Follow Us On

09

May

2025

Friday

Latest News

  • പ്രോ-ലൈഫ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    പ്രോ-ലൈഫ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു0

    കൊല്ലം: പ്രോ-ലൈഫ് കൊല്ലം രൂപതാ സമിതി ജീവന്റെ മേഖലയിലെ പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന അവാര്‍ ഡുകള്‍ പ്രഖ്യാപിച്ചു. മാര്‍ പോള്‍ ചിറ്റിലപ്പള്ളി മെമ്മോറിയല്‍ സെന്റ് ജോണ്‍ പോള്‍  അവാര്‍ഡ് കൊല്ലം രൂപത വികാരി ജനറലും മോറല്‍ തിയോളജിയനും കൊല്ലം രൂപത പ്രോ-ലൈഫ് മുന്‍ ഡയറക്ടറുമായ റവ. ഡോ. ബൈജു ജൂലിയാനും, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍  മെമ്മോറിയല്‍ സെന്റ് ജോസഫ് അവാര്‍ഡ് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ക്‌ളീറ്റസ് കതിര്‍പറമ്പിലിനും (വിജയപുരം രൂപത) ലഭിച്ചു.  ഫാ. ജോസഫ്

  • കേന്ദ്രസഹായം ലഭിക്കാത്തത് സങ്കടകരം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ

    കേന്ദ്രസഹായം ലഭിക്കാത്തത് സങ്കടകരം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ0

    വിലങ്ങാട്: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിനും വിലങ്ങാടിനും കേന്ദ്രസഹായം ലഭിക്കാത്തത് സങ്കടകരമാണെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ. കെസിബിസി നടപ്പിലാക്കുന്ന താമരശേരി രൂപതയുടെ വിലങ്ങാട് പുനരധിവാസ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസ പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നതിനായി കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് കൃത്യമായ പാക്കേജ് തയാറാക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ ജനങ്ങള്‍ക്ക് താമസം വരാതെ വാസയോഗ്യമായ ഭവനത്തില്‍ താമസിക്കേണ്ടതാണ്. അതുകൊണ്ടാണ് ലഭ്യമായ സ്ഥലത്തിന്റെ സ്ഥിതിക്കനുസരിച്ച് ഭവനനിര്‍മാണം

  • വന നിയമഭേഗതി; പ്രതിഷേധ മാര്‍ച്ചുമായി കത്തോലിക്ക കോണ്‍ഗ്രസ്

    വന നിയമഭേഗതി; പ്രതിഷേധ മാര്‍ച്ചുമായി കത്തോലിക്ക കോണ്‍ഗ്രസ്0

    മാനന്തവാടി : വന നിയമ ഭേദഗതി കരട് ബില്‍  പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി ദ്വാരകയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വനപാലകര്‍ക്ക് കര്‍ഷകരെയും വനാതിര്‍ത്തിയില്‍ ജീവിക്കുന്ന വരെയും ദ്രോഹിക്കാന്‍ അധികാരം നല്‍കുന്നതാണ് പ്രസ്തുത ബില്ല്. ജനങ്ങളെ വന്യജീവികളില്‍ നിന്നു രക്ഷിക്കേണ്ടതിനു പകരം വന്യജീവികള്‍ക്ക് നാട്ടില്‍ സ്വതന്ത്രമായി വിഹരിക്കാനും ജനങ്ങളെ ദ്രോഹിക്കാനും മാത്രമേ ബില്ലുകൊണ്ട് പ്രയോജന മുള്ളൂ. വന്യജീവികളെ വനത്തില്‍ സംരക്ഷിക്കാനുള്ള നിയമമാണ് വേണ്ടത്. വന നിയമ ഭേദഗതി പ്രകാരം വാറന്റില്ലാതെ ആരെയും അറസ്റ്റ്

