Follow Us On

22

October

2024

Tuesday

Latest News

  • പാസ്റ്റര്‍ കൗണ്‍സലിങ്ങ്  കോഴ്‌സില്‍ ഡിപ്ലോമ

    പാസ്റ്റര്‍ കൗണ്‍സലിങ്ങ് കോഴ്‌സില്‍ ഡിപ്ലോമ0

    തൃശൂര്‍: പറോക് ഗവേഷണകേന്ദ്രം ഡിപ്ലോമ ഇന്‍ പാസ്റ്റര്‍ കൗണ്‍സിങ്ങ് കോഴ്‌സ് ഒരുക്കുന്നു. കൗണ്‍സലിങ്ങ്, മനഃശാസ്ത്രം, അജപാലനം എന്നിവയില്‍ ഉപരിപഠനങ്ങള്‍ നടത്തിയിട്ടുള്ളവരും പ്രായോഗിക പരിജ്ഞാനമുള്ളവരുമായ വിദഗ്ധരാണ് കോഴ്‌സ് നയിക്കുന്നത്. ജൂണ്‍ മുതല്‍ ആരംഭിക്കുന്ന കോഴ്‌സ്, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് നടത്തുന്നത്. പ്രീ റെക്കോര്‍ഡിങ് വീഡിയോ ലെസണ്‍സിന് പുറമേ എല്ലാ മാസവും രണ്ട് ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ (അവധികള്‍, ഞായറാഴ്ച്ചകള്‍) കോണ്‍ണ്ടാക്ട് ക്ലാസും ഉണ്ടായിരിക്കും. കോഴ്‌സിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്, റസിഡന്‍ഷ്യല്‍ പ്രോഗ്രാമിംഗ് എന്നിവ സംഘടിപ്പിക്കും. കോഴ്‌സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ംംം.ുമൃീര.ശി എന്ന വെബ്‌സൈറ്റില്‍

  • കുട്ടികള്‍ കളിച്ചുവളരട്ടെ

    കുട്ടികള്‍ കളിച്ചുവളരട്ടെ0

    ഫാ. സണ്ണി കുറ്റിക്കാട്ട് സിഎംഐ കുട്ടികളോടു കര്‍ക്കശമായി പെരുമാറാന്‍ എളുപ്പമാണ്. അതേ സമയം അവരോടൊപ്പം അല്പസമയം ചെലവഴിക്കാന്‍ പല മാതാപിതാക്കളും മെനക്കെടാറില്ല. സ്‌നേഹവാത്സല്യങ്ങള്‍ കതിരിട്ടു നില്‍ക്കുന്ന ഗൃഹാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ കളിച്ചും പഠിച്ചും നന്മയിലേക്ക് കാല്‍വയ്ക്കും. മുതിര്‍ന്നവര്‍ ചുമക്കുന്ന ഏറ്റവും വലിയ ഭാരം സ്വന്തം ചിന്തകളാണ്. കുട്ടികള്‍ക്കതില്ല, അവര്‍ കളികളുടെയും നിഷ്‌കളങ്കമായ ചങ്ങാത്തങ്ങളുടെയും അതില്‍നിന്നു കിട്ടുന്ന സന്തോഷാനുഭവങ്ങളുടെയും ലോകത്താണ്. അതിന് തടസമായി മുതിര്‍ന്നവര്‍ നില്‍ക്കേണ്ട, അവര്‍ കളിച്ചും ചിരിച്ചും വളരട്ടെ. കളിക്കുക, കളിക്കുവാന്‍ കഴിയുക എന്നതുതന്നെയാണ് കളിയുടെ

  • പെരിയാറിലെ മത്സ്യക്കുരുതി; സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍

    പെരിയാറിലെ മത്സ്യക്കുരുതി; സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍0

    കൊച്ചി : പെരിയാറിലെ മത്സ്യക്കുരുതി മൂലം വലിയ സാമ്പത്തിക ബാധ്യത അനുഭവിക്കുന്ന സാധാരണക്കാരുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. പെരിയാറില്‍ എന്നും കണ്ടുവരുന്ന മത്സ്യക്കുരുതിയില്‍ അധികൃതര്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ഇനിയും ഇത്തരത്തില്‍ മത്സ്യദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണ മെന്നും ഡോ. കളത്തിപറമ്പില്‍ ആവശ്യപ്പെട്ടു. പെരിയാര്‍ മലീകരണം സംബന്ധിച്ച വിഷയത്തില്‍ ശാശ്വത പരിഹാര ത്തിനായി പ്രദേശത്തെ ജനങ്ങള്‍ക്കൊപ്പം എന്നും ഉണ്ടാകുമെന്നും ആര്‍ച്ചുബിഷപ് കളത്തിപ്പറമ്പില്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി. എറണാകുളം നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ടിനും

