Follow Us On

03

November

2025

Monday

Latest News

  • യുദ്ധം ‘പരിഹാര’മല്ലെന്ന് ഇറാനിയന്‍ കര്‍ദിനാള്‍

    യുദ്ധം ‘പരിഹാര’മല്ലെന്ന് ഇറാനിയന്‍ കര്‍ദിനാള്‍0

    ടെഹറന്‍: ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം ‘പരിഹാരമല്ല’ എന്നും കക്ഷികള്‍ ‘ചര്‍ച്ചാ മേശയിലേക്ക് മടങ്ങുന്നതാണ്’ നല്ലതെന്നും ഇറാന്‍ കര്‍ദിനാള്‍ ഡൊമിനിക് ജോസഫ് മാത്യു. വലിയ നാശനഷ്ടങ്ങളുടെ നടുവിലാണ് താനുള്ളതെന്നും ഇരു രാജ്യങ്ങളിലും, മനഃപൂര്‍വവും മനഃപൂര്‍വമല്ലാത്തതുമായ നിരവധി സിവിലിയന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു. ഇസ്രായേലിന്റെ ശക്തമായ ബോംബാക്രമണത്തിന് ഇരയായ ഇറാന്റെ തലസ്ഥാനത്ത് നിന്ന്, ഇസ്രായേലുമായുള്ള ഏറ്റുമുട്ടലുകള്‍ ആരംഭിച്ച് ആറ് ദിവസത്തിന് ശേഷം,  വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പകല്‍ എല്ലാം  സാധാരണ നിലയിലാണെന്നും  എന്നാല്‍ രാത്രിയില്‍ ആകാശം

  • വൈദികര്‍ എളിമയോടും വിശ്വാസത്തോടും കൂടെ ദൈവജനത്തെ സേവിക്കണം; ലിയോ 14 ാമന്‍് പാപ്പ

    വൈദികര്‍ എളിമയോടും വിശ്വാസത്തോടും കൂടെ ദൈവജനത്തെ സേവിക്കണം; ലിയോ 14 ാമന്‍് പാപ്പ0

    വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ വിശ്വസ്ത ശിഷ്യരായി  എളിമയോടെയും സൗമ്യതയോടു കൂടി  ജനത്തെ കേള്‍ക്കാനും അവരുടെ  അടുത്തായിരിക്കാനും പുരോഹിതര്‍ തയാറാകണമെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്ര പരിശീലനത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തെ മിഷനറി സേവനം പൂര്‍ത്തിയാക്കിയ വൈദികരെ  സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. പുതിയ തലമുറക്ക് മാതൃകയാകുന്ന വിധത്തില്‍, ”ഇടയന്മാര്‍  പാദങ്ങള്‍ നിലത്തുറപ്പിച്ചവരായിരിക്കണം” എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ലിയോ പാപ്പ വൈദികരെ ഓര്‍മിപ്പിച്ചു.  മിഷനറി മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍, പലപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും, പുരോഹിതര്‍  അതിനോട്

  • AI മനുഷ്യന്‍ ഉപയോഗിക്കേണ്ട ഉല്‍പ്പന്നം; യുവജനങ്ങളുടെ വളര്‍ച്ചക്ക് അത് ഉപയോഗിക്കണം: ലിയോ 14 ാമന്‍ പാപ്പ

    AI മനുഷ്യന്‍ ഉപയോഗിക്കേണ്ട ഉല്‍പ്പന്നം; യുവജനങ്ങളുടെ വളര്‍ച്ചക്ക് അത് ഉപയോഗിക്കണം: ലിയോ 14 ാമന്‍ പാപ്പ0

    റോം: മനുഷ്യപ്രതിഭയുടെ അസാധാരണ ഒരു ഉല്‍പ്പന്നം മാത്രമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) എന്നും മനുഷ്യന് ഉപയോഗിക്കുവാനുള്ള ഉപകരണമായി മാത്രമായി എഐയെ കാണണമെന്നും ലിയോ 14 ാമന്‍ പാപ്പ. റോമില്‍ നടന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള രണ്ടാം വാര്‍ഷിക കോണ്‍ഫ്രന്‍സിന്  നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത് കൃത്രിമബുദ്ധി മനുഷ്യന്റെ വികാസത്തെ തടസപ്പെടുത്തരുത് എന്ന് ലിയോ പാപ്പ ഓര്‍മിപ്പിച്ചു. എഐ  പുതിയ സാധ്യതകള്‍ തുറക്കുമ്പോഴും, അത് മനുഷ്യാന്തസ്സിനെയും ധാര്‍മ്മികതയെയും ലംഘിക്കരുതെന്നും, പ്രത്യേകിച്ച് കുട്ടികളുടെയും യുവാക്കളുടെയും വളര്‍ച്ചയില്‍ തടസ്സം സൃഷ്ടിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ്

