Follow Us On

19

September

2024

Thursday

Latest News

  • കരുവന്‍ചാല്‍ സെന്റ് ജോസഫ്സ് ആശുപത്രി വജ്രജൂബിലി നിറവില്‍

    കരുവന്‍ചാല്‍ സെന്റ് ജോസഫ്സ് ആശുപത്രി വജ്രജൂബിലി നിറവില്‍0

    ആലക്കോട്: തളിപ്പറമ്പിന്റെ കിഴക്കന്‍ മലയോരത്തെ ആശുപത്രിയാണ് തലശേരി അതിരൂപതയുടെ സ്ഥാപനമായ കരുവന്‍ചാല്‍ സെന്റ് ജോസഫ്‌സ് ആശുപത്രി. 1960-കളുടെ തുടക്കത്തില്‍ ഒറ്റമുറിയില്‍ ഒരു കമ്പോണ്ടറും നഴ്‌സും മാത്രമുള്ള ആതുരശുശ്രൂഷാകേന്ദ്രമായി തുടങ്ങിയതായിരുന്നു ഇത്. 1964-65 വര്‍ഷത്തില്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയുടെ ശ്രമഫലമായി രൂപതയുടെ സ്ഥാപനമായി ആശുപത്രി മാറ്റി സ്ഥാപിതമായി. കിടത്തിചികിത്സാ സൗകര്യങ്ങളുള്ള കെട്ടിടം അന്നത്തെ എറണാകുളം അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാറേക്കാട്ടിലാണ് വെഞ്ചരിച്ച് ഉദ്ഘാടനം ചെയ്തത്. അന്നുതന്നെ കരുവന്‍ചാല്‍ ടൗണില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ കുരിശുപള്ളിയും വെഞ്ചരിച്ചു. ആശുപത്രിയുടെ വജ്രജൂബിലി

  • മാര്‍ ഗ്രിഗോറിയോസ് സ്മാരക ബഥനി ശാന്തിഭവന്‍ സ്പെഷ്യല്‍ സ്‌കൂള്‍ രജതജൂബിലി നിറവില്‍

    മാര്‍ ഗ്രിഗോറിയോസ് സ്മാരക ബഥനി ശാന്തിഭവന്‍ സ്പെഷ്യല്‍ സ്‌കൂള്‍ രജതജൂബിലി നിറവില്‍0

    തിരുവല്ല: ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ സ്മാരകമായി ജന്മനാടായ കല്ലൂപ്പാറ കടമാന്‍കുളത്ത് പ്രവര്‍ത്തിച്ചുവരുന്ന മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ബഥനി ശാന്തിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ രജതജൂബിലി നിറവില്‍. ബഥനി സന്യാസിനീസമൂഹം തിരുവല്ലാ പ്രൊവിന്‍സിന്റെ ചുമതലയില്‍ നടത്തിവരുന്ന സ്‌കൂളിന്റെ കൂദാശ 1999 മെയ് 25-ന് ബിഷപ് ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസാണ് നിര്‍വഹിച്ചത്. സ്‌കൂളിന്റെ ഉദ്ഘാടനം ആര്‍ച്ചുബിഷപ് സിറില്‍ മാര്‍ ബസേലിയോസ് നിര്‍വഹിച്ചു. 14 കുട്ടികളുമായി ആരംഭിച്ച സ്ഥാപനത്തില്‍, നിലവില്‍ 158 കുട്ടികള്‍ പഠനം നടത്തുന്നു. ബഥനി സിസ്റ്റേഴ്‌സിന്റെയും സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരുടെയും

