Follow Us On

14

January

2026

Wednesday

Latest News

  • ഫാ. സ്റ്റാന്‍ സ്വാമി  മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി  നിലകൊണ്ട വ്യക്തി

    ഫാ. സ്റ്റാന്‍ സ്വാമി മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട വ്യക്തി0

    കണ്ണൂര്‍: മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയെന്നു കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പേശേരി. കേരള ലാറ്റിന്‍ കാത്തലിക് അസോസിഷേന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി സംഘടിപ്പിച്ച ഫാ. സ്റ്റാന്‍ സ്വാമി അനുസ്മണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ ഫാ. സ്റ്റാന്‍ സ്വാമിയുടെ രക്തസാക്ഷിത്വം ക്രിസ്തു സ്‌നേഹത്തിന്റെ ഉത്തമ പ്രതീകമാണെന്നും അനേകര്‍ക്ക് പ്രചോദനമായ  അദ്ദേഹം മനുഷ്യഹൃദ യങ്ങളില്‍ എക്കാലവും ജീവിക്കുമെന്നും ബിഷപ് കുറുപ്പേശേരി പറഞ്ഞു.

  • 100 വയസുള്ള വൈദികന്‍ ദിവസവും  പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കുന്നത് -‘കര്‍ത്താവേ ഇന്ന് എനിക്ക് വേണ്ടി നീ എന്ത് സര്‍പ്രൈസ് ആണ് കരുതി വച്ചിരിക്കുന്നത്?’

    100 വയസുള്ള വൈദികന്‍ ദിവസവും പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കുന്നത് -‘കര്‍ത്താവേ ഇന്ന് എനിക്ക് വേണ്ടി നീ എന്ത് സര്‍പ്രൈസ് ആണ് കരുതി വച്ചിരിക്കുന്നത്?’0

    ഈ വര്‍ഷം നൂറാം ജന്മദിനം ആഘോഷിച്ച ഫാ. ജയിംസ് കെല്ലി എല്ലാദിവസവും രാവിലെ, ഉണരുമ്പോള്‍ ചൊല്ലുന്നത് കൗതുകകരമായ ഒരു പ്രാര്‍ത്ഥനയാണ ് ‘കര്‍ത്താവേ, ഇന്ന് എനിക്ക് വേണ്ടി നീ എന്ത് സര്‍പ്രൈസ് ആണ് കരുതി വച്ചിരിക്കുന്നത്?. ഞാന്‍ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു നല്ല കാര്യമായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്കറിയില്ല, പക്ഷേ ഇന്ന് എന്ത് സംഭവിച്ചാലും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ ജീവിതം വച്ചു നീട്ടുന്ന അതിശയങ്ങളെ കൗതുകത്തോടെ കാത്തിരിക്കുകയും ദൈവകരങ്ങളില്‍ നിന്ന് നന്ദിയോടെ സ്വീകരിക്കുകയും ചെയ്യുന്ന

  • ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്

    ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്0

    തലശേരി: ബിഷപ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്. മലബാറിലെ കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ മുന്നണി പോരാളിയായി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കുടിയിറക്കിനും കര്‍ഷക ദ്രോഹങ്ങള്‍ ക്കുമെതിരെ നിരാഹാരം അനുഷ്ടിക്കുകയും ചെയ്തിട്ടുള്ള കര്‍ഷക ബന്ധുവാണ് ജോണ്‍ കച്ചിറമറ്റം. കത്തോലിക്ക കോണ്‍ഗ്രസ്, കാത്തലിക്ക് ഫെഡ റേഷന്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ എന്നിവയുടെ സംസ്ഥാന പ്രസിഡന്റ്, ചരിത്ര കാരന്‍, 78 ഓളം പുസ്തകങ്ങളുടെ രചയിതാവ്, സഭയ്ക്കും  സമൂഹത്തിനും വേണ്ടി 13-ാം വയസു മുതല്‍

