Follow Us On

06

November

2025

Thursday

Latest News

  • ഇന്ത്യന്‍ വൈദികനായ ഫാ. ടെറന്‍സ് അബ്രാഞ്ചസ് ഫിലിപ്പൈന്‍സിലെ ഫാമിലി റോസറി ക്രൂസേഡ് ദേശീയ ഡയറക്ടര്‍

    ഇന്ത്യന്‍ വൈദികനായ ഫാ. ടെറന്‍സ് അബ്രാഞ്ചസ് ഫിലിപ്പൈന്‍സിലെ ഫാമിലി റോസറി ക്രൂസേഡ് ദേശീയ ഡയറക്ടര്‍0

    മനില/ഫിലിപ്പൈന്‍സ്:  ഗോവയില്‍ നിന്നുള്ള കത്തോലിക്കാ വൈദികനും ഹോളിക്രോസ് സഭയുടെ ദക്ഷിണേന്ത്യന്‍ പ്രവിശ്യയിലെ അംഗവുമായ ഫാ. ടെറന്‍സ് അബ്രാഞ്ചസിനെ  ഫിലിപ്പൈന്‍സിലെ ഫാമിലി റോസറി ക്രൂസേഡിന്റെ ദേശീയ ഡയറക്ടറായി നിയമിച്ചു. 2019 മുതല്‍ 2025 മെയ് 31 വരെ ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ച ഫാ. വില്‍സണ്‍ തോപ്പിലാന്റെ പിന്‍ഗാമിയായാണ് അദ്ദേഹം നിയമിതനായത്. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി ഹോളിക്രോസ് സഭയുടെ സെമിനാരിയില്‍ പ്രവേശിച്ച ഫാ. ടെറന്‍സ് പൂനെയിലുള്ള ജ്ഞാന-ദീപ സര്‍വകലാശാലയിലാണ് തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചത്. 2014-ല്‍ വൈദികനായി അഭിഷിക്തനായി.  തുടര്‍ന്ന്  മുംബൈയിലെ

  • കത്തോലിക്കാ വിരുദ്ധ പ്രതിഷേധം; ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കണം

    കത്തോലിക്കാ വിരുദ്ധ പ്രതിഷേധം; ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കണം0

    വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ നടക്കുന്ന 36 ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍. തീര്‍ത്ഥാടനം നടക്കുന്ന വിവിധ സ്ഥലങ്ങളില്‍ കത്തോലിക്ക വിരുദ്ധ പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ദിനമായ ജൂണ്‍ 22-ന് തീര്‍ത്ഥാടനം സമാപിക്കും. ആദ്യ ആഴ്ച മുതല്‍ തിര്‍ത്ഥാടനത്തില്‍ കത്തോലിക്കാ വിരുദ്ധ പ്രതിഷേധക്കാരുടെ സാന്നിധ്യമുണ്ട്. ഈ സാഹചര്യത്തില്‍ ‘വിശ്വാസികള്‍ അവിടെ ഉണ്ടായിരിക്കണം. യേശുവിനു വേണ്ടി നമ്മള്‍ പ്രത്യക്ഷപ്പെടണം,’

  • ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുള്ളവരാകുക; പൊന്തിഫിക്കല്‍ നയതന്ത്രപ്രതിനിധികളോട് ലിയോ    14 ാമന്‍  പാപ്പ

    ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുള്ളവരാകുക; പൊന്തിഫിക്കല്‍ നയതന്ത്രപ്രതിനിധികളോട് ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പായുടെ പ്രതിനിധികളായി വിവിധ നാടുകളില്‍ സേവനമനുഷ്ഠിക്കുന്ന അപ്പസ്‌തോലിക് നുണ്‍ഷ്യോമാരുമായും മറ്റ് നയതന്ത്രപ്രതിനിധികളുമായും ലിയോ 14 ാമന്‍ പാപ്പ കൂടിക്കാഴ്ച നടത്തി. പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രജ്ഞര്‍ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മാതൃക ലോകത്തിന് നല്‍കുന്നുവെന്ന് പാപ്പ പറഞ്ഞു. പാപ്പായുടെ പ്രതിനിധി  ഏറ്റവും ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ പോലും ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുള്ളവരാകണമെന്ന് പാപ്പ പറഞ്ഞു.  നിങ്ങളുടെ മുന്നിലുള്ളവരുടെ കണ്ണിലേക്ക് നോക്കാന്‍ കഴിയണം. അവരുമായി യഥാര്‍ത്ഥ ബന്ധങ്ങള്‍ സൃഷ്ടിക്കണം. ഒരു നേതാവ് എന്നതിലുപരി സേവകനാകാന്‍ തയാറാകണം. അങ്ങനെ ചെയ്യാന്‍ കഴിയണമെങ്കില്‍, പത്രോസിനുണ്ടായിരുന്ന

  • വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ലൈബ്രറി നവീകരിക്കുന്നു: 80,000-ത്തിലധികം കൈയെഴുത്തുപ്രതികള്‍ ഡിജിറ്റലാക്കും

    വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ലൈബ്രറി നവീകരിക്കുന്നു: 80,000-ത്തിലധികം കൈയെഴുത്തുപ്രതികള്‍ ഡിജിറ്റലാക്കും0

    വത്തിക്കാന്‍ സിറ്റി: മനുഷ്യരാശിയുടെ പുസ്തകശേഖരത്തില്‍ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന വത്തിക്കാന്‍ അപ്പസ്‌തോലിക് ലൈബ്രറിയുടെ 80,000-ത്തിലധികം കൈയെഴുത്തുപ്രതികള്‍ പുനഃസ്ഥാപിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കുന്ന പദ്ധതിക്ക് രൂപം നല്‍കി. കോള്‍നാഗി ഫൗണ്ടേഷനാണ് ഇതുമായി ബന്ധപ്പെട്ട കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതുല്യമായ രേഖകള്‍ സംരക്ഷിക്കാനും ഈ  പുസ്തകശേഖരം ഗവേഷകര്‍ക്ക്   ഡിജിറ്റലായി ലഭ്യമാക്കാനും  ഈ സംരംഭത്തിലൂടെ സാധിക്കും.  82,000-ത്തിലധികം കൈയെഴുത്തുപ്രതികളടക്കം 16 ലക്ഷം അച്ചടിച്ച പുസ്തകങ്ങളും  വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ലൈബ്രറിയുടെ പുസ്തകശേഖരത്തില്‍ അടങ്ങിയിരിക്കുന്നു. ബോട്ടിസെല്ലിയുടെ ഡിവൈന്‍ കോമഡി ചിത്രീകരണങ്ങളുള്ള ഒരു രേഖയും സിസറോയുടെ റിപ്പബ്ലിക്കിന്റെ

  • ഏറ്റവും വലിയ തിരുഹൃദയ പതാക മുതല്‍…  മാതാവിന്റെ പതാക വരെ; എല്ലാ മാസവും  ‘കത്തോലിക്ക’പതാകകളുയര്‍ത്തി ഒരു സ്ഥാപനം

    ഏറ്റവും വലിയ തിരുഹൃദയ പതാക മുതല്‍… മാതാവിന്റെ പതാക വരെ; എല്ലാ മാസവും ‘കത്തോലിക്ക’പതാകകളുയര്‍ത്തി ഒരു സ്ഥാപനം0

    കഴിഞ്ഞ ജൂണില്‍ ലോകത്തിലെ ഏറ്റവും വലിയ തിരുഹൃദയ പതാക ഉയര്‍ത്തിയ ബവേറിയന്‍ കമ്പനി കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും വ്യത്യസ്ത കത്തോലിക്കാ പതാകകള്‍ സ്ഥാപിച്ചുകൊണ്ട് തരംഗം സൃഷ്ടിക്കുകയാണ്. 2024 ജൂണില്‍, കെന്റക്കി ആസ്ഥാനമായുള്ള ബവേറിയന്‍ വേസ്റ്റ് കമ്പനിയാണ്  തിരുഹൃദയത്തിന്റെ അച്ചടിച്ച 30 അടി ഉയരവും 50 അടി വീതിയുമുള്ള പതാക പറത്തി  വാര്‍ത്തകളില്‍ ഇടം നേടിയത്. പതാക നിര്‍മിച്ചത് ഠൃമറഎഹമഴ.െരീാ ആണ്. ഒരു കത്തോലിക്ക വിശ്വാസിയായ ജെയിംസ് ‘ജിം’ ബ്രൂഗെമാന്‍ ആണ് ബവേറിയന്‍  കമ്പനിയുടെ ഉടമ.

