Follow Us On

15

September

2025

Monday

Latest News

  • തൊമ്മന്‍കുത്തിലെ നിസഹായരായ മനുഷ്യര്‍ക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി നിലകൊള്ളേണ്ട സമയം: സീറോമലബാര്‍ സഭ

    തൊമ്മന്‍കുത്തിലെ നിസഹായരായ മനുഷ്യര്‍ക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി നിലകൊള്ളേണ്ട സമയം: സീറോമലബാര്‍ സഭ0

    കൊച്ചി: തൊമ്മന്‍കുത്തിലെ നിസഹായരായ മനുഷ്യര്‍ക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി നിലകൊള്ളേണ്ട സമയമാണിതെന്ന് സീറോമലബാര്‍ സഭ പിആര്‍ഒ റവ. ഡോ. ടോം ഓലിക്കരോട്ട്.  കഴിഞ്ഞ ഏപ്രില്‍ 12 നു തൊമ്മന്‍കുത്തിലെ നാരങ്ങാനത്തു സ്വകാര്യഭൂമിയില്‍ സ്ഥാപിച്ച കുരിശുതകര്‍ത്തുകൊണ്ടു  ആരംഭിച്ചതാണ്  റവന്യൂഭൂമിയില്‍ അതിക്രമിച്ചുകയറിയുള്ള വനംവകുപ്പിന്റെ ബുള്‍ഡോസര്‍രാജ്. തകര്‍ക്കപ്പെട്ട കുരിശു സ്ഥാപിച്ചിരുന്നത് വനഭൂമിയുടെ അതിരു നിര്‍ണയിച്ചിരിക്കുന്ന ജണ്ടയ്ക്ക് പുറത്താണുള്ളതെന്ന  തൊടുപുഴ തഹല്‍സിദാറുടെ  റിപ്പോര്‍ട്ട്  ലഭിച്ചതിനുശേഷവും കര്‍ഷകപീഡനം   തുടരുന്നതുകാണുമ്പോള്‍ കേരളത്തില്‍ ജനാധിപത്യം മരിച്ചോ എന്നും ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വം വനവാ സത്തിനുപോയോ, അല്ലെങ്കില്‍   കുരിശും

  • ഉക്രെയ്‌നിലും ഗാസയിലും യുദ്ധമവസാനിപ്പിക്കാന്‍ മാര്‍പാപ്പയുടെ ശക്തമായ ആഹ്വാനം

    ഉക്രെയ്‌നിലും ഗാസയിലും യുദ്ധമവസാനിപ്പിക്കാന്‍ മാര്‍പാപ്പയുടെ ശക്തമായ ആഹ്വാനം0

    വത്തിക്കാന്‍: ഉക്രെയ്‌നില്‍ സമാധാനത്തിനും, ഗാസയില്‍ വെടിനിര്‍ത്തലിനും ബുധനാഴ്ചത്തെ ജനറല്‍ ഓഡിയന്‍സില്‍ ലിയോ 14 ാമന്‍ പാപ്പ വീണ്ടും ആഹ്വാനം ചെയ്തു. ഇസ്രായേല്‍ സൈന്യം അടുത്തിടെ ഗാസയില്‍ വലിയ ആക്രമണം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍, ബന്ദികളുടെ മോചനം ഉറപ്പാക്കേണ്ടതിന്റെയും മാനുഷിക നിയമം പൂര്‍ണമായും പാലിക്കേണ്ടതിന്റെ ആവശ്യകതയും മാര്‍പാപ്പ ഉയര്‍ത്തിക്കാണിച്ചു. ഗാസ മുനമ്പില്‍ മരണപ്പെട്ട  തങ്ങളുടെ കുട്ടികളുടെ മൃതദേഹങ്ങള്‍  ചേര്‍ത്തുപിടിച്ച്, ഭക്ഷണത്തിനും വെള്ളത്തിനും സുരക്ഷിതമായ അഭയത്തിനായി നിലവിളിക്കുന്ന  അമ്മമാരുടെയും പിതാക്കന്മാരുടെയും കണ്ണുനീര്‍ പാപ്പ വേദനയോടെ അനുസ്മരിച്ചു. ഗാസയിലെ വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസഹായം

