Follow Us On

12

October

2025

Sunday

Latest News

  • വന്യജീവികള്‍ മനുഷ്യജീവനെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടുന്നു

    വന്യജീവികള്‍ മനുഷ്യജീവനെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടുന്നു0

    കൊച്ചി: വന്യജീവികള്‍ മനുഷ്യജീവനെടുക്കുമ്പോള്‍ അടിയന്തര നടപടികളില്ലാതെ കേന്ദ്രസര്‍ക്കാരിനെയും നിയമത്തെയും പഴിചാരി സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. കഴിഞ്ഞ 9 വര്‍ഷക്കാലം തുടര്‍ച്ചയായി അധികാരത്തിലിരുന്നിട്ടും ഈ ജനകീയ പ്രശ്‌നത്തിന്മേല്‍ നടപടികളെടുക്കാത്തവര്‍ ഇപ്പോള്‍ നടത്തുന്ന രാഷ്ട്രീയ നാടകം ജനങ്ങളെ വിഢികളാക്കുന്ന കാപഠ്യം മാത്രമാണ്. വരാന്‍പോകുന്ന പൊതുതിരഞ്ഞെടുപ്പുകള്‍ക്കു മുമ്പുള്ള കുതന്ത്രമായി മാത്രമേ ഇതിനെ കാണാനാവൂ. മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാനുള്ള വകുപ്പുകള്‍

  • ഡൗണ്‍ സിന്‍ഡ്രം ഉണ്ടായിരുന്ന കുഞ്ഞിന് ലൂര്‍ദിലെ വെള്ളം നല്‍കി പ്രാര്‍ത്ഥിച്ചു; അടുത്ത ദിവസം ഡോക്ടര്‍ ഓടി വന്ന് പറഞ്ഞത്…

    ഡൗണ്‍ സിന്‍ഡ്രം ഉണ്ടായിരുന്ന കുഞ്ഞിന് ലൂര്‍ദിലെ വെള്ളം നല്‍കി പ്രാര്‍ത്ഥിച്ചു; അടുത്ത ദിവസം ഡോക്ടര്‍ ഓടി വന്ന് പറഞ്ഞത്…0

    കൊറിയന്‍ വംശജയായ മിന്‍ സണ്‍ കിം ഹാര്‍ഡിംഗ് 14 വയസുള്ളപ്പോഴാണ് പഠനത്തിനായി അമേരിക്കയിലെത്തുന്നത്. ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ശേഷം, വാഷിംഗ്ടണ്‍ ഡി.സി.യില്‍ ജോലി ചെയ്യവേ ജോണ്‍ ഹാര്‍ഡിംഗിനെ വിവാഹം ചെയ്തു. 40 വയസ് കഴിഞ്ഞ സമയത്താണ് മിന്‍ മൂന്നാമതും ഗര്‍ഭിണിയായത്. ആ സമയത്ത് അവര്‍ സൈനികനായ ഭര്‍ത്താവുമൊത്ത് ജര്‍മനിയിലാണ് താമസിച്ചിരുന്നത്. ദമ്പതികള്‍ക്ക് ഇതിനകം രണ്ട് മുതിര്‍ന്ന കുട്ടികളുണ്ടായിരുന്നു, ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. മിന്നിന് 40 വയസിനു മുകളില്‍ പ്രായമുണ്ടായിരുന്നതിനാല്‍ ഗര്‍ഭസ്ഥ ശിശുവിന് ഡൗണ്‍ സിന്‍ഡ്രോം ഉണ്ടോ

  • കെസിബിസി വര്‍ഷകാല സമ്മേളനം ജൂണ്‍ മൂന്നിന് തുടങ്ങും

    കെസിബിസി വര്‍ഷകാല സമ്മേളനം ജൂണ്‍ മൂന്നിന് തുടങ്ങും0

    കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി)  വര്‍ഷകാലസമ്മേളനം ജൂണ്‍ മൂന്നു മുതല്‍ അഞ്ചുവരെ കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനകാര്യാലയമായ  പാലാരിവട്ടം പിഒസിയില്‍ നടക്കും.  മൂന്നിന് രാവിലെ 10ന് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.  കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. ‘സിനഡാത്മകത പരിപോഷിപ്പിക്കുന്നതില്‍ സന്യസ്ത സമൂഹ നേതാക്കളുടെ പങ്ക്’ എന്ന വിഷയത്തെക്കുറിച്ച്

