Follow Us On

07

January

2026

Wednesday

Latest News

  • പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ടയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിവര്‍പൂള്‍ ആര്‍ച്ചുബിഷപ്

    പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ടയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിവര്‍പൂള്‍ ആര്‍ച്ചുബിഷപ്0

    ലിവര്‍പൂള്‍:  ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ 22 ന് കത്തോലിക്കാ ദൈവാലയത്തില്‍ വെച്ച് റൂട്ട് കാര്‍ഡോസോയെ വിവാഹം കഴിച്ച 28 വയസുള്ള പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ടയുടെ മരണത്തില്‍ ലിവര്‍പൂള്‍ (ഇംഗ്ലണ്ട്) ആര്‍ച്ചുബിഷപ് ജോണ്‍ ഷെറിംഗ്ടണ്‍ അനുശോചനം രേഖപ്പെടുത്തി. ‘ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ടയെക്കുറിച്ചുള്ള ഹൃദയഭേദകമായ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി, ദുഃഖിതനാണ്. അദ്ദേഹത്തിന്റെ ഭാര്യ, കുട്ടികള്‍, കുടുംബം, സുഹൃത്തുക്കള്‍, മുഴുവന്‍ സമൂഹം എന്നിവരോടൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും,’ ലിവര്‍പൂള്‍ ആര്‍ച്ചുബിഷപ് തന്റെ എക്‌സ് അക്കൗണ്ടിലൂടെ

  • ഫാ. സ്റ്റാന്‍ സ്വാമിയോട് രാജ്യം പ്രായശ്ചിത്തം ചെയ്‌തോ?

    ഫാ. സ്റ്റാന്‍ സ്വാമിയോട് രാജ്യം പ്രായശ്ചിത്തം ചെയ്‌തോ?0

    ജോസഫ് മൈക്കിള്‍  ഇന്ത്യക്ക് ലോകത്തിന്റെ മുമ്പില്‍ അപമാനഭാരത്താല്‍ തലകുനിക്കേണ്ടിവന്ന ദിനമായിരുന്നു 2021 ജൂലൈ അഞ്ച്‌. ജാര്‍ഖണ്ഡിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമി എന്ന ഈശോ സഭാ വൈദികന്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചത് അന്നായിരുന്നു. നീതിനിഷേധിക്കപ്പെട്ട ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കുവേണ്ടി നിലകൊണ്ടതാണ് അധികാരികളുടെ കണ്ണിലെ കരടായി അദ്ദേഹത്തെ മാറ്റിയത്. ഇല്ലാത്ത മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ എന്ന കടുത്ത വകുപ്പ് ചുമത്തി രാജ്യദ്രോഹിയെന്ന് മുദ്രകുത്തിയായിരുന്നു അദ്ദേഹത്തെ ജയിലില്‍ അടച്ചത്. അതുകൊണ്ടുതന്നെ ജാമ്യം അനുവദിക്കാന്‍ കഴിയാതെ നീതിപീഠങ്ങള്‍പ്പോലും നിസഹായരായി. 84-ാം

  • ‘ആറാം വയസ് മുതല്‍ അള്‍ത്താര ബാലന്‍…. എന്നും രാവിലെ  ദിവ്യബലിക്ക് പോകാന്‍ അമ്മ എഴുന്നേല്‍പ്പിക്കും’

    ‘ആറാം വയസ് മുതല്‍ അള്‍ത്താര ബാലന്‍…. എന്നും രാവിലെ ദിവ്യബലിക്ക് പോകാന്‍ അമ്മ എഴുന്നേല്‍പ്പിക്കും’0

    റോം: ദിവ്യബലിക്ക് പോകാന്‍ എന്നും രാവിലെ തന്നെ വിളിച്ചുണര്‍ത്തുന്ന അമ്മയുടെയും, ആറാം വയസ് മുതല്‍ അള്‍ത്താരശുശ്രൂഷകനായി ദിവ്യബലിയില്‍ പങ്കെടുത്തതിന്റെയും ഓര്‍മകള്‍ വത്തിക്കാന്‍ വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികളുമായി പങ്കുവച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.  സന്തോഷകരവും ശാന്തവുമായ അന്തരീക്ഷത്തില്‍, തന്റെ ബാല്യകാലസ്മരണകള്‍ പങ്കുവെച്ച പാപ്പ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഊഷ്മളമായും ആര്‍ദ്രമായും മറുപടി നല്‍കി. കുട്ടിക്കാലത്ത് കുര്‍ബാനയ്ക്ക് പോയിരുന്നോ, എന്നും എന്ത് ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്നും ചോദിച്ച കുട്ടിയോടുള്ള പാപ്പയുടെ പുഞ്ചിരിനിറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, ‘തീര്‍ച്ചയായും ഞാന്‍ പോയിരുന്നു. ഞാന്‍ അമ്മയോടും

