മെക്‌സിക്കോ സിറ്റി/മെക്‌സിക്കോ: യൂറോപ്പിലും ലാറ്റിനമേരിക്കയിലും ക്രിസ്ത്യാനികള്‍ക്കെതിരെ, പ്രത്യേകിച്ച് കത്തോലിക്കര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍. യൂറോപ്പിലെ ക്രിസ്ത്യാനികള്‍ക്കെതിരായ അസഹിഷ്ണുതയും വിവേചനവും നിരീക്ഷിക്കുന്ന ഒബ്‌സര്‍വേറ്ററി 2023-ല്‍, 35 യൂറോപ്യന്‍ രാജ്യങ്ങളിലായി 2,444 ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തി. ഭീഷണിയും പീഡനവും മുതല്‍ ശാരീരികമായ അക്രമം വരെയുള്ള 232 വ്യക്തിപരമായ ആക്രമണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ പകുതിയോളം ആക്രമണങ്ങള്‍ നടന്നത് ഫ്രാന്‍സിലാണ്. എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്(എസിഎന്‍) എന്ന പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച 2023-ലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള
പനാജി: പതിനാറാം നൂറ്റാണ്ടില്‍ ഓള്‍ഡ് ഗോവയില്‍ സ്ഥാപിതമായതും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നതുമായ ബോം ജീസസ് ബസിലിക്കയ്ക്ക് സമീപം ഗോവന്‍ ഗവണ്‍മെന്റ് പ്ലാന്‍ചെയ്യുന്ന ടൂറിസം പദ്ധതിക്കെതിരെ ക്രൈസ്തവ വിശ്വാസികള്‍ രംഗത്ത്. ഇതിനെതിരെ നടന്ന പ്രതിഷേധ റാലിയില്‍ ക്രൈസ്തവര്‍ക്കൊപ്പം പരിസ്ഥിതിവാദികളും ഗോവന്‍വാസികളും പങ്കെടുത്തു. ഈ ബസിലിക്കയോട് ചേര്‍ന്ന് ടൂറിസം മാള്‍ നിര്‍മിക്കുവാനാണ് ഗോവന്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനെതിരെ ഓള്‍ഡ് ഗോവയിലെ ജനങ്ങള്‍ സേവ് ഓള്‍ഡ് ഗോവ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ക്രൈസ്തവരുടെ വികാരങ്ങള്‍ക്കും പരിസ്ഥിതിക്കും
വത്തിക്കാന്‍ സിറ്റി: മാറ്റത്തിന് നമുക്ക് കഴിവില്ലെന്ന് തോന്നുമ്പോഴും ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് നല്‍കി വരുന്ന പ്രഭാഷണത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. കാസ സാന്താ മാര്‍ത്ത ഗസ്റ്റ് ഹൗസില്‍ വിശ്രമം തുടരുന്ന പാപ്പയുടെ സന്ദേശം വത്തിക്കാന്‍ പ്രസ് ഓഫീസാണ് പ്രസിദ്ധീകരിച്ചത്. യേശുവിന്റെ ജീവിതത്തിലെ കണ്ടുമുട്ടലുകളെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രഭാഷണപരമ്പരയില്‍ യേശുവും സക്കേവൂസുമായുള്ള കണ്ടുമുട്ടലാണ് പാപ്പ വിചിന്തനം ചെയ്തത്. സക്കേവൂസ്, ഒരര്‍ത്ഥത്തില്‍ വഴി തെറ്റിപ്പോയതായി മാര്‍പ്പാപ്പ പറഞ്ഞു. ഒരുപക്ഷേ അദ്ദേഹം തെറ്റായ തിരഞ്ഞെടുപ്പുകള്‍ നടത്തിയിരിക്കാം,
കോഴിക്കോട്: സര്‍ക്കാര്‍ അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ ഏപ്രില്‍ അഞ്ചിന് കോഴിക്കോട് ക്രൈസ്തവ ജനതയുടെ പ്രതിഷേധമിരമ്പും. താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് റാലിയും പൊതുസമ്മേളനവും നടക്കുന്നത്. വൈകുന്നേരം മൂന്നിന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍നിന്ന് റാലി ആരംഭിക്കും. നാലരയ്ക്ക് മുതലക്കുളം മൈതാനിയിലെ മോണ്‍. ആന്റണി കൊഴുവനാല്‍ നഗറില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ
കോയമ്പത്തൂര്‍: ജബല്‍പൂരില്‍ കത്തോലിക്കാ വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ നടന്ന അക്രമങ്ങളും കയ്യേറ്റവും പ്രതിഷേധാര്‍ഹമാണെന്ന് രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട്. വൈദികരെയും സന്യസ്തരെയും ചില തീവ്രവാദികളും ദേശവിരുദ്ധഘടകങ്ങളും ആവര്‍ത്തിച്ച് ലക്ഷ്യംവയ്ക്കുകയും പീഡിപ്പിക്കുകയും ആരാധന നടത്തുവാനുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. മതന്യൂനപക്ഷങ്ങള്‍ക്കുനേരെ നടത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ന്യൂനപക്ഷ ക്ഷേമമന്ത്രിയും ചേര്‍ന്ന് അടിയന്തരമായി സ്വീകരിക്കണം. എല്ലാ വിശ്വാസീസമൂഹങ്ങള്‍ക്കും നീതി, സമാധാനം, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ഭാരതത്തിന്റെ അഭിമാനമായ ജനാധിപത്യം, മതേതരത്വം,
കണ്ണൂര്‍: മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിച്ച് ദൈവത്തെയും മനുഷ്യരെയും സ്‌നേഹിക്കുന്നവരായി മാറണമെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കും തല. കണ്ണൂര്‍ രൂപതയിലെ കണ്ണൂര്‍ ഫൊറോന ഇടവകകളുടെ നേതൃത്വത്തില്‍ ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടന്ന സ്വര്‍ഗീയാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപനത്തില്‍ ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ ദൈവത്തോട് അടുക്കുമ്പോള്‍ സമൂഹത്തില്‍ കൂടുതല്‍ നന്മകള്‍ ഉണ്ടാകുമെന്ന് ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ഫാ.
തൃശൂര്‍ : ലഹരിക്കെതിരെ സ്‌നേഹ ജ്വാലതീര്‍ത്ത് കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ‘മയക്കുമരുന്ന് മരണമാണ് മയക്കം വിട്ടുണരാം നാടിനായി’എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പാസ്റ്ററില്‍ സെന്ററില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കിഴക്കേകോട്ട ജംക്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് സ്‌നേഹജ്വാല കത്തിച്ച് ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലി. തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ്
ചെന്നൈ: മതന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം വീണ്ടും സ്ഥിരീകരിച്ച മദ്രാസ് ഹൈക്കോടതി വിധിയെ കത്തോലിക്കാ സഭാ സ്വാഗതം ചെയ്തു. ‘ന്യൂനപക്ഷ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള ഭരണഘടനാ വ്യവസ്ഥകള്‍ മദ്രാസ് ഹൈക്കോടതി ശരിവച്ചതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. ഇത് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിലനില്‍ക്കുന്നതിന് അത്യന്താപേക്ഷിതമാണ്’ സിസിബിഐയുടെ വിദ്യാഭ്യാസ, സാംസ്‌കാരിക കാര്യാലയ സെക്രട്ടറിയുമായ ഫാ. മരിയ ചാള്‍സ് പറഞ്ഞു. ചെന്നൈയിലെ വനിതാ ക്രിസ്ത്യന്‍ കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, ലയോള കോളേജ്,
