Follow Us On

08

February

2025

Saturday

Latest News

  • പെണ്‍കുട്ടികളുടെ പേരു പറഞ്ഞ് വര്‍ഗീയ വിഷം വിതയ്ക്കരുത്: മാര്‍ ജോസഫ് പാംപ്ലാനി.

    പെണ്‍കുട്ടികളുടെ പേരു പറഞ്ഞ് വര്‍ഗീയ വിഷം വിതയ്ക്കരുത്: മാര്‍ ജോസഫ് പാംപ്ലാനി.0

    കണ്ണൂര്‍: പെണ്‍കുട്ടികളുടെ പേരു പറഞ്ഞ് വര്‍ഗീയ വിഷം വിതയ്ക്കാന്‍ ആരും പരിശ്രമിക്കേണ്ടതില്ലെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി.  തലശേരി അതിരൂപത കെസിവൈഎം-എസ്എംവൈഎം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചെമ്പേരിയില്‍ സംഘടിപ്പിച്ച നസ്രാണി യുവജന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നതയുടെയും വര്‍ഗീയതയുടെയും വിത്ത് വിതയ്ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പലരും ശ്രമിക്കുന്നുണ്ടെന്നു തിരിച്ചറിയണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. സമുദായത്തിലെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വില പറയാന്‍ ആരേയും അനുവദിക്കരുത്. യുവജനങ്ങള്‍ വി വേകവും കരുത്തുമുള്ളവരാകണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. നമ്മുടെ

  • ക്ഷമയുടെ പര്യായമായി ബിഷപ് മാരി ഇമ്മാനുവേല്‍

    ക്ഷമയുടെ പര്യായമായി ബിഷപ് മാരി ഇമ്മാനുവേല്‍0

    സിഡ്‌നി: തന്നെ വധിക്കാന്‍ ശ്രമിച്ച ഭീകരനോട് നിരുപാധികം ക്ഷമിച്ച ബിഷപ് മാര്‍ മാരി ഇമ്മാനുവേലിന്റെ വാക്കുകളാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ പ്രഭാഷണങ്ങളിലൂടെ പ്രശസ്തനായ ബിഷപ് ഇമ്മാനുവേല്‍ താന്‍ പ്രസംഗിച്ച വാക്കുകള്‍ ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുകയായിരുന്നു. അള്‍ത്താരയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന ബിഷപ് മാരി ഇമ്മാനുവേലിന് നേരെ അക്രമി നടന്നുവരുന്നതും കത്തികൊണ്ട് പലപ്രാവശ്യം കുത്തുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ ക്രൂരകൃത്യത്തിന്റെ ഭീകരതെയ നിഷ്പ്രഭമാക്കുന്ന ക്ഷമയുടെ വാക്കുകളാണ് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇപ്പോള്‍ പിടിച്ചുകുലുക്കുന്നത്. തിരിച്ചടി വേണ്ട, പ്രാര്‍ത്ഥനമതി

  • പ്രതിഷേധ മാര്‍ച്ചുകള്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗം: കര്‍ദിനാള്‍ ലൂയിസ് ജോസ് റുയേഡ

    പ്രതിഷേധ മാര്‍ച്ചുകള്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗം: കര്‍ദിനാള്‍ ലൂയിസ് ജോസ് റുയേഡ0

    കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധമാര്‍ച്ചുകള്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും ജനങ്ങളുടെ സ്വരം ശ്രവിക്കാന്‍ ഗവണ്‍മെന്റ് തയാറാകണമെന്നും കര്‍ദിനാള്‍ ലൂയിസ്  ജോസ് റുയേഡ. കൊളംബിയന്‍ ഗവണ്‍മെന്റ് ആരോഗ്യരംഗത്ത് നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങള്‍ക്കെതിരായ രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധ റാലികള്‍ അരങ്ങേറിയ സാഹചര്യത്തിലാണ് കൊളംബിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് തലവനായ കര്‍ദിനാള്‍ ലൂയിസ് ജോസ് റുയേഡയുടെ പ്രസ്താവന. മഴയെ അവഗണിച്ചുപോലും തലസ്ഥാനനഗരിയായ ബൊഗോതയില്‍ പ്രതിഷേധത്തിനായി അണിനിരന്ന ആയിരങ്ങള്‍ക്ക് പുറമെ കുകുത, ബുക്കാരമാംഗ, മെഡല്ലിന്‍, ഇബാഗ്വ, കാര്‍ത്തജേന,

