Follow Us On

27

November

2025

Thursday

Latest News

  • ലിയോ 14 ാമന്‍ പാപ്പയുടെ ബാല്യകാല വസതി വാങ്ങാനൊരുങ്ങി ജന്മനാട്

    ലിയോ 14 ാമന്‍ പാപ്പയുടെ ബാല്യകാല വസതി വാങ്ങാനൊരുങ്ങി ജന്മനാട്0

    ചിക്കാഗോ/യുഎസ്എ:  ലിയോ 14 ാമന്‍ പാപ്പയുടെ ബാല്യകാല വസതി വാങ്ങാനൊരുങ്ങി പാപ്പായുടെ ജന്മനാടായ ഡോള്‍ട്ടണ്‍ ഗ്രാമത്തിന്റെ ഭരണസമിതി. ജൂലൈ 1 ന്  ചേര്‍ന്ന ഡോള്‍ട്ടണ്‍ വില്ലേജ് ബോര്‍ഡ് പാപ്പയുടെ ജന്മഗൃഹം വാങ്ങാന്‍ ഏകകണ്ഠമായി വോട്ടിംഗിലൂടെ തീരുമാനിക്കുകയായിരുന്നു. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായി ചരിത്രം രചിച്ച കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, 1955 ല്‍ ചിക്കാഗോക്ക് സമീപത്തുള്ള ബ്രോണ്‍സ്വില്ലെയിലാണ് ജനിച്ചത്.  സെന്റ് മേരി ഓഫ് ദി അസംപ്ഷന്‍ ദൈവാലയത്തിന് സമീപമുള്ള ഡോള്‍ട്ടണിലെ ഒരു ചെറിയ വീട്ടിലാണ് അദ്ദേഹം വളര്‍ന്നത്.  പ്രെവോസ്റ്റിന്റെ

  • സമുദായ ശാക്തീകരണം സമൂഹത്തിന്റെ പുരോഗതിക്ക് കാരണമാകണം

    സമുദായ ശാക്തീകരണം സമൂഹത്തിന്റെ പുരോഗതിക്ക് കാരണമാകണം0

    തൃശൂര്‍: സമുദായ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന്റെ കൂടി ഉന്നമനം ലക്ഷ്യം വെക്കുന്നതാ കണമെന്ന് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. സഭയും സമുദായവും നേരിടുന്ന അവഗണനകളും വിവിധ പ്രശ്‌നങ്ങളും വിശ്വാസ സമൂഹത്തിന്റെ സജീവ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ തൃശൂര്‍ അതിരൂപതയിലെ എല്ലാ ഇടവകകളിലും സംഘടിപ്പിക്കുന്ന സമുദായ ജാഗ്രത സദസുകളുടെ അതിരൂപ താതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ചുവന്നമണ്ണ് സെന്റ് ജോസഫ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. അനു ചാലില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍

  • മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ കെസിബിസി അനുശോചിച്ചു

    മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ കെസിബിസി അനുശോചിച്ചു0

    കൊച്ചി: കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യയിലെ വലിയ മെത്രാപ്പോലീത്തയായിരുന്ന മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ കെസിബിസി അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചു. തൃശൂരില്‍ മാത്രമല്ല, കേരള ക്രൈസ്തവ സഭയില്‍തന്നെ നിറഞ്ഞുനിന്ന ആത്മീയ വ്യക്തിത്വമായിരുന്നു അപ്രേം മെത്രാപ്പോലീത്ത. അദ്ദേഹത്തിന്റെ സുദീര്‍ഘമായ മെത്രാന്‍ ശുശ്രൂഷ കല്‍ദായ സുറിയാനി സഭയ്ക്കു മാത്രമല്ല കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കെല്ലാം ആത്മീയ ഉണര്‍വും ചൈതന്യവു മേകുന്നതായിരുന്നു എന്ന് അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. നിരവധി ആത്മീയ ഗ്രന്ഥങ്ങളിലൂടെ സഭയ്ക്ക് വിശ്വാസവെളിച്ചം പകര്‍ന്ന വ്യക്തിയാണ് അപ്രേം മെത്രാപ്പോലീത്ത. പിന്‍ഗാമിയായ മാര്‍

  • മാര്‍ അപ്രേം മെത്രാപ്പോലീത്ത വിശ്വമാനവികതയുടെ വിശാലഹൃദയന്‍: മാര്‍ പോളി കണ്ണൂക്കാടന്‍

    മാര്‍ അപ്രേം മെത്രാപ്പോലീത്ത വിശ്വമാനവികതയുടെ വിശാലഹൃദയന്‍: മാര്‍ പോളി കണ്ണൂക്കാടന്‍0