  • അള്‍ത്താര മാറ്റുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച പാഴ്‌സല്‍ തുറന്നപ്പോള്‍ കണ്ടത്…

    അള്‍ത്താര മാറ്റുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച പാഴ്‌സല്‍ തുറന്നപ്പോള്‍ കണ്ടത്…0

    ഡബ്ലിന്‍/അയര്‍ലണ്ട്: സ്‌കൂളില്‍ നടന്ന  ബിരുദദാന ആഘോഷത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഗ്ലാസ്‌നെവിനിലെ സെന്റ് വിന്‍സെന്റ്‌സ് സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ഗ്രേഡ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന്റെ മുകളിലത്തെ മുറിയിലെ അള്‍ത്താര  ഒരു ഹാളിലേക്ക് മാറ്റിയത്. അള്‍ത്താര എടുത്ത് കൊണ്ടുപോകുന്നതിനിടെ അവര്‍ക്ക് അള്‍ത്താര ചരിക്കേണ്ടിവന്നു. ആ സമയം അള്‍ത്താരക്കുള്ളില്‍ നിന്ന് 1787 എന്ന തീയതിയോടെ മുകളില്‍ ലാറ്റിന്‍ ഭാഷയില്‍ കൈകൊണ്ട് എഴുതിയ ലേബലുള്ള കടലാസില്‍ പൊതിഞ്ഞ വലിയ പാഴ്‌സല്‍ താഴേക്ക് വീണു. ഉടന്‍ തന്നെ ഇത്തരമൊരു പാഴ്‌സല്‍ കണ്ടെത്തിയ വിവരം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ

  • ഭിന്നതകള്‍ പരിഹരിക്കുന്നതിന്  മതസമൂഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം:  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്

    ഭിന്നതകള്‍ പരിഹരിക്കുന്നതിന് മതസമൂഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്0

    പ്യോം പെന്‍/കംബോഡിയ: ഭിന്നതകള്‍ പരിഹരിക്കുന്നതിനായി മതസമൂഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മതാന്തര സംഭാഷണത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്. കംബോഡിയയില്‍ ആരംഭിച്ച ക്രൈസ്തവ  – ബുദ്ധ മതങ്ങളുടെ മതാന്തരകോണ്‍ഫ്രന്‍സിന്റെ ആദ്യദിനം പ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍. ഏഷ്യയില്‍ സമാധാനം ശക്തിപ്പെടുത്താനും, ബുദ്ധമത വിശ്വാസികളും ക്രിസ്ത്യാനികളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ നടത്തുന്ന എട്ടാമത് ബുദ്ധ-ക്രിസ്ത്യന്‍ കോണ്‍ഫ്രന്‍സാണിത്. ‘അനുരഞ്ജനത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും  സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സിന്റെ പ്രമേയം. ഇരു മതങ്ങളും പൊതുവായി പുലര്‍ത്തുന്ന സമാധാനത്തോടുള്ള പ്രതിബദ്ധതയുടെ

  • മോണ്‍. റെന്‍സോ പെഗോറാരോ പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ  പുതിയ പ്രസിഡന്റ്

    മോണ്‍. റെന്‍സോ പെഗോറാരോ പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ പുതിയ പ്രസിഡന്റ്0

    വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ  പ്രസിഡന്റായി വൈദ്യശാസ്ത്രത്തിലും ബയോ എത്തിക്ക്‌സിലും വിദഗ്ധനായ മോണ്‍. റെന്‍സോ പെഗോറാരോയെ  ലിയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. 2011 മുതല്‍ അക്കാദമിയുടെ ചാന്‍സലറായി സേവനം ചെയ്യകയായിരുന്ന മോണ്‍. റെന്‍സോ പെഗോറാരോ ആര്‍ച്ചുബിഷപ് വിന്‍സെന്‍സോ പാഗ്ലിയയുടെ പിന്‍ഗാമിയായി സ്ഥാനം ഏറ്റെടുത്തു. ഇറ്റലിയിലെ പാദുവയാണ് അദ്ദേഹത്തിന്റെ ജന്മദേശം. 1989 ജൂണ്‍ 11 ന് പുരോഹിതനായി അഭിഷിക്തനായി.  വൈദ്യശാസ്ത്രത്തിലും ശസ്ത്രക്രിയയിലും ബിരുദധാരിയായ മോണ്‍. റെന്‍സോ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍

