
വത്തിക്കാന്‍ സിറ്റി: നിര്‍മിതബുദ്ധിയുടെ ദുരുപയോഗത്തിന് സാക്ഷ്യമായി ലിയോ പാപ്പായുടെ പേരില്‍ വ്യാജവീഡിയോ. ബുര്‍ക്കിന ഫാസോ പ്രസിഡന്റ് ഇബ്രാഹിം ട്രഓറേയ്ക്ക് ലിയോ പതിനാലാമാന്‍ പാപ്പാ അയച്ചതെന്ന പേരിലുള്ള വ്യാജവീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പാപ്പയുടെ സന്ദേശമെന്ന രീതിയില്‍ ലോകമെങ്ങും പ്രചരിക്കപ്പെട്ടത്. സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്ത് തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ലിയോ പാപ്പായുടെ പ്രഭാഷണങ്ങള്‍, കൂടിക്കാഴ്ചകള്‍, വത്തിക്കാന്‍ രേഖകള്‍, പാപ്പായുടെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വാര്‍ത്തകളുടെ നിജസ്ഥിതി വത്തിക്കാന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുര്‍ക്കിന

വത്തിക്കാന്‍ സിറ്റി: ദൈവസ്വരത്തിന് കാതോര്‍ക്കുന്നതിലൂടെയാണ് യഥാര്‍ത്ഥ കൂട്ടായ്മ കെട്ടിപ്പടുക്കുവാന്‍ സാധിക്കുന്നതെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ. റോമിന്റെ ബിഷപ് എന്ന നിലയില്‍ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ നടത്തിയ ആദ്യ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ ഏക ആര്‍ച്ച്ബസിലിക്കയായ സെന്റ് ജോണ്‍ ലാറ്ററന്‍ ദൈവാലയമാണ് റോമിലെ ബിഷപ്പിന്റെ ആസ്ഥാനം. വിജാതീയ മതങ്ങളില്‍നിന്ന് ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്ന ക്രൈസ്തവര്‍ മോശയുടെ നിയമങ്ങള്‍ പിന്തുടരേണ്ടതുണ്ടോ എന്ന ആദിമസഭയിലെ തര്‍ക്കം പരിഹരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത ജറുസലേം കൗണ്‍സില്‍ സഭ ദൈവസ്വരത്തിന് കാതോര്‍ത്ത അവസരത്തിന് ഉദാഹരണമായി

കോട്ടയം: അവധിക്കാലത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അഞ്ച് മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി കുട്ടിക്കൂട്ടം പരിശീലന കളരി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന പരിശീലന കളരിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, കോ-ഓര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശീലന കളരിയില്‍

തൃശൂര്‍: എഞ്ചിനീയറിംഗിനോട് വിടപറഞ്ഞ് സെമിനാരിയില്‍ ചേര്‍ന്ന ജോണ്‍സ് ഇനി ഫാ. ജോണ്‍സ് പള്ളിപ്പുറം. എഞ്ചിനീയറായി ഗള്‍ഫില്‍ ജോലി ചെയ്യുമ്പോഴായിരുന്നു 2017ല്‍ സാഗര്‍ മിഷനില്‍ ചേര്‍ന്നത്. ബിടെക്കിനുശേഷം പോളിടെക്‌നിക്കില്‍ ഗസ്റ്റ് അധ്യാപകന്‍, പിന്നീട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജില്‍ ഗസ്റ്റ് ലക്ചറര്‍, തിരുവനന്തപുരം ഐഎസ്ആര്‍ഒയില്‍ അപ്രന്റീസ് തുടങ്ങിയ ജോലികള്‍ ചെയ്തതിനുശേഷമായിരുന്നു ഖത്തറിലേക്ക് പോയത്. മികച്ച നിലയില്‍ മുമ്പോട്ടുപോകുമ്പോഴാണ് ക്രിസ്തുവിനെപ്രതി ഭൗതിക നേട്ടങ്ങള്‍ എല്ലാം ഉപേക്ഷിച്ച് സെമിനാരിയില്‍ ചേരുന്നത്. ജ്യേഷ്ഠന്‍ നെല്‍സനാണ് പ്ലസ്ടുവിനുശേഷം ജോണ്‍സിനെ എഞ്ചിനീയറിംഗ് മേഖലയിലേക്ക് വഴിതിരിച്ചു വിട്ടത്. തൃശൂര്‍

