കൊച്ചി: ന്യുമോണിയ ബാധിതനായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമാണെന്നും പരിശുദ്ധ പിതാവിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. നമ്മുടെ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുര്ബാനയര്പ്പണത്തിന്റെയും മറ്റു പ്രാര്‍ത്ഥനകളുടെയും അവസരങ്ങളിലും ഭവനങ്ങളിലെ വൈകുന്നേരമുള്ള പ്രാര്‍ത്ഥനകളിലും പരിശുദ്ധ പിതാവിനെ ആശുപത്രി വിടുന്നതുവരെ പ്രത്യേകമായി ഓര്‍ക്കേണ്ടതാണ്. ദൈവത്തിന്റെ സ്നേഹമാര്‍ന്ന പരിപാലനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ നമുക്ക് സമര്‍പ്പിക്കാം. നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും മാര്‍ തോമാശ്ലീഹായുടെയും നമ്മുടെ സഭയിലെ
വത്തിക്കാന്‍ സിറ്റി: വേദനിക്കുന്നവരെയും പാര്‍ശ്വവത്കരിക്കപ്പെടുകയും കരുതുകയും അവരെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നൊരു പാപ്പ – ഇതായിരുന്നു പേപ്പസിയുടെ ആദ്യദിനം മുതലുള്ള ‘ഫ്രാന്‍സിസ് സ്റ്റൈല്‍’. സങ്കീര്‍ണായ രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോഴും ആ സ്റ്റൈല്‍ മാറ്റമില്ലാതെ തുടുരുകയാണെന്ന് ജെമേലി ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന പാപ്പയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ആശുപത്രിയില്‍ അഡ്മിറ്റായ ആദ്യ രണ്ട് ദിനങ്ങളിലും ഗാസയിലെ കത്തോലിക്കാ ഇടവകയുമായി രാത്രിയില്‍ നടത്തുന്ന ഫോണ്‍ സംഭാഷണം മുടക്കമില്ലാതെ തുടര്‍ന്നതായി ഗാസയിലെ ഹോളി ഫാമിലി ഇടവകയുടെ വികാരിയായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലിപറഞ്ഞു . ഹമാസും ഇസ്രായേലുമായുള്ള പോരാട്ടം
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാപ്പയുടെ ആരോഗ്യസ്ഥിതി ‘സങ്കീര്‍ണ’മായി തുടരുന്നതായി വത്തിക്കാന്‍. ഇരട്ട ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പാപ്പക്ക് കൂടുതല്‍ ചികിത്സയും വിശ്രമവും ആവശ്യമായി വരും. ശ്വാസനാളത്തിനുണ്ടായ തടസത്തെ തുടര്‍ന്ന് റോമിലെ ജെമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പക്ക് തുടര്‍പരിശോധനകളുടെ ഭാഗമായി എടുത്ത സിറ്റി സ്കാനിലാണ് ഇരു ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയത്. അതേസമയം മാര്‍പാപ്പ വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനും വായനക്കും സമയം വിനിയോഗിക്കുകയും ചെയ്തതായി
താമരശേരി: കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതയുടെ വിമന്‍സ് കൗണ്‍സില്‍ സമ്മേളനം നടത്തി. താമരശേരി മാര്‍ മങ്കുഴിക്കരി മെമ്മോറിയല്‍ പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റും താമരശേരി രൂപതാധ്യക്ഷനുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തില്‍ സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ധീരതയോടെ മുന്നിട്ടിറങ്ങാനുള്ള ദൗത്യം സമുദായത്തിലെ സ്ത്രീകള്‍ ക്കുണ്ടെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. താമരശേരി രൂപതയിലെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച വനിതാ പ്രതി നിധികളാണ് യോഗത്തില്‍
