
നെയ്‌റോബി/കെനിയ: യുവജനങ്ങളുടെ നേതൃത്വത്തില്‍ കെനിയയില്‍ അരങ്ങേറുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ 16 പേര്‍ കൊല്ലപ്പെട്ടതായി ആംനെസ്റ്റി കെനിയ റിപ്പോര്‍ട്ട് ചെയ്തു. കെനിയയിലുടനീളം സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൗരന്മാരോട്, പ്രത്യേകിച്ച് യുവാക്കളോട് സമാധാനം പുലര്‍ത്തുന്നതിനായി കെനിയന്‍ ബിപ്പുമാര്‍ ആഹ്വാനം ചെയ്തു. തുടര്‍ച്ചയായ അക്രമങ്ങളിലും സമീപകാലത്തെ ജീവഹാനികളിലും ബിഷപ്പുമാര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പോലീസ് കസ്റ്റഡിയില്‍ ബ്ലോഗര്‍ ആല്‍ബര്‍ട്ട് ഒജ്വാങ്ങ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അടുത്തിടെ പ്രക്ഷോഭങ്ങള്‍ പോട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ബോണിഫേസ് കരിയുക്കിയുടെ മരണം പ്രതിഷേധം ആളിക്കത്തിച്ചു.

ചെന്നൈ: ദളിത് ക്രൈസ്തവര്‍ക്ക് തമിഴ്‌നാട്ടില്‍ 4.6% ആഭ്യന്തര സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദ്രാസ്- മൈലാപ്പൂര്‍ അതിരൂപതയുടെ എസ്സി/എസ്ടി കമ്മീഷന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണ കാമ്പയിന്‍ ആരംഭിച്ചു. തമിഴ്‌നാട്ടില്‍ പിന്നാക്ക വിഭാഗ (ബിസി) വിഭാഗങ്ങള്‍ക്ക് 26.5 ശതമാനവും മുസ്ലീങ്ങള്‍ക്ക് 3.5 സംവരണവുമാണ് നിലവിലുള്ളത്. ദളിത് ക്രൈസ്തവര്‍ സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ പിന്നിലാണെങ്കിലും ക്രൈസ്തവ വിശ്വാസികളായതിന്റെ പേരില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഒഴിവാക്ക പ്പെട്ടിരിക്കുകയാണ്. ”ഇത് ഒരു പുതിയ ക്വാട്ടയ്ക്കുള്ള ആവശ്യമല്ല, മറിച്ച് നിലവിലുള്ള പിന്നാക്ക വിഭാഗ ക്വാട്ടയ്ക്കുള്ളില്‍ ആന്തരിക പുനര്‍വിന്യാസത്തിനുള്ള

വത്തിക്കാന്‍ സിറ്റി: മിഡില്‍ ഈസ്റ്റില്‍ പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരോടുള്ള തന്റെ സാമീപ്യം പ്രകടിപ്പിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. മധ്യപൗരസ്ത്യദേശത്തെ ക്രൈസ്തവരോട് താനും സഭ മുഴുവനും ചേര്‍ന്നിരിക്കുന്നതായി പാപ്പ പറഞ്ഞു. ഡമാസ്‌കസിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ‘ഹീനമായ ഭീകരാക്രമണത്തെ’ പരാമര്‍ശിച്ചുകൊണ്ടാണ് പാപ്പ മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവരോടുള്ള ഐകദാര്‍ഢ്യം പ്രകടിപ്പിച്ചത്. പരിക്കേറ്റവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച പാപ്പ മരിച്ചവരെ ‘ദൈവത്തിന്റെ കാരുണ്യത്തിന്’ ഭരമേല്‍പ്പിച്ചു. വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷത്തിനും അസ്ഥിരതയ്ക്കും ശേഷം ഇപ്പോഴും വെല്ലുവിളി

ഭൂവനേശ്വര്‍: ദൈവാലയത്തില്‍നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ ക്രൈസ്തവരെ അക്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാതെ പോലീസ്. ഇതുമൂലം മര്‍ദ്ദനത്തിന് ഇരകളായവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. ഇനിയും ഏതു സമയത്തും അക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഒഡീഷയിലെ മല്‍ക്കാന്‍ഗിരി ജില്ലയിലെ കൊട്ടമാറ്റേരു ഗ്രാമത്തില്‍ ഈ മാസം 21ന് രാവിലെയായിരുന്നു തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദനം അഴിച്ചുവിട്ടത്. മാരകായുധങ്ങളും വടികളുമായി വിശ്വാസികളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. 30 പേര്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ പരിക്കുകള്‍