  • ലിയോ 14 ാമന്‍ മാര്‍പാപ്പയുടെ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന പ്രാര്‍ത്ഥന

    ലിയോ 14 ാമന്‍ മാര്‍പാപ്പയുടെ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന പ്രാര്‍ത്ഥന0

    ഞങ്ങളുടെ അറിവിന്റെ പ്രകാശമായ പരിശുദ്ധാത്മാവേ, ഞങ്ങളുടെ തീരുമാനങ്ങളെ നയിക്കുന്ന സൗമ്യമായ ശ്വാസമേ, അങ്ങയുടെ ശബ്ദം ശ്രദ്ധയോടെ ശ്രവിക്കാനും എന്റെ ഹൃദയത്തിന്റെ മറഞ്ഞിരിക്കുന്ന വഴികള്‍ വിവേചിക്കാനും അങ്ങനെ, അങ്ങേക്ക് യഥാര്‍ത്ഥത്തില്‍ പ്രധാനപ്പെട്ടവ മനസിലാക്കാനും എന്റെ ഹൃദയത്തെ അതിന്റെ പ്രശ്നങ്ങളില്‍ നിന്ന് മോചിപ്പിക്കാനുമുള്ള കൃപ എനിക്ക് നല്‍കണമേ. ഒരുനിമിഷം ശാന്തമായി നില്‍ക്കുന്നത് എങ്ങനെയാണെന്ന് അഭ്യസിക്കുന്നതിനുള്ള   കൃപക്ക് വേണ്ടി അങ്ങയോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു അങ്ങനെ, പലപ്പോഴും ഞാന്‍ ശ്രദ്ധിക്കാതെ പോകുന്ന എന്റെ പ്രവര്‍ത്തശൈലിയെക്കുറിച്ചും എന്റെ ഉള്ളില്‍ വസിക്കുന്ന വികാരങ്ങളെക്കുറിച്ചും എന്നെ

  • ഒരു മുറം പച്ചക്കറി പദ്ധതിയുമായി ആശാഭവന്‍ സ്‌പെ ഷ്യല്‍ സ്‌കൂള്‍

    ഒരു മുറം പച്ചക്കറി പദ്ധതിയുമായി ആശാഭവന്‍ സ്‌പെ ഷ്യല്‍ സ്‌കൂള്‍0

    ചങ്ങനാശേരി: ഒരു മുറം പച്ചക്കറി പദ്ധതിയുമായി ചങ്ങനാശേരി ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍. വാഴപ്പള്ളി ഗ്രാമപഞ്ചായത്തും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും വാഴപ്പള്ളി കൃഷിഭവനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ആശാഭവന്‍ ഡയറക്ടര്‍ ഫാ. സോണി മുണ്ടുനടക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വര്‍ഗീസ് ആന്റണി, കൃഷി ഓഫീസര്‍ ബോണി സിറിയക്, സിസ്റ്റര്‍ ജൂലിയറ്റ്, സിസ്റ്റര്‍ റോജി, ജിജി കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.

  • മാര്‍ തോമാശ്ലീഹായുടെ സമര്‍പ്പണ വഴികള്‍ പരിചയപ്പെടുത്തിയ കോല്‍ക്കളി ശ്രദ്ധേയമായി

    മാര്‍ തോമാശ്ലീഹായുടെ സമര്‍പ്പണ വഴികള്‍ പരിചയപ്പെടുത്തിയ കോല്‍ക്കളി ശ്രദ്ധേയമായി0

    ചങ്ങനാശേരി: ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമാശ്ലീ ഹായുടെ അനുസ്മരണദിനത്തോനുബന്ധിച്ചു ചങ്ങനാശേരി സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കോല്‍ക്കളി നടത്തി. ‘ഭാരത നാട്ടില്‍ വിശ്വാസത്തിന്‍ നാളം തെളിച്ചിടുവാന്‍ …ഭാരമതേറ്റൊരു തോമതാതന്‍ കപ്പലിലെറിവന്നേ…’ തുടങ്ങിയ ഗാനം മനോഹരമായ ചുവടുവെപ്പുകളോടും പരമ്പരാഗത വേഷവിധാനത്തോടും കൂടി കുട്ടികള്‍ അവതരിപ്പിച്ചത് കൗതുകം പകര്‍ന്നു. തോമാശ്ലീഹായുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ചിത്രീകരിക്കുന്ന ഗാനം കുട്ടികള്‍ ശ്രദ്ധയോടെയാണ് കേട്ടത്. സ്്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ധന്യ തെരേസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത

  • വിരമിച്ച വൈദികര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായുള്ള ഗോള്‍ഡന്‍ മെഡോസിന്റെ ശിലാസ്ഥാപനം നടത്തി

    വിരമിച്ച വൈദികര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായുള്ള ഗോള്‍ഡന്‍ മെഡോസിന്റെ ശിലാസ്ഥാപനം നടത്തി0

    കോട്ടപ്പുറം: വിരമിച്ച വൈദികര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും  വേണ്ടിയുള്ള കോട്ടപ്പുറം രൂപതയുടെ അത്യാധുനിക രീതിയിലുള്ള  സംരംഭമായ  ഗോള്‍ഡന്‍ മെഡോസിന് കോട്ടപ്പുറം ബിഷപ് ഡോ.അംബ്രോസ് പുത്തന്‍വീട്ടില്‍ മണലിക്കാട് സെന്റ് ഫ്രാന്‍സിസ് അസീസി മൈനര്‍ സെമിനാരി അങ്കണത്തില്‍ ശിലാസ്ഥാപനം നടത്തി. കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി  കളത്തില്‍, എപ്പിസ്‌കോപ്പല്‍ വികാരി റവ.ഡോ. ഫ്രാന്‍സിസ്‌കോ പടമാടന്‍, ചാന്‍സലര്‍ ഫാ. ഷാബു കുന്നത്തൂര്‍, പ്രൊക്കുറേറ്റര്‍ ഫാ. ജോബി കാട്ടാശേരി, ഫൊറോന വികാരി ഫാ. ജോസഫ് ഒള്ളാട്ടുപുറം എന്നിവര്‍ പ്രസംഗിച്ചു. രൂപതയിലെ

  • ആരോഗ്യ സെമിനാര്‍ ജൂലൈ ആറിന് കാഞ്ഞിരപ്പള്ളിയില്‍

    ആരോഗ്യ സെമിനാര്‍ ജൂലൈ ആറിന് കാഞ്ഞിരപ്പള്ളിയില്‍0

    കാഞ്ഞിരപ്പള്ളി: സെന്റ് ഡോമിനിക്‌സ്  കത്തീഡ്രല്‍ ഇടവ കയുടെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ ആറ് ഞായറാഴ്ച വെല്‍നസ് സമ്മിറ്റ് എന്ന പേരില്‍ ആരോഗ്യ സെമിനാര്‍ നടത്തുന്നു. ലൂര്‍ദ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടക്കുന്ന സെമിനാര്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. കുര്യന്‍ താമരശേരി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണി മുതല്‍ 1 മണി വരെയാണ് സെമിനാര്‍.  ആതുര സേവനരംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച മികച്ച ഡോക്ടര്‍മാരാണ് സെമിനാര്‍ നയിക്കുന്നത്. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുവാനുള്ള മാര്‍ഗങ്ങളെപ്പറ്റി

  • മൊസാംബിക്കില്‍ കന്യാസ്ത്രീകളെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു; തലയറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

    മൊസാംബിക്കില്‍ കന്യാസ്ത്രീകളെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു; തലയറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി0

    പെംബ/മൊസാംബിക്ക്: വടക്കന്‍ മൊസാംബിക്കിലെ പെംബ രൂപതയില്‍ ‘മേര്‍സിഡിയന്‍ സിസ്റ്റേഴ്സ് ഓഫ് ദി ബ്ലസ്ഡ് സാക്രമെന്റ്’ സന്യാസിനിസഭയുടെ മിഷന്‍ കേന്ദ്രത്തില്‍ അക്രമിസംഘം കൊള്ളയടിച്ചു. 30 ഓളം പെണ്‍കുട്ടികളെ പരിപാലിക്കുന്ന ഇവരുടെ മിഷനിലേക്ക് 18 പുരുഷന്മാര്‍ വടിവാളുകള്‍, ഇരുമ്പ് ദണ്ഡുകള്‍, തോക്കുകള്‍ എന്നിവയുമായി അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. .ജൂണ്‍ 8 ന് നടന്ന സംഭവം പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡാണ് (എസിഎന്‍) റിപ്പോര്‍ട്ട് ചെയ്തത്. അക്രമികളില്‍ എട്ട് പേര്‍ ഭവനത്തില്‍ പ്രവേശിച്ചപ്പോള്‍,