  • ഈ പുഞ്ചിരി മാഞ്ഞു, അല്ല മായ്ച്ചു

    ഈ പുഞ്ചിരി മാഞ്ഞു, അല്ല മായ്ച്ചു0

    അനാ എസ്ട്രാഡാ എന്ന 47 കാരി ഇനി ഇല്ല. ദയാവധമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ദയാരഹിതമായ കൊലപാതകത്തിന്റെ പെറുവിലെ ആദ്യത്തെ ഇരയായി അന്ന യാത്രയായി. ദയാവധത്തിന് പെറുവിലെ ഭറണഘടന അനുമതി നല്‍കുന്നില്ലെങ്കിലും അനാ എസ്ട്രാഡയുടെ പ്രത്യേക കേസ് പെറുവിലെ സുപ്രീം കോടതി ദയാവധത്തിനായി അംഗീകരിക്കുകയായിരുന്നു. മസിലുകളുടെ പ്രവര്‍ത്തനം ക്രമാനുഗതമായി ദുര്‍ബലമാകുന്ന പോളിമൈസ്റ്റോസിസ് എന്ന ഭേദപ്പെടുത്താനാവാത്ത രോഗബാധിതയായതിനെ തുടര്‍ന്ന് ദയാവധം തിരഞ്ഞെടുത്ത അന്നയുടെ ആത്മാവിന് വേണ്ടി നമുക്ക് ഇനി ചെയ്യാവുന്നത് പ്രാര്‍ത്ഥികുക എന്നത് മാത്രം. മനുഷ്യന്റെ ജീവനെ അപഹരിക്കുന്നത് ഒരു

  • ഈജിപ്തില്‍ ക്രൈസ്തവരുടെ വീടുകള്‍ അഗ്‌നിക്കിരയാക്കി

    ഈജിപ്തില്‍ ക്രൈസ്തവരുടെ വീടുകള്‍ അഗ്‌നിക്കിരയാക്കി0

    മിന്‍യാ/ഈജിപ്ത്: ഈജിപ്തിലെ മിന്‍യാ പ്രൊവിന്‍സിലുള്ള ഒരു ഗ്രാമത്തില്‍ ദൈവാലയം നിര്‍മിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന്  ക്രൈസ്തവവിശ്വാസികളുടെ ഭവനങ്ങള്‍ ഇസ്ലാമിക തീവ്രവാദികള്‍ അഗ്നിക്കിരയാക്കി. മിന്‍യാ പ്രൊവിന്‍സിലെ അല്‍ഫാക്വര്‍ ഗ്രാമത്തില്‍ കത്തുന്ന വീടുകളുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.  ഈജിപ്ഷ്യന്‍ സുരക്ഷാ സേന സാഹചര്യം നിയന്ത്രണത്തിലാക്കിയതായും ഏതാനും പേരെ അറസ്റ്റു ചെയ്തതായും കോപ്റ്റിക് ഓര്‍ത്തഡോക്സ് ബിഷപ് അന്‍ബാ മക്കറിയസ് ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ഈജിപ്തിലെ 111 ദശലക്ഷം വരുന്ന ജനസംഖ്യയുടെ,  10 ശതമാനം മാത്രമാണ് ക്രൈസ്തവവിശ്വാസികള്‍. രാജ്യത്തെ ഏറ്റവും

  • സഹൃദയ എഞ്ചിനീയറിങ്ങ് കോളജിന് ഓട്ടോണമസ് പദവി

    സഹൃദയ എഞ്ചിനീയറിങ്ങ് കോളജിന് ഓട്ടോണമസ് പദവി0

    തൃശൂര്‍: ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയ എഞ്ചിനീയറിങ്ങ് കോളജിന് യുജിസിയുടെ സ്വയംഭരണ (ഓട്ടോണമസ്) പദവി. 2024 മുതല്‍ 2034 വരെ പത്തുവര്‍ഷത്തേക്കാണ് ഓട്ടോണമസ് കാലാവധി. അക്കാദമിക മികവ്, ഉയര്‍ന്ന പ്ലെയ്‌സ്‌മെന്റ്, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, യോഗ്യതയുള്ള അധ്യാപകര്‍, ഉയര്‍ന്ന അധ്യാപക വിദ്യാര്‍ത്ഥി അനുപാതം തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് സ്വയംഭരണപദവി ലഭിച്ചത്. അധ്യാപകര്‍, സ്റ്റാഫ്, വിദ്യാര്‍ത്ഥികള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ തുടങ്ങി കോളജുമായി ബന്ധപ്പെട്ട എല്ലാവരുടെയും പരിശ്രമങ്ങളാണ് ഈ അംഗീകാരം നേടിയെടുക്കാന്‍ സഹായിച്ചതെന്ന് കോളജ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റവ.

