
സ്വന്തം ലേഖകന്‍ ചെറുപ്പം മുതലേയുള്ള പ്രകൃതി സ്‌നേഹം അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞും അതുപോലെ കാത്തുസൂക്ഷിക്കുന്ന ആളാണ് തോമസ് മാഷ്. തിരുവമ്പാടി പുരയിടത്തില്‍ തോമസ് പി.ജെ അധ്യാപകനായിരിക്കെ ആരംഭിച്ച ആരാം നേച്ചര്‍ ക്ലബിലൂടെ ആയിരക്കണക്കിന് കുട്ടികളുടെ ഹൃദയങ്ങളിലും അദ്ദേഹം പ്രകൃതി സ്‌നേഹത്തിന്റെ വിത്തിട്ടിട്ടുണ്ട്. തന്റെ കൃഷിയിടത്തില്‍ ഒരേക്കറോളം സ്ഥലത്ത് അത്യപൂര്‍വ്വമായ സസ്യലതാദികളെ സംരക്ഷിക്കുന്ന അദ്ദേഹത്തിന്റെ പരിസ്ഥിതിസ്‌നേഹം ഏവര്‍ക്കും മാതൃകയാണ്. മരവുരി, കായ സസ്യം, കുന്തിരിക്ക മരം, അണലിവേഗം, ഇരട്ടിമധുരം, സോപ്പുമരം, ചൂയിംഗസസ്യം, കൃഷ്ണനാല്‍, കമണ്ഡലു

പാണത്തൂര്‍: ആകാശപറവകളും അവരുടെ കൂട്ടുകാരും വിവിധ ഇടവകകളും ഭക്തസംഘടനകളും സംയുക്തമായി 50 നോമ്പിന്റെ ചൈതന്യമുള്‍കൊണ്ടുകൊണ്ട് വര്‍ഷങ്ങളായി നാല്‍പ്പതാം വെള്ളിയാഴ്ച്ച നടത്തി വരാറുള്ള കുരിശിന്റെ വഴി ഏപ്രില്‍ 11 ന് പാണത്തൂര്‍ സെന്റ് മേരീസ് ദൈവാല യത്തില്‍ നിന്നും ആരംഭിക്കും. രാവിലെ 6 ന് ഇടവക വികാരി ഫാ. വര്‍ഗീസ് ചെരിയം പുറത്തിന്റെ നേതൃത്വത്തിലുള്ള വി. കുര്‍ബാനക്കും സന്ദേശത്തിനും ശേഷം കുരിശിന്റെ വഴി ആരംഭിക്കും. 36 കിലോമീറ്റര്‍ കാല്‍ നടയായി സഞ്ചരിച്ച് വൈകുന്നേരം 6 ന് അമ്പലത്തറ മൂന്നാം

ചെസ്റ്റര്‍ (യുകെ): ചെസ്റ്റര്‍ നഗരവീഥികളില്‍ ജീസസ് യൂത്ത് അംഗങ്ങളും ചെസ്റ്റര്‍ മലയാളി കത്തോലിക്ക കൂട്ടായ്മ അംഗങ്ങളും ചേര്‍ന്ന് പീഡാനുഭവ സ്മരണ പുതുക്കി. സിറ്റി കൗണ്‍സിലിന്റെ അനുമതിയോടെ ചെസ്റ്റര്‍ നഗരമധ്യത്തില്‍ കുരിശിന്റെ വഴിയും കുട്ടികളുടെ നേതൃത്വത്തില്‍ പീഡാനുഭവ ദൃശ്യാവിഷ്‌കരണവും ചെസ്റ്റര്‍ സിറ്റി സെന്ററില്‍ നടത്തി. നൂറുകണക്കിന് ആളുകള്‍ നഗരവീഥികളില്‍ കാഴ്ചക്കാരായി ഒത്തുകൂടി. വിശുദ്ധ വാരത്തിനു മുന്നോടിയായി ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ നിരവധി ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. കുരിശിന്റെ വഴിയുടെ ഓരോ സ്ഥലങ്ങളുടെ ദൃശ്യാവിഷ്‌കരണം കുട്ടികള്‍ നടത്തിയപ്പോള്‍ കണ്ടു നിന്നവര്‍ക്ക്

