
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 2025 ഏപ്രില്‍ 22-ന് ജമ്മു-കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാം എന്ന സ്ഥലത്തുവച്ച് ഭീകരര്‍ ടൂറിസ്റ്റുകളെ വെടിവച്ചു. 26 പേര്‍ മരിച്ചു. ഇരുപതില്‍ അധികം പേര്‍ക്ക് പരിക്കുപറ്റി. ഈയവസരത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും തീവ്രവാദത്തെ അപലപിക്കുകയും ഇന്ത്യയുടെ ആത്മാവോടു ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും പല നടപടികളും എടുത്തു. അതില്‍ രണ്ട് നടപടികളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഒന്ന്, ഇന്ത്യ പാക്കിസ്ഥാനുമായി ഉണ്ടാക്കിയ സിന്ധുനദീജലകരാര്‍

കാക്കനാട്: സീറോമലബാർസഭയുടെ വിശ്വാസപരിശീലന കമ്മീഷന്റെ പുതിയ സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഫാ. ആൻഡ്രൂസ് പാണംപറമ്പിൽ, അസി. സെക്രട്ടറിയായി കോതമംഗലം രൂപതാംഗമായ റവ.ഫാ. ജോസഫ് കല്ലറക്കൽ എന്നിവരെ നിയമിച്ചു. കഴിഞ്ഞ ആറു വർഷങ്ങളായി കമ്മീഷൻ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്ന തലശ്ശേരി അതിരൂപതാംഗം റവ.ഫാ. തോമസ് മേൽവെട്ടത്ത് കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പുതിയ നിയമനങ്ങൾ. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ പിതാവാണ് പെർമെനെന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. വിശ്വാസപരിശീലന കമ്മീഷന്റെ സെക്രട്ടറിയായ ബഹു. പാണംപറമ്പിലച്ചനെ ദൈവവിളിക്കായുള്ള

വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ശ്രദ്ധ മുഴുവന്‍ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിന്റെ മുകളിലുള്ള ചിമ്മിനിയിലേക്ക് കേന്ദ്രീകരിക്കുന്ന ദിവസളാണ് മെയ് ഏഴിന് ആരംഭിക്കുന്ന കോണ്‍ക്ലേവിന്റെ ദിനങ്ങള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ഔദ്യോഗികമായി ആരംഭിക്കുന്ന മെയ് 7 ന് തന്നെ ആദ്യ വോട്ടിംഗ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ ബാലറ്റില്‍ ആരും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കില്‍ (ആധുനിക കോണ്‍ക്ലേവുകളുടെ കാലഘട്ടത്തില്‍ അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല) മെയ് 8 മുതല്‍, പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ കര്‍ദിനാള്‍മാര്‍ രാവിലെയും ഉച്ചയ്ക്കും രണ്ടുതവണ വീതം വോട്ട് ചെയ്യും.

വാഷിംഗ്ടണ്‍ ഡിസി: 2025-ല്‍ യുഎസില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഗര്‍ഭഛിദ്ര കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന ധനസഹായം കുറച്ച് അത് പ്രോ-ലൈഫ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിടാനുള്ള സാധ്യത പരിശോധിക്കുന്നതായി സൂചന നല്‍കി യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍. പ്ലാന്‍ഡ് പേരന്റ്ഹുഡ് പോലുള്ള പ്രമുഖ ഗര്‍ഭഛിദ്ര സേവന സംഘടനകളില്‍ നിന്ന് ധനസഹായം മാറ്റാനും, അത് യോഗ്യമായ പ്രോ ലൈഫ് ആരോഗ്യ കേന്ദ്രങ്ങളില്‍ വിനിയോഗിക്കാനുമുള്ള നീക്കങ്ങള്‍ തുടര്‍ന്നേക്കുമെന്ന് ബജറ്റിന്റെ രൂപവത്കരണ ചര്‍ച്ചകളില്‍ ജോണ്‍സണ്‍ വ്യക്തമാക്കി. പ്ലാന്‍ഡ് പേരന്റ്ഹുഡിന് നല്‍കി വരുന്ന ധനസഹായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട

വാഷിംഗ്ടണ്‍ ഡിസി: മെയ് ഒന്നാം തിയതി യുഎസിലെ ദേശീയ പ്രാര്‍ത്ഥനാദിനമായി ആചരിച്ചു. ‘അമേരിക്ക ഒരു മഹത്തായ രാഷ്ട്രമാകണമെങ്കില്‍, നാം എപ്പോഴും ദൈവത്തിന്റെ കീഴില്‍ ഒരു രാഷ്ട്രമായിരിക്കണം’ എന്ന് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ച അമേരിക്കയുടെ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്ന പതിവനുസരിച്ച് ഈ വര്‍ഷവും യുഎസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വാഷിംഗ്ടണിലും പൊതുജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് രാജ്യവ്യാപകമായും പ്രാര്‍ത്ഥനകള്‍ നടന്നു. ‘പ്രത്യാശയുടെ ദൈവത്തിലേക്ക് പകരുക, നിറയുക”

കൊളംബിയ/യുഎസ്എ: വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ 15 ജെന്‍ഡര്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തിയ വിവാദ ഓണ്‍ലൈന്‍ ഫോം ദക്ഷിണ കരോളിനയിലെ ക്ലംസണ്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. ‘സ്റ്റുഡന്റ് പ്രൊഫൈല്‍’ എന്ന് വിശേഷിപ്പിച്ച ഡ്രോപ്പ്-ഡൗണ്‍ മെനുവിലാണ്, 15 ലിംഗ ഐഡന്റിറ്റി ഓപ്ഷനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയത്: വിദ്യാര്‍ത്ഥികളോട് 15 ജെന്‍ഡര്‍ ഓപ്ഷനില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്ന ഫോമിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ ജനപ്രതിനിധി നാന്‍സി മേസ് അടക്കമുള്ളവര്‍ സര്‍വകലാശാലയുടെ നടപടിക്കെതിരെ രംഗത്ത് എത്തിയിരുന്നു. അതേസമയം സര്‍വകലാശാലയുടെ നേരിട്ടുള്ള

അഡ്വ. ഫ്രാന്‍സീസ് വള്ളപ്പുര സിഎംഐ മണിപ്പൂര്‍ ഇന്ത്യയുടെ മാണിക്യമാണ്. രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ക്കാകെ മണിപ്പൂരിലെ അശാന്തി അസ്വസ്ഥതയുണ്ടാക്കുന്നു. അവിടെ ശാശ്വതമായി സമാധാനം ഉണ്ടാകണമെന്ന് ഇന്ത്യന്‍ ജനത ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു; രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന ഭരണാധിപന്മാരൊഴികെ. അക്കൂട്ടര്‍ക്ക് സമാധാനം പുലരണമെന്നില്ല. രണ്ടു വര്‍ഷത്തോളമാകുന്നു മണിപ്പൂര്‍ കലാപകലുഷിതമായിട്ട്. ഇരുനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വംശീയ കലാപത്തിന്റെ പേരില്‍ മുഖ്യമന്ത്രി ബിരേന്‍സിംഗ് അടുത്ത നാളില്‍ ഒരു ഖേദപ്രകടനം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഖേദപ്രകടനവും ക്ഷമയാചനയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയുക്തമാണോ എന്നതാണ് ചിന്താവിഷയം. സമാധാനം കേവലം ആശംസിക്കാനുള്ളതല്ല,

സ്വന്തം ലേഖകന്‍ തൊമ്മന്‍കുത്തില്‍ വനപാലകര്‍ കുരിശ് പിഴുതു മാറ്റിയ പ്രദേശം മുഴുവന്‍ വനഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ റവന്യൂ വകുപ്പിന്റെ സഹായത്തോടെ അണിയറയില്‍ നടക്കുന്നു. ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തിലേക്ക് ആ പ്രശ്‌നം മാറിക്കഴിഞ്ഞിരിക്കുകയാണ്. മതസ്വാതന്ത്ര്യം ഇല്ലാത്ത രാജ്യങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ നാണിപ്പിക്കുന്ന രീതിയിലുള്ള കിരാത നടപടികളാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ തൊമ്മന്‍കുത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നടന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് കുരിശ് പിഴുതു മാറ്റി കസ്റ്റഡിയില്‍ എടുക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