  • മൂന്ന് അയല്‍ ഇടവകകള്‍ ജൂബിലിയുടെ നിറവില്‍

    മൂന്ന് അയല്‍ ഇടവകകള്‍ ജൂബിലിയുടെ നിറവില്‍0

    തിരുവല്ല: രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂന്നു കത്തോലിക്കാ ഇടവകകള്‍ക്ക് ഇത് ധന്യനിമിഷം. തിരുവല്ല അതിരൂപതയിലെ ഇരവിപേരൂര്‍, പുറമറ്റം മലങ്കര കത്തോലിക്കാ ഇടവകകള്‍ക്കും, വിജയപുരം രൂപതയിലെ മഠത്തുംഭാഗം ഇടവകയ്ക്കും 2025 ജൂബിലി വര്‍ഷമാണ്. വിശുദ്ധ അന്നയുടെ നാമത്തിലുള്ള സീറോ മലങ്കര സഭയിലെ പ്രഥമ ഇടവകയാണ് ഇരവിപേരൂര്‍ ദൈവാലയം. 1935 ല്‍ സ്ഥാപിതമായ സെന്റ് ആന്‍സ് മലങ്കര കത്തോലിക്കാ ഇടവക തിരുവല്ല അതിരൂപതയലെ പുരാതന ദൈവാലയങ്ങ ളിലൊന്നാണ്. 1935 ല്‍ തിരുവല്ലാ മെത്രാനായിരുന്ന യാക്കോബ് മാര്‍ തെയോഫിലോസിന്റെ കാലത്താണ് ഇരവിപേരൂര്‍

  • മ്യാന്‍മറില്‍ വെടിനിര്‍ത്തലിനും ചര്‍ച്ചയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യന്‍ നേതാക്കളുടെ ആഹ്വാനം

    മ്യാന്‍മറില്‍ വെടിനിര്‍ത്തലിനും ചര്‍ച്ചയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യന്‍ നേതാക്കളുടെ ആഹ്വാനം0

    ക്വലാലംപൂര്‍/മലേഷ്യ: തീവ്ര സംഘര്‍ഷം തുടരുന്ന മ്യാന്‍മറിലെ എല്ലാ കക്ഷികളോടും താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പിലാക്കാനും, എല്ലാവരെയും ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ തുടങ്ങാനും, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ നേതാക്കള്‍ ആസിയാന്‍ ഉച്ചകോടിയില്‍ അഭ്യര്‍ത്ഥിച്ചു. ക്വാലാലംപൂരില്‍ നടന്ന 46-ാമത് ആസിയാന്‍ ഉച്ചകോടിയില്‍ പ്രാദേശിക സാമ്പത്തിക സഹകരണം, മ്യാന്‍മറില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍, ആസിയാന്‍ രാജ്യങ്ങള്‍ക്കുമേലുള്ള യുഎസ് തീരുവകളുടെ ആഘാതം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. മ്യാന്‍മറിലെ പ്രതിസന്ധിക്ക് ശാശ്വതവും സമാധാനപരവുമായ പരിഹാരം കണ്ടെത്തുന്നതിനായി, ബന്ധപ്പെട്ട കക്ഷികളുമായി സമവായം രൂപീകരിക്കുവാനും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകള്‍

  • ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് ആശംസകളുമായി മാര്‍ നീലങ്കാവില്‍

    ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് ആശംസകളുമായി മാര്‍ നീലങ്കാവില്‍0

