തിരുവനന്തപുരം: മാര്‍പാപ്പയുടേതുപോലെ ഇടയന്റെ കണ്ണുകളാണ് നമുക്കു വേണ്ടതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്.പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ മലങ്കര കത്തോലിക്കാ സഭ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാര്‍പാപ്പ എത്തുന്നിടത്ത് ആളുകള്‍ തിങ്ങിക്കൂടും. എന്നാല്‍ അതില്‍ ഏറ്റവും കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരെ നേരില്‍ കാണുന്നതിലും ആശ്വസിപ്പിക്കുന്നതിലും മാര്‍പാപ്പ പ്രത്യേകം സന്തോഷം കണ്ടെത്തും. കോവിഡ് കാലത്ത് തന്റെ വല്യമ്മ അസുഖബാധിതയായിരുന്നപ്പോള്‍ മാര്‍പാപ്പ നല്കിയ കരുതലും സ്നേഹവും കര്‍ദിനാള്‍ മാര്‍ കൂവക്കാട്ട് അനുസ്മരിച്ചു. വേദന
മൂവാറ്റുപുഴ: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കേരള യൂത്ത് കോണ്‍ഫ്രന്‍സ് മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ജനുവരി മൂന്നിന് ആരംഭിക്കും. കോതമംഗലം രൂപതയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന കോണ്‍ഫ്രന്‍സ് അഞ്ചിന് സമാപിക്കും. സംസ്ഥാന പ്രസിഡന്റ് എം.ജെ. ഇമ്മാനുവല്‍ അധ്യക്ഷത വഹിക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, ബിഷപ്പുമാരായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ഡോ. ആര്. ക്രിസ്തുദാസ്, മന്ത്രി റോഷി അഗസ്റ്റിന്, ഡീന്‍ കുര്യാക്കോസ്
കാഞ്ഞിരപ്പള്ളി: കുടുംബങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണെന്ന് ഷംഷാബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്. 48-ാമത് മണിമല ബൈബിള്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹത്തിന്റെ സന്തോഷം അനുഭവിക്കുന്ന സ്ഥലമാണ് കുടുംബം. കുടുംബത്തിലെ അംഗങ്ങള്‍ ഐക്യത്തില്‍ വളരണമെന്ന് മാര്‍ പാടിയത്ത് പറഞ്ഞു. ഫാ. ബിജോ ഇരുപ്പക്കാട്ട് ദിവ്യബലിയര്‍പ്പിച്ചു. ഫാ. ജിസണ് പോള്‍ വേങ്ങാശേരി വചനപ്രഘോഷണം നടത്തി.
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് ഔദ്യോഗിക മൊബൈല്‍ ആപ്പ്. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പുതുവര്‍ഷ സമ്മാനമായി സഭാമക്കള്‍ക്ക് സമര്‍പ്പിച്ചു. മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മലങ്കരയിലെ എല്ലാ മെത്രാന്മാരും നിരവധി വൈദികരും സന്യസ്തരും വിശ്വാസ സമൂഹവും ഉദ്ഘാടനത്തിന് സാക്ഷികളായി. ബൈബിള്‍, യാമപ്രാര്‍ത്ഥനകള്‍, വേദവായനകള്‍, സണ്‍ഡേ സ്കൂള്‍ പുസ്തകം, സഭാചരിത്രം, വിശുദ്ധരുടെ ജീവചരിത്രം,
