തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭയുടെ പൊതുശബ്ദമായ മലങ്കര കാത്തലിക് അസോസിയേഷന് പൊതുസമൂഹത്തിനുവേണ്ടിയും ഇടപെടലുകള്‍ നടത്തണമെന്ന് മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. മലങ്കര കാത്തലിക് അസോസിയേഷന്റെ 2025-26 വര്‍ഷത്തെ സഭാതല ഭാരവാഹികളുടെ സത്യപ്രതിജ്ഞാചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കാതോലിക്കേറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ എംസിഎ സഭാതല ചെയര്മാന് ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മുഖ്യസന്ദേശം നല്കി. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സഭാതല
കാക്കനാട്: ചെറുപുഷ്പ മിഷന് ലീഗിന്റെ പരിഷ്ക്കരിച്ച ലോഗോ പ്രകാശനം ചെയ്തു. മിഷന് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ വ്യാപിച്ച്, അന്താരാഷ്ട്ര അല്തമായ സംഘടനയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ലോഗോ പരിഷ്ക്കരിച്ചത്. സീറോമലബാര്‍ സഭയുടെ ദൈവവിളി കമ്മീഷന് ചെയര്‍മാനും ചെറുപുഷ്പ മിഷന് ലീഗിന്റെ സഹ രക്ഷാധികാരിയുമായ ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത് ലോഗോ പ്രകാശനം ചെയ്തു. ദൈവവിളി കമ്മീഷന് അംഗങ്ങളായ ബിഷപ് മാര്‍ വിന്‍സെന്റ് നെല്ലിപറമ്പില്‍, ബിഷപ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍, കമ്മീഷന് സെക്രട്ടറി ഫാ. തോമസ് മേല്‍വെട്ടത്ത്, മിഷന്
കാഞ്ഞിരപ്പള്ളി: വന്യജീവികളുടെ ആക്രമണം അനിയന്ത്രിതമായി വര്‍ധിച്ചുവരുന്ന ദുരവസ്ഥയില്‍ മനുഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തരുതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. പെരുവന്താനം ചെന്നാപ്പാറ കൊമ്പന്‍പാറയില്‍ ഇസ്മായിലിന്റെ ഭാര്യ സോഫിയ എന്ന വീട്ടമ്മ അതിദാരുണമായി കൊല്ലപ്പെട്ട സംഭവം വേദനാജനകമാണ്. ഇനിയും ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള ജാഗ്രതയും നടപടികളും ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്നും ഉണ്ടാകണമെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കണമലയില്‍ കാട്ടുപോത്ത് രണ്ടുപേരെയും തുലാപ്പള്ളിയില്‍ കാട്ടാന ഒരാളെയും അരുംകൊലചെയ്ത സംഭവങ്ങളുടെ നടുക്കം മാറുംമുന്‍പാണ് ചെന്നാപ്പാറയിലെ ദുരന്തം. വന്യമൃഗ ആക്രമണത്തില്‍ മരണം
ജിതിന് ജോസഫ് പൂച്ചയെ ചാക്കില്‍ കെട്ടി കളയാന്‍ കൊണ്ടുപോയ ഒരു കഥ ഇങ്ങനെയാണ്, ചാക്കില്‍ കെട്ടി ദൂരെ എവിടെയോ കളഞ്ഞ പൂച്ച തിരിച്ചെത്തിയിട്ടും കളയാന്‍ പോയ ആള് തിരിച്ചെത്തിയില്ല. ഇന്ന് പലരുടെ സ്ഥിതിയും ഇതിന് വിപരീതമല്ല. എടുക്കുന്ന തീരുമാനങ്ങളും തിരുത്തിക്കുറിക്കലുകളും എല്ലാം ഏറെക്കുറെ ഇതിനു സമാനം തന്നെ. അവയൊന്നും ദീര്‍ഘകാലം നിലനില്ക്കുന്നില്ല, എല്ലാം ക്ഷണികമാണ്. പൂച്ച തന്നെ വേണ്ടിവരും ചിലപ്പോള്‍ തിരിച്ച് വീട്ടിലേക്കുള്ള വഴി കാണിച്ചു തരുവാന്‍. മനുഷ്യന്റെ ചായ്വ് അത് ആദ്യം മുതല്ക്കേ തിന്മയിലേക്കാണ്. എത്ര
