
വാഷിംഗ്ടണ്‍ ഡി.സി: യുഎസ് ബിഷപ്പുമാരുടെ പ്രോ-ലൈഫ് കമ്മിറ്റി ചെയര്‍മാന്‍ ബിഷപ് ഡാനിയല്‍ തോമസും അല്‍മായര്‍, വിവാഹം, കുടുംബജീവിതം, യുവജനങ്ങള്‍ എന്നിവയ്ക്കായുള്ള കമ്മിറ്റിയുടെ ചെയര്‍മാന്‍ ബിഷപ് റോബര്‍ട്ട് ബാരനും ഐവിഎഫ് കൂടുതലാളുകളിലേക്ക് എത്തിക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ ഉത്തരവിനെതിരെ രംഗത്ത്. വന്ധ്യതയ്ക്ക് പരിഹാരമായി കൂടുതല്‍ ധാര്‍മികമായ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് യു.എസ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന് വേണ്ടി ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. അജപാലകര്‍ എന്ന നിലയില്‍, വന്ധ്യത അനുഭവിക്കുന്ന നിരവധി ദമ്പതികളുടെ കഷ്ടപ്പാടുകള്‍

ഫ്‌ളോറിഡ: കൊല്ലപ്പെട്ടേക്കാമായിരുന്ന 23,000ത്തിലധികം കുഞ്ഞുങ്ങള്‍ ജീവനിലേക്ക്. ഫ്‌ളോറിഡ സംസ്ഥാനത്ത് ഹാര്‍ട്ട് ബീറ്റ് പ്രൊട്ടക്ഷന്‍ നിയമം പ്രാബല്യത്തില്‍ വന്നതോടെയാണ് ഇത്രയും കുഞ്ഞുങ്ങള്‍ക്ക് ജീവന്റെ വെളിച്ചംകാണാന്‍ അവസരം ലഭിച്ചത്. 2023ല്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ‘ഹൃദയമിടിപ്പ് സംരക്ഷണ നിയമം’ (Heartbeat Protection Act) ഒപ്പുവെച്ചതിനുശേഷം ഫ്‌ലോറിഡ, അമേരിക്കയിലെ മികച്ച പ്രോലൈഫ് സംസ്ഥാനങ്ങളിലൊന്നായി മാറി. ഗര്‍ഭച്ഛിദ്രം ചെയ്യപ്പെടുമായിരുന്ന 23,000ത്തിലധികം കുഞ്ഞുങ്ങള്‍ക്ക് ഭൂമിയില്‍ പിറന്നുവീഴാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നാണ് ഫ്‌ളോറിഡ ഏജന്‍സി ഫോര്‍ ഹെല്‍ത്ത്‌കെയര്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തുവിട്ട പുതിയ ഡാറ്റ. ഗര്‍ഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ്

വാഷിംഗ്ടണ്‍ ഡിസി: ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നില്‍ റഷ്യയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളും ക്രിമിനല്‍ ആശയസംഹിതയുമാണെന്ന് ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലക്ക സഭയുടെ തലവന്‍ ആര്‍ച്ചുബിഷപ് സ്വിയസ്ലേവ് ഷെവ്ചുക്ക്. അമേരിക്കന്‍ കാത്തലിക്ക് സര്‍വകലാശയിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്. സര്‍വകലാശാലയിലെ പൗരസ്ത്യ ക്രൈസ്തവകേന്ദ്രമാണ് ചടങ്ങ് സംഘടിപ്പിച്ചത്. സര്‍വകലാശാല പ്രസിഡന്റ് ഡോ. പീറ്റര്‍ കില്‍പാട്രിക് ആര്‍ച്ചുബിഷപ്പിനെ പരിചയപ്പെടുത്തി. ഉക്രെയ്‌നിലെ യുദ്ധത്തിന്റെ മൂലകാരണങ്ങളെക്കുറിച്ചും റഷ്യയുടെ ക്രിമിനല്‍ പ്രത്യയശാസ്ത്രത്തെക്കുറിച്ചും സമാധാനത്തിന്റെയും പ്രത്യാശയുടെയും ആശയങ്ങളെക്കുറിച്ചും ആര്‍ച്ചുബിഷപ് സംസാരിച്ചു. യുദ്ധത്തിന്റെ പ്രധാന കാരണം റഷ്യന്‍ നവ-സാമ്രാജ്യത്വ അഭിലാഷങ്ങളാണെന്ന്