94-ാം വയസില്‍ രോഗികളുടെ ജൂബിലി ആഘോഷത്തിനായി നേപ്പിള്‍സില്‍ നിന്ന് റോമിലേക്ക് യാത്ര ചെയ്യുമ്പോള്‍, സിസ്റ്റര്‍ ഫ്രാന്‍സെസ്‌കയ്ക്ക് ഒരേ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ- സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നുപോകണം, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം, അങ്ങനെ പൂര്‍ണദണ്ഡവിമോചനം പ്രാപിക്കണം. ഏതാണ്ട് അന്ധയായ, വീല്‍ചെയറില്‍, മാത്രം സഞ്ചരിക്കുന്ന സിസ്റ്റര്‍ ഫ്രാന്‍സെസ്‌കയുടെ അതേ ലക്ഷ്യത്തോടെ മറ്റൊരാളും അതേ സമയം തന്നെ അവിടെ എത്തിയിരുന്നു. വിശുദ്ധ പത്രോസിന്റെ മൃതകുടീരത്തിനു സമീപം സിസ്റ്റര്‍ നിശബ്ദമായി പ്രാര്‍ത്ഥിക്കുമ്പോള്‍, ഒരു ചെറിയ കൂട്ടം ആളുകള്‍

ഫാ. മാത്യു ആശാരിപറമ്പില്‍ ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയതാണ് മനുഷ്യന്റെ സാംസ്‌കാരിക വളര്‍ച്ചയിലെ സുപ്രധാന വഴിത്തിരിവായതെന്ന് ഞാന്‍ ചിന്തിക്കുകയാണ്. ബാഹ്യരൂപത്തിലും ആന്തരികഭാവത്തിലും മനുഷ്യനില്‍ കുടികൊള്ളുന്ന മൃഗീയതയെ കീഴ്‌പ്പെടുത്തിയും സംസ്‌കരിച്ചുമാണ് ഒരു മനുഷ്യന്‍ മനുഷ്യത്വത്തിന്റെ പൂര്‍ണതയിലേക്ക് വളരുന്നത്. മനുഷ്യത്വത്തിന്റെ നന്മയും കരുണയും സ്‌നേഹവും സന്തോഷവും വീണ്ടും പൂര്‍ണത പ്രാപിക്കുമ്പോഴാണ് ദൈവികനായി മനുഷ്യന്‍ മാറുന്നത്. മൃഗീയ ഭാവങ്ങളില്‍നിന്ന് മനുഷ്യത്വത്തിലേക്കും മനുഷ്യത്വത്തില്‍നിന്ന് ദൈവികതയിലേക്കുമുള്ള ഒരു തീര്‍ത്ഥയാത്രയാണ് മനുഷ്യജന്മം. മൃഗവാസനകളായ ക്രൂരതയും വൈരാഗ്യവും ശത്രുതയും ആക്രമണത്വരയുമെല്ലാം ഏതൊരു മനുഷ്യനിലുമുണ്ട്. ഈ ദിനങ്ങളില്‍ അത്തരം പ്രവണതകള്‍

ജയ്‌മോന്‍ കുമരകം ആശീര്‍വദിച്ച തിരുവോസ്തി ദൈവാലയങ്ങളില്‍നിന്നും അതീവ രഹസ്യമായി കടത്തിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ വീണ്ടും വര്‍ധിച്ചുവരുന്നതായി സൂചന. ഈ അടുത്തനാളില്‍ ആളുകള്‍ കുറഞ്ഞ ദൈവലായങ്ങള്‍ സന്ദര്‍ശിച്ച് ഭക്തിപൂര്‍വ്വം ബലിയര്‍പ്പണത്തില്‍ പങ്കെടുക്കുന്നതായി നടിച്ച് തിരുവോസ്തി കടത്താന്‍ ശ്രമിച്ച യുവാവിനെയും യുവതിയെയും കോഴിക്കോടു നിന്നും ഇടവകക്കാര്‍ പിടികൂടി. ചോദ്യം ചെയ്യലില്‍ ഇവരാദ്യം പറഞ്ഞത് ദമ്പതികളാണെന്നാണ്. എന്നാല്‍ പിന്നീടാകട്ടെ വിവാഹത്തിന് തയ്യാറെടുക്കുന്നവരാണെന്നും യുവാവ് പ്രൊട്ടസ്റ്റന്റ് വിശ്വാസിയായതിനാല്‍ അയാളെ വിശ്വാസത്തിലേക്ക് നയിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് യുവതി വിശദീകരിച്ചത്. എന്നാല്‍ യുവാവിന്റെ ആധാര്‍ കാര്‍ഡിലെ പേരും വിവരങ്ങളും