പാലക്കാട്: മെയ് ഒന്നിന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനം വ്യത്യസ്തമായി ആചരിച്ച് ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന ദൈവാലയം. വിഭവസമൃദ്ധമായ ഊട്ടുനേര്‍ച്ചയോടൊപ്പം യൗസേപ്പിതാവിന്റെ വ്യത്യസ്തമായ കലാസൃഷ്ടി ഒരുക്കിയാണ് ഒലവക്കോട് ദൈവാലയം വിശ്വാസികളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. വികാരി ഫാ. ഷാജു അങ്ങെവീട്ടിലിന്റെ നേതൃത്വത്തില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജോയല്‍ സിഎച്ച്എഫിന്റെ മേല്‍നോട്ടത്തില്‍, അസിസ്റ്റന്റ് വികാരി ഫാ. ഫ്രെഡി അരിക്കാടനോട് ചേര്‍ന്ന്, അള്‍ത്താരബാലന്‍മാരാണ് ഈ കലാസൃഷ്ടി രൂപപ്പെടുത്തിയത്. മെറ്റല്‍ പെയിന്റ് ചെയ്ത്, വിശുദ്ധ യൗസേപ്പിന്റെ ചിത്രത്തില്‍ നിരത്തിയാണ് ഇത് രൂപപ്പെടുത്തിയത്. 6

വത്തിക്കാൻ സിറ്റി: മെഡിറ്ററേനിയൻ ജനതയുടെ പ്രതീക്ഷയും ആനന്ദവും പ്രോജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘മെഡിറ്ററേനിയൻ സംഗമ’ത്തിൽ പങ്കെടുക്കാൻ ഫ്രാൻസിസ് പാപ്പ ഫ്രഞ്ച് നഗരമായ മർസിലിയയിലേക്ക്. സെപ്തംബർ 17മുതൽ 24 വരെ നീണ്ടുനിൽക്കുന്ന സംഗമത്തെ അഭിസംബോധന ചെയ്യാനായി 22, 23 തീയതികളിലാണ് പാപ്പ മർസിലിയയിൽ എത്തുക. മെഡിറ്ററേനിയൻ രാജ്യങ്ങളിൽ നിന്നുള്ള വിവിധ മതവിശ്വാസികളായ യുവജനങ്ങളുടെയും കത്തോലിക്കാ ബിഷപ്പുമാരുടെയും പങ്കാളിത്തത്താൽ ശ്രദ്ധേയമായ സാംസ്‌ക്കാരിക ഉത്‌സവമായി വിശേഷിപ്പിക്കാം മെഡിറ്ററേനിയൻ സംഗമ’ത്തെ. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന അപ്പസ്‌തോലിക പര്യടനത്തിൽ രാഷ്ട്രീയ, മത സാമുദായിക

ആഗസ്റ്റ് 31 മുതൽ സെപ്തംബർ നാലുവരെ നടക്കുന്ന ഫ്രാൻസിസ് പാപ്പയുടെ മംഗോളിയയിലേക്കുള്ള അപ്പോസ്‌തോലിക സന്ദർശനം മംഗോളിയൻ ജനതയോടുള്ള ദൈവ സ്‌നേഹത്തിന്റെ അടയാളമെന്ന് അവിടെ സേവനം ചെയ്യുന്ന ‘ക്രിസ്ത്യാനികളുടെ സഹായമായ മേരിമക്കൾ സന്യാസിനീ’ സഭാംഗവും ഇന്ത്യക്കാരിയുമായ സിസ്റ്റർ ആഗ്‌നസ് ഗാഗ്മി. 2012 മുതൽ മംഗോളിയൻ തലസ്ഥാനമായ ഉലാൻ ബതോറിൽ സേവനം ചെയ്യുന്ന അവർ, ഇപ്പോൾ പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലാണുള്ളത്. അടുത്തവർഷം മംഗോളിയയിലേക്കു മടങ്ങും. പാപ്പയുടെ സന്ദർശനത്തെക്കുറിച്ചറിഞ്ഞപ്പോൾത്തന്നെ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ആഹ്ലാദത്തിലും ആവേശത്തിലുമാണ് താനെന്നും, ഫ്രാൻസിസ് പാപ്പയെ രാജ്യത്തേക്ക് സ്വാഗതം