  • ലിയോ 14 ാമന്‍ പാപ്പയെക്കുറിച്ചുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തു

    ലിയോ 14 ാമന്‍ പാപ്പയെക്കുറിച്ചുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തു0

    വത്തിക്കാന്‍ സിറ്റി: ലിയോ 14 ാമന്‍ പാപ്പയുടെ പെറുവിലെ മിഷനറി പ്രവര്‍ത്തനങ്ങളെ ആധാരമാക്കി നിര്‍മിച്ച ‘ലിയോണ്‍ ഡി പെറു’ എന്ന ഡോക്യുമെന്ററി വത്തിക്കാന്‍ ന്യൂസ് യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു. ഡികാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷന്റെ എഡിറ്റോറിയല്‍ ഡയറക്ടറേറ്റ് ആണ്  ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ഡോക്യുമെന്ററിക്ക് ലഭിക്കുന്നത്. ഡോക്യുമെന്ററി കാണുവാനായി താഴെയുള്ള ലിങ്കില്‍ ക്ലിക്കു ചെയ്യുക. https://youtu.be/-KQ5h6Lk9-I

  • ‘ചോസണ്‍’ ക്രൂ വത്തിക്കാനിലേക്ക്…

    ‘ചോസണ്‍’ ക്രൂ വത്തിക്കാനിലേക്ക്…0

    വത്തിക്കാന്‍ സിറ്റി: ജൂണ്‍ 23-ന്, യേശുക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള  പരമ്പരയായ ”ചോസന്റെ” അഞ്ചാം സീസണിന്റെ നാലാമത്തെ എപ്പിസോഡിന്റെ  പ്രത്യേക പ്രിവ്യൂ വത്തിക്കാനില്‍ നടക്കും. ഈ പ്രിവ്യൂവില്‍ പങ്കെടുക്കുന്നതിനും മാര്‍പാപ്പയെ കാണുന്നതിനുമായി വത്തിക്കാനിലെത്തുന്ന ചോസണ്‍ ക്രൂ അംഗങ്ങള്‍ വത്തിക്കാന്‍ പ്രസ് ഓഫീസില്‍, പത്രസമ്മേളനം നടത്തുമെന്നും വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. യേശുവിന്റെ വേഷം കൈകാര്യം ചെയ്യുന്ന നടന്‍ ജോനാഥന്‍ റൂമി, ‘ദി ലാസ്റ്റ് സപ്പര്‍’ എന്ന് പേരിട്ടിരിക്കുന്ന അഞ്ചാം സീസണിന്റെ പ്രിവ്യൂവില്‍ പങ്കെടുക്കും. പരമ്പരയുടെ  സംവിധായകനുമായ ഡാളസ് ജെങ്കിന്‍സ്,

  • യുദ്ധകാലടിസ്ഥാനത്തില്‍ കടല്‍ഭിത്തി നിര്‍മിക്കണം; കൊച്ചി-ആലപ്പുഴ ജില്ലകളിലെ വൈദികര്‍ ഉപവാസ സമരം നടത്തി

    യുദ്ധകാലടിസ്ഥാനത്തില്‍ കടല്‍ഭിത്തി നിര്‍മിക്കണം; കൊച്ചി-ആലപ്പുഴ ജില്ലകളിലെ വൈദികര്‍ ഉപവാസ സമരം നടത്തി0

    കൊച്ചി: ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള പ്രദേശങ്ങളിലെ കടലാക്രമണത്തിനും അതേ തുടര്‍ന്നുള്ള കെടുതികള്‍ക്കും ദുരിതങ്ങള്‍ക്കും ശാശ്വത പരിഹാരമുണ്ടാക്കണമെന്ന്  ആവശ്യപ്പെട്ട് കൊച്ചി, ആലപ്പുഴ രൂപതകളിലെ വൈദികര്‍ തോപ്പുംപടി ബിഒടി ജംഗ്ഷനില്‍ ഏകദിന ഉപവാസ സമരം നടത്തി. കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ജോസഫ് ജൂഡ് സമരം ഉദ്ഘാടനം ചെയ്തു. തീരസംരക്ഷണത്തിന് ഗൗരവതരമായ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി ആലപ്പുഴ രൂപതകളുടെ സംയുക്തനേത്യത്വത്തില്‍ രൂപം കൊണ്ടിട്ടുള്ള കെയര്‍ ചെല്ലാനം കൊച്ചിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം നടത്തിയത്. രാവിലെ