  • പാക്കിസ്ഥാനില്‍ ക്രൈസ്തവ പെണ്‍കുട്ടിയെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി;  രണ്ട് വര്‍ഷത്തെ ക്രൂരപീഡനത്തിന് ശേഷം മോചനം

    പാക്കിസ്ഥാനില്‍ ക്രൈസ്തവ പെണ്‍കുട്ടിയെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി; രണ്ട് വര്‍ഷത്തെ ക്രൂരപീഡനത്തിന് ശേഷം മോചനം0

    ലാഹോര്‍/പാക്കിസ്ഥാന്‍: തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി രണ്ടു വര്‍ഷം ക്രൂരമായ പീഡനത്തിന് ഇരയായ പാക്ക് ക്രൈസ്തവ പെണ്‍കുട്ടിക്ക് അവസാനം മോചനം. 2023 മെയ് 24 ന് രാത്രിയാണ്, 14 വയസുള്ള പാക്കിസ്ഥാനി ക്രൈസ്തവ പെണ്‍കുട്ടിയായ മുസ്‌കാന്‍ ലിയാഖത്തിന്റെ ജീവിതം മാറിമറിഞ്ഞത്.  ഷെയ്ഖുപുര ജില്ലയിലെ മുരിദ്‌കെയിലുള്ള വീട്ടില്‍ നിന്ന് മുഹമ്മദ് അദ്‌നാനും പിതാവ് മുഹമ്മദ് ആരിഫും ചേര്‍ന്ന് തോക്കിന്‍ മുനയില്‍ മുസ്‌കാന്‍ ലിയാഖത്തിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ചില പേപ്പറുകളില്‍ മുസ്‌കാന്റെ വിരലടയാളം ബലമായി എടുത്തശേഷം മുസ്‌കാന്‍ ഒരു മുസ്ലീമായി മാറിയെന്നും അദ്നാന്‍  ഭര്‍ത്താവാണെന്നും

  • സിസ്റ്റര്‍ മേരിബോണയുടെ കൈകളില്‍ ഭദ്രമാണ് സ്‌കൂളിനൊപ്പം സ്റ്റിയറിംഗും

    സിസ്റ്റര്‍ മേരിബോണയുടെ കൈകളില്‍ ഭദ്രമാണ് സ്‌കൂളിനൊപ്പം സ്റ്റിയറിംഗും0

    വയലാര്‍ ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്‌കൂളിലെ പ്രധാധാധ്യാപികയായ സിസ്റ്റര്‍ മേരിബോണ ലോറന്‍സിന്റെ കൈകളില്‍ ഭദ്രമാണ് സ്‌കൂളും ഒപ്പം സ്‌കൂള്‍ വാനും. സ്‌കൂളിലെ ഹെഡ്മാസ്റ്ററും വാന്‍ ഡ്രൈവറുമാണ് സിസ്റ്റര്‍. അധ്യാപനത്തിനപ്പുറം വാനിന്റെ വളയം പിടിക്കല്‍ പുണ്യപ്രവൃത്തിയായാണ് സിസ്റ്റര്‍ കരുതുന്നത്. സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അവര്‍ക്കായി സ്‌കൂള്‍ മാനേജ്‌മെന്റാണ് വാന്‍ നല്‍കിയത്. സ്ഥിരം ഡ്രൈവറെ വെച്ചാല്‍ സാമ്പത്തികഭാരം രക്ഷിതാക്കള്‍ വഹിക്കേ ണ്ടിവരും. അതിനാലാണ് സിസ്റ്റര്‍ ഡ്രൈവിങ്ങ് സീറ്റില്‍ കയറിയത്. രണ്ടു വര്‍ഷം മുന്‍പാണ് പ്രധാ നാധ്യാപികയുടെ ചുമതലയേറ്റത്. അന്നുമുതല്‍