    കോഴിക്കോട്: കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ആയി ഉയര്‍ത്തപ്പെട്ട ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് ആശംസകളുമായി തൃശൂര്‍ അതിരൂപതയുടെ സഹമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ കോഴിക്കോട് ആര്‍ച്ചുബിഷപ്‌സ് ഹൗസിലെത്തി. പുതിയ അതിരൂപതയുടെ ശുഭാരംഭം വിശ്വാസ സമൂഹത്തിനും പൊതുസമൂഹത്തിനും വലിയ ഊര്‍ജം പകരട്ടെയെന്ന മാര്‍ നീലങ്കാവില്‍ ആശംസിച്ചു.

  • ഒഡീഷയില്‍ വൈദികരെ  മര്‍ദ്ദിച്ചശേഷം കൊള്ളയടിച്ചു

    ഒഡീഷയില്‍ വൈദികരെ മര്‍ദ്ദിച്ചശേഷം കൊള്ളയടിച്ചു0

    ഒഡീഷയില്‍ സാമ്പര്‍പ്പൂരില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള കുചിന്ദ ഗ്രാമത്തിലെ കാര്‍മല്‍ നികേതനില്‍ താമസിച്ചിരുന്ന ഒസിഡി വൈദികരെ മര്‍ദ്ദിച്ചവശരാക്കിയശേഷം കൊള്ളയടിച്ചു. മൂന്ന് വര്‍ഷത്തിനിടെ സമാനമായ ആറാമത്തെ സംഭവമാണിത്. മെയ് 22-ന് രാത്രിയില്‍, നായയുടെ നിര്‍ത്താതെയുള്ള കുര കേട്ടാണ് ഫാ. സില്‍വിന്‍ ഒസിഡി ഉണര്‍ന്നത്. ടോര്‍ച്ചുമായി പ്രധാന കവാടത്തിലേക്ക് എത്തിയ അദ്ദേഹത്തെ ഒരു കൂട്ടം കൊള്ളക്കാര്‍ ചേര്‍ന്ന് കീഴടക്കി.  സംഘത്തിലെ മറ്റ് അംഗങ്ങള്‍ പ്രധാന കവാടം തകര്‍ത്ത് ഫാ. സില്‍വിനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. എല്ലാ വിലപിടിപ്പുള്ള വസ്തുക്കളും അവര്‍

National


Vatican

  • ഫ്രാന്‍സിസ് മാര്‍പാപ്പ സിംഗപ്പൂരില്‍

    വത്തിക്കാന്‍ സിറ്റി:  സിംഗപ്പൂരിന്റെ 38 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. 1986-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടത്തിയ  അഞ്ച് മണിക്കൂര്‍ മാത്രം നീണ്ട സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് 38 വര്‍ഷം ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ സിംഗപ്പൂരിന്റെ മണ്ണില്‍.  ഓഷ്യാന-ഏഷ്യ മേഖലയില്‍ പാപ്പ നടത്തിവരുന്ന സന്ദര്‍ശനത്തിലെ അവസാന രാജ്യമാണ് സിംഗപ്പൂര്‍. സിംഗപ്പൂരിലെ ചാംഗൈ എയര്‍പ്പോര്‍ട്ടിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ സിംഗപ്പൂരിലെ സാംസ്‌കാരിക മന്ത്രി  എഡ്വിന്‍ റ്റോംഗും സിംഗപ്പൂരിന്റെ നോണ്‍-റസിഡന്റ് വത്തിക്കാന്‍ അംബാസിഡറായ ജാനറ്റ് ആംഗും ചേര്‍ന്ന് സ്വീകരിച്ചു. സിംഗപ്പൂര്‍ ആര്‍ച്ചുബിഷപ്

  • ‘വിവ ഇല്‍ പാപ്പ’-  98 ശതമാനം കത്തോലിക്കരുള്ള ഈസ്റ്റ് ടിമോറില്‍ പാപ്പക്ക് ഉജ്വല വരവേല്‍പ്പ്

