മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിലെ സഭ പൗരോഹിത്യ വസന്തത്തിലേക്ക്; ഈ വർഷം ഡീക്കൻപട്ടം സ്വീകരിച്ചത് 13 പേർ0
- ASIA, Asia National, WORLD
- June 27, 2022
വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രം ഭരണഘടനാ പരമായ അവകാശമല്ലെന്ന ചരിത്രവിധി പ്രഖ്യാപിച്ച യു.എസ് സുപ്രീം കോടതിയിൽനിന്ന് വീണ്ടും ഒരു സുപ്രധാന വിധി. കളിക്കളത്തിൽ മുട്ടുകുത്തി പ്രാർത്ഥിച്ചതിന്റെ പേരിൽ ജോലിയിൽനിന്ന് മാറ്റി നിറുത്തപ്പെട്ട ഫുട്ബോൾ കോച്ചിന്റെ കേസിലാണ്, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിർണായക വിധി സുപ്രീം കോടതിയിൽനിന്നുണ്ടായത്. കായികാധ്യാപകൻ ജോസഫ് കെന്നഡിയെ ബ്രമെർട്ടൺ സ്കൂൾ ഡിസ്ട്രിക് കൈക്കൊണ്ട നടപടി അന്യായമാണെന്ന് വിധിച്ചുകൊണ്ടാണ്, പൊതു പ്രാർത്ഥനകൾ അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. യു.എസ് സുപ്രീം കോടതിയിലെ ഒൻപത് ജഡ്ജുമാരിൽ
ചിക്കാഗോ: സവിശേഷമായ ‘ഇന്റർസെഷൻ മിനിസ്ട്രിക്ക്’ തുടക്കം കുറിച്ച് ലോകനന്മയ്ക്കു വേണ്ടിയുള്ള മാധ്യസ്ഥ പ്രാർത്ഥനയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഏമ്പ്രയിൽ ജോസഫ് തോമസ് (83) ചിക്കാഗോയിൽ നിര്യാതനായി. അമേരിക്കയിലെ മലയാളി കത്തോലിക്കർക്കിടയിൽ വിശിഷ്യാ, ജീസസ് യൂത്ത് അംഗങ്ങൾക്കിടയിൽ ‘പപ്പ’ എന്ന പേരിൽ സുപരിചിതരായ ഇദ്ദേഹത്തിന്റെ വിയോഗം ജൂൺ 24 നായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് രണ്ട് ആഴ്ചയായി ചികിത്സയിലായിരുന്നു ഇദ്ദേഹം. മൃതസംസ്ക്കാര കർമം ജൂൺ 27 രാവിലെ 10.00ന് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ നടക്കും. ജൂൺ 26
വാഷിംഗ്ടൺ ഡി.സി: ഗർഭാശയങ്ങളെ കൊലക്കളമാക്കി മാറ്റിയ, ദശലക്ഷക്കണക്കിന് കുരുന്നുകളെ അരുംകൊല ചെയ്യാൻ നിയമസാധുത നൽകിയ കുപ്രസിദ്ധമായ ഗർഭച്ഛിദ്ര വിധി തിരുത്തിക്കുറിച്ച് യു.എസ് സുപ്രീം കോടതി. ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണെന്നും ഗർഭച്ഛിദ്രത്തിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നുമുള്ള 1973ലെ ‘റോ വേഴ്സസ് വേഡ്’ വിധിയാണ് സുപ്രീം കോടതി തിരുത്തിയെഴുതിയത്. ‘ഡോബ്സ് വേഴ്സസ് ജാക്സൺ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട കേസിലെ വിധി പ്രഖ്യാപനത്തിലൂടെ, 1973ലെ ഫെഡറൽ നിയമം ഭേദഗതി ചെയ്യപ്പെടുമ്പോൾ യു.എസിലെ പ്രോ ലൈഫ് ചരിത്രത്തിൽ രചിക്കപ്പെടുന്നത്