പാലക്കാട്: വൈദികര്‍ ജനങ്ങളെ ഉദ്ബോധിപ്പിക്കുവാന്‍ വിളിക്കപ്പെട്ടവരാണെന്ന് രാജ്കോട്ട് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് ചിറ്റുപറമ്പില്‍. കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന ദൈവാലയത്തില്‍ ഡീക്കന്‍ ആല്ബിന് ജെ. മാത്യു പതുപ്പള്ളി ലിന് പൗരോഹിത്യം നല്കി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാര്‍ ജോസ് ചിറ്റുപറമ്പിലിനെയും ഡീക്കന്‍ ആല്ബിന് ജെ. മാത്യുവിനെയും ഫൊറോനാ വികാരി ഫാ. ബിജു കല്ലിങ്കല്‍, അസിസ്റ്റന്റ് വികാരി ഫാ. നിവിന്‍, കൈക്കാരന്മാരായ ഷിന്റോ മാവറയില്‍, ജേക്കോ പോള്‍ കിഴക്കേത്തല, കണ്‍വീനര്‍ ജോര്‍ജ് നമ്പൂശേരി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. രാജ്കോട്ട്
വത്തിക്കാന്‍ സിറ്റി: സമാധാനത്തിനും മനുഷ്യജീവന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ മനുഷ്യജീവിതത്തിന്റെ അന്തസ്സിനോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉറച്ച പ്രതിബദ്ധത പുലര്‍ത്തുവാന്‍ പുതുവത്സരദിന പ്രസംഗത്തില്‍ പാപ്പ ആഹ്വാനം ചെയ്തു. 58-ാമത് ലോക സമാധാനദിനത്തില്‍ ആചരിച്ച ദൈവമാതാവായ മറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ സ്ത്രീയില്‍ നിന്ന് ജനിച്ച ഓരോ വ്യക്തിയുടെയും അന്തസ് സംരക്ഷിക്കപ്പെടണമെന്നും മുറിവേറ്റ ജീവനെ പരിപാലിക്കണമെന്നും പാപ്പ പറഞ്ഞു. മറിയത്തില്‍ നിന്ന് ജനിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരം
കാക്കനാട്: പ്രതിഭകള്‍ സഭയോടും സമൂഹത്തോടും പ്രതിബദ്ധതയുള്ളവരായിരിക്കണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍സഭ വിശ്വാസ പരിശീലന കമ്മീഷന് സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിന്റെ സമാപന സമ്മേളനം സഭാആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രൂപതകളില്‍ പ്ലസ് ടു ക്ലാസില്‍ വിശ്വാസ പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 58 പ്രതിഭകളാണ് സംഗമത്തില്‍ പങ്കെടുത്തത്. സഭ നല്കുന്ന അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തി സഭയുടെ സ്വപ്നങ്ങള്‍ക്കും സമൂഹത്തിന്റെ നന്മകള്ക്കും നിറം പകരുന്നവരാകണം പ്രതിഭകളെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ്
കൊല്ലം: കൊല്ലം പ്രോ-ലൈഫ് രൂപതാ സമിതിയുടെ നേതൃത്വത്തില്‍ കൊല്ലം സോപാനത്തില്‍ നടന്ന ഇന്റര്‍നാ ഷണല് ജീവന് ഫെസ്റ്റ് 2024 വ്യത്യസ്തമായ കലാരൂപങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചു. സംഗീതവും നൃത്തവും സ്കിറ്റും മാര്‍ഗംകളിയും അവാര്‍ഡുകളും ആദരവുകളുമൊക്കെയായി ജീവന്റെ സന്ദേശം പകര്‍ന്നു നല്കിയ ഇന്റര്‍നാഷണല്‍ ജീവന് ഫെസ്റ്റ് കൊല്ലം രൂപതാധ്യക്ഷനും കെസിബിസി പ്രോ-ലൈഫ് സമിതി ചെയര്‍മാനുമായ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു. മനുഷ്യജീവനെ സംരക്ഷിക്കാനും മനുഷ്യ മഹാത്മ്യം ഉയര്‍ത്തിപ്പിടിക്കുവാനും പ്രോ-ലൈഫ് പ്രസ്ഥാനവും പ്രവര്‍ത്തകരും ശ്രമിക്കണമെന്ന് ബിഷപ് ഡോ.