  • മദ്യവും മയക്കുമരുന്നും കുത്തിനിറച്ച മാധ്യമ സംസ്‌കാരം നാശത്തിലേക്ക് തള്ളിവിടും

    മദ്യവും മയക്കുമരുന്നും കുത്തിനിറച്ച മാധ്യമ സംസ്‌കാരം നാശത്തിലേക്ക് തള്ളിവിടും0

    കൊച്ചി: മദ്യവും മയക്കുമരുന്നും കുത്തിനിറച്ച സിനിമകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ദൃശ്യമാധ്യമ സംസ്‌കാരം പുതുതലമുറയെ നാശത്തിന്റെ വഴികളിലേക്ക് തള്ളിവിടുന്നുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍. ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും സാമൂഹ്യ സമുദായിക സാംസ്‌കാരിക നേതൃത്വങ്ങളും ഇതിനെതിരെ രംഗത്തുവരണമെന്നും  അദ്ദേഹം പറഞ്ഞു.  മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന പുതുതലമുറയുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്നത് നിസാരവല്‍ക്കരിക്കരുത്. മയക്കുമരുന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നതിന് സര്‍ക്കാര്‍ രേഖകളും

  • ബെര്‍ഹാംപൂര്‍ രൂപത സുവര്‍ണ ജൂബിലി നിറവില്‍

    ബെര്‍ഹാംപൂര്‍ രൂപത സുവര്‍ണ ജൂബിലി നിറവില്‍0

    ഭൂവനേശ്വര്‍: ഒഡീഷയിലെ ബെര്‍ഹാംപൂര്‍ രൂപത സുവര്‍ണ ജൂബിലി നിറവില്‍. ജൂബിലി ആഘോഷങ്ങള്‍ക്ക് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ഗിറെല്ലി നേതൃത്വം നല്‍കി. ബെര്‍ഹാംപൂര്‍ രൂപതയിലെ മോഹനയിലെ സെന്റ് പീറ്റര്‍ ഇടകയില്‍ നടന്ന ജൂബിലി ആഘോഷങ്ങളില്‍ 15,000 ത്തോളം വിശ്വാസികള്‍ പങ്കെടുത്തു. 50 വര്‍ഷം മുമ്പ് പൂര്‍വികര്‍ വിതച്ച വചനവിത്ത് ഫലസമൃദ്ധമായി നില്‍ക്കുകയാണന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. പത്തോളം ബിഷപ്പുമാരും നൂറോളം വൈദികരും പങ്കെടുത്തു. 1974 ല്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷന്‍സ് സ്ഥാപിച്ച രൂപതയില്‍ ഇപ്പോള്‍ 71,000

  • സിഎംഐ സന്യാസ സമൂഹത്തിന്റെ മുന്‍ പ്രിയോര്‍ ജനറല്‍ ഫാ. തോമസ് മാമ്പ്ര അന്തരിച്ചു

    സിഎംഐ സന്യാസ സമൂഹത്തിന്റെ മുന്‍ പ്രിയോര്‍ ജനറല്‍ ഫാ. തോമസ് മാമ്പ്ര അന്തരിച്ചു0

    കോട്ടയം: സിഎംഐ സന്യാസ സമൂഹത്തിന്റെ മുന്‍ പ്രിയോര്‍ ജനറലും തിരുവനന്തപുരം സെന്റ് ജോസഫസ് പ്രൊവിന്‍സിന്റെ മുന്‍ പ്രോവിന്‍ഷ്യലും ചെത്തിപ്പുഴ സാന്‍ജോ ഭവന്‍ അംഗവു മായിരുന്ന റവ. ഡോ. തോമസ് മാമ്പ്ര (88) അന്തരിച്ചു. സംസ്‌കാരം നാളെ (മെയ് 24) രാവിലെ 10.30ന് ചെത്തിപ്പുഴ തിരുഹൃദയ ആശ്രമ ദൈവാലയ സെമിത്തേരിയില്‍. ഭൗതികശരീരം ഇന്നു വൈകുന്നേരം 5.30ന് ചെത്തിപ്പുഴ ആശ്രമത്തില്‍ പൊതുദ ര്‍ശനത്തിനു വയ്ക്കും. മൂന്നു തവണ സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രവിശ്യയുടെ പ്രോവിന്‍ഷ്യല്‍ അധ്യക്ഷനായിരുന്നു. ബംഗളൂരുവിലെ ധര്‍മാരാം,