  • ദൈവസ്‌നേഹത്തിന്റെ മനുഷ്യാവതാരമാണ് ക്രിസ്മസ്: മാര്‍ തട്ടില്‍

    ദൈവസ്‌നേഹത്തിന്റെ മനുഷ്യാവതാരമാണ് ക്രിസ്മസ്: മാര്‍ തട്ടില്‍0

    കാക്കനാട്: ദൈവസ്‌നേഹത്തിന്റെ മനുഷ്യാവതാരമാണ് ക്രിസ്മസെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി സംഘടിപ്പിച്ച ക്രിസ്മസ് സ്‌നേഹസംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അച്ചടി-ദൃശ്യ മാധ്യമ രംഗത്തു  പ്രവര്‍ത്തിക്കുന്നവരാണ് ഈ സംഗമത്തില്‍ പങ്കുചേര്‍ന്നത്. തിരുപ്പിറവിയുടെ സന്തോഷവും സ്‌നേഹവും പങ്കുവച്ചുകൊണ്ട് മാര്‍ റാഫേല്‍ തട്ടില്‍ ക്രിസ്മസ് ആശംസകള്‍ നേരുകയും സ്‌നേഹോപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. സ്‌നേഹം പഠിപ്പിക്കുക മാത്രമല്ല ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഈശോ സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന് സ്വന്തം

  • സിസ്റ്റര്‍ മേഴ്‌സി മാനുവല്‍ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

    സിസ്റ്റര്‍ മേഴ്‌സി മാനുവല്‍ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍0

    മാനന്തവാടി: തിരുഹൃദയ സന്യാസിനി സഭയുടെ മാനന്തവാടി നിര്‍മല പ്രൊവിന്‍സിന്റെ സുപ്പീരിയറായി സിസ്റ്റര്‍ മേഴ്സി മാനുവല്‍ എസ്എച്ചിനെ തിരഞ്ഞെടുത്തു. നിര്‍മല പ്രൊവിന്‍സിന്റെ ഭരണത്തിനായുള്ള മറ്റ് ഭാരവാഹികളായി താഴപ്പറയുന്നവരെയും തിരഞ്ഞെടുത്തു. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍മാര്‍: 1. സുവിശേഷവല്‍ക്കരണം :സിസ്റ്റര്‍ എല്‍സിലിറ്റ് മാത്യു എസ്.എച്ച് 2. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വികാര്‍ പ്രൊവിന്‍ഷ്യലും : സിസ്റ്റര്‍ റോസ് വര്‍ഗീസ് എസ്.എച്ച്. 3. വിദ്യാഭ്യാസം: സിസ്റ്റര്‍ ജെസി ജോസ് എസ്എച്ച് 4. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍: സിസ്റ്റര്‍ അനിലിറ്റ് സ്‌കറിയ എസ്എച്ച് 5. പ്രൊവിന്‍ഷ്യല്‍ ഓഡിറ്റര്‍: സിസ്റ്റര്‍

  • 2024-ല്‍ നൈജീരിയ മുതല്‍ മൊസാംബിക്ക് വരെ; കോംഗോ മുതല്‍ ബുര്‍ക്കിനാ ഫാസോ വരെ ക്രൈസ്തവര്‍ പീഡനത്തിന് ഇരയായി

    2024-ല്‍ നൈജീരിയ മുതല്‍ മൊസാംബിക്ക് വരെ; കോംഗോ മുതല്‍ ബുര്‍ക്കിനാ ഫാസോ വരെ ക്രൈസ്തവര്‍ പീഡനത്തിന് ഇരയായി0

    നെയ്റോബി/കെനിയ:  2024 വിടപറയാനൊരുങ്ങുമ്പോള്‍ നൈജീരിയക്ക് പുറമെ മൊസാംബിക്ക്, സുഡാന്‍, കോംഗോ, ബുര്‍ക്കിന ഫാസോ തുടങ്ങി ആഫ്രിക്കയിലെ വിവിധ പ്രദേശങ്ങളിലേക്ക് ക്രൈസ്തവപീഡനം വ്യാപിക്കുന്ന കാഴ്ച ബാക്കിയാവുകയാണ്.  ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ഈ വര്‍ഷം നിരവധി  ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് വിശ്വാസികള്‍  ഭീകരമായ പീഡനത്തിന് ഇരയായത്. സായുധ സംഘങ്ങളും ആയുധങ്ങള്‍ കൈവശമുള്ള അക്രമിസംഘങ്ങളും ഇസ്ലാമിസ്റ്റ് തീവ്രവാദികളും ക്രിസ്ത്യാനികളെ കൊല്ലുകയും തട്ടിക്കൊണ്ടുപോകുകയും  സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാല്‍ക്കാരത്തിനിരയാക്കുകയും ചെയ്തതിന്റെ വാര്‍ത്തകള്‍ നിത്യേന എന്നവണ്ണം പോയ വര്‍ഷം വാര്‍ത്താമാധ്യമങ്ങളില്‍ ഇടം പിടിച്ചു. ഈ പീഡനത്തിനെതിരെയും സത്യം,