    ദിലി/ഈസ്റ്റ് ടിമോര്‍:പേപ്പല്‍ കൊടിയുടെ നിറങ്ങളായ വെള്ളയും മഞ്ഞയും പുതച്ച് ഈസ്റ്റ് ടിമോര്‍.  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രയുടെ സമയം മുഴുവന്‍ റോഡിന്റെ ഇരു വശവും ‘വിവ ഇല്‍ പാപ്പ’ വിളികളാല്‍ മുഖരിതമായതോടെ വത്തിക്കാന് ശേഷം ഏറ്റവുമധികം കത്തോലിക്കരുള്ള രാജ്യമായ ഈസ്റ്റ് ടിമോര്‍ അക്ഷരാര്‍ത്ഥത്തില്‍ പാപ്പ തരംഗത്തില്‍ മുങ്ങി. ഇതിന് മുമ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈസ്റ്റ് ടിമോറിലേക്ക് നടത്തിയ സന്ദര്‍ശനവും ദിലിയില്‍ അര്‍പ്പിച്ച ദിവ്യബലിയുമാണ് ലോകത്തിന്റെ ശ്രദ്ധ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഈസ്റ്റ് ടിമോറിന്റെ പോരാട്ടത്തിലേക്ക്

  • ‘നിങ്ങള്‍ക്ക് പൊതുവായ ഒരു ഭാഷയുണ്ട്’ 800ലധികം ഭാഷകള്‍ സംസാരിക്കുന്ന പപ്പുവ ന്യു ഗനിയിലെ യുവജനങ്ങളോട് പാപ്പ പറഞ്ഞത്

    പോര്‍ട്ട് മോറസ്ബി/പപ്പുവ ന്യു ഗനി: ‘നിങ്ങള്‍ ഇവിടെ 800ലധികം ഭാഷകള്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് പൊതുവായ ഒരു ഭാഷയുണ്ട്. സ്‌നേഹത്തിന്റെയും ശുശ്രൂഷയുടെയും ഭാഷയാണത്,’പോര്‍ട്ട് മോറസ്ബിയിലെ സര്‍ ജോണ്‍ ഗുയിസ് സ്റ്റേഡിയത്തില്‍ തന്നെ ശ്രവിക്കാനെത്തിയ പപ്പുവ ന്യൂ ഗനിയിലെ പതിനായരത്തോളം വരുന്ന യുവജനങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ വാക്കുകളാണിത്. വനങ്ങളും സമുദ്രങ്ങളും മലനിരകളും നിറഞ്ഞ പപ്പുവ ന്യൂ ഗനി സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ പാപ്പ സന്തോഷം പ്രകടിപ്പിച്ചു. പ്രത്യാശയുടെ പുഞ്ചിരിയോടെ ഭാവിയെ എതിരേല്‍ക്കുവാനാണ്  യുവജനങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. സമുദ്രവും ആകാശവും സന്ധിക്കുന്ന,

  • ദിവ്യകാരുണ്യം സാഹോദര്യം എന്താണെന്ന് പഠിപ്പിക്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ദൈവവുമായുള്ള കൂട്ടായ്മയില്‍ നിന്ന് രൂപപ്പെടുന്ന യഥാര്‍ത്ഥ സാഹോദര്യം എന്താണെന്ന് ദിവ്യകാരുണ്യം നമ്മെ പഠിപ്പിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇക്വഡോറിലെ ക്വിറ്റോയില്‍ ആരംഭിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിനയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ശരീരമാകുന്നതിന് വേണ്ടി പൊടിയപ്പെടുന്ന ഗോതമ്പുമണിപോലെ മുറിയപ്പെടുന്നതിനായി സ്വയം വിട്ടുനല്‍കിക്കൊണ്ടാണ് വിശുദ്ധരുമായുള്ള കൂട്ടായ്മയില്‍ നാം ക്രിസ്തുവിന്റെ ശരീരമായി മാറേണ്ടതെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. അപ്പത്തിന്റെ പ്രതീകം കൂട്ടായ്മയ്ക്കുവേണ്ടിയുള്ള ആഗ്രഹം ദൈവജനത്തില്‍ ഉണര്‍ത്തുന്നു. ഒരു ധാന്യമണിയില്‍ നിന്ന് അപ്പം ഉണ്ടാക്കാന്‍ സാധിക്കാത്തതുപോലെ ഒരുമിച്ച് നടന്നുകൊണ്ട്