National


Vatican

  • നിക്കാരാഗ്വന്‍ ഗവണ്‍മെന്റ് പുറത്താക്കിയ ബിഷപ് റോളണ്ടോ അല്‍വാരസിനെ സിനഡിലേക്ക് തിരഞ്ഞെടുത്തു

    വത്തിക്കാന്‍ സിറ്റി: ഒക്‌ടോബര്‍ രണ്ട് മുതല്‍ 27 വരെ വത്തിക്കാനില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിലേക്ക് നിക്കാരാഗ്വന്‍ ഗവണ്‍മെന്റ് പുറത്താക്കിയ ബിഷപ് റോളണ്ടോ അല്‍വാരസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ട് തിരഞ്ഞെടുത്ത സിനഡ് അംഗങ്ങളുടെ പട്ടികയിലാണ് ബിഷപ് റോളണ്ടോ അല്‍വാരസിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2011 -ല്‍ നിക്കാരാഗ്വയിലെ മാറ്റാഗല്‍പ്പാ രൂപതയുടെ ബിഷപ്പായി നിയമിതനായ റോളണ്ടോ അല്‍വാരസ് രാജ്യത്തെ ഏകാധിപത്യ ഭറണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. 2022-ല്‍ വീട്ടുതടങ്കലിലാക്കിയ

  • കിഴക്കന്‍ തിമൂര്‍ അതിനമോഹരമാണ്; കാരണം വെളിപ്പെടുത്തി പാപ്പാ ഫ്രാന്‍സിസ്

    ഫ്രാന്‍സീസ് പാപ്പാ, പൂര്‍വ്വ തീമോറില്‍ താചി തൊളുവിലെ മൈതാനില്‍ ദിവ്യബലിമദ്ധ്യേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ ഒമ്പതാം അദ്ധ്യായം ആറാം വാക്യം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ആരംഭിച്ചത്. ജറുസലേം നിവാസികളുടെ സമൃദ്ധിയുടെയും അതോടൊപ്പം, ദൗര്‍ഭാഗ്യവശാല്‍, ധാര്‍മ്മികച്യുതിയുടെയും ഒരു കാലഘട്ടത്തിലാണ് പ്രവാചകന്‍ ഈ വാക്കുകള്‍ ഉരുവിടുന്നതെന്ന് പാപ്പാ പറഞ്ഞു. സമ്പത്തേറുകയും ക്ഷേമം ശക്തരെ അന്ധരാക്കുകയും ചെയ്യുന്നുവെന്നും തങ്ങള്‍ സ്വയം പര്യാപ്തരാണെന്നും കര്‍ത്താവിനെ ആവശ്യമില്ലെന്നുമുള്ള ധാര്‍ഷ്ട്യം അവരെ സ്വാര്‍ത്ഥരും അന്യായക്കാരുക്കുന്നുവെന്നും അനുസ്മരിച്ച പാപ്പാ അതുകൊണ്ടു തന്നെ, വിഭവസമൃദ്ധമെങ്കിലും,

  • ഫ്രാന്‍സിസ് മാര്‍പാപ്പ സിംഗപ്പൂരില്‍

    വത്തിക്കാന്‍ സിറ്റി:  സിംഗപ്പൂരിന്റെ 38 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. 1986-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടത്തിയ  അഞ്ച് മണിക്കൂര്‍ മാത്രം നീണ്ട സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് 38 വര്‍ഷം ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ സിംഗപ്പൂരിന്റെ മണ്ണില്‍.  ഓഷ്യാന-ഏഷ്യ മേഖലയില്‍ പാപ്പ നടത്തിവരുന്ന സന്ദര്‍ശനത്തിലെ അവസാന രാജ്യമാണ് സിംഗപ്പൂര്‍. സിംഗപ്പൂരിലെ ചാംഗൈ എയര്‍പ്പോര്‍ട്ടിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ സിംഗപ്പൂരിലെ സാംസ്‌കാരിക മന്ത്രി  എഡ്വിന്‍ റ്റോംഗും സിംഗപ്പൂരിന്റെ നോണ്‍-റസിഡന്റ് വത്തിക്കാന്‍ അംബാസിഡറായ ജാനറ്റ് ആംഗും ചേര്‍ന്ന് സ്വീകരിച്ചു. സിംഗപ്പൂര്‍ ആര്‍ച്ചുബിഷപ്