  • സീനായ് പര്‍വതത്തിലെ സെന്റ് കാതറിന്‍ ആശ്രമം ഈജിപ്ത് ഗവണ്‍മെന്റ് കണ്ടുകെട്ടി

    സീനായ് പര്‍വതത്തിലെ സെന്റ് കാതറിന്‍ ആശ്രമം ഈജിപ്ത് ഗവണ്‍മെന്റ് കണ്ടുകെട്ടി0

    കെയ്‌റോ/ ഈജിപ്ത്: പതിനഞ്ച് നൂറ്റാണ്ടുകളുടെ പ്രക്ഷുബ്ധമായ നിലനില്‍പ്പിന് ശേഷം, സീനായ് പര്‍വതത്തിന്റെ ദുര്‍ഘടമായ ഭൂപ്രദേശത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് കാതറിന്‍സ് ആശ്രമം, ഈജിപ്റ്റ് കണ്ടുകെട്ടി. ഇതോടെ ഈ പ്രധാനപ്പെട്ട ക്രൈസ്തവ കേന്ദ്രത്തിന് അതിന്റെ ഭരണപരമായ സ്വയംഭരണാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈജിപ്തിലെ ഇസ്മായിലിയ കോടതി പുറപ്പെടുവിച്ച വിധിപ്രകാരമാണ് സെന്റ് കാതറിന്‍സ് ആശ്രമത്തിന്റെ സ്വത്തുക്കള്‍ ഇപ്പോള്‍ ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് കണ്ടുകെട്ടിയത്. ഇതോടെ ഈ സന്യാസ ആശ്രമത്തിന്റെയും  അതില്‍ വസിക്കുന്ന സന്യാസ സമൂഹത്തിന്റെയും ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ആറാം

  • ബിഷപ് ഷെയ്ന്‍ മാക്കിന്‍ലെ ബ്രിസ്‌ബെയ്ന്‍ അതിരൂപതയുടെ  പുതിയ ആര്‍ച്ചുബിഷപ്

    ബിഷപ് ഷെയ്ന്‍ മാക്കിന്‍ലെ ബ്രിസ്‌ബെയ്ന്‍ അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്0

    ബ്രിസ്‌ബെയ്ന്‍/ഓസ്‌ട്രേലിയ: ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ അതിരൂപതയായ ബ്രിസ്‌ബെയ്ന്‍ അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പായി ബിഷപ് ഷെയ്ന്‍ മാക്കിന്‍ലെയെ ലിയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. 13 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ആര്‍ച്ചുബിഷപ്് മാര്‍ക്ക് കോള്‍റിഡ്ജിന്റെ പിന്‍ഗാമിയായി, 60 വയസുള്ള ബിഷപ് മാക്കിന്‍ലെ സ്ഥാനമേല്‍ക്കും. സെപ്റ്റംബര്‍ 11-ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ വച്ചായിരിക്കും സ്ഥാനരോഹണ ചടങ്ങുകള്‍ നടക്കുന്നത്. 684,000-ത്തിലധികം കത്തോലിക്കര്‍ ഉള്‍പ്പെടുന്ന 94 ഇടവകകളുള്ള ഈ രൂപതയുടെ അജപാലന ചുമതല ഏറ്റെടുക്കുന്ന മാക്കിന്‍ലെ, സഭയുടെ സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡില്‍ ശ്രദ്ധേയമായ

  • കോര്‍പ്പസ് ക്രിസ്റ്റി പ്രദക്ഷിണങ്ങളില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍

    കോര്‍പ്പസ് ക്രിസ്റ്റി പ്രദക്ഷിണങ്ങളില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍0

    വാര്‍സോ/പോളണ്ട്: 2025 ജൂണ്‍ 19 ന്, ലോകമെമ്പാടുമുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ദിനത്തില്‍ ദിവ്യകാരുണ്യത്തിലുള്ള ക്രിസ്തുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തില്‍ പരസ്യമായി വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിന്റെ ഭാഗമായി  ദിവ്യകാരുണ്യം കടന്നുവന്ന വഴികളില്‍ കുട്ടികള്‍ പൂക്കള്‍ വിതറിയ പാതയൊരുക്കി. ‘കോര്‍പ്പസ് ക്രിസ്റ്റി’ (‘ക്രിസ്തുവിന്റെ ശരീരം’) എന്നത് ക്രിസ്തുവിന്റെ അതിവിശുദ്ധ ശരീരത്തിന്റെയും രക്തത്തിന്റെയും ആഘോഷത്തിന്റെ ലത്തീന്‍ പേരാണ്. കത്തോലിക്കാ സഭയുടെ ആരാധനാക്രമ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകളിലൊന്നാണിത്.