മാനന്തവാടി: മധ്യപ്രദേശിലും ഒഡീഷയിലും വൈദികര്‍ക്കും വിശ്വാസികള്‍ക്കും എതിരെ നടത്തിയ ആസൂത്രിതമായ ആക്രമണങ്ങള്‍ അപലപനീയമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപത പ്രവര്‍ത്തക സമിതി യോഗം. മധ്യപ്രദേശിലെ ജബല്‍പുര്‍ രൂപതാ വികാരി ജനറല്‍ ഫാ. ഡേവിഡ് ജോര്‍ജ്, പ്രോകുറേറ്റര്‍ ഫാ. ജോര്‍ജ് തോമസ് എന്നിവരെയും വിശ്വാസികളെയും പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തല്ലിചതച്ചത്. കണ്‍മുമ്പില്‍ അക്രമികള്‍ അഴിഞ്ഞാട്ടം നടത്തിയിട്ടും പോലീസ് കാഴ്ചക്കാരായിരുന്നു. രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായപ്പോഴാണ് ദിവസങ്ങള്‍ക്കുശേഷം പോലീസ് പേരിനെങ്കിലും കേസെടുത്തത്. ഒഡീഷയിലെ ബര്‍ഹാംപുര്‍ രൂപതയിലെ ജുബാ ഇടവക

സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നീതിമാനായ ജോബ് ചിന്തയിലേക്ക് കടന്നുവരുന്നു. ജോബിന് എന്തുകൊണ്ടാണ് ഇത്രയധികം കഷ്ടം സഹിക്കേണ്ടിവന്നത് എന്ന ചോദ്യം നമ്മെ പിന്തുടരുന്നുണ്ട്, അതിന് പല ഉത്തരങ്ങളുമുണ്ട്. അതിലൊന്നാണ് Suffering is a blessing. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ മൂന്നാമത്തെ തലവന്‍ മഹാതാപസനായ പിതാവ് ഷെനൂഡെ മൂന്നാമന്‍ ജോബിന്റെ പുസ്തകത്തെക്കുറിച്ച് എഴുതിയ ചെറിയൊരു ഗ്രന്ഥമുണ്ട് Job the Righteous Why Tried. നീതിമാനായ ജോബ് എന്തുകൊണ്ട് പരീക്ഷിക്കപ്പെട്ടു എന്നതിന് നമ്മള്‍ അത്രയധികമായി കേട്ടിട്ടില്ലാത്ത രണ്ടുത്തരങ്ങള്‍ ഈ പുസ്തകത്തില്‍

കട്ടപ്പന: ലഹരിക്കെതിരെ യുവജനങ്ങള്‍ ആത്മീയയുടെ കോട്ട തീര്‍ക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. രൂപതയിലെ 11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന എഴുകുംവയല്‍ കുരിശുമല തീര്‍ത്ഥാടനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സമൂഹം ലഹരി എന്ന വലിയ വിപത്തിനെതിരെ പോരാട്ടം നടത്തുന്ന കാലമാണിത്. യുവജനങ്ങള്‍ ലഹരിയുടെ ഉപയോഗത്തിനും വിപണനത്തിനുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ സഹനങ്ങള്‍ രക്ഷയിലേക്കുള്ള ഒറ്റയടി പാതയാണ് എന്ന് പുതുതലമുറയ്ക്ക് ബോധ്യം ഉണ്ടാകുന്നതിനും സഹനങ്ങള്‍ രക്ഷാകരമാണ് എന്ന തിരിച്ചറിവിലേക്ക് അവര്‍