പത്തനംതിട്ട: പത്തനംതിട്ട രൂപതയിലെ വടശേരിക്കര സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക ഇടവകയ്ക്ക് ഇത് ധന്യനിമിഷം. ഇടവകാംഗങ്ങളായ ഇരട്ട സഹോദരങ്ങള്‍ ഒരുമിച്ച് പൗരോഹിത്യം സ്വീകരിച്ച അപൂര്‍വ നിമിഷങ്ങള്‍ക്ക് ഇടവക സാക്ഷിയായി. ഇടവകാംഗങ്ങളും സഹോദരങ്ങളുമായ ഡീക്കന്‍ ജോസഫ് കോന്നാത്ത്, ഡീക്കന്‍ തോമസ് കോന്നാത്ത് എന്നിവര്‍ മൈലപ്ര തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളിയില്‍ വച്ച് വൈദികരായി അഭിഷിക്തരായി. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവയാണ് ഇരുവര്‍ക്കും പട്ടം നല്‍കിയത്. വടശേരിക്കര കോന്നാത്ത് സണ്ണി മാത്യു-ആലീസ് ദമ്പതികളുടെ മക്കളാണ്
വത്തിക്കാൻ സിറ്റി: ശ്വാസകോശത്തിലെ അണുബാധമൂലം ശ്വാസതടസം കലശലായതിനെ തുടർന്ന് ഫ്രാൻസിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (മാർച്ച് 29) വത്തിക്കാൻ സമയം ഉച്ചയ്ക്കുശേഷം പാപ്പയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോവിഡ് രോഗബാധയില്ലെന്നും ഏതാനും ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി വെളിപ്പെടുത്തി. ബുധനാഴ്ചകളിൽ പതിവായ പൊതുസന്ദർശനത്തിനുശേഷം 86 വയസുകാരനായ പാപ്പയ്ക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഹൃദയസംബന്ധമായ പ്രശ്നങ്ങളും പാപ്പയെ അലട്ടിയെന്നും ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്.
വത്തിക്കാൻ സിറ്റി: സർവതും ഇടിച്ചുനിരത്തിയ ഭൂകമ്പത്തിന്റെ നടുക്കത്തിൽനിന്ന് ഇനിയും മുക്തമാകാത്ത തുർക്കിയെയും സിറിയെയും വീണ്ടും ചേർത്തുപിടിച്ച് ഫ്രാൻസിസ് പാപ്പ. തുർക്കി എംബസിയുമായി ചേർന്ന് ഇവിടേക്ക് ആയിരക്കണക്കിന് മരുന്നുകൾ അടിയന്തിരമായി എത്തിക്കാനുള്ള ശ്രമത്തിലാണ് വത്തിക്കാൻ. ടർക്കിഷ് എയർലൈൻസ് വഴി ദിനങ്ങൾക്കുള്ളിൽ മരുന്നുകൾ അയക്കുന്നത് പൂർത്തിയാക്കുമെന്ന് ജീവകാരുണ്യ സംരംഭങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി വെളിപ്പെുത്തി. അതേസമയയം സിറിയയെയും തുർക്കിയെയും സഹായിക്കാൻ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ നേതൃത്വത്തിലുള്ള ധനസമാഹരണ കാംപെയിനും മുന്നേറുകയാണ്. ദുരന്തം ഉണ്ടായ ഉടൻതന്നെ ഭക്ഷണവും വസ്ത്രവുമടക്കമുള്ള അവശ്യസാധനങ്ങൾ വത്തിക്കാൻ തുർക്കിലേക്ക്
മിസിസിപ്പി: മിസിസിപ്പിയെ കണ്ണീരിലാഴ്ത്തിയ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടം. നൂറുകണക്കിന് കെട്ടിടങ്ങൾ നിലംപരിശായ അക്രമണത്തിൽ കുറഞ്ഞത് 25 പേരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും മിസിസിപ്പി എമർജൻസി മാനേജ്മെന്റ് ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച മാരകമായ ചുഴലിക്കാറ്റിന്റെ ഇരകൾക്കായി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ അറിയിച്ചു. ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാർത്ഥനയുടെ സമാപനത്തിലാണ് പാപ്പ പ്രാർത്ഥനാഹ്വാനം നടത്തിയത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന ചുഴലിക്കാറ് 170 മൈൽ അതായത് 274 കിലോമീറ്റർ