  • കറന്റും വെള്ളവും ലഭിക്കാന്‍ മാതാവിന്റെ സഹായം തേടി ക്യൂബന്‍ ആര്‍ച്ചുബിഷപ്

    കറന്റും വെള്ളവും ലഭിക്കാന്‍ മാതാവിന്റെ സഹായം തേടി ക്യൂബന്‍ ആര്‍ച്ചുബിഷപ്0

    ഹവാന/ ക്യൂബ:  ക്യൂബയുടെ പ്രത്യേക മധ്യസ്ഥയായ കോബ്രെയിലെ  ഉപവിയുടെ കന്യകയുടെ പ്രത്യേക സഹായം തേടി സാന്റിയാഗോ ഡെ ക്യൂബ ആര്‍ച്ചുബിഷപ് ഡിയോനിസിയോ ഗുയിലേര്‍ണോ ഗാര്‍സിയ. ഓശാന ഞായര്‍ ദിവസമാണ് ക്യൂബന്‍ ജനത നേരിടുന്ന വെല്ലുവിളികള്‍ എണ്ണിപ്പറഞ്ഞുകൊണ്ട്  പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക സഹായം ആര്‍ച്ചുബിഷപ് യാചിച്ചത്. വെള്ളവും കറന്റും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം  സാധാരണ ജീവിതം നയിക്കുവാനുള്ള സ്വാതന്ത്ര്യവും ക്യൂബന്‍ ജനതക്ക് നല്‍കണമെന്ന് അറുപത് വര്‍ഷത്തിലധികമായി ഏകാധിപത്യ ഭരണത്തിന് കീഴില്‍ തുടരുന്ന ക്യൂബയിലെ ജനങ്ങള്‍ക്ക് വേണ്ടി  ഉപവിയുടെ കന്യകയുടെ

  • ഫ്രാന്‍സിസ് പാപ്പയുടെ വിചിന്തനങ്ങള്‍ ഈ വര്‍ഷത്തെ കൊളോസിയത്തിലെ കുരിശിന്റെ വഴി വ്യത്യസ്തമാക്കും

    ഫ്രാന്‍സിസ് പാപ്പയുടെ വിചിന്തനങ്ങള്‍ ഈ വര്‍ഷത്തെ കൊളോസിയത്തിലെ കുരിശിന്റെ വഴി വ്യത്യസ്തമാക്കും0

    ഈ വര്‍ഷം ദുഃഖവെള്ളി ദിനത്തില്‍ റോമിലെ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴിക്ക്  ധ്യാനചിന്തകള്‍ എഴുതുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാവുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ 11 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ദുഃഖവെള്ളിദിനത്തിലെ കുരിശിന്റെ വഴിക്കുള്ള ധ്യാനചിന്തകള്‍ പാപ്പ എഴുതുന്നത്. പീഡാനുഭവ യാത്രയുടെ ഓരോ സ്റ്റേഷനിലും യേശു അനുഭവിക്കുന്ന കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ള ധ്യാനചിന്തകളാവും പാപ്പ നല്‍കുന്നത്. ‘ പ്രാര്‍ത്ഥനയോടെ യേശുവിനോടൊപ്പം കുരിശിന്റെ വഴിയില്‍’ എന്നതാവും പാപ്പ എഴുതുന്നധ്യാനചിന്തകളുടെ പ്രമേയം. 2025 ജൂബിലി വര്‍ഷത്തിന് മുന്നോടിയായി 2024 പ്രാര്‍ത്ഥനാവര്‍ഷമായി

