
വാഷിംഗ്ടണ്‍ ഡിസി : യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ദി ചോസെന്‍’ യുഎസിലെ ആമസോണ്‍ പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമില്‍ ഒന്നാം സ്ഥാനത്ത്. ‘അവന്‍ വഴി നയിക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് ആമസോണ്‍ എംജിഎം സ്റ്റുഡിയോസ് ഇന്‍സ്റ്റാഗ്രാമില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ചോസണ്‍ പരമ്പരയെക്കുറിച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് അപ്പോസ്തലന്മാരിലെയും യേശുവിലെയും മാനുഷികഭാവം പുറത്തുകൊണ്ടുവന്ന അവതരമണാണെന്ന് ഒരു പ്രേക്ഷകന്‍ പ്രതികരിച്ചു. അതേസമയം പരമ്പരയിലെ ഏറ്റവും നിര്‍ണായകമായ രംഗങ്ങളിലൊന്നായ കുരിശുമരണരംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുകയാണെന്ന് സിബിഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഷാര്‍ജ: ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓര്‍മ്മപ്പെരുന്നാള്‍ ഷാര്‍ജ സെന്റ് മൈക്കിള്‍സ് കത്തോലിക്ക ദൈവാലയത്തില്‍ ജൂലൈ 12 ശനിയാഴ്ച നടക്കും. വൈകുന്നേരം 7.45 ന് സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ സമീപത്തുനിന്നും ആരംഭിക്കുന്ന പദയാത്രയെ ഗ്രോട്ടോയുടെ മുന്നില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭാ ഗള്‍ഫ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ തുണ്ടിയത്ത് കോര്‍ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ സ്വീകരിക്കുകയും തുടര്‍ന്ന് ദൈവാലയത്തിലേക്ക് പദയാത്ര നടത്തുകയും ചെയ്യും. ഇടവക വികാരി ഫാ. സവരിമുത്തു ആന്റണി, ഫാ. ജോണ്‍ തുണ്ടിയത്ത് കോര്‍

പാരീസ്: അഞ്ച് വര്‍ഷത്തെ പുനരുദ്ധാരണത്തിന് ശേഷം 2024 ഡിസംബര്‍ 7 ന് പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്ന നോട്രെ ഡാം കത്തീഡ്രല്‍ ആറ് മാസത്തിനിടെ സന്ദര്‍ശിച്ചത് അറുപത്‌ലക്ഷത്തിലധികം ആളുകള്‍. 2025 ജൂണ്‍ 30 വരെ, ആകെ 6,015,000 സന്ദര്‍ശകരാണ് കത്തീഡ്രല്‍ സന്ദര്‍ശിച്ചത്. ഫ്രഞ്ച് പത്രമായ ലാ ട്രിബ്യൂണ്‍ ഡിമാഞ്ചെയുടെ റിപ്പോര്‍ട്ടനുസരിച്ച്, പ്രതിദിനം ശരാശരി 35,000 ആളുകള്‍ കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നുണ്ട്. സന്ദര്‍ശകരുടെ സംഖ്യ ഈ വിധത്തില്‍ തുടര്‍ന്നാല്‍, 2025 അവസാനത്തോടെ ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കപ്പെടുന്ന സ്മാരകങ്ങളുടെ പട്ടികയില്‍ കത്തീഡ്രല്‍

കൊച്ചി: കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തി വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കണമെന്ന് കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ നടന്ന കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇപ്രാവശ്യത്തെ എഞ്ചിനീയറിംഗ് പ്രവേശന നടപടികളുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങള്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മാനേജ്മെന്റുകള്‍ക്കും സൃഷ്ടിച്ചിരിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളും ബുദ്ധിമുട്ടുകളും വളരെ വലുതാണ്. പുതുതലമുറ നാടുവിട്ടുപോകുന്ന സാഹചര്യം ഭരണസം വിധാനത്തിലെ ഉത്തരവാദിത്വപ്പെട്ടവര്‍ത്തന്നെ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതും ഈ വിഷയത്തെ നിസാരവല്‍ക്കരിച്ച് കാണുന്നതും

പത്തനംതിട്ട: പുനരൈക്യ ശില്പി ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി പെരുനാട്ടില്‍നിന്നുള്ള പ്രധാന തീര്‍ത്ഥാടന പദയാത്രയ്ക്ക് തുടക്കമായി. റാന്നി-പെരുനാട് കുരിശുമല തീര്‍ത്ഥാടന ദൈവാലയത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. പത്തനംതിട്ട ഭദ്രാസന അധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, ഡല്‍ഹി-ഗുഡ്ഗാവ് ഭദ്രാസന അധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അന്തോണിയോസ്, മാവേലിക്കര ഭദ്രാസന അധ്യക്ഷന്‍ ഡോ. മാത്യൂസ് മാര്‍ പോളി കാര്‍പ്പസ്, പൂന-ഖഡ്ഗി ഭദ്രാസന അധ്യക്ഷന്‍ ഡോ.