  • മുനമ്പം ഭൂസമരം : ജൂണ്‍ 1 ന് ഐകദാര്‍ഢ്യ സമ്മേളനം

    മുനമ്പം ഭൂസമരം : ജൂണ്‍ 1 ന് ഐകദാര്‍ഢ്യ സമ്മേളനം0

    കോട്ടപ്പുറം: മുനമ്പം ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ജൂഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ മുനമ്പം തീരപ്രദേശത്തെ താമസക്കാര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെആര്‍എല്‍സിസിയുടെയും വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തില്‍ മുനമ്പം സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂണ്‍ ഒന്നിന് വൈകുന്നേരം മൂന്നു മണിക്ക് മുനമ്പം സമരപന്തലില്‍ നടക്കുന്ന സമ്മേളനം കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി, കെസിബിസി

  • യുഎസിലെ മരിയ സ്റ്റെയിനിലെ ചരിത്രപ്രസിദ്ധമായ ദൈവാലയത്തിന് തീപിടിച്ചു

    യുഎസിലെ മരിയ സ്റ്റെയിനിലെ ചരിത്രപ്രസിദ്ധമായ ദൈവാലയത്തിന് തീപിടിച്ചു0

    മരിയ സ്റ്റെയിന്‍, ഒഹായോ: യുഎസിലെ ഒഹായോ സംസ്ഥാനത്തുള്ള  മരിയ സ്റ്റെയിനിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തിന് അഗ്നിബാധയില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു. പള്ളിയില്‍ തീജ്വാലകള്‍ വിഴുങ്ങിയപ്പോള്‍ മൈലുകള്‍ അകലെ നിന്ന് കട്ടിയുള്ള പുക കാണാമായിരുന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ പറയുന്നതനുസരിച്ച്, തീ പെട്ടെന്ന് മേല്‍ക്കൂരയുടെ മുകള്‍ഭാഗത്തേക്ക് വ്യാപിക്കുകയായിരുന്നു. മേല്‍ക്കൂരയുടെ മുകള്‍ ഭാഗത്ത് മുഴുവന്‍ തീ ഉണ്ടായിരുന്നു. തീ പടരുമ്പോള്‍ പള്ളിക്കുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. കരാറുകാര്‍ പുറത്ത് മേല്‍ക്കൂരയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. പള്ളിയുടെ തൊട്ടടുത്താണ് പുരോഹിതന്റെ താമസസ്ഥലം. ദൈവാലയത്തില്‍

  • കാണ്ടമാലില്‍ അധ്യാപകന്‍ രക്തസാക്ഷിയായ മണ്ണില്‍ പുതിയ ദൈവാലയം; നിര്‍മിച്ചത് മലയാളി വൈദികന്റെ നേതൃത്വത്തില്‍

    കാണ്ടമാലില്‍ അധ്യാപകന്‍ രക്തസാക്ഷിയായ മണ്ണില്‍ പുതിയ ദൈവാലയം; നിര്‍മിച്ചത് മലയാളി വൈദികന്റെ നേതൃത്വത്തില്‍0

    ഭൂവനേശ്വര്‍: ഒഡീഷയിലെ കാണ്ടമാലില്‍ 2008-ല്‍ ക്രൈസ്തവര്‍ക്കുനേരെ നടന്ന കലാപത്തില്‍ ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ തയാറാകാതിരുന്ന ക്രൈസ്തവ അധ്യാപകനെ തീവ്രഹിന്ദുത്വവാദികള്‍ ജീവനോടെ ചുട്ടുകൊന്ന ദൈവാലയത്തോട് ചേര്‍ന്ന് നിര്‍മിച്ച പുതിയ ദൈവാലയം കൂദാശ ചെയ്തു.  പദാംഗ് ഇടവകയ്ക്ക് കീഴിലുള്ള സബ്‌സ്റ്റേഷനായ ഗുഡ്രിക്കിയയിലെ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള കത്തോലിക്കാ ദൈവാലത്തിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ച് കൊണ്ടുപോയ ഹിന്ദുത്വവാദികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയാണ് വധിച്ചത്. സര്‍ക്കാര്‍ അധ്യാപകനും ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (സിഎന്‍ഐ) അംഗവുമായ മാത്യു നായക് ഭീഷണിയുടെ മുമ്പിലും വിശ്വാസം ഉപേക്ഷിക്കാന്‍ തയാറായില്ല.