  • കൂടുതല്‍ മക്കളുള്ള  ദമ്പതികള്‍  ജീവന്റെ സംസ്‌കാരത്തിന്റെ  കാവലാളുകള്‍

    കൂടുതല്‍ മക്കളുള്ള ദമ്പതികള്‍ ജീവന്റെ സംസ്‌കാരത്തിന്റെ കാവലാളുകള്‍0

    തൊടുപുഴ:  കൂടുതല്‍ മക്കളുള്ള  ദമ്പതികള്‍  ജീവന്റെ സംസ്‌കാരത്തിന്റെ  കാവലാളുകളാണെണ് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കെസിബിസി  പ്രോ-ലൈഫ് സംസ്ഥാന ദിനാഘോഷം മൈലക്കൊമ്പ്  ദിവ്യരക്ഷാലയത്തില്‍  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. മരണസംസ്‌കാരം സാധാരണമാകുന്ന ഇക്കാലത്ത് കുടുംബങ്ങള്‍ ജീവന്റെ സംസ്‌കാരത്തിന്റെ വക്താക്കളാകണം.  കപടപരിസ്ഥിവാദികളും  കപടപ്രകൃതി സ്‌നേഹികളും വളരുകയും മനുഷ്യജീവനക്കാള്‍  കാട്ടുമൃഗ ങ്ങളുടെ ജീവനു വില കല്പിക്കുകയും ചെയ്യുന്ന ആധുനിക ലോകത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കും സമൂഹത്തിനും കടമയുണ്ടെന്ന് മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. പൊതുസമ്മേളനത്തില്‍ കെസിബിസി

  • മകനെ വിട്ടുകിട്ടണമെന്ന  അപ്പീല്‍ കേള്‍ക്കാന്‍ തയാറാകാതെ യുഎസ് സുപ്രീം കോടതി

    മകനെ വിട്ടുകിട്ടണമെന്ന അപ്പീല്‍ കേള്‍ക്കാന്‍ തയാറാകാതെ യുഎസ് സുപ്രീം കോടതി0

    മകനെ വിട്ടുകിട്ടണമെന്ന മാതാപിതാക്കളുടെ അപ്പീല്‍ കേള്‍ക്കാന്‍പോലും തയാറാകാതെ യുഎസ് സുപ്രീം കോടതി. ട്രാന്‍സ് പെണ്‍കുട്ടിയാണെന്ന് സ്വയം പ്രഖ്യാപിച്ച കൗമാരക്കാരനായ മകനെ വിട്ടുകിട്ടണമെന്ന ഇന്ത്യാനയില്‍ നിന്നുള്ള ക്രൈസ്തവ ദമ്പതികളുടെ അപ്പീലാണ് കേള്‍ക്കുകപോലും ചെയ്യാന്‍ തയാറാകാതെ യുഎസ് സുപ്രീം കോടതി തള്ളിയത്. തങ്ങളുടെ വിശ്വാസപ്രകാരം മകനെ വളര്‍ത്താന്‍ ശ്രമിക്കുന്നതിനെയാണ് രാജ്യം എതിര്‍ക്കുന്നതെന്ന് ഇന്ത്യാനയില്‍ നിന്നുള്ള മേരി-ജെറമി കോക്‌സ് ദമ്പതികളുടെ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ ഉദരസംബന്ധമായ രോഗത്തിന് വിദഗ്ധ ചികിത്സ ആവശ്യമുള്ളതിനാലാണ് മകനെ മാതാപിതാക്കളുടെ കൂടെ വിടാത്തതെന്നും 16 വയസുള്ളപ്പോള്‍ മാതാപിതാക്കളില്‍

  • മണിപ്പൂര്‍ ക്രിസ്ത്യാനികള്‍ക്ക്  പ്രതീക്ഷയേകി ഓശാന ഞായര്‍

    മണിപ്പൂര്‍ ക്രിസ്ത്യാനികള്‍ക്ക് പ്രതീക്ഷയേകി ഓശാന ഞായര്‍0

    ന്യൂഡല്‍ഹി: കഴിഞ്ഞ മെയ് മുതല്‍ ഗുരുതരമായ വംശീയ അക്രമം നേരിടുന്ന മണിപ്പൂരിലെ കുടിയിറക്കപ്പെട്ട കുക്കി ക്രിസ്ത്യാനികള്‍ ഓശാന ഞായര്‍ ആചരിച്ചു. കുടിയൊഴിപ്പിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ പ്രാദേശിക പള്ളികള്‍ വളരെ ചെറുതാണെതിനാല്‍ വിശ്വാസികള്‍ പള്ളിക്ക് പുറത്തുനിന്ന് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായി. ചുരാചന്ദ്പൂരിലെ ഡോണ്‍ ബോസ്‌കോ ഇടവക, തുയിബോംഗിലെ സെന്റ് മേരീസ് ഇടവക എന്നിങ്ങനെ ധാരാളം അഭയാര്‍ത്ഥികളുള്ള ഇടവകളില്‍ ഓശാന ഞായറാഴ്ച വിശ്വസികളെക്കൊണ്ട് പള്ളികള്‍ നിറഞ്ഞുവെന്ന് ദുരിതാശ്വാസ പുനരധിവാസ സമിതിയുടെ കോര്‍ഡിനേറ്ററും ഇംഫാല്‍ അതിരൂപത വികാരി ജനറാളുമായ