കൊച്ചി: സിസ്റ്റര്‍ മേരി ബനീഞ്ജയുടെ കാവ്യലോകം എന്ന വിഷയത്തില്‍ കെസിബിസി മീഡീയ കമ്മീഷന്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ പാലാരിവട്ടം പിഒസിയില്‍ ജൂലൈ 15ന് വൈകുന്നേരം അഞ്ചിന് നടക്കും. സാഹിത്യ നിരൂപക ഡോ. രതിമേനോന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. ഡോ. മാത്യു ഇലഞ്ഞി, പ്രഫ. വി.ജി തമ്പി, ഡോ. സിസ്റ്റര്‍ നോയേല്‍ റോസ് എന്നിവര്‍ പ്രസംഗിക്കും.

പാലാ: സഭയ്ക്കും സമൂഹത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ജോണ്‍ കച്ചിറമറ്റം വിശ്വാസത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യമാണന്ന് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംബ്ലാനി. ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ഏര്‍പ്പെടു ത്തിയ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന് പാലായില്‍ നടന്ന ചടങ്ങില്‍ സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂറില്‍നിന്നും മലബാറില്‍ വന്ന് വള്ളോപ്പിള്ളി പിതാവിനോടൊപ്പം കുടിയേറ്റ കര്‍ഷകരുടെ അതിജീവ നത്തിനായി പോരാടിയ മഹത്‌വ്യക്തിയാണ് ജോണ്‍ കച്ചിറമറ്റമെന്ന് മാര്‍ പാംബ്ലാനി പറഞ്ഞു. കേരള ചരിത്രത്തില്‍ നസ്രാണികളുടെയും കര്‍ഷരുടെയും സംഭാവനകളെ അടയാളപ്പെടുത്തിയ

പോൾ സെബാസ്റ്റ്യൻ മെൽബൺ: സെന്റ് തോമസ് സീറോമലബാർ മെൽബൺ സൗത്ത് ഈസ്റ്റ് ഇടവക ദൈവാലയത്തിന്റെ കൂദാശകർമ്മം സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ ജൂലൈ 12 ശനിയാഴ്ച മെൽബൺ സമയം രാവിലെ 9.30ന് നിർവ്വഹിക്കും. മെൽബൺ രൂപതാധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിൽ, മെൽബൺ രൂപതയുടെ പ്രഥമ ബിഷപ് മാർ ബോസ്‌കോ പുത്തൂർ, മെൽബൺ അതിരൂപത സഹായ മെത്രാൻ ആന്റണി ജോൺ അയർലൻഡ്, വാഗ രൂപത ബിഷപ് മാർക്ക് എഡ്വേർഡ്, രൂപത വികാരി ജനറാളും

ലണ്ടന്‍: ആധുനിക കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായി, യുകെയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആംഗ്ലിക്കന്‍ കാന്റബറി കത്തീഡ്രലില്‍ ദിവ്യബലി അര്‍പ്പിച്ചു. യുകെയിലെ സഭയിലേക്കുള്ള ലിയോ പാപ്പയുടെ പ്രതിനിധിയായ അപ്പസ്‌തോലിക് നുണ്‍ഷ്യോ, ആര്‍ച്ചുബിഷപ് മിഗുവല്‍ മൗറി ബുവെന്‍ഡിയയാണ് കത്തോലിക്ക സഭയും ആംഗ്ലിക്കന്‍ സഭയും വിശുദ്ധനായി വണങ്ങുന്ന വിശുദ്ധ തോസ് ബെക്കറ്റിന്റെ ഭൗതികാവശിഷ്ടം കത്തീഡ്രലിലേക്ക് മാറ്റിയ തിരുനാളിനോടനുബന്ധിച്ച് കാന്റബറി കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിച്ചത്. 1162 മുതല്‍ 1170-ല്‍ കാന്റബറിയിലെ ആര്‍ച്ചുബിഷപ്പായിരുന്നു തോമസ് ബെക്കറ്റ് എന്നറിയപ്പെടുന്ന വിശുദ്ധന്‍. ഹെന്റി രണ്ടാമന്‍ രാജാവുമായി സഭയുടെ അവകാശങ്ങളെയും