  • ‘വിവ ഇല്‍ പാപ്പ’-  98 ശതമാനം കത്തോലിക്കരുള്ള ഈസ്റ്റ് ടിമോറില്‍ പാപ്പക്ക് ഉജ്വല വരവേല്‍പ്പ്

    ദിലി/ഈസ്റ്റ് ടിമോര്‍:പേപ്പല്‍ കൊടിയുടെ നിറങ്ങളായ വെള്ളയും മഞ്ഞയും പുതച്ച് ഈസ്റ്റ് ടിമോര്‍.  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രയുടെ സമയം മുഴുവന്‍ റോഡിന്റെ ഇരു വശവും ‘വിവ ഇല്‍ പാപ്പ’ വിളികളാല്‍ മുഖരിതമായതോടെ വത്തിക്കാന് ശേഷം ഏറ്റവുമധികം കത്തോലിക്കരുള്ള രാജ്യമായ ഈസ്റ്റ് ടിമോര്‍ അക്ഷരാര്‍ത്ഥത്തില്‍ പാപ്പ തരംഗത്തില്‍ മുങ്ങി. ഇതിന് മുമ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈസ്റ്റ് ടിമോറിലേക്ക് നടത്തിയ സന്ദര്‍ശനവും ദിലിയില്‍ അര്‍പ്പിച്ച ദിവ്യബലിയുമാണ് ലോകത്തിന്റെ ശ്രദ്ധ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഈസ്റ്റ് ടിമോറിന്റെ പോരാട്ടത്തിലേക്ക്

  • ‘നിങ്ങള്‍ക്ക് പൊതുവായ ഒരു ഭാഷയുണ്ട്’ 800ലധികം ഭാഷകള്‍ സംസാരിക്കുന്ന പപ്പുവ ന്യു ഗനിയിലെ യുവജനങ്ങളോട് പാപ്പ പറഞ്ഞത്

    പോര്‍ട്ട് മോറസ്ബി/പപ്പുവ ന്യു ഗനി: ‘നിങ്ങള്‍ ഇവിടെ 800ലധികം ഭാഷകള്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് പൊതുവായ ഒരു ഭാഷയുണ്ട്. സ്‌നേഹത്തിന്റെയും ശുശ്രൂഷയുടെയും ഭാഷയാണത്,’പോര്‍ട്ട് മോറസ്ബിയിലെ സര്‍ ജോണ്‍ ഗുയിസ് സ്റ്റേഡിയത്തില്‍ തന്നെ ശ്രവിക്കാനെത്തിയ പപ്പുവ ന്യൂ ഗനിയിലെ പതിനായരത്തോളം വരുന്ന യുവജനങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ വാക്കുകളാണിത്. വനങ്ങളും സമുദ്രങ്ങളും മലനിരകളും നിറഞ്ഞ പപ്പുവ ന്യൂ ഗനി സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ പാപ്പ സന്തോഷം പ്രകടിപ്പിച്ചു. പ്രത്യാശയുടെ പുഞ്ചിരിയോടെ ഭാവിയെ എതിരേല്‍ക്കുവാനാണ്  യുവജനങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. സമുദ്രവും ആകാശവും സന്ധിക്കുന്ന,

