
താമരശേരി: 101 രാപകലുകള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണ ത്തിനും പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ തുടക്കമായി. താമരശേരി രൂപതയുടെ റൂബി ജൂബിലിയും അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ രജത ജൂബിലിയുമായ 2025-ല്‍ ലോക സമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് അഖണ്ഡ ജപമാലയുടെ മുഖ്യനിയോഗം. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഖണ്ഡ ജപമാല സമര്‍പ്പണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന ദിവ്യബലിക്ക് മാര്‍ ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പാറോപ്പടി ഫൊറോന വികാരി ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, പുല്ലൂരാംപാറ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ 2024-ല്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമ ഭേദഗതിയില്‍ സുപ്രീം കോ ടതി യുപി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഈ നിയമത്തിലെ ചില വ്യവസ്ഥകള്‍ അവ്യക്തവും ഭരണഘടനാ വിരുദ്ധവു മാണെന്ന് ചൂണ്ടിക്കാട്ടി രൂപ് രേഖ വര്‍മ്മയും മറ്റുള്ളവരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നിലവിലുണ്ട്. ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനം നടത്തുന്നത് തടയുന്നതിന് കര്‍ശനമായ നിയമം രാജ്യത്ത് നിലവില്‍ ഉള്ളപ്പോഴാണ് ചില സംസ്ഥാനങ്ങള്‍ ദുരുപയോഗിക്കപ്പെടാന്‍ കഴിയുന്ന

ന്യൂഡല്‍ഹി: കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പാസ്റ്ററല്‍ പ്ലാന്‍ നടപ്പിലാക്കുന്നതി നുള്ള ദേശീയ സിനഡ് ടീമിലും ഫെസിലിറ്റേഷന്‍ കമ്മിറ്റി അംഗമായും അപൂര്‍വ സെസ് നിയമിതയായി. ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (ഐസിഐഎം) ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഛത്തീസ്ഗഡിലെ റായ്ഗഢ് രൂപതാ പ്രസിഡന്റ്, സിസിബിഐ ഇക്കോളജി കമ്മീഷന്റെ ദേശീയ കൗണ്‍സില്‍ അംഗം, യുകാറ്റ് പഠന ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ് പുതിയ ഉത്തരവാദിത്വം അപൂര്‍വയെ തേടിയെത്തിയത്. റായ്ഗഢ് രൂപതയിലെ ഖര്‍സിയ ഇടവകാംഗമായ

ചണ്ഡീഗഢ് : വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചാല്‍ പഞ്ചാബില്‍ ഇനി ജയിലില്‍ കിടക്കേണ്ടിവരും. വിശുദ്ധശ്രന്ഥങ്ങളെ അപകീര് ത്തിപ്പെടുത്തുന്നത് തടയുന്നതിനുള്ള പുതിയ നിയമ നിര്‍മാണത്തിനുള്ള ബില്‍ പഞ്ചാബ് നിയമസഭയില്‍ ജൂലൈ 14-ന് അവതരിപ്പിച്ചു. വിവിധ മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥങ്ങളെ അവഹേളിച്ചാല്‍ കുറഞ്ഞ് 10 ലക്ഷം രൂപയോ അല്ലെങ്കില്‍ ജീവപര്യന്തം തടവോ ലഭിക്കുമെന്നതാണ് ബില്ലിലെ വ്യവസ്ഥയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മതഗ്രന്ഥങ്ങളെ നിന്ദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് കേസുകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിനാല് തന്നെ ഈ ബില്‍ കൃത്യമായ സമയത്താണ് വന്നതെന്ന് ജലന്തര്‍

മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജില്‍ നടന്ന ലഹരിവിരുദ്ധ ദിനാചരണവും യൂത്ത് റെഡ് ക്രോസ് ജില്ലാതല പ്രവര്‍ത്തന ഉദ്ഘാടനവും കോളജ് മാനേജര്‍ ഫാ. സിബിച്ചന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഗീത പുല്ലന് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ റെഡ് ക്രോസ് ചെയര്മാന് ബേബി പോത്തന് മുഖ്യപ്രഭാഷണം നടത്തി. വൈആര്‍സി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്സ് സി.ഇ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ അര്ജുന് വൈശാഖ് കാമ്പയിന് ഉദ്ഘാടനം ചെയ്തു. മാനന്തവാടി എക്സൈസ് പ്രിവന്റീവ് ഓഫീസര്‍

