Follow Us On

07

December

2025

Sunday

Latest News

  • തീരദേശത്തോടുള്ള അവഗണന അവസാനിപ്പിക്കണം: മാര്‍ ജോസ് പുളിക്കല്‍

    തീരദേശത്തോടുള്ള അവഗണന അവസാനിപ്പിക്കണം: മാര്‍ ജോസ് പുളിക്കല്‍0

    കോട്ടയം: കൊച്ചി തീരദേശത്തെ ജനങ്ങള്‍ മഴക്കാലത്ത് തുടര്‍ച്ചയായി അനുഭവിക്കുന്ന യാതന സര്‍ക്കാരിന്റെ അവഗണനയുടെ ഫലമാണെന്നും അതിന് അടിയന്തരമായി പരിഹാരമുണ്ടാകണമെന്നും കെസിബിസി ജസ്റ്റീസ് പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ 44-ാമത് വാര്‍ഷിക പൊതുയോഗം അടിച്ചിറ ആമോസ് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫോര്‍ട്ട് കൊച്ചി മുതല്‍ ചെല്ലാനം വരെ ട്രെറ്റോപോട് കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് മാര്‍ പുളിക്കല്‍ ആവശ്യപ്പെട്ടു. മലയോര ജനതയും കര്‍ഷകരും അനുഭവിക്കുന്ന

  • ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ പ്രതിനിധി സമ്മേളനം 21ന് ബര്‍മിംഗ്ഹാമില്‍

    ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ പ്രതിനിധി സമ്മേളനം 21ന് ബര്‍മിംഗ്ഹാമില്‍0

    ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത കുടുംബ കൂട്ടായ്മ വാര്‍ഷിക  പ്രതിനിധി   സമ്മേളനം  ജൂണ്‍ 21 ശനിയാഴ്ച  ബര്‍മിംഗ്ഹാമില്‍  നടക്കും.   12 റീജിയണുകളിലെ 101ല്‍പരം ഇടവക /മിഷന്‍ /പ്രൊപ്പോസ്ഡ് മിഷനില്‍പ്പെട്ട 350തോളം പ്രതിനി ധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന് ബര്‍മിംഗ്ഹാം മേരിവെയിലെ രൂപതാ പാസ്റ്ററല്‍ സെന്ററും അതിന്റെ സമീപത്തുള്ള  ഔര്‍ ലേഡി ഓഫ് അസപ്ഷന്‍ ദൈവാലയവുമാണ് വേദിയാവുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ  6 വര്‍ഷത്തോളമായി   പ്രവര്‍ത്തിച്ചുവന്ന രൂപതാ

  • 43 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിനത്തില്‍  ലിയോ 14 ാമന്‍ പാപ്പ വൈദികനായി

    43 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിനത്തില്‍ ലിയോ 14 ാമന്‍ പാപ്പ വൈദികനായി0

    ലിയോ പതിനാലാമന്‍ മാര്‍പാപ്പ  വൈദികനായി അഭിഷിക്തനായിട്ട് ഇന്ന്  43 വര്‍ഷം പൂര്‍ത്തിയാകുന്നു. 1982 ജൂണ്‍ 19 -ന് റോമിലെ സെന്റ് മോണിക്ക ചാപ്പലിലാണ് അന്ന് 27 വയസ് മാത്രം പ്രായമുണ്ടായിരുന്ന ലിയോ 14 ാമന്‍ പാപ്പ വൈദികനായി അഭിഷിക്തനായത്. ‘സാധാരണ അപ്പം കൊണ്ട് നിങ്ങളെയെല്ലാം പോഷിപ്പിക്കുക എന്നത് എനിക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ്.  എന്നെ പോഷിപ്പിക്കുന്ന അതേ മേശയില്‍ നിന്നാണ് ഞാന്‍ നിങ്ങളെ പോറ്റുന്നത്. ഞാന്‍ നിങ്ങളുടെ ദാസനാണ്.’ വിശുദ്ധ അഗസ്റ്റിന്റെ ഈ വാക്കുകളായിരുന്നു 1982 ജൂണ്‍

  • മാര്‍പാപ്പയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാം; ജൂണ്‍ 29ന്  ‘പീറ്റര്‍സ് പെന്‍സ്’ ശേഖരണം