കോട്ടപ്പുറം: ദൈവവചനം ശ്രവിച്ച് സൗഖ്യം പ്രാപിക്കണമെന്ന് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വചന കൂടാരത്തില്‍ നടക്കുന്ന കോട്ടപ്പുറം രൂപതാ ബൈബിള്‍ കണ്‍വെന്‍ഷനില്‍ ദിവ്യസലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാനസികവും ശാരീരികവും ആത്മീയവുമായ സൗഖ്യം ഇക്കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡോ. പുത്തന്‍വീട്ടില്‍ പറഞ്ഞു. ഫാ. ആന്റസ് പുത്തന്‍വീട്ടില്‍, ഫാ. സിജോ വേലിക്കകത്തോട്ട്, ഫാ. ജോസ് ഒളാട്ടുപുറത്ത്, ഫാ. ഷൈജന്‍ പനക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു. കടലുണ്ടി എല്‍ റൂഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.

വെല്‍മ വര്‍ഗാസ് സാന്റിലനും, ടെല്‍മ വര്‍ഗാസ് സാന്റിലനും, മെക്‌സിക്കോയിലെ മൈക്കോകാനിലെ മൊറേലിയയില്‍ ജനിച്ച ഇരട്ട സഹോദരിമാരാണ്. 38 വയസുള്ള ഈ സഹോദരിമാര്‍ സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചിട്ട് 17 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. മെക്‌സിക്കോയിലെ ഗ്വാനജുവാറ്റോ സംസ്ഥാനത്ത് വ്യത്യസ്ത മയക്കുമരുന്ന് ലോബികള്‍ തമ്മില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ നടക്കുന്ന കലാപ ഭൂമിയിലാണ് ഇവര്‍ സേവനം ചെയ്യുന്നത്. ഒരു സഹോദരി സെലായായിലേയും, മറ്റെയാള്‍ ലിയോണിലേയും താമസിച്ചുകൊണ്ട്, തങ്ങളുടെ സഭയായ ഗ്വാഡലൂപ്പിലെ മേരി ഇമ്മാക്കുലേറ്റ് നടത്തുന്ന സ്‌കൂളുകളില്‍ നേതൃത്വ സ്ഥാനങ്ങള്‍ വഹിക്കുന്നു. ചെറുപ്പത്തില്‍ തന്നെ ദൈവവിളി

ബ്രസീലിയന്‍ നഗരമായ സാന്താ ബബാര ഡി ഓസ്റ്റെയില്‍ മെയ് 17-നു നടന്ന സമ്മര്‍ നൈറ്റ് സംഗീത ഫെസ്റ്റിവല്‍, ബ്രസീലില്‍ നടന്നതില്‍വച്ച് ഏറ്റവും വലിയ കത്തോലിക്കാ ജാഗരണ പ്രാര്‍ത്ഥനയായി മാറി. 12 മണിക്കൂര്‍ നീണ്ടുനിന്ന കത്തോലിക്കാ സംഗീതോത്സവത്തില്‍ 40,000-ത്തിലധികം പേര്‍ പങ്കെടുത്തു. ഈ സമയത്ത് പരിപാടിക്കെത്തിയ ആളുകള്‍ക്ക് കുമ്പസാരിക്കാനുള്ള അവസരവും പിരാസിക്കാബ രൂപത ഒരുക്കിയിരുന്നു. ആളുകളുടെ എണ്ണം കൂടിയപ്പോള്‍ കൂടുതല്‍ വൈദികര്‍ എത്തിയെങ്കിലും കുമ്പസാരത്തിനായുള്ള ആളുകളുടെ നിര പിന്നെയും നീണ്ടതേയുള്ളൂ! നാല്പതോളം വൈദികരാണ് കുമ്പസാരം കേള്‍ക്കാന്‍ മാറിമാറി

