Follow Us On

17

March

2025

Monday

Latest News

  • നൈജീരിയയില്‍ കത്തോലിക്കരായ  20 മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ  തട്ടിക്കൊണ്ടുപോയി

    നൈജീരിയയില്‍ കത്തോലിക്കരായ 20 മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി0

    ലാഗോസ്: വടക്കന്‍ നൈജീരിയയിലെ ജോസ് യൂണിവേഴ്‌സിറ്റി, മൈദുഗുരി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള കത്തോലിക്കരായ 20 മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഫെഡറേഷന്‍ ഓഫ് കാത്തലിക് മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ സ്റ്റുഡന്റ്‌സ് ആണ് സംഭവം വെളിപ്പെടുത്തിയത്.ഫെഡറേഷന്റെ സമ്മേളനത്തിനായി തെക്കന്‍ നഗരമായ എനുഗുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇവരുടെ മോചനം ഉറപ്പാക്കാന്‍ ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നത് വ്യാപകമായിരിക്കുകയാണെന്ന് കത്തോലിക്കാ മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.

  • പാക്കിസ്ഥാനില്‍ മതാന്തര  സമാധാനം പ്രോത്സാഹിപ്പിച്ചതിന്  കര്‍ദ്ദിനാള്‍ കൗട്ട്‌സിന് പുരസ്‌കാരം

    പാക്കിസ്ഥാനില്‍ മതാന്തര സമാധാനം പ്രോത്സാഹിപ്പിച്ചതിന് കര്‍ദ്ദിനാള്‍ കൗട്ട്‌സിന് പുരസ്‌കാരം0

    കറാച്ചി: വിവിധ മതങ്ങളില്‍പ്പെട്ട ആളുകള്‍ക്കിടയില്‍ സമാധാനം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് അംഗീകാരമായി പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ‘താംഗാ ഇ ഇംതിയാസ്’ അവാര്‍ഡ് കറാച്ചി ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് കര്‍ദ്ദിനാള്‍ ജോസഫ് കൗട്ട്‌സിന്. പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യ ദിനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ക്ക് 104 വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. പാക്കിസ്ഥാനില്‍ മികച്ച സേവനം ചെയ്ത വിദേശ പൗരന്മാര്‍ക്കും ഇത് നല്‍കാറുണ്ട്. വിവിധ മത സമൂഹങ്ങള്‍ക്കിടയില്‍ സംവാദം വളര്‍ത്തുന്നതിനും സാമൂഹിക ക്ഷേമവും

  • ബോയ്‌സ് ടൗണ്‍ സ്ഥാപകന്‍ ഫാ. ഫ്‌ളാനാഗാനെക്കുറിച്ച് പുതിയ ചിത്രം

    ബോയ്‌സ് ടൗണ്‍ സ്ഥാപകന്‍ ഫാ. ഫ്‌ളാനാഗാനെക്കുറിച്ച് പുതിയ ചിത്രം0

    വാഷിംഗ്ടണ്‍ ഡിസി: ഫാ. എഡ്വേര്‍ഡ് ജെ ഫ്‌ളാനാഗാന്റെ ജീവതത്തെ ആസ്പദമക്കി നിര്‍മിക്കപ്പെട്ട ആദ്യ ചിത്രമാണ് 1938-ല്‍ പുറത്തിറങ്ങിയ ‘ബോയ്‌സ് ടൗണ്‍’ എന്ന ചിത്രം. അന്നത്തെ ഹോളിവുഡ് സൂപ്പര്‍ താരമായിരുന്ന സ്‌പെന്‍സര്‍ ട്രേസി അഭിനയിച്ച ഈ ചിത്രത്തിന്  ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഫാ. ഫ്‌ളാനാഗാന്റെ ജീവിതകഥ പറയുന്ന ഡോക്ക്യുമെന്ററി ചിത്രമായ ‘ഹാര്‍ട്ട് ഓഫ് എ സെര്‍വന്റ്: ദി ഫാദര്‍ ഫ്‌ളാനാഗാന്‍ സ്റ്റോറി’  വീണ്ടും പുറത്തിറങ്ങുമ്പോള്‍ ഏറെ ആകാംക്ഷയോടെയാണ് ചലച്ചിത്രലോകം കാത്തിരിക്കുന്നത്. ഒക്‌ടോബര്‍ എട്ടിന് ഒറ്റ രാത്രി

  • വധശിക്ഷ നീതി നടപ്പാക്കുന്നില്ല,  മറിച്ച് സമൂഹത്തെ വിഷലിബ്ദമാക്കുന്നു:  ഫ്രാന്‍സിസ് പാപ്പാ