തൃശൂര്‍: തൃശൂര്‍ അതിരൂപത ജോണ്‍ പോള്‍ പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വലിയ കുടുംബങ്ങളെ പിന്തുണക്കുന്നതിനും പ്രോ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ‘ജീവന് നിധി’യുടെ ധനസമാഹരണത്തിനുമായി കാഞ്ഞിരപ്പിള്ളി അമല കമ്മ്യൂണിക്കേഷന്‍സിന്റെ വിശുദ്ധ യൗസേപ്പിതാവിനെ പ്രമേയമാക്കിയിട്ടുള്ള ‘തച്ചന്’ എന്ന നാടകം അരങ്ങേറി. വ്യാകുലമാതാവിന് ബസലിക്ക ഹാളില്‍ നടന്ന നാടകത്തിനു മുന്നോടിയായി നടന്ന ചടങ്ങില്‍ അതിരൂപത വികാരി ജനറല്‍ ഫാ. ജോസ് കോനിക്കര, ബസലിക്ക റെക്ടര്‍ ഫാ. തോമസ് കാക്കശേരി, പ്രോ-ലൈഫ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സീസ് ട്വിങ്കിള്‍ വാഴപ്പിള്ളി, പ്രസിഡന്റ് ജെയിംസ് ആഴ്ചങ്ങാടന്‍ തുടങ്ങിയവര്‍

മാഞ്ചസ്റ്റര്‍: യു.കെയിലെ സീറോ മലബാര്‍ ഹോളി ഫാമിലി മിഷന് ഇടവക ദൈവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു. സമൂഹ ദിവ്യബലി, വചന സന്ദേശം, പ്രദക്ഷിണം, കലാ- സാംസ്കാരിക സായാഹ്നം തുടങ്ങിയ വിവിധ പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്നു. വികാരി ഫാ. വിന്‍സെന്റ് ചിറ്റിലപ്പള്ളി സാംസ്കാരി സായാഹ്നം ഉദ്ഘാടനം ചെയ്തു. മാര്‍ഗംകളി, നൃത്തനൃത്യങ്ങള്‍, കഥാപ്രസംഗം, ബൈബിള്‍ നാടകം, ഗാനമേള തുടങ്ങിയവ സാംസ്കാരിക സായഹ്നത്തിന്റെ ഭാഗമായി നടന്നു. സമാപന സമ്മേളനം ജസ്റ്റിസ് കുര്യന് ജോസഫ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ സ്തുര്ഹമായി സേവനമനുഷ്ടിച്ച

കെസിബിസി ജാഗ്രത കമ്മീഷന് സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ എഴുതുന്നു ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടതോ, ഏതെങ്കിലും വിധത്തില്‍ ബന്ധിപ്പിക്കാവുന്നതോ ആയ അനിഷ്ടസംഭവങ്ങള്‍ വലിയ വിവാദങ്ങളായി മാറുകയും സ്ഥാപനങ്ങള്‍ക്കും ക്രൈസ്തവ സമൂഹത്തിനും സഭയ്ക്കും എതിരായ ആശയ പ്രചാരണങ്ങള്‍ക്ക് വേദിയൊരുക്കപ്പെടുകയും ചെയ്യുന്ന പതിവ് അടുത്തകാലത്തായി കണ്ടുവരുന്നതാണ്. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കാരണത്താലുള്ള ജീവനക്കാരുടെ ആത്മഹത്യകള്‍, വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍, ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ക്രൈസ്തവ മാനേജ്മെന്റുകളുമായി ബന്ധപ്പെട്ടവയെങ്കില്‍ മാത്രമാണ് പലപ്പോഴും ഇത്തരം

കാക്കനാട്: സഭാശുശ്രുഷകളുടെ ഫലപ്രദമായ നിര്‍വഹണത്തിന് ഏകോപനം അനിവാര്യമാണെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍സഭയിലെ വിവിധ കമ്മീഷന് സെക്രട്ടറിമാരുടെയും മറ്റു ഓഫീസ് ഭാരവാഹികളുടെയും സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെട്ട ലക്ഷ്യങ്ങളും പ്രവര്‍ത്തനശൈലിയുമായി മുന്നോട്ടുപോയാല്‍ ദൈവരാജ്യ സ്ഥാപനം എന്ന സഭയുടെ ദൗത്യം നിറവേറ്റുന്നതില്‍ നാം പരാജയപ്പെടുമെന്നും അതിനാല്‍ സംഘാതാല്മകതയും സഹകരണവും കമ്മീഷനുകളുടെ പ്രവര്‍ത്തനത്തിന്റെ മുഖമുദ്രയായിമാറണമെന്നും മാര്‍ തട്ടില്‍ ഓര്‍മ്മിപ്പിച്ചു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ സ്വാഗതവും

വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും യുദ്ധം ബാധിച്ചവര്‍ക്കും മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസത്തിനുള്ള അവരുടെ അവകാശം എല്ലായ്പ്പോഴും ലഭിക്കുന്നതിന് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം വ്യക്തമാക്കുന്ന വീഡിയോയില്‍ ഇന്ന് നമ്മള് ഒരു ‘വിദ്യാഭ്യാസ ദുരന്ത’ ത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പാപ്പ പറഞ്ഞു. യുദ്ധങ്ങളും കുടിയേറ്റവും ദാരിദ്ര്യവും നിമിത്തം ഏകദേശം 25 കോടി കുട്ടികള്‍ക്ക് വിദ്യാഭ്യാസം അപ്രാപ്യമാണ്. എല്ലാ കുട്ടികള്‍ക്കും യുവാക്കള്‍ക്കും സ്കൂളില്‍ പോകാന്‍ അവകാശമുണ്ട്. വിദ്യാഭ്യാസം എല്ലാവര്ക്കും പ്രതീക്ഷ നല്കുന്നു. വിവേചനം,

വത്തിക്കാന്‍ സിറ്റി: സമാധാനത്തിനും മനുഷ്യജീവന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ മനുഷ്യജീവിതത്തിന്റെ അന്തസ്സിനോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉറച്ച പ്രതിബദ്ധത പുലര്‍ത്തുവാന്‍ പുതുവത്സരദിന പ്രസംഗത്തില്‍ പാപ്പ ആഹ്വാനം ചെയ്തു. 58-ാമത് ലോക സമാധാനദിനത്തില്‍ ആചരിച്ച ദൈവമാതാവായ മറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ സ്ത്രീയില്‍ നിന്ന് ജനിച്ച ഓരോ വ്യക്തിയുടെയും അന്തസ് സംരക്ഷിക്കപ്പെടണമെന്നും മുറിവേറ്റ ജീവനെ പരിപാലിക്കണമെന്നും പാപ്പ പറഞ്ഞു. മറിയത്തില്‍ നിന്ന് ജനിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരം

വത്തക്കാന് സിറ്റി: 2024-ല്‍ മിഷന് പ്രവര്‍ത്തനത്തിനും അജപാലനപ്രവര്‍ത്തനത്തിനുമിടയില്‍ 13 കത്തോലിക്കര്‍ കൊല്ലപ്പെട്ടു. വത്തിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ ഏജന്‍സിയ ഫിദെസ് പുറത്തിറക്കിയ രേഖ പ്രകാരം മൂന്ന് ഭൂഖണ്ഡങ്ങളിലായി എട്ട് വൈദികര്‍ക്കും അഞ്ച് സാധാരണക്കാര്‍ക്കുമാണ് സുവിശേഷപ്രവര്‍ത്തനത്തിനിടെ ഈ വര്‍ഷം ജീവന് നഷ്ടമായത്. ആഫ്രിക്കയിലും അമേരിക്കയിലും അഞ്ച് മരണങ്ങള് വീതം സംഭവിച്ചപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ രണ്ട് വൈദികര്‍ കൊല്ലപ്പെട്ടു. ജിഹാദി ഗ്രൂപ്പുകളില്‍ നിന്നുള്ള നിരന്തരമായ ഭീഷണി നേരിടുന്ന ബുര്‍ക്കിന ഫാസോയില്‍, രണ്ട് അജപാലപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഫ്രാങ്കോയിസ് കബോര്‍ എന്ന 55 കാരനായ സന്നദ്ധപ്രവര്ത്തകന്

വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 37 തടവുകാരുടെ ശിക്ഷ പരോളില്ലാതെ ജീവപര്യന്തമായി കുറച്ചുനല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ബൈഡന്റെ കാലാവിധി അവസാനിക്കുന്നതിന് മുമ്പായി നല്കിയ ശിക്ഷാ ഇളവില്‍ ഫെഡറല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരില്‍ 37 പേരുടെ ശിക്ഷയാണ് പരോളില്ലാത്ത ജീവപര്യന്തമായി കുറച്ചത്. യുഎസ് ബിഷപ്സ് കോണ്‍ഫ്രന്‍സ് മേധാവി ആര്‍ച്ചുബിഷപ് തിമോത്തി ബ്രോഗ്ലിയോ അടക്കമുള്ള ക്രൈസ്തവ നേതാക്കള്‍ ബൈഡന്റെ തീരുമാനത്തെ അഭിനന്ദിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും മറ്റു പലരുടെയും അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട് മനുഷ്യജീവനോടുള്ള ആദരവ് പ്രകടമാക്കുന്ന