  • ദിവ്യകാരുണ്യം സാഹോദര്യം എന്താണെന്ന് പഠിപ്പിക്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ദൈവവുമായുള്ള കൂട്ടായ്മയില്‍ നിന്ന് രൂപപ്പെടുന്ന യഥാര്‍ത്ഥ സാഹോദര്യം എന്താണെന്ന് ദിവ്യകാരുണ്യം നമ്മെ പഠിപ്പിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇക്വഡോറിലെ ക്വിറ്റോയില്‍ ആരംഭിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിനയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ശരീരമാകുന്നതിന് വേണ്ടി പൊടിയപ്പെടുന്ന ഗോതമ്പുമണിപോലെ മുറിയപ്പെടുന്നതിനായി സ്വയം വിട്ടുനല്‍കിക്കൊണ്ടാണ് വിശുദ്ധരുമായുള്ള കൂട്ടായ്മയില്‍ നാം ക്രിസ്തുവിന്റെ ശരീരമായി മാറേണ്ടതെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. അപ്പത്തിന്റെ പ്രതീകം കൂട്ടായ്മയ്ക്കുവേണ്ടിയുള്ള ആഗ്രഹം ദൈവജനത്തില്‍ ഉണര്‍ത്തുന്നു. ഒരു ധാന്യമണിയില്‍ നിന്ന് അപ്പം ഉണ്ടാക്കാന്‍ സാധിക്കാത്തതുപോലെ ഒരുമിച്ച് നടന്നുകൊണ്ട്

Magazine

Feature

Movies

  • ജൂബിലിക്കായി ദിവസേന വത്തിക്കാനിലെത്തിയത് 90,000 ജനങ്ങള്‍; ജൂബിലി വര്‍ഷത്തിന് ഇന്ന് ഔദ്യോഗിക സമാപനം

    ജൂബിലിക്കായി ദിവസേന വത്തിക്കാനിലെത്തിയത് 90,000 ജനങ്ങള്‍; ജൂബിലി വര്‍ഷത്തിന് ഇന്ന് ഔദ്യോഗിക സമാപനം0

    വത്തിക്കാന്‍ സിറ്റി: 2024 ഡിസംബര്‍ 24-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കം കുറിച്ച  2025 ജൂബിലി വര്‍ഷത്തിന് ഇന്ന് ഔദ്യോഗിക സമാപനം. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ ലിയോ 14 -ാമന്‍ പാപ്പ അടയ്ക്കുന്നതോടെ ഒരു വര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷത്തിനാണ് തിരശീല വീഴുന്നത്. ജൂബിലി വര്‍ഷത്തില്‍ 185 രാജ്യങ്ങളില്‍ നിന്നായി 3,34,75,369 (3.3 കോടിയിലധികം) ആളുകള്‍ റോമിലെത്തിയതായി വത്തിക്കാന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് ദിവസേന ശരാശരി

  • സീറോ മലബാര്‍ സഭയുടെ സിനഡ് സമ്മേളനം ആറിന് തുടങ്ങും

    സീറോ മലബാര്‍ സഭയുടെ സിനഡ് സമ്മേളനം ആറിന് തുടങ്ങും0

    കാക്കനാട്: സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ 34-ാമത് മെത്രാന്‍ സിനഡിന്റെ ഒന്നാം സമ്മേളനം ജനുവരി 6 ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കും. സീറോ മലബാര്‍ മെത്രാന്‍ സിനഡിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നയിക്കുന്ന ധ്യാന ചിന്തകളോടെ ആയിരിക്കും സിനഡ് സമ്മേളനം ആരം ഭിക്കുന്നത്. സിനഡിന്റെ  ആദ്യ ദിവസം ധ്യാനത്തിലും പ്രാര്‍ ത്ഥനയിലും പിതാക്കന്മാര്‍ ചിലവഴിക്കും. ഏഴാം തീയതി രാവിലെ 9-ന് സീറോമലബാര്‍ സഭയുടെ പിതാ വും തലവനുമായ

  • വെനസ്വേല: രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കാന്‍ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പ

    വെനസ്വേല: രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കാന്‍ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പ0

    കാറക്കാസ്/വെനസ്വേല: വെനസ്വേലയിലെ സ്ഥിതിഗതികളില്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ.  പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പിടികൂടി അറസ്റ്റ് ചെയ്ത യുഎസ് നടപടിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ പരമാധികാരം പൂര്‍ണമായും ബഹുമാനിക്കപ്പെടണമെന്ന്  പാപ്പ ആഹ്വാനം ചെയ്തത്. വെനസ്വേലന്‍ ജനതയുടെ നന്മയ്ക്ക് മറ്റേത് കാര്യത്തെക്കാളും ഉപരിയായ പരിഗണന നല്‍കണമെന്നും ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി പാപ്പ പറഞ്ഞു.  നിയമവാഴ്ച ഉറപ്പാക്കേണ്ടതിന്റെയും ഓരോ വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും ബഹുമാനിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു. വെനസ്വേലയ്ക്കുവേണ്ടി പ്രാര്‍ത്ഥനയില്‍ ഒന്നിക്കുവാന്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?