    മാര്‍പാപ്പയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാം; ജൂണ്‍ 29ന് ‘പീറ്റര്‍സ് പെന്‍സ്’ ശേഖരണം0

    വത്തിക്കാന്‍ സിറ്റി:  ജൂണ്‍ 29-ന്, വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ ദിനത്തില്‍,  ലോകമെമ്പാടുമുള്ള ഇടവകകളില്‍ ‘പീറ്റേഴ്‌സ് പെന്‍സ്’ സംഭാവനശേഖരണം നടക്കും.  മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിശ്വാസികള്‍  നല്‍കുന്ന  സാമ്പത്തിക സംഭാവനയാണ് പീറ്റേഴ്‌സ് പെന്‍സ്.  ‘ലിയോ പതിനാലാമന്‍ പാപ്പയുടെ ചുവടുകളുടെ ഭാഗമാകുക’ എന്ന ആഹ്വാനത്തോടെയാണ് ഈ വര്‍ഷത്തെ, പീറ്റര്‍സ് പെന്‍സ് സംഭാവനാശേഖരണം നടത്തുന്നത്. മാര്‍പാപ്പയുടെ സുവിശേഷപ്രഘോഷണം, ലോകസമാധാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലുള്ള വിശ്വാസികളുടെ പങ്കാളിത്വത്തിന്റെ പ്രകടനം കൂടെയാണ് പീറ്റേഴ്‌സ് പെന്‍സ് സംഭാവനയെന്ന് വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. ഈ

  • മധ്യപ്രദേശില്‍ കത്തോലിക്ക ആശുപത്രിക്കു നേരെ അതിക്രമം

    മധ്യപ്രദേശില്‍ കത്തോലിക്ക ആശുപത്രിക്കു നേരെ അതിക്രമം0

    ഭോപ്പാല്‍: മധ്യപ്രദേശിലെ ഖണ്ഡ്വായില്‍ കത്തോലിക്ക ആശുപത്രിക്കു നേരെ അതിക്രമം. ഹോസ്പിറ്റല്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പാംപുരി സെന്റ് റിച്ചാര്‍ഡ് ആശുപത്രിക്കു നേരെയാണ് അതിക്രമം ഉണ്ടായത്. ആശുപത്രിയുടെ പ്രവേശന കവാടവും ഒപി വിഭാഗത്തിലെ ഗ്ലാസുകളും രജിസ്‌ട്രേഷന്‍-ഐപി ബില്‍ഡിങ്ങിലെ കമ്പ്യൂട്ടറും അടിച്ചു തകര്‍ത്ത സംഘം ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് മുറിയും തകര്‍ത്തു. വൃക്ക സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മെയ് 21 ന് ഈ  ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു സ്ത്രീയുടെ നില വഷളായതിനെ

  • നൂറാം ജന്മവാര്‍ഷികത്തില്‍ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന് ആദരം-’20 ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭൂതോച്ചാടകന്‍’

    നൂറാം ജന്മവാര്‍ഷികത്തില്‍ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന് ആദരം-’20 ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭൂതോച്ചാടകന്‍’0

    റോം: ലോകപ്രശസ്ത ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ നൂറാം ജന്മവാര്‍ഷികത്തില്‍, അദ്ദേഹത്തോടുള്ള ആദരസൂചകമായി അന്താരാഷ്ട്ര ഭൂതോച്ചാടക സംഘടനയായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്‌സോര്‍സിസ്റ്റ്സ്(ഐഎഇ)  അദ്ദേഹത്തെ ‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭൂതോച്ചാടകന്‍’ എന്ന് വിശേഷിപ്പിച്ചു. അസാധാരണമായ പൈശാചിക പ്രതിഭാസങ്ങളുമായി പോരാടിക്കൊണ്ട്, പൈശാചിക ബന്ധനത്തില്‍പ്പെട്ടുപോയ ദുര്‍ബലരായ മനുഷ്യരെ വീണ്ടെടുക്കാന്‍ ഫാ. അമോര്‍ത്ത് ജീവിതം ഉഴിഞ്ഞുവച്ചതായി ഐഎഇ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഫാ. മാര്‍സലോ ലാന്‍സ പറഞ്ഞു. ജ്യോതിഷം, മന്ത്രവാദം തുടങ്ങിയവയ്ക്ക് പിന്നിലുള്ള സാത്താന്റെ സാന്നിധ്യത്തെ അദ്ദേഹം പരസ്യമായി വിളിച്ചുപറഞ്ഞു.