  • 53 ഭാഷകളില്‍ 53 മണിജപമാല; വീഡിയോ സീരിയസ് ശ്രദ്ധേയമാകുന്നു

    53 ഭാഷകളില്‍ 53 മണിജപമാല; വീഡിയോ സീരിയസ് ശ്രദ്ധേയമാകുന്നു0

    തൃശൂര്‍: ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെ 53 ഭാഷകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 53 മണിജപമാലയുടെ വീഡിയോ സീരീസ് തയാറാക്കിയത് ശ്രദ്ധേയമാകുന്നു. തൃശൂര്‍ അതിരൂപതയിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഏനാമാക്കല്‍ കോഞ്ചിറ പരിശുദ്ധ പോംപേ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ 138-ാം തിരുനാളിനോടാനുബന്ധിച്ച് ‘ജപമണിനാദം 2025’ എന്ന പേരില്‍ ഈ വീഡിയോ സീരിയസ് തയാറാക്കിയത്. പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും ജപമാലയോടുള്ള ആദരവും കോഞ്ചിറ പരിശുദ്ധ പോംപെ മാതാവിന്റെ തിരുനാളിന്റെ ഭാഗമായി ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ലോകമെങ്ങും എത്തിക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. ഏനാമാക്കല്‍ ഇടവകയിലെ മീഡിയ

  • എഴുപതിന്റെ നിറവില്‍ലാറ്റിനമേരിക്കന്‍-കരീബിയന്‍ സംയുക്തമെത്രാന്‍സമിതി; ആശംസകളുമായി മാര്‍പാപ്പ

    എഴുപതിന്റെ നിറവില്‍ലാറ്റിനമേരിക്കന്‍-കരീബിയന്‍ സംയുക്തമെത്രാന്‍സമിതി; ആശംസകളുമായി മാര്‍പാപ്പ0

    ബൊഗോത/കൊളംബിയ: ലാറ്റിനമേരിക്കന്‍, കരീബിയന്‍ സംയുക്തമെത്രാന്‍സമിതിയുടെ(ചേലാം) എഴുപതാം സ്ഥാപനവര്‍ഷത്തില്‍ ലിയോ പതിനാലാമന്‍ പാപ്പായുടെ ആശംസാ സന്ദേശം. സമിതിയുടെ പ്രഡിഡന്റ് കര്‍ദിനാള്‍ ഹൈമേ സ്പെന്‍ഗ്ലര്‍ക്കയച്ച ടെലെഗ്രാം സന്ദേശത്തില്‍, അമേരിക്കന്‍ ഭൂഖണ്ഡത്തിലെ സുവിശേഷവത്കരണത്തില്‍ വലിയ പങ്കു വഹിക്കാന്‍ ചേലാമിന് കഴിഞ്ഞിട്ടുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. 1955-ല്‍ ബ്രസീലിലാണ് ലാറ്റിനമേരിക്കന്‍, കരീബിയന്‍ സംയുക്തമെത്രാന്‍സമിതി ആദ്യമായി ഒത്തുചേര്‍ന്നത്. സഭയുടെ അജപാലനധര്‍മത്തിലും സുവിശേഷവത്കരണത്തിലും തെക്കേ അമേരിക്കയിലെ മെത്രാന്‍സമിതികളെ സഹായിക്കുന്ന സമിതിയായി ചേലാം പ്രവര്‍ത്തിച്ചുവരുന്നു. തെക്കേ അമേരിക്കയില്‍ നിരവധി ജനങ്ങള്‍ ബുദ്ധിമുട്ടുകളും ദാരിദ്ര്യവും അനുഭവിച്ച് കടന്നുപോകുന്നുവെന്നത് പാപ്പ സന്ദേശത്തില്‍