വത്തിക്കാന്‍ സിറ്റി: എല്ലാ രൂപതകളിലും സംഘടിത പ്രോ-ലൈഫ് സംരംഭങ്ങള്‍ക്കായി ആഹ്വാനം ചെയ്യുന്ന 40 പേജുള്ള രേഖ അല്‍മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ചു. മനുഷ്യജീവിതത്തിന്റെ മൂല്യത്തെയും അലംഘനീയതയെയും കുറിച്ചുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ചാക്രികലേഖനമായ ‘ഇവാഞ്ചലിയം വിറ്റ’ പ്രസിദ്ധീകരിച്ചതിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് .’ജീവിതം എല്ലായ്‌പ്പോഴും നല്ലതാണ്: മനുഷ്യജീവിതത്തിന്റെ അജപാലന പരിപാലനത്തിനുള്ള പ്രക്രിയകള്‍ ആരംഭിക്കുന്നു’ എന്ന രേഖ പ്രസിദ്ധീകരിച്ചത്. സ്ത്രീകള്‍, ഗര്‍ഭസ്ഥശിശുക്കള്‍, കുട്ടികള്‍, കൗമാരക്കാര്‍, വൈകല്യമുള്ളവര്‍, വൃദ്ധര്‍, ദരിദ്രര്‍, കുടിയേറ്റക്കാര്‍ എന്നിവര്‍ക്കെതിരെയുള്ള നിരവധി
വത്തിക്കാൻ സിറ്റി: പുതിയതായി കർദിനാൾസ്ഥാനത്തേക്കുയർത്തപ്പെട്ട 21പേരുടെ സ്ഥാനാരോഹണം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യ കാർമികത്വത്തിൽ ഇന്ന് (സെപ്തംബർ 30) നടക്കും. ശുശ്രൂഷകൾക്ക് ആമുഖമായി ബസിലിക്കയിൽ ഒത്തുചേരുന്ന നിയുക്ത കർദിനാൾമാർ തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കുകയും തുടർന്ന് സഭയുടെ രാജകുകാരന്മാരെന്ന നിലയിലുള്ള ചുവന്ന വസ്ത്രം ധരിച് മാർപാപ്പയെ സമീപിക്കുകയും ചെയ്യും. ശുശ്രൂഷാ മധ്യേ കകർദിനാൾമാരുടെ സ്ഥാനചിഹ്നമായ പർപ്പിൾ തൊപ്പിയും മോതിരവും പാപ്പാ അവരെ അണിയിക്കും. ഓരോ കർദിനാൾമാർക്കും റോമിൽ സ്ഥാനിക ദേവാലയം ഉണ്ടായിരിക്കും. പാപ്പാ പ്രിലേറ്റും ബിഷപ്പുമായ
വത്തിക്കാൻ സിറ്റി: ഒക്ടോബർ നാല് മുതൽ 29 വരെ വത്തിക്കാനിൽ നടക്കുന്ന സിനഡാലിറ്റിയെ കുറിച്ചുള്ള സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനത്തിന്റെ ആദ്യ സെഷനിൽ ചരിത്രത്തിലാദ്യമായി അഞ്ചു സന്യാസിനിമാർ പങ്കെടുക്കും. സന്യാസിനീ സഭകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്രയൂണിയൻ പ്രസിഡന്റ് സിസ്റ്റർ മേരി ബറോൺ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ നിന്നുള്ള സിസ്റ്റർ മരിയ നിർമാലിനിയും അഞ്ചു പേരിൽ ഉൾപ്പെടുന്നു. അപ്പസ്തോലിക് കർമലീത്താ സമൂഹാംഗമാണ് സിസ്റ്റർ നിർമാലിനി. സന്യാസിനീ സഭകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്രയൂണിയനിൽ അംഗങ്ങളായുള്ള 2000 കോൺഗ്രിഗേഷനുകളിലെ ആറു