    ഇരിങ്ങാലക്കുട: സമസ്ത ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശ്വമാനവികതയുടെയും വിശാലഹൃദയത്തിന്റെയും ഉടമയായിരുന്നു പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആര്‍ച്ചുബിഷപ് മാര്‍ അപ്രേമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുസ്മരിച്ചു. അഞ്ചര പതിറ്റാണ്ടിലേറെ അദ്ദേഹം ഭാരതത്തിലെ പൗരസ്ത്യ കല്‍ദായ സുറിയാനി സഭയെ സമര്‍ഥമായി നയിച്ചു. അടിയുറച്ച ആത്മീയാചാര്യന്‍, സുറിയാനി ഭാഷാപണ്ഡിതന്‍, സഭാചരിത്ര ഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ് തുടങ്ങിയ നിലകളില്‍ അദ്ദേഹം സഭയിലും പൊതുസമൂഹത്തിലും വ്യക്തിമുദ്ര പതിച്ചു. ആത്മീയ ഉള്‍ക്കാഴ്ചയും ലളിതജീവിതവും വഴി സര്‍വര്‍ക്കും സമാരാധ്യനായ പിതാവായി സുദീര്‍ഘകാലം അദ്ദേഹം നിറഞ്ഞുനിന്നു.

  • ലിയോ 14 ാമന്‍ മാര്‍പാപ്പ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍

    ലിയോ 14 ാമന്‍ മാര്‍പാപ്പ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍0

    റോം: റോമില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലുള്ള വേനല്‍ക്കാല പേപ്പല്‍ വസതിയില്‍ രണ്ടാഴ്ചത്തെ താമസത്തിനായി ലിയോ 14 ാമന്‍ പാപ്പ എത്തി. പേപ്പല്‍ കൊട്ടാരത്തിലേക്ക് എത്തിയ പാപ്പയെ ഫോട്ടോകള്‍ എടുത്തും ‘വിവാ പാപ്പാ!’ വിളികളുമായാണ് ജനങ്ങള്‍ സ്വാഗതം ചെയ്തത്. ജൂലൈ 6 മുതല്‍ 20 വരെ  മാര്‍പാപ്പ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയുടെ വില്ല ബാര്‍ബെറിനിയില്‍ വസിക്കും, 135 ഏക്കര്‍ പരന്നു കിടക്കുന്ന എസ്റ്റേറ്റില്‍ മാര്‍പാപ്പമാര്‍ വേനല്‍ക്കാല വിശ്രമത്തിനായി എത്തുന്ന ശീലത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്.

  • മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ വേര്‍പാട് തീരാനഷ്ടം: മാര്‍ തട്ടില്‍

    മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ വേര്‍പാട് തീരാനഷ്ടം: മാര്‍ തട്ടില്‍0

    കാക്കനാട്: കല്‍ദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത മാര്‍ അപ്രേം തിരുമേനിയുടെ ദേഹവിയോഗത്തില്‍ സീറോ മലബാര്‍ സഭയുടെ അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുന്നതായി സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അറിയിച്ചു. തൃശൂരിന്റെ ആത്മീയ സാംസ്‌കാരിക മണ്ഡലത്തില്‍ നിറ സാന്നിധ്യമായിരുന്ന മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ സംഭാവനകള്‍ നിസ്തുലമായിരുന്നെന്നു മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരിച്ചു. ചെറുപ്രായത്തില്‍ മെത്രാപ്പോലീത്ത പദവിയിലെത്തിയ അദ്ദേഹം മികച്ച ഭരണകര്‍ത്താവും ആത്മീയ  നേതാവും എന്ന നിലയില്‍ സ്തുത്യര്‍ഹമാംവിധം സഭയെ നയിച്ച വ്യക്തിയായിരുന്നു.

  • സെപ്റ്റംബറില്‍ വിശുദ്ധനായി പ്രഖ്യാപിക്കുന്ന  പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ നൂറാം ചരമവാര്‍ഷികം ആചരിച്ചു;   പര്‍വതാരോഹണം നടത്തിയും ‘ഫ്രാസാ ടൂറില്‍’  പങ്കുചേര്‍ന്നും യുവജനങ്ങള്‍

    സെപ്റ്റംബറില്‍ വിശുദ്ധനായി പ്രഖ്യാപിക്കുന്ന പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ നൂറാം ചരമവാര്‍ഷികം ആചരിച്ചു; പര്‍വതാരോഹണം നടത്തിയും ‘ഫ്രാസാ ടൂറില്‍’ പങ്കുചേര്‍ന്നും യുവജനങ്ങള്‍0