  • കലാപത്തിന് നടുവില്‍ പ്രാര്‍ത്ഥനയുടെ പ്രതിരോധം തീര്‍ക്കാന്‍ ലോസ് ആഞ്ചല്‍സ്

    കലാപത്തിന് നടുവില്‍ പ്രാര്‍ത്ഥനയുടെ പ്രതിരോധം തീര്‍ക്കാന്‍ ലോസ് ആഞ്ചല്‍സ്0

    ലോസ് ആഞ്ചലസ്: യുഎസ് പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശപ്രകാരം നടക്കുന്ന കുടിയേറ്റ റെയ്ഡുകളില്‍ പ്രതിഷേധിച്ച്  ലോസ് ആഞ്ചലസില്‍ കലാപം തുടരുന്നതിനിടെ ലോസ് ആഞ്ചല്‍സിലെ ദൈവാലയങ്ങളില്‍ സമാധാനത്തിനായി പ്രാര്‍ത്ഥനകള്‍ നടത്തി. അക്രമം അവസാനിപ്പിക്കണമെന്ന്  ആഹ്വാനം ചെയ്തുകൊണ്ട് ലോസ് ആഞ്ചല്‍സ് അതിരൂപത നേതൃത്വം നല്‍കിയ സര്‍വമത ജാഗരണ പ്രാര്‍ത്ഥനാ സമ്മേളനം കുടിയേറ്റ അയല്‍ക്കാരോട് ഐകദാര്‍ഢ്യം പ്രകടിപ്പിച്ചു. അതേസമയം കലാപം തുടരുന്ന സാഹചര്യത്തില്‍  കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിന്റെ വിയോജിപ്പ് മറികടന്നുകൊണ്ട്  വൈറ്റ് ഹൗസ് 2,000-ത്തിലധികം നാഷണല്‍ ഗാര്‍ഡ് സൈനികരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.

  • മറിയത്തിന്റെ മാതൃത്വം സഭയുടെ വിശുദ്ധിയുടെയും ഫലപ്രാപ്തിയുടെയും അടിസ്ഥാനം: ലിയോ 14 ാമന്‍ പാപ്പ

    മറിയത്തിന്റെ മാതൃത്വം സഭയുടെ വിശുദ്ധിയുടെയും ഫലപ്രാപ്തിയുടെയും അടിസ്ഥാനം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: സഭയുടെ വിശുദ്ധിയും ഫലപ്രാപ്തിയും പരിശുദ്ധ അമ്മയുടെ മാതൃത്വത്തിലും, ക്രിസ്തുവിന്റെ തിരുഹൃദയത്തില്‍ നിന്നൊഴുകുന്ന കൃപയിലും അധിഷ്ഠിതമാണെന്ന് ലിയോ 14 -ാമന്‍ പാപ്പ. തിരുസഭയുടെ മാതാവായ മറിയത്തിന്റെ തിരുനാള്‍ദിനത്തില്‍ ആഘോഷിച്ച പരിശുദ്ധ സിംഹാസനത്തിന്റെ ജൂബിലിയോടനുബന്ധിച്ച്, റോമന്‍ കൂരിയയിലെ ഉദ്യോഗസ്ഥര്‍ക്കായി ദിവ്യബലി അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നു പാപ്പ. ‘മരിയന്‍’, ‘പെട്രൈന്‍’ എന്നീ ധ്രുവങ്ങളില്‍ കേന്ദ്രീകരിച്ചാണ് പരിശുദ്ധ സിംഹാസനം നിലകൊള്ളുന്നതെന്ന് പാപ്പ ചൂണ്ടിക്കാണിച്ചു. പന്തക്കുസ്താ തിരുനാളിന് ശേഷം തിരുസഭയുടെ മാതാവായ മറിയത്തിന്റെ തിരുനാള്‍ദിനത്തില്‍ പരിശുദ്ധ സിംഹാസനം ജൂബിലി ആഘോഷിക്കുന്നത് സഭയുടെ ആത്മീയ