കൊച്ചി: ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ ഫെബ്രുവരി 17 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല അവലോകന യോഗത്തില്‍ പല ശുപാര്‍ശകളും നടപ്പിലാക്കി എന്ന നിലപാട് കൂടുതല്‍ വ്യക്തത വരുത്തി ഏതൊക്കെ ശുപാര്‍ശകളാണ് നടപ്പിലാക്കിയതെന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ). ഇതുവരെയുള്ള നടപടിക്രമങ്ങള്‍ തൃപ്തികരമെന്ന് യോഗം വിലയിരുത്തിയതായും വകുപ്പുകള്‍ പല ശുപാര്‍ശകളും നടപ്പിലാക്കിയതായും മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, ഇതുവരെ നടപ്പാക്കിയ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് കേരള ലാറ്റിന്‍
കൊച്ചി: കേരള ലത്തീന്‍ സഭാ മെത്രാന്മാരുടെ കൂട്ടായ്മയായ കെആര്‍എല്‍സിബിസിയുടെ (കേരള റീജിയന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍) മീഡിയ കമ്മീഷന് ചെയര്‍മാനും സഭയുടെ ഔദ്യോഗിക മുഖപത്രമായ ജീവനാദത്തിന്റെ എപ്പിസ്കോപ്പല്‍ ചെയര്‍മാനുമായി കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിതനായി. കെആര്‍എല്‍സിബിസിയുടെ യോഗത്തിലായിരുന്നു തീരുമാനം. വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ 2017 മുതല്‍ വഹിച്ചുവന്ന ചെയര്മാന് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ നിയമനം. പുനലൂര്‍ ബിഷപ് ഡോ.. സെല്‍ വിസ്റ്റര്‍ പൊന്നുമുത്തനും കണ്ണൂര്‍ ബിഷപ് ഡോ. അലക്സ്
കൊച്ചി: ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സുതാര്യത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ട് പൂര്‍ണ്ണരൂപത്തില്‍ പുറത്തുവിടണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്. ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് സംബന്ധിച്ച് ഫെബ്രുവരി 17 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല അവലോകന യോഗം സംബന്ധിച്ച്, റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ മന്ത്രിസഭ പരിഗണിക്കുമെന്നും വകുപ്പു കള്‍ക്ക് നടപ്പാക്കാന്‍ കഴിയുന്നതും ഇനിയും നടപ്പാകാത്തതുമായ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആശ്വാസകരമാണ്. ഇതുവരെയുള്ള നടപടിക്രമങ്ങള്‍ തൃപ്തികരമെന്ന് യോഗം വിലയിരുത്തിയതായും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍,
ലക്നൗ: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനനിരോധന നിയമമനുസരിച്ച് ജയില്‍ ശിക്ഷ വിധിക്കപ്പെട്ട ക്രൈസ്തവ ദമ്പതികള്‍ക്ക് ജാമ്യം ലഭിച്ചു. പാസ്റ്റര്‍ പാപ്പച്ചന്-ഷീജ ദമ്പതികള്‍ക്കാണ് അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ജാമ്യം അനുവദിച്ചതെന്ന് അദ്ദേഹത്തോടൊപ്പം സേവനം ചെയ്തിരുന്ന പാസ്റ്റര്‍ ജോയി മാത്യു പറഞ്ഞു. കോടതി വിധിയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല എങ്കിലും അവര്‍ ജാമ്യം അനുവദിച്ചുവെന്നുള്ളത് സ്ഥീരികരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ല സ്പേഷ്യല്‍ കോടതിയുടെ വിധിക്കെതിരെ പാസ്റ്ററും ഭാര്യയും ജാമ്യത്തിനായി അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. ജനുവരി 22 നാണ് ദമ്പതികള്‍ 5