മെക്സിക്കോ സിറ്റി: അക്രമിയെ ഭയന്ന് പ്രാണരക്ഷാർത്ഥം ദൈവാലയത്തിലേക്ക് ഓടിക്കയറിയ ഒരാളെ ആയുധധാരിയിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കവേ രണ്ട് കത്തോലിക്കാ വൈദികർ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ പർവതമേഖലയായ താരഹുമാരയിൽ സേവനം ചെയ്യുന്ന ജെസ്യൂട്ട് സഭാംഗങ്ങളായ ഫാ. ജാവിയർ കാംപോസ്, ഫാ. ജോവാക്വിൻ മോറ എന്നിവരാണ് ഇക്കഴിഞ്ഞ ദിവസം ആയുധധാരികളുടെ അരുംകൊലയ്ക്ക് ഇരയായത്. വിശ്വാസീസമൂഹത്തെ ഒന്നടങ്കം നടുക്കുന്ന ഈ വാർത്ത മെക്സിക്കോയിലെ ജെസ്യൂട്ട് സഭാ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ലൂയിസ് ജെറാർഡോ മോറോ മാഡ്രിഡാണ് പുറത്തുവിട്ടത്. സംഭവത്തിൽ ദുഃഖവും നടുക്കവും രേഖപ്പെടുത്തിയ
തിരുവനന്തപുരം: ദൈവദാസന് ആര്‍ച്ച്ബിഷപ് മാര്‍ ഈവാനിയോസ് പിതാവ് വിശ്വാസത്തിന്റെ നേര് സാക്ഷ്യമാണന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മാര്‍ ഈവാനിയോസ് പിതാവിന്റെ 69-ാമത് ഓര്‍മ്മ പെരുന്നാളിന് തുടക്കംകുറിച്ചുകൊണ്ട് ഈവാനിയോസ് പിതാവിന്റെ കബര്‍ സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ കുര്‍ബാന മധ്യേ സന്ദേശം നല്‍കുകയായിരുന്നു കാതോലിക്ക ബാവ. ദൈവത്തോട് ചേര്‍ന്നുനിന്ന് സത്യത്തെ പിന്‍ചെല്ലണമെന്ന് ബാവ വിശ്വാസികളെ ഓര്‍മിപ്പിച്ചു. നവീകരിച്ച കബര്‍ ചാപ്പലിന്റെ കൂദാശ കാതോലിക്കാ ബാവ നിര്‍വഹിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍
ബിജു ഡാനിയേല്‍ മനുഷ്യനേത്രങ്ങളില്‍ പതിക്കുന്ന പ്രതിബിംബങ്ങളെ ഒരു രൂപമായി കാണുന്നതിനെ നിര്‍വചിച്ച ശാസ്ത്രജ്ഞനാണ് ഫ്രാങ്കോയിസ് ഡി അഗ്വിലോണ്. ഇരട്ടക്കുഴല്‍ ദൂരദര്‍ശിനിയായ ബൈനോക്കുലറിന്റെ പ്രാരംഭചിന്തകള് നല്കിയതും അഗ്വിലോണാണ്. ഇദ്ദേഹം സ്പാനിഷ് നെതര്ലണ്ടില്നിന്നുള്ള ഈശോസഭാ വൈദികനായാണ് അറിയപ്പെടുന്നത്. ഗണിതശാസ്ത്രജ്ഞന്, ഭൗതിക ശാസ്ത്രജ്ഞന്, വാസ്തുശില്പി എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്നിരുന്നു. ജനനം ബല്‍ജിയത്തിന്റെ തലസ്ഥാനകേന്ദ്രമായ ബ്രസല്‍സില്‍ 1567 ജനുവരി നാലിന്. പിതാവ് വിവേകിയായ ഫിലിപ് എന്നറിയപ്പെട്ടിരുന്ന സ്പെയിനിലെ ഫിലിപ്പ് രണ്ടാമന് രാജാവിന്റെ സെക്രട്ടറിയായിരുന്നു. 1586-ല്‍ പശ്ചിമ ബല്‍ജിയത്തിലെ ഹൈനൗട്ട് പ്രവിശ്യയിലുള്ള ടൂര്നയി പട്ടണത്തിലെ
വിനില്‍ ജോസഫ് വീടിന്റെ ഗൃഹപ്രവേശം പലരുടെയും സ്വപ്നമാണ്. ആ സ്വപ്നത്തിന്റെ പൂര്‍ത്തീകരണത്തിനൊപ്പം ഒരു നന്മപ്രവൃത്തികൂടി ആയാല്‍, അത് കൂടുതല്‍ സുന്ദരമാകും. അത്തരമൊരു സംഭവമാണ് കാസര്‍ഗോഡ് ജില്ലയിലെ കോടാം-ബേളൂര്‍ പഞ്ചായത്തിലെ കുടിയേറ്റ ഗ്രാമമായ കനകപ്പള്ളിയില്‍ നടന്നത്. അവിടുത്തെ സജീവ് മറ്റത്തില്‍-ജയ സജീവ് ദമ്പതികള്‍ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ച് പത്ത് കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി നല്‍കിയിരിക്കുകയാണ്. നിരാലംബരും നിസഹായരുമായ ഈ പത്ത് കുടുംബങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരത്തിനായി സമ്പാദ്യത്തിന്റെ വലിയൊരു ഭാഗമാണ് സജീവും കുടുംബവും നല്‍കിയിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയില്‍നിന്നുള്ള
