Follow Us On

08

October

2025

Wednesday

Latest News

  • കത്തോലിക്കാ കോണ്‍ഗ്രസിന്റെ അവകാശ പ്രഖ്യാപന റാലി ഇന്ന്

    കത്തോലിക്കാ കോണ്‍ഗ്രസിന്റെ അവകാശ പ്രഖ്യാപന റാലി ഇന്ന്0

    കോഴിക്കോട്: സര്‍ക്കാര്‍ അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ ഇന്ന് (ഏപ്രില്‍ അഞ്ച്) കോഴിക്കോട് ക്രൈസ്തവ ജനതയുടെ പ്രതിഷേധമിരമ്പും. താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് റാലിയും പൊതുസമ്മേളനവും നടക്കുന്നത്. വൈകുന്നേരം മൂന്നിന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍നിന്ന് റാലി ആരംഭിക്കും. നാലരയ്ക്ക് മുതലക്കുളം മൈതാനിയിലെ മോണ്‍. ആന്റണി കൊഴുവനാല്‍ നഗറില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ.

  • നിഖ്യ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാന്‍ രേഖ

    നിഖ്യ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാന്‍ രേഖ0

    വത്തിക്കാന്‍ സിറ്റി: എഡി 325-ല്‍ സില്‍വസ്റ്റര്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റ് സമയത്ത് വിളിച്ചുകൂട്ടിയ കൗണ്‍സില്‍ ഓഫ് നിഖ്യയുടെ ഉദ്ഘാടനത്തിന്റെ 1700 ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഒരു ചരിത്രരേഖ വത്തിക്കാന്‍ പുറത്തിറക്കി. ‘ ദൈവപുത്രനായ യേശുക്രിസ്തു, രക്ഷകന്‍: നിഖ്യാ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ 1700 ാം വാര്‍ഷികം’ എന്ന തലക്കെട്ടില്‍ ഇന്റര്‍നാഷണല്‍ തിയോളജിക്കല്‍ കമ്മീഷനാണ് (ഐറ്റിസി) രേഖ പ്രസിദ്ധീകരിച്ചത്. ക്രിസ്തു നമ്മുടെ പ്രത്യാശ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ആഘോഷിക്കുന്ന ജൂബിലി വര്‍ഷത്തിലും, കിഴക്കും പടിഞ്ഞാറും ഉള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ഒരേദിവസം ആഘോഷിക്കുന്ന

  • ഹെയ്തി: വിമത സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടു

    ഹെയ്തി: വിമത സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടു0

    പോര്‍ട്ട് ഓ പ്രിസന്‍സ്/ഹെയ്തി: ഹെയ്തിയിലെ മിറാബലൈസ് നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ട്രാന്‍സിഷണല്‍ കൗണ്‍സിലിന്റെ ശ്രമത്തിന് മറുപടിയായി  ഗുണ്ടാ സംഘങ്ങള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഓര്‍ഡര്‍ ഓഫ് സെന്റ് തെരേസയിലെ രണ്ട് കന്യാസ്ത്രീകളായ ഇവനെറ്റ് വണ്‍സെയര്‍, ജീന്‍ വോള്‍ട്ടയര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രാജ്യത്ത് നിയന്ത്രണം പുനഃസ്ഥാപിക്കാനുള്ള ട്രാന്‍സിഷണല്‍ കൗണ്‍സിലിന്റെ ശ്രമങ്ങള്‍ക്ക് മറുപടിയായി രാജ്യത്തെ ഏറ്റവും ശക്തമായ സംഘങ്ങളെ ഒന്നിപ്പിക്കുന്ന വിവ്രെ എന്‍സെംബിള്‍ സഖ്യമാണ് അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം അഴിച്ചുവിട്ടത്.