  • ലോകത്തിന്റെ വെല്ലുവിളികളെ സ്‌നേഹം കൊണ്ട് നേരിടണം: കര്‍ദ്ദിനാള്‍ ടാഗിള്‍

    ലോകത്തിന്റെ വെല്ലുവിളികളെ സ്‌നേഹം കൊണ്ട് നേരിടണം: കര്‍ദ്ദിനാള്‍ ടാഗിള്‍0

    പനാജി: ക്രിസ്തുവിന്റെ സ്‌നേഹം എല്ലാ അതിര്‍വരമ്പുകളെയും ഭേദിച്ച് ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്നുവെന്ന് കര്‍ദ്ദിനാള്‍ ടാഗിള്‍. ഗോവയില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റീസ് ഓഫ് അപ്പസ്‌തോലിക് ലൈഫ് മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു ഫിലീപ്പീയന്‍ കാര്‍ഡിനല്‍. ലോകമെങ്ങും ക്രൈസ്തവര്‍ക്കെതിരെയുള്ള വെല്ലുവിളികള്‍ വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ ഈ വെല്ലുവിളികളെ നേരിടുവാന്‍ സ്‌നേഹം കൊണ്ടുമാത്രമേ കഴിയൂവെന്നും വത്തിക്കാന്‍ ഡയികാസ്റ്ററി ഫോര്‍ ഇവാഞ്ചലെസേഷന്‍ പ്രോ-പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആന്റോണിയോ ടാഗിള്‍ പറഞ്ഞു. ഗോവയിലെ തദ്ദേശീയ സന്യാസസഭയായ സൊസൈറ്റി ഓഫ് പില്ലാര്‍ ആണ് ഇവന്റ് സംഘടിപ്പിച്ചത്. ഫാ. ബെനിറ്റോ മാര്‍ട്ടിന്‍സ് 1887 ലാണ് ഈ

  • തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

    തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത0

    ബിര്‍മിംഗ്ഹാം: തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. രൂപതയുടെ വിവിധ ഇടവക, മിഷന്‍ അടിസ്ഥാനമായി 150 ല്‍ അധികം കേന്ദ്രങ്ങളില്‍ ക്രിസ്മസ് രാത്രിയില്‍ പിറവിത്തിരുനാള്‍ തിരുക്കര്‍മ്മങ്ങളും ക്രിസ്മസ് ദിനത്തില്‍ വിശുദ്ധ കുര്‍ബാനകളും ക്രമീകരിച്ചിട്ടുള്ളതായി രൂപതാ പിആര്‍ഒ അറിയിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

  • സഹായിക്കേണ്ടവര്‍ മുഖംതിരിഞ്ഞുനില്ക്കുന്ന കാഴ്ചകള്‍ വേദനപ്പിക്കുന്നു: കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവ

    സഹായിക്കേണ്ടവര്‍ മുഖംതിരിഞ്ഞുനില്ക്കുന്ന കാഴ്ചകള്‍ വേദനപ്പിക്കുന്നു: കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവ0

    സുല്‍ത്താന്‍ ബത്തേരി: വിലങ്ങാടും വയനാട്ടിലും ഉണ്ടായ പ്രകൃതിദുരന്തങ്ങളുടെ ഇരകളെ അടിയന്തരമായി സഹായിക്കേണ്ടര്‍ മുഖംതിരിഞ്ഞുനില്‍ക്കുന്ന കാഴ്ചകള്‍ വേദനിപ്പിക്കുന്നതാണെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ക്കായി കെസിബിസിയും ബത്തേരി രൂപതയും ചേര്‍ന്നു നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയില്‍ നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെസിബിസിയുടെ ആഹ്വാനത്തോട് ക്രിയാത്മകമായാണ് ബത്തേരി രൂപത സഹകരിച്ചത്. ബത്തേരി രൂപതയുടെ മനുഷ്യബന്ധവും പ്രതിബദ്ധതയും എക്കാലവും സജീവമാണ്. നന്‍മ ചെയ്യുമ്പോഴും വിമര്‍ശനങ്ങളും ഒറ്റപ്പെടലുമുണ്ടാകാം. രൂപതയുടെ സാമൂഹിക സേവന

National


Vatican

  • ‘ഓപ്പുസ് ദേയി’ക്ക് ദൈവീക സമ്മാനം, എൻജിനീയറും ടീച്ചറും ഉൾപ്പെടെ ഇത്തവണ 25  നവവൈദീകർ!