    വധശിക്ഷ നീതി നടപ്പാക്കുന്നില്ല, മറിച്ച് സമൂഹത്തെ വിഷലിബ്ദമാക്കുന്നു: ഫ്രാന്‍സിസ് പാപ്പാ0

    വത്തിക്കാന്‍ സിറ്റി: വധശിക്ഷ നിരവധി നിരപരാധികളായ ആളുകളെ ദോഷകരമായി ബാധിക്കുന്നുവെന്നും, അവ നീതി നിര്‍വഹിക്കുന്നതിനുപകരം, പ്രതികാരബോധം വളര്‍ത്തുന്നുവെന്നും, അത് നമ്മുടെ പരിഷ്‌കൃത സമൂഹങ്ങളുടെ ജീവിതത്തിനു അപകടകരമായി മാറുന്നുവെന്നും മാര്‍പാപ്പാ. തടവറകളില്‍ വധശിക്ഷയ്ക്കു വിധിക്കപെട്ട തടവുകാര്‍ക്ക് ആത്മീയ പരിപാലനശുശ്രൂഷ നടത്തുന്ന 72 വയസുകാരനായ, ദാലെ രചിനെല്ല രചിച്ച, ‘വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു ക്രിസ്ത്യാനി. വിധിക്കപ്പെട്ടവരോടുള്ള എന്റെ പ്രതിബദ്ധത’ എന്ന ഗ്രന്ഥത്തിനു ഫ്രാന്‍സിസ് പാപ്പാ രചിച്ച ആമുഖത്തിലാണ് ഇങ്ങനെ പറയുന്നത്. 1998 മുതല്‍ ഫ്‌ലോറിഡയിലെ ചില തടവറകളില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ക്കു

  • പ്രണയിനിയുടെ ഒരു വാക്ക്; യുവാവ് വൈദികനായി

    പ്രണയിനിയുടെ ഒരു വാക്ക്; യുവാവ് വൈദികനായി0

    വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍ ആ ബാലന്‍ വൈദികനെ നോക്കിയങ്ങനെ നില്‍ക്കും. അദ്ദേഹത്തെ ഒരു മാലാഖയെപ്പോലെയാണ് അവന് തോന്നിയിരുന്നത്. ദൈവവചനം പ്രഘോഷിക്കുമ്പോള്‍ വിശ്വാസികളില്‍ സ്‌നേഹം ജ്വലിപ്പിക്കുന്ന ആ വ്യക്തി എവിടെനിന്നാണ് വരുന്നത് എന്ന് അവന്‍ ആശ്ചര്യത്തോടെ ചിന്തിക്കും. മെക്‌സിക്കോയിലെ സാന്‍ ആന്‍ഡ്രെസ് ഇക്സ്റ്റ്‌ലാന്‍ എന്ന കൊച്ചുപട്ടണത്തില്‍ ജനിച്ചുവളര്‍ന്ന ലൂയിസ് സുയിഗാ ഷാവെസ് ആയിരുന്നു ആ ബാലന്‍.   ~ ആ ആശ്ചര്യവും സന്തോഷവുമെല്ലാം അവനെ ദിവ്യബലിയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. വൈദികനാകണമെന്നൊന്നും ചിന്തിച്ചില്ലെങ്കിലും ദിവ്യബലിയെക്കുറിച്ച് പഠിക്കാന്‍ അതിലൂടെ ദൈവം അവനെ ക്ഷണിച്ചു.

  • മലാവി രാഷ്ട്രപതി ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിച്ചു

    മലാവി രാഷ്ട്രപതി ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിച്ചു0

    വത്തിക്കാന്‍ സിറ്റി: തെക്ക് കിഴക്കന്‍ ആഫ്രിക്കയിലെ രാജ്യമായ മലാവിയുടെ രാഷ്ട്രപതി, ലാസറസ് ചക്വേര ഫ്രാന്‍സിസ് പാപ്പായെ വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ പരിശുദ്ധ സിംഹാസനത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറും സന്നിഹിതരായിരുന്നു. പാപ്പായെ സന്ദര്‍ശിച്ചശേഷം, വത്തിക്കാന്‍ കാര്യാലയത്തിലും കൂടിക്കാഴ്ചകള്‍ നടത്തി. ചര്‍ച്ചയില്‍, പരിശുദ്ധ സിംഹാസനവും മലാവിയും തമ്മിലുള്ള നല്ല ബന്ധവും, രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളുടെ

  • ഫാ. ഫ്രാന്‍സിസ് തോണിപ്പാറ പൊന്തിഫിക്കല്‍ ഹിസ്റ്റോറിക്കല്‍ സയന്‍സസ് കമ്മിറ്റിയില്‍

    ഫാ. ഫ്രാന്‍സിസ് തോണിപ്പാറ പൊന്തിഫിക്കല്‍ ഹിസ്റ്റോറിക്കല്‍ സയന്‍സസ് കമ്മിറ്റിയില്‍0

     ആലക്കോട്: വത്തിക്കാനില്‍ മാര്‍പ്പാപ്പായുടെ പൊന്തിഫിക്കല്‍ ഹിസ്റ്റോറിക്കല്‍ സയന്‍സസ് കമ്മിറ്റി അംഗമായി മലയാളി വൈദികനായ റവ. ഡോ. ഫ്രാന്‍സിസ് തോണിപ്പാറയെ മാര്‍പ്പാപ്പ നിയമിച്ചു. അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. ബംഗളൂരു ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ സഭാചരിത്രത്തില്‍ മുന്‍ അധ്യാപകനും ഇപ്പോള്‍ ആഫ്രിക്കയില്‍ നമീബിയായില്‍ അധ്യാപകനുമാണ്. സിഎംഐ സഭാംഗമായ ഫാ. തോണിപ്പാറ നേരത്തെ സിഎംഐ കോഴിക്കോട് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാളായും സേവനം ചെയ്തിരുന്നു. ആലക്കോട് നെല്ലിപ്പാറയിലെ തോണിപ്പാറ പരേതരായ കുര്യന്‍ ഫ്രാന്‍സിസിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. അടുത്ത മാസം അദ്ദേഹം വത്തിക്കാനില്‍ ചുമതലയേല്‍ക്കും.

  • ഏലമലകള്‍ വനഭൂമിയാക്കാനുള്ള നീക്കം ചെറുത്തു തോല്‍പ്പിക്കണം

    ഏലമലകള്‍ വനഭൂമിയാക്കാനുള്ള നീക്കം ചെറുത്തു തോല്‍പ്പിക്കണം0

    ഇടുക്കി: 2,10,677 ഏക്കര്‍ ഏലമലകള്‍ വനമാണെന്ന വനം വകുപ്പ് നിലപാടില്‍ ആശങ്കയറിയിച്ച്  ഇടുക്കി രൂപത. വനംവകുപ്പിന്റെ മൂന്നാര്‍ കോട്ടയം ഡിവിഷനുകളുടെ പരിധിയിലുള്ള ഇടുക്കി ജില്ലയിലെ 2,10, 677 ഏക്കര്‍ ഏലമലകള്‍ വനത്തിന്റെ പട്ടികയില്‍ ആണെന്നാണ് വനമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചത്. വിവിധ ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ പട്ടയ ഭൂമിയും സിഎച്ച്ആര്‍ റിസര്‍വ് വനമായാണ് വനം വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉടുമ്പന്‍ചോല താലൂക്ക് മുഴുവന്‍ സിഎച്ച്ആര്‍ റിസര്‍വ് വനം ആണെന്നാണ് വനം വകുപ്പിന്റെ രേഖകളില്‍ ഉള്ളത്.

  • നീതിയും, സാഹോദര്യവും  ഉറപ്പുവരുത്തുന്ന ഒരു  ലോകത്തിനായി യുവജനങ്ങള്‍  പ്രവര്‍ത്തിക്കണം: ഫ്രാന്‍സിസ് പാപ്പാ

    നീതിയും, സാഹോദര്യവും ഉറപ്പുവരുത്തുന്ന ഒരു ലോകത്തിനായി യുവജനങ്ങള്‍ പ്രവര്‍ത്തിക്കണം: ഫ്രാന്‍സിസ് പാപ്പാ0

    വത്തിക്കാന്‍ സിറ്റി: എല്ലായ്‌പ്പോഴും സന്തോഷത്തോടും പ്രതീക്ഷയോടും കൂടി മുന്നോട്ട് പോകാനും നീതിയും സാഹോദര്യവും ഉറപ്പുവരുത്തുന്ന കൂടുതല്‍ മനോഹരവുമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ തങ്ങളെത്തന്നെ പ്രതിജ്ഞാബദ്ധരാക്കാനും ഫ്രാന്‍സിസപാപ്പാ യുവജനങ്ങളോട്. തുര്‍ക്കിയിലെ അനറ്റോലിയ അപ്പസ്‌തോലിക വികാരിയേറ്റിന്റെ കീഴിലുള്ള വിവിധ സമൂഹങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍, ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന വേനലവധി കൂട്ടായ്മയില്‍ യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, ഫ്രാന്‍സിസ് പാപ്പാ എഴുതിയ കത്തിലാണ് ഇങ്ങനെ പറയുന്നത്. തുര്‍ക്കിയിലെ തെറിസ്‌ബോന്ധയില്‍ നടന്ന യുവജനങ്ങളുടെ വേനലവധി ക്യാംപില്‍ ധാരാളം ആളുകള്‍ പങ്കെടുത്തു. 2006, ഫെബ്രുവരി അഞ്ചാം തീയതി,