National


Vatican

  • ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലിരിക്കുന്ന  പ്രായം കൂടിയ രണ്ടാമത്തെ മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: 2024 ഒക്‌ടോബര്‍ 17-ന് ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലിരിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ പാപ്പയായി മാറി. 93 -ാമത്തെ വയസില്‍ കാലം ചെയ്ത ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ മാത്രമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെക്കാള്‍ കൂടുതല്‍ പ്രായമുണ്ടായിരുന്ന മാര്‍പാപ്പ. 2030 മെയ് ഏഴ് വരെ മാര്‍പാപ്പയായി തുടര്‍ന്നാല്‍   ഏറ്റവും പ്രായം കൂടിയ മാര്‍പാപ്പ എന്ന ബഹുമതി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്വന്തമാകും. 1740 ഫെബ്രുവരി ആറിന് കാലം ചെയ്ത ക്ലെമന്റ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയായിരുന്നു പ്രായംകൂടിയ മാര്‍പാപ്പമാരില്‍ ഇതുവരെ

  • ഫാത്തിമയിലെ സൂര്യനൃത്ത അത്ഭുതത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് യുഎസില്‍ നടന്നത്  22,662 ജപമാല റാലികള്‍

    വാഷിംഗ്ടണ്‍ ഡിസി: 1917 ഒക്‌ടോബര്‍ 13-ന് ഫാത്തിമയില്‍ നടന്ന സൂര്യനൃത്ത അത്ഭുതത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് യുഎസില്‍ നടന്നത് 22,662 ജപമാല റാലികള്‍. ‘അമേരിക്ക നീഡ്‌സ് ഫാത്തിമ’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാന്‍ഹട്ടനിലെ സെന്റ് പാട്രിക്ക്‌സ് കത്തീഡ്രലിന് മുന്നില്‍ മുതല്‍ ഗ്രാമപ്രദേശങ്ങളിലുള്ള ചെറുപട്ടണങ്ങളില്‍ വരെ ജപമാല റാലികള്‍ നടത്തിയത്. ഇതുവരെയുള്ള റിക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് യുഎസിലങ്ങോളമിങ്ങോളമായി നടന്ന 22,662 ജപമാല റാലികള്‍ ഒന്നാകെ കണക്കിലെടുത്താല്‍ ലോകത്തിലെ ഏറ്റവും വലിയ ജപമാല റാലിയാണിത്. ഒക്‌ടോബര്‍ 13-നോട് ഏറ്റവും അടുത്ത ശനിയാഴ്ചയാണ് ഈ ജപമാല

  • ‘സിനഡ് ഓണ്‍ സിനഡാലിറ്റി’  27-ന് സമാപിക്കും

    വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ആഗോളതലത്തിലുള്ള രണ്ടാമത് സമ്മേളനം 27ന് സമാപിക്കും. 2021 ഒക്‌ടോബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കംകുറിച്ച സിനഡ് ഓണ്‍ സിനഡാലിറ്റിക്കാണ് ഇതോടുകൂടി ഔദ്യോഗികമായി വിരാമമാകുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സിനഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. സിനഡിന് മുന്നോടിയായി സിനഡ് അംഗങ്ങള്‍ക്കായി രണ്ട് ദിവസം നീണ്ടുനിന്ന ധ്യാനവും ക്രമീകരിച്ചിരുന്നു. തുടര്‍ന്ന് സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ റിലേറ്റര്‍ ജനറലായ ലക്‌സംബര്‍ഗ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജീന്‍ ക്ലോഡെ ഹൊള്ളിറിക്കും ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍

  • ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി

    വത്തിക്കാന്‍ സിറ്റി: റഷ്യ-ഉക്രെയ്ന്‍ യുദ്ധം ശമനമില്ലാതെ തുടരുന്നതിനിടയില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി. ഇത് മൂന്നാം തവണയാണ് സെലന്‍സ്‌കി വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും നീതിപൂര്‍വകവും സുസ്ഥിരവുമായ സമാധാനം രാജ്യത്ത് ഉറപ്പാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. കൂടാതെ മതപരമായ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനുമായും വിദേശകാര്യ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ്

