോ.ആന്റണി ചുണ്ടലിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ മൂന്നാം ഘട്ടമായ ഇയര്‍ ഓഫ് സ്പിരിച്ച്വാലിറ്റിയുമായി ബന്ധപ്പെട്ട് പൗരസ്ത്യ ആധ്യാത്മികതയോടെ
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക കോണ്‍ക്ലേവിന് ഇന്നു (മെയ് ഏഴ്) തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരും പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാന നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പ്രാര്‍ത്ഥനയോടെ കോണ്‍ക്ലേവ് ഔദ്യോഗികമായി തുടങ്ങും. തുടര്‍ന്ന് 71 രാജ്യങ്ങളില്‍നിന്നുള്ള 133 കര്‍ദിനാള്‍മാര്‍ പ്രദക്ഷിണമായി സിസ്റ്റൈന്‍ ചാപ്പലിലേക്ക് പ്രവേശിക്കും. ആദ്യ
ഇടുക്കി: ക്രിസ്തുജയന്തി ജൂബിലി വര്‍ഷാചരണത്തോടനുബന്ധിച്ച് കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണം ഇരട്ടയാര്‍ സബ്സോണിന്റെ നേതൃത്വത്തില്‍ മെയ് ഏഴു മുതല്‍ 10 വരെ കാമാക്ഷി സെന്റ് ആന്റണീസ് ദൈവാലയ അങ്കണത്തില്‍ ക്രിസ്തുജയന്തി ജൂബിലി ബൈബിള്‍ കണ്വന്ഷന് നടക്കും. ഫാ. അഗസ്റ്റ്യന്‍ മുണ്ടക്കാട്ട് വി.സി, ഫാ. ജോസഫ് കോയിക്കല്‍, ഫാ. ജെയിംസ് മാക്കിയില്‍, റവ. ഡോ. ജോസ് മാറാട്ടില്‍, ഷാജി വൈക്കത്തുപറമ്പില്‍, തോമസ് കുമളി, സെബാസ്റ്റ്യന്‍ താന്നിക്കല്‍ ചെങ്ങളം, ജോജി ചോക്കാട്ട്, സുനില്‍ രാമപുരം തുടങ്ങിയവര്‍ ശുശ്രൂഷകള്‍ നയിക്കും. എല്ലാ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് മതാധ്യാപക സംഗമം പ്രസ്റ്റണ്‍ റീജിയണിന്റെ ആതിഥേ യത്വത്തില്‍ ചോര്‍ലിയില്‍ നടന്നു. ആയിരത്തോളം അധ്യാപകര്‍ പങ്കെടുത്ത വിശ്വാസ പരിശീലക സംഗമം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. രൂപത കാറ്റകിസം കമ്മീഷന് ചെയര്മാന് റവ. ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പ്രോട്ടോസിഞ്ചെലൂസ് റവ. ഡോ.ആന്റണി ചുണ്ടലിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ മൂന്നാം ഘട്ടമായ ഇയര്‍ ഓഫ് സ്പിരിച്ച്വാലിറ്റിയുമായി ബന്ധപ്പെട്ട് പൗരസ്ത്യ ആധ്യാത്മികതയോടെ
സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്
ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?