  • വിശുദ്ധവാരത്തില്‍ ലഭിക്കുന്ന പൂര്‍ണദണ്ഡവിമോചനങ്ങള്‍; പാഴാക്കരുതേ ഈ അതുല്യ അവസരം

    വിശുദ്ധവാരത്തില്‍ ലഭിക്കുന്ന പൂര്‍ണദണ്ഡവിമോചനങ്ങള്‍; പാഴാക്കരുതേ ഈ അതുല്യ അവസരം0

    വിശുദ്ധവാരത്തോടും തിരുനാളുകളുടെ തിരുനാളായ ഈസ്റ്ററിനോടും  അനുബന്ധിച്ച് നമുക്കുവേണ്ടിയും ശുദ്ധീകരണ സ്ഥലത്തിലെ ആത്മമാക്കള്‍ക്ക് വേണ്ടിയും പൂര്‍ണ ദണ്ഡവിമോചനം നേടാനുള്ള അതുല്യ അവസരങ്ങള്‍ സഭ നമുക്ക് തരുന്നുണ്ട്. ഈ ദണ്ഡവിമോചനങ്ങളെക്കുറിച്ചും ഇവ എപ്രകാരമാണ് പ്രാപിക്കേണ്ടതെന്നുള്ളതിനെക്കുറിച്ചുമുള്ള അറിവ് പാപത്തിന്റെ കാലികശിക്ഷയില്‍ നിന്ന് മോചനം നേടുന്നതിനുള്ള അപൂര്‍വമായ അവസരമാണ്   നമുക്ക് ലഭ്യമാക്കുന്നത്. ദുഃഖവെള്ളി ദിനത്തിലെ തിരുക്കര്‍മങ്ങളുടെ ഭാഗമായുള്ള കുരിശിന്റെ വണക്കത്തില്‍ ഭക്തിപൂര്‍വം പങ്കുചേരുന്നതിലൂടെയോ, ദുഃഖവെള്ളി ദിനത്തില്‍ വത്തിക്കാനില്‍ മാര്‍പാപ്പ നയിക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ ടെലിവിഷനിലൂടെയോ റേഡിയോയിലൂടെയോ ലൈവായി പങ്കുചേരുന്നതിലൂടെയും ദുഃഖവെള്ളി

  • 2024-ലെ മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനം വെനീസിലേക്ക്

    2024-ലെ മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനം വെനീസിലേക്ക്0

    പ്രശസ്ത കലാപ്രദര്‍ശനമായ വെനീസ് ബിയന്നാലയില്‍ സംബന്ധിക്കുന്നതിനായി ഏപ്രില്‍ മാസത്തില്‍ പാപ്പ കനാലുകളുടെ നാടായ  വെനീസ് സന്ദര്‍ശിക്കും. അനാരോഗ്യം മൂലം ക്ലേശിക്കുന്ന പാപ്പ 2024ല്‍  വത്തിക്കാന് പുറത്തേക്ക് നടത്തുന്ന ആദ്യ സന്ദര്‍ശനമാണ് വെനീസിലേക്കുള്ള യാത്ര. വെനീസ് സന്ദര്‍ശനത്തിന്റെ വിശദവിവരങ്ങളും വത്തിക്കാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വത്തിക്കാനില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വെനീസിലെ ജിയുഡെക്ക ദ്വീപിലെത്തുന്ന പാപ്പ അവിടെയുള്ള സ്ത്രീകളുടെ ജയിലിലെ അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തും. വെനീസ് ബിയന്നാലെയിലെ വത്തിക്കാന്റെ സ്റ്റാള്‍ പാപ്പ സന്ദര്‍ശിക്കും. തുടര്‍ന്ന് മോട്ടോര്‍ബോട്ടില്‍ ജിയുഡെക്ക ദ്വീപില്‍ നിന്ന് വെനീസിലെ