വത്തിക്കാൻ സിറ്റി: പരിശുദ്ധ അമ്മയുടെ കരങ്ങളിലേയ്ക്ക് സമാധാനത്തിനായുള്ള പ്രാർത്ഥനകൾ ഏൽപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഉക്രെയ്‌നിൽ നിന്നും ലോകമെമ്പാടുനിന്നുമുളള സമാധാനത്തിനായുള്ള അഭ്യർത്ഥനകൾ പുതുക്കികൊണ്ട് പരിശുദ്ധ അമ്മയുടെ സ്വർഗാരോപണ തിരുനാളിൽ ആഞ്ചലൂസ് സന്ദേശം നല്കുകയായിരുന്നു പാപ്പ. ലോകത്തിൽ യുദ്ധം ബാധിച്ച നിരവധി മേഖലകളുണ്ട്. ആയുധങ്ങളുടെ കടന്നുകയറ്റം സംഭാഷണത്തിനുള്ള ശ്രമങ്ങളെ മറയ്ക്കുകയാണ്. സമാധാനത്തിന്റെ ശക്തികൾക്കെതിരെ ബലപ്രയോഗം നടക്കുന്നു. എന്നാൽ നാം തളരരുത്. നമുക്ക് തുടർന്നും പ്രത്യാശിക്കാം, പ്രാർത്ഥിക്കാം, കാരണം ദൈവമാണ് ചരിത്രത്തെ നയിക്കുന്നത്. നമ്മുടെ വാക്കുകൾ അവൻ കേൾക്കുന്നുവെന്നും പാപ്പ പറഞ്ഞു.

വത്തിക്കാൻ സിറ്റി: 2024 ജനുവരി ഒന്നിന് ആചരിക്കുന്ന ലോക സമാധാന ദിനത്തിന്റെ മുഖ്യപ്രമേയം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. ‘നിർമിത ബുദ്ധിയും (ആർട്ടിഫിഷൻ ഇന്റലിജന്റ്‌സ്) സമാധാനവും’ എന്നതാണ് മുഖ്യപ്രമേയം. ‘സമഗ്ര മനുഷ്യത്വ വികസനത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി’യാണ് ഇക്കാര്യം വാർത്താ കുറിപ്പിലൂടെ അറിയിച്ചത്. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ടു നടക്കുന്ന ഗവേഷണങ്ങളും പരീക്ഷണങ്ങളും വ്യക്തി സാമൂഹ്യ തലങ്ങളെയും രാഷ്ട്രീയ സാമ്പത്തിക മേഖലകളെയും എപ്രകാരമാണ് സ്വാധീനിക്കുക എന്നതിൽ സുവ്യക്തമായ ചർച്ചകൾ അനിവാര്യമാണെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു. നശീകരണ സാധ്യതകൾകൂടി നിലനിൽക്കുന്ന നിർമിത ബുദ്ധിപോലുള്ള ആധുനിക

മെൽബൺ: ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമ വേദിയിലെ മുഖ്യപ്രഭാഷകരുടെ നിരയിൽ മലയാളിയായ അൽമായനും. ഓസ്ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപത യൂത്ത് അപ്പോസ്‌തേലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യനാണ് മുഖ്യപ്രഭാഷകരിൽ ഒരാളായി നിയോഗിതനായത്. ‘മാതാവിന്റെ ശിഷ്യത്വത്തിലൂടെയുള്ള നേതൃത്വം’ എന്ന വിഷയത്തിലാണ് പ്രസ്തുത കോൺഫറൻസ്. ഓഗസ്റ്റ് മൂന്ന് ഉച്ചയ്ക്ക് 2.00മുതൽ 3.00 വരെ കോൺഫറൻസിന് ഫോറം ലിസ്‌ബോവ അസംബ്ലിയ മുനിസിപ്പൽ ഡി ലിസ്‌ബോവയാണ് വേദി. അന്താരാഷ്ട്ര പ്രശസ്തി നേടിയ