  • നവീകരിക്കപ്പെട്ടവരുടെ സാക്ഷ്യം ലോകത്തെ സ്വാധീനിക്കും

    നവീകരിക്കപ്പെട്ടവരുടെ സാക്ഷ്യം ലോകത്തെ സ്വാധീനിക്കും0

    കോഴിക്കോട്: ദൈവാത്മാവിനാല്‍ പ്രചോദിതമായി ജീവിതം സുവിശേഷത്തിനായി സമര്‍പ്പിക്കുന്നവരുടെ സാക്ഷ്യം ലോകത്തെ ശക്തമായി സ്വാധീനിക്കുമെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കോഴിക്കോട് സോണിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടന്ന കരിസ്മാറ്റിക് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിബി മാത്യു ക്ലാസെടുത്തു. സോണ്‍ ആനിമേറ്റര്‍ ഫാ. സായി പാറന്‍കുളങ്ങര, സെക്രട്ടറി ഡി.സി മത്തായിക്കുഞ്ഞ്, ഫാ. കുര്യന്‍ പുരമഠം, ഫാ. ഷിബു കളരിക്കല്‍, ഫാ. ബിനോയ് ചുനയന്‍മാക്കന്‍, സോളി സണ്ണി, ജോസ് വടക്കേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

  • അമലയില്‍ ആധുനിവല്‍ക്കരിച്ച ആയുര്‍വേദ കോട്ടേജുകളുടെ ഉദ്ഘാടനം നടത്തി

    അമലയില്‍ ആധുനിവല്‍ക്കരിച്ച ആയുര്‍വേദ കോട്ടേജുകളുടെ ഉദ്ഘാടനം നടത്തി0

    തൃശൂര്‍: അമലയില്‍ ആയുര്‍വേദ ആശുപത്രിയില്‍ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി  പുതുക്കി പണിത  ആയുര്‍വേദ  കോട്ടേജുകളുടെ ഉദ്ഘാടനം ദേവമാത  പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ജോസ് നന്ദിക്കര സിഎംഐ നിര്‍വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സിഎംഐ, ജോയിന്റ് ഡയറക്ടര്‍  ഫാ. ഷിബു പുത്തന്‍പുരക്കല്‍ സിഎംഐ  എന്നിവര്‍ പ്രസംഗിച്ചു. പുതിയ കോട്ടേജുകളില്‍ ആയുര്‍വേദ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്‍എബിഎച്ച് അംഗീകാരം ലഭിച്ച ആയുര്‍വേദ ആശുപത്രികളുടെ പട്ടികയില്‍ മുന്‍നിരയിലാണ് അമല ആയുര്‍വേദ ആശുപത്രി.

  • വലിയ പുഞ്ചിരിയോടെ സുവിശേഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക:  സെമിനാരി വിദ്യാര്‍ത്ഥികളോട് പാപ്പ

    വലിയ പുഞ്ചിരിയോടെ സുവിശേഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക: സെമിനാരി വിദ്യാര്‍ത്ഥികളോട് പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഹൃദയം ദൈവത്തിലര്‍പ്പിച്ചുകൊണ്ടും തുറന്ന കരങ്ങളോടെയും വലിയ പുഞ്ചിരിയോടെയും കണ്ടുമുട്ടുന്ന എല്ലാവരോടും സുവിശേഷത്തിന്റെ ആനന്ദം പങ്കുവയ്ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്‌പെയിനിലെ സെവില്ലയില്‍ നിന്നെത്തിയ സെമിനാരി വിദ്യാര്‍ത്ഥികളോടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ഹൃദയത്തോടെ ജനങ്ങളെ ആര്‍ദ്രതയോടെ പരിപാലിക്കുന്ന ഇടയന്‍മാരായി തീരുവാന്‍ പാപ്പ സെമിനാരി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ദൈവത്തിന്റെ പ്രത്യേക വിളി ലഭിച്ചവരാണ് സെമിനാരി വിദ്യാര്‍ത്ഥികള്‍. അധ്യാപകരുടെ സഹായത്തോടെ കര്‍ത്താവിന്റെ മാതൃക പിന്‍ചെല്ലുന്ന അജപാലകരായി നിങ്ങള്‍ മാറണം. ആത്മീയ ജീവിതം, പഠനം, കമ്മ്യൂണിറ്റി ലൈഫ്, അപ്പസ്‌തോലിക