  • നവദമ്പതികള്‍ക്കുള്ള ലിയോ 14 ാമന്‍ പാപ്പയുടെ ഉപദേശം; ശാന്തത പാലിക്കുക, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക

    നവദമ്പതികള്‍ക്കുള്ള ലിയോ 14 ാമന്‍ പാപ്പയുടെ ഉപദേശം; ശാന്തത പാലിക്കുക, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക0

    വത്തിക്കാന്‍ സിറ്റി: പൊതു സദസ്സില്‍വച്ച് പാപ്പയെ കണ്ടുമുട്ടിയ നവദമ്പതികളായ അന്നക്കും കോള്‍ സ്റ്റീവന്‍സിനും ആത്മീയമായി വളരാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ നല്‍കിയ ഉപദേശമാണിത്, ശാന്തത പാലിക്കുക, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. എല്ലാ ദിവസവും ഒരുമിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന സ്വന്തം മാതാപിതാക്കളുടെ മാതൃകയില്‍ നിന്ന് താന്‍ എങ്ങനെ അനുഗ്രഹിക്കപ്പെട്ടുവെന്ന് പങ്കുവെച്ചുകൊണ്ടാണ് തന്റെ പക്കലെത്തിയ യുവ അമേരിക്കന്‍ ദമ്പതികള്‍ക്ക് ലിയോ 14 ാമന്‍ പാപ്പ ഈ ഉപദേശം നല്‍കിയത്. യുഎസിലെ അലബാമയിലെ ബര്‍മിംഗ്ഹാമിലുള്ള സെന്റ് പോള്‍സ് കത്തീഡ്രലില്‍ വിവാഹിതരായി

  • 100 രൂപക്ക് രണ്ട് താഴ് വാങ്ങിയിരുന്നെങ്കില്‍ മെഡിക്കല്‍ കോളജിലെ മരണം ഒഴിവാക്കാമായിരുന്നില്ലേ?

    100 രൂപക്ക് രണ്ട് താഴ് വാങ്ങിയിരുന്നെങ്കില്‍ മെഡിക്കല്‍ കോളജിലെ മരണം ഒഴിവാക്കാമായിരുന്നില്ലേ?0

    ഫാ. ജോസഫ് വയലില്‍ സിഎംഐ ഡോക്ടര്‍മാരെ കാണപ്പെടുന്ന ദൈവങ്ങളും നഴ്‌സുമാരെ മാലാഖമാരും ആയി കാണുന്ന ഒരാളാണ് ഞാന്‍. പലതവണ ഞാന്‍ മരണത്തില്‍നിന്ന് രക്ഷപെട്ടതും കഠിനരോഗങ്ങളില്‍നിന്നും സൗഖ്യം പ്രാപിച്ചതും ഈ ദൈവങ്ങളും മാലാഖമാരും മറ്റ് ആശുപത്രി സ്റ്റാഫും കാരണമാണ്. പിന്നെയെങ്ങനെ അവരെ ദൈവങ്ങള്‍ എന്നും മാലാഖമാര്‍ എന്നും വിളിക്കാതിരിക്കും? എന്നാലും ഈ ദൈവങ്ങളുടെയും മാലാഖമാരുടെയും ഇതര സ്റ്റാഫ് അംഗങ്ങളുടെയും അശ്രദ്ധ, അവഗണന, മടി, ജ്ഞാനമില്ലായ്മ, ആത്മാര്‍ത്ഥതക്കുറവ് തുടങ്ങിയ പല കാരണങ്ങളാല്‍ എത്രയോ രോഗികള്‍ അകാലത്തില്‍ മരിക്കുന്നു; എത്രയോ പേര്‍

  • പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ടയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിവര്‍പൂള്‍ ആര്‍ച്ചുബിഷപ്

    പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ടയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിവര്‍പൂള്‍ ആര്‍ച്ചുബിഷപ്0