ഖത്തര്‍: ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ദൈവാലയത്തില്‍ 133 കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിച്ചു. മാനന്തവാടി രൂപതയുടെ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവകവികാരി ഫാ. ബിജു മാധവത്ത്, സഹവികാരിമാരായ ഫാ. ജോയ്‌സണ്‍ ഇടശേരി, ഫാ. തോമസ് പൊരിയത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ദൈവാലയത്തിന്റെ കൂദാശ കര്‍മ്മത്തിന്റെ 16-ാം വാര്‍ഷികം പിറ്റേന്ന് ആഘോഷിച്ചു. ഫാ. പോള്‍ രാജ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ മാര്‍ ജോസ് പൊരുന്നേടം മുഖ്യാതിഥിയായിരുന്നു.

വത്തിക്കാനില്‍ ജൂണ്‍ 14-15 തീയതികളില്‍ നടക്കുന്ന കായിക ജൂബിലിയുടെ ഭാഗമായി ഡിക്കാസ്റ്ററി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് എഡ്യൂക്കേഷന്റെ നേതൃത്വത്തില്‍ ‘Momentum of Hope’ എന്ന അന്താരാഷ്ട്ര സമ്മേളനം നടക്കും. ലോകമെമ്പാടു നിന്നുമുള്ള അത്ലറ്റുകളെയും,കായികപ്രേമികളെയും ഒന്നിച്ചു ചേര്‍ക്കുന്ന ഈ മഹാ സംഗമം സെന്റ് പീറ്റേഴ്സ് ചത്വരത്തിനടുത്തുള്ള അഗസ്റ്റിനിയന്‍ പാട്രിസ്റ്റിക് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നടക്കുന്നത്. ജീവിതത്തിലെ തോല്‍വികളെ വലിയ വിജയങ്ങളാക്കി മാറ്റിയ നാലു പ്രശസ്ത അത്ലറ്റുകള്‍ തങ്ങളുടെ ജീവിത കഥ പങ്കുവയ്ക്കുന്ന ഈ ചടങ്ങ് ഏറെ ഉദ്വേഗത്തോടെയാണ് കായികപ്രേമികള്‍ കാത്തിരിക്കുന്നത്.

വത്തിക്കാന്‍ സിറ്റി: ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി സ്വദേശികളുടെ കുടുംബങ്ങളുമായും ഗാസയിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രിയപ്പെട്ടവരുമായും ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തും. അടുത്ത ബുധനാഴ്ച്ച നടക്കുന്ന പതിവ് പൊതു ദർശന സദസ്സിന് മുന്നോടിയായിട്ടാണ് കൂടിക്കാഴ്ച ക്രമീകരിച്ചിരിക്കുന്നത്. ഇസ്രായേലി, പലസ്തീനിയൻ പ്രതിനിധികളുമായി വെവ്വേറെ കൂടിക്കാഴ്ചയാണ് പാപ്പാ നടത്തുന്നതെന്ന് വത്തിക്കാൻ വക്താവ് അറിയിച്ചു. ഓരോ വ്യക്തിയും അനുഭവിക്കുന്ന കഷ്ടപ്പാടുകളോട് തന്റെ ആത്മീയ അടുപ്പം പ്രകടിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നുവെന്ന് വത്തിക്കാൻ വ്യക്തമാക്കി. ഇസ്രായേൽ – ഹമാസ് സംഘർഷത്തിന്റെ ആരംഭം മുതൽ ഫ്രാൻസിസ് പാപ്പ