വത്തിക്കാന്‍ സിറ്റി: റോമിലെ ഏറ്റവും വലിയ ജയിലായ റെബിബിയില്‍ തടവുകാരും ജയില്‍ ഗാര്‍ഡുകളും ഒരുമിച്ച് ‘സൈലന്റ് നൈറ്റ്’ പാടി പരസ്പരം സമാധാനം ആശംസിച്ചപ്പോള്‍ ഒരു പുതുചരിത്രം അവിടെ പിറക്കുകയായിരുന്നു. വിശുദ്ധ സ്റ്റീഫന്റെ തിരുനാള്‍ദിനത്തില്‍ റെബിബിയ ജയില്‍ കോംപ്ലക്സില്‍ മാര്‍പ്പാപ്പ അര്‍പ്പിച്ച ദിവ്യബലി മധ്യേയായിരുന്നു ഈ അപൂര്‍വമായ കാഴ്ച. നേരത്തെ 2025 ജൂബിലിവര്‍ഷത്തിന്റെ ഭാഗമായി ജയിലില്‍ വിശുദ്ധ വാതില്‍ തുറന്നുകൊണ്ട് പാപ്പ ഇപ്രകാരം പറഞ്ഞു, ‘സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ക്രിസ്മസിന് ജൂബിലി വര്‍ഷത്തിന്റെ ആദ്യവിശുദ്ധ വാതില്‍ തുറന്നു. രണ്ടാമത്തേത്

വത്തിക്കാന്‍ സിറ്റി: അപരനെക്കുറിച്ച് നല്ലതു പറയുകയും പരദൂഷണം പറയാതിരിക്കുകയും ചെയ്യുന്നത് എളിമയുടെ ഒരു ആവിഷ്കാരമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്ക്, പതിവുപോലെ ഇക്കൊല്ലവും തിരുപ്പിറവിത്തിരുന്നാള്‍ ആശംസകളേകുന്നതിന് വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചാവേളയില്‍ അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ. മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയുകയും തിന്മ പറയാതിരിക്കുകയും ചെയ്യുകയെന്നത് നാം എല്ലാവരുമായി, മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അല്മായരുമായി, ബന്ധപ്പെട്ട കാര്യമാണെന്നും കാരണം അതു നമ്മുടെ മാനവികതയെ സ്പര്‍ശിക്കുന്ന ഒന്നാണെന്നും പാപ്പ പറഞ്ഞു. ഒരു സഭാ സമൂഹം സന്തോഷത്തോടെയും സാഹോദര്യത്തോടെയും













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ ഈ വര്‍ഷത്തെ കേരളസഭാതാരം അവാര്‍ഡും സേവനപുരസ്ക്കാരങ്ങളും നല്കുന്ന സമ്മേളനം ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ സമൂഹം ഒന്നിച്ചു നില്‍ക്കാത്തതാണ് കേരളത്തില്‍ അവര്‍ നേരിടുന്ന അവഗണനയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കേരള കത്തോലിക്കാസഭയില്‍ 2026 സമുദായശാ ക്തീകരണ വര്‍ഷമായി ആചരിക്കുന്നത് അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ചു ഐക്യത്തിന്റെ പാതയില്‍ ഒന്നിക്കുകയന്ന ലക്ഷ്യം നേടാനാണെന്നും മാര്‍ തറയില്‍ പറഞ്ഞു. കേരളസഭാ താരം അവാര്‍ഡ് ഫിയാത്ത് മിഷന് സ്ഥാപക ഡയറക്ടര്‍ സീറ്റ്ലി ജോര്‍ജിനും സേവനപുരസ്ക്കാരങ്ങള്‍