റോം: കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യ ശുശ്രൂഷയുടെ ആത്മീയ അടിത്തറയും പുരോഹിത ബ്രഹ്‌മചര്യത്തിന്റെ അര്‍ത്ഥവും സഭാ സേവനത്തിന്റെ ഊര്‍ജ്ജവുമെന്ന് ലിയോ 14 ാമന്‍ പാപ്പ. ഈ സൗഹൃദം, പരീക്ഷണഘട്ടങ്ങളില്‍ പുരോഹിതരെ നിലനിര്‍ത്തുകയും ദൈവവിളിക്ക് നല്‍കുന്ന ‘യേസ്’ഓരോ ദിവസവും പുതുക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി പാപ്പ പറഞ്ഞു. സെമിനാരിക്കാരുടെയും ബിഷപ്പുമാരുടെയും പുരോഹിതരുടെയും ജൂബിലിയുടെ ഭാഗമായി, റോമിലെ കണ്‍സിലിയാസിയോണ്‍ ഓഡിറ്റോറിയത്തില്‍, വൊക്കേഷന്‍ മിനിസ്ട്രിയിലും സെമിനാരി രൂപീകരണത്തിലും ഉത്തരവാദിത്വം വഹിക്കുന്ന വൈദികരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പ. ‘ഞാന്‍ നിങ്ങളെ സുഹൃത്തുക്കള്‍ എന്ന് വിളിച്ചിരിക്കുന്നു’

മോണ്‍ സി.ജെ വര്‍ക്കിയച്ചന്റെ 16-ാം ഓര്‍മദിനമായ, 2025 ജൂണ്‍ 24-ന്, കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ റവ. ഡോ. തോമസ് കളരിക്കല്‍ നല്കിയ അനുസ്മരണ സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങള്‍. മോണ്‍. സി.ജെ വര്‍ക്കിയച്ചനെ നേരില്‍ കാണാനുള്ള ഭാഗ്യം എനിക്ക് വളരെ ചുരുക്കമായേ ലഭിച്ചിട്ടുള്ളൂ. ആദ്യമായി ഞാന്‍ വര്‍ക്കിയച്ചനെ കാണുമ്പോള്‍ എനിക്ക് ആറോ ഏഴോ വയസുമാത്രമാണുള്ളത്. എങ്കിലും ആ ഓര്‍മ ഇന്നും മായാതെ എന്നില്‍ ദീപ്തമാണ്. 43 വര്‍ഷങ്ങള്‍ക്കു മുമ്പ് പൂതംപാറ

കൊച്ചി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം കേരള മദ്യവിരുദ്ധ ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ നടത്തി. ജില്ലാതല പരിപാടി തോപ്പുംപടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ പോസ്റ്റര്‍ പ്രദര്‍ശനം, വീഡിയോ പ്രദര്‍ശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവല്‍ക്കരണ ക്ലാസ്, ലഘുലേഖ വിതരണം എന്നിവ ഉണ്ടായിരുന്നു. മയക്കുമരുന്ന് വ്യാപനത്തിനും അക്രമങ്ങള്‍ക്കുമെതിരെ ബോധവത്ക്കരണം, ചെറുത്തുനില്‍പ്പ്, ചികിത്സാ സഹായം, കൗണ്‍സിലിങ്ങ്, പുനരധിവാസം എന്നീ തലങ്ങളില്‍ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് മദ്യ,

തൃശൂര്‍: ലഹരി വിരുദ്ധ ദിനാചരണത്തിനോട് അനുബന്ധിച്ച് അമല മെഡിക്കല്‍ കോളേജില്‍ ബോധവല്ക്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. അമല ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍ സിഎം ഐ, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി. കെ സതീഷ്, വിമുക്തി മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഷെഫീഖ് യൂസഫ്, ഡോ. സി.ആര്‍ സാജു, ഡോ. റെന്നീസ് ഡേവിസ്, ഡോ. ഷെനി ജോണ്‍, സിസ്റ്റര്‍ ഡോ. മോളി ക്ലയര്‍, മഖാലോഫ് മാത്യു മാര്‍ട്ടിന്‍ എന്നിവര്‍ ലഹരി വിരുദ്ധ പ്രതിജ്ഞയില്‍ പങ്കെടുത്തു. 200