വത്തിക്കാൻ സിറ്റി: നാം ഓരോരുത്തരും ദൈവവചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടവരാണെന്നും ദൈവവചനം പ്രഘോഷിക്കപ്പെടുന്ന ഇടങ്ങളിലെല്ലാം ദൈവാത്മാവ് പ്രവർത്തിക്കുമെന്നും ഫ്രാൻസിസ് പാപ്പ. ബൈബിളിലെ വിതക്കാരന്റെ ഉപമ ആസ്പദമാക്കി കഴിഞ്ഞ ഞായറാഴ്ച ആഞ്ചലൂസ് സന്ദേശം നൽകുകയായിരുന്നു പാപ്പ. പ്രതീക്ഷിക്കുന്ന സത്ഫലങ്ങൾ കണ്ടില്ലെങ്കിലും ദൈവചനം പങ്കുവെക്കുക എന്ന ക്രൈസ്തവ ദൗത്യം മടികൂടാതെ തുടരണമെന്ന് വിശ്വാസീസമൂഹത്തെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തു അദ്ദേഹം. ‘നാം വചനം പ്രഘോഷിക്കുമ്പോൾ, ഒന്നും സംഭവിക്കുന്നില്ല എന്ന് തോന്നുന്നിടത്തുവരെ പരിശുദ്ധാത്മാവ് പ്രവർത്തിക്കും. നമ്മുടെ പരിശ്രമങ്ങളിലൂടെയും നമ്മുടെ യത്‌നങ്ങൾക്കപ്പുറവും ദൈവരാജ്യം ഇതിനകം വളരുകയാണെന്നും നാം













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

ദോഹ/ഖത്തര്‍: ക്രൈസ്തവരെയും യഹൂദരെയും ശപിക്കുകയും അവരെ കൊല്ലണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ഒരു ബാലിക. അതായിരുന്നു ഖത്തറില്‍ ജനിച്ച ജുവാന്‍ അല്‍ ക്വാവസ്മി. ഹമാസ് സ്ഥാപക നേതാക്കളിലൊരാളായ അബു ജാഫറിന്റെ മകളായ ജുവാന്‍ ക്വാസ്മി വിവാഹത്തിന് ശേഷം ഹമാസ് പോരാളിയായ ഭര്‍ത്താവിനൊപ്പം ഗാസയിലേക്ക് പോയി. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജുവാന്റെ മനസില്‍ ചോദ്യങ്ങളുയര്‍ന്നു തുടങ്ങി. തങ്ങളെ എതിര്‍ക്കുന്നവരെ നിഷ്‌കരുണം വധിച്ചിരുന്ന ഹമാസിന്റെ ആശയസംഹിതകളെക്കുറിച്ച് മാത്രമല്ല സത്യദൈവത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളായിരുന്നു ജുവാന്റെ മനസ് നിറയെ. മറ്റ് മനുഷ്യരെ കൊല്ലാന്‍ പറയുന്ന, ധാര്‍മികതയ്ക്ക് നിരക്കാത്ത

ബംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളിയും ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറുമായിരുന്ന മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ബംഗളൂരുവിലെ സിഎസ്‌ഐ ഈസ്റ്റ് പരേഡ് ദേവാലയ സെമിത്തേരിയില്‍ നവംബര്‍ മൂന്നിന് നടക്കും. കണ്ണൂര്‍ ~ബര്‍ണാശേരി സ്വദേശിയായ മാനുവല്‍ ഫ്രെഡറിക് ഏഴു വര്‍ഷം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറായിരുന്നു. ഇന്ത്യ ഹോക്കിയില്‍ വെങ്കലം നേടിയ 1972-ലെ മ്യൂണിക് ഒളിമ്പിക്‌സിലും തൊട്ടടുത്ത വര്‍ഷം വെള്ളിയ നേടിയ ആംസ്റ്റര്‍ഡാം