ഭൂവനേശ്വര്‍: ഒഡീയ ഭാഷയില്‍ പുറത്തിറക്കിയിട്ടുള്ള സനാതനി-കര്‍മ്മ ഹി ധര്‍മ്മ എന്ന സിനിമയെ കത്തോലിക്ക ബിഷപ്പുമാര്‍ ഒറ്റക്കെട്ടായി അപലപിച്ചു. ഫെബ്രുവരി 7-നാണ് ഒഡീഷയില്‍ ഈ ചിത്രം റിലീസ് ചെയ്തു. ക്രൈസ്തവ വിശ്വാസത്തെയും മതപരിവര്‍ത്തനത്തെയും അധിക്ഷേപിക്കുന്നതും ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ പരസ്പരം വിദ്വേഷം വിതയ്ക്കുന്നതുമായ ഈ ചിത്രം നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സിനിമ ക്രൈസ്തവ വിശ്വാസത്തെ അധിക്ഷേപിക്കുന്നതും താഴ്ത്തിക്കെട്ടുന്നതുമാണെന്ന് അവര്‍ പറഞ്ഞു. നേരത്തെ തന്നെ ക്രൈസ്തവ ഗ്രൂപ്പുകളും സെക്കുലര്‍ ഗ്രൂപ്പുകളും പ്രതിഷേധിച്ചിരുന്നെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ട് ചിത്രം റിലീസ് ചെയ്യുകയായിരുന്നു. സിനിമ മതപരിവര്‍ത്തനത്തെ
വത്തിക്കാൻ സിറ്റി: ക്രിസ്തുവിന്റെ അന്ത്യത്താഴ വിരുന്നിനെ അനുസ്മരിക്കുന്ന പെസഹാ തിരുക്കർമങ്ങൾക്കായി ഫ്രാൻസിസ് പാപ്പ ഇത്തവണയും തിരഞ്ഞെടുത്തത് ജയിൽതന്നെ. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം പെസഹാ തിരുക്കർമങ്ങളിൽ താൻ പിന്തുടരുന്ന പതിവ് തുടരാൻ തന്നെയാണ് പാപ്പയുടെ തീരുമാനം. പാപ്പ ആശുപത്രി മോചിതനായ ഉടൻതന്നെ വത്തിക്കാൻ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. റോമാ നഗരത്തിന്റെ ഒരു വിളിപ്പാടകലെയുള്ള കാസൽ ഡെൽ മർമോ ജുവനൈൽ ജയിലാണ് ഇത്തവണത്തെ പെസഹാ (ഏപ്രിൽ ആറ്) തിരുക്കർമങ്ങൾക്കായി പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. 2013ൽ പാപ്പയായ ശേഷമുള്ള ആദ്യത്തെ പെസഹാ ശുശ്രൂഷയ്ക്കായി
വത്തിക്കാൻ സിറ്റി: യുദ്ധഭീകരതയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഉക്രെയ്ൻ ജനതയ്ക്ക് വീണ്ടും ഫ്രാൻസിസ് പാപ്പയുടെ കരുതൽസഹായം. കഴിഞ്ഞ ശനിയാഴ്ച ഇറ്റലിയിൽ നിന്നും മരുന്നുകളും ജനറേറ്ററുകളും മറ്റ് അവശ്യസാധനങ്ങളും അടങ്ങുന്ന ഒരു ട്രക്ക് ഉക്രെയ്നിലെ ഖാർകിവിലേയ്ക്ക് അയ്ക്കുകയായിരുന്നു റോമിലെ സാന്താ സോഫിയയിലെ ചർച്ച് ഓഫ് പേപ്പൽ ചാരിറ്റീസ് ഓഫീസ്. ഇറ്റലിയിലെ ഉക്രേനിയൻ കമ്മ്യൂണിറ്റിയുടെ മീറ്റിംഗ് പോയിന്റായ റോമിലെ ചർച്ച് ഓഫ് സാന്താ സോഫിയയിൽ നിന്നുമാണ് ജനറേറ്ററുകളും ഭക്ഷണവും മരുന്നുകളും നിറച്ച ട്രക്ക് ഖാർകിവിലേയ്ക്ക് പുറപ്പെട്ടത്. യുദ്ധത്തിന്റെ തുടക്കം മുതൽ, ഉക്രേനിയൻ