    ലിവര്‍പൂള്‍:  ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ 22 ന് കത്തോലിക്കാ ദൈവാലയത്തില്‍ വെച്ച് റൂട്ട് കാര്‍ഡോസോയെ വിവാഹം കഴിച്ച 28 വയസുള്ള പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ടയുടെ മരണത്തില്‍ ലിവര്‍പൂള്‍ (ഇംഗ്ലണ്ട്) ആര്‍ച്ചുബിഷപ് ജോണ്‍ ഷെറിംഗ്ടണ്‍ അനുശോചനം രേഖപ്പെടുത്തി. ‘ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ടയെക്കുറിച്ചുള്ള ഹൃദയഭേദകമായ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി, ദുഃഖിതനാണ്. അദ്ദേഹത്തിന്റെ ഭാര്യ, കുട്ടികള്‍, കുടുംബം, സുഹൃത്തുക്കള്‍, മുഴുവന്‍ സമൂഹം എന്നിവരോടൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും,’ ലിവര്‍പൂള്‍ ആര്‍ച്ചുബിഷപ് തന്റെ എക്‌സ് അക്കൗണ്ടിലൂടെ

  • ഫാ. സ്റ്റാന്‍ സ്വാമിയോട് രാജ്യം പ്രായശ്ചിത്തം ചെയ്‌തോ?

    ഫാ. സ്റ്റാന്‍ സ്വാമിയോട് രാജ്യം പ്രായശ്ചിത്തം ചെയ്‌തോ?0

    ജോസഫ് മൈക്കിള്‍  ഇന്ത്യക്ക് ലോകത്തിന്റെ മുമ്പില്‍ അപമാനഭാരത്താല്‍ തലകുനിക്കേണ്ടിവന്ന ദിനമായിരുന്നു 2021 ജൂലൈ അഞ്ച്‌. ജാര്‍ഖണ്ഡിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമി എന്ന ഈശോ സഭാ വൈദികന്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചത് അന്നായിരുന്നു. നീതിനിഷേധിക്കപ്പെട്ട ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കുവേണ്ടി നിലകൊണ്ടതാണ് അധികാരികളുടെ കണ്ണിലെ കരടായി അദ്ദേഹത്തെ മാറ്റിയത്. ഇല്ലാത്ത മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ എന്ന കടുത്ത വകുപ്പ് ചുമത്തി രാജ്യദ്രോഹിയെന്ന് മുദ്രകുത്തിയായിരുന്നു അദ്ദേഹത്തെ ജയിലില്‍ അടച്ചത്. അതുകൊണ്ടുതന്നെ ജാമ്യം അനുവദിക്കാന്‍ കഴിയാതെ നീതിപീഠങ്ങള്‍പ്പോലും നിസഹായരായി. 84-ാം

National


Vatican

  • ദിവ്യകാരുണ്യം സാഹോദര്യം എന്താണെന്ന് പഠിപ്പിക്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ദൈവവുമായുള്ള കൂട്ടായ്മയില്‍ നിന്ന് രൂപപ്പെടുന്ന യഥാര്‍ത്ഥ സാഹോദര്യം എന്താണെന്ന് ദിവ്യകാരുണ്യം നമ്മെ പഠിപ്പിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇക്വഡോറിലെ ക്വിറ്റോയില്‍ ആരംഭിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിനയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ശരീരമാകുന്നതിന് വേണ്ടി പൊടിയപ്പെടുന്ന ഗോതമ്പുമണിപോലെ മുറിയപ്പെടുന്നതിനായി സ്വയം വിട്ടുനല്‍കിക്കൊണ്ടാണ് വിശുദ്ധരുമായുള്ള കൂട്ടായ്മയില്‍ നാം ക്രിസ്തുവിന്റെ ശരീരമായി മാറേണ്ടതെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. അപ്പത്തിന്റെ പ്രതീകം കൂട്ടായ്മയ്ക്കുവേണ്ടിയുള്ള ആഗ്രഹം ദൈവജനത്തില്‍ ഉണര്‍ത്തുന്നു. ഒരു ധാന്യമണിയില്‍ നിന്ന് അപ്പം ഉണ്ടാക്കാന്‍ സാധിക്കാത്തതുപോലെ ഒരുമിച്ച് നടന്നുകൊണ്ട്