മനാഗ്വ/നിക്കരാഗ്വ: നിക്കരാഗ്വയിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ ബൈബിള്‍ കൊണ്ടുവരുന്നത് നിരോധിച്ചതായി യുകെ ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ്വൈഡ് (സിഎസ്ഡബ്ല്യു) റിപ്പോര്‍ട്ട്. നിയന്ത്രണങ്ങള്‍ ഏകദേശം അര വര്‍ഷമായി നിലവിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈബിളുകള്‍, മറ്റ് പുസ്തകങ്ങള്‍, പത്രങ്ങള്‍, മാസികകള്‍ എന്നിവ രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കാനുള്ള നിക്കരാഗ്വന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വളരെയധികം ആശങ്കാജനകമാണെന്ന് സിഎസ്ഡബ്ല്യു അഭിഭാഷക ഡയറക്ടറും അമേരിക്കാസ് ടീം നേതാവുമായ അന്ന ലീ സ്റ്റാങ്ള്‍ പ്രതികരിച്ചു. നിക്കരാഗ്വന്‍ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയും അദ്ദേഹത്തിന്റെ ഭരണകൂടവും നിരോധനം പിന്‍വലിക്കണമെന്നും അന്ന ലീ

കോട്ടപ്പുറം: ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലി 2025 ന്റെ കോട്ടപ്പുറം രൂപതാതല സമാപനം ഡിസംബര്‍ 28 ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ജൂബിലി സമാപന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മ്മികരാകും. ഇതിന് മുന്നോടിയായി വൈകുന്നേരം മൂന്നിന് കൊടുങ്ങല്ലൂര്‍ ബോയ്സ് സ്കൂള്‍ പരിസരത്തു നിന്നും കൃഷ്ണന്‍കോട്ട ക്രിസ്തുരാജ ദേവാലയത്തില്‍ നിന്നും തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ നിന്നുമായി കത്തീഡ്രലിലേക്ക്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ ഈ വര്‍ഷത്തെ കേരളസഭാതാരം അവാര്‍ഡും സേവനപുരസ്ക്കാരങ്ങളും നല്കുന്ന സമ്മേളനം ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ സമൂഹം ഒന്നിച്ചു നില്‍ക്കാത്തതാണ് കേരളത്തില്‍ അവര്‍ നേരിടുന്ന അവഗണനയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കേരള കത്തോലിക്കാസഭയില്‍ 2026 സമുദായശാ ക്തീകരണ വര്‍ഷമായി ആചരിക്കുന്നത് അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ചു ഐക്യത്തിന്റെ പാതയില്‍ ഒന്നിക്കുകയന്ന ലക്ഷ്യം നേടാനാണെന്നും മാര്‍ തറയില്‍ പറഞ്ഞു. കേരളസഭാ താരം അവാര്‍ഡ് ഫിയാത്ത് മിഷന് സ്ഥാപക ഡയറക്ടര്‍ സീറ്റ്ലി ജോര്‍ജിനും സേവനപുരസ്ക്കാരങ്ങള്‍

മനാഗ്വ/നിക്കരാഗ്വ: നിക്കരാഗ്വയിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ ബൈബിള്‍ കൊണ്ടുവരുന്നത് നിരോധിച്ചതായി യുകെ ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ്വൈഡ് (സിഎസ്ഡബ്ല്യു) റിപ്പോര്‍ട്ട്. നിയന്ത്രണങ്ങള്‍ ഏകദേശം അര വര്‍ഷമായി നിലവിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈബിളുകള്‍, മറ്റ് പുസ്തകങ്ങള്‍, പത്രങ്ങള്‍, മാസികകള്‍ എന്നിവ രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കാനുള്ള നിക്കരാഗ്വന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വളരെയധികം ആശങ്കാജനകമാണെന്ന് സിഎസ്ഡബ്ല്യു അഭിഭാഷക ഡയറക്ടറും അമേരിക്കാസ് ടീം നേതാവുമായ അന്ന ലീ സ്റ്റാങ്ള്‍ പ്രതികരിച്ചു. നിക്കരാഗ്വന്‍ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയും അദ്ദേഹത്തിന്റെ ഭരണകൂടവും നിരോധനം പിന്‍വലിക്കണമെന്നും അന്ന ലീ

കോട്ടപ്പുറം: ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലി 2025 ന്റെ കോട്ടപ്പുറം രൂപതാതല സമാപനം ഡിസംബര്‍ 28 ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ജൂബിലി സമാപന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മ്മികരാകും. ഇതിന് മുന്നോടിയായി വൈകുന്നേരം മൂന്നിന് കൊടുങ്ങല്ലൂര്‍ ബോയ്സ് സ്കൂള്‍ പരിസരത്തു നിന്നും കൃഷ്ണന്‍കോട്ട ക്രിസ്തുരാജ ദേവാലയത്തില്‍ നിന്നും തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ നിന്നുമായി കത്തീഡ്രലിലേക്ക്

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?