വത്തിക്കാൻ സിറ്റി: ലാറ്റിൻ അമേരിക്കയ്ക്കായുള്ള വത്തിക്കാനിലെ പൊന്തിഫിക്കൽ കമ്മീഷന്റെയും ഷിക്കാഗോ ലയോള യൂണിവേഴ്സിറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ ‘ബിൽഡിംഗ് ബ്രിഡ്ജസ് ഇനിഷ്യേറ്റീ’വിന്റെ മൂന്നാം എഡിഷനിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളുമായി ഫ്രാൻസിസ് പാപ്പാ ഓൺലൈൻ സംവാദം നടത്തി.വൈവിധ്യങ്ങളിൽ ഐക്യം കണ്ടെത്തണമെന്നും ലോകത്തെ നയിക്കേണ്ടത് അങ്ങിനെയാകണമെന്നും പാപ്പാ പറഞ്ഞു. രാജ്യങ്ങൾക്കിടയിൽ വിവിധ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇതിനിടയിലും സാഹോദര്യം കണ്ടെത്താൻ സാധിക്കുന്നതാണ് ഏറ്റവും വലിയ മനോഹാരിതയെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ കരുത്തോടെ നേരിടാനും ശക്തിയോടെ എഴുന്നേറ്റു നിൽക്കാനുമുള്ള
വത്തിക്കാൻ സിറ്റി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് സമൂഹത്തെയാകെ ബാധിക്കുന്നും സഭയെ ബാധിച്ച ലൈംഗീകദുരുപയോഗങ്ങൾ മനുഷ്യരാശി മുഴുവൻ ഉൾപ്പെടുന്നതും ആവശ്യമായ ശ്രദ്ധ നൽകാത്തതതും അതെ സമയം സങ്കടകരമായ യാഥാർത്ഥ്യത്തിന്റെ മങ്ങിയ പ്രതിഫലനമാണെന്നും ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായി പുരോഹിതരെയും സമർപ്പിതരെയും പരിശീലിപ്പിക്കുന്നത്തിലേർപ്പെട്ടിരിക്കുന്ന ലാറ്റിനമേരിക്കൻ കത്തോലിക്കാ ഇന്റർ ഡിസിപ്ലിനറി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീഡനത്തിനിരയായ കുട്ടികളുടെയും ദുർബലരായ വ്യക്തികളുടെയും കഷ്ടപ്പാടുകളെ ദുരിതമനുഭവിക്കുന്ന ക്രിസ്തുവുമായി ബന്ധപ്പെടുത്തിയ പരിശുദ്ധ പിതാവ് ഓരോ കുട്ടിയുടെയും, ദുർബലരായ ഓരോ വ്യക്തിയുടെയും കഷ്ടപ്പാടുകളിൽ, വെറോണിക്ക
ഡബ്ലിന്‍/ നെബ്രാസ്ക: അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്തെ തെരുവ് കുഞ്ഞുങ്ങൾക്കായി ജീവിതം സമർപ്പിച്ച കത്തോലിക്ക വൈദികൻ ഫാ. എഡ്വേർഡ് ജോസഫ് ഫ്ലനഗൻ ധന്യ പദവിയിലേക്ക്. 1948ൽ മരണമടഞ്ഞ അയർലൻഡ് സ്വദേശിയായ വൈദികന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി ‘ഹേർട്ട് ഓഫ് എ സേർവന്റ്- ദ ഫാദർ ഫ്ലനഗൻ സ്റ്റോറി’ എന്ന ചിത്രത്തിന്റെ പ്രീമിയറിന് പിന്നാലെ എൽഫിൻ രൂപതാ മെത്രാൻ കെവിൻ ഡോറനാണ് ഫാ. ഫ്ലനഗൻ ധന്യ പദവിയിലേക്ക് ഉയർത്തപ്പെടുന്ന വിവരം അറിയിച്ചത്. വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുമായി ബന്ധപ്പെട്ട വിവിധ
വത്തിക്കാൻ സിറ്റി: ഗർഭച്ഛിദ്രത്തെയും ദയാവധത്തെയും ശക്തമായ ഭാഷയിൽ അപലപിച്ച ഫ്രാൻസിസ് പാപ്പ ഏതവസ്ഥയിലാണെകിലും ജീവനെ തൊട്ടു കളിക്കരുതെന്ന മുന്നറിയിപ്പ് നൽകി. വേദന ഇല്ലാതാക്കാൻ സഹായിക്കുന്നു എന്ന പേരിൽ ലോകമെമ്പാടും വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരിൽ ആരുടെയും ജീവിതം ‘റദ്ദാക്ക’പ്പെടരുതെന്ന് മെഡിറ്ററേനിയൻ സമ്മേളനത്തിന് ശേഷം മാർസെയിൽ നിന്ന് റോമിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പപ്പാ പറഞ്ഞു. മർസെയിൽ വിശുദ്ധ ബലിമധ്യേ ഗർഭച്ഛിദ്രത്തെയും ദയാവധത്തെയും അപലപിച്ച പാപ്പ, ദയാവധവുമായി ബന്ധപ്പെട്ട് ഫ്രാൻസ് പരിഗണിക്കാൻ ഒരുങ്ങുന്ന വിവാദ
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട
മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്‍. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ
ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ
ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ
രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍
രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍
ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്
ജോസഫ് മൈക്കിള്‍ കണ്ണുകള്‍ക്ക് മുമ്പില്‍ വിസ്മയം തീര്‍ക്കുന്ന മാജിക് എന്ന കലാരൂപത്തെ ലഹരിക്കെതിരെയുള്ള പടവാളാക്കിയിരിക്കുകയാണ് ജോയിസ് മുക്കുടം. ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയായി സീറോമലബാര്‍ സഭ പ്രോ-ലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. ജോയിസ് മുക്കുടത്തിന്റെ അസാധാരണമായ പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ. കുടുംബ നവീകരണ മാജിക്കല്‍ റിട്രീറ്റ് എന്ന പദം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ജോയിസ് മുക്കുടമാണ്. മൂന്നു മുതല്‍ നാലു ദിവസംവരെ നീളുന്ന ധ്യാനത്തിന്റെ പേരു കേട്ട് ആരും തെറ്റിദ്ധരിക്കരുത്. ഇതു തുടര്‍ച്ചയായ മാജിക്കല്ല. അതേസമയം തുടക്കം മുതല്‍ അവസാനംവരെ മാജിക്കും
ഫ്രീടൗണ്‍/സിയറ ലിയോണ്‍: സിയറ ലിയോണിലെ കെനെമ രൂപത വൈദികന്‍ സായുധരായ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതിയതായി നിയമനം ലഭിച്ച ഇടവകയില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഫാ. അഗസ്റ്റിന്‍ അമാഡു കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷമായി കെനെമയിലെ അമലോത്ഭവ ഇടവകയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഫാ. അഗസ്റ്റിന് സെന്റ് ജോണ്‍ കൈലാഹുന്‍ ഇടവകയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. ഓഗസ്റ്റ് 31 ഞായറാഴ്ച അമലോത്ഭവ ഇടവകയിലെ വിടവാങ്ങല്‍ ദിവ്യബലി അര്‍പ്പിക്കാനിരിക്കെയാണ് കവര്‍ച്ചക്കാര്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഫാ. അഗസ്റ്റിന്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പാരിഷ് ഹൗസില്‍
മൊസൂള്‍/ഇറാഖ്: ഇറാഖിലെ മൊസൂള്‍ നഗരത്തില്‍, അല്‍-തഹേര ചര്‍ച്ച് എന്നറിയപ്പെടുന്ന അമലോത്ഭവ നാഥ ദൈവാലയവും, ഡൊമിനിക്കന്‍ സന്യാസ ആശ്രമവുമായി ബന്ധപ്പെട്ട ഔവര്‍ ലേഡി ഓഫ് ദി അവര്‍ ദൈവാലയവും പുനരുദ്ധാരണത്തിനുശേഷം വീണ്ടും തുറന്നു. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയും നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പുനര്‍നിര്‍മാണത്തെ പിന്തുണച്ച സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ദൈവാലയം വീണ്ടും തുറക്കുന്നത് മൊസൂളിന്റെ ആത്മാവിലേക്കും അതിലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിലേക്കുമുള്ള മടക്കയാത്രയാണെന്ന് അമലോത്ഭ നാഥ ദൈവാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി അല്‍-സുഡാനി പറഞ്ഞു.