വത്തിക്കാന്‍ സിറ്റി : ‘പാരിസ്ഥിതിക പരിവർത്തനം – 2030’ എന്ന പേരിൽ പരിസ്ഥിതി സൗഹൃദ യാത്രാമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി വത്തിക്കാൻ.വാഹനങ്ങളിൽനിന്നുള്ള കാർബൺ ഡൈഓക്‌സൈഡിന്റെ തോത് കുറയ്ക്കുന്നതിനായി,ഫോക്‌സ് വാഗൻ കമ്പനിയുമായി വത്തിക്കാൻ കരാറിൽ ഒപ്പുവച്ചതായി വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റ് അറിയിച്ചു. ലൗദാത്തോ സി, ലൗദാത്തെ ദേവും എന്നീ രേഖകളിലെ തത്വങ്ങൾക്കനുസൃതമായി പ്രകൃതി സഹൃദപരമായ മാർഗ്ഗങ്ങളുപയോഗിച്ച് പെട്രോളിയം ഇന്ധനോപയോഗത്തിന്റെ അളവ് കുറയ്ക്കാനും, പ്രകൃതിയെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വത്തിക്കാൻ, തങ്ങളുടെ സുസ്ഥിര ഊർജ്ജ പദ്ധതികൾ വഴി പൊതുഭവനമായ ഭൂമിയുടെ

വത്തിക്കാൻ സിറ്റി: ക്രിസ്തുവിനെ ഏറ്റുപറഞ്ഞതിനും സുവിശേഷത്തിന് സാക്ഷ്യം വഹിച്ചതിന്റെയും പേരിൽ ജീവൻ വെടിയേണ്ടി വന്ന പുതിയ കാല ക്രിസ്ത്യന്‍ രക്തസാക്ഷികളെക്കുറിച്ചുള്ള പട്ടിക തയാറാക്കുന്നതിനായി ഫ്രാന്‍സിസ് പാപ്പ സ്ഥാപിച്ച കമ്മീഷന്റെ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ജൂലൈയിലാണ് കമ്മീഷന്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ച കാര്യം പാപ്പ വെളിപ്പെടുത്തിയത് . ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥന പ്രകാരം നവംബര്‍ 9-ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് കമ്മീഷന്‍ നിലവില്‍ വന്ന വിവരം വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. ‘കമ്മീഷന്‍ ഓഫ് ദി

വത്തിക്കാന്‍ സിറ്റി: ദൈവശാസ്ത്ര മേഖലയിൽ നൽകിയ സംഭാവനകൾക്കായി ജോസഫ് റാറ്റ്സിംഗര്‍- പോപ് ബെനഡിക്റ്റ് പതിനാറാമന്‍ വത്തിക്കാന്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്ന പുരസ്‌കാരത്തിന് സ്പാനിഷ് ദൈവശാസ്ത്രജ്ഞരായ ഫാ. പാബ്ലോ ബ്ലാങ്കോ-സാര്‍ട്ടോയും ഫ്രാന്‍സെസ്ക് ടൊറാല്‍ബാ റോസെല്ലോയും തിരഞ്ഞെടുക്കപ്പെട്ടു. ബെനഡിക്ട് പാപ്പയുടെ മരണത്തിന് ശേഷമുള്ള ആദ്യ പുരസ്ക്കാരജേതാക്കളാണിവർ. ‘ഓപുസ് ദേയി’യുമായി ബന്ധപ്പെട്ട നവാരാ സര്‍വ്വകലാശാലയിലെ അധ്യാപകനായ ഫാ. പാബ്ലോ ബ്ലാങ്കോ-സാര്‍ട്ടോ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ജീവചരിത്രം ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ബെനഡിക്ട് പതിനാറാമന്റെ രചനകള്‍ സ്പാനിഷ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തിരുന്ന എഡിറ്റോറിയല്‍