  • കപ്പലപകടങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ എടുക്കണം; മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണം: കെഎല്‍സിഎ

    കപ്പലപകടങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ എടുക്കണം; മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണം: കെഎല്‍സിഎ0

    കൊച്ചി: തുടര്‍ച്ചയായി കേരളതീരത്തിനടുത്ത് ഉണ്ടാകുന്ന കപ്പലപകടങ്ങള്‍ തീരവാസികളില്‍ ആശങ്ക പരത്തുകയും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ തടസ്സപ്പെടുത്തുകയും ചെയ്യുകയാണെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി. അപകടങ്ങള്‍ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടണം. കേരളത്തിന്റെ അതിര്‍ത്തിക്കകത്തുള്ള തീരത്ത് ഉണ്ടാക്കിയിട്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തന്നെ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ ഉണ്ടാകണം. (Protection and Indemntiy insurance) പി & ഐ ഇന്‍ഷുറന്‍സ് വ്യവസ്ഥകളിലൂടെ ഇത്തരത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം വിലയിരുത്തി തീരവാസികള്‍ക്കും തൊഴിലാളികള്‍ക്കും

  • വത്തിക്കാന്‍ ‘വിദേശകാര്യ മന്ത്രി’ ക്യൂബ സന്ദര്‍ശിച്ചു

    വത്തിക്കാന്‍ ‘വിദേശകാര്യ മന്ത്രി’ ക്യൂബ സന്ദര്‍ശിച്ചു0

    ഹവാന/ക്യൂബ: വത്തിക്കാനും ക്യൂബയുമായുള്ള നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ ‘വിദേശകാര്യ’ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ ക്യൂബ സന്ദര്‍ശിച്ചു. ഹവാനയിലെ കത്തീഡ്രലില്‍ ആര്‍ച്ചുബിഷപ് ഗാലഗറിന്റെ മുഖ്യകാര്‍മിത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ‘സമാധാനം, നീതി, സത്യം എന്നിവയാണ് സഭയുടെ മിഷനറി പ്രവര്‍ത്തനത്തിന്റെയും വത്തിക്കാന്‍ നയതന്ത്രത്തിന്റെയും അടിസ്ഥാന തത്വങ്ങളെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. അപ്പസ്തോലിക് ന്യൂണ്‍ഷ്യോമാരുടെ പ്രവര്‍ത്തനത്തിലൂടെയും, ജോണ്‍ പോള്‍ രണ്ടാമന്‍, ബനഡിക്ഡ് പതിനാറാമന്‍, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവരുടെ സന്ദര്‍ശനങ്ങളിലൂടെയും പരിശുദ്ധ സിംഹാസനത്തിന് ക്യൂബന്‍ ജനതയുമായുള്ള