ദോഹ: പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളെയും നാമങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സെന്റ് തോമസ് യൂത്ത് മൂവ്‌മെന്റ് കുടുംബകൂട്ടായ്മകളുമായി സഹകരിച്ച് പരിശുദ്ധ അമ്മയുടെ നാമധേയങ്ങളുടെ ദൃശ്യാവിഷ്‌കാരമായ ‘മരിയദീപ്തി’ ഖത്തര്‍ സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തിലും അല്‍ഫോന്‍സാ ഹാളിലുമായി നടന്നു. ഇടവക വികാരി ബിജു മാധവത്ത് ഒഎഫ്എം ക്യാപ്, ഫാ. ജോയ്‌സണ്‍ ഇടശേരി ഒഎഫ്എം ക്യാപ്, ഫാ. തോമസ് പൊരിയത്ത് ഒഎഫ്എം ക്യാപ്, ഫാ. ജോയേല്‍ ഒഎഫ്എം ക്യാപ്, ഫാ. മൈക്കിള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ദോഹ/ഖത്തര്‍: ക്രൈസ്തവരെയും യഹൂദരെയും ശപിക്കുകയും അവരെ കൊല്ലണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ഒരു ബാലിക. അതായിരുന്നു ഖത്തറില്‍ ജനിച്ച ജുവാന്‍ അല്‍ ക്വാവസ്മി. ഹമാസ് സ്ഥാപക നേതാക്കളിലൊരാളായ അബു ജാഫറിന്റെ മകളായ ജുവാന്‍ ക്വാസ്മി വിവാഹത്തിന് ശേഷം ഹമാസ് പോരാളിയായ ഭര്‍ത്താവിനൊപ്പം ഗാസയിലേക്ക് പോയി. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജുവാന്റെ മനസില്‍ ചോദ്യങ്ങളുയര്‍ന്നു തുടങ്ങി. തങ്ങളെ എതിര്‍ക്കുന്നവരെ നിഷ്‌കരുണം വധിച്ചിരുന്ന ഹമാസിന്റെ ആശയസംഹിതകളെക്കുറിച്ച് മാത്രമല്ല സത്യദൈവത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളായിരുന്നു ജുവാന്റെ മനസ് നിറയെ. മറ്റ് മനുഷ്യരെ കൊല്ലാന്‍ പറയുന്ന, ധാര്‍മികതയ്ക്ക് നിരക്കാത്ത

ബംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളിയും ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറുമായിരുന്ന മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ബംഗളൂരുവിലെ സിഎസ്‌ഐ ഈസ്റ്റ് പരേഡ് ദേവാലയ സെമിത്തേരിയില്‍ നവംബര്‍ മൂന്നിന് നടക്കും. കണ്ണൂര്‍ ~ബര്‍ണാശേരി സ്വദേശിയായ മാനുവല്‍ ഫ്രെഡറിക് ഏഴു വര്‍ഷം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറായിരുന്നു. ഇന്ത്യ ഹോക്കിയില്‍ വെങ്കലം നേടിയ 1972-ലെ മ്യൂണിക് ഒളിമ്പിക്‌സിലും തൊട്ടടുത്ത വര്‍ഷം വെള്ളിയ നേടിയ ആംസ്റ്റര്‍ഡാം

ദോഹ: പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളെയും നാമങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സെന്റ് തോമസ് യൂത്ത് മൂവ്‌മെന്റ് കുടുംബകൂട്ടായ്മകളുമായി സഹകരിച്ച് പരിശുദ്ധ അമ്മയുടെ നാമധേയങ്ങളുടെ ദൃശ്യാവിഷ്‌കാരമായ ‘മരിയദീപ്തി’ ഖത്തര്‍ സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തിലും അല്‍ഫോന്‍സാ ഹാളിലുമായി നടന്നു. ഇടവക വികാരി ബിജു മാധവത്ത് ഒഎഫ്എം ക്യാപ്, ഫാ. ജോയ്‌സണ്‍ ഇടശേരി ഒഎഫ്എം ക്യാപ്, ഫാ. തോമസ് പൊരിയത്ത് ഒഎഫ്എം ക്യാപ്, ഫാ. ജോയേല്‍ ഒഎഫ്എം ക്യാപ്, ഫാ. മൈക്കിള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?