വത്തിക്കാന്‍: ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയര്‍ത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സായുധസംഘര്‍ഷങ്ങളും യുദ്ധങ്ങളും നടമാടുന്നതിനിടെ, വിശ്വാസത്താല്‍ പ്രേരിതരായി പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ആയുധങ്ങളേറി സമാധാനത്തിനായി പോരാടാന്‍ ഏവരോടും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. സിനഡിന്റെ ആരംഭവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ രണ്ടാം തീയതി രാവിലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ നടന്ന വിശുദ്ധ ബലിയര്‍പ്പണമധ്യേ നടത്തിയ പ്രഭാഷണത്തിനിടയിലാണ് ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച പ്രത്യേകമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും പാപ്പാ ആഹ്വാനം ചെയ്തത്. 2023 ഒക്ടോബര്‍ ഏഴിന് പലസ്തീനിലെ ഹമാസ് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തിന്റെ

വത്തിക്കാന്‍ സിറ്റി: സിനഡ് ഓണ്‍ സിനഡാലിറ്റിയെക്കുറിച്ച് വത്തിക്കാനില്‍ നടക്കുന്ന സിനഡിന്റെ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള ധ്യാനം വത്തിക്കാനില്‍ ആരംഭിച്ചു. സിനഡ് ദിനങ്ങളായ ഒക്‌ടോബര്‍ 2 മുതല്‍ 27 വരെ സിനഡ് അംഗങ്ങളും കത്തോലിക്ക വിശ്വാസികള്‍ മുഴുവനും സിനഡിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ധ്യാനത്തിന് തുടക്കം കുറിച്ചുകൊണ്ട് ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെഷ് പറഞ്ഞു. വോട്ടവകാശമുളളവരും അല്ലാത്തവരുമായി സിനഡില്‍ പങ്കെടുക്കുന്ന ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്‍മായരുമുള്‍പ്പടെയുള്ള എല്ലാവരെയും ധ്യാനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ധ്യാനത്തിന്റെ ദിവസങ്ങള്‍

വത്തിക്കാന്‍ സിറ്റി: 2021 ഒക്‌ടോബര്‍ മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കം കുറിച്ച സിനഡ് ഓണ്‍ സിനഡാലിറ്റി അവസാന ഘട്ടത്തിലേക്ക്. ഒക്‌ടോബര്‍ 2 മുതല്‍ 27 വരെ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ രണ്ടാം സമ്മേളനത്തോടെ വര്‍ഷങ്ങള്‍ നീണ്ട വിവിധ തലങ്ങളിലായി നടത്തിയ സിനഡല്‍ പ്രക്രിയ ഔദ്യോഗികമായി സമാപിക്കും. ‘ഒരുമിച്ചുള്ള യാത്രയി’ലൂടെ വളരുന്നതിനായി പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്ന കാര്യങ്ങള്‍’ രൂപതാ തലത്തില്‍ ചര്‍ച്ച ചെയ്തുകൊണ്ടാണ് ഈ സിനഡല്‍ പ്രക്രിയ ആരംഭിച്ചത്. തുടര്‍ന്ന് ദേശീയ തലം, ഭൂഖണ്ഡതലം തുടങ്ങിയ ഘട്ടങ്ങളിലൂടെ കടന്നുപോയ ശേഷം

ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: വെസ്റ്റ് യോര്‍ക്ക് ഷെയറിലെ കിത്തിലി ആസ്ഥാനമായി സീറോമലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് പുതിയ മിഷന്‍ നിലവില്‍ വരുന്നു. സെന്റ് അല്‍ഫോന്‍സാ മിഷന്‍ എന്ന നാമധേയത്തില്‍ അറിയപ്പെടുന്ന പുതിയ മിഷന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 25-ന് വൈകുന്നേരം അഞ്ചിന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കും. ചടങ്ങുകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. കിത്തിലിയിലെ സെന്റ് ജോസഫ് ദൈവാലയത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക. കിത്തിലി കേന്ദ്രീകൃതമായി സീറോമലബാര്‍