പയ്യാവൂര്‍: പുതിയ തലമുറയിലുള്ളവരെ തമ്മിലടിപ്പിച്ച് കത്തോലിക്ക സമുദായത്തിന്റെ ശക്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു മുന്നോട്ട് പോകണമെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഇരുന്നൂറ്റിപ്പത്ത് യൂണിറ്റുകളില്‍നിന്നുള്ള കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളുടെ നേതൃസമ്മേളനവും ഗ്ലോബല്‍ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ചെമ്പേരി മദര്‍ തെരേസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലബാറിലേക്ക് കുടിയേറിയ പൂര്വപിതാക്കന്മാര് സകല പ്രതിസന്ധികളെയും അതിജീവിച്ചവരാണെന്നും അവരുടെ പിന്തലമുറക്കാരായ നാം കത്തോലിക്ക സഭയില്‍ ഒറ്റക്കെട്ടായി നിലകൊള്ളുമ്പോള്‍ സമുദായം കൂട്ടായ്മയുടെയും കെട്ടുറപ്പിന്റെയും സജീവസാക്ഷ്യമാകുമെന്നും മാര്‍
വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ കോവിഡ് കാലത്തെ ലോക്ക്ഡൗണുകളെ തുടര്‍ന്ന് ക്രമാതീതമായി കുറഞ്ഞ ദിവ്യബലിയിലെ പങ്കാളിത്തം ആറ് വര്‍ഷത്തിന് ശേഷം കോവിഡിന് മുമ്പ് 2019 ലുണ്ടായിരുന്ന തലത്തിലേക്ക് തിരിച്ചെത്തിയതായി പുതിയ സര്‍വ്വേകള്‍. യുഎസിലെ ജോര്ജ്ടൗണ് യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ച് ഇന്‍ ദി അപ്പോസ്തോലേറ്റ് (സിഎആര്‍എ) എന്ന പ്രമുഖ കാത്തലിക് ഗവേഷണ സ്ഥാപനം, യുഎസിലുടനീളം നടത്തിയ സര്‍വ്വേ ഫലങ്ങളും ദിവ്യബലി പങ്കാളിത്തവുമായി ബന്ധപ്പെട്ട ഗൂഗിള്‍ ട്രെന്‍ഡ്സ് സേര്‍ച്ച് വോള്യങ്ങളും അപഗ്രഥിച്ചതിലൂടെയാണ് ഈ കാര്യം വ്യക്തമായത്. 2019 ലെ
തിരുവല്ല: മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സീറോമലങ്കര സഭ വചനവര്ഷമായി പ്രഖ്യാപിച്ചിട്ടുള്ള 2024-2025 ല്‍ സഭയിലെ അല്മായര്ക്കും സിസ്റ്റേഴ്സിനും വചനപ്രഘോഷകരാകാന്‍ അവസരം ഒരുക്കുന്നു. മലങ്കര കത്തോലിക്കാ സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12 ബുധനാഴ്ച ആരംഭിക്കുന്ന വചനപ്രഘോഷണ പരിശീലന പരിപാടി ഓഗസ്റ്റ് 15 ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ ബുധനാഴ്ച്ചകളിലും രാത്രി 8.30 മുതല്‍ 10.00 വരെ ഓണ്‍ലൈന്‍ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന പരിശീലനത്തില്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന ആയിരം പേര്‍ക്കാണ് പ്രവേശനം നല്‍കുക.