  • പാപുവ ന്യൂഗിനിയില്‍ പാപ്പായെ സ്വീകരിക്കാന്‍ ലക്ഷങ്ങള്‍ എത്തിച്ചേര്‍ന്നു

    വിശ്വാസം, പ്രത്യാശ, സാഹോദര്യം, സഹാനഭൂതി, ഐക്യം എന്നിവയുടെ കാഹളനാദവുമായി ഫ്രാന്‍സീസ് പാപ്പാ തന്റെ നാല്പത്തിയഞ്ചാം വിദേശ അപ്പൊസ്‌തോലിക പര്യടനം തുടരുന്നു. ഇപ്പോള്‍ പാപ്പാ ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലാണ്. ലക്ഷങ്ങളാണ് രാജ്യ്തതിന്റെ വിവിധഭാഗങ്ങില്‍ നിന്നും പാപ്പായെ സന്ദര്‍ശിക്കാനെത്തിയത്. പലരും മൂന്ന് ആഴ്ചകളോളം നടന്നാണ് പാപ്പായെ കാണാന്‍ എത്തിയത്. 30 ശതമാനമാണ് ഇവിടെ കത്തോലിക്കരാണ്. വര്‍ഷത്തില്‍ 40,000 എന്നതോതില്‍ കത്തോലിക്കരുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്. അപ്പൊസ്‌തോലിക പര്യടനത്തിന്റെ അഞ്ചാമത്തെ ദിവസമാണ് പാപ്പാ രണ്ടാമത്തെ വേദിയായ പാപുവ ന്യൂഗിനിയില്‍ എത്തിയിരിക്കുന്നത്. മൂന്നാം

  • അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ് എട്ടിന് ആരംഭിക്കും

    ക്വിറ്റോ/ഇക്വഡോര്‍: 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്  സെപ്റ്റംബര്‍ എട്ടു  മുതല്‍ 15 വരെ ഇക്വഡോറിലെ ക്വിറ്റോയില്‍  നടക്കും. ‘ലോകത്തെ സുഖപ്പെടുത്താനുള്ള സാഹോദര്യം’ എന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം. ബിഷപ്പമാരും വൈദികരും സന്യസ്തരും അല്മായരുമുള്‍പ്പടെ അയ്യായിരത്തോളമാളുകാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുക. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ആദ്യദിനത്തില്‍ ബിഷപ്പുമാര്‍ക്ക് പ്രദേശത്തുള്ള കുടുംബങ്ങള്‍ സന്ദര്‍ശിക്കാനും ജനങ്ങളുമായി സംവദിക്കുന്നതിനുമുള്ള അവസരമൊരുക്കും. ഉദ്ഘാടന ദിനം 1600 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ഇതുവരെ 51 ഡെലിഗേഷനുകളാണ് അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിനായിട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ

  • ഫ്രാന്‍സിലെ കരുണയുടെ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തിന് വത്തിക്കാന്റെ ‘നിഹില്‍ ഒബ്സ്റ്റാറ്റ്’

