Follow Us On

10

September

2025

Wednesday

Latest News

  • പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്ത  വിവരം എപ്പോള്‍ അറിയാം?

    പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്ത വിവരം എപ്പോള്‍ അറിയാം?0

    വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ശ്രദ്ധ മുഴുവന്‍ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിന്റെ മുകളിലുള്ള ചിമ്മിനിയിലേക്ക് കേന്ദ്രീകരിക്കുന്ന ദിവസളാണ് മെയ് ഏഴിന് ആരംഭിക്കുന്ന കോണ്‍ക്ലേവിന്റെ ദിനങ്ങള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ്  ഔദ്യോഗികമായി ആരംഭിക്കുന്ന മെയ് 7 ന് തന്നെ  ആദ്യ  വോട്ടിംഗ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ ബാലറ്റില്‍ ആരും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കില്‍ (ആധുനിക കോണ്‍ക്ലേവുകളുടെ കാലഘട്ടത്തില്‍ അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല) മെയ് 8 മുതല്‍,  പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ കര്‍ദിനാള്‍മാര്‍ രാവിലെയും ഉച്ചയ്ക്കും രണ്ടുതവണ വീതം വോട്ട് ചെയ്യും.

  • യു എസ്  ബജറ്റില്‍ ഗര്‍ഭഛിദ്ര കേന്ദ്രങ്ങള്‍ ‘ഔട്ട്’ പ്രോ-ലൈഫ് ‘ഇന്‍’!

    യു എസ് ബജറ്റില്‍ ഗര്‍ഭഛിദ്ര കേന്ദ്രങ്ങള്‍ ‘ഔട്ട്’ പ്രോ-ലൈഫ് ‘ഇന്‍’!0

    വാഷിംഗ്ടണ്‍ ഡിസി: 2025-ല്‍ യുഎസില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഗര്‍ഭഛിദ്ര കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന ധനസഹായം കുറച്ച് അത് പ്രോ-ലൈഫ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിടാനുള്ള സാധ്യത പരിശോധിക്കുന്നതായി സൂചന നല്‍കി യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍.  പ്ലാന്‍ഡ് പേരന്റ്ഹുഡ് പോലുള്ള പ്രമുഖ ഗര്‍ഭഛിദ്ര സേവന സംഘടനകളില്‍ നിന്ന് ധനസഹായം മാറ്റാനും, അത് യോഗ്യമായ പ്രോ ലൈഫ് ആരോഗ്യ കേന്ദ്രങ്ങളില്‍ വിനിയോഗിക്കാനുമുള്ള നീക്കങ്ങള്‍ തുടര്‍ന്നേക്കുമെന്ന് ബജറ്റിന്റെ രൂപവത്കരണ ചര്‍ച്ചകളില്‍ ജോണ്‍സണ്‍ വ്യക്തമാക്കി. പ്ലാന്‍ഡ് പേരന്റ്ഹുഡിന് നല്‍കി വരുന്ന ധനസഹായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട

  • മെയ് ഒന്ന് അമേരിക്കയില്‍ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചു

    മെയ് ഒന്ന് അമേരിക്കയില്‍ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചു0

    വാഷിംഗ്ടണ്‍ ഡിസി:  മെയ് ഒന്നാം തിയതി യുഎസിലെ ദേശീയ പ്രാര്‍ത്ഥനാദിനമായി ആചരിച്ചു. ‘അമേരിക്ക ഒരു മഹത്തായ രാഷ്ട്രമാകണമെങ്കില്‍, നാം എപ്പോഴും ദൈവത്തിന്റെ കീഴില്‍ ഒരു രാഷ്ട്രമായിരിക്കണം’ എന്ന് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ച അമേരിക്കയുടെ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്ന പതിവനുസരിച്ച്  ഈ വര്‍ഷവും യുഎസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വാഷിംഗ്ടണിലും പൊതുജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് രാജ്യവ്യാപകമായും പ്രാര്‍ത്ഥനകള്‍ നടന്നു. ‘പ്രത്യാശയുടെ ദൈവത്തിലേക്ക് പകരുക, നിറയുക”

  • 15 ജെന്‍ഡര്‍ ഓപ്ഷന്‍സുമായി യുഎസ് സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രൊഫൈല്‍ ഫോം; പ്രതിഷേധത്തെ തുടര്‍ന്ന് വിവാദ ഫോം പിന്‍വലിച്ചു