    ടൂറിന്‍/ഇറ്റലി: സെപ്റ്റംബറില്‍ ലിയോ 14 ാമന്‍ പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ  ചരമശതാബ്ദിയോടനുബന്ധിച്ച് ആചരിച്ച ‘ഫ്രാസാറ്റി   ദിനങ്ങളില്‍’ പ്രാര്‍ത്ഥനയോടൊപ്പം ഫ്രാസാറ്റിയുടെ കാലടികള്‍ പിന്തുടര്‍ന്ന് ആല്‍പ്‌സ് പര്‍വതനിരകളില്‍ പര്‍വതാരോഹണം നടത്തിയും ഫ്രാസാറ്റി ടൂര്‍ നടത്തിയും യുവജനങ്ങള്‍. ‘ഫ്രാസാറ്റി ദിനങ്ങള്‍’ എന്ന് പേരില്‍ ആചരിച്ച ശതാബ്ദിയുടെ മൂന്ന് ദിവസത്തെ ആഘോഷങ്ങളില്‍ അമേരിക്ക, പോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പങ്കെടുത്തു.  ടൂറിന്‍ അതിരൂപതയിലും സമീപത്തുള്ള ബിയേല രൂപതയിലുമായി നടന്ന ദിവ്യബലികളിലും അനുസ്മരണചടങ്ങുകളിലും നിരവധിയാളുകള്‍ പങ്കെടുത്തു. നഗരത്തിനും

  • മാര്‍ അപ്രേം മെത്രാപ്പോലീത്ത കാലംചെയ്തു

    മാര്‍ അപ്രേം മെത്രാപ്പോലീത്ത കാലംചെയ്തു0

    തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ  മുന്‍ ആര്‍ച്ചുബിഷപ് ഡോ. മാര്‍ അപ്രേം (85) കാലം ചെയ്തു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുമ്പോഴാണ് വിയോഗം സംഭവിച്ചത്. അരനൂറ്റാണ്ടിലേറെ കാലം സഭയുടെ അധ്യക്ഷ പദവി അലങ്കരിച്ചശേഷം സ്ഥാനമൊഴിഞ്ഞ മാര്‍ അപ്രേം മെത്രാപ്പോലീത്ത വിശ്രമജീവിതത്തിലായിരുന്നു.  ഭാരതത്തിലെ കല്‍ദായ സുറിയാനി സഭയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മാര്‍ അപ്രേം 1968 സെപ്റ്റംബര്‍ 29ന് 28-ാമത്തെ വയസിലാണ് മെത്രാനായി ഉയര്‍ത്തപ്പെട്ടത്. ജോര്‍ജ് ഡേവിസ്

  • മലയാളികള്‍ക്ക് അഭിമാനം; അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണറായി മലയാളി നേഴ്‌സ്

    മലയാളികള്‍ക്ക് അഭിമാനം; അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണറായി മലയാളി നേഴ്‌സ്0

    ഡബ്ലിന്‍: മലയാളികള്‍ക്കിത് അഭിമാന നിമിഷം. അയര്‍ലന്‍ഡിലെ പീസ് കമ്മീഷണറായി മലയാളി നേഴ്‌സിനെ തിരഞ്ഞെടുത്തു. ഡബ്ലിനില്‍ കുടുംബമായി താമസിക്കുന്ന കണ്ണൂര്‍, ചെമ്പേരി സ്വദേശി അഡ്വ. സിബി സെബാസ്റ്റ്യന്‍ പേഴുംകാട്ടിലിന്റെ ഭാര്യയും എരുവാട്ടിയിലെ പഴയിടത്ത് ടോമി-ത്രേസ്യാമ്മ ദമ്പതികളുടെ മകളുമായ ടെന്‍സിയ സിബിക്കാണ് ഐറിഷ് സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് വകുപ്പ് പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്.  ഇതു സംബന്ധിച്ച ഉത്തരവ് ജസ്റ്റിസ് മിനിസ്റ്റര്‍ ജിം ഒകല്ലഗന്‍ ടിഡി ടെന്‍സിയയ്ക്കു സൈമാറി. അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മലയാളി സമൂഹത്തിനും നല്‍കുന്ന

National


Vatican

  • മാര്‍പാപ്പക്കൊപ്പം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് കര്‍ദിനാള്‍ കൂവക്കാട്

    വത്തിക്കാന്‍ സിറ്റി: നവാഭിഷിക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉള്‍പ്പെടെയുള്ളവര്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്കൊപ്പം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ നവാഭിഷിക്തരായ 21 കര്‍ദിനാള്‍മാരും സഹകാര്‍മികരായിരുന്നു. കേരളത്തില്‍നിന്നുള്ള കര്‍ദിനാള്‍മാരായ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, മാര്‍ കുര്യാക്കോസ്