കൊച്ചി: പാലക്കാട് മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭമെന്ന് കെ സിബിസി മദ്യവിരുദ്ധ സമിതി. യുവതലമുറയെ ലഹരിയില്‍ മുക്കിക്കൊല്ലുന്നതിനുള്ള ആസൂത്രിത നീക്കങ്ങള്‍ മദ്യലോബിയുമായി ചേര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് ഉപേക്ഷിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി മധ്യമേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പാലക്കാട് കഞ്ചിക്കോട് ബ്രൂവറിയും, ഡിസ്റ്റിലറിയും കൂടാതെ സംസ്ഥാനത്ത് വ്യാപകമായി ബിയര്‍, വൈന്‍ പാര്‍ലറുകളും യഥേഷ്ടം അനുവദിക്കുന്നത് ജനവഞ്ചനയാണെന്ന് മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി. മദ്യവര്‍ജനമെന്ന ഭംഗിവാക്കു പറഞ്ഞ് ലഹരിയെ പ്രോല്‍സാഹിപ്പിക്കുന്ന മദ്യനയം സര്‍ക്കാര്‍
ബത്തേരി: മാറുന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ സമൂഹവുമായി നിരന്തരം ആശയവിനിമയം നടത്തി ഉചിതമായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പ്രൊഫഷണല്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് നിര്‍ണായക പങ്കുണ്ടെന്ന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്. കേരള അസോസിയേഷന് ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ ആഭിമുഖ്യത്തില്‍ ബത്തേരി ശ്രേയസില്‍ ആരംഭിച്ച ദ്വിദിന സംസ്ഥാനതല നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പസ് സംസ്ഥാന പ്രസിഡന്റ് ഡോ. ചെറിയാന് പിയ കുര്യന് അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. എം പി ആന്റണി,
ജറുസലേം: വിശുദ്ധ നാട്ടിലെ ക്രൈസ്തവ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തില്‍ ഈശോ കുരിശും വഹിച്ചു കടന്നുപോയ ‘വിയ ക്രൂസിസ്’ പാതയിലൂടെ കുരിശിന്റെ വഴി നടത്തി. ഇസ്രായേല്‍- പാലസ്തീന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാക്കുക എന്ന നിയോഗത്തോടെയാണ് കുട്ടികള്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ അണിചേര്‍ന്നത്. വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്, ഇസ്രായേലിലെ അപ്പസ്തോലിക്ക് ന്യൂണ്‍ഷ്യോയും ജറുസലേമിലെ അപ്പസ്തോലിക്ക് ഡെലിഗേറ്റുമായ ആര്‍ച്ചുബിഷപ് അഡോള്‍ഫോ തിതോ യിലാനാ തുടങ്ങിയവര്‍ കുട്ടികളും അധ്യാപകരും പങ്കെടുത്ത കുരിശിന്റെ
നെയ്റോബി/കെനിയ: ക്രിസ്തുവിന്റെ അനുയായികളുടെ ഇടയിലെ അനൈക്യം സുവിശേഷത്തിന്റെ സന്ദേശത്തിന് എതിര് സാക്ഷ്യമായി മാറുമെന്ന ഓര്‍മപ്പെടുത്തലുമായി കര്‍ദിനാള്‍ റോബര്‍ട്ട് സാറ. കെനിയയിലെ താന്‍ഗാസാ സര്‍വകലാശയുടെ കീഴിലുള്ള സ്കൂള്‍ ഓഫ് തിയോളജി ഓഫ് കെനിയ സംഘടിപ്പിച്ച തിയോളജിക്കല്‍ സിമ്പോസിയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍. നാം വിഭജിക്കപ്പെട്ടവരായി തുടരുകയാണെങ്കില്‍ നമ്മുടെ സാക്ഷ്യവും വിഭജിക്കപ്പെട്ടതായിരിക്കുമെന്നും ആ സാക്ഷ്യം ലോകം വിശ്വസിക്കുകയില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു. മറ്റെല്ലാ കാര്യങ്ങളെക്കാളുമുപരിയായി ക്രിസ്ത്യാനി എന്ന വിശേഷണത്തിന് പ്രധാന സ്ഥാനം നല്കുന്ന വിധം ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസജീവിതം നയിക്കുവാന്‍