    15 ജെന്‍ഡര്‍ ഓപ്ഷന്‍സുമായി യുഎസ് സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രൊഫൈല്‍ ഫോം; പ്രതിഷേധത്തെ തുടര്‍ന്ന് വിവാദ ഫോം പിന്‍വലിച്ചു0

    കൊളംബിയ/യുഎസ്എ:  വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ 15 ജെന്‍ഡര്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തിയ വിവാദ ഓണ്‍ലൈന്‍ ഫോം ദക്ഷിണ കരോളിനയിലെ ക്ലംസണ്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. ‘സ്റ്റുഡന്റ് പ്രൊഫൈല്‍’ എന്ന് വിശേഷിപ്പിച്ച ഡ്രോപ്പ്-ഡൗണ്‍ മെനുവിലാണ്, 15 ലിംഗ ഐഡന്റിറ്റി ഓപ്ഷനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയത്:  വിദ്യാര്‍ത്ഥികളോട്  15 ജെന്‍ഡര്‍ ഓപ്ഷനില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്ന ഫോമിന്റെ സ്‌ക്രീന്‍ഷോട്ട്  പ്രചരിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ ജനപ്രതിനിധി നാന്‍സി മേസ് അടക്കമുള്ളവര്‍ സര്‍വകലാശാലയുടെ നടപടിക്കെതിരെ രംഗത്ത് എത്തിയിരുന്നു. അതേസമയം സര്‍വകലാശാലയുടെ നേരിട്ടുള്ള

  • മാണിക്യമാണ്  മണിപ്പൂര്‍

    മാണിക്യമാണ് മണിപ്പൂര്‍0

    അഡ്വ. ഫ്രാന്‍സീസ് വള്ളപ്പുര സിഎംഐ മണിപ്പൂര്‍ ഇന്ത്യയുടെ മാണിക്യമാണ്. രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ക്കാകെ മണിപ്പൂരിലെ അശാന്തി അസ്വസ്ഥതയുണ്ടാക്കുന്നു. അവിടെ ശാശ്വതമായി സമാധാനം ഉണ്ടാകണമെന്ന് ഇന്ത്യന്‍ ജനത ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു; രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന ഭരണാധിപന്മാരൊഴികെ. അക്കൂട്ടര്‍ക്ക് സമാധാനം പുലരണമെന്നില്ല. രണ്ടു വര്‍ഷത്തോളമാകുന്നു മണിപ്പൂര്‍ കലാപകലുഷിതമായിട്ട്. ഇരുനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വംശീയ കലാപത്തിന്റെ പേരില്‍ മുഖ്യമന്ത്രി ബിരേന്‍സിംഗ് അടുത്ത നാളില്‍ ഒരു ഖേദപ്രകടനം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഖേദപ്രകടനവും ക്ഷമയാചനയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയുക്തമാണോ എന്നതാണ് ചിന്താവിഷയം. സമാധാനം കേവലം ആശംസിക്കാനുള്ളതല്ല,

  • തൊമ്മന്‍കുത്തില്‍  എന്തിനാണ്  കുരിശു തകര്‍ത്തത്?

    തൊമ്മന്‍കുത്തില്‍ എന്തിനാണ് കുരിശു തകര്‍ത്തത്?0

    സ്വന്തം ലേഖകന്‍ തൊമ്മന്‍കുത്തില്‍ വനപാലകര്‍ കുരിശ് പിഴുതു മാറ്റിയ പ്രദേശം മുഴുവന്‍ വനഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ റവന്യൂ വകുപ്പിന്റെ സഹായത്തോടെ അണിയറയില്‍ നടക്കുന്നു. ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തിലേക്ക് ആ പ്രശ്‌നം മാറിക്കഴിഞ്ഞിരിക്കുകയാണ്. മതസ്വാതന്ത്ര്യം ഇല്ലാത്ത രാജ്യങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ നാണിപ്പിക്കുന്ന രീതിയിലുള്ള കിരാത നടപടികളാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ തൊമ്മന്‍കുത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നടന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് കുരിശ് പിഴുതു മാറ്റി കസ്റ്റഡിയില്‍ എടുക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

  • യൗസേപ്പിതാവിന്റെ വ്യത്യസ്ത കലാസൃഷ്ടിയുമായി ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന

    യൗസേപ്പിതാവിന്റെ വ്യത്യസ്ത കലാസൃഷ്ടിയുമായി ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന0