വത്തിക്കാൻ സിറ്റി: വിശുദ്ധനാടിനുവേണ്ടി ദൈവാലയങ്ങളിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷാമധ്യേ നടത്തുന്ന സ്തോത്രക്കാഴ്ചയിൽ വിശ്വാസീസമൂഹം ഉദാരമായി സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ച് വത്തിക്കാൻ. വിശുദ്ധ നാട്ടിലെ ക്രൈസ്തവ സമൂഹത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം മുന്നോട്ടുവരണമെന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ഓർമിപ്പിച്ച് പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ ആർച്ച്ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിശുദ്ധനാടിനെ സഹായിക്കാൻ ‘പ്രൊ ടെറാ സാങ്ങ്റ്റാ’ എന്ന പേരിൽ സ്തോത്രക്കാഴ്ച സ്വീകരിക്കുന്ന പതിവിന് 1974ൽ പോൾ ആറാമൻ പാപ്പയാണ് തുടക്കം കുറിച്ചത്. വിശുദ്ധ സ്ഥലങ്ങളുടെ
വത്തിക്കാൻ സിറ്റി: വിമലഹൃദയ തിരുനാൾ ദിനമായ മാർച്ച് 25ന് ലോകജനതയെ ഒന്നടങ്കം വിശിഷ്യാ റഷ്യ ഉക്രെയ്ൻ രാജ്യങ്ങളെയും വിമലഹൃദയ നാഥയ്ക്ക് പുനപ്രതിഷ്ഠിക്കാൻ ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ വർഷം മാർച്ച് 25ന് ലോകമെമ്പാടുമുള്ള മെത്രാൻമാരോട് ചേർന്ന് സഭയെയും റഷ്യ, ഉക്രെയ്ൻ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളെയും ദൈവമാതാവിന് സമർപ്പിച്ചതിന്റെ ഓർമ പുതുക്കികൊണ്ടായിരുന്നു, ഇക്കഴിഞ്ഞ ദിവസത്തെ പൊതുസന്ദർശനമധ്യേ പുനപ്രതിഷ്ഠയ്ക്ക് പാപ്പ ആഹ്വാനം നൽകിയത്. ‘യാതൊരു മടുപ്പും വിശ്രമവും കൂടാതെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കണം. സകല വിശ്വാസികളെയും സമൂഹത്തെയും
വത്തിക്കാൻ സിറ്റി: പേപ്പൽ ജീവിതത്തിന്റെ 10 വർഷം പൂർത്തിയാക്കുമ്പോൾ തനിക്കും സഭയ്ക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഇറ്റാലിയൻ ദിനപത്രമായ ‘ഫാറ്റോ ക്വോട്ടിഡിയാനോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാപ്പ വിശ്വാസികളോട് പ്രാർത്ഥന അഭ്യർത്ഥിച്ചത്. താൻ എല്ലാവരെയും സ്നേഹിക്കുന്നുവെന്നും എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പാപ്പ പറഞ്ഞു. ‘സഭ ഒരു ബിസിനസോ സന്നദ്ധ സംഘടനയോ അല്ല. വർഷാവസാനത്തിൽ സംഖ്യകൾ സന്തുലിതമാക്കാൻ നിയോഗിക്കപ്പെട്ട ഒരു ഭരണാധികാരിയുമല്ല ഞാൻ. പാപ്പയുടെ ഉത്തരവാദിത്വം നിറവേറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആരും പഠിച്ചിട്ടല്ല ഈ ഉത്തരവാദിത്വത്തിലേക്ക്
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട
മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ
ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ
രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍
മാത്യു സൈമണ്‍ വിശ്വാസികള്‍ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ തിരുവമ്പാടി അല്‍ഫോന്‍സ കോളേജിന്റെ പ്രിന്‍സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള്‍ അദ്ദേഹം നല്കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സില്‍ ജോയിന്റ്സെക്രട്ടറി, താമരശേരി രൂപത
രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍
ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്
ജോസഫ് മൈക്കിള്‍ കണ്ണുകള്‍ക്ക് മുമ്പില്‍ വിസ്മയം തീര്‍ക്കുന്ന മാജിക് എന്ന കലാരൂപത്തെ ലഹരിക്കെതിരെയുള്ള പടവാളാക്കിയിരിക്കുകയാണ് ജോയിസ് മുക്കുടം. ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയായി സീറോമലബാര്‍ സഭ പ്രോ-ലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. ജോയിസ് മുക്കുടത്തിന്റെ അസാധാരണമായ പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ. കുടുംബ നവീകരണ മാജിക്കല്‍ റിട്രീറ്റ് എന്ന പദം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ജോയിസ് മുക്കുടമാണ്. മൂന്നു മുതല്‍ നാലു ദിവസംവരെ നീളുന്ന ധ്യാനത്തിന്റെ പേരു കേട്ട് ആരും തെറ്റിദ്ധരിക്കരുത്. ഇതു തുടര്‍ച്ചയായ മാജിക്കല്ല. അതേസമയം തുടക്കം മുതല്‍ അവസാനംവരെ മാജിക്കും
ജോര്‍ജ് കൊമ്മറ്റം മലയാളികളുടെ മനസിനെ ഏറെ നോവിച്ച സംഭവങ്ങളായിരുന്ന കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കദനകഥകള്‍. ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്നു പറഞ്ഞതുപോലെ മരിച്ചുജീവിച്ച് കടന്നുപോയവരെ ഇപ്പോഴും കാസര്‍ഗോട്ടെ എന്മകജെ വില്ലേജില്‍ കാണാം. മനുഷ്യര്‍ തങ്ങളുടെ ദുഖദുരിതങ്ങളില്‍ ദൈവത്തെ വിളിച്ച് നിലവിളിക്കുമ്പോള്‍ അവര്‍ക്കായി ദൈവം ചില മനുഷ്യരെ തിരഞ്ഞെടുത്ത് അയക്കാറുണ്ട്. നവജീവനയിലെ മരീനാമ്മയെപ്പോലെ. അമിത ലാഭത്തിനുവേണ്ടി ഒരു പറ്റം മനുഷ്യര്‍ തുനിഞ്ഞിറങ്ങിയതിന്റെ പേരില്‍ ജീവനും ജീവിതവുംപോലും നഷ്ടപ്പെടുത്തേണ്ടി വന്ന ഒരു പറ്റം നിസായഹയര്‍ അധിവസിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്
ജിന്സണ് ജോസഫ് മുകളേല്‍ CMF പീഡാനുഭവ വഴിയില്‍ ക്രിസ്തുവിന്റെ മൗനം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അതുവരെ വളരെയധികം സംസാരിച്ചിരുന്ന ക്രിസ്തു ആരോപണമുനകളുടെ നടുവില്‍ ഒന്നും ഉരിയാടാതെ നിന്നു. മനുഷ്യന് വാര്‍ത്തകളെ ഭയക്കുന്ന കാലഘട്ടമാണിത്. ഇന്ന് വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്ന കാലഘട്ടമാണ് എന്ന് നമുക്കറിയാം. അങ്ങനെ സൃഷ്ടി ക്കപ്പെട്ട വാര്‍ത്തയാണ് ക്രിസ്തുവിന്റെ വിചാരണ. അതിലെ കഥാപാത്രങ്ങള്‍ എല്ലാം നന്നായി അഭിനയിച്ചു. ഒരാള്‍ ഒഴികെ. അയാളുടെ പേരാണ് ക്രിസ്തു. എന്തുകൊണ്ട് ക്രിസ്തു സംസാരിച്ചില്ല? ഒറ്റവാക്കില്‍ ഉത്തരം പറയാം. ദൈവഹിതം. താന്‍ കുരിശില്‍ മരിച്ച്