  • ഗര്‍ഭിഛിദ്ര നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി ഇംഗ്ലണ്ടും വെയില്‍സും; പ്രതിഷേധവുമായി ബിഷപ്‌സ് കോണ്‍ഫ്രന്‍സും ആരോഗ്യപ്രവര്‍ത്തകരും

    ഗര്‍ഭിഛിദ്ര നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി ഇംഗ്ലണ്ടും വെയില്‍സും; പ്രതിഷേധവുമായി ബിഷപ്‌സ് കോണ്‍ഫ്രന്‍സും ആരോഗ്യപ്രവര്‍ത്തകരും0

    ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും ഗര്‍ഭഛിദ്ര നിയമം പൂര്‍ണമായി പൊളിച്ചെഴുതാനുള്ള നടപടിക്രമങ്ങള്‍ പാര്‍ലമെന്റില്‍ ആരംഭിച്ചു.  ജീവനെതിരെ കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന നിയമഭേദഗതിക്ക് എതിരെ അവിടുത്തെ ബിഷപ്‌സ് കോണ്‍ഫ്രന്‍സും പ്രോ-ലൈഫ് പ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും രംഗത്തെത്തി. ഇംഗ്ലണ്ടിലും വെയില്‍സിലും നിലവില്‍ രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരത്തോടെ 24 ആഴ്ചവരെ ഗര്‍ഭഛിദ്രം നിയമപരമാണ്.  മറ്റുചില സാഹചര്യങ്ങളില്‍ 24 ആഴ്ചയ്ക്ക് ശേഷവും. നിയമഭേദഗതി പ്രകാരം സമയ പരിധിയില്ലാതെ എപ്പോള്‍ വേണമെങ്കിലും സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്താം. അതവരുടെ അവകാശമായിട്ടാണ് ബില്ലില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ ബിഷപ്‌സ്

  • ഗാസയിലും വെസ്റ്റ് ബാങ്കിലും സ്ഥിതി അതീവ രൂക്ഷം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കരിത്താസ്  ജെറുസലേം

    ഗാസയിലും വെസ്റ്റ് ബാങ്കിലും സ്ഥിതി അതീവ രൂക്ഷം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കരിത്താസ് ജെറുസലേം0

    ജറുസലേം: മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍, കത്തോലിക്കാ സഭയുടെ സാമൂഹികസേവനവിഭാഗമായ കരിത്താസ് ജെറുസലേം ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സംഘടനയുടെ ഡയറക്ടര്‍ ആന്റണ്‍ അസ്ഫറിന്റെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മരുന്നുകള്‍, ഭക്ഷണം, കുടിവെള്ളം എന്നിവയുടെ രൂക്ഷമായ ക്ഷാമം ഈ മേഖലകളിലുണ്ട്. ഗാസയില്‍, 122 അംഗങ്ങളടങ്ങിയ മെഡിക്കല്‍ ടീമുകള്‍ പത്ത് യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്നു. ബോംബാക്രമണങ്ങള്‍ക്കിടയിലും മരുന്നുകളുടെ രൂക്ഷമായ ക്ഷാമത്തന്റെ നടുവിലുമാണ് സേവനം തുടരുന്നുവെന്ന് അസ്ഫര്‍ പറയുന്നു. ”സാഹചര്യം വിനാശകരമാണ്, മാലിന്യത്തില്‍ ഭക്ഷണം

  • സംഘര്‍ഷമേഖലയിലെ വിലാപം സഭയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ

    സംഘര്‍ഷമേഖലയിലെ വിലാപം സഭയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഇറാന്‍, ഇസ്രായേല്‍, ഗാസാ, ഉക്രൈന്‍ തുടങ്ങിയ സംഘര്‍ഷമേഖലകളിലെ വിലാപം സഭയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നതായി ലിയോ 14 ാമന്‍ പാപ്പ. ബുധനാഴ്ചത്തെ പൊതുസദസിലാണ് ലിയോ പതിനാലാമന്‍ പാപ്പ യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമെതിരെ  ശക്തമായ താക്കീത് നല്‍കിയത്. ‘സമാധാനം കൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാല്‍ യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം’ എന്ന് രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തില്‍ സഭയെ നയിച്ച പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയെ ഉദ്ധരിച്ചുകൊണ്ട് പാപ്പ ജനങ്ങളെ ഓര്‍മിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ ‘യുദ്ധം എപ്പോഴും ഒരു പരാജയമാണ്’എന്ന പ്രസ്താവനയും

National


Vatican

  • എങ്ങനെ അത്ഭുതപ്രവര്‍ത്തകരാകാം? പാപ്പാ ഫ്രാന്‍സിസ്

    ജൂലൈമാസത്തെ ഇടവേളയ്ക്കു ശേഷം, പുനരാരംഭിച്ച പൊതുദര്‍ശന പരിപാടിയില്‍ ഫാന്‍സീസ് പാപ്പാ അത്ഭുതപ്രവര്‍കരാകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വെളിപ്പെടുത്തി.  തന്റെ ശക്തിക്ക് അതീതമായ ചുമതലകള്‍ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ എല്ലാവരും സഭയും സ്വാഭാവികമായും ചോദിക്കും: ‘ഇതെങ്ങനെ സാധ്യമാകും? ‘എനിക്ക് ഈ സാഹചര്യത്തെ എങ്ങനെ നേരിടാനാകും?’. അത്തരം അവസരങ്ങളില്‍  ദൈവദൂതന്‍ പരിശുദ്ധ കന്യകയോട് പറഞ്ഞത് സ്വയം ആവര്‍ത്തിക്കുന്നത് നമുക്ക് സഹായകമാകും: ‘ദൈവത്തിന് അസാധ്യമായി ഒന്നുമില്ല’ (ലൂക്കാ 1:37).   നമുക്കും നമ്മുടെ ഹൃദയത്തില്‍ ഈ ആശ്വാസദായകമായ ഉറപ്പോടെ ഓരോ പ്രതിസന്ധികളെയും തരണംചെയ്യാം:  ‘ദൈവത്തിന് അസാധ്യമായി ഒന്നുമില്ല’.

  • ഉണ്ണിയേശുവിനെ കരങ്ങളില്‍ വഹിക്കുന്ന മറിയത്തിന്റെ ചിത്രത്തെക്കുറിച്ച് പാപ്പ പറഞ്ഞത്…

    വത്തിക്കാന്‍ സിറ്റി: ഉണ്ണിയേശുവിനെ കരങ്ങളില്‍ വഹിക്കുന്ന പുരാതനമായ സാലസ് പോപ്പുലി റൊമാനി ചിത്രത്തില്‍ ക്രൈസ്തവികമായ അര്‍ത്ഥത്തില്‍ ദൈവകൃപയുടെ പൂര്‍ണത പ്രകടമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മതവിശ്വാസവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യത്തിന്റെയോ മാന്ത്രികതയുടെയോ തലത്തില്‍ നിന്നുപരിയായി ദൈവകൃപ മറിയത്തില്‍ പൂര്‍ണതയില്‍  പ്രകടമാണെന്ന് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ മഞ്ഞുമാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന തിരുക്കര്‍മങ്ങളുടെ മധ്യേ നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ഭൂമിയിലേക്ക് വിതറുന്ന മഞ്ഞിന്റെ മനോഹാരിത കണ്ണുകളെ അതിശയിപ്പിക്കുകയും മനസിനെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നതാണെന്ന്  പ്രഭാഷകന്‍ 43:18 -ല്‍ പറയുന്നു. 1700 വര്‍ങ്ങള്‍ക്ക്

  • വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് വത്തിക്കാന്‍

    വത്തിക്കാന്‍ സിറ്റി: വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഉണ്ടാകുന്ന നല്ല ഫലങ്ങളില്‍ നിന്ന് അവിടെ പരിശുദ്ധാത്മാവിന്റെ സ്ഥായിയായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന്  മനസിലാക്കാമെന്ന് വത്തിക്കാന്‍. വത്തിക്കാന്റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് നിയുക്ത തഞ്ചാവൂര്‍ ബിഷപ് സാഗ്യരാജ് തമ്പുരാജിനയച്ച കത്തിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്.  ഈ തീര്‍ത്ഥാടനകേന്ദ്രത്തോടുള്ള മാര്‍പാപ്പയുടെ പ്രത്യേക  അഭിനന്ദനവും കര്‍ദിനാള്‍ കത്തിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ആരോഗ്യമാതാവിന്റെ തിരുനാളിന് മുന്നോടിയായാണ് വത്തിക്കാന്റെ കത്ത്. വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്ന ക്രൈസ്തവേതര മതങ്ങളിലുള്ള നിരവധിയാളുകള്‍ക്ക് മാതാവിന്റെ

  • ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലെ ക്രൈസ്തവവിരുദ്ധ ചിത്രീകരണത്തെ വത്തിക്കാന്‍ അപലപിച്ചു

    വത്തിക്കാന്‍ സിറ്റി: പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് ക്രൈസ്തവരെയും മറ്റ് മതവിശ്വാസികളെയും അപമാനിക്കുന്ന രീതിയില്‍ നടത്തിയ ചിത്രീകരണങ്ങളെ വത്തിക്കാന്‍ അപലപിച്ചു. ലിയോനാര്‍ഡോ ഡാ വിന്‍സിയുടെ പ്രശസ്തമായ ‘അവസാന അത്താഴത്തി’ന്റെ ചിത്രീകരണത്തെ പരിഹസിക്കുന്ന ചിത്രീകരണത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാതെ ഫ്രഞ്ച് ഭാഷയില്‍ പുറത്തിറക്കിയ കുറിപ്പില്‍ ഉദ്ഘാടന ചടങ്ങിലെ ചില ചിത്രീകരണങ്ങള്‍ ദുഃഖമുളവാക്കിയതായും ക്രൈസ്തവരോടും മറ്റ് മതവിശ്വാസികളോടും ചെയ്ത തെറ്റിനെതിരെ ഉയര്‍ന്നു വന്ന ശബ്ദത്തോടൊപ്പം ചേരാതിരിക്കാനാവില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. 150 കോടി യൂറോ ചിലവഴിച്ചു നടത്തിയ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനചടങ്ങില്‍ ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുന്ന

  • കേരളജനതയ്‌ക്കൊപ്പം ഞാനുണ്ട്: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: പേമാരി മൂലം ഉരുള്‍പൊട്ടലുകളും ജീവനാശവും മറ്റ് നാശനഷ്ടങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ ജനങ്ങളൊടുള്ള സാമീപ്യവും പ്രാര്‍ത്ഥനയുമറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ ചത്വരത്തില്‍ നടന്ന ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്തപ്പോഴാണ് പാപ്പ കേരളത്തിലെ പ്രകൃതി ദുരന്തബാധിതരെ അനുസ്മരിച്ചത്. കേരളത്തില്‍ സംഭവിച്ച പ്രകൃതിദുരന്തത്തില്‍ അനേകമാളുകള്‍ ഭവനരഹിതരായിട്ടുണ്ടെന്ന് പറഞ്ഞ പാപ്പ ദുരന്തത്തില്‍ മരിച്ചവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി തന്നോടൊപ്പം പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.

  • പ്രളയത്തില്‍ നിന്ന് ദിവ്യകാരുണ്യവും നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളും രക്ഷിച്ചു