വത്തിക്കാന്‍ സിറ്റി: മെഡ്ജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട ഭക്തിക്കും മെഡ്ജുഗോറിയയിലേക്ക് നടത്തുന്ന തീര്‍ത്ഥാടനങ്ങള്‍ക്കും അനുമതി നല്‍കി വത്തിക്കാന്റെ വിശ്വാസകാര്യാലം(ഡിക്കാസ്ട്രി ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ഫെയ്ത്ത്). മെഡ്ജുഗോറിയയുമായി ബന്ധപ്പെട്ട ഭക്തിനിരവധി ക്രിയാത്മകമായ ഫലങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ദൈവജനത്തെ വിപരീതമായ രീതിയില്‍ ബാധിച്ചിട്ടില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ച ‘ സമാധാനത്തിന്റെ രാജ്ഞി’ എന്ന രേഖയില്‍ വ്യക്തമാക്കുന്നു. നാല് ദശാബ്ദങ്ങളോളം നീണ്ട വിശദമായ പഠനങ്ങള്‍ക്ക് വിരാമം കുറിക്കാന്‍ സമയമായെന്ന് മെഡ്ജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെട്ട രേഖയില്‍ വത്തിക്കാന്റെ വിശ്വാസകാര്യാലയം വ്യക്തമാക്കി. മരിയന്‍

വത്തിക്കാന്‍ സിറ്റി: വിശുദ്ധ കാര്‍ലോ അക്യുറ്റിസിനെപ്പോലെ ജീവിതത്തില്‍ ദിവ്യകാരുണ്യത്തിന് മുന്‍ഗണന നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ അക്യുറ്റിസ് പറഞ്ഞതുപോലെ ദൈവസാന്നിധ്യം നല്‍കിക്കൊണ്ട് നമ്മെ പരിപോഷിപ്പിക്കുന്ന സ്വര്‍ഗത്തിലേക്കുള്ള ഹൈവേയാണ് ദിവ്യകാരുണ്യമെന്നും രൂപത തലത്തില്‍ ആഘോഷിക്കുന്ന ലോകയുവജനദിനത്തിന് മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിക്കുന്ന നവംബര്‍ 24നാണ് രൂപത തലത്തിലുള്ള ലോക യുവജനദിനം ആഘോഷിക്കുന്നത്. ജീവിതത്തെ ഒരു തീര്‍ത്ഥാടനമായി കാണുവാനും ആ തീര്‍ത്ഥാടനമധ്യേ ഉണ്ടാകുന്ന വെല്ലുവിളികള്‍ ക്ഷമാപൂര്‍വം അതിജീവിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു. ”കര്‍ത്താവില്‍













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന്‍ രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

തലശേരി: നഴ്‌സറി സ്‌കൂള്‍ മുതല്‍ ഒരുമിച്ച് പഠിച്ച അയല്‍വാ സികളായ രണ്ടു ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരുമിച്ച് ഒരേ സഭയില്‍ വൈദികരായി അഭിഷേകം ചെയ്യപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോനായും ഇടവകാ സമൂഹവും. വായാട്ടുപറമ്പിലെ ഫാ. ചാക്കോ മൂലേക്കാട്ടിലും ഫാ. മാത്യു കണി വേലിലും ആണ് ഈ നവ വൈദികര്‍. ഒസിഡി സഭാംഗങ്ങളായ ഇരുവരും വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോനാ ദേവാ ലയത്തില്‍ വച്ച് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാ നിയില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു.

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സഭകള്‍ ഇപ്പോള്‍തന്നെ ഒന്നാണെന്നും അത് തിരിച്ചറിയുകയും അനുഭവിക്കുകയും പ്രകടമാക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും ലിയോ 14 -ാമന്‍ പാപ്പ. സഭൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് റോമിലെ വിശുദ്ധ പൗലോസിന്റെ ബസിലിക്കയില്‍ നടന്ന പ്രത്യേക സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു പാപ്പ. പൗലോസ് ശ്ലീഹായെപ്പോലെ ക്രിസ്തുവിനെ ലോകത്തിന് മുന്‍പില്‍ പ്രഘോഷിക്കുക എന്നത് എല്ലാ ക്രൈസ്തവരുടെയും പൊതുവായ ദൗത്യമാണെന്ന് പൗലോസ് ശ്ലീഹായുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത ബസിലിക്കയില്‍ നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ ഓര്‍മിപ്പിച്ചു. ഒരോ വര്‍ഷവും ആചരിക്കുന്ന ക്രൈസ്തവ