    പാലക്കാട്: മെയ് ഒന്നിന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനം വ്യത്യസ്തമായി ആചരിച്ച് ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന ദൈവാലയം. വിഭവസമൃദ്ധമായ ഊട്ടുനേര്‍ച്ചയോടൊപ്പം യൗസേപ്പിതാവിന്റെ വ്യത്യസ്തമായ കലാസൃഷ്ടി ഒരുക്കിയാണ് ഒലവക്കോട് ദൈവാലയം വിശ്വാസികളുടെ  ശ്രദ്ധ ആകര്‍ഷിച്ചത്. വികാരി ഫാ. ഷാജു അങ്ങെവീട്ടിലിന്റെ നേതൃത്വത്തില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജോയല്‍  സിഎച്ച്എഫിന്റെ മേല്‍നോട്ടത്തില്‍, അസിസ്റ്റന്റ് വികാരി ഫാ. ഫ്രെഡി അരിക്കാടനോട് ചേര്‍ന്ന്, അള്‍ത്താരബാലന്‍മാരാണ് ഈ കലാസൃഷ്ടി രൂപപ്പെടുത്തിയത്. മെറ്റല്‍ പെയിന്റ് ചെയ്ത്, വിശുദ്ധ യൗസേപ്പിന്റെ ചിത്രത്തില്‍ നിരത്തിയാണ് ഇത് രൂപപ്പെടുത്തിയത്. 6

  • ഐഎഫ്എഫ്എമ്മില്‍  ’12’ പ്രദര്‍ശിപ്പിച്ചു

    ഐഎഫ്എഫ്എമ്മില്‍ ’12’ പ്രദര്‍ശിപ്പിച്ചു0

    കോട്ടയം:രാജ്യാന്തര മിഷന്‍ ചലച്ചിത്ര മേളയായ ഐഎഫ്എഫ്എം (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മിഷന്‍) ന്റെ നാലാം ദിവസം ക്രിസ്തുവിന്റെയും ക്രിസ്തുശിഷ്യരുടെയും ജീവിതം ആധുനിക ജീവിത പരിസരങ്ങളിലൂടെ പറയുന്ന പന്ത്രണ്ട് എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് നടന്ന ഓപ്പണ്‍ ഫോറത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ ലിയോ തദേവൂസ് തന്നെ ആഴത്തില്‍ സ്വാധീനിച്ച ക്രിസ്തു ദര്‍ശനങ്ങളേക്കുറിച്ചും സിനിമയെടുക്കുവാന്‍ നടത്തിയ പഠന പരിശ്രമങ്ങളേക്കുറിച്ചും സംസാരിച്ചു. നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ യുവതീയുവാക്കളെ വളരെയേറെ സ്പര്‍ശിച്ചതായി ഓപ്പണ്‍ ഫോറത്തിലെ അവരുടെ പ്രതികരണങ്ങള്‍ വെളിപ്പെടുത്തി. ഐഎഫ്എഫ്എം

  • മിഷന്‍ അനുഭവങ്ങള്‍ പങ്കുവച്ച് മെത്രാന്‍മാര്‍ ജിജിഎമ്മില്‍

    മിഷന്‍ അനുഭവങ്ങള്‍ പങ്കുവച്ച് മെത്രാന്‍മാര്‍ ജിജിഎമ്മില്‍0

    കോട്ടയം: ചങ്ങനാശേരി തിരുഹൃദയദൈവാലയത്തിലും ക്രിസ്തുജ്യോതി കാമ്പസിലുമായി ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ആറാമത് അന്തര്‍ദേശീയ ജിജിഎം മിഷന്‍ കോണ്‍ഗ്രസിന്റെ നാലാം ദിനത്തില്‍ ഇംഫാല്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ലീനസ് നേലി ഇംഗ്ലീഷില്‍ ദിവ്യബലിയര്‍പ്പിച്ചു. ആര്‍ച്ചുബിഷപ്് ജോണ്‍ മൂലേച്ചിറ, ആര്‍ച്ചുബിഷപ് തോമസ് മേനാംപറമ്പില്‍, ബിഷപ് ബെന്നി വര്‍ഗീസ്, ബിഷപ് ജോണ്‍ തോമസ്, ബിഷപ് ചാക്കോ തോട്ടുമാരിക്കല്‍, ബിഷപ് ജെയിംസ് തോപ്പില്‍, ബിഷപ് ബോസ്‌കോ പുത്തൂര്‍, ബിഷപ് ജോസ് ചിറയ്ക്കല്‍, ബിഷപ്പ് ജോവാക്കിം വാല്‍ഡര്‍ എന്നീ പിതാക്കന്മാര്‍  ദിവ്യബലിയര്‍പ്പണത്തില്‍ സഹകാര്‍മികരായി. തുടര്‍ന്ന് തിരുഹൃദയദൈവാലയത്തില്‍