National


Vatican

World


Magazine

Feature

Movies

  • കര്‍ദിനാള്‍ സംഘത്തിന്റെ ഡീനായി ജിയോവാനി ബാറ്റിസ്റ്റാ  റെ തുടരും

    കര്‍ദിനാള്‍ സംഘത്തിന്റെ ഡീനായി ജിയോവാനി ബാറ്റിസ്റ്റാ റെ തുടരും0

    വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ സംഘത്തിന്റെ ഡീനായി  കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ റേയും  വൈസ് ഡീനായി കര്‍ദിനാള്‍ ലിയോനാര്‍ഡോ സാന്ദ്രിയും തുടരുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം. 2020 ജനുവരി മാസത്തില്‍ മോത്തു പ്രൊപ്രിയോയിലൂടെ അഞ്ച് വര്‍ഷത്തേക്ക് നടത്തിയ നിയമനമാണ് പാപ്പ ഇപ്പോള്‍ അഞ്ചു വര്‍ഷത്തേക്ക് കൂടി ഇരുവര്‍ക്കും നീട്ടി നല്‍കിയത്. 2019 ഡിസംബര്‍ 21-ന്, കര്‍ദിനാള്‍-ഡീന്‍ ആഞ്ചലോ സൊഡാനോയുടെ രാജിയെത്തുടര്‍ന്നാണ് അതുവരെ ആജീവനാന്ത പദവിയായിരുന്ന ഇരു പദവികളും മോട്ടു പ്രൊപ്രിയോയിലൂടെ അഞ്ച് വര്‍ഷത്തേക്കായി നിജപ്പെടുത്തിയത്. ഡീനിനോ അസിസ്റ്റന്റ് ഡീനിനോ

  • ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ ടാസ് ക് ഫോഴ്‌സ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്

    ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ ടാസ് ക് ഫോഴ്‌സ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്0

    വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ ക്രൈസ്തവര്‍ നേരിടുന്ന വിവേചനത്തിനെതിരെ പോരാടുന്നതിന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റില്‍ നടത്തിയ പ്രസംഗത്തില്‍, ‘ക്രൈസ്തവ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാനും’ ‘ഫെഡറല്‍ ഗവണ്‍മെന്റിലെ എല്ലാത്തരം ക്രൈസ്തവ വിവേചനങ്ങളും’ തടയാനും രൂപീകരിക്കുന്ന ടാസ്‌ക് ഫോഴ്‌സിന് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി നേതൃത്വം നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. പുതിയതായി രൂപീകരിക്കുന്ന ടാസ്‌ക് ഫോഴ്‌സ്  സമൂഹത്തിലെ ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ക്കും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ

  • മലയാളിയുടെ മാറുന്ന  ഭക്ഷണശീലങ്ങള്‍

    മലയാളിയുടെ മാറുന്ന ഭക്ഷണശീലങ്ങള്‍0

    ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്) ”കാലം മാറിവരും, കാറ്റിന്‍ ഗതിമാറും കടല്‍വറ്റി കരയാകും, കര പിന്നെ കടലാകും കഥയിതു തുടര്‍ന്നു വരും…” എന്നൊക്കെയുള്ള കവിഭാവന, മലയാളിയുടെ ഭക്ഷണരീതികളെക്കുറിച്ചും സത്യമാണ്. ഏതാണ്ട് 50-60 വര്‍ഷംമുമ്പ് അരിയാഹാരം (ചോറ്, കഞ്ഞി) തന്നെയായിരുന്നു ദിവസേന മൂന്നുനേരവും സാധാരണ ജനങ്ങള്‍ കഴിച്ചിരുന്നത്. ഒന്നോ രണ്ടോ കറികളുമുണ്ടാകും. ചിലപ്പോള്‍ ചമ്മന്തി മാത്രമായിരിക്കും. വന്‍കിട ഹോട്ടലുകള്‍ ചില നഗരങ്ങളില്‍മാത്രം. ഗ്രാമപ്രദേശങ്ങളിലാകട്ടെ, ജനങ്ങള്‍ സാധാരണ ചായക്കടയില്‍നിന്നും ആവി പറക്കുന്ന പുട്ടും കടലയും അല്ലെങ്കില്‍ ഇഡ്ഡലി,

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?