National


Vatican

  • വെനസ്വേലയെ ദിവ്യകാരുണ്യത്തിന് പുനര്‍പ്രതിഷ്ഠിച്ചു

    കാറക്കാസ്/വെനസ്വേല: രാജ്യത്തെ ദിവ്യകാരുണ്യത്തിന് പുനര്‍പ്രതിഷ്ഠിച്ച് വെനസ്വേലന്‍ ബിഷപ്പുമാര്‍. തലസ്ഥാനഗരിയായ കാറക്കാസിലെ കൊറമോട്ടോ നാഥയുടെ നാമധേയത്തിലുള്ള ദൈവാലയത്തില്‍, ദിവ്യബലിയോടനുബന്ധിച്ച് നടത്തിയ പുനര്‍പ്രതിഷ്ഠാ ചടങ്ങില്‍ വാലന്‍സിയ ആര്‍ച്ചുബിഷപ്പും വെനസ്വേലന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് പ്രസിഡന്റുമായ ജീസസ് ഗൊണ്‍സാലസ് ഡെ സാരാറ്റ് മുഖ്യകാര്‍മികത്വം വഹിച്ചു. 125 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വെനസ്വേലയെ ആദ്യമായി ദിവ്യകാരുണ്യത്തിന് പ്രതിഷ്ഠിച്ചത്. വെനസ്വേലയിലെ ജനങ്ങള്‍ ക്രിസ്തു എന്ന വ്യക്തിയോടും അവിടുത്തെ പ്രബോധനങ്ങളോടും അവിടുന്ന് നിര്‍ദേശിച്ച ജീവിതശൈലിയോടും അനുരൂപപ്പെടുമ്പോള്‍ മാത്രമേ വെനസ്വേല യഥാര്‍ത്ഥത്തില്‍ ദിവ്യകാരുണ്യത്തിന്റെ രാജ്യമായി മാറുകയുള്ളൂവെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. സാമൂഹിക

  • വത്തിക്കാന്‍ ആര്‍ക്കൈവ്‌സിന് പുതിയ പ്രീഫെക്ട്

    വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ആര്‍ക്കൈവ്‌സിന്റെ പുതിയ പ്രീഫെക്ടായി അഗസ്തീനിയന്‍ വൈദികനായ ഫാ. റൊക്കൊ റൊണ്‍സാനിയെ നിയമിച്ചു. 1978ല്‍ റോമില്‍ ജനിച്ച റൊണ്‍സാനിക്ക് ദൈവശാസ്ത്രത്തിലും സഭാപിതാക്കന്‍മാരുമായി ബന്ധപ്പെട്ട ശാസ്ത്രത്തിലും ഡോക്ടറേറ്റുണ്ട്. നിലവില്‍ വിശുദ്ധരുടെ നാകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററിയിലെ അംഗവും അഗസ്തീനിയന്‍ സഭയുടെ ഇറ്റാലിയന്‍ പ്രൊവിന്‍സിന്റെ ചരിത്ര ആര്‍ക്കൈവ്‌സ് ഡയറക്ടറുമാണ്. മാര്‍പാപ്പമാരുടെ ചരിത്രപരമായ രേഖകള്‍, എക്യുമെനിക്കല്‍ കൗണ്‍സില്‍, കോണ്‍ക്ലേവുകള്‍ തുടങ്ങിയവയുടെ  രേഖകള്‍, വിവിധ വത്തിക്കാന്‍ എംബസികളുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയടക്കം വത്തിക്കാന്റെ പുരാതന രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ആര്‍ക്കൈവ്‌സാണ് വത്തിക്കാന്‍ അപ്പസ്‌തോലിക്ക്

  • ‘വിവാദ’പരമായ വിശ്വാസം കാലഘട്ടത്തിന്റെ ആവശ്യം

    വത്തിക്കാന്‍ സിറ്റി: ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ആകാശത്തിലേക്ക് കണ്ണുകളുയര്‍ത്തുന്നതും തെരുവുകളിലുയരുന്ന പൊടിപടലം ശ്രദ്ധിക്കാതെ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനകളര്‍പ്പിക്കുന്നതുമായ അടഞ്ഞ മതാത്മകത നമുക്ക് ആവശ്യമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 50 ാമത് ഇറ്റാലിയന്‍ കത്തോലിക്ക സാമൂഹ്യ വാരത്തോടനുബന്ധിച്ച് ഇറ്റലിയിലെ  ട്രിയെസ്റ്റെയിലര്‍പ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യേശു പ്രവര്‍ത്തിച്ച അത്ഭുതങ്ങളും യേശുവിന്റെ ജ്ഞാനവും മനസിലാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ആ നാട്ടിലെ ജനങ്ങള്‍  യേശുവിനെ സ്വീകരിച്ചില്ലെന്നും കുരിശില്‍ തറയ്ക്കപ്പെട്ട് മരിക്കുവാന്‍ മാത്രം ദുര്‍ബലനായ ദൈവം അന്നേ വിവാദവിഷയമാണെന്നും പാപ്പ പറഞ്ഞു. യേശുവിന്റെ മനുഷ്യാവതാരത്തില്‍