National


Vatican

  • സ്ത്രീകളുടെ അന്തസ്സും മൂല്യവും ലോകമെങ്ങും അംഗീകരിക്കപ്പെടുക – ഏപ്രില്‍ മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം

    വത്തിക്കാന്‍ സിറ്റി: സ്ത്രീകളുടെ അന്തസ്സും മൂല്യവും ലോകമെങ്ങും അംഗീകരിക്കപ്പെടുന്നതിനായി പ്രത്യേക പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏപ്രില്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിക്കുന്ന വീഡിയോയിലാണ് പാപ്പയുടെ അഭ്യര്‍ത്ഥന. തത്വത്തില്‍ സ്ത്രീക്കും പുരുഷനും വ്യക്തികള്‍ എന്ന നിലയില്‍ ഒരേ അന്തസ്സാണുള്ളതെന്ന് എല്ലാവരും അംഗകരിക്കുന്നുണ്ടെങ്കിലും പ്രായോഗികതലത്തില്‍ അത് നടപ്പാകുന്നില്ലെന്ന് പാപ്പ വീഡിയോയില്‍ നിരീക്ഷിച്ചു.  സഹായം സ്വീകരിക്കുന്നതിനോ, ബിസിനസ് തുടങ്ങുന്നതിനോ സ്‌കൂളില്‍ പോകുന്നതിനോ സ്ത്രീകള്‍ക്ക് വിലക്കുള്ള അനേകം രാജ്യങ്ങളുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേക രീതിയില്‍ വസ്ത്രം ധരിക്കുവാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാവുന്നു. അവരെ ചൂഷണം ചെയ്യുകയും

  • സ്വവര്‍ഗബന്ധങ്ങള്‍ പാപമാണെന്ന് ഓര്‍മിപ്പിച്ച വൈദികനെതിരെ നടപടിയുമായി ഫ്രഞ്ച് ഗവണ്‍മെന്റ്
  • ഉത്ഥാനം ആ കഥയുടെ സന്തോഷകരമായ പര്യവസാനമല്ല!

    വത്തിക്കാന്‍ സിറ്റി: യേശുവിന്റെ ഉത്ഥാനം കഥയുടെ സന്തോഷകരമായ പര്യവസാനമല്ല മറിച്ച് നമ്മുടെ ജീവിതത്തെ നിത്യമായും പൂര്‍ണമായും മാറ്റിമറിക്കുന്ന സംഭവമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈസ്റ്ററിന് ശേഷം വരുന്ന ‘മാലാഖയുടെ തിങ്കളാഴ്ച’യില്‍ ‘സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും’ എന്ന ഉയിര്‍പ്പുകാല ത്രിസന്ധ്യാജപം നയിച്ചുകൊണ്ട് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സഭയില്‍ പന്തക്കുസ്താ വരെ നീളുന്ന ഉയിര്‍പ്പുകാലത്തിന്റെ സന്തോഷം  ദിവ്യകാരുണ്യത്തിലും കുമ്പസാരത്തിലും പ്രാര്‍ത്ഥനയിലും ഉപവിപ്രവൃത്തികളിലും ഈശോയെ കണ്ടുമുട്ടുന്നതിലൂടെ ഉജ്ജ്വലിപ്പിക്കാന്‍ സാധിക്കുമെന്ന് പാപ്പ പറഞ്ഞു. കല്ലറയുടെ ഇരുട്ടിനെ ഭേദിച്ച ഈശോ നിത്യമായി ജീവിക്കുന്നു. യേശുവിനോടൊപ്പമുള്ള