  • നാം സ്വര്‍ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തിക്കൊണ്ട് ഭൂമിയിലെ ദൗത്യം പൂര്‍ത്തിയാക്കണം: ലിയോ 14 ാമന്‍ പാപ്പ

    നാം സ്വര്‍ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തിക്കൊണ്ട് ഭൂമിയിലെ ദൗത്യം പൂര്‍ത്തിയാക്കണം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി:  സ്വര്‍ഗത്തിലേക്ക് കണ്ണുകളുയര്‍ത്താനും, അതേസമയം, ക്രിസ്തു ഏല്പിച്ചിരിക്കുന്ന ദൗത്യം ഭൂമിയില്‍ നിര്‍വഹിക്കാനും സ്വര്‍ഗാരോഹണത്തിരുനാള്‍ നമ്മെ ക്ഷണിക്കുന്നതായി  ലിയോ പതിനാലാമന്‍ പാപ്പാ. സമൂഹ മാധ്യമമായ എക്‌സില്‍ സ്വര്‍ഗാരോഹണ തിരുനാള്‍ദിനമായ മെയ് 29 ന് പാപ്പ ഇപ്രകാരം കുറിച്ചു, ‘കര്‍ത്താവിന്റെ സ്വര്‍ഗാരോഹണത്തിരുനാള്‍ നമ്മുടെ കണ്ണുകളെ സ്വര്‍ഗത്തിലേക്ക് ക്ഷണിക്കുന്നു. അതേസമയം തന്നെ ഈ തിരുനാള്‍ ക്രിസ്തു നമ്മെ ഏല്പിച്ച ദൗത്യത്തെ ഓര്‍മപ്പെടുത്തുന്നു. ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ  സഹായിക്കട്ടെ.’ സാമൂഹ്യമാധ്യമത്തില്‍ 5 കോടിയിലേറെ അനുയായികളുള്ള പാപ്പായുടെ സന്ദേശങ്ങള്‍ ഇറ്റാലിയന്‍,

National


Vatican

  • ക്രൈസ്തവരുടെ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു

    കിന്‍ഷാസാ/കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എണ്‍പതിലധികം ക്രിസ്ത്യാനികള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം  ഐസിസ് തീവ്രവാദ സംഘടന ഏറ്റെടുത്തു. കിഴക്കന്‍ കോംഗോയില്‍ നടത്തിയ ആക്രമണത്തില്‍ കോംഗോ സൈനിക ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 60 ലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായി ഇസ്ലാമിക് തീവ്രവാദ സംഘം ടെലിഗ്രാം പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. ജൂണ്‍ ആദ്യവാരം മുതല്‍ ഏകദേശം 150 പേരെ സംഘം കൊലപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ ഏഴിനു മാത്രം 41 പേര്‍ കൊല്ലപ്പെട്ടു. സംഭവങ്ങളെ തുടര്‍ന്ന് രാജ്യത്തെ നിരവധി ദൈവാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഡിആര്‍സിയില്‍

  • സിനഡല്‍ സഭയുടെ വിത്തുകള്‍ മുളച്ചു തുടങ്ങി: കര്‍ദിനാള്‍ ജീന്‍ ക്ലോഡി ഹൊള്ളിറിച്ച്

    വത്തിക്കാന്‍ സിറ്റി: സിനഡല്‍ സഭയുടെ വിത്തുകള്‍ മുളച്ചു തുടങ്ങിയതായി ഒക്‌ടോബറില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റപ്പോര്‍ച്ചര്‍ കര്‍ദിനാള്‍ ജീന്‍ ക്ലോഡി ഹൊള്ളിറിച്ച് എസ്‌ജെ. ഒക്‌ടോബറില്‍ നടക്കുന്ന സിനഡിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി സിനഡിന്റെ ജനറല്‍ സെക്രട്ടറിയേറ്റിലെത്തിയ വിവിധ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച്  പ്രവര്‍ത്തനരേഖ തയാറാക്കുന്നതിന്റെ ആദ്യ ഘട്ട നടപടികള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തിലായിരുന്നു കര്‍ദിനാളിന്റെ പ്രസ്താവന. സിനഡല്‍ പ്രക്രിയ പ്രാദേശിക ക്രൈസ്തവ സമൂഹങ്ങള്‍ക്ക് നല്‍കിയ നവജീവന്റെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ളവയായിരുന്നു  കൂടുതല്‍ റിപ്പോര്‍ട്ടുകളെന്ന് കര്‍ദിനാള്‍ പറഞ്ഞു. പ്രവര്‍ത്തനരേഖ തയാറാക്കുന്നതിനായി