  • സഹായങ്ങള്‍ ലഭിച്ചവരുടെ കണ്ണീരാണ് കര്‍ദിനാളാകാന്‍ ലഭിച്ച അനുഗ്രഹം: കര്‍ദിനാള്‍ കൂവക്കാട്

    വത്തിക്കാന്‍ സിറ്റി: പാവങ്ങളെ സഹായിക്കുക എന്ന കുഞ്ഞു സ്വപ്നത്തോടെ സെമിനാരിയില്‍ പ്രവേശിച്ച താന്‍ എളിയരീതിയില്‍ ചെയ്ത സഹായങ്ങള്‍ കിട്ടിയവരുടെ കണ്ണീരാണ് കര്‍ദിനാളാകാന്‍ ലഭിച്ച അനുഗ്രഹമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. സീറോ മലബാര്‍ സഭ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആ കണ്ണീരിന് സ്വര്‍ഗം തുറക്കാന്‍ കരുത്തുണ്ടെന്ന് മാര്‍ കൂവക്കാട് കൂട്ടിച്ചേര്‍ത്തു. മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന്റെ ദീര്‍ഘവീക്ഷണമാണ് 25 വര്‍ഷം മുമ്പ് റോമിലേക്ക് തന്നെ അയച്ചത്. സഭയെ സ്‌നേഹിക്കുക എന്ന മന്ത്രമാണ്

  • മാര്‍ ജോര്‍ജ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന്

    വത്തിക്കാന്‍ സിറ്റി: നിയുക്ത കര്‍ദിനാള്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന് (ഡിസംബര്‍ ഏഴ്, ഇന്ത്യന്‍ സമയം രാത്രി എട്ടര) വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കും. മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരുടെ കര്‍ദിനാള്‍ സ്ഥാനാരോഹണമാണ് ഇന്നു നടക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ്‌രായ മാര്‍ തോമസ് തറയില്‍, മാര്‍

  • ഉക്രെയ്ന്‍ ആണവായുധശേഖരം സ്വമേധയാ ഉപേക്ഷിച്ചതിന്റെ വാര്‍ഷികം അനുസ്മരിച്ച് യുഎസ് ബിഷപ്‌സ്  കോണ്‍ഫ്രന്‍സ് പ്രസിഡന്റ്

    വാഷിംഗ്ടണ്‍ ഡിസി: ഉക്രെയ്ന്‍ ആണവായുധശേഖരം സ്വമേധയാ ഉപേക്ഷിച്ചതിന്റെ മുപ്പതാം വാര്‍ഷികം അനുസ്മരിച്ച് യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് തിമോത്തിയോ ബ്രോഗ്ലിയോ. മുപ്പത് വര്‍ഷം മുമ്പ്, 1994 ഡിസംബര്‍ 5-ന്, ആഗോള സമാധാനത്തിന് വേണ്ടി ഉക്രെയ്ന്‍ സ്വമേധയാ ഉപേക്ഷിച്ചത് അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ആണവശേഖരമായിരുന്നു എന്ന് ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആര്‍ച്ചുബിഷപ് ബ്രോഗ്ലിയോ കുറിച്ചു. റഷ്യ, യുഎസ്എ, യുകെ  എന്നീ രാജ്യങ്ങള്‍ ഉക്രെയ്‌നിന്റെ സ്വാതന്ത്ര്യം, പരമാധികാരം, നിലവിലുള്ള അതിര്‍ത്തികള്‍’ എന്നിവയെ മാനിക്കുമെന്ന് അന്ന്

  • ജൂബിലി വര്‍ഷത്തിലെ പ്രത്യാശയുടെ തീര്‍ത്ഥാടകര്‍: ഡിസംബര്‍ മാസത്തിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗം

    വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തില്‍ പ്രത്യാശയുടെ തീര്‍ത്ഥാടകരായി ജൂബിലിയില്‍ പങ്കുചേരുന്നവര്‍ക്ക് വേണ്ടിപ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിക്കുന്ന വീഡിയോയിലാണ് പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്. നമ്മുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്ന ദൈവത്തില്‍ നിന്നുള്ള സമ്മാനമാണ് ക്രിസ്തീയ പ്രത്യാശ എന്ന് പാപ്പ വീഡിയോയില്‍ പറയുന്നു. ഇന്ന് നമുക്ക് അത് വളരെ ആവശ്യമാണ്. നാളെ കുട്ടികള്‍ക്ക് എങ്ങനെ ഭക്ഷണം നല്‍കുമെന്നോ അല്ലെങ്കില്‍ പഠനത്തിന് ശേഷം നല്ല ജോലി ലഭിക്കുമെന്നോ അറിയില്ലെങ്കില്‍, നിരാശയിലേക്ക് വഴുതിവീഴാന്‍ സാധ്യത ഉണ്ട്