വത്തിക്കാന്‍ സിറ്റി: പരമ്പരാഗതമായി യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിക്ക് സമര്‍പ്പിച്ചിരിക്കുന്ന ജൂണ്‍ മാസത്തില്‍ ലിയോ 14-ാമന്‍ പാപ്പയുടെ പേപ്പസിയിലെ ആദ്യ പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗം പുറത്തുവിട്ടു. ‘ലോകം അനുകമ്പയില്‍ വളരട്ടെ’ എന്നതാണ് ദി പോപ്പ് വീഡിയോയിലൂടെ പുറത്തിറക്കിയ പാപ്പയുടെ ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം. ‘നമ്മള് ഓരോരുത്തരും യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും അവിടുത്തെ ഹൃദയത്തില്‍ നിന്ന് ലോകത്തോട് കരുണ കാണിക്കാന്‍ പഠിക്കാനും വേണ്ടി’ ലിയോ പാപ്പ നടത്തുന്ന പ്രാര്‍ത്ഥനയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് താഴെ നല്‍കിയിരിക്കുന്ന തിരുഹൃദയത്തോടുള്ള
ജോര്‍ജ് കൊമ്മറ്റം മലയാളികളുടെ മനസിനെ ഏറെ നോവിച്ച സംഭവങ്ങളായിരുന്ന കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കദനകഥകള്‍. ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്നു പറഞ്ഞതുപോലെ മരിച്ചുജീവിച്ച് കടന്നുപോയവരെ ഇപ്പോഴും കാസര്‍ഗോട്ടെ എന്മകജെ വില്ലേജില്‍ കാണാം. മനുഷ്യര്‍ തങ്ങളുടെ ദുഖദുരിതങ്ങളില്‍ ദൈവത്തെ വിളിച്ച് നിലവിളിക്കുമ്പോള്‍ അവര്‍ക്കായി ദൈവം ചില മനുഷ്യരെ തിരഞ്ഞെടുത്ത് അയക്കാറുണ്ട്. നവജീവനയിലെ മരീനാമ്മയെപ്പോലെ. അമിത ലാഭത്തിനുവേണ്ടി ഒരു പറ്റം മനുഷ്യര്‍ തുനിഞ്ഞിറങ്ങിയതിന്റെ പേരില്‍ ജീവനും ജീവിതവുംപോലും നഷ്ടപ്പെടുത്തേണ്ടി വന്ന ഒരു പറ്റം നിസായഹയര്‍ അധിവസിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്
ജിന്സണ് ജോസഫ് മുകളേല്‍ CMF പീഡാനുഭവ വഴിയില്‍ ക്രിസ്തുവിന്റെ മൗനം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അതുവരെ വളരെയധികം സംസാരിച്ചിരുന്ന ക്രിസ്തു ആരോപണമുനകളുടെ നടുവില്‍ ഒന്നും ഉരിയാടാതെ നിന്നു. മനുഷ്യന് വാര്‍ത്തകളെ ഭയക്കുന്ന കാലഘട്ടമാണിത്. ഇന്ന് വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്ന കാലഘട്ടമാണ് എന്ന് നമുക്കറിയാം. അങ്ങനെ സൃഷ്ടി ക്കപ്പെട്ട വാര്‍ത്തയാണ് ക്രിസ്തുവിന്റെ വിചാരണ. അതിലെ കഥാപാത്രങ്ങള്‍ എല്ലാം നന്നായി അഭിനയിച്ചു. ഒരാള്‍ ഒഴികെ. അയാളുടെ പേരാണ് ക്രിസ്തു. എന്തുകൊണ്ട് ക്രിസ്തു സംസാരിച്ചില്ല? ഒറ്റവാക്കില്‍ ഉത്തരം പറയാം. ദൈവഹിതം. താന്‍ കുരിശില്‍ മരിച്ച്
വത്തിക്കാന്‍ സിറ്റി: പരമ്പരാഗതമായി യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിക്ക് സമര്‍പ്പിച്ചിരിക്കുന്ന ജൂണ്‍ മാസത്തില്‍ ലിയോ 14-ാമന്‍ പാപ്പയുടെ പേപ്പസിയിലെ ആദ്യ പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗം പുറത്തുവിട്ടു. ‘ലോകം അനുകമ്പയില്‍ വളരട്ടെ’ എന്നതാണ് ദി പോപ്പ് വീഡിയോയിലൂടെ പുറത്തിറക്കിയ പാപ്പയുടെ ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം. ‘നമ്മള് ഓരോരുത്തരും യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും അവിടുത്തെ ഹൃദയത്തില്‍ നിന്ന് ലോകത്തോട് കരുണ കാണിക്കാന്‍ പഠിക്കാനും വേണ്ടി’ ലിയോ പാപ്പ നടത്തുന്ന പ്രാര്‍ത്ഥനയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് താഴെ നല്‍കിയിരിക്കുന്ന തിരുഹൃദയത്തോടുള്ള
സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്
ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?