വത്തിക്കാന്‍ സിറ്റി/ ലണ്ടന്‍: അത്യപൂർവമായ ഡിജനറേറ്റീവ് മൈറ്റോകോൺട്രിയ എന്ന ജനിതക രോഗ ബാധയെത്തുടർന്ന് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന ഇൻഡി ഗ്രിഗറി എന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ദയാവധത്തിന് വിധേയമാക്കാൻ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടതോടെ ഇൻഡി ഗ്രിഗറിക്കും മാതാപിതാക്കൾക്കുമായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. കുഞ്ഞിനെ കൊല്ലാന്‍ വിട്ടുകൊടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മാതാപിതാക്കളായ ഡീൻ ഗ്രിഗറിയും, ക്ലാര സ്റ്റാനിഫോർത്തും തുടര്‍ച്ചയായി നടത്തിയ നിയമപോരാട്ടം കോടതി തള്ളിക്കളയുകയായിരുന്നു. ‘ഇൻഡി ഗ്രിഗറിയുടെ കുടുംബത്തെയും അവളുടെ പിതാവിനെയും മാതാവിനെയും ആശ്ലേഷിക്കുകയാണ്.
വത്തിക്കാൻ സിറ്റി: പാവപ്പെട്ടവർക്കു വേണ്ടിയുള്ള ആഗോള ദിനാചരണത്തിനായി വത്തിക്കാൻ ഒരുങ്ങുമ്പോൾ, അന്നവും അഭയവും ഇല്ലാത്ത പട്ടിണിപ്പാവങ്ങളെ ഭക്ഷണ വിരുന്നിലേക്ക് ക്ഷണിച്ച് ഫ്രാൻസിസ് പാപ്പ. പാവപ്പെട്ടവരുടെ ആഗോള ദിനമായ നവംബർ 19ന് പോൾ ആറാമൻ ഹാളിൽ ക്രമീകരിക്കുന്ന വിരുന്നിൽ റോമിലെ തെരുവോരങ്ങളിലും മറ്റും കഴിയുന്ന നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കുക. അവർക്കൊപ്പമാകും പാപ്പ ഭക്ഷണം കഴിക്കുന്നതും. ഇതോടൊപ്പം പാവപ്പെട്ടവർക്കായുള്ള നിരവധി സഹായ പദ്ധതികളും വത്തിക്കാൻ ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദരിദ്രരെ പ്രത്യേകം സമർപ്പിച്ച് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പ അർപ്പിക്കുന്ന ദിവ്യബലിയോടെയാണ്













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകളില്‍ ഏതൊ ക്കെയാണ് നടപ്പിലാക്കിയതെന്ന് വെളിപ്പെടുത്തണമെന്ന് കെഎല്‍ സിഎ. കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെഎല്‍സിഎ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ മറ്റ് ക്രൈസ്തവ സഭകളുമായി ഒന്നിച്ചു ജനകീയ കണ്‍വെന്‍ഷനുകള്‍ സംഘടി പ്പിക്കാന്‍ തീരുമാനിച്ചു. ആദ്യപടിയായി 12 ലത്തീന്‍ കത്തോലിക്കാ രൂപതകളിലെ ഓരോ നിയോജക മണ്ഡലങ്ങളില്‍ വീതം ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും പ്രസിദ്ധീകരിക്കണമെന്നും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ആശ്യപ്പെട്ട് ജനകീയ കണ്‍വെന്‍ഷനുകള്‍ നടത്തും. കണ്ണൂര്‍, കല്പറ്റ, കോഴിക്കോട്

തൃശൂര്‍: അമല മെഡിക്കല്‍ കോളേജ്ജ് ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്ന രോഗികള്‍ക്ക്, അമല ആശുപത്രിയില്‍ ജോലി ചെയ്യുന്ന, ഡോക്ടര്‍മാരും നഴ്‌സുമാരും സ്റ്റാഫ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും മൂന്നു മാസത്തിലൊരിക്കല്‍ സന്നദ്ധരക്തദാനത്തിലൂടെ രക്തം നല്‍കുക എന്ന ലക്ഷ്യവുമായി അയ്യായിരം പേര്‍ അടങ്ങുന്ന വണ്‍ അമല ബ്ലഡ് ഡൊണേഷന്‍ ചലഞ്ച് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ബ്ലഡ് ട്രാന്‍സ്ഫൂഷന്‍ വിഭാഗം മേധാവിയും നോഡല്‍ ഓഫീസറുമായ ഡോ. സജിത്ത് വിളമ്പില്‍ ഉദ്ഘാടനം ചെയ്തു. രക്തത്തിലെ ആവശ്യമുള്ള മൂലഘടകങ്ങളെ വേര്‍തിരിച്ചെടുക്കുന്ന