  • നിങ്ങള്‍ സഭയുടെ ഐക്യത്തിന്റെ അടയാളം: പുതിയ കര്‍ദിനാള്‍മാരോട് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമായി കര്‍ദിനാള്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 21 പേരും സഭയുടെ ഐക്യത്തെയാണ് പ്രകടിപ്പിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍മാര്‍ക്ക് അയച്ച കത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പദവിയുടെ ഔന്നത്യത്തിലുപരി ശുശ്രൂഷയ്ക്കുള്ള അവസരമായി കര്‍ദിനാള്‍ പദവി മാറണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും പുതിയ കര്‍ദിനാള്‍മാര്‍ക്ക് അയച്ച കത്തില്‍ പാപ്പ പറയുന്നു. ‘കണ്ണുകള്‍ ഉയിര്‍ത്തി, കൈകള്‍ കൂപ്പി, നിഷ്പാദുകരായി’ ശുശ്രൂഷകള്‍ നിര്‍വഹിക്കുവാന്‍ പാപ്പ കര്‍ദിനാള്‍മാരെ ക്ഷണിച്ചു. കുരിശിന്റെ വിശുദ്ധ യോഹന്നാനെക്കുറിച്ച് അര്‍ജന്റീനിയന്‍ കവിയായ ഫ്രാന്‍സിസ്‌കോ ലൂയിസ്

  • ലുജാന്‍ നാഥയുടെ തീര്‍ത്ഥാടനത്തിന് 23 ലക്ഷം യുവജനങ്ങള്‍

    ബ്യൂണസ് അയറിസ്: അര്‍ജന്റീനയുടെ പ്രത്യേക മധ്യസ്ഥയായ ലുജാന്‍ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് നടത്തിയ 50-ാമത് യുവജന തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് 23 ലക്ഷം യുവജനങ്ങള്‍. ‘അമ്മയുടെ കടാക്ഷത്തിന് കീഴില്‍ ഞങ്ങള്‍ ഐക്യം തേടുന്നു’ എന്നതായിരുന്നു ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ പ്രമേയം. ബ്യൂണസ് അയറിസ് അതിരൂപതയും പോപ്പുലര്‍ പയറ്റി കമ്മീഷനും ചേര്‍ന്നാണ് തീര്‍ത്ഥാടനത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്. ബ്യൂണസ് അയറിസ് ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാര്‍സിയ കുയേര്‍വ ലുജാന്‍ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ യുവജനങ്ങള്‍ക്ക് വേണ്ടി ദിവ്യബലിയര്‍പ്പിച്ചു. പരിശുദ്ധ മറിയത്തെ ‘അമ്മ’ എന്ന് വിളിക്കുന്നതിലൂടെ’തീര്‍ത്ഥാടനത്തിനെത്തിയവര്‍

Magazine

Feature

Movies

  • കെസിവൈഎം കലോത്സവം; മണിക്കടവ് ജേതാക്കള്‍

    കെസിവൈഎം കലോത്സവം; മണിക്കടവ് ജേതാക്കള്‍0

    ചെമ്പേരി: കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത കലോത്സവം ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് നടത്തി. വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് മാനേജര്‍ ഫാ. ജെയിംസ് ചെല്ലങ്കോട്ട് കലോത്സവം ഉദ്ഘാടനം  ചെയ്തു. കെസിവൈഎം അതിരൂപത പ്രസിഡന്റ് അബിന്‍ വടക്കേക്കര പതാക ഉയര്‍ത്തി. ആയിരത്തിലധികം യുവജനങ്ങള്‍ പങ്കെടുത്ത കലോത്സവത്തില്‍ മണിക്കടവ് ഫൊറോന ഒന്നാം സ്ഥാനവും പേരാവൂര്‍ ഫെറോന രണ്ടാം സ്ഥാനവും വായാട്ടുപറമ്പ് ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  സമാപന സമ്മേളനവും സമ്മാനദാനവും ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്ക റെക്ടര്‍ റവ.

  • ഫരീദാബാദ് അതിരൂപതാധ്യക്ഷനായി മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര സ്ഥാനമേറ്റു

    ഫരീദാബാദ് അതിരൂപതാധ്യക്ഷനായി മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര സ്ഥാനമേറ്റു0

    ന്യൂഡല്‍ഹി: അതിരൂപതയായി ഉയര്‍ത്തപ്പെട്ട ഫരീദാബാദിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിലവിലെ ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ഔദ്യോഗികമായ സ്ഥാനമേറ്റു. ഡല്‍ഹി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ വേദിയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താളത്ത്, ഡല്‍ഹി അതിരൂപതാധ്യക്ഷന്‍ ഡോ. അനില്‍ കൂട്ടോ, തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്നു നടന്ന അനുമോദന

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?