National


Vatican

World


Magazine

Feature

Movies

  • അസീസി മാസിക മുന്‍ ചീഫ് എഡിറ്ററും ജീവന്‍ ബുക്‌സ്, മീഡിയ ഹൗസ് സ്ഥാപകനുമായ ഫാ. സേവ്യര്‍ വടക്കേക്കര അന്തരിച്ചു

    അസീസി മാസിക മുന്‍ ചീഫ് എഡിറ്ററും ജീവന്‍ ബുക്‌സ്, മീഡിയ ഹൗസ് സ്ഥാപകനുമായ ഫാ. സേവ്യര്‍ വടക്കേക്കര അന്തരിച്ചു0

    ന്യൂഡല്‍ഹി: അസീസി മാസികയുടെ മുന്‍ ചീഫ് എഡിറ്ററും  ജീവന്‍ ബുക്‌സ് (ഭരണങ്ങാനം), മീഡിയ ഹൗസ് (ഡല്‍ഹി, കോഴിക്കോട്) എന്നിവയുടെ സ്ഥാപകനുമായ ഫാ. സേവ്യര്‍ വടക്കേക്കര കപ്പൂച്ചിന്‍ (72)  നിര്യാതനായി. ഇന്നലെയായിരുന്നു (16 മാര്‍ച്ച്) അന്ത്യം സംഭവിച്ചത്. മിക്കവാറും അന്ധത ബാധിച്ചിരുന്ന അദ്ദേഹം തന്റെ കുറവിനെ അതിജീവിച്ചാണ് നിര്‍ഭയമായി ഇന്ത്യന്‍ കത്തോലിക്ക മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉന്നത സ്ഥാനത്ത് എത്തിയത്. 1981-1983 കാലഘട്ടത്തില്‍ അസീസി മാസികയുടെ മാനേജിംഗ് എഡിറ്ററും, 1984-1986 വര്‍ഷങ്ങളില്‍ ചീഫ് എഡിറ്ററും ആയിരുന്നു. ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന

  • എ.കെ. പുതുശേരി അന്തരിച്ചു

    എ.കെ. പുതുശേരി അന്തരിച്ചു0

    കൊച്ചി: സാഹിത്യകാരനും സാമൂഹിക പ്രവര്‍ത്തകനുമായ എ.കെ. പുതുശേരി (അഗസ്റ്റിന്‍ കുഞ്ഞാഗസ്തി -90) അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മൃതദേഹം ഇന്നു (മാര്‍ച്ച് 17) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചകഴിഞ്ഞ് മൂന്നിന് ചിറ്റൂര്‍ റോഡിലെ സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയില്‍ നടക്കും. എസ്ടി റെഡ്യാര്‍ ആന്റ് സണ്‍സിലെ റിട്ട. ജീവനക്കാരനാണ്. ബൈബിള്‍ നാടകം, നോവല്‍, ബാലസാഹിത്യം, സാമൂഹ്യ നാടകങ്ങള്‍, ചരിത്രം, കഥാപ്രസംഗങ്ങള്‍, ബാലെ, ജീവചരിത്രം, കഥകള്‍, തിരക്കഥ, ടെലിഫിലിം,

  • ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ ചിലിയില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ

    ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ ചിലിയില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ0

    വത്തിക്കാന്‍ സിറ്റി: കോട്ടയം അതിരൂപതാംഗമായ ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കലിനെ തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അള്‍ജീരിയിലെയും ടുണീഷ്യയിലെയും അപ്പസ്‌തോലിക് നുണ്‍ഷ്യോയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍. കോട്ടയം നീണ്ടൂര്‍ ഇടവകാംഗമായ അദ്ദേഹം 1966 ഓഗസ്റ്റ് നാലിനാണ് ജനിച്ചത്. 1991 ഡിസംബര്‍ 27-ന് പൗരോഹിത്യം സ്വീകരിച്ചു. 1998 ല്‍ റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കല്‍ സര്‍വകലാശാലയില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയശേഷം വത്തിക്കാന്റെ നയതന്ത്ര പരിശീലനം

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?