വത്തിക്കാൻ സിറ്റി: ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് വത്തിക്കാൻ. ആരോഗ്യാവസ്ഥയിൽ പുരോഗതിയുണ്ടന്നും ഇന്നലെ രാവിലെ ഫ്രാൻസിസ് പാപ്പ പത്രങ്ങൾ വായിക്കുകയും ഉച്ചഭക്ഷണത്തിനു മുമ്പ്, ആശുപത്രിയിലെ സ്വകാര്യ ചാപ്പലിൽ പ്രാർത്ഥിക്കാൻ ചെലവഴിച്ചെന്നും ദിവ്യകാരുണ്യം സ്വീകരിച്ചെന്നും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു. തന്നോട് കാണിച്ച സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി രേഖപ്പെടുത്തുന്ന ട്വീറ്റും ഫ്രാൻസിസ് പാപ്പയുടെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ശ്വാസകോശത്തിലെ അണുബാധമൂലം ശ്വാസതടസം കലശലായതിനെ തുടർന്ന് മാർച്ച്
വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തുന്ന തീർത്ഥാടകർക്കായി പുതിയ പാത തുറന്നുനൽകി ‘ഫാബ്രിക് ഓഫ് സെന്റ് പീറ്റർ’. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സംരക്ഷണത്തിനും പരിപാലനത്തിനും ഉത്തരവാദിത്തമുള്ള വത്തിക്കാൻ സ്ഥാപനമാണ് ‘ഫാബ്രിക് ഓഫ് സെന്റ് പീറ്റർ’ (ഫാബ്രിക്ക ഡി സാൻ പിയട്രോ’). വത്തിക്കാൻ ഗവർണറേറ്റ്, വത്തിക്കാനിലെ ഇറ്റാലിയൻ ഇൻസ്പെക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസമാണ് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പുതിയ പാത ആശീർവദിച്ചത്. വിശ്വാസികൾക്കും പ്രാർത്ഥനാ ഗ്രൂപ്പുകൾക്കും തീർത്ഥാടകർക്കും കൂടുതൽ സമയം
വത്തിക്കാൻ സിറ്റി: ശ്വാസകോശത്തിലെ അണുബാധമൂലം ശ്വാസതടസം കലശലായതിനെ തുടർന്ന് ഫ്രാൻസിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (മാർച്ച് 29) വത്തിക്കാൻ സമയം ഉച്ചയ്ക്കുശേഷം പാപ്പയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോവിഡ് രോഗബാധയില്ലെന്നും ഏതാനും ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി വെളിപ്പെടുത്തി. ബുധനാഴ്ചകളിൽ പതിവായ പൊതുസന്ദർശനത്തിനുശേഷം 86 വയസുകാരനായ പാപ്പയ്ക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഹൃദയസംബന്ധമായ പ്രശ്നങ്ങളും പാപ്പയെ അലട്ടിയെന്നും ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്.
വത്തിക്കാൻ സിറ്റി: സർവതും ഇടിച്ചുനിരത്തിയ ഭൂകമ്പത്തിന്റെ നടുക്കത്തിൽനിന്ന് ഇനിയും മുക്തമാകാത്ത തുർക്കിയെയും സിറിയെയും വീണ്ടും ചേർത്തുപിടിച്ച് ഫ്രാൻസിസ് പാപ്പ. തുർക്കി എംബസിയുമായി ചേർന്ന് ഇവിടേക്ക് ആയിരക്കണക്കിന് മരുന്നുകൾ അടിയന്തിരമായി എത്തിക്കാനുള്ള ശ്രമത്തിലാണ് വത്തിക്കാൻ. ടർക്കിഷ് എയർലൈൻസ് വഴി ദിനങ്ങൾക്കുള്ളിൽ മരുന്നുകൾ അയക്കുന്നത് പൂർത്തിയാക്കുമെന്ന് ജീവകാരുണ്യ സംരംഭങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി വെളിപ്പെുത്തി. അതേസമയയം സിറിയയെയും തുർക്കിയെയും സഹായിക്കാൻ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ നേതൃത്വത്തിലുള്ള ധനസമാഹരണ കാംപെയിനും മുന്നേറുകയാണ്. ദുരന്തം ഉണ്ടായ ഉടൻതന്നെ ഭക്ഷണവും വസ്ത്രവുമടക്കമുള്ള അവശ്യസാധനങ്ങൾ വത്തിക്കാൻ തുർക്കിലേക്ക്
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട
മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ
ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ
രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍
മാത്യു സൈമണ്‍ വിശ്വാസികള്‍ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ തിരുവമ്പാടി അല്‍ഫോന്‍സ കോളേജിന്റെ പ്രിന്‍സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള്‍ അദ്ദേഹം നല്കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സില്‍ ജോയിന്റ്സെക്രട്ടറി, താമരശേരി രൂപത
രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍
ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്
ജോസഫ് മൈക്കിള്‍ കണ്ണുകള്‍ക്ക് മുമ്പില്‍ വിസ്മയം തീര്‍ക്കുന്ന മാജിക് എന്ന കലാരൂപത്തെ ലഹരിക്കെതിരെയുള്ള പടവാളാക്കിയിരിക്കുകയാണ് ജോയിസ് മുക്കുടം. ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയായി സീറോമലബാര്‍ സഭ പ്രോ-ലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. ജോയിസ് മുക്കുടത്തിന്റെ അസാധാരണമായ പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ. കുടുംബ നവീകരണ മാജിക്കല്‍ റിട്രീറ്റ് എന്ന പദം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ജോയിസ് മുക്കുടമാണ്. മൂന്നു മുതല്‍ നാലു ദിവസംവരെ നീളുന്ന ധ്യാനത്തിന്റെ പേരു കേട്ട് ആരും തെറ്റിദ്ധരിക്കരുത്. ഇതു തുടര്‍ച്ചയായ മാജിക്കല്ല. അതേസമയം തുടക്കം മുതല്‍ അവസാനംവരെ മാജിക്കും
കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡില്‍ ക്രൈസ്തവ സന്യാസിനി മാരെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്തതില്‍ സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) കാഞ്ഞിരപ്പള്ളിയും രൂപതയിലെ അല്മായ സംഘടനകളും ആശങ്ക രേഖപ്പെടുത്തി. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങളുന്നയിച്ചാണ് സന്യാസിനികള്‍ക്ക് നേര്‍ക്ക് ആള്‍ക്കൂട്ട വിചാരണയും അറസ്റ്റുമുണ്ടായത്. മതസ്വാത ന്ത്ര്യത്തിനും മതവിശ്വാസത്തിനും ഇന്ത്യന്‍ ഭരണഘടന നല്കുന്ന ഉറപ്പിന്മേല് വര്‍ഗീയവാദികള്‍ നടത്തിയ ആക്രമണമാണ്. മതംമാറ്റ നിരോധനനിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കുകയും പോലീസിന്റെ സാന്നിധ്യത്തില്‍ പോലും ആള്‍ക്കൂട്ട
വത്തിക്കാന്‍ സിറ്റി: നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്, ലോകത്തിന്റെ വെളിച്ചവും! ഇന്ന് നിങ്ങളുടെ ശബ്ദം നിങ്ങളുടെ ഉത്സാഹം, നിങ്ങളുടെ നിലവിളികള്‍ – എല്ലാം യേശുക്രിസ്തുവിനുവേണ്ടി – ഭൂമിയുടെ അതിര്‍ത്തികള്‍ വരെ കേള്‍ക്കും!. യുവജനങ്ങളുടെ ജൂബിലിക്കായി വത്തിക്കാനിലെത്തിയ യുവജനങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പരിശുദ്ധ പിതാവ് ലിയോ 14 ാമന്‍ പാപ്പ പറഞ്ഞ വാക്കുകളാണിത്. സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് ആര്‍ച്ചുബിഷപ് റിനോ ഫിസിചെല്ല ആഘോഷിച്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ സ്വാഗത കുര്‍ബാനയ്ക്ക് ശേഷം, ലിയോ പാപ്പ പോപ്പ് മൊബൈലില്‍ സെന്റ് പീറ്റേഴ്സ്