  • ‘ഉര്‍ബി എത് ഒര്‍ബി:’ പൂര്‍ണദണ്ഡവിമോചനം

    ഈസ്റ്ററിനും ക്രിസ്മസിനും മാര്‍പാപ്പ നല്‍കുന്ന പ്രധാനപ്പെട്ട ആശിര്‍വാദമാണ് ഉര്‍ബി എത് ഒര്‍ബി ആശിര്‍വാദം. റോമിന്റെ ബിഷപ് എന്ന നിലയില്‍ റോമാ നഗരത്തിനും ആഗോള കത്തോലിക്ക സഭയുടെ തലവനെന്ന നിലയില്‍ ലോകം മുഴുവനും വേണ്ടിയും നല്‍കുന്ന ആശിര്‍വാദമാണിത്. 13- ാം നൂറ്റാണ്ടില്‍ ഗ്രിഗറി പത്താമന്‍ മാര്‍പാപ്പയുടെ കാലത്താണ് ഈ ആശിര്‍വാദം നല്‍കിത്തുടങ്ങിയത്. മാര്‍പാപ്പ നഗരത്തിനും ലോകത്തിനും വേണ്ടി നല്‍കുന്ന ഈ ആശിര്‍വാദത്തിലൂടെ പൂര്‍ണ ദണ്ഡവിമോചനവും കത്തോലിക്ക സഭ അനുവദിച്ചു നല്‍കുന്നു എന്നത് ഈ ആശിര്‍വാദത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മാര്‍പാപ്പയുടെ

  • കറന്റും വെള്ളവും ലഭിക്കാന്‍ മാതാവിന്റെ സഹായം തേടി ക്യൂബന്‍ ആര്‍ച്ചുബിഷപ്

    ഹവാന/ ക്യൂബ:  ക്യൂബയുടെ പ്രത്യേക മധ്യസ്ഥയായ കോബ്രെയിലെ  ഉപവിയുടെ കന്യകയുടെ പ്രത്യേക സഹായം തേടി സാന്റിയാഗോ ഡെ ക്യൂബ ആര്‍ച്ചുബിഷപ് ഡിയോനിസിയോ ഗുയിലേര്‍ണോ ഗാര്‍സിയ. ഓശാന ഞായര്‍ ദിവസമാണ് ക്യൂബന്‍ ജനത നേരിടുന്ന വെല്ലുവിളികള്‍ എണ്ണിപ്പറഞ്ഞുകൊണ്ട്  പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക സഹായം ആര്‍ച്ചുബിഷപ് യാചിച്ചത്. വെള്ളവും കറന്റും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം  സാധാരണ ജീവിതം നയിക്കുവാനുള്ള സ്വാതന്ത്ര്യവും ക്യൂബന്‍ ജനതക്ക് നല്‍കണമെന്ന് അറുപത് വര്‍ഷത്തിലധികമായി ഏകാധിപത്യ ഭരണത്തിന് കീഴില്‍ തുടരുന്ന ക്യൂബയിലെ ജനങ്ങള്‍ക്ക് വേണ്ടി  ഉപവിയുടെ കന്യകയുടെ

  • ഫ്രാന്‍സിസ് പാപ്പയുടെ വിചിന്തനങ്ങള്‍ ഈ വര്‍ഷത്തെ കൊളോസിയത്തിലെ കുരിശിന്റെ വഴി വ്യത്യസ്തമാക്കും

    ഈ വര്‍ഷം ദുഃഖവെള്ളി ദിനത്തില്‍ റോമിലെ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴിക്ക്  ധ്യാനചിന്തകള്‍ എഴുതുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാവുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ 11 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ദുഃഖവെള്ളിദിനത്തിലെ കുരിശിന്റെ വഴിക്കുള്ള ധ്യാനചിന്തകള്‍ പാപ്പ എഴുതുന്നത്. പീഡാനുഭവ യാത്രയുടെ ഓരോ സ്റ്റേഷനിലും യേശു അനുഭവിക്കുന്ന കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ള ധ്യാനചിന്തകളാവും പാപ്പ നല്‍കുന്നത്. ‘ പ്രാര്‍ത്ഥനയോടെ യേശുവിനോടൊപ്പം കുരിശിന്റെ വഴിയില്‍’ എന്നതാവും പാപ്പ എഴുതുന്നധ്യാനചിന്തകളുടെ പ്രമേയം. 2025 ജൂബിലി വര്‍ഷത്തിന് മുന്നോടിയായി 2024 പ്രാര്‍ത്ഥനാവര്‍ഷമായി