റോം: ലോകസമാധാനത്തിന് ഭീഷണി ഉയർത്തി പൊട്ടിപ്പുറപ്പെട്ട യുക്രൈൻ യുദ്ധം ഒരു വർഷം പിന്നിടുന്ന ഫെബ്രുവരി 24ന് ജാഗരണ പ്രാർത്ഥന പ്രഖ്യാപിച്ച് റോമാ രൂപത. റോമിലെ സെന്റ് ജോൺ ലാറ്ററൽ ബസിലിക്കയിൽ വൈകിട്ട് 6.00ന് അർപ്പിക്കുന്ന ജാഗരണ പ്രാർത്ഥനയ്ക്ക് റോമാ രൂപത വികാരി ജനറൽ കർദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസ് നേതൃത്വം വഹിക്കും. ഉപവാസം അനുഷ്ഠിച്ചുകൊണ്ട്, ഫെബ്രുവരി 24ന് നടത്തുന്ന ജാഗരണപ്രാർത്ഥനയിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് ആഹ്വാനം നൽകിയിട്ടുമുണ്ട് ഫ്രാൻസിസ് പാപ്പ ബിഷപ്പായിരിക്കുന്ന റോമാ രൂപത (അതത് കാലത്തെ പാപ്പമാർക്ക്

വത്തിക്കാൻ സിറ്റി: സൗത്ത് സുഡാനിലെയും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെയും (ഡി.ആർ.സി) അപ്പസ്തോലിക പര്യടനം വിജയകരമാക്കിയതിനെപ്രതി ദൈവത്തിന് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പ. ബുധനാഴ്ചതോറും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന പൊതുസന്ദർശനത്തിൽ സന്ദേശം നൽകവേയാണ് പ്രസ്തുത പര്യടനം തന്റെ സ്വപ്‌നസാക്ഷാത്ക്കാരമായിരുന്നു എന്ന് പറഞ്ഞുകൊണ്ട് പാപ്പ ദൈവത്തിന് നന്ദി അർപ്പിച്ചത്. ജനുവരി 31മുതൽ ഫെബ്രുവരി അഞ്ചുവരെയായിരുന്നു പ്രസ്തുത രാജ്യങ്ങളിലെ അപ്പസ്‌തോലിക പര്യടനം. ആഭ്യന്തര കലാപങ്ങളുടെ മുറിപ്പാടുകൾ ഉണങ്ങാത്ത ഡി.ആർ.സിയിലേക്കും സൗത്ത് സുഡാനിലേക്കും സമാധാന ദൂതുമായി വന്നെത്തിയ പാപ്പയ്ക്ക്

വത്തിക്കാൻ സിറ്റി: ബെനഡിക്ട് 16-ാമനോടുള്ള ആദരസൂചകമായി പുതിയ രണ്ട് തപാൽ സ്റ്റാംപുകൾ പുറത്തിറക്കി വത്തിക്കാൻ തപാൽ വകുപ്പ്. പാപ്പയുടെ വേർപാടിന്റെ 30-ാം ദിനത്തിലാണ് വത്തിക്കാൻ ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് വിഭാഗം വ്യത്യസ്തമായ സ്റ്റാംപുകൾ പുറത്തിറക്കിയത്. അദ്ദേഹത്തിന്റെ 30-ാം ചരമദിനത്തിൽ വത്തിക്കാനിൽ വിശേഷാൽ തിരുക്കർമങ്ങളും ക്രമീകരിച്ചിരുന്നു. പാപ്പയുടെ കബറിടം സ്ഥിതി ചെയ്യുന്നതിനോട് ചേർന്നുള്ള വത്തിക്കാൻ ഗ്രോട്ടോയിലായിരുന്നു അനുസ്മരണാ ദിവ്യബലി. പാപ്പയുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന ആർച്ച്ബിഷപ്പ് ജോർജ് ഗ്വാൻസ്വീനായിരുന്നു മുഖ്യകാർമികൻ. ബെനഡിക്ട് 16-ാമന്റെ ജന്മദിനത്തിൽ മരണപ്പെട്ട പാപ്പയുടെ പ്രിയപ്പെട്ട വിശുദ്ധയായ