കോട്ടപ്പുറം: പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും എറണാ കുളം സെന്റ് പോള്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും എറിയാട് ഫാത്തിമമാതാ ദേവാലയത്തിന്റെ പ്രഥമ വികാരിയുമായിരുന്ന മോണ്‍. റാഫേല്‍ ഒളാട്ടുപുറ ത്തിന്റെ 15-ാമത് ചരമ വാര്‍ഷികദിനത്തോടനുബന്ധിച്ച് എറിയാട് ഫാത്തിമമാതാ വിദ്യഭ്യാസ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മോണ്‍. റാഫേല്‍ ഒളാട്ടുപുറം അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി. കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി ഫോട്ടോ അനച്ഛാദനം ചെയ്തു. കയ്പ മംഗലം എംഎല്‍എ ടൈസണ്‍ മാസ്റ്റര്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടവക
ഫ്രീടൗണ്‍/സിയറ ലിയോണ്‍: സിയറ ലിയോണിലെ കെനെമ രൂപത വൈദികന്‍ സായുധരായ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതിയതായി നിയമനം ലഭിച്ച ഇടവകയില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഫാ. അഗസ്റ്റിന്‍ അമാഡു കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷമായി കെനെമയിലെ അമലോത്ഭവ ഇടവകയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഫാ. അഗസ്റ്റിന് സെന്റ് ജോണ്‍ കൈലാഹുന്‍ ഇടവകയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. ഓഗസ്റ്റ് 31 ഞായറാഴ്ച അമലോത്ഭവ ഇടവകയിലെ വിടവാങ്ങല്‍ ദിവ്യബലി അര്‍പ്പിക്കാനിരിക്കെയാണ് കവര്‍ച്ചക്കാര്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഫാ. അഗസ്റ്റിന്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പാരിഷ് ഹൗസില്‍
മൊസൂള്‍/ഇറാഖ്: ഇറാഖിലെ മൊസൂള്‍ നഗരത്തില്‍, അല്‍-തഹേര ചര്‍ച്ച് എന്നറിയപ്പെടുന്ന അമലോത്ഭവ നാഥ ദൈവാലയവും, ഡൊമിനിക്കന്‍ സന്യാസ ആശ്രമവുമായി ബന്ധപ്പെട്ട ഔവര്‍ ലേഡി ഓഫ് ദി അവര്‍ ദൈവാലയവും പുനരുദ്ധാരണത്തിനുശേഷം വീണ്ടും തുറന്നു. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയും നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പുനര്‍നിര്‍മാണത്തെ പിന്തുണച്ച സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ദൈവാലയം വീണ്ടും തുറക്കുന്നത് മൊസൂളിന്റെ ആത്മാവിലേക്കും അതിലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിലേക്കുമുള്ള മടക്കയാത്രയാണെന്ന് അമലോത്ഭ നാഥ ദൈവാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി അല്‍-സുഡാനി പറഞ്ഞു.
കോട്ടപ്പുറം: പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും എറണാ കുളം സെന്റ് പോള്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും എറിയാട് ഫാത്തിമമാതാ ദേവാലയത്തിന്റെ പ്രഥമ വികാരിയുമായിരുന്ന മോണ്‍. റാഫേല്‍ ഒളാട്ടുപുറ ത്തിന്റെ 15-ാമത് ചരമ വാര്‍ഷികദിനത്തോടനുബന്ധിച്ച് എറിയാട് ഫാത്തിമമാതാ വിദ്യഭ്യാസ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മോണ്‍. റാഫേല്‍ ഒളാട്ടുപുറം അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി. കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി ഫോട്ടോ അനച്ഛാദനം ചെയ്തു. കയ്പ മംഗലം എംഎല്‍എ ടൈസണ്‍ മാസ്റ്റര്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടവക
സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്
ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?