ടെന്നസി (യുഎസ്): വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അഭ്രപാളികളില്‍ എത്തിച്ച ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസിന് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം. 2023-ലെ ഏറ്റവും മികച്ച ക്രിസ്ത്യന്‍ സിനിമക്കുള്ള ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ വിഷ്വല്‍ മീഡിയ (ഐസിവിഎം) ഗോള്‍ഡന്‍ ക്രൗണ്‍ അവാര്‍ഡ് ‘ദ ഫേസ് ഓഫ് ദ ഫേസ് ലെസിന്’ ലഭിച്ചു. അമേരിക്കയിലെ ടെന്നസില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ സംവിധായകന് ഡോ. ഷൈസന്‍ പി. ഔസേഫ്, നിര്‍മ്മാതാവ് സാന്ദ്രാ ഡിസൂസ റാണ എന്നിവര്‍
ഉക്രെയ്ന് യുദ്ധം രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടത് 10,582 സിവിലിയന്മാരാണ്. എന്നാല്‍ ഈ യുദ്ധം ഉക്രെയ്നില് വിതച്ച നാശത്തിന്റെ വ്യാപ്തി മനസിലാക്കണമെങ്കില്‍ ഉക്രെയ്ന് ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് സ്വാസ്ലേവ് ഷെവ്ചുക്ക് നിരത്തുന്ന ചില കണക്കുകള്‍ കൂടെ കൂട്ടിവായിക്കണം. കഴിഞ്ഞ ഒരു വര്‍ഷം 1, 20,000 ഡിവോഴ്സുകളാണ് ഉക്രെയ്നില് നടന്നത്. യുദ്ധത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും പുരുഷന്മാര് യുദ്ധമുഖത്ത് തുടരുകയും ചെയ്യുന്ന സാഹചര്യം
പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ദിവ്യബലിക്കിടെ നടന്ന ഭീകരാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. ഡോറി രൂപത ബിഷപ് ലോറന്റ് ബിഫൂറെ ഡാബിറാണ് ഇസാകാനെ ദൈവാലയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടതായി പുറം ലോകത്തെ അറിയിച്ചത്. 12 പേര് സംഭവസ്ഥലത്ത് വച്ചും മൂന്നു പേര് പിന്നീടുമാണ് മരണമടഞ്ഞത്. പരിക്കേറ്റ രണ്ട് പേര് ചികിത്സയിലാണ്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും മുറിവേറ്റവരുടെ സൗഖത്തിനും മരണവും നാശവും വിതയ്ക്കുന്നവരുടെ മാനസാന്തരത്തിനുമായി പ്രാര്‍ത്ഥിക്കുവാന്‍ ബിഷപ് ആഹ്വാനം ചെയ്തു.
പാഴായ ജീവിതങ്ങളിലും ഒരിക്കലും പാഴാകാത്ത ദൈവത്തിന്റെ സാന്നിധ്യമുണ്ട്. അത് തിരിച്ചറിയുക. തത്ത്വചിന്തകനും വിശ്വാസിയുമായ സോറന് കീര്‍ക്കെഗാഡ് വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് കര്‍ദിനാള്‍ റെനിയെരോ കന്താലമേസ മാര്പാപ്പയെയും റോമന്‍ ക്യൂരിയയെയും ധ്യാനിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പായും റോമന്‍ കൂരിയയും ഫെബ്രുവരി 19 മുതല്‍ 24 വരെ നോമ്പുകാലധ്യാനത്തിലാണ്. നമ്മുടെ ജീവിതത്തില്‍ ഒന്നുമാത്രമേ ആവശ്യമുള്ളൂ. യേശുവും അവിടുത്തെ വചനവും. ഇവയില്ലെങ്കില്‍ മറ്റെന്തെല്ലാം കിട്ടിയാലും ഒന്നും കിട്ടാത്തതുപോലെയായിത്തീരും. യേശുവിന്റെ അധരത്തില്‍ നിന്നും വരുന്ന വചനങ്ങള്‍ ആത്മാവിനു ശക്തിപകരുന്നു. ലൂക്കാ 10/ 42 വചനത്തെ ആധാരമാക്കി,
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട
മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ
ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ
രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍
മാത്യു സൈമണ്‍ വിശ്വാസികള്‍ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ തിരുവമ്പാടി അല്‍ഫോന്‍സ കോളേജിന്റെ പ്രിന്‍സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള്‍ അദ്ദേഹം നല്കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സില്‍ ജോയിന്റ്സെക്രട്ടറി, താമരശേരി രൂപത
രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍
ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്
ജോസഫ് മൈക്കിള്‍ കണ്ണുകള്‍ക്ക് മുമ്പില്‍ വിസ്മയം തീര്‍ക്കുന്ന മാജിക് എന്ന കലാരൂപത്തെ ലഹരിക്കെതിരെയുള്ള പടവാളാക്കിയിരിക്കുകയാണ് ജോയിസ് മുക്കുടം. ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയായി സീറോമലബാര്‍ സഭ പ്രോ-ലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. ജോയിസ് മുക്കുടത്തിന്റെ അസാധാരണമായ പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ. കുടുംബ നവീകരണ മാജിക്കല്‍ റിട്രീറ്റ് എന്ന പദം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ജോയിസ് മുക്കുടമാണ്. മൂന്നു മുതല്‍ നാലു ദിവസംവരെ നീളുന്ന ധ്യാനത്തിന്റെ പേരു കേട്ട് ആരും തെറ്റിദ്ധരിക്കരുത്. ഇതു തുടര്‍ച്ചയായ മാജിക്കല്ല. അതേസമയം തുടക്കം മുതല്‍ അവസാനംവരെ മാജിക്കും
സ്വന്തം ലേഖകന്‍ ഗുജറാത്തിലെ ഒരു ഗ്രാമം ഫ്രാന്‍സിസ്കന്‍ മിഷനറി ബ്രദേഴ് സന്യാസ സമൂഹം ദത്തെടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് അതിന് നേതൃത്വം നല്‍കിയിരുന്ന ബ്രദര്‍ ജോസഫ് തുരുത്തിക്കുളങ്ങരയോട് ആഫ്രിക്കയിലേക്ക് പോകാന്‍ പറ്റുമോ എന്ന് ഫ്രാന്‍സിസ്കന്‍ മിഷനറി ബ്രദേഴ്സ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ ചോദിച്ചത്. കര്‍ത്താവിനുവേണ്ടി ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ ഒരുക്കമായിരുന്ന ബ്രദര്‍ തുരുത്തിക്കുളങ്ങര സമ്മതം അറിയിച്ചു. അധികാരികളിലൂടെ സംസാരിക്കുന്നത് ദൈവമാണെന്ന് അദ്ദേഹത്തിന് നിശ്ചയം ഉണ്ടായിരുന്നു. അങ്ങനെയാണ് 12 വര്‍ഷങ്ങള്‍ക്കുമുമ്പ് ബ്രദര്‍ ബോണിഫസ് എന്ന ബ്രദര്‍ ജോസഫ് തുരുത്തിക്കുളങ്ങര ഘാനയില്‍
കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യ-ധന്യന്‍ ജോസഫ് വിതയതതില്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാള്‍ നാളെ (ജൂണ്‍ എട്ടിന്) ആഘോഷിക്കും. നാളെ രാവിലെ ആറുമുതല്‍ തുടര്‍ച്ചയായി ദിവ്യബലി. രാവിലെ 8.30 ന് നേര്‍ച്ചഭക്ഷണം വെഞ്ചരിപ്പ്. രാത്രി എട്ടുവരെ നേര്‍ച്ചവിതരണം. നേര്‍ച്ചഭക്ഷണ വെഞ്ചരിപ്പ് പുത്തന്‍ചിറ സെന്റ് മേരീസ് ഫൊറോന ദൈവാലയ വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പില്‍ നിര്‍വഹിക്കും. 9.30 ന് തിരുനാള്‍ വിശുദ്ധ ബലിയില്‍ ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനുള്ള