കൊച്ചി: വിദ്യാഭ്യാസ, ആരോഗ്യ, ആതുര ശുശ്രൂഷാ രംഗത്ത് നിസ്തുല സംഭാവനകള്‍ നൂറ്റാണ്ടുകളായി നല്‍കുന്ന ക്രൈസ്തവസ്ഥാപനങ്ങള്‍ തകര്‍ക്കാനായി അണിയറയി ലൊരുങ്ങുന്ന ആസൂത്രിത നീക്കങ്ങള്‍ വിലപ്പോവില്ലെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഉന്നതനിലവാരം പുലര്‍ത്തുന്നതും വിശിഷ്ഠസേവനങ്ങള്‍ പങ്കുവയ്ക്കുന്നതുമായ ക്രൈസ്തവ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന തീവ്രവാദശക്തികളെയും നിരോധിത സംഘടനകളുടെ മറുരൂപങ്ങളെയും ക്രൈസ്തവ സമൂഹം തിരിച്ചറിയുന്നു. ക്രൈസ്തവ സേവനങ്ങളുടെയും ശുശ്രൂഷകളുടെയും ഗുണഫലങ്ങള്‍ അനുഭവിക്കുന്നത് ക്രൈസ്തവ സമുദായം മാത്രമല്ല

തിരുവനന്തപുരം: ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നരോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ തലസ്ഥാന നഗരിയില്‍ പ്രതിഷേധമിരമ്പി. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന 18 വയസിനു മുകളില്‍ പ്രായമുള്ളവരുടെ തൊഴില്‍ പരിശീലനത്തിനായി കഴിഞ്ഞ 11 വര്‍ഷങ്ങളായി ബജറ്റില്‍ പ്രഖ്യാപിച്ച ഫണ്ട് വിനിയോഗിക്കാതെ ലാപ്‌സാക്കിയതിനെതിരെ ഗുണ ഭോക്താക്കളും രക്ഷിതാക്കളും ജീവനക്കാരുമടക്കം അയ്യായി രത്തോളം പേര്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ചു. കെ.പി. രാജേന്ദ്രന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയര്‍മാന്‍ ഫാ. റോയ് മാത്യു വടക്കേല്‍ ആമുഖ ഭാഷണം നടത്തി. സ്‌പെഷ്യല്‍ ഒളിംപിക്‌സ് ഭാരത് ഏരിയ

വത്തിക്കാന്‍ സിറ്റി: ‘പാപ്പ അപകടനില തരണം ചെയ്തിട്ടുണ്ടോ’ എന്നാണ് ചോദ്യമെങ്കില്‍, ഇല്ല എന്നാണ് ഉത്തരം. ഇപ്പോള്‍ പാപ്പയുടെ ജീവന്‍ അപകടത്തിലാണോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും അതിന്റെയും ഉത്തരം.’ പാപ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ച പാപ്പയെ ചികിത്സിക്കുന്ന ഡോ. സെര്‍ജിയോ അല്‍ഫിയേരിയുടെ വാക്കുകളാണിത്. ഒരുപക്ഷേ ഉത്തരങ്ങളെക്കാള്‍ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്ന ഈ വിശദീകരണം തന്നെ പാപ്പയുടെ ആരോഗ്യനില ഇപ്പോഴും തൃപ്തികരമല്ലെന്ന് വ്യക്തമാക്കുന്നു. പാപ്പ ഇപ്പോഴും ശ്വാസതടസം അനുഭവിക്കുന്നുണ്ടെന്നും നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ പാപ്പക്ക് സപ്ലിമെന്റല്‍

ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ (കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍) ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലങ്ങളായി തുടരുന്ന പ്രതിസന്ധികളും ആശങ്കകളും കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ദേശീയ വിദ്യാഭ്യാസനയം 2020നെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ സംവിധാനങ്ങളില്‍ അനുദിനം വരുത്തിക്കൊണ്ടിരിക്കുന്ന പരിഷ്‌കരണങ്ങളുടെ പിന്നില്‍ അജണ്ടകള്‍ ഒളിഞ്ഞിരിക്കുന്നു. രാജ്യത്തെ സര്‍വകലാശാലകളുടെ പരമോന്നത സമിതിയാണ് യുജിസി. കരടു റെഗുലേഷന്‍ 2025 സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും പ്രമോഷനുമുള്ള ഏറ്റവും കുറഞ്ഞ യോഗ്യതകളും ഉന്നതവിദ്യാഭ്യാസത്തിലെ നിലവാര

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ക്രൈസ്തവ വിശ്വാസികള്‍ നിരാഹാര സമരം നടത്തി. ‘ക്രൂരമായ ഈ നിയമം നമ്മുടെ രാജ്യത്തിന്റെ മതേതര ഭരണഘടനയ്ക്ക് എതിരും ക്രിസ്ത്യന്‍ വിരുദ്ധവുമാണെന്നും’ അരുണാചല്‍ ക്രിസ്ത്യന്‍ ഫോറം (എസിഎഫ്) പറഞ്ഞു. ‘ഇത് സ്വതന്ത്രമായി മതവിശ്വാസം ഏറ്റുപറയാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തെ ലംഘിക്കുന്നു,’ എസിഎഫ് പ്രസിഡന്റ് താരാ മിറി മാധ്യമങ്ങളോട് പറഞ്ഞു. ഇറ്റാനഗറില്‍ നിരാഹാര സമരം സംഘടിപ്പിച്ച സംഘടനയായ എസിഎഫ്, ബഹുവിഭാഗം ക്രിസ്ത്യാനികളും ആഴ്ചയിലുടനീളം സംസ്ഥാനത്തെ 29 ജില്ലകളില്‍

മണ്ടാലേ/മ്യാന്‍മാര്‍: ലഹരിയുടെ പിടിയില്‍ തന്നെ ആക്രമിക്കാനെത്തിയ പത്തംഗ സംഘത്തോട് മ്യാന്‍മാറിലെ ഇടവക വികാരിയായ ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിന്‍ യെ നായിംഗ് വിന്‍ തികഞ്ഞ ശാന്തതയോടെ ഇപ്രകാരം പറഞ്ഞു- ‘ഞാന്‍ ദൈവത്തിന്റെ മുമ്പില്‍ മാത്രമേ മുട്ടുമടക്കാറുള്ളൂ’. സംഘത്തിന് മുന്നില്‍ മുട്ടുകുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ച ഈ മറുപടിയില്‍ പ്രകോപിതനായ സംഘനേതാവ് കഠാര കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിലും ദേഹത്തും തുടരെ തുടരെ കുത്തുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ സ്ത്രീകളുടെ വാക്കുകള്‍ പ്രകാരം ‘ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിന്‍ ഒരു വാക്കുപോലും ഉരിയാടുകയോ ബഹളം വയ്ക്കുകയോ













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

പത്തനംതിട്ട: മഞ്ഞനിക്കര മാര്‍ ഇഗ്നാത്തിയോസ് ദയറയില്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 94-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി എട്ട് മുതല്‍ 14 വരെ നടക്കും. എട്ടിനു രാവിലെഎട്ടിന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് എന്നീ മെത്രാപ്പോലീത്തമാരുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. തുടര്‍ന്ന് ദയറയിലും യാക്കോ ബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും. 13ന് രാവിലെ 7.30ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍

വാഷിംഗ്ടണ്‍ ഡി.സി: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രകടനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ ഇന്ന് (ജനുവരി 23-ന്) അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടക്കും. പതിനായിരക്കണക്കിന് വിശ്വാസികളും പ്രോ-ലൈഫ് പ്രവര്‍ത്തകരും അണിചേരും. ‘ജീവന്‍ ഒരു സമ്മാനം’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഈ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കും. കൂടാതെ യു.എസ്. ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്സണ്, ജനപ്രതിനിധികള്‍, ബിഷപ്പുമാര്‍ തുടങ്ങിയവരും മാര്‍ച്ചില്‍ പങ്കെടുക്കും.