കാക്കനാട്: പ്രവാസികള്‍ സഭയോടും സഭാ സംവിധാന ങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടില്‍. സീറോമലബാര്‍ കാത്തലിക് അസോസിയേഷന് സൗദി ചാപ്റ്ററിന്റെ പ്രഥമ പ്രവാസി സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുതയായിരുന്നു അദ്ദേഹം. പ്രവാസികളായ അല്മായര് വളര്‍ത്തിയെടുത്ത അറേബ്യന്‍ നാട്ടിലെ സീറോ മലബാര്‍ സഭരൂപതാ സംവിധാനങ്ങളിലേക്ക് മാറേണ്ടതിന്റെ ആവശ്യകത മാര്‍ തട്ടില്‍ വിശദീകരിച്ചു. സീറോമലബാര്‍ മൈഗ്രന്റ് കമ്മീഷന് ചെയര്മാന് മാര്‍ പ്രിന്‍സ് പാണേങ്ങാടന് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കൂരിയാ
കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡില്‍ ക്രൈസ്തവ സന്യാസിനി മാരെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്തതില്‍ സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) കാഞ്ഞിരപ്പള്ളിയും രൂപതയിലെ അല്മായ സംഘടനകളും ആശങ്ക രേഖപ്പെടുത്തി. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങളുന്നയിച്ചാണ് സന്യാസിനികള്‍ക്ക് നേര്‍ക്ക് ആള്‍ക്കൂട്ട വിചാരണയും അറസ്റ്റുമുണ്ടായത്. മതസ്വാത ന്ത്ര്യത്തിനും മതവിശ്വാസത്തിനും ഇന്ത്യന്‍ ഭരണഘടന നല്കുന്ന ഉറപ്പിന്മേല് വര്‍ഗീയവാദികള്‍ നടത്തിയ ആക്രമണമാണ്. മതംമാറ്റ നിരോധനനിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കുകയും പോലീസിന്റെ സാന്നിധ്യത്തില്‍ പോലും ആള്‍ക്കൂട്ട
വത്തിക്കാന്‍ സിറ്റി: നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്, ലോകത്തിന്റെ വെളിച്ചവും! ഇന്ന് നിങ്ങളുടെ ശബ്ദം നിങ്ങളുടെ ഉത്സാഹം, നിങ്ങളുടെ നിലവിളികള്‍ – എല്ലാം യേശുക്രിസ്തുവിനുവേണ്ടി – ഭൂമിയുടെ അതിര്‍ത്തികള്‍ വരെ കേള്‍ക്കും!. യുവജനങ്ങളുടെ ജൂബിലിക്കായി വത്തിക്കാനിലെത്തിയ യുവജനങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പരിശുദ്ധ പിതാവ് ലിയോ 14 ാമന്‍ പാപ്പ പറഞ്ഞ വാക്കുകളാണിത്. സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് ആര്‍ച്ചുബിഷപ് റിനോ ഫിസിചെല്ല ആഘോഷിച്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ സ്വാഗത കുര്‍ബാനയ്ക്ക് ശേഷം, ലിയോ പാപ്പ പോപ്പ് മൊബൈലില്‍ സെന്റ് പീറ്റേഴ്സ്
കാക്കനാട്: പ്രവാസികള്‍ സഭയോടും സഭാ സംവിധാന ങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടില്‍. സീറോമലബാര്‍ കാത്തലിക് അസോസിയേഷന് സൗദി ചാപ്റ്ററിന്റെ പ്രഥമ പ്രവാസി സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുതയായിരുന്നു അദ്ദേഹം. പ്രവാസികളായ അല്മായര് വളര്‍ത്തിയെടുത്ത അറേബ്യന്‍ നാട്ടിലെ സീറോ മലബാര്‍ സഭരൂപതാ സംവിധാനങ്ങളിലേക്ക് മാറേണ്ടതിന്റെ ആവശ്യകത മാര്‍ തട്ടില്‍ വിശദീകരിച്ചു. സീറോമലബാര്‍ മൈഗ്രന്റ് കമ്മീഷന് ചെയര്മാന് മാര്‍ പ്രിന്‍സ് പാണേങ്ങാടന് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കൂരിയാ
സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്
ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?