  • സ്‌കൂള്‍ പാഠപുസ്തകത്തില്‍ വീണ്ടും വിശുദ്ധ ചാവറയച്ചന്‍

    സ്‌കൂള്‍ പാഠപുസ്തകത്തില്‍ വീണ്ടും വിശുദ്ധ ചാവറയച്ചന്‍0

    തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന ശില്പികളില്‍ പ്രധാനിയും കേരളത്തിന്റെ സാക്ഷരതയുടെ പിതാവുമായി വിലയിരുത്തപ്പെടുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ വീണ്ടും സ്‌കൂള്‍ പാഠപുസ്തകത്തില്‍. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള 7-ാം ക്ലാസിലെ സാമൂഹികശാസ്ത്രം പുസ്തക ത്തിലാണ്  നവോത്ഥാന നായകരുടെ പട്ടികയില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 7-ാം ക്ലാസിലെ പുസ്തകത്തില്‍ 10 വര്‍ഷത്തിനു ശേഷമാണു ചാവറയച്ചനെ ഉള്‍പ്പെടുത്തിയത്. 7-ാം ക്ലാസ് കേരള പാഠാവലിയിലെ നവോത്ഥാന ചരിത്രത്തില്‍ ചാവറയച്ചനെ ഉള്‍പ്പെടുത്താതിരുന്നത് 2022ല്‍ വിവാദം സൃഷ്ടിച്ചിരുന്നു. സാമൂഹിക പരിഷ്‌കരണത്തിനു നേതൃത്വം നല്‍കിയവരുടെ

  • സുവിശേഷമൂല്യങ്ങള്‍ തമസ്‌കരിക്കുന്ന സംഘടനകളുമായി സഹകരിക്കുന്നത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും: മാര്‍ പാംപ്ലാനി

    സുവിശേഷമൂല്യങ്ങള്‍ തമസ്‌കരിക്കുന്ന സംഘടനകളുമായി സഹകരിക്കുന്നത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും: മാര്‍ പാംപ്ലാനി0

    താമരശേരി: സുവിശേഷ മൂല്യങ്ങള്‍ തമസ്‌ക്കരിക്കുന്ന സംഘടനകളുമായി ദൈവജനത്തെ സഹകരിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സമുദായത്തെ ശാക്തീ കരിക്കേണ്ടത് ഏതെങ്കിലും സമുദായങ്ങളോടു കലഹിച്ചു കൊണ്ടാകരുതെന്നും തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന താമരശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ കുടുക്കാന്‍ ചിലര്‍ സംഘടിതമായി ശ്രമിക്കുന്നുണ്ട്. സമുദായ സ്പര്‍ദ്ധ വളര്‍ത്തിയല്ല അതിനെ നേരിടേണ്ടത്. പെണ്‍മക്കളെ ചേര്‍ത്തു പിടിച്ചുകൊണ്ട് അത്തരം കെണികളെ

  • അക്ഷരക്കൂട്ടിന് വെളിച്ചമായി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിന്റെ നോട്ട് ബുക്കുകള്‍

    അക്ഷരക്കൂട്ടിന് വെളിച്ചമായി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിന്റെ നോട്ട് ബുക്കുകള്‍0

    പുല്‍പ്പള്ളി: ജീവിതത്തിന്റെ കുറവുകളെ നിറവുകളാക്കി ഭിന്നശേഷിക്കാര്‍ പുറത്തിറക്കിയ നോട്ടുബുക്കുകള്‍ ശ്രദ്ധേ യമാകുന്നു. സ്‌കൂള്‍ തുറക്കാറായതോടെ നോട്ട് ബുക്കുകളുടെ വില്പന സജീവമാക്കുന്നതിനുള്ള തിരക്കിലാണ് കൃപാലയ സ്‌കൂള്‍ അധികൃതരും. ഇത്തവണ പതിനായിരത്തോളം നോട്ട് ബുക്കുകളാണ്  തയാറാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന തിന്റെ ഭാഗമായാണ് നോട്ടുബുക്ക് നിര്‍മാണത്തില്‍ പ്രത്യേക പരിശീലനം നല്‍കുന്നത്. എല്ലാ വര്‍ഷവും അധ്യയനാരംഭം മുതല്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് ബുക്ക് ബൈന്‍ഡിംഗ്, നോട്ടുബുക്ക് നിര്‍മാണം തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നുണ്ട്. പൊതുവിപണിയിലേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് കൃപാലയയില്‍നിന്നുള്ള നോട്ടുബുക്കുകള്‍ വില്ക്കുന്നത്. 15