    പാരിസ്: ഫ്രാന്‍സിലെ പെല്ലവോയിസിനിലെ തീര്‍ത്ഥാടനകേന്ദ്രത്തോടനുബന്ധിച്ചുള്ള കരുണയുടെ നാഥയുടെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്ക് വത്തിക്കാന്റെ നിഹില്‍ ഒബ്സ്റ്റാറ്റ്. 19-ാം നൂറ്റാണ്ടിലാണ് ഫ്രഞ്ച് സ്ത്രീയായ എസ്തല്ലെ ഫാഗ്വറ്റിന് മാതാവ് പ്രത്യക്ഷപ്പെടുന്നതും അത്ഭുത സൗഖ്യങ്ങള്‍ സംഭവിക്കുന്നതും. ബോര്‍ഗ്‌സിലെ ആര്‍ച്ചുബിഷപ്പായ ജെറോം ഡാനിയല്‍ ബ്യൂവിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് തീര്‍ത്ഥാടനകേന്ദ്രത്തിലെ മാതാവിന്റെ പ്രത്യക്ഷീരണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്കും  ഭക്താഭ്യാസങ്ങള്‍ക്കും ദൈവശാസ്ത്രപരമായ തടസങ്ങളൊന്നുമില്ല എന്ന് വത്തിക്കാന്റെ വിശ്വാസകാര്യാലം വ്യക്തമാക്കിയത്. എസ്തല്ലേയുടെ വിവരണങ്ങള്‍ ലളിതവും വ്യക്തവും എളിമ നിറഞ്ഞതുമാണെന്ന് വിശ്വാസകാര്യാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. കരുണാവതിയായ പരിശുദ്ധ മറിയം എസ്തല്ലയോട് പെരുമാറുന്ന

  • യുദ്ധം അവസാനിപ്പിക്കണമെന്നും അവശേഷിക്കുന്ന ബന്ധികളെ ഉടനടി വിട്ടയക്കണമെന്നും മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാട്ടിലെ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ഹമാസിന്റെ പക്കല്‍ അവശേഷിക്കുന്ന ബന്ധികളെ ഉടനടി വിട്ടയ്ക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഹമാസ് ഭീകരര്‍ കൊലപ്പെടുത്തിയ ആറ് ബന്ധികളുടെ മൃതദേഹങ്ങള്‍ ഇസ്രായേലി സൈന്യം കണ്ടെത്തിയ സാഹചര്യത്തിലാണ് ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് പാപ്പയുടെ അഭ്യര്‍ത്ഥന. ചര്‍ച്ചകള്‍ തുടരുവാനും പോളിയോ അടക്കമുള്ള രോഗങ്ങള്‍ പടരുന്ന  ഗാസയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുവാനും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. വിശുദ്ധ നാട്ടില്‍ സമാധാനം പുലരട്ടെ. ജറുസലേമില്‍ സമാധാനം പുലരട്ടെ. വിശുദ്ധ നഗരം യഹൂദരും ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ബഹുമാനിക്കപ്പെടുകയും സ്വാഗതം

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനം ഇന്ന് ആരംഭിക്കും

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനം സെപ്റ്റംബര്‍ 2-ന് ആരംഭിക്കും. ഏഷ്യ ഓഷ്യാന മേഖലകളിലായി ഇന്തോനേഷ്യ, പപ്പുവ ന്യൂ ഗനി, ടിമോര്‍ ലെസ്റ്റ്, സിംഗപ്പൂര്‍ എന്നീ നാല് രാജ്യങ്ങളാണ് പാപ്പ യഥാക്രമം സന്ദര്‍ശിക്കുക.  ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനങ്ങളുള്ള രാഷ്ട്രമായ ഇന്തോനേഷ്യ സെപ്റ്റംബര്‍ 3 മുതല്‍ ആറുവരെ പാപ്പ സന്ദര്‍ശിക്കും. ഇന്തോനേഷ്യയിലെ 27.55 കോടി വരുന്ന ജനങ്ങളില്‍ 90 ശതമാനവും ഇസ്ലാം മതസ്ഥരാണ്. 80 ലക്ഷത്തോളം കത്തോലിക്കരാണ് ഇവിടെ ഉള്ളത്.