വത്തിക്കാൻ സിറ്റി: ഭയത്തെ മുന്നറിയിപ്പു നൽകുന്ന അമ്മയുമായി ഉപമിക്കാമെന്നും എന്നാൽ അമിതമായ ഭയം ക്രിസ്തീയ മനോഭാവമല്ലെന്ന് വ്യക്തമാക്കിയും ഫ്രാൻസിസ് പാപ്പ. അമിതഭയം നമ്മെ തളർത്തുമെന്ന് ഓർമിപ്പിച്ച പാപ്പ, നമ്മെ കീഴ്‌പ്പെടുത്താൻ ഭയത്തെ അനുവദിക്കരുതെന്നും കൂട്ടിച്ചേർത്തു.ഇറ്റലിയിലെ പ്രമുഖ മനശാസ്ത്രജ്ഞൻ സാൽവൊ നൊയേയ്ക്ക് നൽകി അഭിമുഖത്തിലായിരുന്നു അമിത ഭയത്തിൽനിന്ന് അകന്നുനിൽക്കേണ്ടതിന്റെ പ്രസക്തി പാപ്പ പങ്കുവെച്ചത്. സാൽവൊ നൊയേയുടെ ‘ഭയം ഒരു ദാനം’ എന്ന പുതിയ ഗ്രന്ഥം പുറത്തിറങ്ങുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം. ‘തീരുമാനങ്ങൾ എടുക്കുമ്പോഴെല്ലാം ‘ഇത് ഇങ്ങനെ ചെയ്താലോ?’ എന്ന ചോദ്യം

സാവോ പോളോ: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജനസംഗമത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന യുവജനങ്ങളെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് പാപ്പയുടെ വീഡിയോ സന്ദേശം. യുവജന സുഹൃത്തുക്കൾ ഇതര സംസ്‌ക്കാരങ്ങളിൽനിന്നുള്ള തീർത്ഥാടകരോട് തുറവിയുള്ളവരാകണമെന്നും ജീവിതത്തിനു മുന്നിൽ മതിൽ കെട്ടിയുയർത്തുന്നവരാകരുതെന്നുമുള്ള ആഹ്വാനത്തോടെയായിരുന്നു പാപ്പയുടെ സന്ദേശം. ലോക യുവജന സംഗമത്തിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസമാണ് പേപ്പൽ സന്ദേശം പുറത്തുവിട്ടത്. 2023 ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ സംഘടിപ്പിക്കുന്ന ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത നാല്

വത്തിക്കാൻ സിറ്റി: നല്ല ഫലങ്ങൾ സമൃദ്ധമായി പുറപ്പെടുവിക്കണമെങ്കിൽ നമ്മുടെ ആത്മീയ ആരോഗ്യം പരിപാലിക്കണമെന്നും ഈശോയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കണമെന്നും ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസം കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ്, സത്ഫലങ്ങൾ പുറപ്പെടുവിക്കാൻ ഓരോ ക്രിസ്തുവിശ്വാസിയും കാത്തുപരിപാലിക്കേണ്ട അടിസ്ഥാന വസ്തുത പാപ്പ ഓർമിപ്പിച്ചത്. ‘നന്നായി കൃഷിചെയ്യുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ ഭൂമി സമൃദ്ധമായി ഫലം പുറപ്പെടുവിക്കുന്നതുപോലെ തന്നെയാണ് നമ്മുടെ കാര്യത്തിലും സംഭവിക്കുക. നമ്മുടെ ആത്മീയ ആരോഗ്യം നാം വളർത്തിയെടുക്കുകയും കർത്താവുമായി നല്ല ബന്ധം പുലർത്തുകയും ചെയ്യുമ്പോൾ നാം ധാരാളം സൽഫലങ്ങൾ













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്‍. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