ഇ. സന്തോഷ് കുമാര്‍ സിജോ എം. ജോണ്സണ് ദൃശ്യസമ്പന്നമായ ചില തുടക്കങ്ങളിലൂടെ സ്വന്തം കഥയെ അവതരിപ്പിക്കുന്നു. അത്തരം തുടക്കങ്ങളെ അയാള്‍ ഒരു നോവലിന്റെ വിവരണാത്മകമായ രീതിയിലേക്ക് വഴിമാറ്റുന്നു. അങ്ങനെ നോക്കുമ്പോള്‍ സിജോയുടെ കഥകള്‍ മിക്കവാറും എല്ലാം തന്നെ നോവലുകളാണെന്നു പറയണം. വലിപ്പം കൊണ്ടല്ല, എഴുതുന്നതിന്റെ രീതി കൊണ്ടാണ് കഥകള്‍ ഇങ്ങനെ നോവലുകളായി രൂപാന്തരപ്പെടുന്നത്. കഥാപാത്രങ്ങളുടെ ജീവിതകഥ മുഴുവനായും നമുക്ക് ഓരോ കഥയിലും വായിക്കാം. അവരുടെ ജനനം, ചെറുപ്പകാലം, വിദ്യാഭ്യാസം, കുടുംബജീവിതം, തൊഴില്‍ എന്നിങ്ങനെ ഒരു മനുഷ്യജീവിതത്തിന്റെ എല്ലാഘട്ടങ്ങളേയും വിവരിച്ചുതന്നുകൊണ്ടാണ്
ചരിത്രത്തിന്റെ നാൾവഴിയിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങളരങ്ങേറിയതും രക്തപ്പുഴയൊഴുകിയതും പുതിയ സംസ്കാരങ്ങളുണർന്നതും യൂറോപ്പിലാണ്. ഈ യൂറോപ്പിന്റെ ഇന്നിന്റെ അവസ്ഥാവിശേഷങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് കെ. ടി ത്രേസ്യയുടെ ‘യൂറോപ്പ് ഒരു വിസ്മയം.’ ചരിത്രം അവശേഷിപ്പിച്ചവ ഇന്നും കേടുകൂടാതെ നിലനിർത്തിയിരിക്കുന്ന യൂറോപ്പ്യൻ കാഴ്ചകളും യൂറോപ്പിന്റെ പ്രകൃതി മനോഹാരിതയും ലേഖകിക വിവരിക്കുന്നു ഇവിടെ. സ്പെയിൻ, ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിസ്റ്റർലൻഡ്, ഇറ്റലി, വത്തിക്കാൻ എന്നീ ഏഴ് രാജ്യങ്ങളിലൂടെയുള്ള യാത്രയിൽ കണ്ടലേകാത്ഭുതങ്ങളായ ഈഫൽ ടവറും പിസായിലെ ചരിഞ്ഞഗോപുരവും ദൈവാലയങ്ങളിലെ ശിൽപ്പ സൗന്ദര്യങ്ങളുടെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും
ജപമാലയുടെ ഉത്ഭവത്തെയും വളർച്ചയെയും പറ്റി അറിവു നൽകുന്നതോടൊപ്പം ജപമാല ചൊല്ലി മറിയത്തിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഫാ. സെബാസ്റ്റ്യൻ കിഴക്കെയിലിന്റെ ‘ജപമാല’യും മരിയൻ വിജ്ഞാനീയവും.’ മാതാവായ മറിയത്തിന്റെ സംരക്ഷണം നമുക്കു ലഭിക്കുന്നതിനും തിന്മയുടെ ശക്തികളിൽനിന്ന് നമ്മെ പരിരക്ഷിക്കുന്നതിനും, പാപത്തിന്റെ വഴികളിൽ സഞ്ചരിക്കാൻ ഇടയാകാതിരിക്കുന്നതിനും നാം ഏറെ താൽപ്പര്യത്തോടെയും ആഴമുള്ള വിശ്വാസത്തോടെയും ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഗ്രന്ഥം ഉദ്ബോധിപ്പിക്കുന്നു. ജപമാലയുടെ പിന്നിലെ രഹസ്യങ്ങൾ മനസ്സിലാക്കാൻ താൽപ്പര്യപ്പെടുന്നവർക്കും പ്രത്യകിച്ച് യുവമനസ്സുകൾക്ക് ഏറെ സഹായകരമാകുന്ന ഈ ഗ്രന്ഥം
Don’t want to skip an update or a post?