വത്തിക്കാന്‍ സിറ്റി: കൗമാരപ്രായത്തില്‍ മെക്‌സിക്കോയുടെ വടക്ക് ഭാഗത്തുള്ള ഗ്രാമീണ സമൂഹങ്ങള്‍ സന്ദര്‍ശിക്കുവാന്‍ തന്റെ ഇടവക വികാരിയോടൊപ്പം പോകാന്‍ തുടങ്ങിയപ്പോഴാണ് ഗ്രാമങ്ങളിലുള്ളവരുടെ നിഷ്‌കളങ്കമായ വിശ്വാസം ജോര്‍ജ് അന്റോണിയോ ആദ്യമായി അടുത്തറിഞ്ഞത്. എളിമയുള്ള ആ ഗ്രാമീണരുടെ വിശ്വാസത്തിന്റെ ഊഷ്മളതയിലാണ് അദ്ദേഹത്തിന്റെ ദൈവവിളി രൂപപ്പെട്ടത്. സ്വര്‍ഗത്തിലേക്ക് തുറന്ന ഹൃദയത്തോടെയും നിലം ഉഴുതുമറിച്ച കൈകളോടെയും പ്രാര്‍ത്ഥിക്കുന്ന കര്‍ഷകര്‍ക്കിടയില്‍, ‘ദൈവത്തിനായുള്ള വലിയ വിശപ്പ്’ അദ്ദേഹം തിരിച്ചറിഞ്ഞു. ”ഇവ വിദൂര പ്രദേശങ്ങളാണ്, എത്തിച്ചേരാന്‍ വളരെ പ്രയാസമാണ്. ടാര്‍ ചെയ്യാത്ത മണ്‍പാതകളിലൂടെ ട്രക്കില്‍ മണിക്കൂറുകള്‍ യാത്ര ചെയ്യണം.

വത്തിക്കാന്‍ സിറ്റി: വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഉണ്ടാകുന്ന നല്ല ഫലങ്ങളില്‍ നിന്ന് അവിടെ പരിശുദ്ധാത്മാവിന്റെ സ്ഥായിയായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് മനസിലാക്കാമെന്ന് വത്തിക്കാന്‍. വത്തിക്കാന്റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് നിയുക്ത തഞ്ചാവൂര്‍ ബിഷപ് സാഗ്യരാജ് തമ്പുരാജിനയച്ച കത്തിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. ഈ തീര്‍ത്ഥാടനകേന്ദ്രത്തോടുള്ള മാര്‍പാപ്പയുടെ പ്രത്യേക അഭിനന്ദനവും കര്‍ദിനാള്‍ കത്തിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ആരോഗ്യമാതാവിന്റെ തിരുനാളിന് മുന്നോടിയായാണ് വത്തിക്കാന്റെ കത്ത്. വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്ന ക്രൈസ്തവേതര മതങ്ങളിലുള്ള നിരവധിയാളുകള്‍ക്ക് മാതാവിന്റെ

വത്തിക്കാന്‍ സിറ്റി: പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് ക്രൈസ്തവരെയും മറ്റ് മതവിശ്വാസികളെയും അപമാനിക്കുന്ന രീതിയില്‍ നടത്തിയ ചിത്രീകരണങ്ങളെ വത്തിക്കാന്‍ അപലപിച്ചു. ലിയോനാര്‍ഡോ ഡാ വിന്‍സിയുടെ പ്രശസ്തമായ ‘അവസാന അത്താഴത്തി’ന്റെ ചിത്രീകരണത്തെ പരിഹസിക്കുന്ന ചിത്രീകരണത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാതെ ഫ്രഞ്ച് ഭാഷയില്‍ പുറത്തിറക്കിയ കുറിപ്പില്‍ ഉദ്ഘാടന ചടങ്ങിലെ ചില ചിത്രീകരണങ്ങള്‍ ദുഃഖമുളവാക്കിയതായും ക്രൈസ്തവരോടും മറ്റ് മതവിശ്വാസികളോടും ചെയ്ത തെറ്റിനെതിരെ ഉയര്‍ന്നു വന്ന ശബ്ദത്തോടൊപ്പം ചേരാതിരിക്കാനാവില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. 150 കോടി യൂറോ ചിലവഴിച്ചു നടത്തിയ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനചടങ്ങില്‍ ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുന്ന

വത്തിക്കാന്‍ സിറ്റി: പേമാരി മൂലം ഉരുള്‍പൊട്ടലുകളും ജീവനാശവും മറ്റ് നാശനഷ്ടങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ ജനങ്ങളൊടുള്ള സാമീപ്യവും പ്രാര്‍ത്ഥനയുമറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ ചത്വരത്തില്‍ നടന്ന ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്തപ്പോഴാണ് പാപ്പ കേരളത്തിലെ പ്രകൃതി ദുരന്തബാധിതരെ അനുസ്മരിച്ചത്. കേരളത്തില്‍ സംഭവിച്ച പ്രകൃതിദുരന്തത്തില്‍ അനേകമാളുകള്‍ ഭവനരഹിതരായിട്ടുണ്ടെന്ന് പറഞ്ഞ പാപ്പ ദുരന്തത്തില്‍ മരിച്ചവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി തന്നോടൊപ്പം പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.