  • പാപുവ ന്യൂഗിനിയില്‍ പാപ്പായെ സ്വീകരിക്കാന്‍ ലക്ഷങ്ങള്‍ എത്തിച്ചേര്‍ന്നു

    വിശ്വാസം, പ്രത്യാശ, സാഹോദര്യം, സഹാനഭൂതി, ഐക്യം എന്നിവയുടെ കാഹളനാദവുമായി ഫ്രാന്‍സീസ് പാപ്പാ തന്റെ നാല്പത്തിയഞ്ചാം വിദേശ അപ്പൊസ്‌തോലിക പര്യടനം തുടരുന്നു. ഇപ്പോള്‍ പാപ്പാ ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലാണ്. ലക്ഷങ്ങളാണ് രാജ്യ്തതിന്റെ വിവിധഭാഗങ്ങില്‍ നിന്നും പാപ്പായെ സന്ദര്‍ശിക്കാനെത്തിയത്. പലരും മൂന്ന് ആഴ്ചകളോളം നടന്നാണ് പാപ്പായെ കാണാന്‍ എത്തിയത്. 30 ശതമാനമാണ് ഇവിടെ കത്തോലിക്കരാണ്. വര്‍ഷത്തില്‍ 40,000 എന്നതോതില്‍ കത്തോലിക്കരുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്. അപ്പൊസ്‌തോലിക പര്യടനത്തിന്റെ അഞ്ചാമത്തെ ദിവസമാണ് പാപ്പാ രണ്ടാമത്തെ വേദിയായ പാപുവ ന്യൂഗിനിയില്‍ എത്തിയിരിക്കുന്നത്. മൂന്നാം

  • അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ് എട്ടിന് ആരംഭിക്കും

    ക്വിറ്റോ/ഇക്വഡോര്‍: 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്  സെപ്റ്റംബര്‍ എട്ടു  മുതല്‍ 15 വരെ ഇക്വഡോറിലെ ക്വിറ്റോയില്‍  നടക്കും. ‘ലോകത്തെ സുഖപ്പെടുത്താനുള്ള സാഹോദര്യം’ എന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം. ബിഷപ്പമാരും വൈദികരും സന്യസ്തരും അല്മായരുമുള്‍പ്പടെ അയ്യായിരത്തോളമാളുകാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുക. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ആദ്യദിനത്തില്‍ ബിഷപ്പുമാര്‍ക്ക് പ്രദേശത്തുള്ള കുടുംബങ്ങള്‍ സന്ദര്‍ശിക്കാനും ജനങ്ങളുമായി സംവദിക്കുന്നതിനുമുള്ള അവസരമൊരുക്കും. ഉദ്ഘാടന ദിനം 1600 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ഇതുവരെ 51 ഡെലിഗേഷനുകളാണ് അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിനായിട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ

World


Magazine

Feature

Movies

  • രക്തസാക്ഷിത്വം,  ക്രിസ്തുവുമായി സാധ്യമായ ഏറ്റവും ആഴമായ കൂട്ടായ്മ:  ലിയോ 14 ാമന്‍ പാപ്പ