  • വിദേശ മിഷനറിമാര്‍ക്ക് ചൈനയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

    വിദേശ മിഷനറിമാര്‍ക്ക് ചൈനയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍0

    ബെയ്ജിംഗ്: ചൈനീസ് ഗവണ്‍മെന്റിന്റെ ക്ഷണമില്ലാതെ ചൈനയില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ നിന്ന് വിദേശികളെ വിലക്കി ചൈന. ഇത് രാജ്യത്തെ വിദേശ മിഷന്‍ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി പരിമിതപ്പെടുത്തും. മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണങ്ങള്‍ അനുസരിച്ച്, ‘ചൈനയില്‍ വിദേശികള്‍ സംഘടിപ്പിക്കുന്ന മതപരമായ പ്രവര്‍ത്തനങ്ങള്‍ വിദേശ പങ്കാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.’ ഏല്ലാ മതവിശ്വാസികള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്. രാജ്യത്ത് താമസിക്കുന്ന ചൈനീസ് ഇതര പൗരന്മാര്‍ മതസംഘടനകള്‍ സ്ഥാപിക്കുന്നതും, അംഗീകാരമില്ലാതെ പ്രസംഗിക്കുന്നതും, മതപാഠശാലകള്‍ സ്ഥാപിക്കുന്നതും, മതഗ്രന്ഥങ്ങള്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ

  • ലഹരിക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു

    ലഹരിക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു0

    കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് പൊടിമറ്റം യൂണിറ്റ് ജാഗ്രതാ സമിതി രൂപീകരിച്ചു. രാസലഹരി ഉള്‍പ്പെടെ മദ്യം മയക്കുമരുന്നുകളുടെ ഉപയോഗവും വ്യാപനവും തടയുതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണമെന്ന്  യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിന് നേതൃത്വം നല്‍കേണ്ട സംസ്ഥാന ഭരണനേതൃത്വം തുടരുന്ന ഉത്തരവാദിത്വ രഹിത നിലപാടിനെയും നിസംഗത മനോഭാവത്തെയും സമ്മേളനം അപലപിച്ചു. മദ്യം, മയക്കുമരുന്ന്, രാസലഹരി എന്നിവയുടെ ഉപയോഗം സൃഷ്ടിക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ ഉള്‍പ്പെടെ പൊതുസമൂഹത്തെ ബോധവ ല്‍ക്കരിക്കുന്നതിനും ഇവയെ പ്രതിരോധിക്കുന്നതിനുമായി

  • ജബല്‍പൂരില്‍ വൈദികരെ അക്രമിച്ച സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടണം

    ജബല്‍പൂരില്‍ വൈദികരെ അക്രമിച്ച സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടണം0

    കൊച്ചി: മധ്യപ്രദേശിലെ ജബല്‍പൂരില്‍ കത്തോലിക്കാ വൈദികരെ വര്‍ഗീയവാദികള്‍ മര്‍ദിച്ച സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ ഇടപെട്ടു നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നോമ്പുകാലത്ത് തീര്‍ത്ഥാടനം നടത്തിയ വിശ്വാസികളെ വഴിയില്‍ തടഞ്ഞത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇതുമായി ബന്ധപ്പെട്ട് പോലീസ്‌സ്റ്റേഷനില്‍ എത്തിയ രൂപത വികാരി ജനറല്‍ ഉള്‍പ്പെടെയുള്ള രണ്ടു മലയാളി വൈദികരെ പോലീസിനു മുന്നിലിട്ട് മര്‍ദിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. നിയമപാലകര്‍ക്ക് മുമ്പില്‍ നില്‍ക്കുമ്പോള്‍പോലും ന്യൂനപക്ഷങ്ങള്‍ ആക്രിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. നീതിക്കുവേണ്ടി നിയമനിര്‍വഹണ സംവിധാനങ്ങളെ സമീപിക്കുമ്പോള്‍ വേട്ടക്കാര്‍ക്കൊപ്പംചേര്‍ന്ന് ആക്രമണത്തിന് കൂട്ടുനില്‍ക്കുന്ന

  • വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ  20-ാം ചരമവാര്‍ഷികം ആഘോഷിച്ചു

    വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 20-ാം ചരമവാര്‍ഷികം ആഘോഷിച്ചു0