കോതമംഗലം: ആഗോള കത്തോലിക്കാ സഭയ്ക്ക് യേശുവിന്റെ കരുണാര്‍ദ്ര സ്‌നേഹം രോഗീ ശുശ്രൂഷയിലൂടെ നല്‍കിക്കൊണ്ട് സുവിശേഷവല്ക്കരണത്തിന്റെ നൂതനപാത വെട്ടിത്തുറന്ന ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ ഭാഗമായി കൃതജ്ഞതാ ബലിയും പൊതുസമ്മേളനവും 31 ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തിഡ്രലില്‍ നടക്കും. ഇതിന് മുന്നോടിയായി ധന്യന്റെ സന്ദേശം വിശ്വാസ സമൂഹ ത്തിലേക്ക് എത്തിക്കുന്നതിനായി പഞ്ഞിക്കാരനച്ചന്റെ ഛായാ ചിത്രം കോതമംഗലം രൂപതയുടെ എല്ലാ ഇടവകകളിലൂടെയും പ്രയാണം നടത്തി. രൂപതയിലെ 14 ഫൊറോനകളുടെ കീഴില്‍ അതാത് ഫൊറോന വികാരിമാരും

തലശേരി: നഴ്‌സറി സ്‌കൂള്‍ മുതല്‍ ഒരുമിച്ച് പഠിച്ച അയല്‍വാ സികളായ രണ്ടു ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരുമിച്ച് ഒരേ സഭയില്‍ വൈദികരായി അഭിഷേകം ചെയ്യപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോനായും ഇടവകാ സമൂഹവും. വായാട്ടുപറമ്പിലെ ഫാ. ചാക്കോ മൂലേക്കാട്ടിലും ഫാ. മാത്യു കണി വേലിലും ആണ് ഈ നവ വൈദികര്‍. ഒസിഡി സഭാംഗങ്ങളായ ഇരുവരും വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോനാ ദേവാ ലയത്തില്‍ വച്ച് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാ നിയില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു.

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സഭകള്‍ ഇപ്പോള്‍തന്നെ ഒന്നാണെന്നും അത് തിരിച്ചറിയുകയും അനുഭവിക്കുകയും പ്രകടമാക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും ലിയോ 14 -ാമന്‍ പാപ്പ. സഭൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് റോമിലെ വിശുദ്ധ പൗലോസിന്റെ ബസിലിക്കയില്‍ നടന്ന പ്രത്യേക സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു പാപ്പ. പൗലോസ് ശ്ലീഹായെപ്പോലെ ക്രിസ്തുവിനെ ലോകത്തിന് മുന്‍പില്‍ പ്രഘോഷിക്കുക എന്നത് എല്ലാ ക്രൈസ്തവരുടെയും പൊതുവായ ദൗത്യമാണെന്ന് പൗലോസ് ശ്ലീഹായുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത ബസിലിക്കയില്‍ നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ ഓര്‍മിപ്പിച്ചു. ഒരോ വര്‍ഷവും ആചരിക്കുന്ന ക്രൈസ്തവ

കോതമംഗലം: ആഗോള കത്തോലിക്കാ സഭയ്ക്ക് യേശുവിന്റെ കരുണാര്‍ദ്ര സ്‌നേഹം രോഗീ ശുശ്രൂഷയിലൂടെ നല്‍കിക്കൊണ്ട് സുവിശേഷവല്ക്കരണത്തിന്റെ നൂതനപാത വെട്ടിത്തുറന്ന ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ ഭാഗമായി കൃതജ്ഞതാ ബലിയും പൊതുസമ്മേളനവും 31 ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തിഡ്രലില്‍ നടക്കും. ഇതിന് മുന്നോടിയായി ധന്യന്റെ സന്ദേശം വിശ്വാസ സമൂഹ ത്തിലേക്ക് എത്തിക്കുന്നതിനായി പഞ്ഞിക്കാരനച്ചന്റെ ഛായാ ചിത്രം കോതമംഗലം രൂപതയുടെ എല്ലാ ഇടവകകളിലൂടെയും പ്രയാണം നടത്തി. രൂപതയിലെ 14 ഫൊറോനകളുടെ കീഴില്‍ അതാത് ഫൊറോന വികാരിമാരും

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?