  • കമ്മ്യൂണിസ്റ്റ് അധികാരികള്‍ കൊലപ്പെടുത്തിയ വൈദികനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

    ക്രാക്കോവ്/പോളണ്ട്: നാസി ജര്‍മനിയുടെയും സോവ്യറ്റ് യൂണിയന്റെയും അധിനിവേശന കാലഘട്ടത്തില്‍ കത്തോലിക്ക ആരാധനകളും ദിവ്യബലികളും നിരോധിച്ച സമയത്ത് അജപാലന ശുശ്രൂഷകള്‍ തുടര്‍ന്നതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച ഫാ. മൈക്കല്‍ റാപ്പക്കസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.  1946-ല്‍ 41 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഫാ. റാപ്പക്കസിനെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പോളണ്ടിലെ ക്രാക്കോവിലുള്ള ലാഗിയവിനക്കിയിലെ ഡിവൈന്‍ മേഴ്‌സി ഷ്രൈനില്‍ നടന്ന ചടങ്ങുകള്‍ക്ക് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്ട്രി തലവന്‍ കര്‍ദിനാള്‍ മാര്‍സെല്ലൊ സെമേരാരോ കാര്‍മികത്വം വഹിച്ചു. ക്രാക്കോവ് അതിരൂപതയിലെ ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ

  • ജൂണ്‍ ‘പ്രൈഡ്’ മാസമല്ല തിരുഹൃദയ മാസം;യുഎസിലെ റോഡുകളെ ആശിര്‍വദിച്ച് തിരുഹൃദയത്തിന്റെ ബില്‍ബോര്‍ഡുകള്‍

    വാഷിംഗ്ടണ്‍ ഡിസി: ഈശോയുടെ തിരുഹൃയത്തിന്റെ ചിത്രമുള്ള ബില്‍ ബോര്‍ഡുകളാണ് ജൂണ്‍ മാസത്തില്‍ യുഎസിലെ നിരവധി പ്രധാന റോഡുകളുടെ സൈഡിലും തിരക്കുള്ള പല നാല്‍ക്കവലകളിലും ഇടംപിടിച്ചിരിക്കുന്നത്. അമേരിക്ക നീഡ്‌സ് ഫാത്തിമ എന്ന ഭക്തസംഘടനയാണ് യുഎസിലുടനീളം ജൂണ്‍ മാസത്തില്‍ നടത്തിയ ഈ ബില്‍ബോര്‍ഡ് കാമ്പെയ്‌ന്റെ പിന്നില്‍. സ്വവര്‍ഗാഭിമുഖ്യം പുലര്‍ത്തുന്നവര്‍ ജൂണ്‍ മാസം പ്രൈഡ് മാസമായി ആചരിക്കുമ്പോള്‍ ജൂണ്‍ യേശുവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട മാസമാണെന്ന് ഈ ബില്‍ബോര്‍ഡുകള്‍ ജനങ്ങളെ ഓര്‍മിപ്പിക്കുന്നു. ”ജൂണ്‍ യേശുവിന്റെ തിരഹൃദയത്തിനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവാണ് രാജാവ്” എന്ന് ഈ

  • പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ സ്ഥാനം എന്തായിരിക്കും?