Magazine

Feature

Movies

  • വാര്‍ദ്ധക്യം സ്വര്‍ഗത്തിനായി സുകൃതങ്ങള്‍ ശേഖരിക്കാനുള്ള അവസരം

    വാര്‍ദ്ധക്യം സ്വര്‍ഗത്തിനായി സുകൃതങ്ങള്‍ ശേഖരിക്കാനുള്ള അവസരം0

    കാഞ്ഞിരപ്പള്ളി: വാര്‍ദ്ധക്യം അനുഗ്രഹമാണെന്നും സ്വര്‍ഗത്തിനായി സുകൃതങ്ങള്‍ ശേഖരിക്കാനുള്ള അവസരമായി അതിനെ കാണണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.  കാഞ്ഞിരപ്പള്ളി  രൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിവാഹ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം ‘തണല്‍ 2കെ25’ പൊടിമറ്റം സെന്റ് മേരീസ് പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനിയുള്ള നാളുകള്‍ ഭാഗ്യപ്പെട്ടതായി തീരാന്‍ സ്വര്‍ഗത്തെ നോക്കി മുന്‍പോട്ടു പോകണമെന്നും മക്കള്‍ക്കായി തീഷ്ണതയോടെ പ്രാര്‍ത്ഥിക്കുന്ന അനുഗ്രഹത്തിന്റെ അപ്പനമ്മ സാന്നിധ്യമായി മാറണമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു. ജൂബിലി ആഘോഷിക്കുന്നവര്‍ക്ക്

  • ധന്യ മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപനം വല്ലാര്‍പാടം ബസലിക്കയില്‍ നവംബര്‍ എട്ടിന്

    ധന്യ മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപനം വല്ലാര്‍പാടം ബസലിക്കയില്‍ നവംബര്‍ എട്ടിന്0

    കൊച്ചി: കേരള സഭയിലെ ആദ്യ സന്യാസിനിയും ഭാരതത്തില്‍ ആദ്യമായി സ്ത്രീകള്‍ക്കായുള്ള കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ (ടിഒസിഡി) സ്ഥാപകയുമായ മദര്‍ ഏലിശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ലിയോ പാപ്പ അനുമതി നല്‍കി. കേരള സഭയുടെ ചരിത്രത്തില്‍ സുവര്‍ണ്ണശോഭ പരത്തിയ മദര്‍ ഏലിശ്വ 1866 ഫെബ്രുവരി പതിമൂന്നാം തീയതി കൂനമ്മാവില്‍ സ്ത്രീകള്‍ക്കായുള്ള കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപിക്കുകയും കേരളത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് സ്‌കൂളും ബോര്‍ഡിംഗ് ഭവനവും അനാഥമന്ദിരവും ആരംഭിക്കുക വഴി സ്ത്രീശാക്തീകരണത്തിന് തുടക്കംകുറിക്കുകയും ചെയ്തു. 24 വര്‍ഷങ്ങള്‍ക്ക്

  • കാര്‍ലോ അക്യൂറ്റസിന്റെ വിശുദ്ധ പദവിയില്‍ ആഹ്ലാദവുമായി മേക്കൊഴൂര്‍ ഇടവക; വിശുദ്ധന്റെ തിരുശേഷിപ്പ് ഈ ദേവാലയത്തിലുണ്ട്

    കാര്‍ലോ അക്യൂറ്റസിന്റെ വിശുദ്ധ പദവിയില്‍ ആഹ്ലാദവുമായി മേക്കൊഴൂര്‍ ഇടവക; വിശുദ്ധന്റെ തിരുശേഷിപ്പ് ഈ ദേവാലയത്തിലുണ്ട്0

    പത്തനംതിട്ട: സൈബര്‍ ലോകത്തെ വിശുദ്ധന്‍ എന്നറി യപ്പെടുന്ന കാര്‍ലോ അക്യൂറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി ലിയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ചപ്പോള്‍ ഇരട്ടിമധുരമായിരുന്നു മേക്കൊഴൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗങ്ങള്‍ക്ക് സമ്മാനിച്ചത്. വിശുദ്ധ കാര്‍ലോ അക്യൂറ്റസിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള കേരളത്തിലെ അപൂര്‍വം ദേവാലയങ്ങളിലൊന്നാണ് മെക്കൊഴൂരിലേത്. അതുകൊണ്ടുതന്നെ ഇടവകാംഗങ്ങള്‍ക്ക് ഈ കൊച്ചുവിശുദ്ധനോട് പ്രത്യേകമായൊരു സ്‌നേഹവും ഭക്തിയുമുണ്ട്. വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് മേക്കൊഴൂര്‍ ദേവാലയത്തിലും ആഘോഷങ്ങള്‍ നടന്നു. പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. 2022

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?