ജീവിതത്തിന്റെ അര്‍ത്ഥം എന്താണ് എന്ന് അന്വേഷിക്കുന്നവര്‍ക്ക് ദൈവത്തിന്റെ ‘മുന്തിരിത്തോപ്പില്‍’ ജോലി ചെയ്യുന്നതിലൂടെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താനാവുമെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന ജൂബിലി ആപ്ത വാക്യത്തെ ആസ്പദമാക്കിയുള്ള മതബോധന പരമ്പരയില്‍ അവസാനമണിക്കൂറില്‍ ജോലിക്കെത്തിയ തൊഴിലാളികളെക്കുറിച്ചുള്ള ഉപമ വിശദീകരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഏറ്റവും അവസാന നാഴികയില്‍ ജോലിക്ക് എത്തുന്ന തൊഴിലാളികള്‍ക്ക് പോലും ഒരേ വേതനം നല്കുന്ന ഭൂവുടമയില്‍ നാം കാണുന്നത് കരുന്നമായനായ പിതാവിനെയാണെന്ന് പാപ്പ പറഞ്ഞു. ഈ ഭൂവുടമ യോഗ്യതയില്‍ മാത്രമല്ല,
സ്വന്തം ലേഖകന്‍ ഗുജറാത്തിലെ ഒരു ഗ്രാമം ഫ്രാന്‍സിസ്കന്‍ മിഷനറി ബ്രദേഴ് സന്യാസ സമൂഹം ദത്തെടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് അതിന് നേതൃത്വം നല്‍കിയിരുന്ന ബ്രദര്‍ ജോസഫ് തുരുത്തിക്കുളങ്ങരയോട് ആഫ്രിക്കയിലേക്ക് പോകാന്‍ പറ്റുമോ എന്ന് ഫ്രാന്‍സിസ്കന്‍ മിഷനറി ബ്രദേഴ്സ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ ചോദിച്ചത്. കര്‍ത്താവിനുവേണ്ടി ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ ഒരുക്കമായിരുന്ന ബ്രദര്‍ തുരുത്തിക്കുളങ്ങര സമ്മതം അറിയിച്ചു. അധികാരികളിലൂടെ സംസാരിക്കുന്നത് ദൈവമാണെന്ന് അദ്ദേഹത്തിന് നിശ്ചയം ഉണ്ടായിരുന്നു. അങ്ങനെയാണ് 12 വര്‍ഷങ്ങള്‍ക്കുമുമ്പ് ബ്രദര്‍ ബോണിഫസ് എന്ന ബ്രദര്‍ ജോസഫ് തുരുത്തിക്കുളങ്ങര ഘാനയില്‍
കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യ-ധന്യന്‍ ജോസഫ് വിതയതതില്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാള്‍ നാളെ (ജൂണ്‍ എട്ടിന്) ആഘോഷിക്കും. നാളെ രാവിലെ ആറുമുതല്‍ തുടര്‍ച്ചയായി ദിവ്യബലി. രാവിലെ 8.30 ന് നേര്‍ച്ചഭക്ഷണം വെഞ്ചരിപ്പ്. രാത്രി എട്ടുവരെ നേര്‍ച്ചവിതരണം. നേര്‍ച്ചഭക്ഷണ വെഞ്ചരിപ്പ് പുത്തന്‍ചിറ സെന്റ് മേരീസ് ഫൊറോന ദൈവാലയ വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പില്‍ നിര്‍വഹിക്കും. 9.30 ന് തിരുനാള്‍ വിശുദ്ധ ബലിയില്‍ ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനുള്ള
ജീവിതത്തിന്റെ അര്‍ത്ഥം എന്താണ് എന്ന് അന്വേഷിക്കുന്നവര്‍ക്ക് ദൈവത്തിന്റെ ‘മുന്തിരിത്തോപ്പില്‍’ ജോലി ചെയ്യുന്നതിലൂടെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താനാവുമെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന ജൂബിലി ആപ്ത വാക്യത്തെ ആസ്പദമാക്കിയുള്ള മതബോധന പരമ്പരയില്‍ അവസാനമണിക്കൂറില്‍ ജോലിക്കെത്തിയ തൊഴിലാളികളെക്കുറിച്ചുള്ള ഉപമ വിശദീകരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഏറ്റവും അവസാന നാഴികയില്‍ ജോലിക്ക് എത്തുന്ന തൊഴിലാളികള്‍ക്ക് പോലും ഒരേ വേതനം നല്കുന്ന ഭൂവുടമയില്‍ നാം കാണുന്നത് കരുന്നമായനായ പിതാവിനെയാണെന്ന് പാപ്പ പറഞ്ഞു. ഈ ഭൂവുടമ യോഗ്യതയില്‍ മാത്രമല്ല,
സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്
ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?