    മുംബൈ: 1986 ലും 1999 ലുമായി രണ്ടുതവണ ഇന്ത്യ സന്ദര്‍ശിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 20-ാം ചരമവാര്‍ഷികം മുംബൈയില്‍ ആഘോഷിച്ചു. കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസും ആര്‍ച്ചുബിഷപ് ജോണ്‍ റോഡ്രിഗസും മുംബൈയിലെ ഹോളി നെയിം കത്തീഡ്രലില്‍ നടത്തിയ ആഘോഷമായ അനുസ്മരണ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. 1978 മുതല്‍ 2005 വരെ കത്തോലിക്കാ സഭയെ നയിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സുവിശേഷത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത, മനുഷ്യാന്തസിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ അക്ഷീണമായ പ്രവര്‍ത്തനം, പ്രതികൂല സാഹചര്യങ്ങളിലെ അദ്ദേഹത്തിന്റെ

  • മെയ് 3-ന് ഓസ് ട്രേലിയയില്‍ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ കത്തോലിക്കര്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് ബിഷപ്പുമാര്‍

    മെയ് 3-ന് ഓസ് ട്രേലിയയില്‍ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ കത്തോലിക്കര്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് ബിഷപ്പുമാര്‍0

    സിഡ്‌നി/ഓസ്‌ട്രേലിയ: മെയ് 3 ന് ഓസ്‌ട്രേലിയ വോട്ടെടുപ്പിലേക്ക് പോകുമ്പോള്‍ പൊതുനന്മ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തെ കത്തോലിക്കര്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് ഓര്‍മപ്പെടുത്തി ഓസ്ട്രേലിയന്‍ ബിഷപ്പുമാര്‍. ആര്‍ച്ചുബിഷപ് പീറ്റര്‍ കൊമെന്‍സോളിയുടെ അധ്യക്ഷതയിലുള്ള ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ ജീവനും കുടുംബത്തിനും പൊതുകാര്യത്തിനും വേണ്ടിയുള്ള കമ്മീഷന്‍ പുറത്തിറക്കിയ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ജനാധിപത്യത്തില്‍ പങ്കുചേരാനും, ‘സ്‌നേഹത്തിന്റെ ഒരു സംസ്‌കാരം’ കെട്ടിപ്പടുക്കാനും, സത്യം, നീതി, ഐകദാര്‍ഢ്യം, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളില്‍ അധിഷ്ഠിതമായി സമൂഹത്തിന്റെ നന്മയ്ക്ക് സംഭാവന നല്‍കാനും വിശ്വാസം നമ്മെ ആഹ്വാനം ചെയ്യുന്നതായി ബിഷപ്പുമാരുടെ

  • മനുഷ്യരോടൊപ്പം ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം മൊബൈല്‍ ഫോണില്‍ ചിലവഴിക്കരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ

    മനുഷ്യരോടൊപ്പം ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം മൊബൈല്‍ ഫോണില്‍ ചിലവഴിക്കരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: മനുഷ്യരോടൊപ്പം ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം നാം മൊബൈല്‍ ഫോണില്‍ ചിലവഴിക്കുന്നുണ്ടെങ്കില്‍ അത് എന്തോ കുഴപ്പമുണ്ടെന്നുള്ളതിന്റെ സൂചനയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏപ്രില്‍ മാസത്തെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിക്കുന്ന വീഡിയോയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.  പുതിയ സാങ്കേതികവിദ്യകള്‍ ശരിയായി ഉപയോഗിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കാനാണ് ഏപ്രില്‍ മാസത്തില്‍ പാപ്പ ആവശ്യപ്പെടുന്നത്. സ്‌ക്രീനിലേക്ക് നോക്കുന്നതിന് പകരമായി പരസ്പരം കൂടുതല്‍ കണ്ണുകളില്‍ നോക്കുന്നവരായി മാറണമെന്ന്  മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത വീഡിയോയില്‍ മാര്‍പ്പാപ്പ പറഞ്ഞു.  ശ്വസിക്കുകയും ചിരിക്കുകയും കരയുകയും ചെയ്യുന്ന യഥാര്‍ത്ഥ ആളുകള്‍ ഇതിന്