National


Vatican

World


Magazine

Feature

Movies

  • ‘കുടിയേറ്റക്കാരെ സ്വീകരിക്കുമ്പോള്‍ ഇവിടെ നിന്ന് കുടിയേറുന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍ കൂടെ ഓര്‍മിക്കണം’

    ‘കുടിയേറ്റക്കാരെ സ്വീകരിക്കുമ്പോള്‍ ഇവിടെ നിന്ന് കുടിയേറുന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍ കൂടെ ഓര്‍മിക്കണം’0

    ലെയ്‌സെസ്റ്റര്‍/യുകെ: കുടിയേറ്റക്കാരെ സ്വാഗതം ചെയ്യണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നുമുള്ള ആഹ്വാനവുമായി  ഐറിഷ് ബിഷപ്പുമാര്‍. കുടിയേറ്റക്കാര്‍ക്കെതിരായി രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ കുടിയേറ്റ നയങ്ങള്‍ പരിഷ്‌കരിക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കുടിയേറ്റക്കാര്‍ക്ക് പിന്തുണയുമായി ഐറിഷ് ബിഷപ്പുമാര്‍ രംഗത്ത് വന്നത്. ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍, സാമൂഹ്യസേവനങ്ങള്‍ തുടങ്ങി റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ട് നേരിടുന്ന പല പ്രശ്‌നങ്ങളും പുറത്തുവരാന്‍ കുടിയേറ്റം കാരണമായതായി  ‘ഒരു ലക്ഷം സ്വാഗതങ്ങള്‍?’ എന്ന തലക്കെട്ടില്‍ പുറപ്പെടുവിച്ച ലേഖനത്തില്‍ ബിഷപ്പുമാര്‍ പറഞ്ഞു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍

  • ക്ഷണിക്കപ്പെടാത്ത  അതിഥികളുടെ ശ്രദ്ധയ്ക്ക്…

    ക്ഷണിക്കപ്പെടാത്ത അതിഥികളുടെ ശ്രദ്ധയ്ക്ക്…0

    ജിതിന്‍ ജോസഫ് ‘നീ ഒരു നരകമാണ്, നീ പോകുന്ന ഇടവും നരകമായിരിക്കും.’ പലരും ആവര്‍ത്തിക്കുന്ന ഒരു വാചകമാണിത്. നമ്മുടെ പ്രവൃത്തികള്‍ക്കൊത്ത് മറ്റുള്ളവര്‍ വളരാതിരിക്കുമ്പോള്‍, മാറാതിരിക്കുമ്പോള്‍, നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവര്‍ അന്യായമായി കൈകടത്തുമ്പോള്‍ നമ്മുടെ ചിന്തകളോട് അവരുടെ ചിന്തകള്‍ ഒത്തുപോകാതിരിക്കുമ്പോള്‍ നാം പരസ്പരം നരകമായി മാറുന്നു. പ്രശസ്ത തത്വചിന്തകനായ Starre ഇങ്ങനെയാണ് കുറിക്കുന്നത് The other is hell. ‘മറ്റുള്ളവര്‍ക്ക് നേരെ പലപ്പോഴും നാം നരകമാണെന്ന് പറഞ്ഞ് കൈചൂണ്ടുമ്പോള്‍ ഒരുപക്ഷേ നാം തന്നെയായിരിക്കാം അവരുടെ ജീവിതങ്ങള്‍ നരകതുല്യമാക്കുന്നത്.

  • യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനം 24 -ന്

    യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനം 24 -ന്0

    വത്തിക്കാന്‍ സിറ്റി: യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ‘ദിലെക്‌സിത് നോസ്’ (അവിടുന്ന് നമ്മെ സ്‌നേഹിച്ചു) 24-ന് പ്രസിദ്ധീകരിക്കും. വിശുദ്ധ മാര്‍ഗരറ്റ് മേലി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയം പ്രത്യക്ഷപ്പെട്ടതിന്റെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചാക്രികലേഖനം പ്രസിദ്ധീകരിക്കുന്നത്. 223 ഡിസംബര്‍ 27ന് ആരംഭിച്ച വാര്‍ഷികാഘോഷങ്ങള്‍ 2025 ജൂണ്‍ 27-നാണ് അവസാനിക്കുന്നത്. യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് താന്‍ ഒരു ഡോക്കുമെന്റ് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട ജൂണ്‍ മാസത്തിലെ ജന റല്‍ ഓഡിയന്‍സില്‍ പാപ്പ പറഞ്ഞിരുന്നു. സഭയുടെ നവീകരണത്തിന്റെ പാതയില്‍ വെളിച്ചം വീശുവാനും ഹൃദയം

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?