Magazine

Feature

Movies

  • ഫ്രാന്‍സിസ് അസീസി വര്‍ഷാചരണം പ്രഖ്യാപിച്ച് വത്തിക്കാന്‍;  വര്‍ഷത്തിലുടനീളം പൂര്‍ണദണ്ഡവിമോചനം  നേടാനുള്ള അവസരം

    ഫ്രാന്‍സിസ് അസീസി വര്‍ഷാചരണം പ്രഖ്യാപിച്ച് വത്തിക്കാന്‍; വര്‍ഷത്തിലുടനീളം പൂര്‍ണദണ്ഡവിമോചനം നേടാനുള്ള അവസരം0

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ 800-ാം മരണ വാര്‍ഷികത്തോടനുബന്ധിച്ച് ‘വിശുദ്ധ ഫ്രാന്‍സിസിന്റെ പ്രത്യേക വര്‍ഷം’ പ്രഖ്യാപിച്ച് വത്തിക്കാന്‍. പരിശുദ്ധ സിംഹാസനത്തിന്റെ അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറി ജനുവരി 10-ന് പുറപ്പെടുവിച്ച ഡിക്രിപ്രകാരം 2027 ജനുവരി 10 വരെ നീണ്ടുനില്‍ക്കുന്ന വര്‍ഷാചരണത്തിന്റെ ഭാഗമായി, വിശ്വാസികള്‍ക്ക് പൂര്‍ണ ദണ്ഡവിമോചനം നേടാനുള്ള അവസരമുണ്ട്. ഏതെങ്കിലും ഫ്രാന്‍സിസ്‌കന്‍ കണ്‍വെന്‍ച്വല്‍ ദൈവാലയത്തിലോ വിശുദ്ധ ഫ്രാന്‍സിസ് അസീസിക്ക് പ്രതിഷ്ഠിച്ചിരിക്കുന്ന ഏതെങ്കിലും ആരാധനാലയത്തിലോ തീര്‍ത്ഥാടനം നടത്തുകയും  കുമ്പസാരിച്ച്  വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും, മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട്

  • കര്‍ദിനാള്‍ മാര്‍ ക്ലിമീസ് കാതോലിക്ക ബാവ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍; ജോസഫ് മാര്‍ ദിവന്നാസ്യോസ് ജനറല്‍ സെക്രട്ടറി

    കര്‍ദിനാള്‍ മാര്‍ ക്ലിമീസ് കാതോലിക്ക ബാവ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍; ജോസഫ് മാര്‍ ദിവന്നാസ്യോസ് ജനറല്‍ സെക്രട്ടറി0

    കൊല്ലം: കേരളത്തിലെ എപ്പിസ്‌കോപ്പല്‍ സഭകളുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ചെയര്‍മാനായി കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവയെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊല്ലം ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തയും ഡപ്യൂട്ടി സെക്രട്ടറിയായി ഫാ. സിറില്‍ തോമസ് തയ്യിലും തിരഞ്ഞെടുക്കപ്പെട്ടു. നിബു ജേക്കബ് വര്‍ക്കി, അഡ്വ. ആന്‍സല്‍ കൊമാറ്റ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. കൊല്ലം സിഎസ്‌ഐ ബിഷപ്‌സ്  ഹൗസില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

  • മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന് ഇടുക്കി രൂപതയുടെ സ്‌നേഹാദരം

    മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന് ഇടുക്കി രൂപതയുടെ സ്‌നേഹാദരം0

    ഇടുക്കി:  കോതമംഗലം രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 14ന് ഇടുക്കി രൂപതാ കുടുംബം അദ്ദേഹത്തിന് മുരിക്കാശേരിയില്‍ വച്ച് സ്‌നേഹാദരവുകള്‍ അര്‍പ്പിക്കുന്നു. പാരീഷ് ഹാളില്‍ നടക്കുന്ന അനുമോദന യോഗത്തില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ രൂപതയുടെ അനുമോദനങ്ങളും ആശംസകളും അര്‍പ്പിക്കും. രൂപതയിലെ വികാരിയെ ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍ രൂപതയിലെ സമര്‍പ്പിത സമൂഹത്തിന്റെ പ്രതിനിധിയായി തിരുഹൃദയ സന്യാസിനി സമൂഹം

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?