National


Vatican

  • തിക്കും തിരക്കുമില്ല, ക്യൂവും നിൽക്കണ്ട! വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് പുതിയ പാത തുറന്ന് വത്തിക്കാൻ

    വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തുന്ന തീർത്ഥാടകർക്കായി പുതിയ പാത തുറന്നുനൽകി ‘ഫാബ്രിക് ഓഫ് സെന്റ് പീറ്റർ’. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സംരക്ഷണത്തിനും പരിപാലനത്തിനും ഉത്തരവാദിത്തമുള്ള വത്തിക്കാൻ സ്ഥാപനമാണ് ‘ഫാബ്രിക് ഓഫ് സെന്റ് പീറ്റർ’ (ഫാബ്രിക്ക ഡി സാൻ പിയട്രോ’). വത്തിക്കാൻ ഗവർണറേറ്റ്, വത്തിക്കാനിലെ ഇറ്റാലിയൻ ഇൻസ്‌പെക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസമാണ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പുതിയ പാത ആശീർവദിച്ചത്. വിശ്വാസികൾക്കും പ്രാർത്ഥനാ ഗ്രൂപ്പുകൾക്കും തീർത്ഥാടകർക്കും കൂടുതൽ സമയം

  • ശ്വാസതടസത്തെ തുടർന്ന് ഫ്രാൻസിസ് പാപ്പ ജെമെല്ലി ആശുപത്രിയിൽ; പാപ്പയ്ക്കുവേണ്ടി ലോകമങ്ങും പ്രാർത്ഥനകൾ ഉയരുന്നു

    വത്തിക്കാൻ സിറ്റി: ശ്വാസകോശത്തിലെ അണുബാധമൂലം ശ്വാസതടസം കലശലായതിനെ തുടർന്ന് ഫ്രാൻസിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (മാർച്ച് 29) വത്തിക്കാൻ സമയം ഉച്ചയ്ക്കുശേഷം പാപ്പയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോവിഡ് രോഗബാധയില്ലെന്നും ഏതാനും ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി വെളിപ്പെടുത്തി. ബുധനാഴ്ചകളിൽ പതിവായ പൊതുസന്ദർശനത്തിനുശേഷം 86 വയസുകാരനായ പാപ്പയ്ക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും പാപ്പയെ അലട്ടിയെന്നും ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്.

  • ഭൂകമ്പം നാശം വിതച്ച തുർക്കിയിലേക്ക് ഫ്രാൻസിസ് പാപ്പ ഉടൻ ആയിരക്കണക്കിന് മരുന്നുകൾ അയക്കും

    വത്തിക്കാൻ സിറ്റി: സർവതും ഇടിച്ചുനിരത്തിയ ഭൂകമ്പത്തിന്റെ നടുക്കത്തിൽനിന്ന് ഇനിയും മുക്തമാകാത്ത തുർക്കിയെയും സിറിയെയും വീണ്ടും ചേർത്തുപിടിച്ച് ഫ്രാൻസിസ് പാപ്പ. തുർക്കി എംബസിയുമായി ചേർന്ന് ഇവിടേക്ക് ആയിരക്കണക്കിന് മരുന്നുകൾ അടിയന്തിരമായി എത്തിക്കാനുള്ള ശ്രമത്തിലാണ് വത്തിക്കാൻ. ടർക്കിഷ് എയർലൈൻസ് വഴി ദിനങ്ങൾക്കുള്ളിൽ മരുന്നുകൾ അയക്കുന്നത് പൂർത്തിയാക്കുമെന്ന് ജീവകാരുണ്യ സംരംഭങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി വെളിപ്പെുത്തി. അതേസമയയം സിറിയയെയും തുർക്കിയെയും സഹായിക്കാൻ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ നേതൃത്വത്തിലുള്ള ധനസമാഹരണ കാംപെയിനും മുന്നേറുകയാണ്. ദുരന്തം ഉണ്ടായ ഉടൻതന്നെ ഭക്ഷണവും വസ്ത്രവുമടക്കമുള്ള അവശ്യസാധനങ്ങൾ വത്തിക്കാൻ തുർക്കിലേക്ക്