വത്തിക്കാന്‍ സിറ്റി: അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റും കത്തോലിക്ക സഭയുമായുള്ള പൂര്‍ണായ കൂട്ടായ്മ സിനഡല്‍ പാത പിന്തടുരുന്നതിലൂടെ കൈവരിക്കാനുകമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ലിയോ 14- ാമന്‍ പാപ്പ. അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റിന്റെ കാതോലിക്കോസ്, പാത്രിയാര്‍ക്കീസ് മാര്‍ ആവാ മൂന്നാമനുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. വത്തിക്കാനിലെ അപ്പസ്‌തോലിക്ക് കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു സഭകളും തമ്മിലുള്ള ദൈവശാസ്ത്ര സംഭാഷണത്തിനായുള്ള സംയുക്ത അന്താരാഷ്ട്ര കമ്മീഷന്‍ അംഗങ്ങളും പങ്കെടുത്തു. ഒന്നാം നൂറ്റാണ്ട് മുതല്‍ നിലവിലുള്ളതും

വത്തിക്കാന്‍ സിറ്റി: ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി ലിയോ 14 ാമന്‍ പാപ്പ കൂടിക്കാഴ്ച നടത്തി. അപ്പസ്‌തോലിക്ക് കൊട്ടാരത്തില്‍ പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍, വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ എന്നിവരുമായും ഹംഗേറിയന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ഓര്‍ബനുമായി പാപ്പ നടത്തിയ സ്വകാര്യ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പുറത്തു വിട്ടിട്ടില്ല. അതേസമയം സമാധാന ശ്രമങ്ങള്‍ക്ക് പാപ്പയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചതായി പ്രധാനമന്ത്രി

കോഴിക്കോട്: ആര്‍ച്ചുബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ 41-ാം ചരമദിനം അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കംചെയ്ത കോഴിക്കോട് ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജനറേലറ്റില്‍ ഭക്തിനിര്‍ഭരമായി നടത്തി. മുന്‍ മെല്‍ബണ്‍ രൂപത മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര, താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. എബ്രാഹം വയലില്‍, മാനന്തവാടി രൂപത വികാരി ജനറാള്‍

വത്തിക്കാന്‍ സിറ്റി: അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റും കത്തോലിക്ക സഭയുമായുള്ള പൂര്‍ണായ കൂട്ടായ്മ സിനഡല്‍ പാത പിന്തടുരുന്നതിലൂടെ കൈവരിക്കാനുകമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ലിയോ 14- ാമന്‍ പാപ്പ. അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റിന്റെ കാതോലിക്കോസ്, പാത്രിയാര്‍ക്കീസ് മാര്‍ ആവാ മൂന്നാമനുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. വത്തിക്കാനിലെ അപ്പസ്‌തോലിക്ക് കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു സഭകളും തമ്മിലുള്ള ദൈവശാസ്ത്ര സംഭാഷണത്തിനായുള്ള സംയുക്ത അന്താരാഷ്ട്ര കമ്മീഷന്‍ അംഗങ്ങളും പങ്കെടുത്തു. ഒന്നാം നൂറ്റാണ്ട് മുതല്‍ നിലവിലുള്ളതും

വത്തിക്കാന്‍ സിറ്റി: ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി ലിയോ 14 ാമന്‍ പാപ്പ കൂടിക്കാഴ്ച നടത്തി. അപ്പസ്‌തോലിക്ക് കൊട്ടാരത്തില്‍ പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍, വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ എന്നിവരുമായും ഹംഗേറിയന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ഓര്‍ബനുമായി പാപ്പ നടത്തിയ സ്വകാര്യ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പുറത്തു വിട്ടിട്ടില്ല. അതേസമയം സമാധാന ശ്രമങ്ങള്‍ക്ക് പാപ്പയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചതായി പ്രധാനമന്ത്രി

കോഴിക്കോട്: ആര്‍ച്ചുബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ 41-ാം ചരമദിനം അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കംചെയ്ത കോഴിക്കോട് ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജനറേലറ്റില്‍ ഭക്തിനിര്‍ഭരമായി നടത്തി. മുന്‍ മെല്‍ബണ്‍ രൂപത മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര, താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. എബ്രാഹം വയലില്‍, മാനന്തവാടി രൂപത വികാരി ജനറാള്‍

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?