National


Vatican

World


Magazine

Feature

Movies

  • മെഡ്ജുഗോറിയയിലെ പ്രതിഭാസത്തിന് വത്തിക്കാന്റെ അംഗീകാരം

    മെഡ്ജുഗോറിയയിലെ പ്രതിഭാസത്തിന് വത്തിക്കാന്റെ അംഗീകാരം0

    വത്തിക്കാന്‍ സിറ്റി: മെഡ്ജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട ഭക്തിക്ക് അനുമതിയും നിഹില്‍ ഒബ്സ്റ്റാറ്റും നല്‍കി വത്തിക്കാന്റെ വിശ്വാസകാര്യാലം(ഡിക്കാസ്ട്രി ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ഫെയ്ത്ത്). മെഡ്ജുഗോറിയയുമായി ബന്ധപ്പെട്ട ഭക്തിനിരവധി ക്രിയാത്മകമായ ഫലങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ദൈവജനത്തെ വിപരീതമായ രീതിയില്‍ ബാധിച്ചിട്ടില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ച ‘ സമാധാനത്തിന്റെ രാജ്ഞി’ എന്ന രേഖയില്‍ വ്യക്തമാക്കുന്നു. നാല് ദശാബ്ദങ്ങളിലധികം നീണ്ട വിശദമായ പഠനങ്ങള്‍ക്ക് വിരാമം കുറിക്കാന്‍ സമയമായെന്ന്് മെഡ്ജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെട്ട രേഖയില്‍ വത്തിക്കാന്റെ വിശ്വാസകാര്യാലയം വ്യക്തമാക്കി. മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ

  • ബഥനി മിശിഹാനുകരണ  സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക്  തുടക്കം

    ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം0

    തിരുവല്ല: ധന്യന്‍ ആര്‍ച്ചുബിഷപ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മലങ്കര സഭയില്‍ ആരംഭിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ (സിസ്റ്റേഴ്‌സ് ഓഫ് ദി ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് – എസ്.ഐ.സി) ശതാബ്ദി ആഘോഷങ്ങള്‍ക്ക് തിരുവല്ലയില്‍ പ്രൗഢഗംഭീരമായ തുടക്കം. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായുടെയും ബിഷപ്പുമാരുടെയും കാര്‍മികത്വത്തില്‍ തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ സമൂഹബലിയോടെയായിരുന്നു ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബാന മധ്യേ നിയുക്ത ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ വചനസന്ദേശം നല്‍കി. ശതാബ്ദി

  • ബര്‍മിംഗ്ഹാമില്‍ ഗ്രേറ്റ്  ബ്രിട്ടന്‍ രൂപതയുടെ ആസ്ഥാന മന്ദിരം മാര്‍ റാഫേല്‍ തട്ടില്‍  ആശീര്‍വദിച്ചു

    ബര്‍മിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആസ്ഥാന മന്ദിരം മാര്‍ റാഫേല്‍ തട്ടില്‍ ആശീര്‍വദിച്ചു0

    ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ആസ്ഥാന മന്ദിരം മാര്‍ യൗസേഫ് പാസ്റ്ററല്‍ സെന്ററിന്റെ ആശിര്‍വാദവും ഉദ്ഘാടനവും ബിര്‍മിംഗ്ഹാമിലെ ഓസ്‌കോട്ട് ഹില്ലില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ എല്ലാ മിഷനുകളില്‍ നിന്നും ഇടവകകളില്‍ നിന്നുമായി മുന്നൂറോളം പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത രൂപീകൃതമായി എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച സന്ദര്‍ഭത്തിലാണ് രൂപതയുടെ പാസ്റ്ററല്‍ സെന്ററിന്റെ

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?