    വത്തിക്കാൻ സിറ്റി: കത്തോലിക്കാ സംഘടനയായ ‘ഓപ്പുസ് ദേയി’ൽനിന്ന് ഇത്തവണ തിരുപ്പട്ടം സ്വീകരിച്ചത് 25 നവവൈദീകർ. ഇവരെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണെന്നതു മാത്രമല്ല, എൻജിനീയറിംഗും ടീച്ചിംഗും ഉൾപ്പെടെ വിവിധ രംഗങ്ങളിൽ വ്യാപരിച്ചിരുന്നവരാണെന്നതും ശ്രദ്ധേയം. റോമിലെ സെന്റ് യൂജിൻസ് ബസിലിക്കയിൽ നടന്ന തിരുപ്പട്ട സ്വീകരണ ശുശ്രൂഷയിൽ സഭാശുശ്രൂഷകർക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ കർദിനാൾ ലാസറസ് യു ഹ്യൂങ് സിക്കായിരുന്നു മുഖ്യകാർമികൻ. പന്ത്രണ്ട് രാജ്യങ്ങളിൽനിന്നുള്ളവരാണ് നവവൈദീകർ. സ്‌പെയിനിൽ നിന്നുള്ളവരാണ് ഭൂരിപക്ഷവും. കൂടാതെ ലാറ്റിൻ അമേരിക്കയിൽനിന്നുള്ളവർ മുതൽ ക്രൈസ്തവ വിരുദ്ധ പീഡനം ശക്തമായ

  • 60 ദിനങ്ങൾ, 6500 മൈൽ ദൈർഘ്യം, ഒരു ലക്ഷം പേരുടെ പങ്കാളിത്തം; ലോകം ഇതുവരെ ദർശിക്കാത്ത ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തയാറെടുത്ത് അമേരിക്ക

    വാഷിംഗ്ടൺ ഡി.സി: 60 ദിനങ്ങൾ, 6500ൽപ്പരം മൈൽ ദൈർഘ്യം, ഒരു ലക്ഷത്തിൽപ്പരം പേരുടെ പങ്കാളിത്തം. അതിവിശേഷം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തയാറെടുക്കുകയാണ് യു.എസിലെ കത്തോലിക്കാ സഭ. വിശ്വാസീസമൂഹത്തിന്റെ ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കാൻ സഭ നടപ്പാക്കുന്ന നാഷണൽ യൂക്കരിസ്റ്റിക് റിവൈവലിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് ഒരുപക്ഷേ, ലോകംതന്നെ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിക്കപ്പെടുന്നത്. 2024 മേയ് 17 മുതൽ ജൂലൈ 16വരെയുള്ള രണ്ടു മാസം നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം പ്രമുഖ കാത്തലിക് മിനിസ്ട്രിയായ മോഡേൺ കാത്തലിക്

  • ജനന നിരക്ക് പ്രോത്സാഹിപ്പിക്കുന്ന കുടുംബ സൗഹൃദ നയങ്ങൾ ആവിഷ്‌ക്കരിക്കാൻ ലോക രാജ്യങ്ങൾക്ക് പാപ്പയുടെ ആഹ്വാനം

    വത്തിക്കാൻ സിറ്റി: ജീവനെ സ്വാഗതം ചെയ്യുന്ന കുടുംബ സൗഹൃദ നയങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലോക രാജ്യങ്ങളോട്‌ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഈ വർഷത്തെ അന്താരാഷ്ട്ര കുടുംബ ദിനത്തെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ സന്ദേശം നല്കുകയായിരുന്നു പാപ്പ. നിലവിൽ അഭിമുഖീകരിക്കുന്ന ജനസംഖ്യാകുറവിനുള്ള മറുമരുന്ന് കുടുംബങ്ങൾ വിപുലീകരിക്കുകയെന്നതുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളിലെയും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ നയങ്ങൾ കുടുംബജീവിതത്തോടുള്ള സൗഹൃദത്തോടും സ്വീകാര്യതയോടും കൂടെ പ്രോത്സാഹിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. ജനസംഖ്യാപരമായ ശൈത്യകാലം

  • കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മമേകുന്ന സമൂഹത്തിന്റെ ഭാവി പ്രതീക്ഷാനിർഭരം: ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: ജനന നിരക്ക്‌ ഒരോ രാജ്യത്തിന്റെയും ഭാവിപ്രതീക്ഷകൾ അളക്കാനുള്ള സൂചകമാണെന്ന് വ്യക്തമാക്കി ഫ്രാൻസിസ് പാപ്പ. സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും ഭാവി ശോഭനമാകാൻ മാതാപിതാക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മമേകുന്ന സാഹചര്യം സംജാതമാകേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, ജനന നിരക്ക് ഉയർത്താൻ മാതാപിതാക്കൾക്ക് വിശിഷ്യാ, സ്ത്രീകൾക്ക് കൂടുതൽ പിന്തുണ നൽകണമെന്നും വ്യക്തമാക്കി. രാജ്യത്തെ ജനന നിരക്ക് ഗുരുതരമാംവിധം കുറയുന്ന സാഹചര്യത്തിൽ ഇറ്റാലിയൻ സർക്കാരിന്റെ സഹകരണത്തോടെ ‘ഫൗണ്ടേഷൻ ഫോർ ബെർത്ത്‌സ് ആൻഡ് ഫാമിലി അസോസിയേഷൻ’ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

  • പ്രതിവാര കൂടിക്കാഴ്ചയിൽ പാപ്പയ്‌ക്കൊപ്പം കോപ്റ്റിക് പാത്രിയാർക്കീസും! ചരിത്രമൂഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് വത്തിക്കാൻ ചത്വരം

    വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ പ്രതിവാര കൂടിക്കാഴ്ചയിൽ പാപ്പയെക്കൊപ്പം വേദി പങ്കിട്ടും സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ സമ്മേളിച്ച വിശ്വാസികളെ അഭിസംബോധന ചെയ്തും കോപ്റ്റിക് ഓർത്തഡോക്‌സ് പാത്രിയാർക്കീസ് തവദ്രോസ് രണ്ടാമൻ. പത്ത് വർഷംമുമ്പ് ഇതേ ദിനം ഫ്രാൻസിസ് പാപ്പ തനിക്കും കോപ്റ്റിക് സഭാപ്രതിനിധികൾക്കും വത്തിക്കാനിൽ നൽകിയ ഊഷ്മള സ്വീകരണത്തെ പാത്രിയാർക്കീസ് അനുസ്മരിച്ചപ്പോൾ, തന്റെ ക്ഷണം സ്വീകരിച്ചതിനെപ്രതി പാപ്പ പാത്രിയർക്കീസിന് നന്ദി പറഞ്ഞു. റോമിലേക്കുള്ള സന്ദർശനം പരിശുദ്ധാത്മാവിന്റെ വെളിച്ചത്താൽ പ്രാകാശിതമാട്ടെയെന്നും പാപ്പ ആശംസിച്ചു. 1973 മെയ് 10ന് പോൾ ആറാമൻ

  • ജൂബിലി വർഷത്തിന് ഒരുക്കം തുടങ്ങി; ജൂബിലി കലണ്ടറും വെബ്‌സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി വത്തിക്കാൻ