മനില: കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വെള്ളം കയറിയ ഫിലിപ്പൈന്‍സിലെ മാരികിനാ നഗരത്തിലെ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ചാപ്പലില്‍ നിന്ന് ദിവ്യകാരുണ്യവും നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളും രക്ഷിച്ചു. ചാപ്പലിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ ഡേവ് ഡെല ക്രൂസാണ് വെള്ളം ഇരച്ചെത്തിയ സമയത്ത് തന്റെ ജീവന്‍ പണയംവെച്ച് ദിവ്യകാരുണ്യവും വിശുദ്ധരുടെ തിരുശേഷിപ്പുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. പുലര്‍ച്ചെ 1 മുതല്‍ 3 വരെ അതിശക്തമായ മഴ പെയ്തുകൊണ്ടിരുന്നു. കെട്ടിടത്തെ പിഴുതെറിയുന്ന വിതത്തിലുള്ള കാറ്റും ശക്തമായ മഴയും. എന്തുചെയ്യണമെന്ന് അറിയാതെ

ദൈവാലയത്തിന്റെ കീഴിലുള്ള 22 കുടുംബങ്ങളിലായി 77 കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നതിന് നേതൃത്വം നല്‍കുന്ന പാസ്റ്റര്‍ മാര്‍ട്ടിന്റെയും അദ്ദേഹത്തിന്റെ ഭാര്യ ഡോണയുടെയും കഥ പറയുന്ന ചിത്രമാണ് ‘സൗണ്ട് ഓഫ് ഹോപ്പ്: ദി സ്റ്റോറി ഓഫ് പോസം ട്രോട്ട്’. ഒരു പാസ്റ്ററിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും യഥാര്‍ത്ഥ ജീവിതകഥ പറയുന്ന ഈ സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്യുന്നതിനായാണ് യൂഫോറിയ, ഗ്രീന്‍ ലീഫ്, ബെസ്റ്റ് ഫ്രണ്ട്‌സ് പോലുള്ള സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നികാ കിംഗ് എത്തിയത്. എന്നാല്‍ സിനിമയുടെ കഥ

വത്തിക്കാന്‍ സിറ്റി: 2025 ജൂബില വര്‍ഷത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലും മറ്റ് മൂന്ന് പേപ്പല്‍ ബസിലിക്കകളായ സെന്റ് ജോണ്‍ ലാറ്ററന്‍ , സെന്റ് മേരി മേജര്‍, സെന്റ് പോള്‍ (ഔട്‌സൈഡ് ദി വാള്‍) എന്നിവടങ്ങളിലും പാപ്പയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം ഒരു ജയിലിലും മാത്രമാകും വിശുദ്ധവാതില്‍ തുറക്കുകയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മറ്റ് കത്തീഡ്രലുകളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പ്രധാന ദൈവാലയങ്ങളിലും വിശുദ്ധ വാതില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച ‘പ്രത്യാശ നിരാശരാക്കുന്നില്ല’ എന്ന













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന്‍ രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിലൂടെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം യജമാനന്‍-ദാസന്‍ ബന്ധത്തില്‍ നിന്ന് സൗഹൃദത്തിന്റെ തലത്തിലേക്ക് ഉയര്‍ന്നുവെന്ന് ലിയോ 14 -ാമന്‍ പാപ്പ. പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് , രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ‘ഡെയി വേര്‍ബം’ പ്രമാണരേഖയെ ആസ്പദമാക്കി നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇനി ഞാന്‍ നിങ്ങളെ ദാസന്മാരെന്നു വിളിക്കില്ല… ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു’ (യോഹ 15:15) എന്ന വാക്യം ഉദ്ധരിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്റെ സന്ദേശം പങ്കുവച്ചത്. സൃഷ്ടാവായ ദൈവവും സൃഷ്ടിയായ മനുഷ്യനും തമ്മില്‍

കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്ത സണ്‍ഡേസ്‌കൂള്‍ അധ്യാപക ക്ഷേമനിധിയെ സംബന്ധിച്ച് കേരള കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കി. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യ ക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, ജെ.ബി കോശി കമ്മീഷന്റെ ശിപാര്‍ശയുടെ നടപ്പാക്കല്‍ എന്ന നിലയില്‍ സണ്‍ഡേസ്‌കൂള്‍ ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചിരുന്നു. അതിവേഗത്തില്‍ നടപ്പിലാക്കേണ്ട നിര്‍ദ്ദേശമോ നടപടിയോ അല്ല ഇത്. അവധാനതയോടെ, ആവശ്യമായ കൂടിയാലോചനകളിലൂടെ നടപ്പിലാക്കേണ്ട നിര്‍ദ്ദേശമാണെന്ന് കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ പുറപ്പെടുവിച്ച

ഇടുക്കി: കുടിയേറ്റ കാലത്തിനു ശേഷമുള്ള നവീന ഇടുക്കിയുടെ ശില്പിയാണ് കോതമംഗലം രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. മാര്‍ പുന്നക്കോട്ടിലിന്റെ നവതി ആഘോ ഷങ്ങളുടെ ഭാഗമായി ഇടുക്കി രൂപതാ കുടുംബം അദ്ദേഹത്തിന് മുരിക്കാശേരിയില്‍ സ്‌നേഹാദരവുകള്‍ അര്‍പ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും റോഡുകളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമെല്ലാം ഉണ്ടാകാന്‍ ധീരമായ നേതൃത്വം ആണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. അവിഭക്ത കോതമംഗലം രൂപതയുടെ മെത്രാനായി ശുശ്രൂഷ ചെയ്യുമ്പോള്‍

വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിലൂടെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം യജമാനന്‍-ദാസന്‍ ബന്ധത്തില്‍ നിന്ന് സൗഹൃദത്തിന്റെ തലത്തിലേക്ക് ഉയര്‍ന്നുവെന്ന് ലിയോ 14 -ാമന്‍ പാപ്പ. പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് , രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ‘ഡെയി വേര്‍ബം’ പ്രമാണരേഖയെ ആസ്പദമാക്കി നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇനി ഞാന്‍ നിങ്ങളെ ദാസന്മാരെന്നു വിളിക്കില്ല… ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു’ (യോഹ 15:15) എന്ന വാക്യം ഉദ്ധരിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്റെ സന്ദേശം പങ്കുവച്ചത്. സൃഷ്ടാവായ ദൈവവും സൃഷ്ടിയായ മനുഷ്യനും തമ്മില്‍

കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്ത സണ്‍ഡേസ്‌കൂള്‍ അധ്യാപക ക്ഷേമനിധിയെ സംബന്ധിച്ച് കേരള കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കി. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യ ക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, ജെ.ബി കോശി കമ്മീഷന്റെ ശിപാര്‍ശയുടെ നടപ്പാക്കല്‍ എന്ന നിലയില്‍ സണ്‍ഡേസ്‌കൂള്‍ ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചിരുന്നു. അതിവേഗത്തില്‍ നടപ്പിലാക്കേണ്ട നിര്‍ദ്ദേശമോ നടപടിയോ അല്ല ഇത്. അവധാനതയോടെ, ആവശ്യമായ കൂടിയാലോചനകളിലൂടെ നടപ്പിലാക്കേണ്ട നിര്‍ദ്ദേശമാണെന്ന് കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ പുറപ്പെടുവിച്ച

ഇടുക്കി: കുടിയേറ്റ കാലത്തിനു ശേഷമുള്ള നവീന ഇടുക്കിയുടെ ശില്പിയാണ് കോതമംഗലം രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. മാര്‍ പുന്നക്കോട്ടിലിന്റെ നവതി ആഘോ ഷങ്ങളുടെ ഭാഗമായി ഇടുക്കി രൂപതാ കുടുംബം അദ്ദേഹത്തിന് മുരിക്കാശേരിയില്‍ സ്‌നേഹാദരവുകള്‍ അര്‍പ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും റോഡുകളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമെല്ലാം ഉണ്ടാകാന്‍ ധീരമായ നേതൃത്വം ആണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. അവിഭക്ത കോതമംഗലം രൂപതയുടെ മെത്രാനായി ശുശ്രൂഷ ചെയ്യുമ്പോള്‍

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?