  • മിസിസിപ്പിയെ കണ്ണീരിലാഴ്ത്തി ചുഴലിക്കൊടുങ്കാറ്റ്: ഇതുവരെ മരണം 25; പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ

    മിസിസിപ്പി: മിസിസിപ്പിയെ കണ്ണീരിലാഴ്ത്തിയ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടം. നൂറുകണക്കിന് കെട്ടിടങ്ങൾ നിലംപരിശായ അക്രമണത്തിൽ കുറഞ്ഞത് 25 പേരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും മിസിസിപ്പി എമർജൻസി മാനേജ്‌മെന്റ് ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച മാരകമായ ചുഴലിക്കാറ്റിന്റെ ഇരകൾക്കായി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ അറിയിച്ചു. ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാർത്ഥനയുടെ സമാപനത്തിലാണ് പാപ്പ പ്രാർത്ഥനാഹ്വാനം നടത്തിയത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന ചുഴലിക്കാറ് 170 മൈൽ അതായത് 274 കിലോമീറ്റർ

  • ദുഃഖവെള്ളിയിലെ സ്തോത്രക്കാഴ്ച: വിശുദ്ധ നാടിനുവേണ്ടി  ആഗോള ക്രൈസ്തവരുടെ  സഹായം അഭ്യർത്ഥിച്ച് വത്തിക്കാൻ

    വത്തിക്കാൻ സിറ്റി: വിശുദ്ധനാടിനുവേണ്ടി ദൈവാലയങ്ങളിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷാമധ്യേ നടത്തുന്ന സ്തോത്രക്കാഴ്ചയിൽ വിശ്വാസീസമൂഹം ഉദാരമായി സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ച് വത്തിക്കാൻ. വിശുദ്ധ നാട്ടിലെ ക്രൈസ്തവ സമൂഹത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം മുന്നോട്ടുവരണമെന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ഓർമിപ്പിച്ച് പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ ആർച്ച്ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിശുദ്ധനാടിനെ സഹായിക്കാൻ ‘പ്രൊ ടെറാ സാങ്ങ്റ്റാ’ എന്ന പേരിൽ സ്തോത്രക്കാഴ്ച സ്വീകരിക്കുന്ന പതിവിന് 1974ൽ പോൾ ആറാമൻ പാപ്പയാണ് തുടക്കം കുറിച്ചത്. വിശുദ്ധ സ്ഥലങ്ങളുടെ

  • വിമലഹൃദയ തിരുനാളിൽ ലോകജനതയെ ദൈവമാതാവിന് പുനപ്രതിഷ്ഠിക്കാൻ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം

    വത്തിക്കാൻ സിറ്റി: വിമലഹൃദയ തിരുനാൾ ദിനമായ മാർച്ച് 25ന് ലോകജനതയെ ഒന്നടങ്കം വിശിഷ്യാ റഷ്യ ഉക്രെയ്ൻ രാജ്യങ്ങളെയും വിമലഹൃദയ നാഥയ്ക്ക് പുനപ്രതിഷ്ഠിക്കാൻ ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ വർഷം മാർച്ച് 25ന് ലോകമെമ്പാടുമുള്ള മെത്രാൻമാരോട് ചേർന്ന് സഭയെയും റഷ്യ, ഉക്രെയ്ൻ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളെയും ദൈവമാതാവിന് സമർപ്പിച്ചതിന്റെ ഓർമ പുതുക്കികൊണ്ടായിരുന്നു, ഇക്കഴിഞ്ഞ ദിവസത്തെ പൊതുസന്ദർശനമധ്യേ പുനപ്രതിഷ്ഠയ്ക്ക് പാപ്പ ആഹ്വാനം നൽകിയത്. ‘യാതൊരു മടുപ്പും വിശ്രമവും കൂടാതെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കണം. സകല വിശ്വാസികളെയും സമൂഹത്തെയും

Magazine

Feature

Movies

  • നൈജീരിയന്‍ സൈന്യത്തിന്റെ വെടിയേറ്റ് 3 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; സൈന്യം ഭീകരര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് ആരോപണം