    വത്തിക്കാൻ സിറ്റി: 2025ൽ നടക്കാൻ പോകുന്ന ജൂബിലി വർഷ ആഘോഷങ്ങളുടെ തയ്യാറെടുപ്പുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂബിലി കലണ്ടറും വെബ്‌സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി വത്തിക്കാൻ ഡികാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷൻ. വത്തിക്കാൻ പ്രസ് ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ ആർച്ചുബിഷപ്പ് റിനോ ഫിസിഷെല്ലയും മോൺസിഞോർ ഗ്രഹാം ബെല്ലും ചേർന്നാണ് ഔദ്യോഗികമായി ഇവ മുന്നും പുറത്തിറക്കിയത്. ഔദ്യോഗിക ജൂബിലി ഗാനത്തിനായുള്ള മത്സരത്തിലെ വിജയിയെ ഡികാസ്റ്ററി തിരഞ്ഞെടുത്തതായി വത്തിക്കാൻ പ്രോപ്രീഫെക്റ്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇറ്റാലിയൻ ദൈവശാസ്ത്രജ്ഞനും സംഗീതജ്ഞനുമായ പിയറഞ്ചലോ സെക്വറിയുടെ വരികൾക്ക്

Magazine

Feature

Movies

  • വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലിയില്‍ നിന്ന്

    വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലിയില്‍ നിന്ന്0

    വത്തിക്കാന്‍  സിറ്റി:  കത്തോലിക്ക സഭയുടെ 267-ാമത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സിസ്‌റ്റൈന്‍ ചാപ്പലില്‍ തന്നെ തിരഞ്ഞെടുത്ത കര്‍ദിനാള്‍മാരോടൊപ്പം മാര്‍പാപ്പയായ ശേഷമുള്ള  പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ‘രക്ഷകനായ ക്രിസ്തുവിലുള്ള  സന്തോഷകരമായ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു’ എന്ന് കര്‍ദിനാള്‍മാരെ ഓര്‍മിപ്പിച്ച പാപ്പ വിശ്വാസം ഇല്ലാത്തിടത്ത് ജീവിതത്തിന് അര്‍ത്ഥം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി. ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം എപ്പോഴും നന്നായി വളര്‍ത്തിയെടുക്കണമെന്ന്  മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. പത്രോസിന്റെ ശുശ്രൂഷയിലൂടെ കര്‍ത്താവ് നമുക്കെല്ലാവര്‍ക്കും ചൊരിയുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍

  • പോപ്പ് ലിയോ പതിനാലാമന്‍:  സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം

    പോപ്പ് ലിയോ പതിനാലാമന്‍: സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം0

    അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയായി ചരിത്രം സൃഷ്ടിച്ച ലിയോ പതിനാലാമന്‍ പാപ്പ, ഇന്റര്‍നെറ്റില്‍ സജീവ സാന്നിധ്യമുള്ള ആദ്യ മാര്‍പാപ്പയാണ്. പുതു തലമുറയോടു ആശയ വിനിമയം ചെയ്യാനും തന്റെ നിലപാടുകള് വ്യക്തമായി അവതരിപ്പിക്കാനും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കര്‍ദിനാള്‍ ആയിരുന്ന കാലം മുതലേ അദ്ദേഹം പ്രയോജനപ്പെടുത്തുണ്ട്. പോപ്പ് ലിയോ XIV അദ്ദേഹത്തിന്റെ X (Twitter) അക്കൗണ്ടിലൂടെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ അഭിപ്രായങ്ങള്‍ പങ്കിടാറുണ്ട്. @drprevost എന്ന ഹാന്‍ഡില്‍ ഉപയോഗിച്ച്, അദ്ദേഹം വിവിധ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍

  • ലിയോ പതിനാലാമന്‍- പേരിന് പിന്നില്‍…

    ലിയോ പതിനാലാമന്‍- പേരിന് പിന്നില്‍…0

    ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമന്‍ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. 1878 മുതല്‍ 1903 വരെ സഭയുടെ തലവനായിരുന്ന ലിയോ പതിമൂന്നാമന്‍ പാപ്പയെ പിന്‍ചെന്നാണ് ഈ പേര് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വത്തിക്കാന്‍ വക്താവ് പറയുന്നു. സാമൂഹിക നീതിക്കു വേണ്ടിയുള്ള ഉറച്ച ശബ്ദമായിരുന്നു ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടേത്. 1891-ല്‍ തന്റെ ചാക്രികലേഖനമായ ‘റെരും  നൊവാരും’ വഴി ആധുനിക കത്തോലിക്കാ സാമൂഹിക ചിന്തകള്‍ക്ക് അടിത്തറയിട്ട പിതാവാണ് ലിയോ പതിമൂന്നാമന്‍ പാപ്പ. തൊഴിലാളികളുടെ അവകാശ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?