  • 50,000 അള്‍ത്താര ശുശ്രൂഷകര്‍ റോമിലേക്ക്

    വത്തിക്കാന്‍ സിറ്റി: അള്‍ത്താര ശുശ്രൂഷകരുടെ അന്താരാഷ്ട്ര കൂട്ടായ്മയുടെ നേതൃത്വത്തില്‍ റോമിലേക്ക് നടത്തുന്ന തീര്‍ത്ഥാടനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 50,000 അള്‍ത്താര ശുശ്രൂഷകര്‍ പങ്കെടുക്കും. ജൂലൈ 29 മുതല്‍ ആരംഭിക്കുന്ന തീര്‍ത്ഥാടനത്തിന്റെ പ്രമേയമായി ഏശയ്യായുടെ പുസ്തകത്തില്‍ നിന്നുള്ള ‘വിത്ത് യു’ എന്ന വാക്യമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജര്‍മനി, ഓസ്ട്രിയ, ബെല്‍ജിയം,  ക്രൊയേഷ്യ, സ്ലൊവാക്യ, ഫ്രാന്‍സ്, ലിത്വാനിയ, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക്ക്, റൊമാനിയ, സെര്‍ബിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഉക്രെയ്ന്‍, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അള്‍ത്താര ശുശ്രൂഷകരാണ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നത്. തീര്‍ത്ഥാടനത്തില്‍

  • നിഷ്ഠൂരമായ ഡി&ഇ ഗര്‍ഭഛിദ്രം; നിയന്ത്രണങ്ങള്‍ നീക്കി കന്‍സാസ് കോടതി

    കന്‍സാസ്/യുഎസ്എ: ഗര്‍ഭസ്ഥ ശിശുക്കളുടെ അവയവങ്ങള്‍ നിഷ്ഠൂരമായി നീക്കം ചെയ്ത് അവരുടെ തലയോട്ടിക്ക് മാരകമായി പരിക്കേല്‍പ്പിച്ച് ഗര്‍ഭഛിദ്രം നടത്തുന്ന ഡൈലേഷന്‍ ആന്‍ഡ് ഇവാക്കുവേഷന്‍(ഡി&ഇ) മാര്‍ഗത്തിലുള്ള ഗര്‍ഭഛിദ്രത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യുഎസിലെ കന്‍സാസ് സംസ്ഥാന ത്തിന്റെ സുപ്രീം കോടതി റദ്ദാക്കി. കൂടാതെ ഗര്‍ഭഛിദ്രം നടത്തുന്ന കേന്ദ്രങ്ങള്‍ക്ക്  വേണ്ട സുരക്ഷ-ലൈസന്‍സ് പരിരക്ഷകള്‍ നിഷ്‌കര്‍ഷിക്കുന്ന 2011ലെ നിയമവും കന്‍സാസ് സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. സ്ത്രീകളുടെ ശരീരത്തിന്‍മേലുള്ള അവരുടെ അവകാശത്തെ ഈ നിയമം ഹനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഏറെ പ്രത്യാഘാതമുണ്ടാക്കുന്ന ഈ വിധി കന്‍സാസ്