    രക്തസാക്ഷിത്വം, ക്രിസ്തുവുമായി സാധ്യമായ ഏറ്റവും ആഴമായ കൂട്ടായ്മ: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: രക്തസാക്ഷിത്വം വഴിയുള്ള മരണം, രക്തം ചിന്തി മരണമടഞ്ഞ ക്രിസ്തുവുമായി സാധ്യമായ ഏറ്റവും ആഴമായ കൂട്ടായ്മയാണെന്ന് ലിയോ 14 ാമന്‍ പാപ്പ. 21-ാം നൂറ്റാണ്ടിലെ രക്തസാക്ഷികളെയും വിശ്വാസ സാക്ഷികളെയും അനുസ്മരിക്കുന്നതിനായി, സെന്റ് പോള്‍ പേപ്പല്‍ ബസിലിക്കയില്‍ നടത്തിയ എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പ്രസംഗിക്കുകയായിരുന്നു പാപ്പ. ലിയോ പാപ്പ നേതൃത്വം നല്‍കിയ ചടങ്ങില്‍ വിവിധ സഭകളിലെയും സമൂഹങ്ങളിലെയും അംഗങ്ങളും പ്രതിനിധികളും പ്രാര്‍ത്ഥനകള്‍ നടത്തി. സെപ്റ്റംബര്‍ 14 ന് ആഘോഷിച്ച വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പശ്ചാത്തലത്തില്‍ പീഡനത്തിന്റെ

  • ഛത്തീസ്ഗഡില്‍ പ്രാര്‍ത്ഥനായോഗത്തിനു നേരെ ബജ്‌റംഗ്ദള്‍ അതിക്രമം    

    ഛത്തീസ്ഗഡില്‍ പ്രാര്‍ത്ഥനായോഗത്തിനു നേരെ ബജ്‌റംഗ്ദള്‍ അതിക്രമം    0

    റായ്പുര്‍: ക്രൈസ്തവര്‍ക്കുനേരെയുള്ള അത്രിക്രമങ്ങള്‍ തുടര്‍ക്കഥയായ ഛത്തീസ്ഗഡില്‍ ക്രൈസ്തവ പ്രാര്‍ത്ഥനാ യോഗത്തിനു നേരെ വീണ്ടും തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ അക്രമണം. ഛത്തീസ്ഗഡില്‍ ദുര്‍ഗില്‍ ജൂലൈ 25ന് രണ്ട് മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കൈയേറ്റം ചെയ്തതിന് നേതൃത്വം നല്‍കിയ ബജ്‌റംഗ്ദള്‍ വനിതാ നേതാവ് ജ്യോതി ശര്‍മ്മയുടെ നേതൃത്വത്തിലായിരുന്നു ഇവിടെയും അക്രമങ്ങള്‍ നടന്നത്. ഛത്തീസ്ഗഡിലെ ദുര്‍ഗിലുള്ള ഷിലോ പ്രെയര്‍ ടവറില്‍ പ്രാര്‍ത്ഥനാ സമ്മേളനം നടന്നുകൊണ്ടിരിക്കെ ഒരു സംഘം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ടവറിന് ചുറ്റുംനടന്ന് മുദ്രാവാക്യം വിളിക്കുകയും സുവിശേഷ

  • എയിഡഡ് സ്‌കൂള്‍ അധ്യാപകരോടുള്ള അവഗണന അവസാനിപ്പിക്കണം

    എയിഡഡ് സ്‌കൂള്‍ അധ്യാപകരോടുള്ള അവഗണന അവസാനിപ്പിക്കണം0

    ഇടുക്കി: എയിഡഡ് സ്‌കൂള്‍ അധ്യാപകരോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍. ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ മാനേജ്‌മെന്റുകളോട്  സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിലും നീതി നിഷേധത്തിലും പ്രതിഷേധിച്ച് ഇടുക്കി എഡ്യൂക്കേഷണല്‍ ഏജന്‍സിയിലെ അധ്യാപകര്‍ നടത്തിയ പ്രതിഷേധ സംഗമം മുരിക്കാശേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2009 മുതല്‍ ജോലി ചെയ്യുന്ന പതിനാറായിരത്തോളം അധ്യാപകര്‍ക്ക് നിയമന അംഗീകാരം ലഭിച്ചിട്ടില്ല.  മൂവായിരത്തോളം അധ്യാപക തസ്തികകള്‍ ഭിന്നശേഷി സംവരണത്തിനായി നീക്കിവച്ചിട്ടും ഏകദേശം 500 ഉദ്യോഗാര്‍ത്ഥികള്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?