    നൈജീരിയന്‍ സൈന്യത്തിന്റെ വെടിയേറ്റ് 3 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; സൈന്യം ഭീകരര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് ആരോപണം0

    മക്കുര്‍ഡി/നൈജീരിയ: നൈജീരിയയിലെ ബെന്യു സംസ്ഥാനത്തെ ഗോത്രത്തലവന്റെ മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന മൂന്ന് ക്രൈസ്തവര്‍ നൈജീരിയന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു.  ഫുലാനി തീവ്രവാദികളുടെ അക്രമത്തെ തുടര്‍ന്ന് തങ്ങളുടെ സ്വത്തുവകകള്‍ നഷ്ടപ്പെട്ട നസാവ് സമൂഹത്തിലെ ക്രൈസ്തവരാണ് സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. നസാവ് ഗോത്രവര്‍ഗ തലവന്റെ മൃതസംസ്‌കാരത്തിന് ശേഷം ജാറ്റോ-അക്ക പട്ടണത്തിലേക്ക് മടങ്ങുകയായിരുന്ന ജനങ്ങള്‍ക്ക് നേരെയാണ്  നൈജീരിയന്‍ സൈനികര്‍ വെടിയുതിര്‍ത്തത്. രണ്ട് വിദ്യാര്‍ത്ഥികളും ഒരു യുവാവും കൊല്ലപ്പെട്ടു.  ബെന്യു സംസ്ഥാനത്തിന്റെ തലസ്ഥാനമായ മക്കുര്‍ഡിയില്‍ നിന്ന് 161 കിലോമീറ്റര്‍

  • ഭക്തിഗാന രചയിതാവ് കൂമ്പാറ ബേബി അന്തരിച്ചു

    ഭക്തിഗാന രചയിതാവ് കൂമ്പാറ ബേബി അന്തരിച്ചു0

    തിരുവമ്പാടി: ക്രിസ്തീയ ഭക്തിഗാന രചയിതാവും എഴുത്തുകാരനുമായ പാലക്കതടത്തില്‍ ബേബി ജോസഫ് (68) അന്തരിച്ചു. കൂമ്പാറ ബേബി എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.  2500-ഓളം ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം കൂമ്പാറ ബസാര്‍ പോസ്റ്റോഫീസിലെ റിട്ട. പോസ്റ്റ്മാസ്റ്ററും, കവിയും നാടക രചിതാവും കോഴിക്കോട് ആകാശവാണിയിലെ അംഗീകൃത ഗാന രചയിതാവുമായിരുന്നു. സ്‌നേഹപ്രസുനം, ജീവദായകം, ബലിദാനം, രക്ഷാകരം, അഭിഷേകം, ഇടയഗീതം, അഭയം, തിരുഹൃദയം, ദിവ്യസാന്നിധ്യം തുടങ്ങി ശ്രദ്ധേയമായ നിരവധി ഓഡിയോ കാസറ്റുകളിലെ ഗാനങ്ങള്‍ രചിച്ചത് ബേബി കൂമ്പാറയായിരുന്നു. താമരശേരി രൂപതയുടെ നേതൃത്വത്തില്‍

  • സ്ഥിരീകരണമായി; ലിയോ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം തുര്‍ക്കിയിലേക്കും ലബനോനിലേക്കും

    സ്ഥിരീകരണമായി; ലിയോ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം തുര്‍ക്കിയിലേക്കും ലബനോനിലേക്കും0

    വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷം ആഘോഷിക്കുന്ന നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍, ലിയോ 14 ാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം തുര്‍ക്കിയിലേക്കും ലബനനിലേക്കുമായിരിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണവുമായി വത്തിക്കാന്‍. നവംബര്‍ 27 മുതല്‍ 30 വരെ തുര്‍ക്കിയും നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ ലബനനും പാപ്പ സന്ദര്‍ശിക്കും. യാത്രയുടെ ആദ്യ ഘട്ടത്തില്‍, ഒന്നാം നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച്, ഇസ്നിക്ക് ( പഴയ നിഖ്യാ), പാപ്പ സന്ദര്‍ശിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയും കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസായ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?