കൊച്ചി: ക്രൈസ്തവ പിന്നാക്കവസ്ഥയെ കുറിച്ച് പഠിക്കുന്നതിന് സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ.ബി കോശി ചെയര്‍മാരായുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് അടിയന്തരമായി പുറത്തുവിടണമെന്നും അതിലെ ശുപാര്‍ശകള്‍ നടപ്പാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരി ക്കണമെന്നും കെസിബിസി എസ്.സി കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജെയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗം കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. കെസിബിസി എസ്. സി/എസ്.ടി/ബിസി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം, ജസ്റ്റിന്‍ പി. സ്റ്റീഫന്‍, ഡി.എസ് പ്രഭല ഭാസ്

കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകളില്‍ ഏതൊ ക്കെയാണ് നടപ്പിലാക്കിയതെന്ന് വെളിപ്പെടുത്തണമെന്ന് കെഎല്‍ സിഎ. കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെഎല്‍സിഎ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ മറ്റ് ക്രൈസ്തവ സഭകളുമായി ഒന്നിച്ചു ജനകീയ കണ്‍വെന്‍ഷനുകള്‍ സംഘടി പ്പിക്കാന്‍ തീരുമാനിച്ചു. ആദ്യപടിയായി 12 ലത്തീന്‍ കത്തോലിക്കാ രൂപതകളിലെ ഓരോ നിയോജക മണ്ഡലങ്ങളില്‍ വീതം ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും പ്രസിദ്ധീകരിക്കണമെന്നും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ആശ്യപ്പെട്ട് ജനകീയ കണ്‍വെന്‍ഷനുകള്‍ നടത്തും. കണ്ണൂര്‍, കല്പറ്റ, കോഴിക്കോട്

തൃശൂര്‍: അമല മെഡിക്കല്‍ കോളേജ്ജ് ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്ന രോഗികള്‍ക്ക്, അമല ആശുപത്രിയില്‍ ജോലി ചെയ്യുന്ന, ഡോക്ടര്‍മാരും നഴ്‌സുമാരും സ്റ്റാഫ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും മൂന്നു മാസത്തിലൊരിക്കല്‍ സന്നദ്ധരക്തദാനത്തിലൂടെ രക്തം നല്‍കുക എന്ന ലക്ഷ്യവുമായി അയ്യായിരം പേര്‍ അടങ്ങുന്ന വണ്‍ അമല ബ്ലഡ് ഡൊണേഷന്‍ ചലഞ്ച് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ബ്ലഡ് ട്രാന്‍സ്ഫൂഷന്‍ വിഭാഗം മേധാവിയും നോഡല്‍ ഓഫീസറുമായ ഡോ. സജിത്ത് വിളമ്പില്‍ ഉദ്ഘാടനം ചെയ്തു. രക്തത്തിലെ ആവശ്യമുള്ള മൂലഘടകങ്ങളെ വേര്‍തിരിച്ചെടുക്കുന്ന

കൊച്ചി: ക്രൈസ്തവ പിന്നാക്കവസ്ഥയെ കുറിച്ച് പഠിക്കുന്നതിന് സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ.ബി കോശി ചെയര്‍മാരായുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് അടിയന്തരമായി പുറത്തുവിടണമെന്നും അതിലെ ശുപാര്‍ശകള്‍ നടപ്പാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരി ക്കണമെന്നും കെസിബിസി എസ്.സി കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജെയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗം കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. കെസിബിസി എസ്. സി/എസ്.ടി/ബിസി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം, ജസ്റ്റിന്‍ പി. സ്റ്റീഫന്‍, ഡി.എസ് പ്രഭല ഭാസ്

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?