  • ഇസ്രായേല്‍-ലബനന്‍ വെടിനിര്‍ത്തലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാഗതം ചെയ്തു

    വത്തിക്കാന്‍ സിറ്റി: ഇസ്രായേലും ലബനനും തമ്മില്‍ സാധ്യമായ വെടിനിര്‍ത്തലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാഗതം ചെയ്തു. എല്ലാവരും ഈ വെടിനിര്‍ത്തലിനെ അംഗീകരിക്കണമെന്നും സംഘര്‍ഷത്തെ തുടര്‍ന്ന് ഭവനത്തില്‍ നിന്ന് മാറിപ്പോകേണ്ടി വന്നവര്‍ക്ക്  എത്രയും പെട്ടന്ന് ഭവനങ്ങളിലേക്ക് മടങ്ങിപ്പോകുവാന്‍ അവസരം ഒരുക്കണമെന്നും ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ അഭ്യര്‍ത്ഥിച്ചു. ലബനനും ഇസ്രായേലും തമ്മില്‍ സാധ്യമായ നയതന്ത്ര വിജയം മറ്റ് യുദ്ധങ്ങളിലും പ്രത്യേകിച്ച് ഗാസയിലും  കൈവരിക്കാന്‍ സാധിക്കുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.  വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ട സിറിയയെും അവിടുത്തെ സഭയെയും പാപ്പ പ്രസംഗത്തില്‍

Magazine

Feature

Movies

  • ജര്‍മ്മന്‍ സഭയ്ക്ക് ആദ്യ മലയാളി സഹായ മെത്രാന്‍; ആഹ്ലാദത്തോടെ മീങ്കുന്നം ഇടവക

    ജര്‍മ്മന്‍ സഭയ്ക്ക് ആദ്യ മലയാളി സഹായ മെത്രാന്‍; ആഹ്ലാദത്തോടെ മീങ്കുന്നം ഇടവക0

    വത്തിക്കാന്‍ സിറ്റി: മലയാളിയായ റവ.ഡോ. ജോഷി ജോര്‍ജ് പൊട്ടയ്ക്കലിനെ ജര്‍മ്മനിയിലെ മയിന്‍സ് രൂപതയുടെ സഹായമെത്രാനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ മീങ്കുന്നം ഇടവകയിലെ പൊട്ടയ്ക്കല്‍ പരേതരായ ജോര്‍ജിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഓര്‍ഡര്‍ ഓഫ് കാര്‍മലൈറ്റ്‌സ് (ഒകാം) സന്യാസ സമൂഹത്തിന്റെ ഇന്ത്യന്‍ പ്രൊവിന്‍സിലെ (സെന്റ് തോമസ്) അംഗമാണ് ഡോ. ജോഷി പൊട്ടയ്ക്കല്‍. കാനഡയില്‍ സേവനം ചെയ്യുന്ന ഓര്‍ഡര്‍ ഓഫ് കാര്‍മലൈറ്റ്‌സ് സഭാംഗമായ ഫാ. ജോയ്‌സ് പൊട്ടയ്ക്കല്‍, മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ അസിസ്റ്റന്റ് പ്രഫസര്‍ ജോബി

  • എംഎസ്‌ജെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഫിലോമി തറപ്പേല്‍ നിര്യാതയായി

    എംഎസ്‌ജെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഫിലോമി തറപ്പേല്‍ നിര്യാതയായി0

    കോതമഗംലം: മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് (എംഎസ്‌ജെ) സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഫിലോമി തറപ്പേല്‍ (ഫിലോമിന തറപ്പേല്‍-65) നിര്യാതയായി. ആറു വര്‍ഷക്കാലം സോഷ്യല്‍ മിഷന്റെ ജനറല്‍ കൗണ്‍സിലറായും തുടര്‍ന്ന് എംഎസ്‌ജെ സന്യാസിനീ സഭയുടെ സുപ്പീരിയര്‍ ജനറലായും സേവനം അനുഷ്ടിച്ചു വരുകയായിരുന്നു. സംസ്‌കാരം നാളെ (നവംബര്‍ 27) ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഹൗസ് കോതമംഗലം, തങ്കളം  എംഎസ്‌ജെ സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍  കോതമഗംലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തില്‍ കണ്ടത്തിലിന്റെ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?