    മനില: കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വെള്ളം കയറിയ ഫിലിപ്പൈന്‍സിലെ മാരികിനാ നഗരത്തിലെ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ചാപ്പലില്‍ നിന്ന് ദിവ്യകാരുണ്യവും നൂറിലധികം വിശുദ്ധരുടെ  തിരുശേഷിപ്പുകളും രക്ഷിച്ചു. ചാപ്പലിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ  ഡേവ് ഡെല ക്രൂസാണ് വെള്ളം ഇരച്ചെത്തിയ സമയത്ത് തന്റെ ജീവന്‍ പണയംവെച്ച് ദിവ്യകാരുണ്യവും വിശുദ്ധരുടെ തിരുശേഷിപ്പുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. പുലര്‍ച്ചെ 1 മുതല്‍ 3 വരെ അതിശക്തമായ മഴ പെയ്തുകൊണ്ടിരുന്നു. കെട്ടിടത്തെ പിഴുതെറിയുന്ന വിതത്തിലുള്ള കാറ്റും ശക്തമായ മഴയും. എന്തുചെയ്യണമെന്ന് അറിയാതെ

World


Magazine

Feature

Movies

  • അംഗങ്ങളില്ല; പ്രവര്‍ത്തനം നിലച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

    അംഗങ്ങളില്ല; പ്രവര്‍ത്തനം നിലച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍0

    ന്യൂ ഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനം നിലച്ചതിന് സമാനമായ അവസ്ഥയില്‍. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവരടക്കം ഏഴ് അംഗങ്ങളാണ് ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ഉള്ളത്. അംഗങ്ങളുടെ കാലാവധി കഴിയുകയും, ചെയര്‍പേഴ്സണ്‍ ഇക്ബാല്‍ സിംഗ് ലാല്‍പുര ഇക്കഴിഞ്ഞ ഏപ്രിലില്‍ രാജി വയ്ക്കുകയും ചെയ്തതോടെ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ രേഖകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി രേഖകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരാണ് ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്. ക്രിസ്ത്യന്‍, മുസ്ലീം,

  • കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ വിസ്മയരാവ് 22ന്

    കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ വിസ്മയരാവ് 22ന്0

    കൊച്ചി: കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ  വിസ്മയരാവ് ഡിസംബര്‍ 22 ന് നടക്കും. എറണാകുളം, വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള ഒന്‍പതു ക്രൈസ്തവ ഇടവകകളിലെ വിശ്വാസികള്‍ അണിയിച്ചൊരുക്കുന്നതാണ് ഈ സ്‌നേഹസംഗമം. ആയിരക്കണക്കിന് പാപ്പാഞ്ഞിമാരും മാലാഖമാരും അണിനിരക്കുന്ന റാലി എളംകുളം ഫാത്തിമ മാതാ ദേവാലയത്തില്‍നിന്നും ആരംഭിച്ച് സമ്മേളന വേദിയായ ലിറ്റില്‍ ഫ്‌ലവര്‍ ദേവാലയത്തില്‍ എത്തിച്ചേരും. വൈറ്റില സെന്റ് പാട്രിക്, എളംകുളം സെന്റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ, സെന്റ്ഗ്രിഗോറിയോസ്, ജറുസലേം മാര്‍ത്തോമ്മ, സിഎസ്‌ഐ ക്രൈസ്റ്റ്,  ലിറ്റില്‍ ഫ്‌ലവര്‍, കടവന്ത്ര

  • ‘ഉക്രെയ്‌നിനായി ഒരു പരിത്യാഗം ചെയ്യുക’:  തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ

    ‘ഉക്രെയ്‌നിനായി ഒരു പരിത്യാഗം ചെയ്യുക’: തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ0

    കീവ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സമാധാനം സംജാതമാകുന്നതിനായി തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭാ തലവന്‍. ലിവിവിലെ സെന്റ് ക്ലെമന്റ് ഷെപ്റ്റിറ്റ്സ്‌കി ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ശേഷമാണ്, ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവന്‍ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്, സമാധാനത്തിനായുള്ള തീവ്രമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും വിശ്വാസികളെ ആഹ്വാനം ചെയ്തത്. ക്രിസ്മസിനൊരുക്കമായുള്ള നോമ്പിനോട് അനുബന്ധിച്ച്  രൂപതാടിസ്ഥാനത്തില്‍  ഉപവാസവും പ്രാര്‍ത്ഥനയും നടത്തുവാന്‍ പ്രാര്‍സര്‍വാനിറ്റ്സിയയില്‍ സമാപിച്ച ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ സിനഡില്‍ തീരുമാനിച്ചിരുന്നു.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?