    വത്തിക്കാന്‍ സിറ്റി: ഭാവിയിലെ പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ പരമാധികാരം എപ്രകാരമുള്ളതായിരക്കും? മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ച് ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സഭൈക്യം പരിപോഷിപ്പിക്കുന്നതിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രസിദ്ധീകരിച്ച 130 പേജുള്ള പഠനരേഖയിലെ ഒരു പ്രതിപാദ്യവിഷ്യമാണിത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ചു നടന്നിട്ടുള്ള എക്യുമെനിക്കല്‍ ചര്‍ച്ചകളുടെ സംഗ്രഹമായ ഈ രേഖയില്‍ പെട്രൈന്‍ ശുശ്രൂഷ എപ്രകാരം സിനഡാത്മകമായി ചെയ്യാനാവുമെന്ന് പരിശോധിക്കുന്നു. കത്തോലിക്ക സഭയില്‍ സിനഡാലിറ്റി വളരേണ്ടത് ആവശ്യമാണെന്നും പൗരസ്ത്യ സഭകളുടെ സിനഡല്‍ സംവിധാനങ്ങളില്‍ നിന്ന് ലത്തീന്‍ സഭക്ക്

  • മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

    റോം:  ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.  തെക്കന്‍ ഇറ്റലിയിലെ അപുലിയ ജില്ലയില്‍പെട്ട സാവെല്ലത്രി പട്ടണത്തിലെ ബോര്‍ഗോ എഗ്‌നാസിയ റിസോര്‍ട്ടില്‍ നടക്കുന്ന ജി-7 ഉച്ചകോടിയുടെ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. മാര്‍പാപ്പയെ ഇന്ത്യാസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു. മാര്‍പാപ്പയെ ആശ്ലേഷിച്ചാണ് പ്രധാനമന്തി നരേന്ദ്രമോദി സൗഹൃദം പങ്കുവച്ചത്. ജി-7 ഉച്ചകോടിയുടെ ഭാഗമായി മാര്‍പാപ്പയുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്നും ജനങ്ങളെ സേവിക്കാനും ലോകത്തെ കൂടുതല്‍ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ താന്‍ ആദരിക്കുന്നതായും ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയെ ക്ഷണിച്ചതായും മോദി പിന്നീട് എക്‌സ്

Magazine

Feature

Movies

  • ചിക്കാഗോ രൂപതയിലെ ഒമ്പത് അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ; മാര്‍ അങ്ങാടിയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു

    ചിക്കാഗോ രൂപതയിലെ ഒമ്പത് അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ; മാര്‍ അങ്ങാടിയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ കൊപ്പേല്‍/ടെക്സാസ്:  ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ വിശ്വാസ പരിശീലന ഡിപ്പാര്‍ട്ടുമെന്റായ മാര്‍ത്തോമാ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തില്‍, കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവകയിലെ ഒന്‍പത് അല്മായര്‍ ഡിപ്ലോമ നേടി. കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത ഈ പാഠ്യപദ്ധതിയില്‍, വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇടവകയില്‍ ഒക്ടോബര്‍ 5-ന് നടന്ന ബിരുദദാന ചടങ്ങില്‍ ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ്

  • വിശുദ്ധ കാര്‍ലോ അക്യൂറ്റസിന്റെ നാമധേയത്തിലുള്ള പ്രഥമ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി

    വിശുദ്ധ കാര്‍ലോ അക്യൂറ്റസിന്റെ നാമധേയത്തിലുള്ള പ്രഥമ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി0

    കൊച്ചി: വിശുദ്ധ കാര്‍ലോ അക്യൂറ്റിസിന്റെ നാമധേയത്തിലുള്ള ലോകത്തിലെ പ്രഥമ ദേവാലയത്തിലെ ആദ്യ തിരുനാളിന് കൊടിയേറി. വരാപ്പുഴ അതിരൂപത മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍  കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. വരാപ്പുഴ അതിരൂപത ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. സോജന്‍ മാളിയേക്കല്‍, ഫാ. രാജീവ് ജോസ് കൈനിക്കാട്ട്, ഫാ. റോക്കി കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാക്കനാട്-വണ്ടര്‍ലാ റൂട്ടില്‍ പള്ളിക്കരയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച (ഒക്‌ടോബര്‍ 12) വൈകുന്നേരം അഞ്ചിനാണ് തിരുനാള്‍ ദിവ്യബലി. യുവജനങ്ങളുടെയും കൗമാരക്കാരുടെയും ഇഷ്ടവിശുദ്ധനാണ് വിശുദ്ധ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?