ന്യൂഡല്‍ഹി: ഒഡീഷയില്‍ ക്രിസ്ത്യന്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ച് ബലമായി ചാണകം കഴിപ്പിച്ച സംഭവത്തെ അപലപിച്ച് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). മനുഷ്യാന്തസിനും മതസ്വാതന്ത്ര്യത്തിനും നേരെ നടന്ന ഗുരുതരമായ ആക്രമമാണിതെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും സിബിസിഐ വക്താവ് ഫാ. റോബിന്‍സന്‍ റൊഡ്രിഗസ് ആവശ്യപ്പെട്ടു. മതപരിവര്‍ത്തനം ആരോപിച്ച് ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയിലെ പര്‍ജാങ് ഗ്രാമത്തില്‍ വച്ച് ജനുവരി 4നായിരുന്നു പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായിക്കിനെ ഒരു സംഘം ആളുകള്‍ പരസ്യമായി ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്തത്.

പത്തനംതിട്ട: മഞ്ഞനിക്കര മാര്‍ ഇഗ്നാത്തിയോസ് ദയറയില്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 94-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി എട്ട് മുതല്‍ 14 വരെ നടക്കും. എട്ടിനു രാവിലെഎട്ടിന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് എന്നീ മെത്രാപ്പോലീത്തമാരുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. തുടര്‍ന്ന് ദയറയിലും യാക്കോ ബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും. 13ന് രാവിലെ 7.30ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍

ന്യൂഡല്‍ഹി: ഒഡീഷയില്‍ ക്രിസ്ത്യന്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ച് ബലമായി ചാണകം കഴിപ്പിച്ച സംഭവത്തെ അപലപിച്ച് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). മനുഷ്യാന്തസിനും മതസ്വാതന്ത്ര്യത്തിനും നേരെ നടന്ന ഗുരുതരമായ ആക്രമമാണിതെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും സിബിസിഐ വക്താവ് ഫാ. റോബിന്‍സന്‍ റൊഡ്രിഗസ് ആവശ്യപ്പെട്ടു. മതപരിവര്‍ത്തനം ആരോപിച്ച് ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയിലെ പര്‍ജാങ് ഗ്രാമത്തില്‍ വച്ച് ജനുവരി 4നായിരുന്നു പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായിക്കിനെ ഒരു സംഘം ആളുകള്‍ പരസ്യമായി ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്തത്.

ഭുവനേശ്വര്‍ (ഒഡീഷ): ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സ്, മക്കളായ 10 വയസുകാരന്‍ ഫിലിപ്പ്, ആറു വയസുകാരന്‍ തിമോത്തി എന്നിവരുടെ രക്തസാക്ഷിത്വത്തിന് 27 വയസ്. 1999 ജനുവരി 22-ന് അര്‍ദ്ധരാത്രിയിലായിരുന്നു രാജ്യത്തെ നടുക്കിയ ആ കൊടുംക്രൂരത നടന്നത്. ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പുര്‍ ഗ്രാമത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിലും പ്രാര്‍ത്ഥനാ സമ്മേളനത്തിലും പങ്കെടുക്കാന്‍ എത്തിയതായിരുന്നു സ്റ്റെയിന്‍സ് മക്കള്‍ക്കൊപ്പം. ജീപ്പിനുള്ളില്‍ കിടന്നുറങ്ങിയിരുന്ന അവരെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ പ്രവര്‍ത്തകരായ ദാരാസിംഗിന്റെ നേതൃത്വലുള്ള 50 അംഗ സം ഘം പെട്രോളിച്ച്

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?