  • എല്ലാവരും ദൈവസ്‌നേഹം അനുഭവിക്കുന്നതിനായി സഭയുടെ വാതിലുകള്‍ തുറക്കുക

    വത്തിക്കാന്‍ സിറ്റി: സകല മനുഷ്യരും ദൈവസ്‌നേഹം അറിയുന്നതിനും അനുഭവിക്കുന്നതിനുമായി സഭയുടെ വാതിലുകള്‍ തുറക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. സകലരും യേശുവിലേക്ക് കടന്നു വരുന്നതിനായി വിശുദ്ധ വാതില്‍ തുറക്കുന്ന കൃപയുടെ അവസരമാണ് ജൂബില വര്‍ഷമെന്നും പത്രോസ് പൗലോസ് ശ്ലീഹന്‍മാരുടെ തിരുനാള്‍ദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ പറഞ്ഞു. പത്രോസ് ശ്ലീഹാ കാരാഗൃഹത്തില്‍ നിന്ന് മോചിതനായപ്പോള്‍ കര്‍ത്താവാണ് വാതിലുകള്‍ തുറക്കുന്നതെന്ന് തിരിച്ചറിഞ്ഞു. വിജാതീയര്‍ക്കുവേണ്ടി ഒരു വാതില്‍ കര്‍ത്താവ് എങ്ങനെയാണ് തുറന്നതെന്ന് പൗലോസ് ശ്ലീഹായും വിശദീകരിക്കുന്നുണ്ട്. സ്വയം കേന്ദ്രീകൃതമായ മതാത്മകതയില്‍ നിന്ന്

Magazine

Feature

Movies

  • പരിശുദ്ധ മാതാവിന് സഹരക്ഷക എന്ന വിശേഷണം ഒഴിവാക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടോ? എന്താണ് യാഥാര്‍ത്ഥ്യം?

    പരിശുദ്ധ മാതാവിന് സഹരക്ഷക എന്ന വിശേഷണം ഒഴിവാക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടോ? എന്താണ് യാഥാര്‍ത്ഥ്യം?0

    ഡോ. നെല്‍സണ്‍ തോമസ്  സത്യം എന്നത് ഒരു ശിലയാണോ, അതോ ഒരു വിത്താണോ? കാലം മാറ്റാത്ത, ഉറച്ച ഒരു ശിലപോലെയാണോ അത്? അതോ, മണ്ണിനടിയില്‍ക്കിടന്ന്, കാലത്തിന്റെ പൂര്‍ണ്ണതയില്‍ മുളപൊട്ടി, വളര്‍ന്ന് പന്തലിച്ച്, തന്റെ യഥാര്‍ത്ഥ സ്വഭാവം കൂടുതല്‍ വെളിപ്പെടുത്തുന്ന ഒരു വിത്തുപോലെയാണോ? കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങളെ മനസിലാക്കാന്‍ ഈ ചോദ്യം സഹായിക്കും. മറിയത്തെ സഹരക്ഷക എന്ന് വിളിക്കുന്നതിനെക്കുറിച്ച് വത്തിക്കാന്‍ നല്‍കിയ വ്യക്തത പലരിലും സഭ അതിന്റെ പഠനങ്ങള്‍ മാറ്റുകയാണോ എന്ന സംശയമുയര്‍ത്തി. ഇതിന് ഉത്തരം കണ്ടെത്താന്‍ നാം

  • ധന്യ മദര്‍ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബര്‍ എട്ടിന്

    ധന്യ മദര്‍ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബര്‍ എട്ടിന്0

    കൊച്ചി: കേരള സഭയിലെ ആദ്യ സന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദര്‍ ഏലീശ്വായെ നവംബര്‍ 8-ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു. വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ തിരുകര്‍മ്മങ്ങള്‍  ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ എട്ടിന് നടക്കും. ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന ലിയോ പതിനാലാമന്‍ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാന്‍ കര്‍ദിനാള്‍ സെബാ സ്റ്റ്യന്‍ ഫ്രാന്‍സിസിനെയും മറ്റ് വിശിഷ്ടാതിഥികളെയും വൈകുന്നേരം 4 -ന് ബസിലിക്കാ അങ്കണത്തില്‍ സ്വീകരിക്കും.  4.30-ന്

  • സീറോമലബാര്‍ സഭാ നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

    സീറോമലബാര്‍ സഭാ നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി0

    ന്യൂഡല്‍ഹി: സീറോമലബാര്‍ സഭാ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര  എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ന്യൂനപക്ഷാവകാശങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ക്രൈസ്തവ സമൂഹം ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. സീറോമലബാര്‍ സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ഉള്‍പ്പെടുന്ന നിവേദനം മാര്‍ തട്ടില്‍ പ്രധാനമന്ത്രിക്കു നല്‍കി. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ കാര്യങ്ങളാണ് പ്രധാനമന്ത്രിയുടെ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?